< മത്തായി 6 >

1 “നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.
ⲁ̅ⲙⲁϩⲑⲏⲧⲉⲛ ⲇⲉ ⳿ⲉⲡⲉⲧⲉⲛⲧⲁⲓ⳿ⲟ ⳿ⲙⲡⲉⲣⲁⲓϥ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲛⲛⲓⲣⲱⲙⲓ ⲉⲑⲣⲟⲩⲛⲁⲩ ⳿ⲉⲣⲱⲧⲉⲛ ⳿ⲙⲙⲟⲛ ⲧⲉⲧⲉⲛⲃⲉⲭⲉ ⳿ⲙⲙⲁⲩ ⳿ⲛⲧⲟⲧϥ ⳿ⲙⲡⲉⲧⲉⲛⲓⲱⲧ ⲉⲧϧⲉⲛ ⲛⲓⲫⲏⲟⲩ⳿ⲓ.
2 “അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
ⲃ̅⳿ⲉϣⲱⲡ ⲟⲩⲛ ⲉⲕⲛⲁ⳿⳿ⲓⲣⲓ ⳿ⲛⲟⲩⲙⲉⲑⲛⲁⲏⲧ ⳿ⲙⲡⲉⲣⲉϣⲧⲁⲡ ϧⲁϫⲱⲕ ⳿ⲙ⳿ⲫⲣⲏϯ ⳿ⲉⲧⲟⲩⲣⲁ ⳿ⲙⲙⲟⲥ ⳿ⲛϫⲉ ⲛⲓϣⲟⲃⲓ ϧⲉⲛ ⲛⲓⲥⲩⲛⲁⲅⲱⲅⲏ ⲛⲉⲙ ⲛⲓ⳿ⲁⲅⲟⲣⲁ ϩⲓⲛⲁ ⳿ⲛⲥⲉϯ⳿ⲱⲟⲩ ⲛⲱⲟⲩ ⳿ⲛϫⲉ ⲛⲓⲣⲱⲙⲓ ⳿ⲁⲙⲏⲛ ϯϫⲱ ⳿ⲙⲙⲟⲥ ⲛⲱⲧⲉⲛ ϫⲉ ⲁⲩⲕⲏⲛ ⲉⲩϭⲓ ⳿ⲙⲡⲟⲩⲃⲉⲭⲉ.
3 നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും.
ⲅ̅⳿ⲛⲑⲟⲕ ⲇⲉ ⲉⲕⲛⲁ⳿⳿ⲓⲣⲓ ⳿ⲛⲟⲩⲙⲉⲑⲛⲁⲏⲧ ⳿ⲙⲡⲉⲛ⳿ⲑⲣⲉ ⲧⲉⲕϫⲁϭⲏ ⳿ⲉⲙⲓ ϫⲉ ⲟⲩ ⲡⲉ ⳿ⲉⲧⲉ ⲧⲉⲕⲟⲩ⳿ⲓⲛⲁⲙ ⳿⳿ⲓⲣⲓ ⳿ⲙⲙⲟϥ.
4 നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും.
ⲇ̅ϩⲓⲛⲁ ⳿ⲛⲧⲉ ⲧⲉⲕⲙⲉⲑⲛⲁⲏⲧ ϣⲱⲡⲓ ϧⲉⲛ ⲡⲉⲧϩⲏ ⲡ ⲟⲩⲟϩ ⲡⲉⲕⲓⲱⲧ ⲉⲑⲛⲁⲩ ϧⲉⲛ ⲡⲉⲧϩⲏ ⲡ ⲉϥ⳿ⲉϯ ⲛⲁⲕ.
5 “പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു.
ⲉ̅ⲟⲩⲟϩ ⳿ⲉϣⲱⲡ ⳿ⲉⲣⲉⲧⲉⲛⲛⲁⲧⲱⲃϩ ⳿ⲛⲛⲉⲧ⳿ⲉⲛⲉⲣ ⳿ⲙ⳿ⲫⲣⲏϯ ⳿ⲛⲛⲓϣⲟⲃⲓ ϫⲉ ϣⲁⲩⲙⲉⲓ ⳿ⲛ⳿ⲟϩⲓ ⳿ⲉⲣⲁⲧⲟⲩ ϧⲉⲛ ⲛⲓⲥⲩⲛⲁⲅⲱⲅⲏ ⲛⲉⲙ ⲛⲓⲗⲁⲕϩ ⳿ⲛⲧⲉ ⲛⲓ⳿ϣⲑⲉϩ ⳿ⲛⲥⲉⲧⲱⲃϩ ϩⲟⲡⲱⲥ ⳿ⲛⲥⲉⲟⲩⲱⲛϩ ⳿ⲉⲃⲟⲗ ⳿ⲛⲛⲓⲣⲱⲙⲓ ⳿ⲁⲙⲏⲛ ϯϫⲱ ⳿ⲙⲙⲟⲥ ⲛⲱⲧⲉⲛ ϫⲉ ⲁⲩⲕⲏⲛ ⲉⲩϭⲓ ⳿ⲙⲡⲟⲩⲃⲉⲭⲉ.
6 എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പ്രവേശിച്ച്, വാതിലടച്ച്, നിങ്ങളുടെ പിതാവിനോട് രഹസ്യമായി അപേക്ഷിക്കുക. അപ്പോൾ രഹസ്യത്തിൽ നിങ്ങൾ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലംനൽകും.
ⲋ̅⳿ⲛⲑⲟⲕ ⲇⲉ ⲉⲕⲛⲁⲧⲱⲃϩ ⲙⲁϣⲉⲛⲁⲕ ⳿ⲉϧⲟⲩⲛ ⳿ⲉⲡⲉⲕⲧⲁⲙⲓⲟⲛ ⲙⲁϣⲑⲁⲙ ⳿ⲙⲡⲉⲕⲣⲟ ⳿ⲉⲣⲟⲕ ⲟⲩⲟϩ ⲧⲱⲃϩ ⳿ⲙⲡⲉⲕⲓⲱⲧ ϧⲉⲛ ⲡⲉⲧϩⲏ ⲡ ⲟⲩⲟϩ ⲡⲉⲕⲓⲱⲧ ⲉⲑⲛⲁⲩ ϧⲉⲛ ⲡⲉⲧϩⲏ ⲡ ⲉϥ⳿ⲉϯ ⲛⲁⲕ.
7 നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്.
ⲍ̅⳿ⲉⲣⲉⲧⲉⲛⲛⲁⲧⲱⲃϩ ⲇⲉ ⳿ⲙⲡⲉⲣⲉⲣ ⲟⲩⲙⲏϣ ⳿ⲛⲥⲁϫⲓ ⳿ⲙ⳿ⲫⲣⲏϯ ⳿ⲛⲛⲓⲉⲑⲛⲓⲕⲟⲥ ⲥⲉⲙⲉⲩⲓ ⲅⲁⲣ ϫⲉ ϧⲉⲛ ⲡⲟⲩⲙⲏϣ ⳿ⲛⲥⲁϫⲓ ⲥⲉⲛⲁⲥⲱⲧⲉⲙ ⳿ⲉⲣⲱⲟⲩ.
8 അവരെ അനുകരിക്കരുത്; കാരണം നിങ്ങളുടെ ആവശ്യം എന്തെന്ന് നിങ്ങളുടെ പിതാവിന് നിങ്ങൾ യാചിക്കുന്നതിനു മുമ്പുതന്നെ അറിയാം.
ⲏ̅⳿ⲙⲡⲉⲣ⳿ⲓⲛⲓ ⲟⲩⲛ ⳿ⲙⲙⲱⲟⲩ ⳿ϥⲥⲱⲟⲩⲛ ⲅⲁⲣ ⳿ⲛϫⲉ ⲡⲉⲧⲉⲛⲓⲱⲧ ⳿ⲛⲛⲏ⳿ⲉⲧⲉⲧ⳿ⲉⲛⲉⲣ⳿ⲭⲣⲓ⳿ⲁ ⳿ⲙⲙⲱⲟⲩ ⳿ⲙⲡⲁⲧⲉⲧⲉⲛⲧⲟⲃϩϥ ⲉⲑⲃⲏⲧⲟⲩ.
9 “അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ,
ⲑ̅ⲧⲱⲃϩ ⲟⲩⲛ ⳿ⲛⲑⲱⲧⲉⲛ ⳿ⲙⲡⲁⲓⲣⲏϯ Ⲡⲉⲛⲓⲱⲧ ⲉⲧϧⲉⲛ ⲛⲓⲫⲏⲟⲩ⳿ⲓ ⲙⲁⲣⲉϥⲧⲟⲩⲃⲟ ⳿ⲛϫⲉ ⲡⲉⲕⲣⲁⲛ.
10 അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.
ⲓ̅ⲙⲁⲣⲉⲥ⳿ⲓ ⳿ⲛϫⲉ ⲧⲉⲕⲙⲉⲧⲟⲩⲣⲟ ⲡⲉⲧⲉ⳿ϩⲛⲁⲕ ⲙⲁⲣⲉϥϣⲱⲡⲓ ⳿ⲙ⳿ⲫⲣⲏϯ ϧⲉⲛ ⳿ⲧⲫⲉ ⲛⲉⲙ ϩⲓϫⲉⲛ ⲡⲓⲕⲁϩⲓ.
11 അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ.
ⲓ̅ⲁ̅ⲡⲉⲛⲱⲓⲕ ⳿ⲛⲧⲉ ⲣⲁⲥϯ ⲙⲏ ⲓϥ ⲛⲁⲛ ⳿ⲙⲫⲟⲟⲩ.
12 ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ.
ⲓ̅ⲃ̅ⲟⲩⲟϩ ⲭⲁ ⲛⲏ⳿ⲉⲧⲉⲣⲟⲛ ⲛⲁⲛ ⳿ⲉⲃⲟⲗ ⳿ⲙ⳿ⲫⲣⲏϯ ϩⲱⲛ ⳿ⲛⲧⲉⲛⲭⲱ ⳿ⲉⲃⲟⲗ ⳿ⲛⲛⲏ⳿ⲉⲧⲉ ⲟⲩⲟⲛ ⳿ⲛⲧⲁⲛ ⳿ⲉⲣⲱⲟⲩ.
13 ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ, ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’
ⲓ̅ⲅ̅ⲟⲩⲟϩ ⳿ⲙⲡⲉⲣⲉⲛⲧⲉⲛ ⳿ⲉϧⲟⲩⲛ ⳿ⲉⲡⲓⲣⲁⲥⲙⲟⲥ ⲁⲗⲗⲁ ⲛⲁϩⲙⲉⲛ ⳿ⲉⲃⲟⲗϩⲁ ⲡⲓⲡⲉⲧϩⲱⲟⲩ ϫⲉ ⲑⲱⲕ ⲧⲉ ϯⲙⲉⲧⲟⲩⲣⲟ ⲛⲉⲙ ϯϫⲟⲙ ⲛⲉⲙ ⲡⲓ⳿ⲱⲟⲩ ϣⲁ⳿⳿ⲉⲛⲉϩ ⳿ⲁⲙⲏⲛ.
14 നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും.
ⲓ̅ⲇ̅⳿ⲉϣⲱⲡ ⲅⲁⲣ ⳿ⲛⲧⲉⲧⲉⲛⲭⲱ ⳿ⲉⲃⲟⲗ ⳿ⲛⲛⲓⲣⲱⲙⲓ ⳿ⲛⲛⲟⲩⲡⲁⲣⲁ⳿ⲡⲧⲱⲙⲁ ⲉϥ⳿ⲉⲭⲱ ⲛⲱⲧⲉⲛ ⳿ⲉⲃⲟⲗ ⳿ⲛϫⲉ ⲡⲉⲧⲉⲛⲓⲱⲧ ⲉⲧϧⲉⲛ ⲛⲓⲫⲏⲟⲩ⳿ⲓ ⳿ⲛⲛⲉⲧⲉⲛⲡⲁⲣⲁ⳿ⲡⲧⲱⲙⲁ.
15 എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല.
ⲓ̅ⲉ̅⳿ⲉϣⲱⲡ ⲇⲉ ⳿ⲛⲧⲉⲧⲉⲛ⳿ϣⲧⲉⲙⲭⲱ ⳿ⲉⲃⲟⲗ ⳿ⲛⲛⲓⲣⲱⲙⲓ ⳿ⲛⲛⲟⲩⲡⲁⲣⲁ⳿ⲡⲧⲱⲙⲁ ⲟⲩⲇⲉ ⲡⲉⲧⲉⲛⲓⲱⲧ ⳿ϥⲛⲁⲭⲱ ⲛⲱⲧⲉⲛ ⳿ⲉⲃⲟⲗ ⲁⲛ ⳿ⲛⲛⲉⲧⲉⲛⲡⲁⲣⲁ⳿ⲡⲧⲱⲙⲁ.
16 “ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ വിഷാദഭാവത്തോടെ ഇരിക്കരുത്; തങ്ങൾ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി അവർ വിഷാദമുഖം കാണിക്കുന്നു. ഞാൻ സത്യം പറയട്ടെ, അവരുടെ പ്രതിഫലം അവർക്കു ലഭിച്ചുകഴിഞ്ഞു.
ⲓ̅ⲋ̅⳿ⲉϣⲱⲡ ⲇⲉ ⳿ⲛⲧⲉⲧ⳿ⲉⲛⲉⲣⲛⲏⲥⲧⲉⲩⲓⲛ ⳿ⲛⲛⲉⲧ⳿ⲉⲛⲉⲣ ⳿ⲙ⳿ⲫⲣⲏϯ ⳿ⲛⲛⲓϣⲟⲃⲓ ⳿ⲉϣⲁⲩ⳿ⲱⲕⲉⲙ ⳿ⲛⲛⲟⲩϩⲟ ϣⲁⲩⲧⲁⲕⲉ ⲛⲟⲩϩⲟ ⲅⲁⲣ ϩⲓⲛⲁ ⳿ⲛⲥⲉⲟⲩⲱⲛϩ ⳿ⲉⲃⲟⲗ ⳿ⲛⲛⲓⲣⲱⲙⲓ ⲉⲩⲉⲣⲛⲏⲥⲧⲉⲩⲓⲛ ⳿ⲁⲙⲏⲛ ϯϫⲱ ⳿ⲙⲙⲟⲥ ⲛⲱⲧⲉⲛ ϫⲉ ⲁⲩⲕⲏⲛ ⲉⲩϭⲓ ⳿ⲙⲡⲟⲩⲃⲉⲭⲉ.
17 എന്നാൽ, നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക.
ⲓ̅ⲍ̅⳿ⲛⲑⲟⲕ ⲇⲉ ⲉⲕ⳿ⲉⲉⲣⲛⲏⲥⲧⲉⲩⲓⲛ ⲑⲱϩⲥ ⳿ⲛⲧⲉⲕ⳿ⲁⲫⲉ ⲟⲩⲟϩ ⲓⲁ ⲡⲉⲕϩⲟ ⳿ⲉⲃⲟⲗ.
18 അങ്ങനെയായാൽ നിങ്ങൾ ഉപവസിക്കുകയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കുകയും നിങ്ങളുടെ അദൃശ്യനായ പിതാവുമാത്രം അറിയുകയും ചെയ്യും; നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകുകയും ചെയ്യും.
ⲓ̅ⲏ̅ϩⲓⲛⲁ ⳿ⲛⲧⲉⲕ⳿ϣⲧⲉⲙⲟⲩⲱⲛϩ ⳿ⲉⲃⲟⲗ ⳿ⲛⲛⲓⲣⲱⲙⲓ ⲉⲕⲉⲣⲛⲏⲥⲧⲉⲩⲓⲛ ⲁⲗⲗⲁ ⳿ⲙⲡⲉⲕⲓⲱⲧ ⲉⲧϧⲉⲛ ⲡⲉⲧϩⲏ ⲡ ⲟⲩⲟϩ ⲡⲉⲕⲓⲱⲧ ⲉⲑⲛⲁⲩ ϧⲉⲛ ⲡⲉⲧϩⲏ ⲡ ⲉϥ⳿ⲉϯϣⲉⲃⲓ⳿ⲱ ⲛⲁⲕ.
19 “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്;
ⲓ̅ⲑ̅⳿ⲙⲡⲉⲣϩⲓⲟⲩ⳿ⲓ ⲛⲱⲧⲉⲛ ⳿ⲉϧⲟⲩⲛ ⳿ⲛϩⲁⲛ⳿ⲁϩⲱⲣ ϩⲓϫⲉⲛ ⲡⲓⲕⲁϩⲓ ⲡⲓⲙⲁ ⳿ⲉϣⲁⲣⲉ ⳿ⲧϩⲟⲗⲓ ⲛⲉⲙ ⳿ⲧϫⲟⲗⲓ ⲧⲁⲕⲱⲟⲩ ⲟⲩⲟϩ ⲡⲓⲙⲁ ⳿ⲉϣⲁⲣⲉ ⲛⲓⲥⲟⲛⲓ ϩⲓϣⲁⲧⲥ ⳿ⲉⲣⲱⲟⲩ ⲟⲩⲟϩ ⳿ⲛⲧⲟⲩⲕⲟⲗⲡⲟⲩ.
20 പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക.
ⲕ̅ϩⲓⲟⲩ⳿ⲓ ⲇⲉ ⲛⲱⲧⲉⲛ ⳿ⲉϧⲟⲩⲛ ⳿ⲛϩⲁⲛ⳿ⲁϩⲱⲣ ⳿ⲛ⳿ϩⲣⲏⲓ ϧⲉⲛ ⳿ⲧⲫⲉ ⲡⲓⲙⲁ ⳿ⲉⲧⲉ ⳿ⲙⲡⲁⲣⲉ ϩⲟⲗⲓ ⲟⲩⲇⲉ ϫⲟⲗⲓ ⲧⲁⲕⲱⲟⲩ ⲟⲩⲟϩ ⳿ⲙⲡⲁⲣⲉ ⲛⲓⲥⲟⲛⲓ ϩⲓϣⲁⲧⲥ ⳿ⲉⲣⲱⲟⲩ ⲟⲩⲟϩ ⳿ⲛⲧⲟⲩⲕⲟⲗⲡⲟⲩ.
21 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
ⲕ̅ⲁ̅ⲡⲓⲙⲁ ⲅⲁⲣ ⳿ⲉⲧⲉ ⲡⲉⲕ⳿ⲁϩⲟ ⳿ⲙⲙⲟϥ ⲉϥ⳿ⲉϣⲱⲡⲓ ⳿ⲙⲙⲁⲩ ⳿ⲛϫⲉ ⲡⲉⲕⲕⲉϩⲏⲧ.
22 “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും.
ⲕ̅ⲃ̅⳿ⲡϧⲏⲃⲥ ⳿ⲙⲡⲓⲥⲱⲙⲁ ⲡⲉ ⲡⲓⲃⲁⲗ ⳿ⲉϣⲱⲡ ⲟⲩⲛ ⲡⲉⲕⲃⲁⲗ ⲟⲩϩⲁⲡⲗⲟⲩⲥ ⲡⲉ ⲡⲉⲕⲥⲱⲙⲁ ⲧⲏⲣϥ ⲉϥ⳿ⲉϣⲱⲡⲓ ⲉϥⲟⲓ ⳿ⲛⲟⲩⲱⲓⲛⲓ.
23 കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും!
ⲕ̅ⲅ̅⳿ⲉϣⲱⲡ ⲇⲉ ⲡⲉⲕⲃⲁⲗ ⲟⲩⲥⲁⲙⲡⲉⲧϩⲱⲟⲩ ⲡⲉ ⲡⲉⲕⲥⲱⲙⲁ ⲧⲏⲣϥ ⲉϥ⳿ⲉϣⲱⲡⲓ ⲉϥⲟⲓ ⳿ⲛⲭⲁⲕⲓ ⲓⲥϫⲉ ⲟⲩⲛ ⲡⲓⲟⲩⲱⲓⲛⲓ ⳿ⲉⲧⲉ ⳿ⲛϧⲏⲧⲕ ⲟⲩⲭⲁⲕⲓ ⲡⲉ ⲓⲉ ⲁⲩⲏⲣ ⲙⲗⲗⲟⲛ ⲡⲉ ⲡⲓⲭⲁⲕⲓ.
24 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.
ⲕ̅ⲇ̅⳿ⲙⲙⲟⲛ⳿ϣϫⲟⲙ ⳿ⲛⲧⲉ ⳿ϩⲗⲓ ⲉⲣⲃⲱⲕ ⳿ⲛ⳪ ⲃ̅ ⲓⲉ ⲅⲁⲣ ⳿ⲛⲧⲉϥⲙⲉⲥⲧⲉ ⲟⲩⲁⲓ ⲟⲩⲟϩ ⳿ⲛⲧⲉϥⲙⲉⲛⲣⲉ ⲟⲩⲁⲓ ⲓⲉ ⳿ⲛⲧⲉϥϣⲉⲡ ⲟⲩⲁⲓ ⳿ⲉⲣⲟϥ ⲟⲩⲟϩ ⳿ⲛⲧⲉϥⲉⲣⲕⲁⲧⲁ⳿ⲫⲣⲟⲛⲓⲛ ⳿ⲙⲡⲓⲭⲉⲧ ⳿ⲙⲙⲟⲛ⳿ϣϫⲟⲙ ⳿ⲙⲙⲱⲧⲉⲛ ⳿ⲉⲉⲣⲃⲱⲕ ⳿ⲙⲪϯ ⲛⲉⲙ ⲙⲁⲙⲱⲛⲁ.
25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ?
ⲕ̅ⲉ̅ⲉⲑⲃⲉ ⲫⲁⲓ ϯϫⲱ ⳿ⲙⲙⲟⲥ ⲛⲱⲧⲉⲛ ϫⲉ ⳿ⲙⲡⲉⲣϥⲓⲣⲱⲟⲩϣ ϧⲁ ⲧⲉⲧⲉⲛⲯⲩⲭⲏ ϫⲉ ⲟⲩ ⲡⲉ ⳿ⲉⲧⲉⲧⲉⲛⲛⲁⲟⲩⲟⲙϥ ⲓⲉ ⲟⲩ ⲡⲉ ⳿ⲉⲧⲉⲧⲉⲛⲛⲁⲥⲟϥ ⲟⲩⲇⲉ ϧⲁ ⲛⲉⲧⲉⲛⲥⲱⲙⲁ ϫⲉ ⲟⲩ ⲡⲉ ⳿ⲉⲧⲉⲧⲉⲛⲛⲁⲧⲏⲓϥ ϩⲓ ⲑⲏⲛⲟⲩ ⲙⲏ ϯⲯⲩⲭⲏ ⲟⲩⲟⲧ ⲁⲛ ⳿ⲉϯ ⳿ϧⲣⲉ ⲟⲩⲟϩ ⲡⲓⲥⲱⲙⲁ ⳿ⲉϯϩⲉⲃⲥⲱ.
26 ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ!
ⲕ̅ⲋ̅ⲙⲁⲓⲁⲧⲉⲛ ⲑⲏⲛⲟⲩ ⳿ⲛⲛⲓϩⲁⲗⲁϯ ⳿ⲛⲧⲉ ⳿ⲧⲫⲉ ϫⲉ ⲥⲉⲥⲓϯ ⲁⲛ ⲟⲩⲇⲉ ⲥⲉⲱⲥϧ ⲁⲛ ⲟⲩⲇⲉ ⲥ⳿ⲉϩⲓⲟⲩ⳿ⲓ ⲁⲛ ⳿ⲉ⳿ⲁⲡⲟⲑⲏⲕⲏ ⲟⲩⲟϩ ⲡⲉⲧⲉⲛⲓⲱⲧ ⲉⲧϧⲉⲛ ⲛⲓⲫⲏⲟⲩ⳿ⲓ ⲉϥϣⲁⲛϣ ⳿ⲙⲙⲱⲟⲩ ⲙⲏ ⳿ⲛⲑⲱⲧⲉⲛ ⲁⲛ ⲙⲁⲗⲗⲟⲛ ⲉⲑⲟⲩⲟⲧ ⳿ⲉⲣⲱⲟⲩ.
27 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
ⲕ̅ⲍ̅ⲛⲓⲙ ⲇⲉ ⳿ⲉⲃⲟⲗϧⲉⲛ ⲑⲏⲛⲟⲩ ⲉⲧϥⲓⲣⲱⲟⲩϣ ⳿ⲉⲧⲉ ⲟⲩⲟⲛ⳿ϣϫⲟⲙ ⳿ⲙⲙⲟϥ ⳿ⲉⲧⲁⲗⲉ ⲟⲩⲙⲁϩⲓ ⳿ⲛϣⲓ⳿ⲏ ⳿ⲉϫⲉⲛ ⲧⲉϥⲙⲁⲓ⳿ⲏ.
28 “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല.
ⲕ̅ⲏ̅ⲟⲩⲟϩ ⲉⲑⲃⲉ ⲟⲩ ⲧⲉⲧⲉⲛϥⲓⲣⲱⲟⲩϣ ⲉⲑⲃⲉ ϩⲉⲃⲥⲱ ⲙⲁⲓⲁⲧⲉⲛ ⲑⲏⲛⲟⲩ ⳿ⲛⲛⲓ⳿ϩⲣⲏⲣⲓ ⳿ⲛⲧⲉ ⳿ⲧⲕⲟⲓ ϫⲉ ⲡⲱⲥ ⲥⲉⲁⲓⲁⲓ ⳿ⲛⲥⲉϧⲟⲥⲓ ⲁⲛ ⲟⲩⲇⲉ ⳿ⲛⲥⲉⲉⲣⲓⲟⲡⲏ ⲁⲛ.
29 എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ⲕ̅ⲑ̅ϯϫⲱ ⲇⲉ ⳿ⲙⲙⲟⲥ ⲛⲱⲧⲉⲛ ϫⲉ ⲟⲩⲇⲉ Ⲥⲟⲗⲟⲙⲱⲛ ϧⲉⲛ ⲡⲉϥ⳿ⲱⲟⲩ ⲧⲏⲣϥ ⳿ⲙⲡⲉϥϯϩⲓⲱⲧϥ ⳿ⲙ⳿ⲫⲣⲏϯ ⳿ⲛⲟⲩⲁⲓ ⳿ⲛⲛⲁⲓ.
30 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ!
ⲗ̅ⲓⲥϫⲉ ⲇⲉ ⲡⲓⲥⲓⲙ ⳿ⲛⲧⲉ ⳿ⲧⲕⲟⲓ ⳿ϥϣⲟⲡ ⳿ⲙⲫⲟⲟⲩ ⲟⲩⲟϩ ⲣⲁⲥϯ ϣⲁⲩϩⲓⲧϥ ⳿ⲉϯ⳿ⲑⲣⲓⲣ Ⲫϯ ⳿ⲙⲡⲁⲓⲣⲏϯ ⳿ϥϯϩⲉⲃⲥⲱ ϩⲓⲱⲧϥ ⲓⲉ ⲁⲩⲏⲣ ⲙⲁⲗⲗⲟⲛ ⳿ⲛⲑⲱⲧⲉⲛ ⲛⲁ ⲡⲓⲕⲟⲩϫⲓ ⳿ⲛⲛⲁϩϯ.
31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്.
ⲗ̅ⲁ̅⳿ⲙⲡⲉⲣϥⲓⲣⲱⲟⲩϣ ⲟⲩⲛ ⳿ⲉⲣⲉⲧⲉⲛϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲟⲩ ⲡⲉⲧⲉⲛⲛⲁⲟⲩⲟⲙϥ ⲓⲉ ⲟⲩ ⲡⲉⲧⲉⲛⲛⲁⲥⲟϥ ⲓⲉ ⲟⲩ ⲡⲉⲧⲉⲛⲛⲁⲧⲏⲓϥ ϩⲓ⳿ⲱⲧⲉⲛ.
32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം.
ⲗ̅ⲃ̅ⲛⲁⲓ ⲅⲁⲣ ⲧⲏⲣⲟⲩ ⲛⲓⲉⲑⲛⲓⲕⲟⲥ ⲥⲉⲕⲱϯ ⳿ⲛⲥⲱⲟⲩ ⳿ϥⲥⲱⲟⲩⲛ ⲇⲉ ⳿ⲛϫⲉ ⲡⲉⲧⲉⲛⲓⲱⲧ ϫⲉ ⲧⲉⲧ⳿ⲉⲛⲉⲣ⳿ⲭⲣⲓ⳿ⲁ ⳿ⲛⲛⲁⲓ ⲧⲏⲣⲟⲩ.
33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.
ⲗ̅ⲅ̅ⲕⲱϯ ⲇⲉ ⳿ⲛϣⲟⲣⲡ ⳿ⲛⲥⲁ ⲧⲉϥⲙⲉⲧⲟⲩⲣⲟ ⲛⲉⲙ ⲧⲉϥⲙⲉⲑⲙⲏⲓ ⲟⲩⲟϩ ⲛⲁⲓ ⲧⲏⲣⲟⲩ ⲉϥ⳿ⲉⲟⲩ⳿ⲁϩⲟⲩ ⳿ⲉⲣⲱⲧⲉⲛ.
34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.
ⲗ̅ⲇ̅⳿ⲙⲡⲉⲣϥⲓⲣⲱⲟⲩϣ ϧⲁ ⲣⲁⲥϯ ⲣⲁⲥϯ ⲅⲁⲣ ⲉϥ⳿ⲉϥⲓⲣⲱⲟⲩϣ ϧⲁⲣⲟϥ ⳿ⲙⲙⲁⲩⲁⲧϥ ⲕⲏⲛ ⳿ⲉⲡⲓ⳿ⲉϩⲟⲟⲩ ⲡⲓ⳿ⲉϩⲟⲟⲩ ⳿ⲉⲧⲉϥⲕⲁⲕⲓⲁ

< മത്തായി 6 >