< മത്തായി 21 >

1 അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു:
Na rĩrĩa maakuhĩrĩirie Jerusalemu, maakinya itũũra rĩa Bethifage kũu Kĩrĩma-inĩ kĩa Mĩtamaiyũ-rĩ, Jesũ agĩtũma arutwo ake eerĩ,
2 “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ, ഒരു കഴുതയെയും അതിനടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക.
akĩmeera atĩrĩ, “Thiĩi itũũra rĩrĩa rĩrĩ mbere yanyu, na mwaingĩra o ũguo nĩmũgũkora ndigiri yohetwo, ĩrĩ na njaũ yayo. Ciohorei mũndehere.
3 ഇതെക്കുറിച്ച് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് ഇവ ആവശ്യമുണ്ട് എന്ന് അയാളോട് പറയൂ. അപ്പോൾത്തന്നെ അവയെ കൊണ്ടുപോകാൻ അയാൾ അനുവദിക്കും.”
Na mũndũ o na ũrĩkũ angĩmũũria ũndũ-rĩ, mwĩrei atĩ Mwathani nĩabatarĩtio nĩcio, na nĩegũcicookia o narua.”
4 “സീയോൻപുത്രിയോട് പറയുക, ‘ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു, അവിടന്ന് വിനയാന്വിതനായി കഴുതമേലേറി, അതേ, കഴുതക്കുട്ടിമേൽത്തന്നെ കയറി നിന്റെ ചാരത്തേക്കണയുന്നു,’” എന്നിങ്ങനെ കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇതു സംഭവിച്ചത്.
Ũndũ ũyũ wekĩkire nĩgeetha ũrathi ũrĩa waarĩtio na kanua ka mũnabii ũhinge, rĩrĩa oigire atĩrĩ:
5
“Ĩrai Mwarĩ wa Zayuni atĩrĩ, ‘Mũthamaki waku nĩarooka kũrĩwe, nĩ mũhooreri na akuuĩtwo nĩ ndigiri, o njaũ ya ndigiri.’”
6 ശിഷ്യന്മാർ ചെന്ന്, യേശു തങ്ങളോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു.
Nao arutwo magĩthiĩ magĩĩka o ũrĩa Jesũ aamerĩte.
7 അവർ യേശുവിന് ഇരിക്കാനായി കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു; തങ്ങളുടെ പുറങ്കുപ്പായങ്ങൾ അവയുടെമേൽ ഇട്ടു.
Makĩrehe ndigiri na njaũ yayo, na makĩara nguo ciao igũrũ rĩayo, nake Jesũ agĩkuuo nĩyo.
8 ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിക്കുകയും ചിലർ മരങ്ങളുടെ ചില്ലകൾ വെട്ടിക്കൊണ്ടുവന്നു വഴിയിൽ നിരത്തുകയും ചെയ്തു.
Na andũ gĩkundi kĩnene mũno makĩara nguo ciao njĩra-inĩ, nao arĩa angĩ magĩtua mathĩgĩ ma mĩtĩ makĩmaara njĩra-inĩ.
9 യേശുവിന് മുന്നിലും പിന്നിലുമായി നടന്നിരുന്ന ജനസമൂഹം, “ദാവീദുപുത്രന് ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!” എന്ന് ആർത്തുവിളിച്ചു.
Nacio ikundi cia andũ arĩa maamũtongoretie na arĩa maamũrũmĩrĩire maanagĩrĩra makoiga atĩrĩ, “Hosana, Mũrũ wa Daudi!” “Kũrathimwo-rĩ, nĩ mũndũ ũrĩa ũgũũka na rĩĩtwa rĩa Mwathani!” “Hosana igũrũ, o igũrũ mũno!”
10 യേശു ജെറുശലേമിൽ പ്രവേശിച്ചപ്പോൾ നഗരമാകെ ആർത്തിരമ്പി. “ആരാണ് ഇദ്ദേഹം?” ജനം ചോദിച്ചു.
Rĩrĩa Jesũ aatoonyire Jerusalemu, andũ a itũũra rĩu inene rĩothe makĩambũrũrũka, makĩũrania atĩrĩ, “Ũyũ nake nũũ?”
11 കൂട്ടത്തിൽ ചിലർ, “ഗലീലയിലെ നസറെത്തിൽനിന്നുള്ള യേശു എന്ന പ്രവാചകൻ ആകുന്നു ഇത്” എന്ന് ഉത്തരം പറഞ്ഞു.
Nakĩo kĩrĩndĩ kĩu gĩgĩcookia atĩrĩ, “Ũyũ nĩwe Jesũ ũrĩa mũnabii wa kuuma Nazarethi itũũra rĩa Galili.”
12 യേശു ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്ന സകലരെയും പുറത്താക്കി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു.
Nake Jesũ agĩtoonya kũu hekarũ-inĩ akĩrutũrũra andũ othe arĩa maagũraga na meendagia indo kuo, akĩngʼaũrania metha cia arĩa maakũũranagia mbeeca, na akĩngʼaũrania itĩ cia arĩa meendagia ndutura.
13 യേശു അവരോട്, “‘എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിത്തീർക്കുന്നു” എന്നു പറഞ്ഞു.
Akĩmeera atĩrĩ, “Nĩ kwandĩkĩtwo atĩrĩ, ‘Nyũmba yakwa ĩgeetagwo nyũmba ya kũhooyagĩrwo,’ no inyuĩ mũmĩtuĩte ‘ngurunga ya atunyani.’”
14 അന്ധരും മുടന്തരും ദൈവാലയത്തിൽ യേശുവിന്റെ അടുക്കൽവന്നു; അവിടന്ന് അവരെ സൗഖ്യമാക്കി.
Nao atumumu na cionje magĩthiĩ kũrĩ we kũu hekarũ-inĩ, nake akĩmahonia.
15 എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും “ദാവീദുപുത്രന് ഹോശന്നാ” എന്നു ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി.
No rĩrĩa athĩnjĩri-Ngai arĩa anene na arutani a watho moonire maũndũ ma magegania marĩa eekaga, na maigua ũrĩa ciana cianagĩrĩra kũu hekarũ-inĩ ikiugaga atĩrĩ, “Hosana Mũrũ wa Daudi,” makĩrakara.
16 “എന്താണ്, ഈ കുട്ടികൾ ആർത്തുവിളിക്കുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. “ഉണ്ട്, കേൾക്കുന്നുണ്ട്” യേശു ഉത്തരം പറഞ്ഞു. തുടർന്ന് യേശു, “‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽനിന്ന് അവിടന്ന് സ്തുതി ഉയരുമാറാക്കിയിരിക്കുന്നു,’ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു.
Makĩmũũria atĩrĩ, “Nĩũraigua ũrĩa ciana ici iroiga?” Nake Jesũ akĩmacookeria atĩrĩ, “Ĩĩ, nĩndĩraigua. Kaĩ inyuĩ mũtathomete ciugo iria ciugĩte atĩrĩ, “‘Kuuma tũnua-inĩ twa twana na twa ngenge nĩũtũmĩte hoime ũgooci’?”
17 അതിനുശേഷം യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബെഥാന്യയിലേക്കു പോയി; രാത്രിയിൽ അവിടെ താമസിച്ചു.
Agĩcooka akĩmatiga, akiuma itũũra rĩu inene, agĩthiĩ Bethania, akĩraara kuo.
18 പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു.
Na rũciinĩ tene, arĩ njĩra agĩcooka kũu itũũra inene, akĩigua arĩ mũhũũtu.
19 വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി. (aiōn g165)
Nake akĩona mũkũyũ mũkĩra wa njĩra, agĩthiĩ harĩ guo, no ndaigana kuona kĩndũ thĩinĩ waguo tiga o mathangũ. Nake akĩwĩra atĩrĩ, “Ũroaga gũgaaciara maciaro rĩngĩ!” O hĩndĩ ĩyo mũtĩ ũcio ũkĩhoha. (aiōn g165)
20 ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു.
Rĩrĩa arutwo ake moonire ũguo makĩgega, makĩũrania atĩrĩ, “Kaĩ mũkũyũ ũyũ wahooha narua atĩa?”
21 അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം.
Nake Jesũ akĩmacookeria atĩrĩ, “Ngũmwĩra atĩrĩ na ma, mũngĩkorwo na wĩtĩkio na mũtigathanganie-rĩ, to ũguo mũkũyũ ũyũ wĩkĩtwo mũngĩhota gwĩka, no rĩrĩ, o na no mũhote kwĩra kĩrĩma gĩkĩ atĩrĩ, ‘Ũrokũũrũka ũikio iria-inĩ,’ na gwĩkĩke ũguo.
22 വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.”
Maũndũ mothe marĩa mũrĩhooyaga mwĩtĩkĩtie nĩmũkaheo.”
23 യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു.
Na rĩrĩa Jesũ aatoonyire hekarũ-inĩ-rĩ, athĩnjĩri-Ngai arĩa anene na athuuri a andũ makĩmũkora akĩrutana, makĩmũũria atĩrĩ, “Ũreka maũndũ maya na ũhoti ũrĩkũ? Na nũũ ũkũheete ũhoti ũcio?”
24 അതിന് യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം.
Nake Jesũ akĩmacookeria atĩrĩ, “O na niĩ nĩngũmũũria kĩũria. Mwanjookeria-rĩ, nĩngũmwĩra njĩkaga maũndũ maya na ũhoti ũrĩkũ.
25 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
Ũbatithio wa Johana-rĩ, woimĩte kũ? Woimĩte igũrũ-ĩ, kana woimĩte kũrĩ andũ?” Makĩaranĩria o ene ũhoro ũcio, makĩĩrana atĩrĩ, “Tũngiuga atĩ, ‘Woimĩte igũrũ’, egũtũũria atĩrĩ, ‘Mwakĩregire kũmwĩtĩkia nĩkĩ?’
26 ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ! നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.”
No tũngiuga atĩ, ‘Woimĩte kũrĩ andũ’, nĩtũgwĩtigĩra andũ, nĩgũkorwo othe nĩmeetĩkĩtie atĩ Johana aarĩ mũnabii.”
27 അവർ ഒടുവിൽ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
Nĩ ũndũ ũcio magĩcookeria Jesũ atĩrĩ, “Ithuĩ tũtiũĩ.” Nake Jesũ akĩmeera atĩrĩ, “O na niĩ ndikũmwĩra njĩkaga maũndũ maya na ũhoti ũrĩkũ.
28 “ഇനി പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ഒന്നാമന്റെ അടുക്കൽ ചെന്ന് അദ്ദേഹം, ‘മകനേ, ഇന്ന് നീ എന്റെ മുന്തിരിത്തോപ്പിൽ പോയി വേലചെയ്യുക’ എന്നു പറഞ്ഞു.
“Na rĩrĩ, mũgwĩciiria atĩa? Nĩ kwarĩ na mũndũ warĩ na ariũ eerĩ. Agĩthiĩ harĩ ũrĩa wa mbere, akĩmwĩra atĩrĩ, ‘Mũriũ, thiĩ ũkarute wĩra ũmũthĩ mũgũnda-inĩ wa mĩthabibũ.’
29 “‘ഞാൻ പോകില്ല,’ അവൻ മറുപടി നൽകി. എങ്കിലും പിന്നീടു തന്റെ തീരുമാനം മാറ്റി പോകുകയും ചെയ്തു.
“Nake agĩcookia, akiuga, ‘Ndigũthiĩ,’ no thuutha akĩĩricũkwo, agĩthiĩ.
30 “അദ്ദേഹം മറ്റേ മകനോടും അതേകാര്യംതന്നെ ആവശ്യപ്പെട്ടു. ‘ഞാൻ പോകാം അപ്പാ’ എന്ന് അവൻ പറഞ്ഞെങ്കിലും പോയില്ല.
“Ningĩ mũthuuri ũcio agĩthiĩ kũrĩ mũriũ ũcio ũngĩ akĩmwĩra o ũguo. Nake agĩcookia akiuga, ‘Ĩĩ baba, nĩngũthiĩ,’ no ndaathiire.
31 “ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?” “ഒന്നാമൻ,” അവർ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞത്, “നികുതിപിരിവുകാരും ഗണികകളും നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു.
“Acio eerĩ-rĩ, nũũ wekire ũrĩa ithe eendaga?” Magĩcookia atĩrĩ, “Nĩ ũrĩa wa mbere.” Nake Jesũ akĩmeera atĩrĩ, “Ngũmwĩra atĩrĩ na ma, etia mbeeca cia igooti na maraya nĩmaratoonya ũthamaki-inĩ wa Ngai mbere yanyu.
32 കാരണം, നീതിയുടെ വഴി കാണിച്ചുതരാൻ യോഹന്നാൻ നിങ്ങളുടെ അടുക്കൽ വന്നെങ്കിലും നിങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചില്ല. എന്നാൽ, നികുതിപിരിവുകാരും ഗണികകളും അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതു കണ്ടിട്ടും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തിൽ വിശ്വസിച്ചില്ല.
Nĩgũkorwo Johana ookire kũrĩ inyuĩ amwonie njĩra ya ũthingu, no mũtiamwĩtĩkirie, no etia mbeeca cia igooti na maraya nĩmamwĩtĩkirie. Na inyuĩ o na muona ũguo, mũtiigana kwĩrira mũmwĩtĩkie.
33 “മറ്റൊരു സാദൃശ്യകഥ കേൾക്കുക: ഒരു ഭൂവുടമ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി.
“Ta thikĩrĩriai ngerekano ĩngĩ: Mũndũ warĩ mwene mũgũnda nĩahaandire mũgũnda ũcio wake mĩthabibũ. Agĩaka rũgiri rũgĩthiũrũrũkĩria mũgũnda ũcio, akĩenja kĩhihĩro gĩa thabibũ o kũu thĩinĩ, na agĩaka nyũmba ndaaya na igũrũ ya arangĩri. Agĩcooka agĩkomborithia mũgũnda ũcio wa mĩthabibũ kũrĩ arĩmi na agĩthiĩ rũgendo.
34 വിളവെടുപ്പുകാലം സമീപിച്ചപ്പോൾ, അദ്ദേഹം തനിക്കുള്ള ഓഹരി ശേഖരിക്കാൻ തന്റെ ഭൃത്യന്മാരെ ആ പാട്ടക്കർഷകരുടെ അടുത്തേക്ക് അയച്ചു.
Hĩndĩ ya kũgetha yakuhĩrĩria-rĩ, agĩtũma ndungata ciake kũrĩ akombori acio nĩguo ikanengerwo maciaro make.
35 “ആ പാട്ടക്കാർ തന്റെ ഭൃത്യരെപ്പിടിച്ച് ഒരാളെ അടിച്ചു, മറ്റേയാളെ കൊന്നു, മൂന്നാമത്തെയാളെ കല്ലെറിഞ്ഞു.
“Akombori acio makĩnyiita ndungata ciake; makĩhũũra ĩmwe, na makĩũraga ĩrĩa ĩngĩ, na ya gatatũ makĩmĩhũũra na mahiga nyuguto.
36 പിന്നീട് ആ ഭൂവുടമ ആദ്യം അയച്ചതിലും അധികം ഭൃത്യന്മാരെ അവരുടെ അടുത്തേക്ക് അയച്ചു; പാട്ടക്കാർ അവരോടും മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു.
Agĩcooka akĩmatũmĩra ndungata ingĩ nyingĩ kũrĩ iria aatũmĩte mbere, nao akombori acio magĩciĩka o ro ũguo.
37 ഏറ്റവും അവസാനം അദ്ദേഹം തന്റെ മകനെത്തന്നെ അവരുടെ അടുത്തേക്ക് അയച്ചു; ‘എന്റെ മകനെ അവർ ആദരിക്കും,’ എന്ന് അദ്ദേഹം പറഞ്ഞു.
Mũthia-inĩ akĩmatũmĩra mũrũwe, akiuga atĩrĩ, ‘Nĩmagatĩĩa mũrũ wakwa.’
38 “എന്നാൽ ആ കർഷകർ ഭൂവുടമയുടെ മകനെ കണ്ടപ്പോൾ, പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി, വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ ഓഹരി കൈക്കലാക്കാം.’
“No rĩrĩa akombori acio moonire mũriũ, makĩĩrana atĩrĩ, ‘Ũyũ nĩwe ũkaagaya mũgũnda ũyũ. Ũkai tũmũũrage, twĩyoere igai rĩake.’
39 അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു.
Nĩ ũndũ ũcio makĩmũnyiita, makĩmũikia nja ya mũgũnda ũcio wa mĩthabibũ, na makĩmũũraga.
40 “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ വരുമ്പോൾ, അദ്ദേഹം ഈ പാട്ടക്കർഷകരോട് എങ്ങനെ പ്രതികരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?” യേശു അവരോടു ചോദിച്ചു.
“Nĩ ũndũ ũcio, rĩrĩa mwene mũgũnda ũcio wa mĩthabibũ agooka-rĩ, ageeka akombori acio atĩa?”
41 “അദ്ദേഹം ആ ദുഷ്ടന്മാരെ നിർദാക്ഷിണ്യം നശിപ്പിക്കും; പിന്നീട് ആ മുന്തിരിത്തോപ്പ് യഥാകാലം പാട്ടം നൽകുന്ന മറ്റു പാട്ടക്കർഷകരെ ഏൽപ്പിക്കും,” എന്ന് സമുദായനേതാക്കന്മാർ ഉത്തരം പറഞ്ഞു.
Nao magĩcookia atĩrĩ, “Nĩakaniina andũ acio aaganu, na acooke akomborithie andũ angĩ mũgũnda ũcio, arĩa marĩmũgayagĩra maciaro hĩndĩ ya magetha yakinya.”
42 യേശു അവരോടു ചോദിച്ചത്, “‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു; ഇത് കർത്താവ് ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’ എന്നു തിരുവെഴുത്തിൽ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
Nake Jesũ akĩmooria atĩrĩ, “Kaĩ mũtathomete thĩinĩ wa Maandĩko atĩ: “‘Ihiga rĩrĩa aaki maaregire nĩrĩo rĩtuĩkĩte ihiga inene rĩa koine; Mwathani nĩ we wĩkĩte ũndũ ũcio, na nĩ wa magegania tũkĩwona’?
43 “അതുകൊണ്ട്, ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തുമാറ്റി ഫലം നൽകുന്ന മറ്റൊരു ജനതയ്ക്കു നൽകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
“Nĩ ũndũ ũcio ngũmwĩra atĩrĩ, ũthamaki wa Ngai nĩũkeeherio kũrĩ inyuĩ, ũheo andũ angĩ arĩa magaaciaraga maciaro maguo.
44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും.”
Mũndũ ũrĩa ũkaagwĩra ihiga rĩrĩ nĩagathuthĩka, no ũrĩa ũkaagwĩrwo nĩrĩo nĩrĩkamũthethera.”
45 യേശു ഈ സാദൃശ്യകഥകൾ തങ്ങളെക്കുറിച്ചാണ് പറയുന്നതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും പരീശന്മാരും
Rĩrĩa athĩnjĩri-Ngai arĩa anene na Afarisai maaiguire ngerekano icio cia Jesũ, makĩmenya atĩ aaragia ũhoro wao.
46 അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ, ജനം അദ്ദേഹത്തെ ഒരു പ്രവാചകനായി പരിഗണിച്ചിരുന്നതിനാൽ അവർ ജനക്കൂട്ടത്തെ ഭയപ്പെട്ടു.
Magĩcaria ũrĩa mangĩmũnyiita, no nĩmetigagĩra kĩrĩndĩ kĩu, tondũ andũ nĩmeetĩkĩtie atĩ aarĩ mũnabii.

< മത്തായി 21 >