< മത്തായി 15 >

1 അതിനുശേഷം ജെറുശലേമിൽനിന്ന് ചില പരീശന്മാരും വേദജ്ഞരും യേശുവിന്റെ അടുക്കൽവന്ന്,
aparaṁ yirūśālamnagarīyāḥ katipayā adhyāpakāḥ phirūśinaśca yīśōḥ samīpamāgatya kathayāmāsuḥ,
2 “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്ത്? അവർ ആഹാരം കഴിക്കുന്നതിനുമുമ്പ് കൈ കഴുകുന്നില്ലല്ലോ!” എന്നു ചോദിച്ചു.
tava śiṣyāḥ kimartham aprakṣālitakarai rbhakṣitvā paramparāgataṁ prācīnānāṁ vyavahāraṁ laṅvantē?
3 അതിന് യേശു ചോദിച്ച മറുചോദ്യം: “നിങ്ങളുടെ പാരമ്പര്യം അനുവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾ ദൈവകൽപ്പന ലംഘിക്കുന്നതെന്ത്?
tatō yīśuḥ pratyuvāca, yūyaṁ paramparāgatācārēṇa kuta īśvarājñāṁ laṅvadhvē|
4 ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും ദൈവം കൽപ്പിച്ചിരിക്കുന്നു.
īśvara ityājñāpayat, tvaṁ nijapitarau saṁmanyēthāḥ, yēna ca nijapitarau nindyētē, sa niścitaṁ mriyēta;
5 എന്നാൽ നിങ്ങൾ: ‘ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ, ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ എന്നു പറഞ്ഞാൽ, അയാൾ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതില്ല എന്നല്ലേ.
kintu yūyaṁ vadatha, yaḥ svajanakaṁ svajananīṁ vā vākyamidaṁ vadati, yuvāṁ mattō yallabhēthē, tat nyavidyata,
6 ഇങ്ങനെയായാൽ അയാൾ പിന്നെ ‘മാതാപിതാക്കളെ ആദരിക്കേണ്ടതില്ല’ എന്നും നിങ്ങൾ പറയുന്നു. ഈ വിധത്തിൽ, നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പന അസാധുവാക്കുകയല്ലേ?
sa nijapitarau puna rna saṁmaṁsyatē| itthaṁ yūyaṁ paramparāgatēna svēṣāmācārēṇēśvarīyājñāṁ lumpatha|
7 കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു:
rē kapaṭinaḥ sarvvē yiśayiyō yuṣmānadhi bhaviṣyadvacanānyētāni samyag uktavān|
8 “‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.
vadanai rmanujā ētē samāyānti madantikaṁ| tathādharai rmadīyañca mānaṁ kurvvanti tē narāḥ|
9 അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു; അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’”
kintu tēṣāṁ manō mattō vidūraēva tiṣṭhati| śikṣayantō vidhīn nrājñā bhajantē māṁ mudhaiva tē|
10 പിന്നെ യേശു ജനക്കൂട്ടത്തെ തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക.
tatō yīśu rlōkān āhūya prōktavān, yūyaṁ śrutvā budhyadhbaṁ|
11 മനുഷ്യന്റെ വായിലേക്കു ചെല്ലുന്നതല്ല, പിന്നെയോ വായിൽനിന്ന് പുറപ്പെടുന്നതാണ് ആ വ്യക്തിയെ ‘അശുദ്ധമാക്കുന്നത്.’”
yanmukhaṁ praviśati, tat manujam amēdhyaṁ na karōti, kintu yadāsyāt nirgacchati, tadēva mānuṣamamēdhyī karōtī|
12 അപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ച്, “ഈ വചനം പരീശന്മാരെ പ്രകോപിതരാക്കിയിരിക്കുന്നു എന്ന് അങ്ങ് അറിയുന്നോ?” എന്നു ചോദിച്ചു.
tadānīṁ śiṣyā āgatya tasmai kathayāñcakruḥ, ētāṁ kathāṁ śrutvā phirūśinō vyarajyanta, tat kiṁ bhavatā jñāyatē?
13 യേശു അതിനുത്തരം പറഞ്ഞത്: “എന്റെ സ്വർഗസ്ഥപിതാവു നട്ടിട്ടില്ലാത്ത എല്ലാ തൈയും വേരോടെ പിഴുതുനീക്കപ്പെടും.
sa pratyavadat, mama svargasthaḥ pitā yaṁ kañcidaṅkuraṁ nārōpayat, sa utpāvdyatē|
14 അവരെ ഗൗനിക്കേണ്ടതില്ല; അവർ അന്ധരായ വഴികാട്ടികൾ ആകുന്നു. ഒരന്ധൻ മറ്റൊരന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.”
tē tiṣṭhantu, tē andhamanujānām andhamārgadarśakā ēva; yadyandhō'ndhaṁ panthānaṁ darśayati, tarhyubhau garttē patataḥ|
15 “ആ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരണമേ,” പത്രോസ് അപേക്ഷിച്ചു.
tadā pitarastaṁ pratyavadat, dr̥ṣṭāntamimamasmān bōdhayatu|
16 “നിങ്ങൾ ഇപ്പോഴും ഇത്ര ബുദ്ധിഹീനരോ?” യേശു അവരോടു ചോദിച്ചു.
yīśunā prōktaṁ, yūyamadya yāvat kimabōdhāḥ stha?
17 “വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ.
kathāmimāṁ kiṁ na budhyadhbē? yadāsyaṁ prēviśati, tad udarē patan bahirniryāti,
18 എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്.
kintvāsyād yanniryāti, tad antaḥkaraṇāt niryātatvāt manujamamēdhyaṁ karōti|
19 വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു;
yatō'ntaḥkaraṇāt kucintā badhaḥ pāradārikatā vēśyāgamanaṁ cairyyaṁ mithyāsākṣyam īśvaranindā caitāni sarvvāṇi niryyānti|
20 ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”
ētāni manuṣyamapavitrī kurvvanti kintvaprakṣālitakarēṇa bhōjanaṁ manujamamēdhyaṁ na karōti|
21 യേശു ആ സ്ഥലംവിട്ടു സോർ, സീദോൻ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു.
anantaraṁ yīśustasmāt sthānāt prasthāya sōrasīdōnnagarayōḥ sīmāmupatasyau|
22 അപ്പോൾ അവിടെനിന്നുള്ള കനാൻ നിവാസിയായ ഒരു സ്ത്രീ വന്ന് നിലവിളിച്ചുകൊണ്ട്, “കർത്താവേ, ദാവീദുപുത്രാ, എന്നോട് കരുണയുണ്ടാകണമേ! ഒരു ഭൂതം എന്റെ മകളെ ബാധിച്ച് അവളെ അതികഠിനമായി പീഡിപ്പിക്കുന്നു” എന്നു പറഞ്ഞു.
tadā tatsīmātaḥ kācit kinānīyā yōṣid āgatya tamuccairuvāca, hē prabhō dāyūdaḥ santāna, mamaikā duhitāstē sā bhūtagrastā satī mahāklēśaṁ prāpnōti mama dayasva|
23 യേശു ഒരു വാക്കും ഉത്തരം പറഞ്ഞില്ല. അതുകൊണ്ട് ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “നമുക്ക് പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്ന അവളെ പറഞ്ഞയയ്ക്കണമേ” എന്നപേക്ഷിച്ചു.
kintu yīśustāṁ kimapi nōktavān, tataḥ śiṣyā āgatya taṁ nivēdayāmāsuḥ, ēṣā yōṣid asmākaṁ paścād uccairāhūyāgacchati, ēnāṁ visr̥jatu|
24 “ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുമാത്രമാണ് എന്നെ അയച്ചിരിക്കുന്നത്,” എന്ന് യേശു ഉത്തരം പറഞ്ഞു.
tadā sa pratyavadat, isrāyēlgōtrasya hāritamēṣān vinā kasyāpyanyasya samīpaṁ nāhaṁ prēṣitōsmi|
25 എന്നാൽ, ആ സ്ത്രീ വന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണ്, “കർത്താവേ, എന്നെ സഹായിക്കണമേ” എന്നപേക്ഷിച്ചു.
tataḥ sā nārīsamāgatya taṁ praṇamya jagāda, hē prabhō māmupakuru|
26 അതിന് യേശു, “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല” എന്നു പറഞ്ഞു.
sa uktavān, bālakānāṁ bhakṣyamādāya sāramēyēbhyō dānaṁ nōcitaṁ|
27 “ശരിയാണ് കർത്താവേ,” അവൾ പറഞ്ഞു. “എങ്കിലും നായ്ക്കുട്ടികളും അവയുടെ യജമാനരുടെ മേശയിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ.”
tadā sā babhāṣē, hē prabhō, tat satyaṁ, tathāpi prabhō rbhañcād yaducchiṣṭaṁ patati, tat sāramēyāḥ khādanti|
28 അപ്പോൾ യേശു, “സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്! നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ” എന്നു കൽപ്പിച്ചു. ആ നിമിഷംതന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിച്ചു.
tatō yīśuḥ pratyavadat, hē yōṣit, tava viśvāsō mahān tasmāt tava manōbhilaṣitaṁ sidyyatu, tēna tasyāḥ kanyā tasminnēva daṇḍē nirāmayābhavat|
29 യേശു അവിടംവിട്ട് ഗലീലാതടാകതീരത്തുകൂടി സഞ്ചരിച്ച് ഒരു മലമുകളിൽ കയറി, അവിടെ ഇരുന്നു.
anantaraṁ yīśastasmāt sthānāt prasthāya gālīlsāgarasya sannidhimāgatya dharādharamāruhya tatrōpavivēśa|
30 ഒരു വലിയ ജനക്കൂട്ടം; മുടന്തർ, അന്ധർ, വികലാംഗർ, ഊമകൾ എന്നിങ്ങനെ പലതരം രോഗികളെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കാൽക്കൽ കിടത്തി. യേശു അവർക്കെല്ലാം സൗഖ്യം നൽകി.
paścāt jananivahō bahūn khañcāndhamūkaśuṣkakaramānuṣān ādāya yīśōḥ samīpamāgatya taccaraṇāntikē sthāpayāmāsuḥ, tataḥ sā tān nirāmayān akarōt|
31 ഊമകൾ സംസാരിക്കുന്നതും വികലാംഗർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ചയുള്ളവരായിത്തീരുന്നതും കണ്ട് ജനം ആശ്ചര്യപ്പെട്ടു. അവർ ഇസ്രായേലിന്റെ ദൈവത്തെ പുകഴ്ത്തി.
itthaṁ mūkā vākyaṁ vadanti, śuṣkakarāḥ svāsthyamāyānti, paṅgavō gacchanti, andhā vīkṣantē, iti vilōkya lōkā vismayaṁ manyamānā isrāyēla īśvaraṁ dhanyaṁ babhāṣirē|
32 യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഇവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ എനിക്ക് താത്പര്യമില്ല; അവർ വഴിയിൽ തളർന്നുവീഴും.”
tadānīṁ yīśuḥ svaśiṣyān āhūya gaditavān, ētajjananivahēṣu mama dayā jāyatē, ētē dinatrayaṁ mayā sākaṁ santi, ēṣāṁ bhakṣyavastu ca kañcidapi nāsti, tasmādahamētānakr̥tāhārān na visrakṣyāmi, tathātvē vartmamadhyē klāmyēṣuḥ|
33 അതിനു ശിഷ്യന്മാർ, “ഈ വലിയ ജനക്കൂട്ടത്തിനു ആവശ്യമുള്ളത്ര ഭക്ഷണം ഈ വിജനപ്രദേശത്ത് നമുക്ക് എവിടെനിന്നു ലഭിക്കും?” എന്നു ചോദിച്ചു.
tadā śiṣyā ūcuḥ, ētasmin prāntaramadhya ētāvatō martyān tarpayituṁ vayaṁ kutra pūpān prāpsyāmaḥ?
34 യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. “ഏഴ്, കുറച്ചു ചെറിയ മീനും ഉണ്ട്,” അവർ മറുപടി പറഞ്ഞു.
yīśurapr̥cchat, yuṣmākaṁ nikaṭē kati pūpā āsatē? ta ūcuḥ, saptapūpā alpāḥ kṣudramīnāśca santi|
35 യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു.
tadānīṁ sa lōkanivahaṁ bhūmāvupavēṣṭum ādiśya
36 പിന്നെ അദ്ദേഹം ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് നുറുക്കി ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് ജനത്തിന് കൊടുക്കുകയും ചെയ്തു.
tān saptapūpān mīnāṁśca gr̥hlan īśvarīyaguṇān anūdya bhaṁktvā śiṣyēbhyō dadau, śiṣyā lōkēbhyō daduḥ|
37 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു.
tataḥ sarvvē bhuktvā tr̥ptavantaḥ; tadavaśiṣṭabhakṣyēṇa saptaḍalakān paripūryya saṁjagr̥huḥ|
38 ഭക്ഷിച്ചവർ സ്ത്രീകളെയും കുഞ്ഞുങ്ങളെയുംകൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.
tē bhōktārō yōṣitō bālakāṁśca vihāya prāyēṇa catuḥsahasrāṇi puruṣā āsan|
39 ജനക്കൂട്ടത്തെ യാത്രയയച്ചശേഷം യേശു വള്ളത്തിൽ കയറി മഗദാ ദേശത്തേക്കു പോയി.
tataḥ paraṁ sa jananivahaṁ visr̥jya tarimāruhya magdalāpradēśaṁ gatavān|

< മത്തായി 15 >