< സങ്കീർത്തനങ്ങൾ 114 >

1 ഇസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ,
Исраил Мисирдин, Яқуп җәмәти ят тиллиқ әлләрдин чиққанда,
2 യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടത്തെ ആധിപത്യവും ആയിത്തീർന്നു.
Шу чағда Йәһуда [Худаниң] муқәддәс җайи, Исраил униң сәлтинити болди,
3 ചെങ്കടൽ അവർ വരുന്നതുകണ്ട് ഓടിപ്പോയി, യോർദാൻനദി പിൻവാങ്ങി;
Деңиз буни көрүп бәдәр қачти, Иордан дәрияси кәйнигә янди;
4 പർവതങ്ങൾ മുട്ടാടുകളെപ്പോലെയും മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.
Тағлар қочқарлардәк, Дөңләр қозилардәк ойнақлиди.
5 സമുദ്രമേ, നീ ഓടുന്നതെന്തിന്? യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്?
Әй деңиз, сән немә болдуң, қачқили? Иордан дәрияси, йолуңдин янғили?
6 പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്?
Тағлар қочқарлардәк, Дөңләр қозилардәк ойнақлиғили?
7 ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക,
И йәр йүзи, Рәбниң җамалидин, Яқупниң Худасиниң җамалидин тәврән;
8 അവിടന്ന് പാറയെ ജലാശയവും തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.
У қорам ташни көлчәккә, Чақмақ тешини мол булақ сулириға айландуриду.

< സങ്കീർത്തനങ്ങൾ 114 >