< സംഖ്യാപുസ്തകം 16 >

1 ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹും രൂബേന്യരിൽ ചിലരും—എലീയാബിന്റെ പുത്രന്മാരായ ദാഥാനും അബീരാമും പേലെത്തിന്റെ മകൻ ഓനും—ധിക്കാരികളായി
Na rĩrĩ, Kora mũrũ wa Iziharu, mũrũ wa Kohathu, ũrĩa warĩ mũrũ wa Lawi, marĩ na andũ amwe a mũhĩrĩga wa Rubeni nĩo Dathani na Abiramu, ariũ a Eliabu, na Oni mũrũ wa Pelethu, magĩtuĩka a kũngʼathia.
2 മോശയ്ക്കു വിരോധമായി എഴുന്നേറ്റു. അവരോടൊപ്പം ഇസ്രായേലിലെ ഇരുനൂറ്റി അൻപത് സഭാനായകന്മാരും ഉണ്ടായിരുന്നു. അവരെല്ലാവരും സഭയിലെ പ്രധാന അംഗങ്ങളും ആയിരുന്നു.
Nao magĩũkĩrĩra Musa. Hamwe nao haarĩ arũme a Isiraeli 250, atongoria mooĩkaine a kĩrĩndĩ kĩu arĩa maathuurĩtwo marĩ a kĩama.
3 മോശയ്ക്കും അഹരോനും എതിരേ ഒരു സംഘമായി അവർ വന്ന് അവരോടു പറഞ്ഞു: “നിങ്ങൾ വളരെ അതിരുകടക്കുന്നു! സർവസഭയും അവരിൽ ഓരോരുത്തരും യഹോവയ്ക്കു വിശുദ്ധരാണ്. അവിടന്ന് അവരോടുകൂടെയുണ്ട്. പിന്നെ യഹോവയുടെ സർവസഭയ്ക്കും മീതേ നിങ്ങൾ നിങ്ങളെത്തന്നെ ഉയർത്തുന്നതെന്ത്?”
Nao magĩũka marĩ gĩkundi makararie Musa na Harũni, makĩmeera atĩrĩ, “Inyuĩ nĩmwĩtũgĩrĩtie mũno! Kĩrĩndĩ gĩkĩ gĩothe nĩ gĩtheru, mũndũ o mũndũ, nake Jehova arĩ hamwe nao. Nĩ kĩĩ gĩtũmĩte mwĩtũũgĩrie igũrũ rĩa kĩũngano gĩkĩ kĩa Jehova?”
4 ആ സംഘം പറയുന്നത് മോശ കേട്ടപ്പോൾ അദ്ദേഹം കമിഴ്ന്നുവീണു.
Rĩrĩa Musa aiguire ũguo-rĩ, akĩgũa, agĩturumithia ũthiũ thĩ.
5 ഇതിനുശേഷം മോശ കോരഹിനോടും അയാളുടെ അനുയായികളോടും പറഞ്ഞു: “പ്രഭാതത്തിൽ യഹോവ, അവിടത്തേക്കുള്ളവർ ആരെന്നും വിശുദ്ധൻ ആരെന്നും കാണിക്കും; അവിടന്ന് ആ വ്യക്തിയെ തന്റെ അടുക്കൽ വരുമാറാക്കും. അവിടന്ന് തെരഞ്ഞെടുക്കുന്ന പുരുഷനെ തന്റെ അടുക്കൽ വരുമാറാക്കും.
Ningĩ agĩcooka akĩĩra Kora na arũmĩrĩri ake othe atĩrĩ: “Rũciinĩ, Jehova nĩakonania nũũ wake na nũũ mũtheru, na nĩakareka mũndũ ũcio amũkuhĩrĩrie. Mũndũ ũrĩa agaathuura, ũcio nĩwe akaareka amũkuhĩrĩrie.
6 കോരഹേ, നീയും നിന്റെ സകല അനുയായികളും ഇതു ചെയ്യുക: ധൂപകലശങ്ങൾ എടുത്ത്
Wee Kora na arũmĩrĩri aku othe, ũũ nĩguo mũgeeka: mũkoya ngĩo cia gũcinĩra ũbumba,
7 നാളെ യഹോവയുടെമുമ്പാകെ അതിൽ തീ കത്തിച്ച് സുഗന്ധദ്രവ്യങ്ങൾ ഇടുക. യഹോവ തെരഞ്ഞെടുക്കുന്ന പുരുഷനായിരിക്കും വിശുദ്ധൻ. ലേവ്യരേ, നിങ്ങൾ വളരെ അതിരുകടക്കുന്നു!”
na rũciũ mũciĩkĩre mwaki na ũbumba mũrĩ mbere ya Jehova. Mũndũ ũrĩa Jehova agaathuura-rĩ, ũcio agaatuĩka nĩwe mũtheru. Inyuĩ Alawii nĩmwĩtũgĩrĩtie mũno!”
8 കോരഹിനോടു മോശ വീണ്ടും പറഞ്ഞു: “ലേവ്യരേ, നിങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുക!
Ningĩ Musa akĩĩra Kora atĩrĩ, “Ta thikĩrĩriai inyuĩ Alawii!
9 ഇസ്രായേലിന്റെ ദൈവം നിങ്ങളെ ഇസ്രായേൽസഭയിലെ മറ്റുള്ളവരിൽനിന്നു വേർതിരിച്ച് യഹോവയുടെ കൂടാരത്തിൽ വേലചെയ്യാൻ അവിടത്തെ അടുക്കലേക്കു കൊണ്ടുവന്നതും സമൂഹത്തിനു ശുശ്രൂഷചെയ്യാൻ അവരുടെമുമ്പിൽ നിർത്തിയതും പോരേ?
Anga mũtiganĩire nĩ Ngai wa Isiraeli kũmwamũrania na kĩrĩndĩ kĩrĩa kĩngĩ gĩothe kĩa andũ a Isiraeli, akamũrehe hakuhĩ nake nĩgeetha mũrutage wĩra hema-inĩ ĩrĩa nyamũre ya Jehova, na mũrũgamage mbere ya kĩrĩndĩ mũgĩtungatagĩre?
10 അവിടന്ന് നിന്നെയും ലേവ്യരായ നിന്റെ സകലസഹോദരന്മാരെയും അവിടത്തെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ പൗരോഹിത്യംകൂടെ എടുക്കാൻ ശ്രമിക്കുന്നു.
Inyuĩ hamwe na Alawii othe a thiritũ yanyu nĩamũrehete hakuhĩ nake, no rĩu mũrageria kuoya wĩra wa ũthĩnjĩri-Ngai o naguo.
11 നീയും നിന്റെ സകല അനുയായികളും സംഘം ചേർന്നിരിക്കുന്നത് യഹോവയ്ക്കു വിരോധമായിട്ടാണ്. നിങ്ങൾ അഹരോനെതിരേ പിറുപിറുക്കേണ്ടതിന് അദ്ദേഹം എന്തുള്ളൂ?”
Wee na arũmĩrĩri aku othe mũnganĩte hamwe mũũkĩrĩre Jehova. Harũni nũũ atĩ nĩguo mũnugune nĩ ũndũ wake?”
12 ഇതിനുശേഷം മോശ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കാൻ ആളയച്ചു. എന്നാൽ അവർ, “ഞങ്ങൾ വരികയില്ല!” എന്നു പറഞ്ഞു.
Musa agĩcooka agĩĩta Dathani na Abiramu, ariũ a Eliabu. No-o makiuga atĩrĩ, “Tũtigũũka!
13 അവർ തുടർന്നു, “മരുഭൂമിയിൽ ഞങ്ങളെ കൊല്ലേണ്ടതിന് പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് നീ ഞങ്ങളെ കൊണ്ടുവന്നതു പോരേ? ഇപ്പോൾ ഞങ്ങളുടെമേൽ കർത്തൃത്വം നടത്താനും നീ ആഗ്രഹിക്കുന്നോ!
Anga ti kũiganu atĩ nĩwatũrutire bũrũri warĩ bũthi wa iria na ũũkĩ ũũke ũtũũragĩre werũ-inĩ ũyũ? Rĩu ningĩ ũrenda gũtwatha?
14 അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ഒരു ദേശത്തു കൊണ്ടുവരികയോ വയലുകളോ മുന്തിരിത്തോപ്പുകളോ അവകാശമായിത്തരികയോ ചെയ്തതുമില്ല. നീ ഈ പുരുഷന്മാരെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണോ? ഇല്ല, ഞങ്ങൾ വരികയില്ല!”
Ningĩ-rĩ, ndũrĩ ũratũkinyia bũrũri ũrĩ na bũthi wa iria na ũũkĩ, kana ũgatũhe igai rĩa ithaka na mĩgũnda ya mĩthabibũ. Nĩ ũgũkũũra andũ aya maitho ũmaheenie? Aca, tũtigũũka!”
15 അപ്പോൾ മോശ അത്യന്തം കോപിച്ചു. അദ്ദേഹം യഹോവയോട്, “അവരുടെ വഴിപാട് അംഗീകരിക്കരുതേ. ഒരു കഴുതയെപ്പോലും ഞാൻ അവരിൽനിന്ന് എടുത്തിട്ടില്ല. അവരിലാരോടും ഞാൻ ഒരുതെറ്റും ചെയ്തിട്ടുമില്ല” എന്നു പറഞ്ഞു.
Nake Musa akĩrakara mũno, akĩĩra Jehova atĩrĩ, “Ndũgetĩkĩre maruta mao. Niĩ ndioete o na ndigiri kuuma kũrĩ o, o na ndihĩtĩirie mũndũ wao o na ũmwe.”
16 മോശ കോരഹിനോട് പറഞ്ഞു: “നാളെ നീയും നിന്റെ സകല അനുയായികളും യഹോവയുടെമുമ്പാകെ വരണം—നീയും അവരും അഹരോനുംതന്നെ.
Ningĩ Musa akĩĩra Kora atĩrĩ, “Wee na arũmĩrĩri aku othe mũgooka mbere ya Jehova rũciũ, wee, nao, na Harũni.
17 നിങ്ങൾ ഓരോരുത്തരും അവരവരുടെ ധൂപകലശമെടുത്ത് അതിൽ സുഗന്ധവർഗം ഇട്ട് യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം—ആകെ ഇരുനൂറ്റി അൻപത് ധൂപകലശങ്ങൾ. നീയും അഹരോനും നിങ്ങളുടെ ധൂപകലശങ്ങൾ കൊണ്ടുവരണം.”
O mũndũ nĩakoya rũgĩo rwake na arwĩkĩre ũbumba, ngĩo ciothe nĩ 250, na mũcirehe mbere ya Jehova. Wee, na Harũni, o na inyuĩ mũrehe ngĩo cianyu.”
18 അങ്ങനെ സകലപുരുഷന്മാരും അവരവരുടെ ധൂപകലശമെടുത്ത് തീ കത്തിച്ച് സുഗന്ധവർഗം ഇട്ട് മോശയോടും അഹരോനോടുംകൂടെ സമാഗമകൂടാരവാതിൽക്കൽ നിന്നു.
Nĩ ũndũ ũcio o mũndũ akĩoya rũgĩo rwake, akĩrwĩkĩra mwaki na ũbumba, na makĩrũgamania mbere ya Musa na Harũni itoonyero-inĩ rĩa Hema-ya-Gũtũnganwo.
19 ഇതിനിടയിൽ കോരഹ്, മോശയ്ക്കും അഹരോനും എതിരേ ഇസ്രായേൽസഭയെ മുഴുവനും ഇളക്കിവിട്ട്, അവരെ സമാഗമകൂടാരവാതിൽക്കൽ കൂട്ടി. അപ്പോൾ, യഹോവയുടെ തേജസ്സ് സർവസഭയ്ക്കും പ്രത്യക്ഷമായി.
Rĩrĩa Kora aarĩkirie gũcookereria arũmĩrĩri ake othe nĩguo makararie Musa na Harũni marũngiĩ itoonyero-inĩ rĩa Hema-ya-Gũtũnganwo-rĩ, riiri wa Jehova ũkiumĩrĩra kĩũngano kĩu gĩothe.
20 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
Nake Jehova akĩĩra Musa na Harũni atĩrĩ,
21 “ഇപ്പോൾത്തന്നെ ഞാൻ ഇവരെ സംഹരിക്കേണ്ടതിന് ഈ സംഘത്തിന്റെയടുത്തുനിന്നു നിങ്ങൾ ഉടൻതന്നെ മാറുക.”
“Mwĩyamũraniei na kĩũngano gĩkĩ nĩguo ndĩkĩniine o ro rĩmwe.”
22 എന്നാൽ മോശയും അഹരോനും സാഷ്ടാംഗം വീണു നിലവിളിച്ചു: “ദൈവമേ, സകലമനുഷ്യരുടെയും ആത്മാക്കളുടെ ദൈവമായുള്ളോവേ, ഒരാൾ പാപംചെയ്താൽ അവിടന്ന് മുഴുസഭയോടും കോപിക്കുമോ?”
No Musa na Harũni makĩĩgũithia magĩturumithia mothiũ mao thĩ makĩanĩrĩra makiuga atĩrĩ, “Wee Ngai, Ngai wa Maroho ma andũ othe, kaĩ ũngĩrakarĩra kĩũngano gĩkĩ gĩothe hĩndĩ ĩrĩa arĩ o mũndũ ũmwe wĩhĩtie?”
23 അപ്പോൾ യഹോവ മോശയോടു പറഞ്ഞു:
Nake Jehova akĩĩra Musa atĩrĩ,
24 “‘കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളിൽനിന്ന് മാറിനിൽക്കാൻ,’ സഭയോടു പറയുക.”
“Ĩra kĩũngano gĩothe atĩrĩ, ‘Eherai kuuma hema-inĩ cia Kora na Dathani na Abiramu.’”
25 മോശ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുത്തേക്കുപോയി. ഇസ്രായേല്യ ഗോത്രത്തലവന്മാർ അദ്ദേഹത്തെ അനുഗമിച്ചു.
Musa agĩũkĩra, agĩthiĩ kũrĩ Dathani na Abiramu, nao athuuri a Isiraeli makĩmũrũmĩrĩra.
26 ഉടൻതന്നെ മോശ സഭയ്ക്കു മുന്നറിയിപ്പു നൽകി: “ഇവരുടെ സകലപാപങ്ങളുംനിമിത്തം നിങ്ങൾ നശിക്കാതിരിക്കേണ്ടതിന് ഈ ദുഷ്ടമനുഷ്യരുടെ കൂടാരങ്ങളെ വിട്ടുമാറുക! ഇവർക്കുള്ള യാതൊന്നും സ്പർശിക്കരുത്.”
Nake agĩkaania kĩũngano kĩu, agĩkĩĩra atĩrĩ, “Ehererai hema cia andũ aya aaganu! Mũtikahutie kĩndũ o na kĩmwe kĩao, nĩguo mũtikaniinwo nĩ ũndũ wa mehia mao mothe.”
27 അങ്ങനെ അവർ കോരഹിന്റെയും ദാഥാന്റെയും അബീരാമിന്റെയും കൂടാരങ്ങളിൽനിന്ന് അകന്നുമാറി. ദാഥാനും അബീരാമും വെളിയിൽവന്ന് അവരുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുകുട്ടികളോടുംകൂടെ അവരുടെ കൂടാരങ്ങളുടെ വാതിൽക്കൽ നിൽക്കുകയായിരുന്നു.
Nĩ ũndũ ũcio andũ makĩeherera hema icio cia Kora na Dathani na Abiramu. Dathani na Abiramu nĩ moimĩte makarũgama na atumia ao, na ciana cia ngenge itoonyero-inĩ rĩa hema ciao.
28 ഇതിനുശേഷം മോശ പറഞ്ഞത്, “ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ യഹോവ എന്നെ അയച്ചു എന്നും ഞാൻ സ്വയമായി ഒന്നും ചെയ്തിട്ടില്ല എന്നും നിങ്ങൾ അറിയുന്നത് ഇപ്രകാരമായിരിക്കും:
Ningĩ Musa akiuga atĩrĩ, “Ũndũ ũyũ nĩguo ũgũtũma mũmenye atĩ Jehova nĩwe ũndũmĩte njĩke maũndũ maya mothe, na atĩ rĩtiarĩ ithugunda rĩakwa:
29 എല്ലാ മനുഷ്യർക്കും സംഭവിക്കുന്നതുപോലെ ഇവർക്കു സംഭവിക്കുകയും ഇവർ സ്വാഭാവികമരണം അനുഭവിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ എന്നെ അയച്ചിട്ടില്ല.
Andũ aya mangĩkua gĩkuũ kĩa ndũire-rĩ, o na kana mone maũndũ o ta marĩa makoraga andũ othe-rĩ, nĩmũkũmenya atĩ ti Jehova ũndũmĩte.
30 എന്നാൽ യഹോവ ഒരു അപൂർവകാര്യം ചെയ്ത്, ഭൂമി വായ്‌പിളർന്ന് അവർക്കുള്ള സകലത്തോടുംകൂടെ അവരെ വിഴുങ്ങി, അവർ ജീവനോടെ പാതാളത്തിലേക്കു പോയാൽ, ഈ പുരുഷന്മാർ യഹോവയോടു ധിക്കാരമായി പെരുമാറി എന്നു നിങ്ങൾ അറിയും.” (Sheol h7585)
No Jehova angĩrehe ũndũ ũngĩ mwerũ biũ, nayo thĩ yathamie kanua kayo ĩmamerie hamwe na indo ciao ciothe, na mathiĩ mbĩrĩra-inĩ marĩ muoyo, nĩmũkamenya atĩ andũ aya nĩ manyararĩte Jehova.” (Sheol h7585)
31 മോശ ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ അവരുടെകീഴേയുള്ള ഭൂമി പിളർന്നുമാറി.
Na rĩrĩ, Musa aarĩkia kuuga ũguo wothe, thĩ ĩgĩatũka hau maarĩ.
32 ഭൂമി വായ്‌പിളർന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിന്റെ സകല അനുയായികളെയും അവരുടെ സർവ സമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
Nayo thĩ ĩgĩathamia kanua kayo ĩkĩmameria, hamwe na andũ ao na arũmĩrĩri othe a Kora, na indo ciao ciothe.
33 അവർ തങ്ങൾക്കുണ്ടായിരുന്ന സകലത്തോടുംകൂടെ ജീവനോടെ പാതാളത്തിലേക്കു താണുപോയി; ഭൂമി അവർക്കുമീതേ അടഞ്ഞു. സഭാമധ്യേനിന്നും അവർ നശിച്ചുപോയി. (Sheol h7585)
Nao magĩikũrũka mbĩrĩra marĩ muoyo hamwe na indo ciao ciothe; nayo thĩ ĩkĩmahumbĩra, magĩkua, magĩthengio kĩrĩndĩ-inĩ kĩu. (Sheol h7585)
34 അവരുടെ നിലവിളികേട്ട്, “ഭൂമി ഞങ്ങളെയും വിഴുങ്ങരുതേ” എന്നു പറഞ്ഞ്, ചുറ്റുംനിന്ന ഇസ്രായേല്യർ മുഴുവനും ഓടിപ്പോയി.
Nĩ ũndũ wa kĩrĩro kĩao, andũ othe a Isiraeli arĩa maamarigiicĩirie makĩũra, makĩanagĩrĩra atĩrĩ, “O na ithuĩ thĩ nĩĩgũtũmeria!”
35 യഹോവയിൽനിന്ന് അഗ്നി പുറപ്പെട്ടു. ധൂപം കാട്ടിയ 250 പുരുഷന്മാരെയും ദഹിപ്പിച്ചു.
Naguo mwaki ũkiuma kũrĩ Jehova ũgĩcina andũ acio 250 arĩa maarehete ũbumba.
36 ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു:
Nake Jehova akĩĩra Musa atĩrĩ,
37 “പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടു പറയുക, എരിഞ്ഞുകൊണ്ടിരിക്കുന്ന അവശിഷ്ടങ്ങളുടെ ഇടയിൽനിന്ന് ധൂപകലശങ്ങൾ എടുത്ത് കനൽ ദൂരെക്കളയുക. കാരണം ധൂപകലശങ്ങൾ വിശുദ്ധമാണ്.
“Ĩra Eleazaru mũrũ wa Harũni, ũrĩa mũthĩnjĩri-Ngai, oe ngĩo icio cia gũcinĩrwo ũbumba, acieherie hau irahĩĩra, na ahurunje makara macio handũ haraaya, nĩ ũndũ ngĩo icio nĩ nyamũre,
38 പാപംചെയ്തു സ്വന്തപ്രാണൻ നഷ്ടപ്പെടുത്തിയ ആ പുരുഷന്മാരുടെ ധൂപകലശങ്ങൾ, യാഗപീഠം പൊതിയുന്നതിന് തകിടുകളായി അടിച്ചുപരത്തുക. അവ യഹോവയുടെമുമ്പിൽ അർപ്പിക്കപ്പെട്ടതിനാൽ വിശുദ്ധമാണ്. അത് ഇസ്രായേല്യർക്ക് ഒരു ചിഹ്നമായിരിക്കട്ടെ.”
ngĩo icio cia andũ acio makuĩte nĩ ũndũ wa mehia mao. Ngĩo icio nĩiturwo ituĩke mabati ma kũhumbĩra kĩgongona, nĩ ũndũ nĩciarehetwo mbere ya Jehova, na igatuĩka nyamũre. Nacio nĩ ituĩke kĩmenyithia harĩ andũ a Isiraeli.”
39 അങ്ങനെ പുരോഹിതനായ എലെയാസാർ, അഗ്നിക്കിരയായവർ കൊണ്ടുവന്നിരുന്ന വെങ്കലംകൊണ്ടുള്ള ധൂപകലശങ്ങൾ ശേഖരിച്ച് യാഗപീഠം പൊതിയേണ്ടതിനായി അടിച്ചുപരത്തി; യഹോവ മോശമുഖാന്തരം അദ്ദേഹത്തോടു നിർദേശിച്ചതുപോലെതന്നെ.
Nĩ ũndũ ũcio Eleazaru ũrĩa mũthĩnjĩri-Ngai akĩoya ngĩo icio cia gĩcango ciarehetwo nĩ andũ acio maacinĩtwo, nake agĩciturithia ituĩke cia kũhumbĩra kĩgongona,
40 കോരഹിനെയും അയാളുടെ അനുയായികളെയുംപോലെ ആയിത്തീരാതിരിക്കേണ്ടതിന് അഹരോന്റെ സന്തതികളിൽ ഒരുവനല്ലാതെ ആരും യഹോവയുടെമുമ്പാകെ ധൂപവർഗം കത്തിക്കാൻ മുന്നോട്ടുവരരുതെന്ന് ഇസ്രായേൽമക്കളെ ഓർമപ്പെടുത്താനായിരുന്നു ഇത്.
agĩĩka o ta ũrĩa Jehova aathĩrĩire Musa. Ũndũ ũyũ warĩ wa kũririkania andũ a Isiraeli atĩ gũtirĩ mũndũ o na ũrĩkũ, tiga wa rũciaro rwa Harũni, wagĩrĩirwo nĩ gũũka gũcina ũbumba mbere ya Jehova, kana atuĩke ta Kora na arũmĩrĩri ake.
41 അടുത്തദിവസം ഇസ്രായേൽസമൂഹം മുഴുവനും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു. “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നു” എന്ന് അവർ പറഞ്ഞു.
Mũthenya ũyũ ũngĩ, kĩrĩndĩ gĩothe kĩa andũ a Isiraeli gĩgĩtetia Musa na Harũni, gĩkĩmeera atĩrĩ, “Inyuĩ nĩ mũũragĩte andũ a Jehova.”
42 എന്നാൽ സഭ മോശയ്ക്കും അഹരോനും എതിരായി സംഘടിച്ച് സമാഗമകൂടാരത്തിലേക്കടുത്തു. അപ്പോൾത്തന്നെ മേഘം അതിനെ മൂടിയിട്ട് യഹോവയുടെ തേജസ്സ് പ്രത്യക്ഷമായി.
Na rĩrĩa kĩũngano kĩu gĩecookanĩrĩirie gĩũkĩrĩre Musa na Harũni, o na gĩkĩerekera na kũrĩa Hema-ya-Gũtũnganwo yarĩ-rĩ, o rĩmwe itu rĩkĩhumbĩra hema ĩyo, naguo riiri wa Jehova ũkĩonekana.
43 അപ്പോൾ മോശയും അഹരോനും സമാഗമകൂടാരത്തിന്റെ മുമ്പിലേക്കു ചെന്നു.
Nao Musa na Harũni magĩthiĩ hau mbere ya Hema-ya-Gũtũnganwo,
44 യഹോവ മോശയോട് അരുളിച്ചെയ്തു:
nake Jehova akĩĩra Musa atĩrĩ,
45 “ഇപ്പോൾത്തന്നെ ഞാൻ അവരെ നശിപ്പിക്കേണ്ടതിന് ഈ സഭയിൽനിന്ന് മാറിപ്പോകുക.” അപ്പോൾ അവർ കമിഴ്ന്നുവീണു.
“Ehererai mume kĩũngano-inĩ gĩkĩ nĩguo ndĩkĩniine o ro rĩmwe.” No-o makĩĩgũithia thĩ, na magĩturumithia mothiũ mao thĩ.
46 ഇതിനുശേഷം മോശ അഹരോനോടു പറഞ്ഞു: “നിന്റെ ധൂപകലശമെടുത്ത് യാഗപീഠത്തിലെ അഗ്നിയോടുകൂടെ അതിൽ സുഗന്ധവർഗം ഇട്ട്, അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വേഗത്തിൽ സഭയിലേക്കു ചെല്ലുക. യഹോവയിൽനിന്ന് കോപം പുറപ്പെട്ടിരിക്കുന്നു; ബാധ തുടങ്ങിക്കഴിഞ്ഞു.”
Ningĩ Musa akĩĩra Harũni atĩrĩ, “Oya rũgĩo rwaku ũrwĩkĩre ũbumba hamwe na mwaki wa kuuma kĩgongona-inĩ, na ũthiĩ narua kĩũngano-inĩ kĩu ũkĩhoroherie. Mangʼũrĩ moimĩte kũrĩ Jehova; mũthiro nĩwambĩrĩirie kũmaniina.”
47 ആകയാൽ അഹരോൻ മോശ പറഞ്ഞതുപോലെ ചെയ്ത് സഭാമധ്യത്തിലേക്ക് ഓടിച്ചെന്നു. ജനത്തിന്റെ ഇടയിൽ ബാധ തുടങ്ങിക്കഴിഞ്ഞിരുന്നു. എങ്കിലും അഹരോൻ ധൂപം അർപ്പിച്ച് അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തു.
Nĩ ũndũ ũcio Harũni agĩĩka o ta ũrĩa Musa aamwĩrire, agĩtengʼera agĩtoonya thĩinĩ wa kĩũngano kĩu. Mũthiro nĩwarĩĩkĩtie kwambĩrĩria thĩinĩ wa andũ, no Harũni akĩruta ũbumba akĩmahoroheria.
48 അദ്ദേഹം ജീവനുള്ളവരുടെയും മരിച്ചവരുടെയും ഇടയിൽനിന്നപ്പോൾ ബാധ നിന്നു.
Akĩrũgama gatagatĩ ka andũ arĩa maarĩ muoyo na arĩa maakuĩte, naguo mũthiro ũgĩthira.
49 എങ്കിലും കോരഹ് നിമിത്തം മരിച്ചവരെക്കൂടാതെ 14,700 ആളുകൾ ബാധയാൽ മരിച്ചു.
No andũ 14,700 magĩkua nĩ ũndũ wa mũthiro ũcio, kuonganĩrĩria na andũ arĩa maakuĩte nĩ ũndũ wa Kora.
50 ബാധ നിന്നതിനാൽ അഹരോൻ സമാഗമകൂടാരവാതിലിനു മുമ്പിൽ മോശയുടെ അടുത്തേക്കു മടങ്ങിവന്നു.
Thuutha ũcio Harũni agĩcooka kũrĩ Musa itoonyero-inĩ rĩa Hema-ya-Gũtũnganwo, tondũ mũthiro ũcio nĩwathirĩte.

< സംഖ്യാപുസ്തകം 16 >