< സദൃശവാക്യങ്ങൾ 18 >

1 കൂട്ടംവിട്ടുനടക്കുന്ന മനുഷ്യൻ സ്വാർഥതാത്പര്യങ്ങൾ പിൻതുടരുകയും നല്ല തീരുമാനങ്ങളെയെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്നു.
Mũndũ ũrĩa ũtendaga gũtũũrania na andũ arũmagĩrĩra o merirĩria make; ningĩ areganaga na matua mothe ma ũũgĩ ũrĩa mũkinyanĩru.
2 ഭോഷർ വിവേകത്തിൽ ആഹ്ലാദം കണ്ടെത്തുന്നില്ല; എന്നാൽ അവർ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലാണ് ആനന്ദിക്കുന്നത്.
Mũndũ mũkĩĩgu ndakenagĩra ũtaũku, no akenagĩra kwaria woni wake mwene.
3 ദുഷ്ടരോടൊപ്പം വിദ്വേഷം തലപൊക്കുന്നു, അപമാനത്തോടൊപ്പം അപകീർത്തിയും വന്നുചേരുന്നു.
Rĩrĩa waganu woka, ũrehaga ũirano, nacio njono irehaga thoni.
4 ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം; എന്നാൽ ജ്ഞാനത്തിന്റെ ഉറവ കളകളാരവത്തോടെ ഒഴുകുന്ന അരുവിപോലെയും.
Ciugo cia kanua ka mũndũ nĩ ta ndia ndiku, no gĩthima kĩa ũũgĩ nĩ karũũĩ gatherũkaga.
5 ദുഷ്ടരോട് പക്ഷഭേദം കാണിക്കുന്നതും നിരപരാധിക്കു നീതി നിഷേധിക്കുന്നതും ഉചിതമല്ല.
Ti wega gũtĩĩra andũ arĩa aaganu maũthĩ, kana kuogomia kĩhooto kĩa arĩa matehĩtie.
6 ഭോഷത്തമുള്ളവരുടെ വാക്കുകൾ കലഹം സൃഷ്ടിക്കുന്നു, അവരുടെ അധരം അടി ഇരന്നുവാങ്ങുന്നു.
Mĩromo ya mũndũ mũkĩĩgu ĩmũrehagĩra ngũĩ, nako kanua gake geetagia rũthanju.
7 ഭോഷരുടെ വായ് അവർക്കു നാശഹേതുവും അധരങ്ങൾ അവരുടെ ജീവനു കെണിയും ആകുന്നു.
Kanua ka mũndũ mũkĩĩgu nĩko kamũthũkagĩria maũndũ, nayo mĩromo yake nĩ mũtego wa ngoro yake.
8 ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു.
Ndeto cia mũndũ wa mũhuhu nĩ ta twenyũ twega twa irio; tũmerũkaga nginya tũturi-inĩ twa nda tũrĩa tũrĩ thĩinĩ mũno.
9 സ്വന്തം തൊഴിലിൽ അലസത കാണിക്കുന്നവർ വിനാശം വിതയ്ക്കുന്നവരുടെ സഹോദരങ്ങളാകുന്നു.
Mũndũ kĩgũũta wĩra-inĩ wake nĩ wa nyina na ũrĩa wanangaga.
10 യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്; നീതിനിഷ്ഠർ അവിടേക്കോടിച്ചെന്ന് സുരക്ഷിതരാകുന്നു.
Rĩĩtwa rĩa Jehova nĩ mũthiringo ũrĩ hinya; arĩa athingu moragĩra ho, nao magaikara marĩ agitĩre.
11 ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്; അത് ആർക്കും കയറാൻപറ്റാത്ത മതിലെന്ന് അവർ സങ്കൽപ്പിക്കുന്നു.
Ũtonga wa andũ arĩa atongu nĩguo itũũra rĩao rĩa hinya; meciiragia nĩ rũthingo rũtangĩhaicĩka.
12 അഹന്ത നാശത്തിന്റെ മുന്നോടിയാണ്, എന്നാൽ എളിമ ബഹുമതിക്കു മുമ്പേപോകുന്നു.
Mbere ya mwanangĩko, ngoro ya mũndũ ĩkoragwo na mwĩtĩĩo, no kwĩnyiihia nĩkuo gũtongoragia gĩtĩĩo.
13 കേൾക്കുന്നതിനുമുമ്പേ ഉത്തരം നൽകുന്നത് മടയത്തരവും അപമാനവും ആകുന്നു.
Mũndũ ũrĩa ũcookagia ũhoro mbere ya kũũthikĩrĩria, ũndũ ũcio nĩ ũrimũ na thoni ciake.
14 ഉന്മേഷമുള്ളഹൃദയം രോഗാതുരത അതിജീവിക്കുന്നു, എന്നാൽ തകർന്ന ഹൃദയം ആർക്ക് സഹിക്കാൻ കഴിയും?
Roho wa mũndũ nĩguo ũmũũmagĩrĩria rĩrĩa arĩ mũrũaru, no roho mũthuthĩku nũũ ũngĩhota kũwĩtiiria?
15 വിവേകമുള്ളവരുടെ ഹൃദയം പരിജ്ഞാനം ആർജിക്കുന്നു, ജ്ഞാനിയുടെ കാതുകൾ അതു കണ്ടെത്തുന്നു.
Ngoro ya mũndũ mũkũũrani maũndũ nĩĩgĩagĩra ũmenyo; matũ ma arĩa oogĩ nĩmaũcaragĩrĩria.
16 ദാനം ദാതാവിനു വഴിതുറക്കുകയും അദ്ദേഹത്തെ മഹാന്മാരുടെ നിരയിലേക്ക് ആനയിക്കുകയും ചെയ്യുന്നു.
Kĩheo mũndũ aheanĩte kĩmuonagia njĩra ya kũhĩtũkĩra, gĩkamũkinyia harĩ andũ arĩa anene.
17 എതിരാളി എതിർവിസ്താരം ചെയ്യുന്നതുവരെ ആദ്യം അവതരിപ്പിക്കുന്ന വാദം യുക്തിസഹം എന്നു കരുതപ്പെടും.
Mũndũ ũrĩa ũrehaga ciira wake mbere onekaga taarĩ we na ma, o nginya rĩrĩa mũndũ ũrĩa maraciira nake ooka kũmũũria ciũria.
18 നറുക്കിടുന്നതു തർക്കങ്ങൾക്കു പരിഹാരം വരുത്തുകയും പ്രബലരായ പ്രതിയോഗികളെ സമവായത്തിൽ എത്തിക്കുകയും ചെയ്യുന്നു.
Ũcuuki wa mĩtĩ nĩũniinaga ngarari, na ũgateithũrana andũ eerĩ njamba.
19 ഹൃദയത്തിൽ മുറിവേറ്റ സഹോദരങ്ങളെ അനുരഞ്ജിപ്പിക്കുന്നത് കെട്ടുറപ്പുള്ള കോട്ടകടക്കുന്നതിനെക്കാൾ ദുഷ്കരം; തർക്കങ്ങൾ കോട്ടവാതിലിന്റെ ഇരുമ്പഴികൾപോലെയും.
Mũndũ mũrakarie nĩ mũrũ wa nyina nĩ hinya kwĩiguithania nake gũkĩra kwĩgwatĩra itũũra inene rĩirigĩre, nacio ngarari nĩ ta mĩgĩĩko ĩrĩa ĩhingaga njeera.
20 ഒരു മനുഷ്യന്റെ വായുടെ ഫലത്തിൽനിന്ന് അയാളുടെ വയറിനു തൃപ്തിവരുന്നു; അവരുടെ അധരങ്ങളുടെ വിളവുകൊണ്ട് അവർ സംതൃപ്തരാകുന്നു.
Nda ya mũndũ nĩĩhũũnagio nĩ maciaro ma kanua gake; nĩaiganagwo nĩ magetha ma mĩromo yake.
21 മരണവും ജീവനും നൽകാനുള്ള ശക്തി നാവിനുണ്ട്, അതിനെ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലമനുഭവിക്കും.
Rũrĩmĩ rũrĩ na hinya wa gwathĩrĩra mũndũ muoyo kana gĩkuũ, no arĩa marwendete no marĩĩage maciaro maaruo.
22 ഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുകയും യഹോവയിൽനിന്നു പ്രസാദം കൈപ്പറ്റുകയും ചെയ്യുന്നു.
Mũndũ ũrĩa wĩgĩĩagĩra na mũtumia nĩegĩagĩra na kĩndũ kĩega, na nĩgũtugwo atugĩtwo nĩ Jehova.
23 ദരിദ്രർ കരുണയ്ക്കായി കേണപേക്ഷിക്കുന്നു, എന്നാൽ ധനികർ പരുഷമായി പ്രതിവാദം നടത്തുന്നു.
Mũndũ mũthĩĩni athaithanaga aiguĩrwo tha, no gĩtonga gĩcookagia ũhoro na ũũru.
24 അവിശ്വസ്തരായ സുഹൃത്തുക്കളുള്ളവർ പെട്ടെന്നു നശിച്ചുപോകും, എന്നാൽ സഹോദരങ്ങളെക്കാൾ ചേർന്നുനിൽക്കുന്ന സുഹൃത്തുക്കളുമുണ്ട്.
Mũndũ mũceeri na andũ aingĩ aahota kwĩyũnũhithia, no nĩ kũrĩ mũrata ũnyiitanaga na mũndũ gũkĩra mũrũ wa nyina na mũndũ.

< സദൃശവാക്യങ്ങൾ 18 >