< മത്തായി 20 >

1 “തന്റെ മുന്തിരിത്തോപ്പിലേക്ക് കൂലിവേലക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട ഒരു ഭൂവുടമയോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
سْوَرْگَراجْیَمْ ایتادرِشا کینَچِدْ گرِہَسْیینَ سَمَں، یوتِپْرَبھاتے نِجَدْراکْشاکْشیتْرے کرِشَکانْ نِیوکْتُں گَتَوانْ۔
2 ദിവസം ഒരു ദിനാർ കൂലിയായി നൽകാമെന്നു സമ്മതിച്ച് അദ്ദേഹം ജോലിക്കാരെ മുന്തിരിത്തോപ്പിലേക്ക് ജോലിചെയ്യുന്നതിനായി പറഞ്ഞയച്ചു.
پَشْچاتْ تَیح ساکَں دِنَیکَبھرِتِں مُدْراچَتُرْتھاںشَں نِرُوپْیَ تانْ دْراکْشاکْشیتْرَں پْریرَیاماسَ۔
3 “രാവിലെ ഏകദേശം ഒൻപതുമണിക്ക് അദ്ദേഹം പുറത്തുപോയപ്പോൾ ചിലർ ചന്തസ്ഥലത്ത് ജോലിയൊന്നുമില്ലാതെ നിൽക്കുന്നത് കണ്ടു.
اَنَنْتَرَں پْرَہَرَیکَویلایاں گَتْوا ہَٹّے کَتِپَیانْ نِشْکَرْمَّکانْ وِلوکْیَ تانَوَدَتْ،
4 അദ്ദേഹം അവരോട് ‘എന്റെ മുന്തിരിത്തോപ്പിലേക്കു നിങ്ങളും ചെല്ലുക; ന്യായമായ വേതനം ഞാൻ നിങ്ങൾക്കു തരാം’ എന്നു പറഞ്ഞു.
یُویَمَپِ مَمَ دْراکْشاکْشیتْرَں یاتَ، یُشْمَبھْیَمَہَں یوگْیَبھرِتِں داسْیامِ، تَتَسْتے وَوْرَجُح۔
5 അങ്ങനെ അവർ പോയി. “അദ്ദേഹം വീണ്ടും, ഉച്ചയ്ക്കും ഉച്ചതിരിഞ്ഞ് ഏകദേശം മൂന്നുമണിക്കും പുറത്തേക്കുപോയി, മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു.
پُنَشْچَ سَ دْوِتِییَترِتِییَیوح پْرَہَرَیو رْبَہِ رْگَتْوا تَتھَیوَ کرِتَوانْ۔
6 അന്നു വൈകുന്നേരം ഏകദേശം അഞ്ചുമണിക്കും അദ്ദേഹം പുറത്തുപോയപ്പോൾ മറ്റുചിലർ വെറുതേ നിൽക്കുന്നത് കണ്ടു. അദ്ദേഹം അവരോട്, ‘നിങ്ങൾ പകൽമുഴുവൻ ഒരു പണിയും ചെയ്യാതെ ഇവിടെ വെറുതേ നിൽക്കുന്നത് എന്ത്?’ എന്നു ചോദിച്ചു.
تَتو دَنْڈَدْوَیاوَشِشْٹایاں ویلایاں بَہِ رْگَتْواپَرانْ کَتِپَیَجَنانْ نِشْکَرْمَّکانْ وِلوکْیَ پرِشْٹَوانْ، یُویَں کِمَرْتھَمْ اَتْرَ سَرْوَّں دِنَں نِشْکَرْمّانَسْتِشْٹھَتھَ؟
7 “‘ആരും ഞങ്ങളെ വേലയ്ക്കു വിളിക്കാത്തതുകൊണ്ടാണ്,’ എന്ന് അവർ ഉത്തരം പറഞ്ഞു. “‘നിങ്ങളും പോയി എന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്യുക,’ അദ്ദേഹം അവരോടു പറഞ്ഞു.
تے پْرَتْیَوَدَنْ، اَسْمانْ نَ کوپِ کَرْمَمَنِ نِیُںکْتے۔ تَدانِیں سَ کَتھِتَوانْ، یُویَمَپِ مَمَ دْراکْشاکْشیتْرَں یاتَ، تینَ یوگْیاں بھرِتِں لَپْسْیَتھَ۔
8 “സന്ധ്യയായപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ തന്റെ കാര്യസ്ഥനോട്, ‘ഏറ്റവും ഒടുവിൽവന്നവർമുതൽ ആദ്യംവന്നവർ എന്നക്രമത്തിൽ വേലക്കാരെ വിളിച്ച് അവർക്ക് അവരുടെ കൂലി കൊടുക്കുക’” എന്നു പറഞ്ഞു.
تَدَنَنْتَرَں سَنْدھْیایاں سَتْیاں سَایوَ دْراکْشاکْشیتْرَپَتِرَدھْیَکْشَں گَدِوانْ، کرِشَکانْ آہُویَ شیشَجَنَمارَبھْیَ پْرَتھَمَں یاوَتْ تیبھْیو بھرِتِں دیہِ۔
9 “ഏകദേശം അഞ്ചുമണിക്ക് വന്നവർ ഓരോരുത്തരും വന്ന് അവരുടെ കൂലിയായി ഓരോ ദിനാർ വാങ്ങി.
تینَ یے دَنْڈَدْوَیاوَسْتھِتے سَمایاتاسْتیشامْ ایکَیکو جَنو مُدْراچَتُرْتھاںشَں پْراپْنوتْ۔
10 ആദ്യംവന്നവർ തങ്ങളുടെ കൂലി വാങ്ങാൻ ചെന്നപ്പോൾ, അവർക്ക് കൂടുതൽ ലഭിക്കും എന്നാശിച്ചു. എന്നാൽ, അവർക്കും ഓരോ ദിനാറാണ് കൂലിയായി ലഭിച്ചത്.
تَدانِیں پْرَتھَمَنِیُکْتا جَنا آگَتْیانُمِتَوَنْتو وَیَمَدھِکَں پْرَپْسْیامَح، کِنْتُ تَیرَپِ مُدْراچَتُرْتھاںشولابھِ۔
11 അതു വാങ്ങിയിട്ട് അവർ ആ ഭൂവുടമയെ കുറ്റപ്പെടുത്തി പറഞ്ഞത്,
تَتَسْتے تَں گرِہِیتْوا تینَ کْشیتْرَپَتِنا ساکَں واگْیُدّھَں کُرْوَّنْتَح کَتھَیاماسُح،
12 ‘ഒടുവിൽവന്ന കൂലിക്കാർ ഒരുമണിക്കൂർമാത്രമാണ് ജോലി ചെയ്തത്, എന്നാൽ പകൽ മുഴുവനുമുള്ള ജോലിഭാരവും ചൂടും സഹിച്ച് ജോലിചെയ്ത ഞങ്ങൾക്കു ലഭിച്ച അത്രയുംതന്നെ, കൂലിയായി അങ്ങ് അവർക്കും നൽകിയല്ലോ.’
وَیَں کرِتْسْنَں دِنَں تاپَکْلیشَو سوڈھَوَنْتَح، کِنْتُ پَشْچاتایا سے جَنا دَنْڈَدْوَیَماتْرَں پَرِشْرانْتَوَنْتَسْتےسْمابھِح سَماناںشاح کرِتاح۔
13 “എന്നാൽ, അദ്ദേഹം അവരിലൊരുവനോട്, ‘സ്നേഹിതാ, ഞാൻ നിന്നോട് അന്യായമായി ഒന്നും ചെയ്തില്ലല്ലോ? ഒരു ദിനാറല്ലായിരുന്നോ നമ്മൾതമ്മിൽ കൂലി പറഞ്ഞൊത്തിരുന്നത്?
تَتَح سَ تیشامیکَں پْرَتْیُواچَ، ہے وَتْسَ، مَیا تْواں پْرَتِ کوپْیَنْیایو نَ کرِتَح کِں تْوَیا مَتْسَمَکْشَں مُدْراچَتُرْتھاںشو نانْگِیکرِتَح؟
14 നിന്റെ പ്രതിഫലം വാങ്ങി പൊയ്ക്കൊള്ളൂ. നിനക്കുതന്ന വേതനംതന്നെ ഏറ്റവും ഒടുവിൽവന്ന കൂലിക്കാരനും നൽകുക എന്നത് എന്റെ ഇഷ്ടമാണ്.
تَسْماتْ تَوَ یَتْ پْراپْیَں تَدادایَ یاہِ، تُبھْیَں یَتِ، پَشْچاتِییَنِیُکْتَلوکایاپِ تَتِ داتُمِچّھامِ۔
15 എന്റെ പണംകൊണ്ട് എനിക്കിഷ്ടമുള്ളത് ചെയ്യാൻ എനിക്ക് അധികാരമില്ലേ? ഞാൻ ഔദാര്യം കാണിക്കുന്നതിൽ നിനക്ക് അസൂയ തോന്നുന്നോ?’ എന്നു പറഞ്ഞു.
سْویچّھَیا نِجَدْرَوْیَوْیَوَہَرَنَں کِں مَیا نَ کَرْتَّوْیَں؟ مَمَ داترِتْواتْ تْوَیا کِمْ اِیرْشْیادرِشْٹِح کْرِیَتے؟
16 “അങ്ങനെ, ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളും ഇന്ന് അഗ്രഗാമികളായ പലരും അന്ന് ഏറ്റവും പിന്നിലുള്ളവരുമായിത്തീരും.”
اِتّھَمْ اَگْرِییَلوکاح پَشْچَتِییا بھَوِشْیَنْتِ، پَشْچاتِییَجَناشْچَگْرِییا بھَوِشْیَنْتِ، اَہُوتا بَہَوَح کِنْتْوَلْپے مَنوبھِلَشِتاح۔
17 യേശു ജെറുശലേമിലേക്കു പോകുന്ന യാത്രയ്ക്കിടയിൽ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ മാറ്റിനിർത്തി അവരോടുമാത്രമായി,
تَدَنَنْتَرَں یِیشُ رْیِرُوشالَمْنَگَرَں گَچّھَنْ مارْگَمَدھْیے شِشْیانْ ایکانْتے وَبھاشے،
18 “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും വേദജ്ഞരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടും. അവർ മനുഷ്യപുത്രനെ വധിക്കാനായി വിധിച്ചശേഷം,
پَشْیَ وَیَں یِرُوشالَمْنَگَرَں یامَح، تَتْرَ پْرَدھانَیاجَکادھْیاپَکاناں کَریشُ مَنُشْیَپُتْرَح سَمَرْپِشْیَتے؛
19 പരിഹസിക്കാനും ചമ്മട്ടികൊണ്ട് അടിക്കാനും ക്രൂശിക്കാനുമായി റോമാക്കാരെ ഏൽപ്പിക്കും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും” എന്നു പറഞ്ഞു.
تے چَ تَں ہَنْتُماجْناپْیَ تِرَسْکرِتْیَ ویتْرینَ پْرَہَرْتُّں کْرُشے دھاتَیِتُنْچانْیَدیشِییاناں کَریشُ سَمَرْپَیِشْیَنْتِ، کِنْتُ سَ ترِتِییَدِوَسے شْمَشانادْ اُتّھاپِشْیَتے۔
20 പിന്നീടൊരിക്കൽ സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മ തന്റെ മക്കളുമായി യേശുവിന്റെ അടുക്കൽവന്ന് യാചനാരൂപേണ മുട്ടുകുത്തി.
تَدانِیں سِوَدِییَسْیَ نارِی سْوَپُتْراوادایَ یِیشوح سَمِیپَمْ ایتْیَ پْرَنَمْیَ کَنْچَنانُگْرَہَں تَں یَیاچے۔
21 “എന്താണ് നിന്റെ ആഗ്രഹം?” യേശു ചോദിച്ചു. “അങ്ങയുടെ രാജ്യത്തിൽ എന്റെ ഈ രണ്ട് പുത്രന്മാരിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരുത്തണമേ,” എന്ന് അവൾ അപേക്ഷിച്ചു.
تَدا یِیشُسْتاں پْروکْتَوانْ، تْوَں کِں یاچَسے؟ تَتَح سا بَبھاشے، بھَوَتو راجَتْوے مَمانَیوح سُتَیوریکَں بھَوَدَّکْشِنَپارْشْوے دْوِتِییَں وامَپارْشْوَ اُپَویشْٹُمْ آجْناپَیَتُ۔
22 അതിനുത്തരമായി, “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം പാനംചെയ്യാൻ നിങ്ങൾക്ക് സാധിക്കുമോ?” എന്ന് യേശു ചോദിച്ചു. “ഞങ്ങൾ അതിനു തയ്യാറാണ്,” അവർ മറുപടി പറഞ്ഞു.
یِیشُح پْرَتْیُواچَ، یُوابھْیاں یَدْ یاچْیَتے، تَنَّ بُدھْیَتے، اَہَں یینَ کَںسینَ پاسْیامِ یُوابھْیاں کِں تینَ پاتُں شَکْیَتے؟ اَہَنْچَ یینَ مَجّینینَ مَجِّشْیے، یُوابھْیاں کِں تینَ مَجَّیِتُں شَکْیَتے؟ تے جَگَدُح شَکْیَتے۔
23 “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും, നിശ്ചയം. എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരിക്കാനുള്ള അനുവാദം നൽകുന്നത് ഞാനല്ല; ആ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത് അത് അവർക്കുള്ളതാണ്,” എന്ന് യേശു അവരോടു പറഞ്ഞു.
تَدا سَ اُکْتَوانْ، یُواں مَمَ کَںسیناوَشْیَں پاسْیَتھَح، مَمَ مَجَّنینَ چَ یُوامَپِ مَجِّشْییتھے، کِنْتُ ییشاں کرِتے مَتّاتینَ نِرُوپِتَمْ اِدَں تانْ وِہایانْیَں کَمَپِ مَدَّکْشِنَپارْشْوے وامَپارْشْوے چَ سَمُپَویشَیِتُں مَمادھِکارو ناسْتِ۔
24 ഇതു കേട്ടിട്ട് ശേഷിച്ച പത്തുപേരും യാക്കോബിനോടും യോഹന്നാനോടും അസന്തുഷ്ടരായി.
ایتاں کَتھاں شْرُتْوانْیے دَشَشِشْیاسْتَو بھْراتَرَو پْرَتِ چُکُپُح۔
25 യേശു അവരെയെല്ലാം അടുക്കൽവിളിച്ചു പറഞ്ഞത്: “ഈ ലോകത്തിലെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നെന്നും അവരിലെ പ്രമുഖർ അവരുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നെന്നും നിങ്ങൾക്കറിയാമല്ലോ.
کِنْتُ یِیشُح سْوَسَمِیپَں تاناہُویَ جَگادَ، اَنْیَدیشِییَلوکاناں نَرَپَتَیَسْتانْ اَدھِکُرْوَّنْتِ، یے تُ مَہانْتَسْتے تانْ شاسَتِ، اِتِ یُویَں جانِیتھَ۔
26 നിങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കരുത്. പിന്നെയോ, നിങ്ങളിൽ പ്രമുഖരാകാൻ ആഗ്രഹിക്കുന്നവരെല്ലാം മറ്റുള്ളവർക്ക് ദാസരായിരിക്കണം;
کِنْتُ یُشْماکَں مَدھْیے نَ تَتھا بھَویتْ، یُشْماکَں یَح کَشْچِتْ مَہانْ بُبھُوشَتِ، سَ یُشْمانْ سیویتَ؛
27 പ്രഥമസ്ഥാനീയരാകാൻ ആഗ്രഹിക്കുന്നവരോ മറ്റുള്ളവർക്ക് അടിമയുമായിരിക്കണം.
یَشْچَ یُشْماکَں مَدھْیے مُکھْیو بُبھُوشَتِ، سَ یُشْماکَں داسو بھَویتْ۔
28 മനുഷ്യപുത്രൻ (ഞാൻ) വന്നതോ മറ്റുള്ളവരിൽനിന്ന് ശുശ്രൂഷ സ്വീകരിക്കാനല്ല; മറിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി നൽകാനും ആണ്.”
اِتّھَں مَنُجَپُتْرَح سیوْیو بھَوِتُں نَہِ، کِنْتُ سیوِتُں بَہُوناں پَرِتْرانَمُولْیارْتھَں سْوَپْرانانْ داتُنْچاگَتَح۔
29 യേശുവും ശിഷ്യന്മാരും യെരീഹോപട്ടണത്തിൽനിന്ന് പോകുമ്പോൾ വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടർന്നു.
اَنَنْتَرَں یِرِیہونَگَراتْ تیشاں بَہِرْگَمَنَسَمَیے تَسْیَ پَشْچادْ بَہَوو لوکا وَوْرَجُح۔
30 വഴിയരികിൽ ഇരിക്കുകയായിരുന്ന രണ്ട് അന്ധന്മാർ യേശു അതുവഴി പോകുന്നു എന്നു കേട്ട്, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചു.
اَپَرَں وَرْتْمَپارْشْوَ اُپَوِشَنْتَو دْواوَنْدھَو تینَ مارْگینَ یِیشو رْگَمَنَں نِشَمْیَ پْروچَّیح کَتھَیاماسَتُح، ہے پْرَبھو دایُودَح سَنْتانَ، آوَیو رْدَیاں وِدھیہِ۔
31 മിണ്ടരുതെന്നു പറഞ്ഞ് ജനക്കൂട്ടം അവരെ ശാസിച്ചു. അവരോ അധികം ഉച്ചത്തിൽ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
تَتو لوکاح سَرْوّے تُشْنِیمْبھَوَتَمِتْیُکْتْوا تَو تَرْجَیاماسُح؛ تَتھاپِ تَو پُنَرُچَّیح کَتھَیاماسَتُح ہے پْرَبھو دایُودَح سَنْتانَ، آواں دَیَسْوَ۔
32 ഇതു കേട്ടിട്ട് യേശു നിന്നു. അവരെ വിളിച്ച്, “ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.
تَدانِیں یِیشُح سْتھَگِتَح سَنْ تاواہُویَ بھاشِتَوانْ، یُوَیوح کرِتے مَیا کِں کَرْتَّرْوْیَں؟ یُواں کِں کامَییتھے؟
33 “കർത്താവേ, ഞങ്ങൾക്ക് കാഴ്ച തരണമേ,” അവർ അദ്ദേഹത്തോട് യാചിച്ചു.
تَدا تاوُکْتَوَنْتَو، پْرَبھو نیتْرانِ نَو پْرَسَنّانِ بھَوییُح۔
34 യേശുവിന് സഹതാപം തോന്നി, അവിടന്ന് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു; അവർ അദ്ദേഹത്തെ അനുഗമിച്ചു.
تَدانِیں یِیشُسْتَو پْرَتِ پْرَمَنَّح سَنْ تَیو رْنیتْرانِ پَسْپَرْشَ، تینَیوَ تَو سُوِیکْشانْچَکْراتے تَتْپَشْچاتْ جَگْمُتُشْچَ۔

< മത്തായി 20 >