< മത്തായി 21 >

1 അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു:
ⲁ̅ⲛⲧⲉⲣⲟⲩϩⲱⲛ ⲇⲉ ⲉϩⲟⲩⲛ ⲉⲑⲓⲉⲣⲟⲥⲟⲗⲩⲙⲁ ⲁⲩⲉⲓ ⲉϩⲣⲁⲓ ⲉⲃⲏⲇⲫⲁⲅⲏ ⲉⲡⲧⲟⲟⲩ ⲛⲛϫⲟⲉⲓⲧ ⲧⲟⲧⲉ ⲁϥϫⲟⲟⲩ ⲛϭⲓ ⲓⲏⲥ ⲙⲙⲁⲑⲏⲧⲏⲥ ⲥⲛⲁⲩ
2 “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ, ഒരു കഴുതയെയും അതിനടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക.
ⲃ̅ⲉϥϫⲱ ⲙⲙⲟⲥ ⲛⲁⲩ ϫⲉ ⲃⲱⲕ ⲉϩⲟⲩⲛ ⲉⲡⲉⲓϯⲙⲉ ⲉⲧⲙⲡⲉⲧⲛⲙⲧⲟ ⲉⲃⲟⲗ ⲁⲩⲱ ⲛⲧⲉⲩⲛⲟⲩ ⲧⲉⲧⲛⲁϩⲉ ⲉⲩⲉⲱ ⲉⲥⲙⲏⲣ ⲙⲛⲟⲩⲥⲏϭ ⲛⲙⲙⲁⲥ ⲃⲟⲗⲟⲩ ⲛⲧⲉⲧⲛⲛⲧⲟⲩ ⲛⲁⲓ
3 ഇതെക്കുറിച്ച് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് ഇവ ആവശ്യമുണ്ട് എന്ന് അയാളോട് പറയൂ. അപ്പോൾത്തന്നെ അവയെ കൊണ്ടുപോകാൻ അയാൾ അനുവദിക്കും.”
ⲅ̅ⲉⲣϣⲁⲛⲟⲩⲁ ⲇⲉ ϣⲁϫⲉ ⲛⲙⲙⲏⲧⲛ ⲁϫⲓⲥ ϫⲉ ⲡⲉⲩϫⲟⲉⲓⲥ ⲡⲉⲧⲉⲣⲭⲣⲓⲁ ⲛⲁⲩ ⲛⲧⲉⲩⲛⲟⲩ ⲇⲉ ϥⲛⲁⲧⲛⲟⲟⲩⲥⲉ
4 “സീയോൻപുത്രിയോട് പറയുക, ‘ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു, അവിടന്ന് വിനയാന്വിതനായി കഴുതമേലേറി, അതേ, കഴുതക്കുട്ടിമേൽത്തന്നെ കയറി നിന്റെ ചാരത്തേക്കണയുന്നു,’” എന്നിങ്ങനെ കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇതു സംഭവിച്ചത്.
ⲇ̅ⲡⲁⲓ ⲇⲉ ⲧⲏⲣϥ ⲛⲧⲁϥϣⲱⲡⲉ ϫⲉⲕⲁⲥ ⲉϥⲉϫⲱⲕ ⲉⲃⲟⲗ ⲛϭⲓ ⲡⲉⲛⲧⲁⲩϫⲟⲟϥ ϩⲓⲧⲙ ⲡⲉⲡⲣⲟⲫⲏⲧⲏⲥ ⲉϥϫⲱ ⲙⲙⲟⲥ
5
ⲉ̅ϫⲉ ⲁϫⲓⲥ ⲛⲧϣⲉⲉⲣⲉ ⲛⲥⲓⲱⲛ ϫⲉ ⲉⲓⲥ ⲡⲟⲩⲣⲣⲟ ⲛⲏⲩ ⲛⲉ ⲟⲩⲣⲙⲣⲁϣ ⲡⲉ ⲉϥⲁⲗⲉ ⲉϩⲣⲁⲓ ⲉϫⲛ ⲟⲩⲉⲱ ⲁⲩⲱ ⲉϩⲣⲁⲓ ⲉϫⲛ ⲟⲩⲥⲏϭ ⲛϣⲏⲣⲉ ⲛϥⲁⲓⲛⲁϩⲃ
6 ശിഷ്യന്മാർ ചെന്ന്, യേശു തങ്ങളോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു.
ⲋ̅ⲁⲩⲃⲱⲕ ⲇⲉ ⲛϭⲓ ⲙⲙⲁⲑⲏⲧⲏⲥ ⲁⲩⲉⲓⲣⲉ ⲕⲁⲧⲁ ⲑⲉ ⲛⲧⲁϥϩⲱⲛ ⲉⲧⲟⲟⲧⲟⲩ ⲛϭⲓ ⲓⲏⲥ
7 അവർ യേശുവിന് ഇരിക്കാനായി കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു; തങ്ങളുടെ പുറങ്കുപ്പായങ്ങൾ അവയുടെമേൽ ഇട്ടു.
ⲍ̅ⲁⲩⲉⲓⲛⲉ ⲛⲧⲉⲱ ⲙⲛ ⲡⲥⲏϭ ⲁⲩⲧⲁⲗⲉ ⲛⲉⲩϩⲟⲓⲧⲉ ⲉϩⲣⲁⲓ ⲉϫⲱⲟⲩ ⲁⲩⲱ ⲁϥⲧⲁⲗⲉ ⲉϩⲣⲁⲓ ⲉϫⲱⲟⲩ
8 ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിക്കുകയും ചിലർ മരങ്ങളുടെ ചില്ലകൾ വെട്ടിക്കൊണ്ടുവന്നു വഴിയിൽ നിരത്തുകയും ചെയ്തു.
ⲏ̅ⲡⲙⲏⲏϣⲉ ⲇⲉ ⲉⲧⲛⲁϣⲱϥ ⲁⲩⲡⲱⲣϣ ⲛⲛⲉⲩϩⲟⲓⲧⲉ ϩⲣⲁⲓ ϩⲛ ⲧⲉϩⲓⲏ ϩⲉⲛⲕⲟⲟⲩⲉ ⲇⲉ ⲛⲉⲩϣⲱⲱⲧ ⲛϩⲉⲛⲕⲗⲁⲇⲟⲥ ⲉⲃⲟⲗ ϩⲛ ⲛϣⲏⲛ ⲉⲩⲡⲱⲣϣ ⲙⲙⲟⲟⲩ ϩⲣⲁⲓ ϩⲛ ⲧⲉϩⲓⲏ
9 യേശുവിന് മുന്നിലും പിന്നിലുമായി നടന്നിരുന്ന ജനസമൂഹം, “ദാവീദുപുത്രന് ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!” എന്ന് ആർത്തുവിളിച്ചു.
ⲑ̅ⲙⲙⲏⲏϣⲉ ⲇⲉ ⲉⲧⲙⲟⲟϣⲉ ϩⲁⲧⲉϥϩⲏ ⲙⲛ ⲛⲉⲧⲟⲩⲏϩ ⲛⲥⲱϥ ⲛⲉⲩϫⲓϣⲕⲁⲕ ⲉⲃⲟⲗ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲱⲥⲁⲛⲛⲁ ⲡϣⲏⲣⲉ ⲛⲇⲁⲩⲉⲓⲇ ϥⲥⲙⲁⲙⲁⲁⲧ ⲛϭⲓ ⲡⲉⲧⲛⲏⲩ ϩⲙ ⲡⲣⲁⲛ ⲙⲡϫⲟⲉⲓⲥ ⲱⲥⲁⲛⲛⲁ ϩⲛ ⲛⲉⲧϫⲟⲥⲉ
10 യേശു ജെറുശലേമിൽ പ്രവേശിച്ചപ്പോൾ നഗരമാകെ ആർത്തിരമ്പി. “ആരാണ് ഇദ്ദേഹം?” ജനം ചോദിച്ചു.
ⲓ̅ⲛⲧⲉⲣⲉϥⲃⲱⲕ ⲇⲉ ⲉϩⲟⲩⲛ ⲉⲑⲓⲉⲣⲟⲥⲟⲗⲩⲙⲁ ⲁⲥⲛⲟⲉⲓⲛ ⲛϭⲓ ⲧⲡⲟⲗⲓⲥ ⲧⲏⲣⲥ ⲉⲥϫⲱ ⲙⲙⲟⲥ ϫⲉ ⲛⲓⲙ ⲡⲉ ⲡⲁⲓ
11 കൂട്ടത്തിൽ ചിലർ, “ഗലീലയിലെ നസറെത്തിൽനിന്നുള്ള യേശു എന്ന പ്രവാചകൻ ആകുന്നു ഇത്” എന്ന് ഉത്തരം പറഞ്ഞു.
ⲓ̅ⲁ̅ⲙⲙⲏⲏϣⲉ ⲇⲉ ⲛⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲡⲁⲓ ⲡⲉ ⲡⲉⲡⲣⲟⲫⲏⲧⲏⲥ ⲓⲏⲥ ⲡⲉ ⲉⲃⲟⲗ ϩⲛ ⲛⲁⲍⲁⲣⲉⲑ ⲛⲧⲉⲧⲅⲁⲗⲓⲗⲁⲓⲁ
12 യേശു ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്ന സകലരെയും പുറത്താക്കി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു.
ⲓ̅ⲃ̅ⲓⲏⲥ ⲇⲉ ⲛⲧⲉⲣⲉϥⲃⲱⲕ ⲉϩⲟⲩⲛ ⲉⲡⲣⲡⲉ ⲁϥⲛⲟⲩϫⲉ ⲉⲃⲟⲗ ⲛⲟⲩⲟⲛ ⲛⲓⲙ ⲉⲧϯ ⲉⲃⲟⲗ ⲙⲛ ⲛⲉⲧϣⲱⲡ ϩⲣⲁⲓ ϩⲙ ⲡⲣⲡⲉ ⲛⲉⲧⲣⲁⲡⲉⲍⲁ ⲛⲛⲉⲧϫⲓⲕⲟⲗⲩⲙⲃⲟⲛ ⲁϥϣⲣϣⲱⲣⲟⲩ ⲙⲛ ⲛⲕⲁⲑⲉⲇⲣⲁ ⲛⲛⲉⲧϯ ⲉⲃⲟⲗ ⲛⲛⲉϭⲣⲟⲟⲙⲡⲉ
13 യേശു അവരോട്, “‘എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിത്തീർക്കുന്നു” എന്നു പറഞ്ഞു.
ⲓ̅ⲅ̅ⲡⲉϫⲁϥ ⲛⲁⲩ ϫⲉ ϥⲥⲏϩ ϫⲉ ⲡⲁⲏⲓ ⲉⲩⲛⲁⲙⲟⲩⲧⲉ ⲉⲣⲟϥ ϫⲉ ⲡⲏⲓ ⲙⲡⲉϣⲗⲏⲗ ⲛⲧⲱⲧⲛ ⲇⲉ ⲁⲧⲉⲧⲛⲁⲁϥ ⲛⲥⲡⲟⲓⲗⲁⲓⲟⲛ ⲛⲥⲟⲟⲛⲉ
14 അന്ധരും മുടന്തരും ദൈവാലയത്തിൽ യേശുവിന്റെ അടുക്കൽവന്നു; അവിടന്ന് അവരെ സൗഖ്യമാക്കി.
ⲓ̅ⲇ̅ⲁⲩϯ ⲡⲉⲩⲟⲩⲟⲓ ⲇⲉ ⲉⲣⲟϥ ⲛⲃⲗⲗⲉ ⲙⲛ ⲛϭⲁⲗⲉ ϩⲣⲁⲓ ϩⲙ ⲡⲣⲡⲉ ⲁϥⲣⲡⲁϩⲣⲉ ⲉⲣⲟⲟⲩ
15 എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും “ദാവീദുപുത്രന് ഹോശന്നാ” എന്നു ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി.
ⲓ̅ⲉ̅ⲛⲧⲉⲣⲟⲩⲛⲁⲩ ⲇⲉ ⲛϭⲓ ⲛⲁⲣⲭⲓⲉⲣⲉⲩⲥ ⲙⲛ ⲛⲉⲅⲣⲁⲙⲙⲁⲧⲉⲩⲥ ⲉⲛⲉϣⲡⲏⲣⲉ ⲛⲧⲁϥⲁⲁⲩ ⲁⲩⲱ ⲛϣⲏⲣⲉ ϣⲏⲙ ⲉⲩϫⲓϣⲕⲁⲕ ⲉⲃⲟⲗ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲱⲥⲁⲛⲛⲁ ⲡϣⲏⲣⲉ ⲛⲇⲁⲩⲉⲓⲇ ⲁⲩⲁⲕⲁⲛⲁⲅⲧⲉⲓ
16 “എന്താണ്, ഈ കുട്ടികൾ ആർത്തുവിളിക്കുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. “ഉണ്ട്, കേൾക്കുന്നുണ്ട്” യേശു ഉത്തരം പറഞ്ഞു. തുടർന്ന് യേശു, “‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽനിന്ന് അവിടന്ന് സ്തുതി ഉയരുമാറാക്കിയിരിക്കുന്നു,’ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു.
ⲓ̅ⲋ̅ⲁⲩⲱ ⲡⲉϫⲁⲩ ⲛⲁϥ ϫⲉ ⲕⲥⲱⲧⲙ ϫⲉ ⲟⲩ ⲡⲉⲧⲉⲣⲉⲛⲁⲓ ϫⲱ ⲙⲙⲟϥ ⲓⲏⲥ ⲇⲉ ⲡⲉϫⲁϥ ⲛⲁⲩ ϫⲉ ⲥⲉ ⲙⲡⲉⲧⲛⲟϣϥ ⲉⲛⲉϩ ϫⲉ ⲉⲃⲟⲗ ϩⲓⲧⲛ ⲧⲧⲁⲡⲣⲟ ⲛⲛϣⲏⲣⲉ ⲕⲟⲩⲓ ⲙⲛ ⲛⲉⲧϫⲓⲉⲕⲓⲃⲉ ⲁⲕⲥⲟϥⲧⲉ ⲛⲟⲩⲥⲙⲟⲩ
17 അതിനുശേഷം യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബെഥാന്യയിലേക്കു പോയി; രാത്രിയിൽ അവിടെ താമസിച്ചു.
ⲓ̅ⲍ̅ⲁϥⲕⲱ ⲇⲉ ⲙⲙⲟⲟⲩ ⲛⲥⲱϥ ⲁϥⲉⲓ ⲉⲡⲥⲁ ⲛⲃⲟⲗ ⲉⲧⲡⲟⲗⲓⲥ ⲉⲃⲏⲑⲁⲛⲓⲁ ⲁϥϣⲱⲡⲉ ϩⲙ ⲡⲙⲁ ⲉⲧⲙⲙⲁⲩ
18 പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു.
ⲓ̅ⲏ̅ϩⲧⲟⲟⲩ ⲇⲉ ⲉϥⲛⲁⲕⲟⲧϥ ⲉϩⲣⲁⲓ ⲉⲧⲡⲟⲗⲓⲥ ⲁϥϩⲕⲟ
19 വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി. (aiōn g165)
ⲓ̅ⲑ̅ⲁϥⲛⲁⲩ ⲇⲉ ⲉⲩⲃⲱ ⲛⲕⲛⲧⲉ ϩⲓⲧⲉϩⲓⲏ ⲁϥⲉⲓ ⲉϩⲣⲁⲓ ⲉϫⲱⲥ ⲙⲡⲉϥϩⲉ ⲉⲗⲁⲁⲩ ϩⲓⲱⲱⲥ ⲉⲓⲙⲏⲧⲓ ϩⲉⲛϭⲱⲃⲉ ⲙⲁⲩⲁⲁⲩ ⲁⲩⲱ ⲡⲉϫⲁϥ ⲛⲁⲥ ϫⲉ ⲛⲛⲉ ⲕⲁⲣⲡⲟⲥ ϣⲱⲡⲉ ⲉⲃⲟⲗ ⲛϩⲏⲧⲉ ϫⲓⲛ ⲧⲉⲛⲟⲩ ϣⲁ ⲉⲛⲉϩ ⲁⲥϣⲟⲟⲩⲉ ⲛⲧⲉⲩⲛⲟⲩ ⲛϭⲓ ⲧⲃⲱ ⲛⲕⲛⲧⲉ (aiōn g165)
20 ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു.
ⲕ̅ⲁⲩⲛⲁⲩ ⲇⲉ ⲛϭⲓ ⲛⲉϥⲙⲁⲑⲏⲧⲏⲥ ⲁⲩⲣϣⲡⲏⲣⲉ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲛⲁϣ ⲛϩⲉ ⲁⲥϣⲟⲟⲩⲉ ⲛⲧⲉⲩⲛⲟⲩ ⲛϭⲓ ⲧⲃⲱ ⲛⲕⲛⲧⲉ
21 അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം.
ⲕ̅ⲁ̅ⲁϥⲟⲩⲱϣⲃ ⲇⲉ ⲛϭⲓ ⲓⲏⲥ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ϩⲁⲙⲏⲛ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲉϣⲱⲡⲉ ⲟⲩⲛⲧⲏⲧⲛ ⲡⲓⲥⲧⲓⲥ ⲙⲙⲁⲩ ⲁⲩⲱ ⲛⲧⲉⲧⲛⲧⲙⲣ ϩⲏⲧ ⲥⲛⲁⲩ ⲟⲩ ⲙⲟⲛⲟⲛ ⲉⲧⲉⲧⲛⲁⲉⲓⲣⲉ ⲙⲡⲁⲧⲃⲱ ⲛⲕⲛⲧⲉ ⲁⲗⲗⲁ ⲕⲁⲛ ⲉⲧⲉⲧⲛϣⲁⲛϫⲟⲟⲥ ⲙⲡⲉⲓⲧⲟⲟⲩ ϫⲉ ⲧⲱⲟⲩⲛ ⲛⲅⲃⲱⲕ ⲉϩⲣⲁⲓ ⲉⲑⲁⲗⲁⲥⲥⲁ ⲥⲛⲁϣⲱⲡⲉ ⲛⲏⲧⲛ
22 വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.”
ⲕ̅ⲃ̅ⲁⲩⲱ ϩⲱⲃ ⲛⲓⲙ ⲉⲧⲉⲧⲛⲁⲁⲓⲧⲉⲓ ⲙⲙⲟⲟⲩ ϩⲙ ⲡⲉϣⲗⲏⲗ ⲉⲧⲉⲧⲛⲡⲓⲥⲧⲉⲩⲉ ⲧⲉⲧⲛⲛⲁϫⲓⲧⲟⲩ
23 യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു.
ⲕ̅ⲅ̅ⲛⲧⲉⲣⲉϥⲃⲱⲕ ⲇⲉ ⲉϩⲟⲩⲛ ⲉⲡⲣⲡⲉ ⲁⲩϯⲡⲉⲩⲟⲩⲟⲓ ⲉⲣⲟϥ ⲉϥϯ ⲥⲃⲱ ⲛϭⲓ ⲛⲁⲣⲭⲓⲉⲣⲉⲩⲥ ⲙⲛ ⲛⲉⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲙⲡⲗⲁⲟⲥ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ϩⲣⲁⲓ ϩⲛ ⲁϣ ⲛⲉⲝⲟⲩⲥⲓⲁ ⲉⲕⲉⲓⲣⲉ ⲛⲛⲁⲓ ⲁⲩⲱ ⲛⲓⲙ ⲡⲉⲛⲧⲁϥϯ ⲛⲁⲕ ⲛⲧⲉⲓⲉⲝⲟⲩⲥⲓⲁ
24 അതിന് യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം.
ⲕ̅ⲇ̅ⲁϥⲟⲩⲱϣⲃ ⲛϭⲓ ⲓⲏⲥ ⲡⲉϫⲁϥ ⲛⲁⲩ ϫⲉ ⲁⲛⲟⲕ ϩⲱ ϯⲛⲁϫⲛⲉⲧⲏⲩⲧⲛ ⲉⲩϣⲁϫⲉ ⲛⲟⲩⲱⲧ ⲡⲁⲓ ⲉⲧⲉⲧⲛϣⲁⲛϫⲟⲟϥ ⲛⲁⲓ ⲁⲛⲟⲕ ϩⲱ ϯⲛⲁϫⲟⲟⲥ ⲛⲏⲧⲛ ϫⲉ ⲉⲓⲉⲓⲣⲉ ⲛⲛⲁⲓ ϩⲛ ⲁϣ ⲛⲉⲝⲟⲩⲥⲓⲁ
25 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
ⲕ̅ⲉ̅ⲡⲃⲁⲡⲧⲓⲥⲙⲁ ⲛⲓⲱϩⲁⲛⲛⲏⲥ ⲟⲩⲉⲃⲟⲗ ⲧⲱⲛ ⲡⲉ ⲟⲩⲉⲃⲟⲗ ϩⲛ ⲧⲡⲉ ⲡⲉ ϫⲛ ⲟⲩⲉⲃⲟⲗ ϩⲛ ⲛⲉⲣⲱⲙⲉ ⲡⲉ ⲛⲧⲟⲟⲩ ⲇⲉ ⲁⲩⲙⲉⲉⲩⲉ ϩⲣⲁⲓ ⲛϩⲏⲧⲟⲩ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲉⲛϣⲁⲛϫⲟⲟⲥ ϫⲉ ⲟⲩⲉⲃⲟⲗ ϩⲛ ⲧⲡⲉ ⲡⲉ ϥⲛⲁϫⲟⲟⲥ ⲛⲁⲛ ϫⲉ ⲉⲧⲃⲉ ⲟⲩ ϭⲉ ⲙⲡⲉⲧⲛⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ
26 ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ! നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.”
ⲕ̅ⲋ̅ⲉϣⲱⲡⲉ ϭⲉ ⲉⲛϣⲁⲛϫⲟⲟⲥ ϫⲉ ⲟⲩⲉⲃⲟⲗ ϩⲛ ⲛⲉⲣⲱⲙⲉ ⲡⲉⲧⲛⲣ ϩⲟⲧⲉ ϩⲏⲧϥ ⲙⲡⲙⲏⲏϣⲉ ⲟⲩⲟⲛ ⲅⲁⲣ ⲛⲓⲙ ⲉⲣⲉⲓⲱϩⲁⲛⲛⲏⲥ ⲛⲧⲟⲟⲧⲟⲩ ϩⲱⲥ ⲡⲣⲟⲫⲏⲧⲏⲥ
27 അവർ ഒടുവിൽ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
ⲕ̅ⲍ̅ⲁⲩⲟⲩⲱϣⲃ ⲉⲩϫⲱ ⲙⲙⲟⲥ ⲛⲓⲏⲥ ϫⲉ ⲛⲧⲛⲥⲟⲟⲩⲛ ⲁⲛ ⲛⲧⲟϥ ⲇⲉ ϩⲱⲱϥ ⲡⲉϫⲁϥ ⲛⲁⲩ ϫⲉ ⲁⲛⲟⲕ ϩⲱⲱⲧ ⲟⲛ ⲛϯⲛⲁϫⲟⲟⲥ ⲛⲏⲧⲛ ⲁⲛ ϫⲉ ⲉⲓⲉⲓⲣⲉ ⲛⲛⲁⲓ ϩⲛ ⲁϣ ⲛⲉⲝⲟⲩⲥⲓⲁ
28 “ഇനി പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ഒന്നാമന്റെ അടുക്കൽ ചെന്ന് അദ്ദേഹം, ‘മകനേ, ഇന്ന് നീ എന്റെ മുന്തിരിത്തോപ്പിൽ പോയി വേലചെയ്യുക’ എന്നു പറഞ്ഞു.
ⲕ̅ⲏ̅ⲟⲩ ⲡⲉⲧⲥⲇⲟⲕⲉⲓ ⲛⲏⲧⲛ ⲟⲩⲣⲱⲙⲉ ⲡⲉⲧⲉ ⲟⲩⲛⲧⲁϥ ⲙⲙⲁⲩ ⲛϣⲏⲣⲉ ⲥⲛⲁⲩ ⲁϥϯ ⲡⲉϥⲟⲩⲟⲓ ⲉⲡϣⲟⲣⲡ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲡⲁϣⲏⲣⲉ ⲃⲱⲕ ⲙⲡⲟⲟⲩ ⲛⲅⲣϩⲱⲃ ⲉⲡⲁⲙⲁ ⲛⲉⲗⲟⲟⲗⲉ
29 “‘ഞാൻ പോകില്ല,’ അവൻ മറുപടി നൽകി. എങ്കിലും പിന്നീടു തന്റെ തീരുമാനം മാറ്റി പോകുകയും ചെയ്തു.
ⲕ̅ⲑ̅ⲛⲧⲟϥ ⲇⲉ ⲁϥⲟⲩⲱϣⲃ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲛⲛⲟ ⲙⲛⲛⲥⲱⲥ ⲁϥⲣϩⲧⲏϥ ⲁϥⲃⲱⲕ
30 “അദ്ദേഹം മറ്റേ മകനോടും അതേകാര്യംതന്നെ ആവശ്യപ്പെട്ടു. ‘ഞാൻ പോകാം അപ്പാ’ എന്ന് അവൻ പറഞ്ഞെങ്കിലും പോയില്ല.
ⲗ̅ⲁϥϯ ⲡⲉϥⲟⲩⲟⲓ ⲟⲛ ⲉⲡⲕⲉⲟⲩⲁ ⲉϥϫⲱ ⲙⲙⲟⲥ ⲛⲁϥ ϩⲓⲛⲁⲓ ⲛⲧⲟϥ ⲇⲉ ⲁϥⲟⲩⲱϣⲃ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ϯⲛⲁⲃⲱⲕ ⲡϫⲟⲉⲓⲥ ⲁⲩⲱ ⲙⲡⲉϥⲃⲱⲕ
31 “ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?” “ഒന്നാമൻ,” അവർ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞത്, “നികുതിപിരിവുകാരും ഗണികകളും നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു.
ⲗ̅ⲁ̅ⲛⲓⲙ ⲉⲃⲟⲗ ⲛϩⲏⲧⲟⲩ ⲙⲡⲉⲥⲛⲁⲩ ⲡⲉⲛⲧⲁϥⲉⲓⲣⲉ ⲙⲡⲟⲩⲱϣ ⲙⲡⲉϥⲉⲓⲱⲧ ⲡⲉϫⲁⲩ ⲛⲁϥ ϫⲉ ⲡϣⲟⲣⲡ ⲡⲉ ⲡⲉϫⲁϥ ⲛⲁⲩ ⲛϭⲓ ⲓⲏⲥ ϫⲉ ϩⲁⲙⲏⲛ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲛⲧⲉⲗⲱⲛⲏⲥ ⲙⲛ ⲙⲡⲟⲣⲛⲏ ⲥⲉⲟ ⲛϣⲟⲣⲡ ⲉⲣⲱⲧⲛ ⲉⲧⲙⲛⲧⲣⲣⲟ ⲙⲡⲛⲟⲩⲧⲉ
32 കാരണം, നീതിയുടെ വഴി കാണിച്ചുതരാൻ യോഹന്നാൻ നിങ്ങളുടെ അടുക്കൽ വന്നെങ്കിലും നിങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചില്ല. എന്നാൽ, നികുതിപിരിവുകാരും ഗണികകളും അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതു കണ്ടിട്ടും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തിൽ വിശ്വസിച്ചില്ല.
ⲗ̅ⲃ̅ⲁϥⲉⲓ ⲅⲁⲣ ϣⲁⲣⲱⲧⲛ ⲛϭⲓ ⲓⲱϩⲁⲛⲛⲏⲥ ϩⲛ ⲧⲉϩⲓⲏ ⲛⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲙⲡⲉⲧⲛⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲛⲧⲉⲗⲱⲛⲏⲥ ⲇⲉ ⲙⲛ ⲙⲡⲟⲣⲛⲏ ⲁⲩⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲛⲧⲱⲧⲛ ⲇⲉ ⲙⲛⲛⲥⲱⲥ ⲛⲧⲉⲣⲉⲧⲉⲧⲛⲛⲁⲩ ⲙⲡⲉⲧⲛⲣϩⲧⲏⲧⲛ ⲉⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ
33 “മറ്റൊരു സാദൃശ്യകഥ കേൾക്കുക: ഒരു ഭൂവുടമ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി.
ⲗ̅ⲅ̅ⲥⲱⲧⲙ ⲉⲕⲉⲡⲁⲣⲁⲃⲟⲗⲏ ⲟⲩⲣⲱⲙⲉ ⲛⲣⲙⲙⲁⲟ ⲡⲉⲛⲧⲁϥⲧⲱϭⲉ ⲛⲟⲩⲙⲁ ⲛⲉⲗⲟⲟⲗⲉ ⲁϥⲕⲧⲟ ⲉⲣⲟϥ ⲛⲟⲩϫⲟⲗϫⲗ ⲁϥϣⲓⲕⲉ ⲛⲟⲩϩⲣⲱⲧ ϩⲣⲁⲓ ⲛϩⲏⲧϥ ⲁϥⲕⲱⲧ ⲛⲟⲩⲡⲩⲣⲅⲟⲥ ⲁϥϯ ⲙⲙⲟϥ ⲉⲧⲟⲟⲧϥ ⲛϩⲉⲛⲟⲩⲉⲉⲓⲏ ⲁϥⲁⲡⲟⲇⲏⲙⲉⲓ
34 വിളവെടുപ്പുകാലം സമീപിച്ചപ്പോൾ, അദ്ദേഹം തനിക്കുള്ള ഓഹരി ശേഖരിക്കാൻ തന്റെ ഭൃത്യന്മാരെ ആ പാട്ടക്കർഷകരുടെ അടുത്തേക്ക് അയച്ചു.
ⲗ̅ⲇ̅ⲛⲧⲉⲣⲉϥϩⲱⲛ ⲇⲉ ⲉϩⲟⲩⲛ ⲛϭⲓ ⲡⲉⲩⲟⲉⲓϣ ⲛⲛⲕⲁⲣⲡⲟⲥ ⲁϥϫⲟⲟⲩ ⲛⲛⲉϥϩⲙϩⲁⲗ ϣⲁⲛⲟⲩⲉⲉⲓⲏ ⲉϫⲓ ⲛⲛⲉϥⲕⲁⲣⲡⲟⲥ
35 “ആ പാട്ടക്കാർ തന്റെ ഭൃത്യരെപ്പിടിച്ച് ഒരാളെ അടിച്ചു, മറ്റേയാളെ കൊന്നു, മൂന്നാമത്തെയാളെ കല്ലെറിഞ്ഞു.
ⲗ̅ⲉ̅ⲛⲟⲩⲉⲉⲓⲏ ⲇⲉ ⲉⲧⲙⲙⲁⲩ ⲁⲩϫⲓ ⲛⲛⲉϥϩⲙϩⲁⲗ ⲟⲩⲁ ⲙⲉⲛ ⲁⲩϩⲓⲟⲩⲉ ⲉⲣⲟϥ ⲕⲉⲟⲩⲁ ⲇⲉ ⲁⲩⲙⲟⲟⲩⲧϥ ⲕⲉⲟⲩⲁ ⲇⲉ ⲁⲩϩⲓⲱⲛⲉ ⲉⲣⲟϥ
36 പിന്നീട് ആ ഭൂവുടമ ആദ്യം അയച്ചതിലും അധികം ഭൃത്യന്മാരെ അവരുടെ അടുത്തേക്ക് അയച്ചു; പാട്ടക്കാർ അവരോടും മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു.
ⲗ̅ⲋ̅ⲡⲁⲗⲓⲛ ⲟⲛ ⲁϥϫⲟⲟⲩ ⲛϩⲛⲕⲉϩⲙϩⲁⲗ ⲉⲛⲁϣⲱⲟⲩ ⲉⲛϣⲟⲣⲡ ⲁⲩⲉⲓⲣⲉ ⲟⲛ ⲛⲁⲩ ⲕⲁⲧⲁⲧⲉⲓϩⲉ
37 ഏറ്റവും അവസാനം അദ്ദേഹം തന്റെ മകനെത്തന്നെ അവരുടെ അടുത്തേക്ക് അയച്ചു; ‘എന്റെ മകനെ അവർ ആദരിക്കും,’ എന്ന് അദ്ദേഹം പറഞ്ഞു.
ⲗ̅ⲍ̅ⲙⲛ ⲛⲥⲱⲥ ⲁϥϫⲟⲟⲩ ϣⲁⲣⲟⲟⲩ ⲙⲡⲉϥϣⲏⲣⲉ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲥⲉⲛⲁϣⲓⲡⲉ ϩⲏⲧϥ ⲙⲡⲁϣⲏⲣⲉ
38 “എന്നാൽ ആ കർഷകർ ഭൂവുടമയുടെ മകനെ കണ്ടപ്പോൾ, പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി, വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ ഓഹരി കൈക്കലാക്കാം.’
ⲗ̅ⲏ̅ⲛⲟⲩⲉⲉⲓⲏ ⲇⲉ ⲡⲉϫⲁⲩ ϩⲣⲁⲓ ⲛϩⲏⲧⲟⲩ ϫⲉ ⲡⲁⲓ ⲡⲉ ⲡⲉⲕⲗⲏⲣⲟⲛⲟⲙⲟⲥ ⲁⲙⲏⲓⲧⲛ ⲛⲧⲉⲛⲙⲟⲩⲟⲩⲧ ⲙⲙⲟϥ ⲛⲧⲛϫⲓ ⲛⲧⲉϥⲕⲗⲏⲣⲟⲛⲟⲙⲓⲁ
39 അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു.
ⲗ̅ⲑ̅ⲁⲩϫⲓ ⲙⲙⲟϥ ⲁⲩⲛⲟⲩϫⲉ ⲇⲉ ⲙⲙⲟϥ ⲡⲃⲟⲗ ⲙⲡⲙⲁ ⲛⲉⲗⲟⲟⲗⲉ ⲁⲩⲱ ⲁⲩⲙⲟⲟⲩⲧϥ
40 “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ വരുമ്പോൾ, അദ്ദേഹം ഈ പാട്ടക്കർഷകരോട് എങ്ങനെ പ്രതികരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?” യേശു അവരോടു ചോദിച്ചു.
ⲙ̅ϩⲟⲧⲁⲛ ϭⲉ ⲉϥϣⲁⲛⲉⲓ ⲛϭⲓ ⲡϫⲟⲉⲓⲥ ⲙⲡⲙⲁ ⲛⲉⲗⲟⲟⲗⲉ ⲉϥⲛⲁⲣⲟⲩ ⲛⲛⲟⲩⲉⲉⲓⲏ ⲉⲧⲙⲙⲁⲩ
41 “അദ്ദേഹം ആ ദുഷ്ടന്മാരെ നിർദാക്ഷിണ്യം നശിപ്പിക്കും; പിന്നീട് ആ മുന്തിരിത്തോപ്പ് യഥാകാലം പാട്ടം നൽകുന്ന മറ്റു പാട്ടക്കർഷകരെ ഏൽപ്പിക്കും,” എന്ന് സമുദായനേതാക്കന്മാർ ഉത്തരം പറഞ്ഞു.
ⲙ̅ⲁ̅ⲡⲉϫⲁⲩ ⲛⲁϥ ϫⲉ ⲕⲁⲕⲓⲛ ⲕⲁⲕⲱⲥ ϥⲛⲁⲧⲁⲕⲟⲟⲩ ⲁⲩⲱ ⲛϥϯ ⲙⲡⲙⲁ ⲛⲉⲗⲟⲟⲗⲉ ⲛϩⲉⲛⲕⲉⲟⲩⲉⲉⲓⲏ ⲛⲁⲓ ⲉⲧⲛⲁϯ ⲛⲁϥ ⲛⲛⲕⲁⲣⲡⲟⲥ ϩⲛ ⲛⲉⲩⲟⲩⲟⲉⲓϣ
42 യേശു അവരോടു ചോദിച്ചത്, “‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു; ഇത് കർത്താവ് ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’ എന്നു തിരുവെഴുത്തിൽ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
ⲙ̅ⲃ̅ⲡⲉϫⲁϥ ⲛⲁⲩ ⲛϭⲓ ⲓⲏⲥ ϫⲉ ⲙⲡⲉⲧⲛⲟϣϥ ⲉⲛⲉϩ ϩⲣⲁⲓ ϩⲛ ⲛⲉⲅⲣⲁⲫⲏ ϫⲉ ⲡⲱⲛⲉ ⲛⲧⲁⲩⲥⲧⲟϥ ⲉⲃⲟⲗ ⲛϭⲓ ⲛⲉⲧⲕⲱⲧ ⲡⲁⲓ ⲁϥϣⲱⲡⲉ ⲉⲩⲁⲡⲉ ⲛⲕⲟⲟϩ ⲡⲁⲓ ⲛⲧⲁϥϣⲱⲡⲉ ⲉⲃⲟⲗ ϩⲓⲧⲟⲟⲧϥ ⲙⲡϫⲟⲉⲓⲥ ⲁⲩⲱ ⲟⲩϣⲡⲏⲣⲉ ⲡⲉ ⲙⲡⲉⲙⲧⲟ ⲉⲃⲟⲗ ⲛⲛⲉⲧⲛⲃⲁⲗ
43 “അതുകൊണ്ട്, ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തുമാറ്റി ഫലം നൽകുന്ന മറ്റൊരു ജനതയ്ക്കു നൽകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ⲙ̅ⲅ̅ⲉⲧⲃⲉ ⲡⲁⲓ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲥⲉⲛⲁϥⲓ ⲛⲧⲙⲛⲧⲣⲣⲟ ⲙⲡⲛⲟⲩⲧⲉ ⲛⲧⲉⲧⲏⲩⲧⲛ ⲛⲥⲉϯ ⲙⲙⲟⲥ ⲛⲟⲩϩⲉⲑⲛⲟⲥ ⲉϥⲉⲓⲣⲉ ⲛⲛⲉⲥⲕⲁⲣⲡⲟⲥ
44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും.”
ⲙ̅ⲇ̅ⲡⲉⲧⲛⲁϩⲉ ⲇⲉ ⲉϫⲙ ⲡⲉⲓⲱⲛⲉ ϥⲛⲁⲗⲱⲱⲥ ⲁⲩⲱ ⲡⲉⲧⲉⲣⲉ ⲡⲱⲛⲉ ⲛⲁϩⲉ ⲉϫⲱϥ ϥⲛⲁϣⲁϣϥ ⲉⲃⲟⲗ
45 യേശു ഈ സാദൃശ്യകഥകൾ തങ്ങളെക്കുറിച്ചാണ് പറയുന്നതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും പരീശന്മാരും
ⲙ̅ⲉ̅ⲁⲩⲥⲱⲧⲙ ⲇⲉ ⲛϭⲓ ⲛⲁⲣⲭⲓⲉⲣⲉⲩⲥ ⲙⲛ ⲛⲉⲫⲁⲣⲓⲥⲥⲁⲓⲟⲥ ⲉⲛⲉϥⲡⲁⲣⲁⲃⲟⲗⲏ ⲁⲩⲉⲓⲙⲉ ϫⲉ ⲉϥϫⲱ ⲙⲙⲟⲥ ⲉⲧⲃⲏⲏⲧⲟⲩ
46 അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ, ജനം അദ്ദേഹത്തെ ഒരു പ്രവാചകനായി പരിഗണിച്ചിരുന്നതിനാൽ അവർ ജനക്കൂട്ടത്തെ ഭയപ്പെട്ടു.
ⲙ̅ⲋ̅ⲁⲩⲱ ⲉⲩϣⲓⲛⲉ ⲛⲥⲁⲁⲙⲁϩⲧⲉ ⲙⲙⲟϥ ⲁⲩⲣ ϩⲟⲧⲉ ϩⲏⲧⲟⲩ ⲛⲙⲙⲏⲏϣⲉ ⲉⲃⲟⲗ ϫⲉ ⲛⲉϥⲛⲧⲟⲟⲧⲟⲩ ϩⲱⲥ ⲡⲣⲟⲫⲏⲧⲏⲥ

< മത്തായി 21 >