< മത്തായി 8 >

1 യേശു മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനസമൂഹം അദ്ദേഹത്തെ അനുഗമിച്ചു.
یَدا سَ پَرْوَّتادْ اَواروہَتْ تَدا بَہَوو مانَواسْتَتْپَشْچادْ وَوْرَجُح۔
2 ഒരു കുഷ്ഠരോഗി അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നു പറഞ്ഞു.
ایکَح کُشْٹھَوانْ آگَتْیَ تَں پْرَنَمْیَ بَبھاشے، ہے پْرَبھو، یَدِ بھَوانْ سَںمَنْیَتے، تَرْہِ ماں نِرامَیَں کَرْتُّں شَکْنوتِ۔
3 യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠം അവനെ വിട്ടുമാറി.
تَتو یِیشُح کَرَں پْرَسارْیَّ تَسْیانْگَں سْپرِشَنْ وْیاجَہارَ، سَمَّنْیےہَں تْوَں نِرامَیو بھَوَ؛ تینَ سَ تَتْکْشَناتْ کُشْٹھیناموچِ۔
4 തുടർന്ന് യേശു അവനോട്, “നോക്കൂ, ഇത് ആരോടും പറയരുത്; എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുക” എന്നു പറഞ്ഞു.
تَتو یِیشُسْتَں جَگادَ، اَوَدھیہِ کَتھامیتاں کَشْچِدَپِ ما بْرُوہِ، کِنْتُ یاجَکَسْیَ سَنِّدھِں گَتْوا سْواتْمانَں دَرْشَیَ مَنُجیبھْیو نِجَنِرامَیَتْوَں پْرَمانَیِتُں مُوسانِرُوپِتَں دْرَوْیَمْ اُتْسرِجَ چَ۔
5 യേശു കഫാർനഹൂമിൽ പ്രവേശിച്ചപ്പോൾ, ഒരു ശതാധിപൻ സഹായാഭ്യർഥനയുമായി അദ്ദേഹത്തെ സമീപിച്ച്,
تَدَنَنْتَرَں یِیشُنا کَپھَرْناہُومْنامَنِ نَگَرے پْرَوِشْٹے کَشْچِتْ شَتَسیناپَتِسْتَتْسَمِیپَمْ آگَتْیَ وِنِییَ بَبھاشے،
6 “കർത്താവേ, എന്റെ സേവകൻ പക്ഷാഘാതം ബാധിച്ച് അതിവേദന അനുഭവിച്ചുകൊണ്ട് വീട്ടിൽ കിടപ്പിലാണ്” എന്നു പറഞ്ഞു.
ہے پْرَبھو، مَدِییَ ایکو داسَح پَکْشاگھاتَوْیادھِنا بھرِشَں وْیَتھِتَح، سَتُ شَیَنِییَ آسْتے۔
7 അപ്പോൾ യേശു, “ഞാൻ വന്ന് അവനെ സൗഖ്യമാക്കാം” എന്ന് ശതാധിപനോട് പറഞ്ഞു.
تَدانِیں یِیشُسْتَسْمَے کَتھِتَوانْ، اَہَں گَتْوا تَں نِرامَیَں کَرِشْیامِ۔
8 അതിനുത്തരമായി, “കർത്താവേ, അങ്ങ് എന്റെ ഭവനത്തിൽ വരാനുള്ള യോഗ്യത എനിക്കില്ല; അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി, എന്റെ സേവകൻ സൗഖ്യമാകും.
تَتَح سَ شَتَسیناپَتِح پْرَتْیَوَدَتْ، ہے پْرَبھو، بھَوانْ یَتْ مَمَ گیہَمَدھْیَں یاتِ تَدْیوگْیَبھاجَنَں ناہَمَسْمِ؛ وانْماتْرَمْ آدِشَتُ، تینَیوَ مَمَ داسو نِرامَیو بھَوِشْیَتِ۔
9 ഞാനും അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ്; എന്റെ കീഴിലും സൈനികരുണ്ട്, അവരിലൊരുവനോട് ‘പോകുക’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു. മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. ഞാൻ എന്റെ സേവകനോട് ‘ഒരു കാര്യം ചെയ്യുക’ എന്നു പറയുമ്പോൾ അയാൾ ചെയ്യുന്നു,” എന്നു ശതാധിപൻ പറഞ്ഞു.
یَتو مَیِ پَرَنِدھْنےپِ مَمَ نِدیشَوَشْیاح کَتِ کَتِ سیناح سَنْتِ، تَتَ ایکَسْمِنْ یاہِیتْیُکْتے سَ یاتِ، تَدَنْیَسْمِنْ ایہِیتْیُکْتے سَ آیاتِ، تَتھا مَمَ نِجَداسے کَرْمَّیتَتْ کُرْوِّتْیُکْتے سَ تَتْ کَروتِ۔
10 ഇതു കേട്ട് യേശു ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിക്കുന്നവരോട്, “ഇസ്രായേൽജനതയിൽപോലും ഇത്ര ദൃഢവിശ്വാസം ഞാൻ ആരിലും കണ്ടില്ല, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.
تَدانِیں یِیشُسْتَسْیَیتَتْ وَچو نِشَمْیَ وِسْمَیاپَنّوبھُوتْ؛ نِجَپَشْچادْگامِنو مانَوانْ اَووچَّ، یُشْمانْ تَتھْیَں وَچْمِ، اِسْراییلِییَلوکاناں مَدھْیےپِ نَیتادرِشو وِشْواسو مَیا پْراپْتَح۔
11 യേശു പിന്നെയും, ‘പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും അനേകർ വന്ന് സ്വർഗരാജ്യത്തിൽ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ വിരുന്നിനിരിക്കും.
اَنْیَچّاہَں یُشْمانْ وَدامِ، بَہَوَح پُورْوَّسْیاح پَشْچِمایاشْچَ دِشَ آگَتْیَ اِبْراہِیما اِسْہاکا یاکُوبا چَ ساکَمْ مِلِتْوا سَمُپَویکْشْیَنْتِ؛
12 എന്നാൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കേണ്ടിയിരുന്ന പലരും പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയപ്പെടും, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’” എന്നു പറഞ്ഞു.
کِنْتُ یَتْرَ سْتھانے رودَنَدَنْتَگھَرْشَنے بھَوَتَسْتَسْمِنْ بَہِرْبھُوتَتَمِسْرے راجْیَسْیَ سَنْتانا نِکْشیسْیَنْتے۔
13 പിന്നെ യേശു ശതാധിപനോട്, “പൊയ്ക്കൊള്ളൂ, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ സേവകൻ സൗഖ്യമായി.
تَتَح پَرَں یِیشُسْتَں شَتَسیناپَتِں جَگادَ، یاہِ، تَوَ پْرَتِیتْیَنُسارَتو مَنْگَلَں بھُویاتْ؛ تَدا تَسْمِنّیوَ دَنْڈے تَدِییَداسو نِرامَیو بَبھُووَ۔
14 യേശു പത്രോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ പത്രോസിന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരിക്കുന്നതു കണ്ടു.
اَنَنْتَرَں یِیشُح پِتَرَسْیَ گیہَمُپَسْتھایَ جْوَرینَ پِیڈِتاں شَیَنِییَسْتھِتاں تَسْیَ شْوَشْرُوں وِیکْشانْچَکْرے۔
15 യേശു അവളുടെ കൈയിൽ സ്പർശിച്ചു; അവളുടെ പനി സൗഖ്യമായി. അവൾ എഴുന്നേറ്റ് അദ്ദേഹത്തെ ശുശ്രൂഷിച്ചുതുടങ്ങി.
تَتَسْتینَ تَسْیاح کَرَسْیَ سْپرِشْٹَتَواتْ جْوَرَسْتاں تَتْیاجَ، تَدا سا سَمُتّھایَ تانْ سِشیوے۔
16 സന്ധ്യയായപ്പോൾ, അനേകം ഭൂതബാധിതരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു കൽപ്പനയാൽ ഭൂതങ്ങളെ പുറത്താക്കുകയും രോഗബാധിതരായ എല്ലാവരെയും സൗഖ്യമാക്കുകയും ചെയ്തു.
اَنَنْتَرَں سَنْدھْیایاں سَتْیاں بَہُشو بھُوتَگْرَسْتَمَنُجانْ تَسْیَ سَمِیپَمْ آنِنْیُح سَ چَ واکْیینَ بھُوتانْ تْیاجَیاماسَ، سَرْوَّپْرَکارَپِیڈِتَجَناںشْچَ نِرامَیانْ چَکارَ؛
17 “ഞങ്ങളുടെ ബലഹീനതകൾ അവിടന്ന് വഹിച്ചു; ഞങ്ങളുടെ അസ്വാസ്ഥ്യങ്ങളെ അവിടന്ന് മാറ്റിത്തന്നു,” എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നതു നിറവേറാൻ ഇതു സംഭവിച്ചു.
تَسْماتْ، سَرْوّا دُرْبَّلَتاسْماکَں تینَیوَ پَرِدھارِتا۔ اَسْماکَں سَکَلَں وْیادھِں سَایوَ سَںگرِہِیتَوانْ۔ یَدیتَدْوَچَنَں یِشَیِیَبھَوِشْیَدْوادِنوکْتَماسِیتْ، تَتَّدا سَپھَلَمَبھَوَتْ۔
18 തന്റെ ചുറ്റുമുള്ള ജനസമൂഹത്തെ കണ്ടപ്പോൾ യേശു ശിഷ്യന്മാരോട് തടാകത്തിന്റെ അക്കരയ്ക്കുപോകാം എന്ന നിർദേശംനൽകി.
اَنَنْتَرَں یِیشُشْچَتُرْدِکْشُ جَنَنِوَہَں وِلوکْیَ تَٹِنْیاح پارَں یاتُں شِشْیانْ آدِدیشَ۔
19 ഉടനെ ഒരു വേദജ്ഞൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഗുരോ, അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു.
تَدانِیمْ ایکَ اُپادھْیایَ آگَتْیَ کَتھِتَوانْ، ہے گُرو، بھَوانْ یَتْرَ یاسْیَتِ تَتْراہَمَپِ بھَوَتَح پَشْچادْ یاسْیامِ۔
20 അതിന് യേശു, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു മറുപടി പറഞ്ഞു.
تَتو یِیشُ رْجَگادَ، کْروشْٹُح سْتھاتُں سْتھانَں وِدْیَتے، وِہایَسو وِہَنْگَماناں نِیڈانِ چَ سَنْتِ؛ کِنْتُ مَنُشْیَپُتْرَسْیَ شِرَح سْتھاپَیِتُں سْتھانَں نَ وِدْیَتے۔
21 മറ്റൊരു ശിഷ്യൻ യേശുവിനോട്, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്താൻ അനുവദിച്ചാലും!” എന്നപേക്ഷിച്ചു.
اَنَنْتَرَمْ اَپَرَ ایکَح شِشْیَسْتَں بَبھاشے، ہے پْرَبھو، پْرَتھَمَتو مَمَ پِتَرَں شْمَشانے نِدھاتُں گَمَنارْتھَں مامْ اَنُمَنْیَسْوَ۔
22 യേശുവോ, “ഇപ്പോൾ എന്നെ അനുഗമിക്കുക, മരിച്ചവർ അവരവരുടെ മരിച്ചവരെ സംസ്കരിക്കട്ടെ” എന്ന് അയാളോടു പറഞ്ഞു.
تَتو یِیشُرُکْتَوانْ مرِتا مرِتانْ شْمَشانے نِدَدھَتُ، تْوَں مَمَ پَشْچادْ آگَچّھَ۔
23 അതിനുശേഷം യേശു വള്ളത്തിൽ കയറി; അദ്ദേഹത്തോടൊപ്പം ശിഷ്യന്മാരും യാത്രതുടർന്നു.
اَنَنْتَرَں تَسْمِنْ ناوَمارُوڈھے تَسْیَ شِشْیاسْتَتْپَشْچاتْ جَگْمُح۔
24 പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു.
پَشْچاتْ ساگَرَسْیَ مَدھْیَں تیشُ گَتیشُ تادرِشَح پْرَبَلو جھَنْبھْشَنِلَ اُدَتِشْٹھَتْ، یینَ مَہاتَرَنْگَ اُتّھایَ تَرَنِں چھادِتَوانْ، کِنْتُ سَ نِدْرِتَ آسِیتْ۔
25 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “കർത്താവേ, രക്ഷിക്കണമേ! ഞങ്ങൾ മുങ്ങിപ്പോകുന്നു!” എന്നു പറഞ്ഞു.
تَدا شِشْیا آگَتْیَ تَسْیَ نِدْرابھَنْگَں کرِتْوا کَتھَیاماسُح، ہے پْرَبھو، وَیَں مْرِیامَہے، بھَوانْ اَسْماکَں پْرانانْ رَکْشَتُ۔
26 “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി.
تَدا سَ تانْ اُکْتَوانْ، ہے اَلْپَوِشْواسِنو یُویَں کُتو وِبھِیتھَ؟ تَتَح سَ اُتّھایَ واتَں ساگَرَنْچَ تَرْجَیاماسَ، تَتو نِرْوّاتَمَبھَوَتْ۔
27 ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.
اَپَرَں مَنُجا وِسْمَیَں وِلوکْیَ کَتھَیاماسُح، اَہو واتَسَرِتْپَتِی اَسْیَ کِماجْناگْراہِنَو؟ کِیدرِشویَں مانَوَح۔
28 യേശു തടാകത്തിനക്കരെ ഗെരസേന്യരുടെ ദേശത്ത് എത്തിയപ്പോൾ, ഭൂതം ബാധിച്ച രണ്ടുപേർ ശവപ്പറമ്പിൽനിന്ന് അദ്ദേഹത്തിന് അഭിമുഖമായി വന്നു. ആർക്കുംതന്നെ ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യമല്ലാത്തവിധം അവർ അക്രമകാരികൾ ആയിരുന്നു.
اَنَنْتَرَں سَ پارَں گَتْوا گِدیرِییَدیشَمْ اُپَسْتھِتَوانْ؛ تَدا دْوَو بھُوتَگْرَسْتَمَنُجَو شْمَشانَسْتھانادْ بَہِ رْبھُوتْوا تَں ساکْشاتْ کرِتَوَنْتَو، تاویتادرِشَو پْرَچَنْڈاواسْتاں یَتْ تینَ سْتھانینَ کوپِ یاتُں ناشَکْنوتْ۔
29 അവർ അത്യുച്ചത്തിൽ ആക്രോശിച്ചുകൊണ്ട്, “ദൈവപുത്രാ, അങ്ങ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ന്യായവിധിദിവസത്തിനുമുമ്പേ ഞങ്ങളെ ദണ്ഡിപ്പിക്കാനാണോ അങ്ങ് ഇവിടെ വന്നത്?” എന്നു ചോദിച്ചു.
تاوُچَیح کَتھَیاماسَتُح، ہے اِیشْوَرَسْیَ سُونو یِیشو، تْوَیا ساکَمْ آوَیوح کَح سَمْبَنْدھَح؟ نِرُوپِتَکالاتْ پْراگیوَ کِماوابھْیاں یاتَناں داتُمْ اَتْراگَتوسِ؟
30 അവരിൽനിന്ന് കുറെ അകലെയായി വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
تَدانِیں تابھْیاں کِنْچِدْ دُورے وَراہانامْ ایکو مَہاوْرَجوچَرَتْ۔
31 ദുരാത്മാക്കൾ യേശുവിനോട്, “അങ്ങ് ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണമേ” എന്നു യാചിച്ചു.
تَتو بھُوتَو تَو تَسْیانْتِکے وِنِییَ کَتھَیاماسَتُح، یَدْیاواں تْیاجَیَسِ، تَرْہِ وَراہاناں مَدھْییوْرَجَمْ آواں پْریرَیَ۔
32 “പുറത്തുപോകൂ!” യേശു അവരോട് ആജ്ഞാപിച്ചു. ഭൂതങ്ങൾ പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. ആ പന്നിക്കൂട്ടമെല്ലാം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് വെള്ളത്തിൽ മുങ്ങിച്ചത്തു.
تَدا یِیشُرَوَدَتْ یاتَں، اَنَنْتَرَں تَو یَدا مَنُجَو وِہایَ وَراہانْ آشْرِتَوَنْتَو، تَدا تے سَرْوّے وَراہا اُچَّسْتھاناتْ مَہاجَوینَ دھاوَنْتَح ساگَرِییَتویے مَجَّنْتو مَمْرُح۔
33 പന്നികളെ മേയിക്കുന്നവർ പട്ടണത്തിലേക്ക് ഓടിച്ചെന്ന്, ഭൂതബാധിതർക്കു സംഭവിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം പട്ടണനിവാസികളെ അറിയിച്ചു.
تَتو وَراہَرَکْشَکاح پَلایَمانا مَدھْیینَگَرَں تَو بھُوتَگْرَسْتَو پْرَتِ یَدْیَدْ اَگھَٹَتَ، تاح سَرْوَّوارْتّا اَوَدَنْ۔
34 അവരെല്ലാം ഉടൻതന്നെ യേശുവിനെ കാണാൻ പുറപ്പെട്ടു; അവർ അദ്ദേഹത്തെ കണ്ടു; തങ്ങളുടെദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.
تَتو ناگَرِکاح سَرْوّے مَنُجا یِیشُں ساکْشاتْ کَرْتُّں بَہِرایاتاح تَنْچَ وِلوکْیَ پْرارْتھَیانْچَکْرِرے بھَوانْ اَسْماکَں سِیماتو یاتُ۔

< മത്തായി 8 >