< മത്തായി 25 >
1 “മണവാളനെ എതിരേൽക്കാൻ അവരവരുടെ വിളക്കുകളുമായി ഒരിക്കൽ പുറപ്പെട്ട പത്തു കന്യകമാരോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
୧“ଏନ୍ ଦିପିଲିରେ ସିର୍ମା ରାଇଜ୍ରାଃ ହିନିଜୁଃ ନେ ଗେଲେୟା ଡିଣ୍ଡାକୁଡ଼ିକ ଲେକା ହବାଅଃଆ, ଇନ୍କୁ ଆକଆଃ ଦିମି ସାବ୍କେଦ୍ତେ ଦୁହ୍ଲାକଡ଼ାଲଃ ନେପେଲ୍ ନାଗେନ୍ତେକ ଅଡଙ୍ଗ୍ୟାନା ।
2 അവരിൽ അഞ്ചുപേർ ബുദ്ധിശൂന്യരും അഞ്ചുപേർ വിവേകമുള്ളവരും ആയിരുന്നു.
୨ଇନ୍କୁଏତେ ମଣେୟାଁ ସେଣାଁଁନ୍କ ଆଡଃ ମଣେୟାଁ ଡଣ୍ଡକ ତାଇକେନା ।
3 ബുദ്ധിശൂന്യർ തങ്ങളുടെ വിളക്കുകളെടുത്തെങ്കിലും അവയോടുകൂടെ ആവശ്യത്തിന് എണ്ണ എടുത്തിരുന്നില്ല.
୩ଏନ୍ ଡଣ୍ଡ କୁଡ଼ିକ ଆକଆଃ ଦିମି ଇଦିକେଦ୍ ଇମ୍ତା ଆଦ୍କା ସୁନୁମ୍ କାକ ଇଦି ।
4 എന്നാൽ വിവേകമുള്ളവരോ, തങ്ങളുടെ വിളക്കുകളോടുകൂടെ കുപ്പികളിൽ എണ്ണയും എടുത്തു.
୪ମେନ୍ଦ ଏନ୍ ସେଣାଁଁନ୍କ ଆକଆଃ ଦିମି ଇଦିତାନ୍ଲଃ ଶିଶିରେ ଆଦ୍କା ସୁନୁମ୍କ ଇଦିକେଦା ।
5 മണവാളൻ വരാൻ വൈകി; അവരെല്ലാവരും മയക്കംപിടിച്ച് ഉറക്കമായി.
୫ଦୁହ୍ଲାକଡ଼ା ହିଜୁଃରେ ବିଲାମ୍କେଦାଏ, ଏନାତେ ଏନ୍ ସବେନ୍କକେ ଝୁପାଅ ଏଟେଦ୍କେଦ୍କଆ ଆଡଃ ଦୁଡ଼ୁମ୍ ବାଟିୟାନାକ ।
6 “അർധരാത്രിയിൽ, ‘ഇതാ മണവാളൻ! അദ്ദേഹത്തെ വരവേൽക്കാൻ പുറപ്പെടുക’ എന്ന് ആർപ്പുവിളിയുണ്ടായി.
୬“ଏନ୍ତେ ଥାଲା ନିଦାରେ କାଉରି ଆୟୁମ୍ୟାନା, ‘ନେଲିପେ, ଦୁହ୍ଲାକଡ଼ା ହିଜୁଃତାନାଏ, ଇନିଃକେ ଦାରମ୍ତେ ଅଡଙ୍ଗ୍ଅଃପେ ।’
7 “കന്യകമാർ എല്ലാവരും ഉണർന്നു, അവരവരുടെ വിളക്കുകൾ ഒരുക്കി.
୭ଏନ୍ତେ ଏନ୍ ଗେଲେୟା ଡିଣ୍ଡାକୁଡ଼ିକ ବିରିଦ୍କେଦ୍ତେ ଆକଆଃ ଆକଆଃ ଦିମିକ ସାଜାଡ଼ାଅକେଦ୍ତେ ଜୁଲ୍କେଦାକ ।
8 ബുദ്ധിശൂന്യർ വിവേകമുള്ളവരോട്, ‘നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കുതരിക; ഞങ്ങളുടെ വിളക്കുകൾ അണഞ്ഞുപോകുന്നു’ എന്നു പറഞ്ഞു.
୮ଆଡଃ ଏନ୍ ଡଣ୍ଡ କୁଡ଼ିକ ସେଣାଁଁନ୍ କୁଡ଼ିକକେ ମେତାଦ୍କଆକ, ‘ଆପେୟାଃ ସୁନୁମ୍ କାଟିଃଲେକା ଏମାଲେପେ ଆଲେୟାଃ ଦିମିଦ ଇଣିଁଜଃତାନା ।’
9 “‘സാധ്യമല്ല, നാം രണ്ടുകൂട്ടർക്കുംകൂടി എണ്ണ തികയാതെവരും. അതുകൊണ്ട് എണ്ണ വിൽക്കുന്നവരുടെ അടുക്കൽച്ചെന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് വാങ്ങുക’ എന്ന് വിവേകികൾ മറുപടി പറഞ്ഞു.
୯ମେନ୍ଦ ସେଣାଁଁନ୍ କୁଡ଼ିକ କାଜିରୁହାଡ଼ାଦ୍କଆ, ‘କାହାଗି ଆଲେୟାଃ ଆଡଃ ଆପେୟାଃ ନାଗେନ୍ତେ ନିମିନାଙ୍ଗ୍ ସୁନୁମ୍ କା ପୁରାଅଃଆ, ଏନାମେନ୍ତେ ଜୁ ଆଖ୍ରିଙ୍ଗ୍କତାଃ ସେନଃପେ ଆଡଃ ଆପେୟାଃ ନାଗେନ୍ତେ କିରିଙ୍ଗ୍ୟେଁପେ ।’
10 “അവർ എണ്ണ വാങ്ങാൻ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ മണവാളൻ വന്നു. ഒരുങ്ങിയിരുന്ന കന്യകമാർ അദ്ദേഹത്തോടൊപ്പം വിവാഹവിരുന്നിനായി അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു.
୧୦ଆଡଃ ଇନ୍କୁ କିରିଙ୍ଗ୍ ନାଗେନ୍ତେକ ସେନଃତାନ୍ ତାଇକେନ୍ ଇମ୍ତାଙ୍ଗ୍ଗି ଦୁହ୍ଲାକଡ଼ା ସେଟେର୍ୟାନାଏ ଆଡଃ ସାପ୍ଡ଼ାଅକାନ୍କ ଇନିଃଲଃ ଆଣ୍ଦି ଅଡ଼ାଃତେକ ବଲୟାନା, ଆଡଃ ଦୁଆର୍ ହାଣ୍ଡେଦ୍ୟାନା ।
11 “പിന്നീട് എണ്ണ വാങ്ങാൻ പോയ കന്യകമാരും വന്നു. ‘യജമാനനേ, യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ,’ അവർ അപേക്ഷിച്ചു.
୧୧“ତାୟମ୍ତେ ଏନ୍ ଡଣ୍ଡ କୁଡ଼ିକ ହିଜୁଃକେଦ୍ତେ କାଜିକିୟାକ, ‘ହେ ପ୍ରାଭୁ, ହେ ପ୍ରାଭୁ, ଆଲେୟାଃ ନାଗେନ୍ତେ ଦୁଆର୍ ନିଜାଲେମ୍ ।’
12 “എന്നാൽ മണവാളൻ അവരോട്, ‘ഞാൻ നിങ്ങളെ അറിയുന്നില്ല, സത്യം!’ എന്നു പറഞ്ഞു.
୧୨ଏନ୍ତେ ଦୁହ୍ଲାକଡ଼ା କାଜିରୁହାଡ଼ାଦ୍କଆଏ, ‘ଆଇଙ୍ଗ୍ ଆପେକେ ସାର୍ତିଗିଙ୍ଗ୍ କାଜିୟାପେତାନା, ଆଇଙ୍ଗ୍ ଆପେକେ କାଇଙ୍ଗ୍ ସାରିୟାଃ ।’”
13 “ആകയാൽ നിങ്ങളും എപ്പോഴും ജാഗരൂകരായിരിക്കുക; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ!
୧୩ଆଡଃ ୟୀଶୁ କାଜିଟୁଣ୍ଡୁକେଦ୍ତେ କାଜିକେଦାଏ, “ଏୟନାକାନ୍ପେ, ଆପେଦ ମାନୱାହନ୍ଆଃ ହିଜୁଃ ହୁଲାଙ୍ଗ୍ ଆଡଃ ହିଜୁଃ ଘାଡ଼ି କାପେ ସାରିୟା ।
14 “ഒരു മനുഷ്യൻ ദൂരയാത്രയ്ക്കു പുറപ്പെടുമ്പോൾ തന്റെ സേവകരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഏൽപ്പിച്ച മനുഷ്യനോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
୧୪“ଏନ୍ ଦିପିଲିରେ ସିର୍ମା ରାଇଜ୍ଦ ନେ ଲେକାଗିଆ, ମିଆଁଦ୍ ହଡ଼ ଆୟାଃ ଦାସିକକେ ହାକାଅକେଦ୍ତେ ଆୟାଃ ସବେନ୍ ଖୁର୍ଜି ଏମାଦ୍କଆଏ ଆଡଃ ସାଙ୍ଗିନ୍ ଦିଶୁମ୍ତେ ଅଡଙ୍ଗ୍ୟାନା ।
15 അദ്ദേഹം, ഓരോ സേവകനും അവരവരുടെ കഴിവനുസരിച്ച്, ഒരാൾക്ക് അഞ്ച് താലന്ത്, മറ്റൊരാൾക്ക് രണ്ട്, വേറെയൊരാൾക്ക് ഒന്ന് എന്നിങ്ങനെ നൽകി; തുടർന്ന് അദ്ദേഹം യാത്രയായി.
୧୫ଇନିଃ ମିହୁଡ଼୍କେ ମଣେୟାଁ ହାଜାର୍ ରୁପା ସିକା, ଆଡଃମିହୁଡ଼୍କେ ବାରିୟା ହାଜାର୍ ରୁପା ସିକା, ଆଡଃମିହୁଡ଼୍କେ ମିଦ୍ ହାଜାର୍ ରୁପା ସିକା, ନେ ଲେକା ସବେନ୍କକେ ଆକଆଃ ଆପ୍ନାଃ ପେଡ଼େଃ ଲେକାତେ ଏମାଦ୍କଆ ଆଡଃ ସାଙ୍ଗିନ୍ ଦିଶୁମ୍ତେ ସେନଃୟାନା ।
16 അഞ്ചു താലന്ത് ലഭിച്ചയാൾ പോയി, ആ പണംകൊണ്ടു വ്യാപാരംചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു.
୧୬ମଣେୟାଁ ହାଜାର୍ ରୁପା ସିକା ନାମ୍କେଦ୍ନିଃ ଇମ୍ତାଗି ସେନଃୟାନ୍ଲଃ ଏନାକେ କିରିଙ୍ଗ୍ ଆଖ୍ରିଙ୍ଗ୍ରେ ଏମ୍କେଦ୍ତେ ଆଡଃ ମଣେୟାଁ ହାଜାର୍ ରୁପା ସିକା ପସାକେଦାଏ ।
17 അതുപോലെതന്നെ രണ്ടു താലന്ത് ലഭിച്ചയാൾ രണ്ടുകൂടി നേടി.
୧୭ଏନ୍ଲେକାଗି ବାରିୟା ହାଜାର୍ ରୁପା ସିକା ନାମ୍କେଦ୍ନିଃହଁ ଆଡଃ ବାରିୟା ହାଜାର୍ ରୁପା ସିକା ପସାକେଦାଏ ।
18 എന്നാൽ ഒരു താലന്ത് ലഭിച്ചയാൾ അതുമായിപ്പോയി, നിലത്ത് ഒരു കുഴികുഴിച്ച് യജമാനന്റെ പണം അതിൽ മറവുചെയ്തു.
୧୮ମେନ୍ଦ ମିଦ୍ ହାଜାର୍ ରୁପା ସିକା ନାମ୍କେଦ୍ନିଃ ସେନ୍କେଦ୍ତେ ଅତେରେ ଗାଡା ଉର୍କେଦାଏ ଆଡଃ ଆୟାଃ ଗୁସିୟାଁରାଃ ଟାକାକେ ତପାକେଦାଏ ।
19 “ഏറെക്കാലത്തിനുശേഷം ആ സേവകരുടെ യജമാനൻ മടങ്ങിയെത്തി അവരുമായി കണക്കുതീർത്തു.
୧୯“ଚିମିନ୍ ମାହାଁ ତାୟମ୍ତେ ଏନ୍ ଦାସିକଆଃ ଗୁସିୟାଁ ହିଜୁଃରୁହାଡ଼୍ୟାନାଏ ଆଡଃ ଇନ୍କୁଲଃ ହିସାବ୍କେଦାଏ ।
20 അഞ്ചു താലന്ത് ലഭിച്ച സേവകൻ യജമാനനെ സമീപിച്ച്, ‘അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.
୨୦ମଣେୟାଁ ହାଜାର୍ ରୁପା ସିକା ନାମାକାଦ୍ନିଃ ହିଜୁଃୟାନାଏ ଆଡଃ ମଣେୟାଁ ହାଜାର୍ ରୁପା ସିକା ଆଦ୍କା ଆଉକେଦ୍ତେ କାଜିକିୟାଏ, ‘ହେ ଗମ୍କେ, ଆମ୍ ମଣେୟାଁ ହାଜାର୍ ରୁପା ସିକା ଏମାକାଇଙ୍ଗ୍ ତାଇକେନାମ୍, ନେଲେମେ ଆଇଙ୍ଗ୍ ମଣେୟାଁ ହାଜାର୍ ରୁପା ସିକା ପସାକାଦାଇଙ୍ଗ୍ ।’
21 “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക.’
୨୧ଇନିୟାଃ ଗୁସିୟାଁ କାଜିକିୟାଏ, ‘ସାବାସ୍, ଆଇଁୟାଃ ବୁଗିନ୍ ଦାସି! ଆମ୍ ବୁଗିନ୍ ଆଡଃ ପାତିୟାର୍ରଃ ଲେକାନ୍ ଦାସି ତାନ୍ମେ, ଆମ୍ ହୁଡିଙ୍ଗ୍ତେୟାଃରେ ପାତିୟାର୍ରଃ ଲେକାମ୍ କାମିକାଦ୍ ହରାତେ, ଆଇଙ୍ଗ୍ ଆମ୍କେ ପୁରାଃତେୟାଃରାଃ ଗୁସିୟାଁ ବାଇମେୟାଇଙ୍ଗ୍ । ଏଲା ହିଜୁଃମେ, ଆଇଁୟାଃଲଃ ରାସ୍କାନ୍ମେ ।’
22 “രണ്ടു താലന്ത് ലഭിച്ച സേവകനും വന്ന്, ‘യജമാനനേ, രണ്ടു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ രണ്ടുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.
୨୨“ବାରିୟା ହାଜାର୍ ରୁପା ସିକା ନାମାକାଦ୍ନିଃହଁ ହିଜୁଃୟାନାଏ ଆଡଃ କାଜିକିୟାଏ, ହେ ଗମ୍କେ, ଆମ୍ ବାରିୟା ହାଜାର୍ ରୁପା ସିକା ଏମାକାଇଙ୍ଗ୍ ତାଇକେନାମ୍, ନେଲେମେ ଆଇଙ୍ଗ୍ ବାରିୟା ହାଜାର୍ ରୁପା ସିକା ଆଦ୍କା ପସାକାଦାଇଙ୍ଗ୍ ।
23 “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക’ എന്നു പറഞ്ഞു.
୨୩ଇନିୟାଃ ଗୁସିୟାଁ ଇନିଃକେ କାଜିକିୟାଏ, ‘ବୁଗିନ୍ କାମିକାଦାମ୍, ଆମ୍ ବୁଗିନ୍ ଆଡଃ ପାତିୟାର୍ରେନ୍ ଦାସି ତାନ୍ମେ, ଆମ୍ ହୁଡିଙ୍ଗ୍ତେୟାଃରେ ପାତିୟାର୍କାନାମ୍ ଏନାତେ ଆଇଙ୍ଗ୍ ପୁରାଃତେୟାଃରାଃ ଗୁସିୟାଁ ବାଇମେୟାଇଙ୍ଗ୍, ଏଲା ହିଜୁଃମେ, ଆଇଁୟାଃଲଃ ରାସ୍କାନ୍ମେ ।’
24 “പിന്നെ ഒരു താലന്ത് ലഭിച്ചിരുന്നവനും വന്നു. അയാൾ, ‘യജമാനനേ, വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനാണ് അങ്ങെന്ന് ഞാൻ അറിഞ്ഞിരുന്നു.
୨୪“ଏନ୍ତେ ଏନ୍ ମିଦ୍ ହାଜାର୍ ରୁପା ସିକା ନାମାକାଦ୍ନିଃ ହିଜୁଃକେଦ୍ତେ କାଜିକିୟାଏ, ‘ହେ ଗମ୍କେ, ଆମ୍ କେଟେଦ୍ ମନ୍ରେନ୍ ହଡ଼ ତାନ୍ମେ ଏନା ଆଇଙ୍ଗ୍ ସାରିତାଇକେନାଇଙ୍ଗ୍ । ଆମ୍ କା ହେରାକାନ୍ତାଃଏତେ ଇରାଃମେ ଆଡଃ କା ତାସିକାନ୍ତାଃଏତେ ହୁଣ୍ଡିୟାଃମେ ।
25 അതുകൊണ്ട്, ഞാൻ ഭയന്നിട്ട് അങ്ങയുടെ താലന്ത് നിലത്ത് ഒളിച്ചുവെച്ചു. അങ്ങയുടെ പണം ഇതാ; ഞാൻ തിരികെ കൊണ്ടുവന്നിരിക്കുന്നു’ എന്നു പറഞ്ഞു.
୨୫ଏନାତେ ଆଇଙ୍ଗ୍ ବରକେଦାଇଙ୍ଗ୍ ଆଡଃ ସେନଃକେଦ୍ତେ ଆମ୍ ଆଇଙ୍ଗ୍କେ ଏମାକାଦିଙ୍ଗ୍ ଟାକାକେ ଅତେରେ ଗାଡା ଉର୍କେଦ୍ତେ ଉକୁକେଦାଇଙ୍ଗ୍, ନେଲେମେ, ନେ ନେତାଃରେୟା ଟାକା, ଅକ୍ନାଃଚି ଆମାଃତାନାଃ ।’
26 “അപ്പോൾ യജമാനൻ അവനോട് ഉത്തരം പറഞ്ഞത്, ‘ദുഷ്ടനും മടിയനുമായ ദാസാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനെന്നും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനെന്നും നീ അറിഞ്ഞിരുന്നല്ലോ.
୨୬“ଇନିୟାଃ ଗୁସିୟାଁ ଇନିଃକେ କାଜିରୁହାଡ଼୍କିୟାଏ, ‘ଏ ଏତ୍କାନ୍ ଆଡଃ ଆଲ୍ସି ଦାସି, ଆଇଙ୍ଗ୍ କା ହେରାକାନ୍ତାଃଏତେ ଇରାଃଇଙ୍ଗ୍ ଆଡଃ କା ତାସିକାନ୍ତାଃଏତେ ହୁଣ୍ଡିୟାଃଇଙ୍ଗ୍ ମେନ୍ତେ ସାରିତାଇକେନ୍ରେଦ,
27 എന്റെ പണം നിനക്ക് ബാങ്കിലെങ്കിലും നിക്ഷേപിക്കാമായിരുന്നല്ലോ? അങ്ങനെ ഞാൻ മടങ്ങിവരുമ്പോൾ, അതിൽനിന്ന് കുറച്ച് പലിശയെങ്കിലും എനിക്കു ലഭിക്കുമായിരുന്നല്ലോ?
୨୭ଆମ୍ ଆଇଁୟାଃ ଟାକାକେ ବ୍ୟାଙ୍କ୍ରେ ଏମଃ ଲାଗାତିଙ୍ଗ୍ ତାଇକେନା ଆଡଃ ଆଇଙ୍ଗ୍ ହିଜୁଃରୁହାଡ଼୍କେଦ୍ତେ ସବେନ୍ ମୁଲ୍'କାନ୍ତାର୍ଲଃ ଟାକା ନାମ୍ରୁହାଡ଼୍ କେଦ୍ତେୟାଃଇଙ୍ଗ୍ ।
28 “‘ആ താലന്ത് അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് താലന്തുള്ളവന് കൊടുക്കുക.
୨୮ଏନାତେ ନାହାଁଃ, ଏନ୍ ମିଦ୍ ହାଜାର୍ ରୁପା ସିକା ଇଦିକେଦ୍ତେ, ଅକଏତାଃରେ ଗେଲ୍ ହାଜାର୍ ରୁପା ସିକା ମେନାଃନିଃକେ ଏମାଇପେ ।
29 ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.
୨୯ଚିୟାଃଚି ଅକଏତାଃରେ ମେନାଃ, ଇନିଃକେ ଏମଃଆ ଆଡଃ ଇନିୟାଃ ପୁରାଃଗି ହବାଅଃଆ, ମେନ୍ଦ ଜେତାଏତାଃରେ ବାନଃଆ, ଇନିଃତାଃଏତେ ଅକ୍ନାଃ ମେନାଃ ଏନାହଗି ଇଦିୟଃଆ ।
30 അയോഗ്യനായ ആ സേവകനെ പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയുക, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.’
୩୦ଆଡଃ ନେ ଏତ୍କାନ୍ ଦାସିକେ ବାହାରି ନୁବାଃରେ ହୁଦ୍ମାଇପେ, ଏନ୍ତାଃରେ ରାନାଃ ଆଡଃ ଡାଟା ରିନିଦ୍ ହବାଅଆଃ ।’
31 “മനുഷ്യപുത്രൻ തന്റെ സകലദൂതന്മാരുമായി അവിടത്തെ മഹത്ത്വത്തിൽ വരുമ്പോൾ അവിടത്തെ രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായി
୩୧“ମାନୱାହନ୍ ଆୟାଃ ସିର୍ମାରେନ୍ ସବେନ୍ ଦୁଁତ୍କଲଃ ଆୟାଃ ମାନାରାଙ୍ଗ୍ରେ ରାଜା ଲେକା ହିଜୁଃ ଦିପିଲିରେ ଇନିଃ ଆୟାଃ ମାନାରାଙ୍ଗ୍ ସିର୍ମାରେୟାଃ ରାଜ୍ଗାଦିରେ ଦୁବାଃଏ ।
32 സകലജനതയെയും തിരുസന്നിധിയിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അവിടന്ന് ജനത്തെ വിഭജിക്കും.
୩୨ଆଡଃ ଅତେଦିଶୁମ୍ରେନ୍ ସବେନ୍ ଜାତିରେନ୍ ହଡ଼କ ଇନିୟାଃ ଆୟାର୍ରେକ ହୁଣ୍ଡିୟଃଆ ଆଡଃ ଗୁପିନିଃ ମିଣ୍ଡିକକେ ମେରମ୍କଏତେ ହିଗାଡ଼୍କ ଲେକା ଇନିଃ ଇନ୍କୁକେ ମିହୁଡ଼୍ଏତେ ଆଡଃମିହୁଡ଼୍କେ ହିଗାଡ଼୍କଆ ।
33 ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ തന്റെ ഇടതുഭാഗത്തും നിർത്തും.
୩୩ଇନିଃ ମିଣ୍ଡିକକେ ଆୟାଃ ଜମ୍ତିସାଃରେ ଆଡଃ ମେରମ୍କକେ ଲେଙ୍ଗାତିସାଃରେ ଦହକଆଏ ।
34 “പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക.
୩୪ଏନ୍ତେ ରାଜା ଆୟାଃ ଜମ୍ତିସାଃରେନ୍କକେ କାଜିକଆଏ, ‘ଆଇଁୟାଃ ଆପୁଇଙ୍ଗ୍ତାଃଏତେ ଆଶିଷ୍କାନ୍କ ହିଜୁଃପେ ଆଡଃ ଆପେୟାଃ ନାଗେନ୍ତେ ଅତେଦିଶୁମ୍ରେୟାଃ ଏନେଟେଦ୍ ସିଦାରେ ବାଇୟାକାନ୍ ରାଇଜ୍ରେ ବଲପେ ।
35 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ ഒരു അപരിചിതനായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു;
୩୫ଚିୟାଃଚି ଆଇଙ୍ଗ୍ଦ ରେଙ୍ଗେଜାକାନ୍ ତାଇକେନ୍ରେ ଜମେୟାଃଁପେ ଏମାଦିୟାଁ, ଆଡଃ ତେତାଙ୍ଗିଙ୍ଗ୍ ତାଇକେନ୍ରେ ନୁଁଏ ନାଗେନ୍ତେ ଦାଆଃପେ ଏମାଦିୟାଁ, ଆଇଙ୍ଗ୍ ଏଟାଃ ଦିଶୁମ୍ରେ ତାଇକେନ୍ରେ ଆପେୟାଃ ଅଡ଼ାଃରେ ତାଇନ୍ ନାଙ୍ଗ୍ ଠାୟାଦ୍ପେ ଏମାଦିୟାଁ,
36 ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’
୩୬ଆଇଙ୍ଗ୍ ସାମାହଡ଼୍ମ ତାଇକେନ୍ରେ ଲିଜାଃପେ ତୁସିଙ୍ଗ୍କେଦିୟାଁ, ଆଇଙ୍ଗ୍ ହାସୁତାନ୍ ତାଇକେନ୍ରେ ଯାତ୍ନାଅ ସାକ୍ଲାଅ କେଦିୟାଁପେ, ଆଇଙ୍ଗ୍ ଜେହେଲ୍ରେ ତାଇକେନ୍ ଇମ୍ତା ନେନେଲ୍ତେପେ ହିଜୁଃୟାନା ।’
37 “അപ്പോൾ നീതിനിഷ്ഠർ അവിടത്തോട്: ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശപ്പുള്ളവനായി കണ്ടിട്ട് ഞങ്ങൾ അങ്ങേക്ക് ആഹാരം തന്നത്? ദാഹിക്കുന്നവനായി കണ്ടിട്ട് കുടിക്കാൻ തന്നത്?
୩୭“ଏନ୍ତେ ଧାର୍ମାନ୍ ହଡ଼କ ଇନିଃକେ କାଜିରୁହାଡ଼୍କିୟାକ, ‘ହେ ଗମ୍କେ, ଚିଉଲା ଆଲେ ଆମ୍କେ ରେଙ୍ଗେତାନ୍ଲେ ନେଲ୍ଲେଦ୍ମେୟାଁ ଆଡଃ ଆମ୍କେ ଜଜମାଃଲେ ଏମାଦ୍ମେୟାଁ, ଚାଏ ଚିଉଲା ତେତାଙ୍ଗ୍ତାନ୍ଲେ ନେଲ୍ଲେଦ୍ମେୟାଁ ଆଡଃ ନୁଁ ନାଙ୍ଗ୍ ଦାଆଃଲେ ଏମାଦ୍ମେୟାଁ?
38 ഒരു അപരിചിതനായിക്കണ്ടിട്ട് ഞങ്ങൾ അങ്ങയെ സ്വീകരിക്കുകയോ നഗ്നനായിരിക്കെ വസ്ത്രം ധരിപ്പിക്കുകയോ ചെയ്തത് എപ്പോഴാണ്?
୩୮ଚିଉଲା ଆଲେ ଆମ୍କେ ନେଲ୍କେଦ୍ତେ ଏଟାଃ ଦିଶୁମ୍ରେନ୍ ତାନିଃ ମେନ୍ତେ ଆଲେୟାଃ ଅଡ଼ାଃରେ ତାଇନ୍ ନାଙ୍ଗ୍ ଠାୟାଦ୍ଲେ ଏମାଦ୍ମେୟାଁ ଆଡଃ ଚିଉଲା ସାମାହଡ଼୍ମ ତାଇକେନ୍ରେ ତୁସିଙ୍ଗ୍ ନାଙ୍ଗ୍ ଲିଜାଃଲେ ଏମାଦ୍ମେୟାଁ?
39 രോഗിയായോ തടവുകാരനായോ കണ്ടിട്ട് എപ്പോഴാണ് ഞങ്ങൾ അങ്ങയെ സന്ദർശിച്ചത്?’ എന്നു ചോദിക്കും.
୩୯ଆଡଃ ଆମ୍ ହାସୁତାନ୍ରେ ଚାଏ ଜେହେଲ୍କାନ୍ରେ ଚିଉଲା ଆଲେ ଆମ୍କେ ନେନେଲ୍ତେଲେ ସେନ୍କେନା?’
40 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടി ചെയ്തതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’
୪୦ଆଡଃ ରାଜା ଇନ୍କୁକେ କାଜିରୁହାଡ଼୍କଆଏ, ‘ଆଇଙ୍ଗ୍ ଆପେକେ ସାର୍ତିଗିଙ୍ଗ୍ କାଜିୟାପେତାନା, ଆପେ ଆଇଁୟାଃ ନେ ହାଗାକଏତେ ମିହୁଡ଼୍ ନାଗେନ୍ତେ ଅକ୍ନାଃପେ ରିକାକାଦା, ଏନା ଆଇଁୟାଃ ନାଗେନ୍ତେୟ ରିକାକାଦାପେ ।’
41 “തുടർന്ന് രാജാവ് തന്റെ ഇടതുഭാഗത്തുള്ളവരോടു കൽപ്പിക്കും: ‘കടന്നുപോകുക ശാപഗ്രസ്തരേ, പിശാചിനും അയാളുടെ കിങ്കരന്മാർക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുക. (aiōnios )
୪୧“ଏନ୍ତେ ପାର୍ମେଶ୍ୱାର୍ ଆୟାଃ ଲେଙ୍ଗାତିସାଃରେନ୍କକେ କାଜିୟାଦ୍କଆଏ, ‘ହେ ସାର୍ପାଅକାନ୍ ହଡ଼କ! ଆଇଁୟାଃତାଃଏତେ ନିର୍ପେ ଏନ୍ତେ ସାଏତାନ୍ ଆଡଃ ଆୟାଃ ଦୁଁତ୍କ ନାଗେନ୍ତେ ବାଇୟାକାନ୍ ଜାନାଅ କା ଇଣିଁଜଃ ସେଙ୍ଗେଲ୍ତେ ସେନଃପେ । (aiōnios )
42 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നില്ല; എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നില്ല;
୪୨ଚିୟାଃଚି ଆଇଙ୍ଗ୍ ରେଙ୍ଗେଃ ତାଇକେନ୍ରେ ଜମେୟାଃଁ କାପେ ଏମାଦିୟାଁ, ଆଇଙ୍ଗ୍ ତେତାଙ୍ଗ୍ ତାଇକେନ୍ରେ ନୁଁ ନାଗେନ୍ତେ ଦାଆଃ କାପେ ଏମାଦିୟାଁ ।
43 ഞാൻ ഒരു അപരിചിതനായിരുന്നു, നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചില്ല; ഞാൻ രോഗഗ്രസ്തനായിരുന്നു, കാരാഗൃഹത്തിലുമായിരുന്നു; നിങ്ങൾ എന്നെ പരിചരിച്ചില്ല.’
୪୩ଆଇଙ୍ଗ୍ ଏଟାଃ ଦିଶୁମ୍ରେ ତାଇକେନ୍ ଇମ୍ତା ଆପେ ଆପେୟାଃ ଅଡ଼ାଃରେ ତାଇନ୍ ନାଙ୍ଗ୍ ଠାୟାଦ୍ କାପେ ଏମାଦିୟାଁ, ଆଇଙ୍ଗ୍ ସାମାହଡ଼୍ମ ତାଇକେନ୍ରେ ତୁସିଙ୍ଗ୍ ନାଙ୍ଗ୍ ଲିଜାଃ କାପେ ଏମାଦିୟାଁ, ଆଡଃ ଆଇଙ୍ଗ୍ ଦୁକୁରେ ଆଡଃ ଜେହେଲ୍ରେ ତାଇକେନ୍ ଇମ୍ତା ଆଇଙ୍ଗ୍କେ କାପେ ଯାତ୍ନାଅ ସାକ୍ଲାଅ କେଦିୟାଁ ।’
44 “അപ്പോൾ അവരും അവിടത്തോട്, ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശക്കുന്നവനോ ദാഹിക്കുന്നവനോ സഞ്ചാരിയോ നഗ്നനോ രോഗിയോ തടവുകാരനോ ആയി കണ്ടിട്ട് ഞങ്ങൾ അങ്ങയെ സഹായിക്കാതിരുന്നത്?’ എന്നു ചോദിക്കും.
୪୪“ଏନ୍ତେ ଇନ୍କୁହଗି ଇନିଃକେ କାଜିରୁହାଡ଼ିୟାକ, ‘ହେ ପ୍ରାଭୁ, ଚିଉଲା ଆଲେ ଆମ୍କେ ରେଙ୍ଗେଃତାନ୍ ଚାଏ ତେତାଙ୍ଗ୍ତାନ୍ ଚାଏ ଏଟାଃ ଦିଶୁମ୍ରେନ୍, ଚାଏ ସାମାହଡ଼୍ମ, ଚାଏ ହାସୁତାନ୍, ଚାଏ ଜେହେଲ୍ରେ ନେଲ୍କେଦ୍ତେ କାଲେ ଦେଙ୍ଗାକେଦ୍ମେୟାଁ ।’
45 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കെങ്കിലുംവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടി ചെയ്യാതിരുന്നതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’
୪୫ଏନ୍ତେ ରାଜା କାଜିରୁହାଡ଼୍କଆଏ, ‘ସାର୍ତିଗିଙ୍ଗ୍ କାଜିୟାପେତାନା, ଆପେ ନେ ହୁପ୍ଡିଙ୍ଗ୍କଏତେ ମିହୁଡ଼୍କେହଁ କାପେ ଦେଙ୍ଗାକେଦ୍କ ନାଗେନ୍ତେ ଆଇଙ୍ଗ୍କେହଁ କାପେ ଦେଙ୍ଗାକେଦିୟାଁ ।’
46 “പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.” (aiōnios )
୪୬ଏନ୍ତେ ଇନ୍କୁ ଜାନାଅ ଜାନାଅରେୟାଃ ଦୁକୁ, ମେନ୍ଦ ଧାର୍ମାନ୍କ ଜାନାଅ ଜାନାଅରେୟାଃ ଜୀଦାନ୍କ ନାମେୟା ।” (aiōnios )