< സദൃശവാക്യങ്ങൾ 6 >

1 എന്റെ കുഞ്ഞേ, നീ അയൽവാസിക്കുവേണ്ടി ജാമ്യം നിൽക്കുകയോ അന്യരുടെ ബാധ്യതകൾക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
Mũrũ wakwa, ũngĩkorwo ũigĩte kĩndũ gĩa kũrũgamĩrĩra thiirĩ wa mũndũ wa itũũra rĩaku, ũkorwo atĩ nĩwe ũtuĩkĩte wa kũmũrĩhĩra thiirĩ harĩ mũndũ ũngĩ-rĩ,
2 നിന്റെ സംസാരത്താൽ നീ കെണിയിലകപ്പെട്ടു, നിന്റെ അധരങ്ങളിലെ വാക്കുകളാൽ നീ പിടിക്കപ്പെട്ടു.
ũngĩkorwo ũtegeetwo nĩ ũrĩa uugĩte, ũkagwatithio nĩ ciugo cia kanua gaku-rĩ,
3 എന്റെ കുഞ്ഞേ, നിന്നെത്തന്നെ സ്വതന്ത്രനാക്കാൻ നീ ഇപ്രകാരം ചെയ്യുക, നീ നിന്റെ അയൽവാസിയുടെ കൈകളിൽ വീണുപോയല്ലോ: നീ ക്ഷീണിതനാകുന്നതുവരെ അപേക്ഷിക്കുക, (ഉത്തരം കിട്ടുംവരെ) നിന്റെ അയൽവാസിക്കു വിശ്രമം നൽകയുമരുത്!
gĩĩke atĩrĩ, mũrũ wakwa, nĩguo wĩteithũre, kuona atĩ nĩũgwĩte moko-inĩ ma mũndũ wa itũũra rĩaku: Thiĩ wĩnyiihie wee mwene; mũthaithe mũno akuohere.
4 നിന്റെ കണ്ണുകൾക്ക് ഉറക്കവും കൺപോളകൾക്കു മയക്കവും കൊടുക്കരുത്.
Ndũkareke maitho maku mone toro, kana ũreke imone ciaku icũnge.
5 കലമാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷികൾ വേട്ടക്കാരന്റെ കുടുക്കിൽനിന്നും രക്ഷപ്പെടുന്നതുപോലെ, നിന്നെത്തന്നെ സ്വതന്ത്രനാക്കുക.
Wĩteithũre o ta ũrĩa thwariga ĩĩteithũraga kuuma moko-inĩ ma mũguĩmi, o na kana ta ũrĩa nyoni ĩĩteithũraga kuuma mũtego-inĩ wa mũtegi.
6 ഹേ മടിയാ, നീ ഉറുമ്പുകളുടെ അടുത്തു പോകുക; അതിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ജ്ഞാനിയാകുക!
Thiĩ harĩ thigiriri, wee kĩgũũta gĩkĩ; ũcũũranie mĩtugo yayo nĩguo ũũhĩge!
7 അവയ്ക്ക് അധിപതികളോ മേൽനോട്ടക്കാരോ ഭരണംനടത്തുന്നവരോ ഇല്ല,
Ndĩrĩ mũnene, kana mũmĩrũgamĩrĩri, o na kana mũmĩathi,
8 എന്നിട്ടും അവ വേനൽക്കാലത്തു ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നു കൊയ്ത്തുകാലത്ത് ഭക്ഷണം സമാഹരിക്കുകയും ചെയ്യുന്നു.
no nĩĩigagĩra mũthiithũ wa irio hĩndĩ ya riũa, na ĩgacookanĩrĩria irio ciayo hĩndĩ ya magetha.
9 കുഴിമടിയാ, എത്രനാൾ നീ ഇങ്ങനെ മടിപിടിച്ചുകിടക്കും? എപ്പോഴാണ് നീ ഉറക്കം വെടിഞ്ഞുണരുന്നത്?
Ũgũkoma hau nginya-rĩ, wee kĩgũũta gĩkĩ? Ũrĩũkĩra rĩ, ũtige toro waku?
10 ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം; ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം,
Komakoma gatoro kanini, na ũcũngacũnge hanini, na ũkũnje moko hanini nĩguo ũhurũke;
11 അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.
atĩrĩ, ũthĩĩni ũgaagũkorerera ta mũitũ, ũkorererwo nĩ wagi ũhaana ta mũndũ wĩohete indo cia mbaara.
12 വഷളത്തവും ദുഷ്ടതയും പ്രവർത്തിക്കുന്നവർ, അധരങ്ങളിൽ വക്രതയുമായി ചുറ്റിനടക്കുന്നു,
Mũndũ kĩmaramari na mwaganu-rĩ, ũrĩa ũthiiaga akĩaragia ndeto itarĩ nũngĩrĩru,
13 അവർ കണ്ണിറുക്കിക്കാട്ടുന്നു, കാലുകൾകൊണ്ട് ആംഗ്യം കാട്ടുകയും വിരലുകൾ ചലിപ്പിക്കുകയും ചെയ്യുന്നു,
ũcio uunagĩra andũ riitho, na akaheenereria andũ na makinya make, o na akaheneria andũ na ciara ciake-rĩ,
14 അവർ വഞ്ചനനിറഞ്ഞ ഹൃദയംകൊണ്ട് കുടിലതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു— അവർ സദാ കലഹം ഇളക്കിവിടുന്നു.
ũcio ũthugundaga ũũru arĩ na maheeni ngoro-inĩ yake: ũcio hĩndĩ ciothe ahuraga maũndũ ma nyamũkano.
15 അങ്ങനെ ക്ഷണനേരംകൊണ്ട് അവർ ദുരന്തത്തിന് ഇരയാകുന്നു; പരിഹാരമില്ലാതെ അവർ ക്ഷണത്തിൽ തകർക്കപ്പെടുന്നു.
Nĩ ũndũ ũcio mũtino ũkaamũhubanĩria o rĩmwe aterĩgĩrĩire; mwanangĩko ũtarĩ kĩhonia nĩũkamũniina biũ.
16 യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്, ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു:
Kũrĩ maũndũ matandatũ mathũirwo nĩ Jehova, ĩĩ, o na nĩ mũgwanja marĩa onaga marĩ magigi, nĩmo:
17 അഹന്തനിറഞ്ഞ കണ്ണ്, വ്യാജംപറയുന്ന നാവ്, നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ,
maitho ma mwĩtĩĩo, na rũrĩmĩ rũrĩa rũheenanagia, na moko marĩa maitaga thakame ya andũ matehĩtie,
18 ദുരുപായം മെനയുന്ന ഹൃദയം, അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ,
na ngoro ĩrĩa ĩthugundaga maũndũ ma waganu, na magũrũ marĩa matengʼeraga gũthiĩ gwĩka ũũru,
19 നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ.
na mũira ũtarĩ wa ma ũrĩa ũthothoraga ndeto cia maheeni, o na mũndũ ũrĩa ũrehaga nyamũkano gatagatĩ ka andũ a nyina ũmwe.
20 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിക്കുക നിന്റെ മാതാവിന്റെ ഉപദേശം ഉപേക്ഷിക്കുകയും ചെയ്യരുത്.
Mũrũ wakwa, tũũra ũrũmĩtie maathani ma thoguo, na ndũgatirike ũrutani wa maitũguo.
21 അവ എപ്പോഴും നിന്റെ ഹൃദയത്തോടു ചേർത്തുബന്ധിക്കുക; അവ നിന്റെ കഴുത്തിനുചുറ്റും ഉറപ്പിക്കുക.
Moherere ngoro-inĩ yaku nginya tene; makundĩke marigiicĩrie ngingo yaku.
22 നീ നടക്കുമ്പോൾ അവ നിനക്കു വഴികാട്ടും; നീ ഉറങ്ങുമ്പോൾ അവ നിനക്കു കാവലാളായിരിക്കും; നീ ഉണരുമ്പോൾ അവ നിന്നെ ഉപദേശിക്കും.
Rĩrĩa ũgũthiĩ-rĩ, nĩmarĩgũtongoragia; wakoma-rĩ, nĩmarĩkũmenyagĩrĩra; na rĩrĩa warahũka-rĩ, nĩmarĩkwaragĩria.
23 കാരണം ഈ കൽപ്പന ഒരു ദീപവും ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു, ശിക്ഷണത്തിനുള്ള ശാസനകൾ ജീവന്റെ മാർഗംതന്നെ,
Nĩgũkorwo maathani maya nĩ tawa, na ũrutani ũyũ nĩ ũtheri, namo mataaro ma kũrũnga mũndũ-rĩ, nĩmo njĩra ya muoyo,
24 അവ നിന്നെ വ്യഭിചാരിണിയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ മധുരഭാഷണത്തിൽനിന്നും സൂക്ഷിക്കും.
magakweheragia harĩ mũndũ-wa-nja ũcio mwaganu, na magakũhonokia kuuma kũrĩ rũrĩmĩ rũnyoroku rwa mũtumia ũcio ngʼenyũ.
25 അവളുടെ മേനിയഴകിനാൽ നിന്റെ ഹൃദയം ആസക്തമാകരുത് അവളുടെ മോഹിപ്പിക്കുന്ന കണ്ണുകളിൽ നീ കുരുങ്ങിപ്പോകുകയും അരുത്.
Ndũkerirĩrie ũthaka wake ngoro-inĩ yaku, kana ũreke akũguucĩrĩrie na maitho make,
26 എന്തുകൊണ്ടെന്നാൽ, ഒരു വേശ്യനിമിത്തം നീ അപ്പനുറുക്കുകൾ ഇരക്കേണ്ടിവരും, എന്നാൽ അന്യപുരുഷന്റെ ഭാര്യ നിന്റെ ജീവനെ മൊത്തമായിത്തന്നെ ഇരയാക്കുന്നു.
nĩgũkorwo mũmaraya atũmaga mũndũ athĩĩne nginya ahooyage kenyũ ka mũgate, na mũtumia mũtharia aguĩmaga muoyo waku guo mwene.
27 ഒരു പുരുഷന് തന്റെ വസ്ത്രം കത്തിയെരിയാത്തവിധം തന്റെ മടിത്തട്ടിലേക്ക് തീ കോരിയിടാൻ കഴിയുമോ?
Mũndũ no atahĩre mwaki gĩthũri-inĩ gĩake, na nguo ciake itihĩe?
28 ഒരു മനുഷ്യന് തന്റെ പാദങ്ങൾക്കു പൊള്ളൽ ഏൽപ്പിക്കാതെ എരിയുന്ന കനലിന്മേൽ നടക്കാൻ കഴിയുമോ?
Mũndũ no agerere igũrũ rĩa makara marĩ na mwaki, na makinya make matihĩe?
29 അന്യപുരുഷന്റെ ഭാര്യയുമായി കിടക്ക പങ്കിടുന്നവന്റെ ഗതിയും ഇതുതന്നെയായിരിക്കും; അവളെ സ്പർശിക്കുന്ന ഒരുവനും ശിക്ഷിക്കപ്പെടാതെ പോകുന്നില്ല.
Ũguo no taguo mũndũ ũrĩa ũkomaga na mũtumia wa mũndũ ũngĩ atariĩ; gũtirĩ mũndũ ũngĩmũhutia na ndaherithio.
30 പട്ടിണിമൂലം, വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ ആരുംതന്നെ നിന്ദിക്കുകയില്ല.
Andũ matimenaga mũici angĩkorwo aiyĩte nĩguo eniinĩre ngʼaragu rĩrĩa arĩ mũhũũtu.
31 പിടിക്കപ്പെടുകയാണെങ്കിൽ അയാൾ ഏഴിരട്ടി മടക്കിക്കൊടുക്കണം, മോഷണമുതലിന്റെ മതിപ്പുമൂല്യം തന്റെ ഭവനത്തിലുള്ളതെല്ലാംകൂടി മതിക്കപ്പെടുകയാണെങ്കിലും, കൊടുത്തേമതിയാകൂ.
No rĩrĩ, angĩnyiitwo-rĩ, no nginya arĩhe maita mũgwanja, o na angĩkorwo ekũrĩha na ũtonga wa nyũmba yake wothe.
32 എന്നാൽ വ്യഭിചാരംചെയ്യുന്ന പുരുഷനോ, തന്റെ സ്വബോധം നശിച്ചവൻതന്നെ; അതു ചെയ്യുന്നവൻ ആരായാലും സ്വയം നശിപ്പിക്കുന്നു.
No mũndũ ũrĩa ũtharagia nĩagĩte wĩciirio; ũrĩa wothe wĩkaga ũguo nĩwe mwene wĩyanangaga.
33 മർദനവും മാനഹാനിയുമാണ് അയാളുടെ ഭാഗധേയം, അയാളുടെ നിന്ദ ഒരിക്കലും തുടച്ചുമാറ്റപ്പെടുകയില്ല.
Nguraro na kwĩnyararithia nĩcio igai rĩake, na cio thoni icio ciake gũtirĩ hĩndĩ igaathario ithire;
34 അസൂയ ഒരു ഭർത്താവിന്റെ കോപത്തെ ഉദ്ദീപിപ്പിക്കുന്നു, പ്രതികാരദിവസത്തിൽ അവൻ യാതൊരുവിധ കനിവും കാണിക്കുകയില്ല.
nĩgũkorwo ũiru nĩguo warahũraga mangʼũrĩ ma mũthuuri, na ndakaigua tha akĩĩrĩhĩria.
35 ഈ കാര്യത്തിൽ അവൻ യാതൊരുവിധ നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല; അത് എത്ര ഭീമമായത് ആയിരുന്നാലും അവൻ ആ കോഴ സ്വീകരിക്കുകയില്ല.
Ndagetĩkĩra irĩhi o na rĩrĩkũ; nĩakaarega ihaki o na rĩrĩ inene atĩa.

< സദൃശവാക്യങ്ങൾ 6 >