< സദൃശവാക്യങ്ങൾ 28 >

1 ആരും ഓടിക്കാനില്ലാതെതന്നെ ദുഷ്ടർ ഓടിപ്പോകുന്നു, എന്നാൽ നീതിനിഷ്ഠർ ഒരു സിംഹത്തെപ്പോലെ ധൈര്യസമേതം നിലകൊള്ളുന്നു.
Ababi babaleka kungekho umzingeli, kodwa abalungileyo balesibindi njengebhongo lesilwane.
2 ഒരു രാജ്യം കലഹപൂർണമാകുമ്പോൾ നിരവധി പ്രഭുക്കന്മാർ ഉണ്ടാകുന്നു, എന്നാൽ വിവേകവും പരിജ്ഞാനവുമുള്ള ഭരണാധികാരി സുസ്ഥിരഭരണം കാഴ്ചവെക്കുന്നു.
Ngesiphambeko sesizwe ababusi baso banengi; kodwa ngomuntu olokuqedisisa ololwazi ukuqonda kwaso kuyelulwa.
3 അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രർ വിളയൊന്നുംതന്നെ ശേഷിപ്പിക്കാതെ നശിപ്പിക്കുന്ന പേമാരിപോലെയാണ്.
Umuntu ongumyanga ocindezela abayanga ulizulu elikhukhulayo ukuze kungabi lokudla.
4 നിയമം ഉപേക്ഷിക്കുന്നവർ ദുഷ്ടരെ പുകഴ്ത്തുന്നു, എന്നാൽ നിയമം അനുസരിക്കുന്നവർ ദുഷ്ടരോട് എതിർക്കുന്നു.
Abadela umlayo badumisa ababi, kodwa labo abagcina umlayo balwa labo.
5 ദുഷ്ടർ നീതി എന്തെന്നു തിരിച്ചറിയുന്നില്ല, എന്നാൽ യഹോവയെ അന്വേഷിക്കുന്നവരെല്ലാം അതു സമ്പൂർണമായി മനസ്സിലാക്കുന്നു.
Abantu ababi kabaqedisisi ukulunga, kodwa abadinga iNkosi baqedisisa konke.
6 വഴിപിഴച്ച ധനികരെക്കാൾ സത്യസന്ധരായി ജീവിക്കുന്ന ദരിദ്രരാണ് ശ്രേഷ്ഠം.
Kungcono umyanga ohamba ngobuqotho bakhe kulophambene ngezindlela lanxa enothile.
7 വിവേകമുള്ള സന്തതി നിയമം പാലിക്കുന്നു, എന്നാൽ അമിതഭക്ഷണപ്രിയരുടെ സഹചാരി തന്റെ പിതാവിന് അപമാനം.
Ogcina umlayo uyindodana eqedisisayo, kodwa ozihlanganisa lezigangi uyangisa uyise.
8 ഉയർന്ന പലിശയിലൂടെ ദരിദ്രരിൽനിന്നു ലാഭംകൊയ്യുന്നവരുടെ ധനം ദരിദ്രരോടു ദയാലുക്കളായവർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു.
Owandisa inotho yakhe ngenzalo langenzuzo uyibuthela olomusa kubayanga.
9 ന്യായപ്രമാണത്തിനെതിരേ ചെവി കൊട്ടിയടയ്ക്കുന്നവരുടെ പ്രാർഥനകൾപോലും അറപ്പുളവാക്കുന്നതാണ്.
Ophambula indlebe yakhe ekulaleleni umlayo, lomkhuleko wakhe uzakuba yisinengiso.
10 നീതിനിഷ്ഠരെ ദുർമാർഗത്തിലേക്കു നയിക്കുന്നവർ അവർ ഒരുക്കിവെച്ചിരിക്കുന്ന കെണിയിൽത്തന്നെ വീഴും എന്നാൽ നിഷ്കളങ്കർക്കു നല്ല പൈതൃകസമ്പത്തു ലഭിക്കും.
Oduhisela abaqotho endleleni embi yena uzawela emgodini wakhe, kodwa abaqotho bazakudla ilifa lokuhle.
11 താനൊരു ജ്ഞാനിയാണെന്ന് സമ്പന്നർ സ്വയം കരുതുന്നു; സമ്പന്നർ എത്ര മിഥ്യാബോധത്തിലാണെന്ന് വിവേകിയായ ദരിദ്രർ കണ്ടെത്തുന്നു.
Indoda enothileyo ihlakaniphile emehlweni ayo, kodwa umyanga oqedisisayo uzayihlola.
12 നീതിനിഷ്ഠർ വിജയംകൊയ്യുമ്പോൾ മഹോത്സവം; എന്നാൽ നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു.
Lapho abalungileyo bethokoza, kulenkazimulo enkulu; kodwa nxa ababi bephakama, umuntu uyadingwa.
13 തങ്ങളുടെ പാപങ്ങൾ മറച്ചുവെക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, എന്നാൽ അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവർക്ക് കരുണ ലഭിക്കും.
Osibekela iziphambeko zakhe kayikuphumelela, kodwa ozivumayo azitshiye, uzahawukelwa.
14 എപ്പോഴും ഭയഭക്തിയോടെ കഴിയുന്ന മനുഷ്യർ അനുഗൃഹീതർ, എന്നാൽ ഹൃദയം കഠിനമാക്കുന്നവർ ആപത്തിലകപ്പെടും.
Ubusisiwe umuntu owesaba njalonjalo, kodwa owenza inhliziyo yakhe ibe lukhuni uzawela ebubini.
15 നിസ്സഹായരായവരുടെമേൽ ആധിപത്യം പുലർത്തുന്ന ദുഷ്ടർ അലറുന്ന സിംഹത്തെപ്പോലെയും ആക്രമണത്തിനു മുതിരുന്ന കരടിയെപ്പോലെയും.
Umbusi okhohlakeleyo phezu kwabantu abangabayanga uyisilwane esibhongayo lebhere elizingelayo.
16 സ്വേച്ഛാധിപതിയായ ഭരണാധികാരി ജനങ്ങളുടെമേൽ അധികഭാരം ചുമത്തുന്നു, എന്നാൽ അനധികൃത ധനസമ്പാദനം വെറുക്കുന്നവർ ദീർഘകാലം ഭരണം നടത്തുന്നു.
Umbusi oswele ukuqedisisa konke wandisa lencindezelo; ozonda inzuzo embi uzakwelula insuku.
17 കൊലപാതകംചെയ്തതിന്റെ മനോവ്യഥയാൽ പീഡിപ്പിക്കപ്പെടുന്നവർ പാതാളത്തിൽ അഭയംതേടും; ആരും അയാളെ പിന്തിരിപ്പിക്കാതിരിക്കട്ടെ.
Umuntu ocindezelwe ligazi lomphefumulo uzabalekela emgodini; kabangamsekeli.
18 നിഷ്കളങ്കരായി ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും, എന്നാൽ, വഴിപിഴച്ച ജീവിതം നയിക്കുന്നവർ പെട്ടെന്നുതന്നെ നാശത്തിൽ അകപ്പെടും.
Ohamba ngobuqotho uzasindiswa, kodwa ophambene ngendlela ezimbili uzahle awe.
19 സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു, എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർക്കു ദാരിദ്ര്യം കുമിഞ്ഞുകൂടും.
Olima umhlaba wakhe uzasutha ukudla, kodwa olandela abayize uzasutha ubuyanga.
20 വിശ്വസ്തമനുഷ്യർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും, എന്നാൽ സമ്പന്നരാകാൻ തിടുക്കം കാട്ടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയില്ല.
Umuntu wothembeko lonke uzavama ngezibusiso, kodwa ophangisa ukunotha kayikuba msulwa.
21 പക്ഷഭേദം കാണിക്കുന്നത് ഉചിതമല്ല— എന്നാൽ ഒരു കഷണം അപ്പത്തിനുവേണ്ടിപ്പോലും മനുഷ്യർ അനുചിതമായതു ചെയ്യും.
Ukuhlonipha ubuso kakulunganga, ngoba umuntu uzakona ngenxa yocezu lwesinkwa.
22 ലുബ്ധർ ധനികരാകാൻ വ്യഗ്രതകാണിക്കുന്നു അവരുടെ മുന്നേറ്റം ദാരിദ്ര്യത്തിലേക്കെന്ന് അറിയുന്നുപോലുമില്ല.
Ophangisa ukunotha ungumuntu olelihlo elibi, njalo engazi ukuthi ubuyanga buzamehlela.
23 മുഖസ്തുതി പറയുന്നവരെക്കാൾ ശാസിക്കുന്നവർക്ക് അവസാനം പ്രീതി ലഭിക്കുന്നു.
Okhuza umuntu uzathola umusa emuva okwedlula okhohlisayo ngolimi.
24 മാതാപിതാക്കളെ കൊള്ളയടിച്ചിട്ട് “അതിലൊരു തെറ്റുമില്ല,” എന്നു പറയുന്നയാൾ നാശത്തിന്റെ പങ്കാളിയാണ്.
Ophanga uyise kumbe unina, athi: Akusiso isiphambeko; ungumngane womchithi.
25 അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും.
Ongasuthisekiyo udunga ingxabano, kodwa othemba eNkosini uzakhuluphaliswa.
26 സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നവർ ഭോഷരാകുന്നു, എന്നാൽ ജ്ഞാനത്തോടെ ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും.
Othemba enhliziyweni yakhe uyisithutha, kodwa ohamba ngenhlakanipho uzakhululwa.
27 ദരിദ്രർക്കു ദാനം നൽകുന്നവർക്കു യാതൊരുവിധ ദൗർലഭ്യവും ഉണ്ടാകുന്നില്ല, എന്നാൽ അവർക്കുനേരേ കണ്ണടയ്ക്കുന്നവർക്ക് ശാപവർഷം അനവധിയായി ഉണ്ടാകും.
Opha umyanga kayikuswela, kodwa ofihla amehlo akhe uzakuba leziqalekiso ezinengi.
28 നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു; അവരുടെ നാശത്തിൽ നീതിനിഷ്ഠർ പെരുകുന്നു.
Nxa abakhohlakeleyo bephakanyiswa, umuntu uyacatsha, kodwa nxa bebhubha, abalungileyo bayanda.

< സദൃശവാക്യങ്ങൾ 28 >