< സംഖ്യാപുസ്തകം 6 >

1 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
Nake Jehova akĩĩra Musa atĩrĩ,
2 “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ വിശേഷാലുള്ള ഒരു വ്രതം—ഒരു നാസീറായി യഹോവയ്ക്കു സ്വയം വേർതിരിക്കുന്നതിനുള്ള ഒരു വ്രതം—അനുഷ്ഠിക്കാൻ ഇച്ഛിക്കുന്നെങ്കിൽ
“Arĩria andũ a Isiraeli, ũmeere atĩrĩ: ‘Mũndũ mũrũme kana mũndũ-wa-nja angĩenda kwĩhĩta mwĩhĩtwa wa mwanya, ũrĩ mwĩhĩtwa wa kwĩyamũrĩra Jehova atuĩke Mũnaziri,
3 വീഞ്ഞോ മദ്യമോ കുടിക്കരുത്; വീഞ്ഞിൽനിന്നോ മദ്യത്തിൽനിന്നോ ഉണ്ടാക്കിയ വിന്നാഗിരിയും ഉപയോഗിക്കരുത്. മുന്തിരിച്ചാർ കുടിക്കുകയോ പഴുത്തമുന്തിരിങ്ങയോ ഉണക്കമുന്തിരിങ്ങയോ തിന്നുകയോ അരുത്.
no nginya atige kũnyua ndibei o na indo iria ingĩ ngagatu cia kũnyua, na ndakananyue thiki ĩthondeketwo kuuma kũrĩ ndibei kana kĩndũ kĩngĩ kĩgagatu gĩa kũnyua. Ndakananyue maaĩ ma thabibũ, kana arĩe thabibũ, kana thabibũ iria nyũmithie.
4 നാസീർവ്രതം അനുഷ്ഠിക്കുന്ന കാലം മുഴുവനും മുന്തിരിയിൽനിന്നുള്ള യാതൊന്നും, കുരുവോ തൊലിയോപോലും, അവർ ഭക്ഷിച്ചുകൂടാ.
Hĩndĩ ĩrĩa yothe arĩkoragwo arĩ Mũnaziri, ndakanarĩe kĩndũ gĩa kuuma he mũthabibũ, irĩ mbegũ kana makoni.
5 “‘നാസീർവ്രതകാലത്ത് ക്ഷൗരക്കത്തി തലയിൽ തൊടരുത്. യഹോവയ്ക്കായി വേർതിരിച്ചിരിക്കുന്ന നാളുകൾ തീരുന്നതുവരെ അവർ വിശുദ്ധരായിരിക്കണം; അവർ തലമുടി വളർത്തണം.
“‘Ihinda rĩothe rĩa mwĩhĩtwa ũcio wa kwĩyamũra, ndakanenjwo mũtwe. No nginya aikarage arĩ mũtheru o nginya ihinda rĩake rĩa kwĩyamũrĩra Jehova rĩthire; no nginya areke njuĩrĩ cia mũtwe wake ikũre iraihe.
6 “‘യഹോവയ്ക്ക് നാസീർവ്രതസ്ഥരായി വേർതിരിക്കപ്പെട്ട കാലത്ത് അവർ ശവത്തിനരികെ ചെല്ലരുത്.
Ihinda rĩu rĩothe eyamũrĩire Jehova ndakanakuhĩrĩrie kĩimba.
7 സ്വന്തം പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാൽപോലും, അവർനിമിത്തം സ്വയം ആചാരപരമായി അശുദ്ധരാകരുത്. കാരണം ദൈവത്തിനായി വേർതിരിക്കപ്പെട്ടതിന്റെ ചിഹ്നം അവരുടെ ശിരസ്സിന്മേലിരിക്കുന്നു.
O na ithe, kana nyina, kana mũrũ wa nyina, kana mwarĩ wa nyina angĩkua, ndakanethaahie nĩ ũndũ wao, tondũ arĩ na rũũri rwa kwĩyamũrĩra Ngai mũtwe.
8 അവർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കാലമത്രയും യഹോവയ്ക്കു സമർപ്പിതരാണ്.
Ihinda rĩothe rĩa kwĩyamũra gwake arĩkoragwo aamũrĩirwo Jehova.
9 “‘ആരെങ്കിലും നാസീർവ്രതമുള്ളവരുടെ സാന്നിധ്യത്തിൽ പെട്ടെന്നു മരിക്കുകയും അങ്ങനെ പ്രതിഷ്ഠിക്കപ്പെട്ട തങ്ങളുടെ ശിരസ്സിനെ അശുദ്ധമാക്കുകയും ചെയ്താൽ, അവരുടെ ശുദ്ധീകരണദിവസമായ ഏഴാംദിവസത്തിൽ ശിരസ്സു ക്ഷൗരംചെയ്യണം.
“‘Mũndũ angĩkua gĩkuũ kĩa narua arĩ ho, naguo ũndũ ũcio ũthaahie njuĩrĩ ĩrĩa aamũrĩte, no nginya enjwo mũtwe mũthenya wake wa gũtherio, na nĩguo wa mũgwanja.
10 പിന്നീട് എട്ടാംദിവസം അവർ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
Ningĩ mũthenya wa ĩnana no nginya atware ndirahũgĩ igĩrĩ kana tũtutuura twĩrĩ harĩ mũthĩnjĩri-Ngai hau itoonyero-inĩ rĩa Hema-ya-Gũtũnganwo.
11 പുരോഹിതൻ അവയിലൊന്നിനെ പാപശുദ്ധീകരണയാഗമായിട്ടും മറ്റേതിനെ നാസീർവ്രതസ്ഥരായവർക്കുവേണ്ടി പ്രായശ്ചിത്തം വരുത്താൻ ഹോമയാഗമായിട്ടും അർപ്പിക്കണം; കാരണം അവർ ശവംനിമിത്തം കുറ്റക്കാരായി. അന്നുതന്നെ അവർ തങ്ങളുടെ ശിരസ്സു ശുദ്ധീകരിക്കണം.
Nake mũthĩnjĩri-Ngai arute ĩmwe ĩtuĩke igongona rĩa kũhoroherio mehia, nayo ĩyo ĩngĩ ĩtuĩke nĩ iruta rĩa njino nĩguo ahoroherio, nĩ ũndũ nĩehĩtie nĩgũkorwo arĩ hamwe na kĩimba. Mũthenya o ro ũcio no nginya aamũrĩre Jehova mũtwe wake rĩngĩ.
12 പ്രതിഷ്ഠാകാലത്തേക്കായി അവർ യഹോവയ്ക്കു സ്വയം സമർപ്പിക്കയും അകൃത്യയാഗമായി ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാടിനെ കൊണ്ടുവരികയും വേണം. പ്രതിഷ്ഠാകാലത്ത് അശുദ്ധരായിത്തീർന്നതിനാൽ അവരുടെ മുമ്പിലത്തെ വ്രതദിനങ്ങൾ കണക്കിലെടുക്കുകയില്ല.
No nginya eyamũrĩre Jehova ihinda rĩu rĩa kwĩyamũra, na no nginya arute gatũrũme ka mwaka ũmwe gatuĩke ka igongona rĩa mahĩtia. Mĩthenya ĩrĩa mĩhĩtũku ndĩgũtarwo, tondũ nĩathaahirio ihinda rĩrĩa eyaamũrĩte.
13 “‘നാസീർവ്രതസ്ഥർ തങ്ങളുടെ പ്രതിഷ്ഠാകാലം പൂർത്തിയാകുമ്പോഴുള്ള നിയമം ഇതാണ്: അവരെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരണം.
“‘Na rĩrĩ, ũyũ nĩguo watho wa Mũnaziri ihinda rĩake rĩa kwĩyamũrĩra Ngai rĩathira. Nĩakarehwo itoonyero-inĩ rĩa Hema-ya-Gũtũnganwo.
14 അവിടെ അവർ യഹോവയ്ക്കുള്ള വഴിപാടുകൾ അർപ്പിക്കണം: ഹോമയാഗത്തിനുള്ള ഊനമില്ലാത്ത ഒരുവയസ്സായ ആൺകുഞ്ഞാട്, പാപശുദ്ധീകരണയാഗത്തിനുള്ള ഊനമില്ലാത്ത ഒരുവയസ്സായ പെൺകുഞ്ഞാട്, സമാധാനയാഗത്തിനുള്ള ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ എന്നിവ
Hau nĩho akaarehe maruta make harĩ Jehova, namo nĩ: gatũrũme ka mwaka ũmwe gatarĩ na kaũũgũ gatuĩke ka iruta rĩa njino, na kamwatĩ ka mwaka ũmwe karĩ igongona rĩa kũhoroheria mehia, na ndũrũme ĩmwe ĩtarĩ na kaũũgũ ĩrĩ iruta rĩa ũiguano,
15 അവയുടെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടും കൂടെയും ഒരു കുട്ട പുളിപ്പിക്കാതെ തയ്യാറാക്കിയ അപ്പം, നേരിയമാവിൽ ഒലിവെണ്ണചേർത്തുണ്ടാക്കിയ വടകൾ, ഒലിവെണ്ണ പുരട്ടിയ അടകൾ എന്നിവയോടുംകൂടെത്തന്നെ.
hamwe na maruta ma mũtu na maruta ma kũnyuuo, na gĩkabũ kĩa mĩgate ĩtarĩ na ndawa ya kũimbia, na keki cia mũtu ũrĩa mũhinyu mũno ũtukanĩtio na maguta, na tũmĩgate tũhũthũ tũhakĩtwo maguta.
16 “‘പുരോഹിതൻ അവ യഹോവയുടെ സന്നിധിയിൽ കാഴ്ചവെച്ച് പാപശുദ്ധീകരണയാഗവും ഹോമയാഗവും അർപ്പിക്കണം.
“‘Mũthĩnjĩri-Ngai nĩakaiga indo icio mbere ya Jehova, na acooke arute igongona rĩa kũhoroheria mehia o na iruta rĩa njino.
17 കുട്ടയിലുള്ള പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ആട്ടുകൊറ്റനെ സമാധാനയാഗമായി അതിന്റെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടുംകൂടെ പുരോഹിതൻ യഹോവയ്ക്ക് അർപ്പിക്കണം.
Nĩakarehe gĩkabũ kĩu kĩa mĩgate ĩtarĩ mĩimbie na arute ndũrũme ĩyo ĩrĩ igongona rĩa ũiguano kũrĩ Jehova, hamwe na igongona rĩayo rĩa mũtu na rĩa indo cia kũnyuuo.
18 “‘ഇതിനുശേഷം സമാഗമകൂടാരത്തിന്റെ കവാടത്തിൽവെച്ച്, നാസീർവ്രതസ്ഥർ തങ്ങൾ സമർപ്പിച്ച തലമുടി വടിച്ചുകളയണം. ആ തലമുടി അവർ എടുത്ത് സമാധാനയാഗത്തിന്റെ കീഴിലുള്ള തീയിലിടണം.
“‘Ningĩ hau itoonyero-inĩ rĩa Hema-ya-Gũtũnganwo, Mũnaziri no nginya enjwo njuĩrĩ ĩrĩa aamũrĩte. Nĩakoya njuĩrĩ ĩyo na amĩikie mwaki-inĩ ũrĩa ũrĩ rungu rwa igongona rĩu rĩa ũiguano.
19 “‘നാസീർവ്രതസ്ഥർ തങ്ങളുടെ സമർപ്പിക്കപ്പെട്ട തലമുടി വടിച്ചുകളഞ്ഞശേഷം ആട്ടുകൊറ്റന്റെ വേവിച്ച ഒരു കൈക്കുറകും കുട്ടയിൽനിന്നെടുത്ത പുളിപ്പിക്കാത്ത ഒരു വടയും ഒരു അടയും പുരോഹിതൻ അവരുടെ കൈകളിൽ വെക്കണം.
“‘Thuutha wa Mũnaziri ũcio kwenjwo njuĩrĩ yake ya kwĩyamũra, mũthĩnjĩri-Ngai nĩ akoya kĩande gĩtherũkĩtio kĩa ndũrũme ĩyo, na keki na tũmĩgate tũrĩa tũhũthũ kuuma gĩkabũ-inĩ kĩu, cierĩ itarĩ ndawa ya kũimbia.
20 പുരോഹിതൻ അവയെ യഹോവയുടെമുമ്പിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം; ഉയർത്തി അർപ്പിച്ച നെഞ്ചോടും വിശിഷ്ടയാഗാർപ്പണമായ തുടയും പുരോഹിതനു വിശുദ്ധമായിരിക്കണം. അതിനുശേഷം നാസീർവ്രതസ്ഥർക്കു വീഞ്ഞു കുടിക്കാം.
Mũthĩnjĩri-Ngai acooke acithũngũthie mbere ya Jehova, ituĩke igongona rĩa gũthũngũthio; nĩ nyamũre, na nĩ cia mũthĩnjĩri-Ngai, hamwe na gĩthũri kĩrĩa gĩthũngũthĩtio, o na kĩero kĩrĩa kĩrutĩtwo. Thuutha ũcio Mũnaziri no anyue ndibei.
21 “‘നാസീർവ്രതം അനുഷ്ഠിക്കുന്നവർക്കുള്ള പ്രമാണങ്ങൾ ഇതാണ്. തനിക്കു കൊടുക്കാൻ കഴിവുള്ളതിനുപുറമേ തന്റെ വ്രതം അനുസരിച്ചു യഹോവയ്ക്കു വഴിപാടായി കൊടുക്കേണ്ടവയാണ് ഇവ. നാസീർവ്രതപ്രമാണങ്ങൾക്കനുസൃതമായി തങ്ങൾചെയ്ത പ്രതിജ്ഞ ഓരോരുത്തരും നിറവേറ്റണം.’”
“‘Ũcio nĩguo watho wa Mũnaziri ũrĩa wĩhĩtaga kũrutĩra Jehova indo kũringana na ũrĩa eyaamũrĩte, hamwe na kĩrĩa kĩngĩ gĩothe angĩhota kũruta. No nginya ahingie mwĩhĩtwa ũrĩa ehĩtĩte, kũringana na watho wa Mũnaziri.’”
22 യഹോവ മോശയോട് അരുളിച്ചെയ്തു:
Ningĩ Jehova akĩĩra Musa atĩrĩ,
23 “അഹരോനോടും പുത്രന്മാരോടും നീ പറയുക: ‘ഇസ്രായേൽമക്കളെ നിങ്ങൾ ഇപ്രകാരം അനുഗ്രഹിക്കണം. അവരോടു പറയേണ്ടത്:
“Ĩra Harũni na ariũ ake atĩrĩ, ‘Ũũ nĩguo mũrĩrathimaga andũ a Isiraeli. Meragei atĩrĩ:
24 “‘യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും കാക്കുകയും ചെയ്യട്ടെ;
“‘“Jehova arokũrathima, na akũmenyagĩrĩre;
25 യഹോവ തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിക്കുകയും നിങ്ങളോടു കൃപാലുവായിരിക്കുകയും ചെയ്യട്ടെ;
Jehova arotũma ũthiũ wake ũkwarĩre, na agũkinyagĩrie wega wake;
26 യഹോവ തിരുമുഖം നിങ്ങളിലേക്കു തിരിച്ച് നിങ്ങൾക്കു സമാധാനം നൽകട്ടെ.’
Jehova arogũtiirĩra gĩthiithi gĩake, na akũhe thayũ.”’
27 “ഇപ്രകാരം അവർ ഇസ്രായേൽമക്കളുടെമേൽ എന്റെ നാമം വെക്കുകയും ഞാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യും.”
“Nĩ ũndũ ũcio athĩnjĩri-Ngai nĩmarĩgwetaga rĩĩtwa rĩakwa kũrĩ andũ a Isiraeli, na niĩ nĩndĩĩmarathimaga.”

< സംഖ്യാപുസ്തകം 6 >