< മത്തായി 16 >
1 പരീശന്മാരും സദൂക്യരും യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിന്, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.
ତଦାନୀଂ ଫିରୂଶିନଃ ସିଦୂକିନଶ୍ଚାଗତ୍ୟ ତଂ ପରୀକ୍ଷିତୁଂ ନଭମୀଯଂ କିଞ୍ଚନ ଲକ୍ଷ୍ମ ଦର୍ଶଯିତୁଂ ତସ୍ମୈ ନିୱେଦଯାମାସୁଃ|
2 യേശു അവരോട്, “സൂര്യാസ്തമയസമയത്ത്, ആകാശം ചെമന്നിരുന്നാൽ ‘കാലാവസ്ഥ നല്ലതെന്നും’
ତତଃ ସ ଉକ୍ତୱାନ୍, ସନ୍ଧ୍ୟାଯାଂ ନଭସୋ ରକ୍ତତ୍ୱାଦ୍ ଯୂଯଂ ୱଦଥ, ଶ୍ୱୋ ନିର୍ମ୍ମଲଂ ଦିନଂ ଭୱିଷ୍ୟତି;
3 സൂര്യോദയത്തിൽ, ആകാശം ചെമന്നും ഇരുണ്ടും ഇരുന്നാൽ ഇന്ന് ‘കൊടുങ്കാറ്റുണ്ടാകും എന്നും’ നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം; എന്നാൽ, ഈ കാലഘട്ടത്തിന്റെ ലക്ഷണങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് കഴിയുന്നതുമില്ല.
ପ୍ରାତଃକାଲେ ଚ ନଭସୋ ରକ୍ତତ୍ୱାତ୍ ମଲିନତ୍ୱାଞ୍ଚ ୱଦଥ, ଝଞ୍ଭ୍ଶଦ୍ୟ ଭୱିଷ୍ୟତି| ହେ କପଟିନୋ ଯଦି ଯୂଯମ୍ ଅନ୍ତରୀକ୍ଷସ୍ୟ ଲକ୍ଷ୍ମ ବୋଦ୍ଧୁଂ ଶକ୍ନୁଥ, ତର୍ହି କାଲସ୍ୟୈତସ୍ୟ ଲକ୍ଷ୍ମ କଥଂ ବୋଦ୍ଧୁଂ ନ ଶକ୍ନୁଥ?
4 ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം ആവശ്യപ്പെടുന്നു. എന്നാൽ, യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു. യേശു പിന്നെ അവരെ വിട്ട് അവിടെനിന്ന് പോയി.
ଏତତ୍କାଲସ୍ୟ ଦୁଷ୍ଟୋ ୱ୍ୟଭିଚାରୀ ଚ ୱଂଶୋ ଲକ୍ଷ୍ମ ଗୱେଷଯତି, କିନ୍ତୁ ଯୂନସୋ ଭୱିଷ୍ୟଦ୍ୱାଦିନୋ ଲକ୍ଷ୍ମ ୱିନାନ୍ୟତ୍ କିମପି ଲକ୍ଷ୍ମ ତାନ୍ ନ ଦର୍ଶଯିଯ୍ୟତେ| ତଦାନୀଂ ସ ତାନ୍ ୱିହାଯ ପ୍ରତସ୍ଥେ|
5 അവർ തടാകത്തിന്റെ അക്കരയ്ക്ക് പോയപ്പോൾ, ശിഷ്യന്മാർ അപ്പം എടുക്കാൻ മറന്നുപോയി.
ଅନନ୍ତରମନ୍ୟପାରଗମନକାଲେ ତସ୍ୟ ଶିଷ୍ୟାଃ ପୂପମାନେତୁଂ ୱିସ୍ମୃତୱନ୍ତଃ|
6 യേശു അവരോട്, “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവ് സൂക്ഷിക്കുക” എന്നു പറഞ്ഞു.
ଯୀଶୁସ୍ତାନୱାଦୀତ୍, ଯୂଯଂ ଫିରୂଶିନାଂ ସିଦୂକିନାଞ୍ଚ କିଣ୍ୱଂ ପ୍ରତି ସାୱଧାନାଃ ସତର୍କାଶ୍ଚ ଭୱତ|
7 “നാം അപ്പം കൊണ്ടുവരാത്തതിനാലായിരിക്കാം അങ്ങനെ പറഞ്ഞത്,” എന്നു പറഞ്ഞ് അവർ പരസ്പരം ചർച്ചചെയ്തു.
ତେନ ତେ ପରସ୍ପରଂ ୱିୱିଚ୍ୟ କଥଯିତୁମାରେଭିରେ, ୱଯଂ ପୂପାନାନେତୁଂ ୱିସ୍ମୃତୱନ୍ତ ଏତତ୍କାରଣାଦ୍ ଇତି କଥଯତି|
8 അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു ചോദിച്ചു, “അൽപ്പവിശ്വാസികളേ, അപ്പം എടുത്തില്ലെന്നതിനെക്കുറിച്ച് നിങ്ങൾ പരസ്പരം ചർച്ചചെയ്യുന്നതെന്ത്?
କିନ୍ତୁ ଯୀଶୁସ୍ତଦ୍ୱିଜ୍ଞାଯ ତାନୱୋଚତ୍, ହେ ସ୍ତୋକୱିଶ୍ୱାସିନୋ ଯୂଯଂ ପୂପାନାନଯନମଧି କୁତଃ ପରସ୍ପରମେତଦ୍ ୱିୱିଂକ୍ୟ?
9 നിങ്ങൾ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലേ? അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി വന്നത് എത്ര കുട്ട നിറയെ എന്നും
ଯୁଷ୍ମାଭିଃ କିମଦ୍ୟାପି ନ ଜ୍ଞାଯତେ? ପଞ୍ଚଭିଃ ପୂପୈଃ ପଞ୍ଚସହସ୍ରପୁରୁଷେଷୁ ଭୋଜିତେଷୁ ଭକ୍ଷ୍ୟୋଚ୍ଛିଷ୍ଟପୂର୍ଣାନ୍ କତି ଡଲକାନ୍ ସମଗୃହ୍ଲୀତଂ;
10 ഏഴ് അപ്പംകൊണ്ട് നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി എത്ര കുട്ട നിറച്ചെടുത്തു എന്നതും നിങ്ങൾ ഓർക്കുന്നില്ലേ?
ତଥା ସପ୍ତଭିଃ ପୂପୈଶ୍ଚତୁଃସହସ୍ରପୁରୁଷେଷୁ ଭେଜିତେଷୁ କତି ଡଲକାନ୍ ସମଗୃହ୍ଲୀତ, ତତ୍ କିଂ ଯୁଷ୍ମାଭିର୍ନ ସ୍ମର୍ୟ୍ୟତେ?
11 എന്നാൽ ‘പരീശന്മാരുടെയും സദൂക്യരുടെയും പുളിപ്പുള്ള മാവ് സൂക്ഷിക്കുക’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് അപ്പത്തിന്റെ കാര്യത്തെക്കുറിച്ചല്ലെന്ന് നിങ്ങൾ മനസ്സിലാക്കാത്തതെന്ത്?”
ତସ୍ମାତ୍ ଫିରୂଶିନାଂ ସିଦୂକିନାଞ୍ଚ କିଣ୍ୱଂ ପ୍ରତି ସାୱଧାନାସ୍ତିଷ୍ଠତ, କଥାମିମାମ୍ ଅହଂ ପୂପାନଧି ନାକଥଯଂ, ଏତଦ୍ ଯୂଯଂ କୁତୋ ନ ବୁଧ୍ୟଧ୍ୱେ?
12 അപ്പോഴാണ്, ജാഗ്രത പുലർത്തണമെന്ന് യേശു പറഞ്ഞുകൊണ്ടിരുന്നത് അപ്പത്തിന് ഉപയോഗിക്കുന്ന പുളിപ്പിനെക്കുറിച്ചല്ല, പിന്നെയോ പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശത്തെ സംബന്ധിച്ചാണ് എന്നു ശിഷ്യന്മാർക്ക് മനസ്സിലായത്.
ତଦାନୀଂ ପୂପକିଣ୍ୱଂ ପ୍ରତି ସାୱଧାନାସ୍ତିଷ୍ଠତେତି ନୋକ୍ତ୍ୱା ଫିରୂଶିନାଂ ସିଦୂକିନାଞ୍ଚ ଉପଦେଶଂ ପ୍ରତି ସାୱଧାନାସ୍ତିଷ୍ଠତେତି କଥିତୱାନ୍, ଇତି ତୈରବୋଧି|
13 യേശു കൈസര്യ-ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോൾ തന്റെ ശിഷ്യന്മാരോട്, “മനുഷ്യപുത്രൻ ആരാകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?” എന്നു ചോദിച്ചു.
ଅପରଞ୍ଚ ଯୀଶୁଃ କୈସରିଯା-ଫିଲିପିପ୍ରଦେଶମାଗତ୍ୟ ଶିଷ୍ୟାନ୍ ଅପୃଚ୍ଛତ୍, ଯୋଽହଂ ମନୁଜସୁତଃ ସୋଽହଂ କଃ? ଲୋକୈରହଂ କିମୁଚ୍ୟେ?
14 അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും യിരെമ്യാവോ മറ്റു പ്രവാചകന്മാരിൽ ഒരാളോ എന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു.
ତଦାନୀଂ ତେ କଥିତୱନ୍ତଃ, କେଚିଦ୍ ୱଦନ୍ତି ତ୍ୱଂ ମଜ୍ଜଯିତା ଯୋହନ୍, କେଚିଦ୍ୱଦନ୍ତି, ତ୍ୱମ୍ ଏଲିଯଃ, କେଚିଚ୍ଚ ୱଦନ୍ତି, ତ୍ୱଂ ଯିରିମିଯୋ ୱା କଶ୍ଚିଦ୍ ଭୱିଷ୍ୟଦ୍ୱାଦୀତି|
15 “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?”
ପଶ୍ଚାତ୍ ସ ତାନ୍ ପପ୍ରଚ୍ଛ, ଯୂଯଂ ମାଂ କଂ ୱଦଥ? ତତଃ ଶିମୋନ୍ ପିତର ଉୱାଚ,
16 “അങ്ങ് ജീവനുള്ള ദൈവത്തിന്റെ പുത്രൻ, ക്രിസ്തു ആകുന്നു,” എന്ന് ശിമോൻ പത്രോസ് പ്രതിവചിച്ചു.
ତ୍ୱମମରେଶ୍ୱରସ୍ୟାଭିଷିକ୍ତପୁତ୍ରଃ|
17 യേശു അതിനു മറുപടി പറഞ്ഞത്, “യോനായുടെ മകൻ ശിമോനേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; മനുഷ്യരല്ല ഇത് നിനക്ക് വെളിപ്പെടുത്തിയത്, പിന്നെയോ എന്റെ സ്വർഗസ്ഥപിതാവാണ്.
ତତୋ ଯୀଶୁଃ କଥିତୱାନ୍, ହେ ଯୂନସଃ ପୁତ୍ର ଶିମୋନ୍ ତ୍ୱଂ ଧନ୍ୟଃ; ଯତଃ କୋପି ଅନୁଜସ୍ତ୍ୱଯ୍ୟେତଜ୍ଜ୍ଞାନଂ ନୋଦପାଦଯତ୍, କିନ୍ତୁ ମମ ସ୍ୱର୍ଗସ୍ୟଃ ପିତୋଦପାଦଯତ୍|
18 ഞാൻ നിന്നോടു പറയുന്നു: നീ പത്രോസ് ആകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; നരകകവാടങ്ങൾ അതിനെ ജയിച്ചടക്കുക അസാധ്യം. (Hadēs )
ଅତୋଽହଂ ତ୍ୱାଂ ୱଦାମି, ତ୍ୱଂ ପିତରଃ (ପ୍ରସ୍ତରଃ) ଅହଞ୍ଚ ତସ୍ୟ ପ୍ରସ୍ତରସ୍ୟୋପରି ସ୍ୱମଣ୍ଡଲୀଂ ନିର୍ମ୍ମାସ୍ୟାମି, ତେନ ନିରଯୋ ବଲାତ୍ ତାଂ ପରାଜେତୁଂ ନ ଶକ୍ଷ୍ୟତି| (Hadēs )
19 സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരും; നീ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.”
ଅହଂ ତୁଭ୍ୟଂ ସ୍ୱର୍ଗୀଯରାଜ୍ୟସ୍ୟ କୁଞ୍ଜିକାଂ ଦାସ୍ୟାମି, ତେନ ଯତ୍ କିଞ୍ଚନ ତ୍ୱଂ ପୃଥିୱ୍ୟାଂ ଭଂତ୍ସ୍ୟସି ତତ୍ସ୍ୱର୍ଗେ ଭଂତ୍ସ୍ୟତେ, ଯଚ୍ଚ କିଞ୍ଚନ ମହ୍ୟାଂ ମୋକ୍ଷ୍ୟସି ତତ୍ ସ୍ୱର୍ଗେ ମୋକ୍ଷ୍ୟତେ|
20 പിന്നെ, താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയരുത് എന്ന ആജ്ഞയും ശിഷ്യന്മാർക്ക് നൽകി.
ପଶ୍ଚାତ୍ ସ ଶିଷ୍ୟାନାଦିଶତ୍, ଅହମଭିଷିକ୍ତୋ ଯୀଶୁରିତି କଥାଂ କସ୍ମୈଚିଦପି ଯୂଯଂ ମା କଥଯତ|
21 ആ സമയംമുതൽ യേശു, താൻ ജെറുശലേമിലേക്കു പോകേണ്ടതാണെന്നും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരിൽനിന്ന് അനേക കഷ്ടം സഹിച്ച് വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നും ശിഷ്യന്മാർക്ക് വിശദീകരിച്ചുകൊടുക്കാൻ തുടങ്ങി.
ଅନ୍ୟଞ୍ଚ ଯିରୂଶାଲମ୍ନଗରଂ ଗତ୍ୱା ପ୍ରାଚୀନଲୋକେଭ୍ୟଃ ପ୍ରଧାନଯାଜକେଭ୍ୟ ଉପାଧ୍ୟାଯେଭ୍ୟଶ୍ଚ ବହୁଦୁଃଖଭୋଗସ୍ତୈ ର୍ହତତ୍ୱଂ ତୃତୀଯଦିନେ ପୁନରୁତ୍ଥାନଞ୍ଚ ମମାୱଶ୍ୟକମ୍ ଏତାଃ କଥା ଯୀଶୁସ୍ତତ୍କାଲମାରଭ୍ୟ ଶିଷ୍ୟାନ୍ ଜ୍ଞାପଯିତୁମ୍ ଆରବ୍ଧୱାନ୍|
22 പത്രോസ് അദ്ദേഹത്തെ മാറ്റിനിർത്തി, “ഒരിക്കലും പാടില്ല കർത്താവേ; അങ്ങേക്ക് ഇങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞ് ശാസിച്ചുതുടങ്ങി.
ତଦାନୀଂ ପିତରସ୍ତସ୍ୟ କରଂ ଘୃତ୍ୱା ତର୍ଜଯିତ୍ୱା କଥଯିତୁମାରବ୍ଧୱାନ୍, ହେ ପ୍ରଭୋ, ତତ୍ ତ୍ୱତ୍ତୋ ଦୂରଂ ଯାତୁ, ତ୍ୱାଂ ପ୍ରତି କଦାପି ନ ଘଟିଷ୍ୟତେ|
23 യേശു തിരിഞ്ഞ് പത്രോസിനോട്, “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ! നീ എനിക്ക് ഒരു പ്രതിബന്ധമാണ്. നീ ദൈവത്തിന്റെ കാര്യങ്ങളല്ല, മനുഷ്യരുടെ കാര്യങ്ങളാണ് ചിന്തിക്കുന്നത്” എന്നു പറഞ്ഞു.
କିନ୍ତୁ ସ ୱଦନଂ ପରାୱର୍ତ୍ୟ ପିତରଂ ଜଗାଦ, ହେ ୱିଘ୍ନକାରିନ୍, ମତ୍ସମ୍ମୁଖାଦ୍ ଦୂରୀଭୱ, ତ୍ୱଂ ମାଂ ବାଧସେ, ଈଶ୍ୱରୀଯକାର୍ୟ୍ୟାତ୍ ମାନୁଷୀଯକାର୍ୟ୍ୟଂ ତୁଭ୍ୟଂ ରୋଚତେ|
24 പിന്നെ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: “ഒരാൾ എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.
ଅନନ୍ତରଂ ଯୀଶୁଃ ସ୍ୱୀଯଶିଷ୍ୟାନ୍ ଉକ୍ତୱାନ୍ ଯଃ କଶ୍ଚିତ୍ ମମ ପଶ୍ଚାଦ୍ଗାମୀ ଭୱିତୁମ୍ ଇଚ୍ଛତି, ସ ସ୍ୱଂ ଦାମ୍ୟତୁ, ତଥା ସ୍ୱକ୍ରୁଶଂ ଗୃହ୍ଲନ୍ ମତ୍ପଶ୍ଚାଦାଯାତୁ|
25 സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും.
ଯତୋ ଯଃ ପ୍ରାଣାନ୍ ରକ୍ଷିତୁମିଚ୍ଛତି, ସ ତାନ୍ ହାରଯିଷ୍ୟତି, କିନ୍ତୁ ଯୋ ମଦର୍ଥଂ ନିଜପ୍ରାଣାନ୍ ହାରଯତି, ସ ତାନ୍ ପ୍ରାପ୍ସ୍ୟତି|
26 ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്തു പ്രയോജനം? അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്തു പകരം കൊടുക്കാൻ കഴിയും?
ମାନୁଷୋ ଯଦି ସର୍ୱ୍ୱଂ ଜଗତ୍ ଲଭତେ ନିଜପ୍ରଣାନ୍ ହାରଯତି, ତର୍ହି ତସ୍ୟ କୋ ଲାଭଃ? ମନୁଜୋ ନିଜପ୍ରାଣାନାଂ ୱିନିମଯେନ ୱା କିଂ ଦାତୁଂ ଶକ୍ନୋତି?
27 മനുഷ്യപുത്രൻ തന്റെ പിതാവിന്റെ തേജസ്സോടെ അവിടത്തെ ദൂതരുമൊത്തു വരും. അപ്പോൾ അവിടന്ന് ഓരോ വ്യക്തിക്കും അവരവരുടെ പ്രവൃത്തിക്ക് അനുസൃതമായ പ്രതിഫലം കൊടുക്കും.
ମନୁଜସୁତଃ ସ୍ୱଦୂତୈଃ ସାକଂ ପିତୁଃ ପ୍ରଭାୱେଣାଗମିଷ୍ୟତି; ତଦା ପ୍ରତିମନୁଜଂ ସ୍ୱସ୍ୱକର୍ମ୍ମାନୁସାରାତ୍ ଫଲଂ ଦାସ୍ୟତି|
28 “ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുന്നതിനുമുമ്പ് ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല, നിശ്ചയം.”
ଅହଂ ଯୁଷ୍ମାନ୍ ତଥ୍ୟଂ ୱଚ୍ମି, ସରାଜ୍ୟଂ ମନୁଜସୁତମ୍ ଆଗତଂ ନ ପଶ୍ୟନ୍ତୋ ମୃତ୍ୟୁଂ ନ ସ୍ୱାଦିଷ୍ୟନ୍ତି, ଏତାଦୃଶାଃ କତିପଯଜନା ଅତ୍ରାପି ଦଣ୍ଡାଯମାନାଃ ସନ୍ତି|