< മത്തായി 25 >

1 “മണവാളനെ എതിരേൽക്കാൻ അവരവരുടെ വിളക്കുകളുമായി ഒരിക്കൽ പുറപ്പെട്ട പത്തു കന്യകമാരോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
“Hĩndĩ ĩyo-rĩ, ũthamaki wa igũrũ ũkaahaananio na airĩtu ikũmi arĩa mooire matawa mao, makiumagara nĩguo magatũnge mũhikania.
2 അവരിൽ അഞ്ചുപേർ ബുദ്ധിശൂന്യരും അഞ്ചുപേർ വിവേകമുള്ളവരും ആയിരുന്നു.
Atano ao maarĩ akĩĩgu, na atano maarĩ oogĩ.
3 ബുദ്ധിശൂന്യർ തങ്ങളുടെ വിളക്കുകളെടുത്തെങ്കിലും അവയോടുകൂടെ ആവശ്യത്തിന് എണ്ണ എടുത്തിരുന്നില്ല.
Acio akĩĩgu nĩmakuuire matawa mao, no matiakuuire maguta.
4 എന്നാൽ വിവേകമുള്ളവരോ, തങ്ങളുടെ വിളക്കുകളോടുകൂടെ കുപ്പികളിൽ എണ്ണയും എടുത്തു.
No rĩrĩ, acio oogĩ, nĩmakuuire maguta na cuba, o hamwe na matawa mao.
5 മണവാളൻ വരാൻ വൈകി; അവരെല്ലാവരും മയക്കംപിടിച്ച് ഉറക്കമായി.
Na rĩrĩ, Mũhikania nĩaikarire angĩgooka, na othe magĩcũnga, magĩkoma.
6 “അർധരാത്രിയിൽ, ‘ഇതാ മണവാളൻ! അദ്ദേഹത്തെ വരവേൽക്കാൻ പുറപ്പെടുക’ എന്ന് ആർപ്പുവിളിയുണ്ടായി.
“Na ũtukũ gatagatĩ gũkĩanĩrĩrwo atĩrĩ: ‘Mũhikania nĩ mũũku! Umai mũkamũtũnge!’
7 “കന്യകമാർ എല്ലാവരും ഉണർന്നു, അവരവരുടെ വിളക്കുകൾ ഒരുക്കി.
“Hĩndĩ ĩyo airĩtu othe magĩũkĩra, magĩthondeka matawa mao.
8 ബുദ്ധിശൂന്യർ വിവേകമുള്ളവരോട്, ‘നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കുതരിക; ഞങ്ങളുടെ വിളക്കുകൾ അണഞ്ഞുപോകുന്നു’ എന്നു പറഞ്ഞു.
Acio akĩĩgu makĩĩra acio oogĩ atĩrĩ, ‘Tũgaĩrei maguta manyu tondũ; matawa maitũ nĩmarahora.’
9 “‘സാധ്യമല്ല, നാം രണ്ടുകൂട്ടർക്കുംകൂടി എണ്ണ തികയാതെവരും. അതുകൊണ്ട് എണ്ണ വിൽക്കുന്നവരുടെ അടുക്കൽച്ചെന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് വാങ്ങുക’ എന്ന് വിവേകികൾ മറുപടി പറഞ്ഞു.
“No acio oogĩ makĩmacookeria atĩrĩ, ‘Aca, matingĩtũigana na mamũigane. Handũ ha ũguo-rĩ, thiĩi kũrĩ arĩa mendagia maguta mũkegũrĩre manyu.’
10 “അവർ എണ്ണ വാങ്ങാൻ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ മണവാളൻ വന്നു. ഒരുങ്ങിയിരുന്ന കന്യകമാർ അദ്ദേഹത്തോടൊപ്പം വിവാഹവിരുന്നിനായി അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു.
“No rĩrĩa maarĩ njĩra-inĩ magĩthiĩ kũgũra maguta-rĩ, mũhikania agĩkinya. Airĩtu arĩa mehaarĩirie magĩtoonya kĩhikanio-inĩ hamwe na mũhikania. Naguo mũrango ũkĩhingwo.
11 “പിന്നീട് എണ്ണ വാങ്ങാൻ പോയ കന്യകമാരും വന്നു. ‘യജമാനനേ, യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ,’ അവർ അപേക്ഷിച്ചു.
“Thuutha ũcio airĩtu acio angĩ o nao magĩũka. Makiuga atĩrĩ, ‘Mwathani! Mwathani! Tũhingũrĩre mũrango!’
12 “എന്നാൽ മണവാളൻ അവരോട്, ‘ഞാൻ നിങ്ങളെ അറിയുന്നില്ല, സത്യം!’ എന്നു പറഞ്ഞു.
“Nowe agĩcookia atĩrĩ, ‘Ngũmwĩra atĩrĩ na ma, niĩ ndimũũĩ.’
13 “ആകയാൽ നിങ്ങളും എപ്പോഴും ജാഗരൂകരായിരിക്കുക; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ!
“Nĩ ũndũ ũcio-rĩ, mwĩhũgagei, tondũ mũtiũĩ mũthenya kana thaa.
14 “ഒരു മനുഷ്യൻ ദൂരയാത്രയ്ക്കു പുറപ്പെടുമ്പോൾ തന്റെ സേവകരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഏൽപ്പിച്ച മനുഷ്യനോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
“Ningĩ, ũthamaki wa igũrũ ũkaahaananio na mũndũ wathiiaga rũgendo, nake agĩĩta ndungata ciake, agĩciĩhokera indo ciake.
15 അദ്ദേഹം, ഓരോ സേവകനും അവരവരുടെ കഴിവനുസരിച്ച്, ഒരാൾക്ക് അഞ്ച് താലന്ത്, മറ്റൊരാൾക്ക് രണ്ട്, വേറെയൊരാൾക്ക് ഒന്ന് എന്നിങ്ങനെ നൽകി; തുടർന്ന് അദ്ദേഹം യാത്രയായി.
Akĩnengera ĩmwe yacio taranda ithano cia mbeeca, na ĩngĩ taranda igĩrĩ, na ĩrĩa ĩngĩ taranda ĩmwe, o ndungata kũringana na ũhoti wayo. Agĩcooka agĩthiĩ rũgendo.
16 അഞ്ചു താലന്ത് ലഭിച്ചയാൾ പോയി, ആ പണംകൊണ്ടു വ്യാപാരംചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു.
Ndungata ĩrĩa yaneetwo taranda ithano ĩgĩthiĩ o hĩndĩ ĩyo, ĩkĩonjorithia mbeeca ciayo, na ĩkĩona uumithio wa taranda ingĩ ithano.
17 അതുപോലെതന്നെ രണ്ടു താലന്ത് ലഭിച്ചയാൾ രണ്ടുകൂടി നേടി.
O nayo ĩrĩa yaheetwo taranda igĩrĩ ĩkĩonjorithia ĩkĩona uumithio wa ingĩ igĩrĩ.
18 എന്നാൽ ഒരു താലന്ത് ലഭിച്ചയാൾ അതുമായിപ്പോയി, നിലത്ത് ഒരു കുഴികുഴിച്ച് യജമാനന്റെ പണം അതിൽ മറവുചെയ്തു.
No ndungata ĩrĩa yaheetwo taranda ĩmwe ĩgĩthiĩ, ĩkĩenja irima, ĩkĩhitha mbeeca cia mwathi wayo.
19 “ഏറെക്കാലത്തിനുശേഷം ആ സേവകരുടെ യജമാനൻ മടങ്ങിയെത്തി അവരുമായി കണക്കുതീർത്തു.
“Thuutha wa ihinda iraaya, mwathi wa ndungata icio nĩacookire na agĩciĩta nĩguo iheane ũhoro wa mathabu ma mbeeca ciake.
20 അഞ്ചു താലന്ത് ലഭിച്ച സേവകൻ യജമാനനെ സമീപിച്ച്, ‘അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.
Ndungata ĩrĩa yaheetwo taranda ithano ĩkĩrehe ingĩ ithano, ĩkiuga atĩrĩ, ‘Mwathi wakwa, waheire taranda ithano. Atĩrĩrĩ, nĩĩthũkũmĩte ingĩ ithano.’
21 “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക.’
“Nake mwathi wayo akĩmĩcookeria atĩrĩ, ‘Nĩwĩkĩte wega, wee ndungata ĩno njega na ya kwĩhokeka! Nĩũtuĩkĩte mwĩhokeku harĩ indo nini; nĩngũgũtua mũrori wa indo nyingĩ. Ũka ũtoonye gĩkeno-inĩ kĩa mwathi waku!’
22 “രണ്ടു താലന്ത് ലഭിച്ച സേവകനും വന്ന്, ‘യജമാനനേ, രണ്ടു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ രണ്ടുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.
“Ndungata ĩrĩa yaheetwo taranda igĩrĩ o nayo ĩgĩũka. Ĩkiuga atĩrĩ, ‘Mwathi wakwa waheire taranda igĩrĩ! Atĩrĩrĩ, nĩthũkũmĩte ingĩ igĩrĩ.’
23 “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക’ എന്നു പറഞ്ഞു.
“Nake mwathi wayo akĩmĩcookeria atĩrĩ, ‘Nĩwĩkĩte wega, wee ndungata ĩno njega na ya kwĩhokeka! Nĩũtuĩkĩte mwĩhokeku harĩ indo nini; nĩ ngũgũtua mũrori wa indo nyingĩ. Ũka ũtoonye gĩkeno-inĩ kĩa Mwathi waku!’
24 “പിന്നെ ഒരു താലന്ത് ലഭിച്ചിരുന്നവനും വന്നു. അയാൾ, ‘യജമാനനേ, വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനാണ് അങ്ങെന്ന് ഞാൻ അറിഞ്ഞിരുന്നു.
“Nayo ndungata ĩrĩa yaheetwo taranda ĩmwe o nayo ĩgĩũka. Ĩkiuga atĩrĩ, ‘Mwathi wakwa, nĩ ndooĩ atĩ wee wĩ mũndũ mwĩĩ, ũgethaga kũrĩa ũtahandĩte, na ũkongania kũrĩa ũtaahandire mbeũ.
25 അതുകൊണ്ട്, ഞാൻ ഭയന്നിട്ട് അങ്ങയുടെ താലന്ത് നിലത്ത് ഒളിച്ചുവെച്ചു. അങ്ങയുടെ പണം ഇതാ; ഞാൻ തിരികെ കൊണ്ടുവന്നിരിക്കുന്നു’ എന്നു പറഞ്ഞു.
Nĩ ũndũ ũcio nĩndetigĩrire, ngĩthiĩ ngĩhitha taranda yaku thĩ. Atĩrĩrĩ, ĩno no ĩrĩa yaku ndagũcookeria.’
26 “അപ്പോൾ യജമാനൻ അവനോട് ഉത്തരം പറഞ്ഞത്, ‘ദുഷ്ടനും മടിയനുമായ ദാസാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനെന്നും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനെന്നും നീ അറിഞ്ഞിരുന്നല്ലോ.
“Nake mwathi wayo akĩmĩcookeria atĩrĩ, ‘Wee ndungata ĩno njaganu na ngũũtaru! Ũguo nĩ wooĩ atĩ ngethaga kũrĩa itahaandĩte, na ngongania kũrĩa itaahurĩte mbeũ?
27 എന്റെ പണം നിനക്ക് ബാങ്കിലെങ്കിലും നിക്ഷേപിക്കാമായിരുന്നല്ലോ? അങ്ങനെ ഞാൻ മടങ്ങിവരുമ്പോൾ, അതിൽനിന്ന് കുറച്ച് പലിശയെങ്കിലും എനിക്കു ലഭിക്കുമായിരുന്നല്ലോ?
Gũkĩrĩ ũguo-rĩ, wagĩrĩirwo nĩ kũiga mbeeca ciakwa bengi, na ndacooka-rĩ, nĩingĩacookerio mbeeca ciakwa irĩ hamwe na uumithio wacio.
28 “‘ആ താലന്ത് അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് താലന്തുള്ളവന് കൊടുക്കുക.
“‘Nĩ ũndũ ũcio, mĩtunyei taranda ĩyo, mũmĩnengere ũrĩa ũrĩ na taranda ikũmi.
29 ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.
Nĩgũkorwo mũndũ o wothe ũrĩ na indo nĩwe ũkoongererwo ingĩ nyingĩ na akĩrĩrĩrio. Nake ũrĩa ũtarĩ, o na kĩrĩa arĩ nakĩo nĩagatuunywo.
30 അയോഗ്യനായ ആ സേവകനെ പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയുക, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.’
Oyai ndungata ĩyo ĩtarĩ bata mũmĩikie nja kũu nduma-inĩ, kũrĩa gũgaakorwo kĩrĩro na kũhagarania magego.’
31 “മനുഷ്യപുത്രൻ തന്റെ സകലദൂതന്മാരുമായി അവിടത്തെ മഹത്ത്വത്തിൽ വരുമ്പോൾ അവിടത്തെ രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായി
“Hĩndĩ ĩrĩa Mũrũ wa Mũndũ agooka arĩ na riiri wake, na araika othe marĩ hamwe nake, nĩagaikarĩra gĩtĩ gĩake kĩa ũnene na kĩrĩ riiri wa igũrũ.
32 സകലജനതയെയും തിരുസന്നിധിയിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അവിടന്ന് ജനത്തെ വിഭജിക്കും.
Ndũrĩrĩ ciothe nĩigacookanĩrĩrio mbere yake, nake nĩakamũrania andũ kuuma kũrĩ arĩa angĩ, o ta ũrĩa mũrĩithi aamũranagia ngʼondu na mbũri.
33 ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ തന്റെ ഇടതുഭാഗത്തും നിർത്തും.
Nĩakaiga ngʼondu mwena wake wa ũrĩo, na mbũri aciige mwena wake wa ũmotho.
34 “പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക.
“Ningĩ Mũthamaki nĩakeera arĩa marĩ mwena wake wa ũrĩo atĩrĩ, ‘Ũkai, inyuĩ mũrathimĩtwo nĩ Baba; oyai igai rĩa ũthamaki ũrĩa mwathondekeirwo kuuma rĩrĩa thĩ yombirwo.
35 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ ഒരു അപരിചിതനായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു;
Nĩgũkorwo ndaarĩ mũhũũtu mũkĩĩhe gĩa kũrĩa, na ndaarĩ mũnyootu mũkĩĩhe gĩa kũnyua, na ndaarĩ mũgeni mũkĩĩnyiita ũgeni,
36 ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’
na ndaarĩ njaga mũkĩĩhe nguo, na ndaarĩ mũrũaru na inyuĩ mũkĩĩmenyerera, o na ndaarĩ njeera na mũgĩũka kũndora.’
37 “അപ്പോൾ നീതിനിഷ്ഠർ അവിടത്തോട്: ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശപ്പുള്ളവനായി കണ്ടിട്ട് ഞങ്ങൾ അങ്ങേക്ക് ആഹാരം തന്നത്? ദാഹിക്കുന്നവനായി കണ്ടിട്ട് കുടിക്കാൻ തന്നത്?
“Hĩndĩ ĩyo arĩa athingu nĩmakamũcookeria mamũũrie atĩrĩ, ‘Mwathani, nĩ rĩ twakuonire ũrĩ mũhũũtu tũgĩkũhe gĩa kũrĩa, kana ũrĩ mũnyootu tũgĩkũhe gĩa kũnyua?
38 ഒരു അപരിചിതനായിക്കണ്ടിട്ട് ഞങ്ങൾ അങ്ങയെ സ്വീകരിക്കുകയോ നഗ്നനായിരിക്കെ വസ്ത്രം ധരിപ്പിക്കുകയോ ചെയ്തത് എപ്പോഴാണ്?
Na nĩ rĩ twakuonire ũrĩ mũgeni tũgĩkũnyiita ũgeni, kana ũrĩ njaga tũgĩkũhe nguo?
39 രോഗിയായോ തടവുകാരനായോ കണ്ടിട്ട് എപ്പോഴാണ് ഞങ്ങൾ അങ്ങയെ സന്ദർശിച്ചത്?’ എന്നു ചോദിക്കും.
O na nĩ rĩ twakuonire ũrĩ mũrũaru kana ũrĩ njeera na tũgĩũka gũkũrora?’
40 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടി ചെയ്തതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’
“Nake Mũthamaki nĩagacookia, ameere atĩrĩ, ‘Ngũmwĩra atĩrĩ na ma, ũndũ wothe mwekĩire ariũ a Baba o na arĩa anini mũno, nĩ niĩ mwekĩire.’
41 “തുടർന്ന് രാജാവ് തന്റെ ഇടതുഭാഗത്തുള്ളവരോടു കൽപ്പിക്കും: ‘കടന്നുപോകുക ശാപഗ്രസ്തരേ, പിശാചിനും അയാളുടെ കിങ്കരന്മാർക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുക. (aiōnios g166)
“Ningĩ nĩakeera arĩa marĩ mwena wake wa ũmotho atĩrĩ, ‘Njehererai, inyuĩ mũrumĩtwo, mũthiĩ mwaki-inĩ wa tene na tene ũrĩa ũthondekeirwo mũcukani na araika ake. (aiōnios g166)
42 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നില്ല; എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നില്ല;
Nĩgũkorwo ndaarĩ mũhũũtu na mũtiaheire gĩa kũrĩa, na ndaarĩ mũnyootu na mũtiaheire gĩa kũnyua,
43 ഞാൻ ഒരു അപരിചിതനായിരുന്നു, നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചില്ല; ഞാൻ രോഗഗ്രസ്തനായിരുന്നു, കാരാഗൃഹത്തിലുമായിരുന്നു; നിങ്ങൾ എന്നെ പരിചരിച്ചില്ല.’
na ndaarĩ mũgeni na mũtianyiitire ũgeni, ndaarĩ njaga na mũtiaheire nguo, ndaarĩ mũrũaru na ndaarĩ njeera na mũtiokire kũnyona.’
44 “അപ്പോൾ അവരും അവിടത്തോട്, ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശക്കുന്നവനോ ദാഹിക്കുന്നവനോ സഞ്ചാരിയോ നഗ്നനോ രോഗിയോ തടവുകാരനോ ആയി കണ്ടിട്ട് ഞങ്ങൾ അങ്ങയെ സഹായിക്കാതിരുന്നത്?’ എന്നു ചോദിക്കും.
“Nao nĩmagacookia, mamũũrie atĩrĩ, ‘Mwathani, nĩ rĩ twakuonire ũrĩ mũhũũtu, kana ũrĩ mũnyootu, kana ũrĩ mũgeni, kana ũrĩ njaga, kana ũrĩ mũrũaru, o na kana ũrĩ njeera na tũtiagũteithirie?’
45 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കെങ്കിലുംവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടി ചെയ്യാതിരുന്നതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’
“Nake nĩakamacookeria atĩrĩ, ‘Ngũmwĩra atĩrĩ na ma, ũndũ o wothe mũteekire ũmwe wa aya anini mũno, nĩ niĩ mũteekĩire.’
46 “പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.” (aiōnios g166)
“Hĩndĩ ĩyo nĩmagathiĩ kũrĩa andũ maherithagio tene na tene, no arĩa athingu mathiĩ muoyo-inĩ wa tene na tene.” (aiōnios g166)

< മത്തായി 25 >