< മത്തായി 21 >

1 അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു:
অনন্তৰং তেষু যিৰূশালম্নগৰস্য সমীপৱেৰ্ত্তিনো জৈতুননামকধৰাধৰস্য সমীপস্থ্তিং বৈৎফগিগ্ৰামম্ আগতেষু, যীশুঃ শিষ্যদ্ৱযং প্ৰেষযন্ জগাদ,
2 “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ, ഒരു കഴുതയെയും അതിനടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക.
যুৱাং সম্মুখস্থগ্ৰামং গৎৱা বদ্ধাং যাং সৱৎসাং গৰ্দ্দভীং হঠাৎ প্ৰাপ্স্যথঃ, তাং মোচযিৎৱা মদন্তিকম্ আনযতং|
3 ഇതെക്കുറിച്ച് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് ഇവ ആവശ്യമുണ്ട് എന്ന് അയാളോട് പറയൂ. അപ്പോൾത്തന്നെ അവയെ കൊണ്ടുപോകാൻ അയാൾ അനുവദിക്കും.”
তত্ৰ যদি কশ্চিৎ কিঞ্চিদ্ ৱক্ষ্যতি, তৰ্হি ৱদিষ্যথঃ, এতস্যাং প্ৰভোঃ প্ৰযোজনমাস্তে, তেন স তৎক্ষণাৎ প্ৰহেষ্যতি|
4 “സീയോൻപുത്രിയോട് പറയുക, ‘ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു, അവിടന്ന് വിനയാന്വിതനായി കഴുതമേലേറി, അതേ, കഴുതക്കുട്ടിമേൽത്തന്നെ കയറി നിന്റെ ചാരത്തേക്കണയുന്നു,’” എന്നിങ്ങനെ കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇതു സംഭവിച്ചത്.
সীযোনঃ কন্যকাং যূযং ভাষধ্ৱমিতি ভাৰতীং| পশ্য তে নম্ৰশীলঃ সন্ নৃপ আৰুহ্য গৰ্দভীং| অৰ্থাদাৰুহ্য তদ্ৱৎসমাযাস্যতি ৎৱদন্তিকং|
5
ভৱিষ্যদ্ৱাদিনোক্তং ৱচনমিদং তদা সফলমভূৎ|
6 ശിഷ്യന്മാർ ചെന്ന്, യേശു തങ്ങളോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു.
অনন্তৰং তৌ শ্ষ্যি যীশো ৰ্যথানিদেশং তং গ্ৰামং গৎৱা
7 അവർ യേശുവിന് ഇരിക്കാനായി കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു; തങ്ങളുടെ പുറങ്കുപ്പായങ്ങൾ അവയുടെമേൽ ഇട്ടു.
গৰ্দভীং তদ্ৱৎসঞ্চ সমানীতৱন্তৌ, পশ্চাৎ তদুপৰি স্ৱীযৱসনানী পাতযিৎৱা তমাৰোহযামাসতুঃ|
8 ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിക്കുകയും ചിലർ മരങ്ങളുടെ ചില്ലകൾ വെട്ടിക്കൊണ്ടുവന്നു വഴിയിൽ നിരത്തുകയും ചെയ്തു.
ততো বহৱো লোকা নিজৱসনানি পথি প্ৰসাৰযিতুমাৰেভিৰে, কতিপযা জনাশ্চ পাদপপৰ্ণাদিকং ছিৎৱা পথি ৱিস্তাৰযামাসুঃ|
9 യേശുവിന് മുന്നിലും പിന്നിലുമായി നടന്നിരുന്ന ജനസമൂഹം, “ദാവീദുപുത്രന് ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!” എന്ന് ആർത്തുവിളിച്ചു.
অগ্ৰগামিনঃ পশ্চাদ্গামিনশ্চ মনুজা উচ্চৈৰ্জয জয দাযূদঃ সন্তানেতি জগদুঃ পৰমেশ্ৱৰস্য নাম্না য আযাতি স ধন্যঃ, সৰ্ৱ্ৱোপৰিস্থস্ৱৰ্গেপি জযতি|
10 യേശു ജെറുശലേമിൽ പ്രവേശിച്ചപ്പോൾ നഗരമാകെ ആർത്തിരമ്പി. “ആരാണ് ഇദ്ദേഹം?” ജനം ചോദിച്ചു.
১০ইত্থং তস্মিন্ যিৰূশালমং প্ৰৱিষ্টে কোঽযমিতি কথনাৎ কৃৎস্নং নগৰং চঞ্চলমভৱৎ|
11 കൂട്ടത്തിൽ ചിലർ, “ഗലീലയിലെ നസറെത്തിൽനിന്നുള്ള യേശു എന്ന പ്രവാചകൻ ആകുന്നു ഇത്” എന്ന് ഉത്തരം പറഞ്ഞു.
১১তত্ৰ লোকোঃ কথযামাসুঃ, এষ গালীল্প্ৰদেশীয-নাসৰতীয-ভৱিষ্যদ্ৱাদী যীশুঃ|
12 യേശു ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്ന സകലരെയും പുറത്താക്കി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു.
১২অনন্তৰং যীশুৰীশ্ৱৰস্য মন্দিৰং প্ৰৱিশ্য তন্মধ্যাৎ ক্ৰযৱিক্ৰযিণো ৱহিশ্চকাৰ; ৱণিজাং মুদ্ৰাসনানী কপোতৱিক্ৰযিণাঞ্চসনানী চ ন্যুৱ্জযামাস|
13 യേശു അവരോട്, “‘എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിത്തീർക്കുന്നു” എന്നു പറഞ്ഞു.
১৩অপৰং তানুৱাচ, এষা লিপিৰাস্তে, "মম গৃহং প্ৰাৰ্থনাগৃহমিতি ৱিখ্যাস্যতি", কিন্তু যূযং তদ্ দস্যূনাং গহ্ৱৰং কৃতৱন্তঃ|
14 അന്ധരും മുടന്തരും ദൈവാലയത്തിൽ യേശുവിന്റെ അടുക്കൽവന്നു; അവിടന്ന് അവരെ സൗഖ്യമാക്കി.
১৪তদনন্তৰম্ অন্ধখঞ্চলোকাস্তস্য সমীপমাগতাঃ, স তান্ নিৰামযান্ কৃতৱান্|
15 എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും “ദാവീദുപുത്രന് ഹോശന്നാ” എന്നു ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി.
১৫যদা প্ৰধানযাজকা অধ্যাপকাশ্চ তেন কৃতান্যেতানি চিত্ৰকৰ্ম্মাণি দদৃশুঃ, জয জয দাযূদঃ সন্তান, মন্দিৰে বালকানাম্ এতাদৃশম্ উচ্চধ্ৱনিং শুশ্ৰুৱুশ্চ, তদা মহাক্ৰুদ্ধা বভূৱঃ,
16 “എന്താണ്, ഈ കുട്ടികൾ ആർത്തുവിളിക്കുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. “ഉണ്ട്, കേൾക്കുന്നുണ്ട്” യേശു ഉത്തരം പറഞ്ഞു. തുടർന്ന് യേശു, “‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽനിന്ന് അവിടന്ന് സ്തുതി ഉയരുമാറാക്കിയിരിക്കുന്നു,’ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു.
১৬তং পপ্ৰচ্ছুশ্চ, ইমে যদ্ ৱদন্তি, তৎ কিং ৎৱং শৃণোষি? ততো যীশুস্তান্ অৱোচৎ, সত্যম্; স্তন্যপাযিশিশূনাঞ্চ বালকানাঞ্চ ৱক্ত্ৰতঃ| স্ৱকীযং মহিমানং ৎৱং সংপ্ৰকাশযসি স্ৱযং| এতদ্ৱাক্যং যূযং কিং নাপঠত?
17 അതിനുശേഷം യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബെഥാന്യയിലേക്കു പോയി; രാത്രിയിൽ അവിടെ താമസിച്ചു.
১৭ততস্তান্ ৱিহায স নগৰাদ্ বৈথনিযাগ্ৰামং গৎৱা তত্ৰ ৰজনীং যাপযামাস|
18 പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു.
১৮অনন্তৰং প্ৰভাতে সতি যীশুঃ পুনৰপি নগৰমাগচ্ছন্ ক্ষুধাৰ্ত্তো বভূৱ|
19 വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി. (aiōn g165)
১৯ততো মাৰ্গপাৰ্শ্ৱ উডুম্বৰৱৃক্ষমেকং ৱিলোক্য তৎসমীপং গৎৱা পত্ৰাণি ৱিনা কিমপি ন প্ৰাপ্য তং পাদপং প্ৰোৱাচ, অদ্যাৰভ্য কদাপি ৎৱযি ফলং ন ভৱতু; তেন তৎক্ষণাৎ স উডুম্বৰমাহীৰুহঃ শুষ্কতাং গতঃ| (aiōn g165)
20 ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു.
২০তদ্ দৃষ্ট্ৱা শিষ্যা আশ্চৰ্য্যং ৱিজ্ঞায কথযামাসুঃ, আঃ, উডুম্ৱৰপাদপোঽতিতূৰ্ণং শুষ্কোঽভৱৎ|
21 അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം.
২১ততো যীশুস্তানুৱাচ, যুষ্মানহং সত্যং ৱদামি, যদি যূযমসন্দিগ্ধাঃ প্ৰতীথ, তৰ্হি যূযমপি কেৱলোডুম্ৱৰপাদপং প্ৰতীত্থং কৰ্ত্তুং শক্ষ্যথ, তন্ন, ৎৱং চলিৎৱা সাগৰে পতেতি ৱাক্যং যুষ্মাভিৰস্মিন শৈলে প্ৰোক্তেপি তদৈৱ তদ্ ঘটিষ্যতে|
22 വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.”
২২তথা ৱিশ্ৱস্য প্ৰাৰ্থ্য যুষ্মাভি ৰ্যদ্ যাচিষ্যতে, তদেৱ প্ৰাপ্স্যতে|
23 യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു.
২৩অনন্তৰং মন্দিৰং প্ৰৱিশ্যোপদেশনসমযে তৎসমীপং প্ৰধানযাজকাঃ প্ৰাচীনলোকাশ্চাগত্য পপ্ৰচ্ছুঃ, ৎৱযা কেন সামৰ্থ্যনৈতানি কৰ্ম্মাণি ক্ৰিযন্তে? কেন ৱা তুভ্যমেতানি সামৰ্থ্যানি দত্তানি?
24 അതിന് യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം.
২৪ততো যীশুঃ প্ৰত্যৱদৎ, অহমপি যুষ্মান্ ৱাচমেকাং পৃচ্ছামি, যদি যূযং তদুত্তৰং দাতুং শক্ষ্যথ, তদা কেন সামৰ্থ্যেন কৰ্ম্মাণ্যেতানি কৰোমি, তদহং যুষ্মান্ ৱক্ষ্যামি|
25 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
২৫যোহনো মজ্জনং কস্যাজ্ঞযাভৱৎ? কিমীশ্ৱৰস্য মনুষ্যস্য ৱা? ততস্তে পৰস্পৰং ৱিৱিচ্য কথযামাসুঃ, যদীশ্ৱৰস্যেতি ৱদামস্তৰ্হি যূযং তং কুতো ন প্ৰত্যৈত? ৱাচমেতাং ৱক্ষ্যতি|
26 ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ! നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.”
২৬মনুষ্যস্যেতি ৱক্তুমপি লোকেভ্যো বিভীমঃ, যতঃ সৰ্ৱ্ৱৈৰপি যোহন্ ভৱিষ্যদ্ৱাদীতি জ্ঞাযতে|
27 അവർ ഒടുവിൽ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
২৭তস্মাৎ তে যীশুং প্ৰত্যৱদন্, তদ্ ৱযং ন ৱিদ্মঃ| তদা স তানুক্তৱান্, তৰ্হি কেন সামৰথ্যেন কৰ্ম্মাণ্যেতান্যহং কৰোমি, তদপ্যহং যুষ্মান্ ন ৱক্ষ্যামি|
28 “ഇനി പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ഒന്നാമന്റെ അടുക്കൽ ചെന്ന് അദ്ദേഹം, ‘മകനേ, ഇന്ന് നീ എന്റെ മുന്തിരിത്തോപ്പിൽ പോയി വേലചെയ്യുക’ എന്നു പറഞ്ഞു.
২৮কস্যচিজ্জনস্য দ্ৱৌ সুতাৱাস্তাং স একস্য সুতস্য সমীপং গৎৱা জগাদ, হে সুত, ৎৱমদ্য মম দ্ৰাক্ষাক্ষেত্ৰে কৰ্ম্ম কৰ্তুং ৱ্ৰজ|
29 “‘ഞാൻ പോകില്ല,’ അവൻ മറുപടി നൽകി. എങ്കിലും പിന്നീടു തന്റെ തീരുമാനം മാറ്റി പോകുകയും ചെയ്തു.
২৯ততঃ স উক্তৱান্, ন যাস্যামি, কিন্তু শেষেঽনুতপ্য জগাম|
30 “അദ്ദേഹം മറ്റേ മകനോടും അതേകാര്യംതന്നെ ആവശ്യപ്പെട്ടു. ‘ഞാൻ പോകാം അപ്പാ’ എന്ന് അവൻ പറഞ്ഞെങ്കിലും പോയില്ല.
৩০অনন্তৰং সোন্যসুতস্য সমীপং গৎৱা তথৈৱ কথ্তিৱান্; ততঃ স প্ৰত্যুৱাচ, মহেচ্ছ যামি, কিন্তু ন গতঃ|
31 “ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?” “ഒന്നാമൻ,” അവർ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞത്, “നികുതിപിരിവുകാരും ഗണികകളും നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു.
৩১এতযোঃ পুত্ৰযো ৰ্মধ্যে পিতুৰভিমতং কেন পালিতং? যুষ্মাভিঃ কিং বুধ্যতে? ততস্তে প্ৰত্যূচুঃ, প্ৰথমেন পুত্ৰেণ| তদানীং যীশুস্তানুৱাচ, অহং যুষ্মান্ তথ্যং ৱদামি, চণ্ডালা গণিকাশ্চ যুষ্মাকমগ্ৰত ঈশ্ৱৰস্য ৰাজ্যং প্ৰৱিশন্তি|
32 കാരണം, നീതിയുടെ വഴി കാണിച്ചുതരാൻ യോഹന്നാൻ നിങ്ങളുടെ അടുക്കൽ വന്നെങ്കിലും നിങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചില്ല. എന്നാൽ, നികുതിപിരിവുകാരും ഗണികകളും അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതു കണ്ടിട്ടും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തിൽ വിശ്വസിച്ചില്ല.
৩২যতো যুষ্মাকং সমীপং যোহনি ধৰ্ম্মপথেনাগতে যূযং তং ন প্ৰতীথ, কিন্তু চণ্ডালা গণিকাশ্চ তং প্ৰত্যাযন্, তদ্ ৱিলোক্যাপি যূযং প্ৰত্যেতুং নাখিদ্যধ্ৱং|
33 “മറ്റൊരു സാദൃശ്യകഥ കേൾക്കുക: ഒരു ഭൂവുടമ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി.
৩৩অপৰমেকং দৃষ্টান্তং শৃণুত, কশ্চিদ্ গৃহস্থঃ ক্ষেত্ৰে দ্ৰাক্ষালতা ৰোপযিৎৱা তচ্চতুৰ্দিক্ষু ৱাৰণীং ৱিধায তন্মধ্যে দ্ৰাক্ষাযন্ত্ৰং স্থাপিতৱান্, মাঞ্চঞ্চ নিৰ্ম্মিতৱান্, ততঃ কৃষকেষু তৎ ক্ষেত্ৰং সমৰ্প্য স্ৱযং দূৰদেশং জগাম|
34 വിളവെടുപ്പുകാലം സമീപിച്ചപ്പോൾ, അദ്ദേഹം തനിക്കുള്ള ഓഹരി ശേഖരിക്കാൻ തന്റെ ഭൃത്യന്മാരെ ആ പാട്ടക്കർഷകരുടെ അടുത്തേക്ക് അയച്ചു.
৩৪তদনন্তৰং ফলসময উপস্থিতে স ফলানি প্ৰাপ্তুং কৃষীৱলানাং সমীপং নিজদাসান্ প্ৰেষযামাস|
35 “ആ പാട്ടക്കാർ തന്റെ ഭൃത്യരെപ്പിടിച്ച് ഒരാളെ അടിച്ചു, മറ്റേയാളെ കൊന്നു, മൂന്നാമത്തെയാളെ കല്ലെറിഞ്ഞു.
৩৫কিন্তু কৃষীৱলাস্তস্য তান্ দাসেযান্ ধৃৎৱা কঞ্চন প্ৰহৃতৱন্তঃ, কঞ্চন পাষাণৈৰাহতৱন্তঃ, কঞ্চন চ হতৱন্তঃ|
36 പിന്നീട് ആ ഭൂവുടമ ആദ്യം അയച്ചതിലും അധികം ഭൃത്യന്മാരെ അവരുടെ അടുത്തേക്ക് അയച്ചു; പാട്ടക്കാർ അവരോടും മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു.
৩৬পুনৰপি স প্ৰভুঃ প্ৰথমতোঽধিকদাসেযান্ প্ৰেষযামাস, কিন্তু তে তান্ প্ৰত্যপি তথৈৱ চক্ৰুঃ|
37 ഏറ്റവും അവസാനം അദ്ദേഹം തന്റെ മകനെത്തന്നെ അവരുടെ അടുത്തേക്ക് അയച്ചു; ‘എന്റെ മകനെ അവർ ആദരിക്കും,’ എന്ന് അദ്ദേഹം പറഞ്ഞു.
৩৭অনন্তৰং মম সুতে গতে তং সমাদৰিষ্যন্তে, ইত্যুক্ত্ৱা শেষে স নিজসুতং তেষাং সন্নিধিং প্ৰেষযামাস|
38 “എന്നാൽ ആ കർഷകർ ഭൂവുടമയുടെ മകനെ കണ്ടപ്പോൾ, പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി, വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ ഓഹരി കൈക്കലാക്കാം.’
৩৮কিন্তু তে কৃষীৱলাঃ সুতং ৱীক্ষ্য পৰস্পৰম্ ইতি মন্ত্ৰযিতুম্ আৰেভিৰে, অযমুত্তৰাধিকাৰী ৱযমেনং নিহত্যাস্যাধিকাৰং স্ৱৱশীকৰিষ্যামঃ|
39 അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു.
৩৯পশ্চাৎ তে তং ধৃৎৱা দ্ৰাক্ষাক্ষেত্ৰাদ্ বহিঃ পাতযিৎৱাবধিষুঃ|
40 “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ വരുമ്പോൾ, അദ്ദേഹം ഈ പാട്ടക്കർഷകരോട് എങ്ങനെ പ്രതികരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?” യേശു അവരോടു ചോദിച്ചു.
৪০যদা স দ্ৰাক্ষাক্ষেত্ৰপতিৰাগমিষ্যতি, তদা তান্ কৃষীৱলান্ কিং কৰিষ্যতি?
41 “അദ്ദേഹം ആ ദുഷ്ടന്മാരെ നിർദാക്ഷിണ്യം നശിപ്പിക്കും; പിന്നീട് ആ മുന്തിരിത്തോപ്പ് യഥാകാലം പാട്ടം നൽകുന്ന മറ്റു പാട്ടക്കർഷകരെ ഏൽപ്പിക്കും,” എന്ന് സമുദായനേതാക്കന്മാർ ഉത്തരം പറഞ്ഞു.
৪১ততস্তে প্ৰত্যৱদন্, তান্ কলুষিণো দাৰুণযাতনাভিৰাহনিষ্যতি, যে চ সমযানুক্ৰমাৎ ফলানি দাস্যন্তি, তাদৃশেষু কৃষীৱলেষু ক্ষেত্ৰং সমৰ্পযিষ্যতি|
42 യേശു അവരോടു ചോദിച്ചത്, “‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു; ഇത് കർത്താവ് ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’ എന്നു തിരുവെഴുത്തിൽ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
৪২তদা যীশুনা তে গদিতাঃ, গ্ৰহণং ন কৃতং যস্য পাষাণস্য নিচাযকৈঃ| প্ৰধানপ্ৰস্তৰঃ কোণে সএৱ সংভৱিষ্যতি| এতৎ পৰেশিতুঃ কৰ্ম্মাস্মদৃষ্টাৱদ্ভুতং ভৱেৎ| ধৰ্ম্মগ্ৰন্থে লিখিতমেতদ্ৱচনং যুষ্মাভিঃ কিং নাপাঠি?
43 “അതുകൊണ്ട്, ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തുമാറ്റി ഫലം നൽകുന്ന മറ്റൊരു ജനതയ്ക്കു നൽകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
৪৩তস্মাদহং যুষ্মান্ ৱদামি, যুষ্মত্ত ঈশ্ৱৰীযৰাজ্যমপনীয ফলোৎপাদযিত্ৰন্যজাতযে দাযিষ্যতে|
44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും.”
৪৪যো জন এতৎপাষাণোপৰি পতিষ্যতি, তং স ভংক্ষ্যতে, কিন্ত্ৱযং পাষাণো যস্যোপৰি পতিষ্যতি, তং স ধূলিৱৎ চূৰ্ণীকৰিষ্যতি|
45 യേശു ഈ സാദൃശ്യകഥകൾ തങ്ങളെക്കുറിച്ചാണ് പറയുന്നതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും പരീശന്മാരും
৪৫তদানীং প্ৰাধনযাজকাঃ ফিৰূশিনশ্চ তস্যেমাং দৃষ্টান্তকথাং শ্ৰুৎৱা সোঽস্মানুদ্দিশ্য কথিতৱান্, ইতি ৱিজ্ঞায তং ধৰ্ত্তুং চেষ্টিতৱন্তঃ;
46 അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ, ജനം അദ്ദേഹത്തെ ഒരു പ്രവാചകനായി പരിഗണിച്ചിരുന്നതിനാൽ അവർ ജനക്കൂട്ടത്തെ ഭയപ്പെട്ടു.
৪৬কিন্তু লোকেভ্যো বিভ্যুঃ, যতো লোকৈঃ স ভৱিষ্যদ্ৱাদীত্যজ্ঞাযি|

< മത്തായി 21 >