< മത്തായി 6 >
1 “നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.
ସାୱଧାନା ଭୱତ, ମନୁଜାନ୍ ଦର୍ଶଯିତୁଂ ତେଷାଂ ଗୋଚରେ ଧର୍ମ୍ମକର୍ମ୍ମ ମା କୁରୁତ, ତଥା କୃତେ ଯୁଷ୍ମାକଂ ସ୍ୱର୍ଗସ୍ଥପିତୁଃ ସକାଶାତ୍ କିଞ୍ଚନ ଫଲଂ ନ ପ୍ରାପ୍ସ୍ୟଥ|
2 “അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
ତ୍ୱଂ ଯଦା ଦଦାସି ତଦା କପଟିନୋ ଜନା ଯଥା ମନୁଜେଭ୍ୟଃ ପ୍ରଶଂସାଂ ପ୍ରାପ୍ତୁଂ ଭଜନଭୱନେ ରାଜମାର୍ଗେ ଚ ତୂରୀଂ ୱାଦଯନ୍ତି, ତଥା ମା କୁରି, ଅହଂ ତୁଭ୍ୟଂ ଯଥାର୍ଥଂ କଥଯାମି, ତେ ସ୍ୱକାଯଂ ଫଲମ୍ ଅଲଭନ୍ତ|
3 നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും.
କିନ୍ତୁ ତ୍ୱଂ ଯଦା ଦଦାସି, ତଦା ନିଜଦକ୍ଷିଣକରୋ ଯତ୍ କରୋତି, ତଦ୍ ୱାମକରଂ ମା ଜ୍ଞାପଯ|
4 നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും.
ତେନ ତୱ ଦାନଂ ଗୁପ୍ତଂ ଭୱିଷ୍ୟତି ଯସ୍ତୁ ତୱ ପିତା ଗୁପ୍ତଦର୍ଶୀ, ସ ପ୍ରକାଶ୍ୟ ତୁଭ୍ୟଂ ଫଲଂ ଦାସ୍ୟତି|
5 “പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു.
ଅପରଂ ଯଦା ପ୍ରାର୍ଥଯସେ, ତଦା କପଟିନଇୱ ମା କୁରୁ, ଯସ୍ମାତ୍ ତେ ଭଜନଭୱନେ ରାଜମାର୍ଗସ୍ୟ କୋଣେ ତିଷ୍ଠନ୍ତୋ ଲୋକାନ୍ ଦର୍ଶଯନ୍ତଃ ପ୍ରାର୍ଥଯିତୁଂ ପ୍ରୀଯନ୍ତେ; ଅହଂ ଯୁଷ୍ମାନ୍ ତଥ୍ୟଂ ୱଦାମି, ତେ ସ୍ୱକୀଯଫଲଂ ପ୍ରାପ୍ନୁୱନ୍|
6 എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പ്രവേശിച്ച്, വാതിലടച്ച്, നിങ്ങളുടെ പിതാവിനോട് രഹസ്യമായി അപേക്ഷിക്കുക. അപ്പോൾ രഹസ്യത്തിൽ നിങ്ങൾ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലംനൽകും.
ତସ୍ମାତ୍ ପ୍ରାର୍ଥନାକାଲେ ଅନ୍ତରାଗାରଂ ପ୍ରୱିଶ୍ୟ ଦ୍ୱାରଂ ରୁଦ୍ୱ୍ୱା ଗୁପ୍ତଂ ପଶ୍ୟତସ୍ତୱ ପିତୁଃ ସମୀପେ ପ୍ରାର୍ଥଯସ୍ୱ; ତେନ ତୱ ଯଃ ପିତା ଗୁପ୍ତଦର୍ଶୀ, ସ ପ୍ରକାଶ୍ୟ ତୁଭ୍ୟଂ ଫଲଂ ଦାସ୍ୟତି
7 നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്.
ଅପରଂ ପ୍ରାର୍ଥନାକାଲେ ଦେୱପୂଜକାଇୱ ମୁଧା ପୁନରୁକ୍ତିଂ ମା କୁରୁ, ଯସ୍ମାତ୍ ତେ ବୋଧନ୍ତେ, ବହୁୱାରଂ କଥାଯାଂ କଥିତାଯାଂ ତେଷାଂ ପ୍ରାର୍ଥନା ଗ୍ରାହିଷ୍ୟତେ|
8 അവരെ അനുകരിക്കരുത്; കാരണം നിങ്ങളുടെ ആവശ്യം എന്തെന്ന് നിങ്ങളുടെ പിതാവിന് നിങ്ങൾ യാചിക്കുന്നതിനു മുമ്പുതന്നെ അറിയാം.
ଯୂଯଂ ତେଷାମିୱ ମା କୁରୁତ, ଯସ୍ମାତ୍ ଯୁଷ୍ମାକଂ ଯଦ୍ ଯତ୍ ପ୍ରଯୋଜନଂ ଯାଚନାତଃ ପ୍ରାଗେୱ ଯୁଷ୍ମାକଂ ପିତା ତତ୍ ଜାନାତି|
9 “അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ,
ଅତଏୱ ଯୂଯମ ଈଦୃକ୍ ପ୍ରାର୍ଥଯଧ୍ୱଂ, ହେ ଅସ୍ମାକଂ ସ୍ୱର୍ଗସ୍ଥପିତଃ, ତୱ ନାମ ପୂଜ୍ୟଂ ଭୱତୁ|
10 അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.
ତୱ ରାଜତ୍ୱଂ ଭୱତୁ; ତୱେଚ୍ଛା ସ୍ୱର୍ଗେ ଯଥା ତଥୈୱ ମେଦିନ୍ୟାମପି ସଫଲା ଭୱତୁ|
11 അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ.
ଅସ୍ମାକଂ ପ୍ରଯୋଜନୀଯମ୍ ଆହାରମ୍ ଅଦ୍ୟ ଦେହି|
12 ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ.
ୱଯଂ ଯଥା ନିଜାପରାଧିନଃ କ୍ଷମାମହେ, ତଥୈୱାସ୍ମାକମ୍ ଅପରାଧାନ୍ କ୍ଷମସ୍ୱ|
13 ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ, ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’
ଅସ୍ମାନ୍ ପରୀକ୍ଷାଂ ମାନଯ, କିନ୍ତୁ ପାପାତ୍ମନୋ ରକ୍ଷ; ରାଜତ୍ୱଂ ଗୌରୱଂ ପରାକ୍ରମଃ ଏତେ ସର୍ୱ୍ୱେ ସର୍ୱ୍ୱଦା ତୱ; ତଥାସ୍ତୁ|
14 നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും.
ଯଦି ଯୂଯମ୍ ଅନ୍ୟେଷାମ୍ ଅପରାଧାନ୍ କ୍ଷମଧ୍ୱେ ତର୍ହି ଯୁଷ୍ମାକଂ ସ୍ୱର୍ଗସ୍ଥପିତାପି ଯୁଷ୍ମାନ୍ କ୍ଷମିଷ୍ୟତେ;
15 എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല.
କିନ୍ତୁ ଯଦି ଯୂଯମ୍ ଅନ୍ୟେଷାମ୍ ଅପରାଧାନ୍ ନ କ୍ଷମଧ୍ୱେ, ତର୍ହି ଯୁଷ୍ମାକଂ ଜନକୋପି ଯୁଷ୍ମାକମ୍ ଅପରାଧାନ୍ ନ କ୍ଷମିଷ୍ୟତେ|
16 “ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ വിഷാദഭാവത്തോടെ ഇരിക്കരുത്; തങ്ങൾ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി അവർ വിഷാദമുഖം കാണിക്കുന്നു. ഞാൻ സത്യം പറയട്ടെ, അവരുടെ പ്രതിഫലം അവർക്കു ലഭിച്ചുകഴിഞ്ഞു.
ଅପରମ୍ ଉପୱାସକାଲେ କପଟିନୋ ଜନା ମାନୁଷାନ୍ ଉପୱାସଂ ଜ୍ଞାପଯିତୁଂ ସ୍ୱେଷାଂ ୱଦନାନି ମ୍ଲାନାନି କୁର୍ୱ୍ୱନ୍ତି, ଯୂଯଂ ତଇୱ ୱିଷଣୱଦନା ମା ଭୱତ; ଅହଂ ଯୁଷ୍ମାନ୍ ତଥ୍ୟଂ ୱଦାମି ତେ ସ୍ୱକୀଯଫଲମ୍ ଅଲଭନ୍ତ|
17 എന്നാൽ, നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക.
ଯଦା ତ୍ୱମ୍ ଉପୱସସି, ତଦା ଯଥା ଲୋକୈସ୍ତ୍ୱଂ ଉପୱାସୀୱ ନ ଦୃଶ୍ୟସେ, କିନ୍ତୁ ତୱ ଯୋଽଗୋଚରଃ ପିତା ତେନୈୱ ଦୃଶ୍ୟସେ, ତତ୍କୃତେ ନିଜଶିରସି ତୈଲଂ ମର୍ଦ୍ଦଯ ୱଦନଞ୍ଚ ପ୍ରକ୍ଷାଲଯ;
18 അങ്ങനെയായാൽ നിങ്ങൾ ഉപവസിക്കുകയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കുകയും നിങ്ങളുടെ അദൃശ്യനായ പിതാവുമാത്രം അറിയുകയും ചെയ്യും; നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകുകയും ചെയ്യും.
ତେନ ତୱ ଯଃ ପିତା ଗୁପ୍ତଦର୍ଶୀ ସ ପ୍ରକାଶ୍ୟ ତୁଭ୍ୟଂ ଫଲଂ ଦାସ୍ୟତି|
19 “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്;
ଅପରଂ ଯତ୍ର ସ୍ଥାନେ କୀଟାଃ କଲଙ୍କାଶ୍ଚ କ୍ଷଯଂ ନଯନ୍ତି, ଚୌରାଶ୍ଚ ସନ୍ଧିଂ କର୍ତ୍ତଯିତ୍ୱା ଚୋରଯିତୁଂ ଶକ୍ନୁୱନ୍ତି, ତାଦୃଶ୍ୟାଂ ମେଦିନ୍ୟାଂ ସ୍ୱାର୍ଥଂ ଧନଂ ମା ସଂଚିନୁତ|
20 പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക.
କିନ୍ତୁ ଯତ୍ର ସ୍ଥାନେ କୀଟାଃ କଲଙ୍କାଶ୍ଚ କ୍ଷଯଂ ନ ନଯନ୍ତି, ଚୌରାଶ୍ଚ ସନ୍ଧିଂ କର୍ତ୍ତଯିତ୍ୱା ଚୋରଯିତୁଂ ନ ଶକ୍ନୁୱନ୍ତି, ତାଦୃଶେ ସ୍ୱର୍ଗେ ଧନଂ ସଞ୍ଚିନୁତ|
21 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
ଯସ୍ମାତ୍ ଯତ୍ର ସ୍ଥାନେ ଯୁଷ୍ମାଂକ ଧନଂ ତତ୍ରୈୱ ଖାନେ ଯୁଷ୍ମାକଂ ମନାଂସି|
22 “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും.
ଲୋଚନଂ ଦେହସ୍ୟ ପ୍ରଦୀପକଂ, ତସ୍ମାତ୍ ଯଦି ତୱ ଲୋଚନଂ ପ୍ରସନ୍ନଂ ଭୱତି, ତର୍ହି ତୱ କୃତ୍ସ୍ନଂ ୱପୁ ର୍ଦୀପ୍ତିଯୁକ୍ତଂ ଭୱିଷ୍ୟତି|
23 കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും!
କିନ୍ତୁ ଲୋଚନେଽପ୍ରସନ୍ନେ ତୱ କୃତ୍ସ୍ନଂ ୱପୁଃ ତମିସ୍ରଯୁକ୍ତଂ ଭୱିଷ୍ୟତି| ଅତଏୱ ଯା ଦୀପ୍ତିସ୍ତ୍ୱଯି ୱିଦ୍ୟତେ, ସା ଯଦି ତମିସ୍ରଯୁକ୍ତା ଭୱତି, ତର୍ହି ତତ୍ ତମିସ୍ରଂ କିଯନ୍ ମହତ୍|
24 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.
କୋପି ମନୁଜୋ ଦ୍ୱୌ ପ୍ରଭୂ ସେୱିତୁଂ ନ ଶକ୍ନୋତି, ଯସ୍ମାଦ୍ ଏକଂ ସଂମନ୍ୟ ତଦନ୍ୟଂ ନ ସମ୍ମନ୍ୟତେ, ଯଦ୍ୱା ଏକତ୍ର ମନୋ ନିଧାଯ ତଦନ୍ୟମ୍ ଅୱମନ୍ୟତେ; ତଥା ଯୂଯମପୀଶ୍ୱରଂ ଲକ୍ଷ୍ମୀଞ୍ଚେତ୍ୟୁଭେ ସେୱିତୁଂ ନ ଶକ୍ନୁଥ|
25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ?
ଅପରମ୍ ଅହଂ ଯୁଷ୍ମଭ୍ୟଂ ତଥ୍ୟଂ କଥଯାମି, କିଂ ଭକ୍ଷିଷ୍ୟାମଃ? କିଂ ପାସ୍ୟାମଃ? ଇତି ପ୍ରାଣଧାରଣାଯ ମା ଚିନ୍ତଯତ; କିଂ ପରିଧାସ୍ୟାମଃ? ଇତି କାଯରକ୍ଷଣାଯ ନ ଚିନ୍ତଯତ; ଭକ୍ଷ୍ୟାତ୍ ପ୍ରାଣା ୱସନାଞ୍ଚ ୱପୂଂଷି କିଂ ଶ୍ରେଷ୍ଠାଣି ନ ହି?
26 ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ!
ୱିହାଯସୋ ୱିହଙ୍ଗମାନ୍ ୱିଲୋକଯତ; ତୈ ର୍ନୋପ୍ୟତେ ନ କୃତ୍ୟତେ ଭାଣ୍ଡାଗାରେ ନ ସଞ୍ଚୀଯତେଽପି; ତଥାପି ଯୁଷ୍ମାକଂ ସ୍ୱର୍ଗସ୍ଥଃ ପିତା ତେଭ୍ୟ ଆହାରଂ ୱିତରତି|
27 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
ଯୂଯଂ ତେଭ୍ୟଃ କିଂ ଶ୍ରେଷ୍ଠା ନ ଭୱଥ? ଯୁଷ୍ମାକଂ କଶ୍ଚିତ୍ ମନୁଜଃ ଚିନ୍ତଯନ୍ ନିଜାଯୁଷଃ କ୍ଷଣମପି ୱର୍ଦ୍ଧଯିତୁଂ ଶକ୍ନୋତି?
28 “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല.
ଅପରଂ ୱସନାଯ କୁତଶ୍ଚିନ୍ତଯତ? କ୍ଷେତ୍ରୋତ୍ପନ୍ନାନି ପୁଷ୍ପାଣି କଥଂ ୱର୍ଦ୍ଧନ୍ତେ ତଦାଲୋଚଯତ| ତାନି ତନ୍ତୂନ୍ ନୋତ୍ପାଦଯନ୍ତି କିମପି କାର୍ୟ୍ୟଂ ନ କୁର୍ୱ୍ୱନ୍ତି;
29 എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ତଥାପ୍ୟହଂ ଯୁଷ୍ମାନ୍ ୱଦାମି, ସୁଲେମାନ୍ ତାଦୃଗ୍ ଐଶ୍ୱର୍ୟ୍ୟୱାନପି ତତ୍ପୁଷ୍ପମିୱ ୱିଭୂଷିତୋ ନାସୀତ୍|
30 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ!
ତସ୍ମାତ୍ କ୍ଷଦ୍ୟ ୱିଦ୍ୟମାନଂ ଶ୍ଚଃ ଚୁଲ୍ଲ୍ୟାଂ ନିକ୍ଷେପ୍ସ୍ୟତେ ତାଦୃଶଂ ଯତ୍ କ୍ଷେତ୍ରସ୍ଥିତଂ କୁସୁମଂ ତତ୍ ଯଦୀଶ୍ଚର ଇତ୍ଥଂ ବିଭୂଷଯତି, ତର୍ହି ହେ ସ୍ତୋକପ୍ରତ୍ୟଯିନୋ ଯୁଷ୍ମାନ୍ କିଂ ନ ପରିଧାପଯିଷ୍ୟତି?
31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്.
ତସ୍ମାତ୍ ଅସ୍ମାଭିଃ କିମତ୍ସ୍ୟତେ? କିଞ୍ଚ ପାଯିଷ୍ୟତେ? କିଂ ୱା ପରିଧାଯିଷ୍ୟତେ, ଇତି ନ ଚିନ୍ତଯତ|
32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം.
ଯସ୍ମାତ୍ ଦେୱାର୍ଚ୍ଚକା ଅପୀତି ଚେଷ୍ଟନ୍ତେ; ଏତେଷୁ ଦ୍ରୱ୍ୟେଷୁ ପ୍ରଯୋଜନମସ୍ତୀତି ଯୁଷ୍ମାକଂ ସ୍ୱର୍ଗସ୍ଥଃ ପିତା ଜାନାତି|
33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.
ଅତଏୱ ପ୍ରଥମତ ଈଶ୍ୱରୀଯରାଜ୍ୟଂ ଧର୍ମ୍ମଞ୍ଚ ଚେଷ୍ଟଧ୍ୱଂ, ତତ ଏତାନି ୱସ୍ତୂନି ଯୁଷ୍ମଭ୍ୟଂ ପ୍ରଦାଯିଷ୍ୟନ୍ତେ|
34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.
ଶ୍ୱଃ କୃତେ ମା ଚିନ୍ତଯତ, ଶ୍ୱଏୱ ସ୍ୱଯଂ ସ୍ୱମୁଦ୍ଦିଶ୍ୟ ଚିନ୍ତଯିଷ୍ୟତି; ଅଦ୍ୟତନୀ ଯା ଚିନ୍ତା ସାଦ୍ୟକୃତେ ପ୍ରଚୁରତରା|