< മത്തായി 14 >
1 ആ കാലത്ത് ഗലീലയിലെ ഭരണാധികാരിയായിരുന്ന ഹെരോദാവ് യേശുവിനെക്കുറിച്ചുള്ള വാർത്തകേട്ട്,
තදානීං රාජා හේරෝද් යීශෝ ර්යශඃ ශ්රුත්වා නිජදාසේයාන් ජගාද්,
2 തന്റെ സേവകന്മാരോട്, “ഇദ്ദേഹം യോഹന്നാൻസ്നാപകൻതന്നെയാണ്. യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നത്” എന്നു പറഞ്ഞു.
ඒෂ මජ්ජයිතා යෝහන්, ප්රමිතේභයස්තස්යෝත්ථානාත් තේනේත්ථමද්භුතං කර්ම්ම ප්රකාශ්යතේ|
3 ഹെരോദാവ്, തന്റെ സഹോദരൻ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, നേരത്തേ യോഹന്നാനെ ബന്ധിച്ച് കാരാഗൃഹത്തിൽ അടച്ചിരുന്നു.
පුරා හේරෝද් නිජභ්රාතු: ඵිලිපෝ ජායායා හේරෝදීයායා අනුරෝධාද් යෝහනං ධාරයිත්වා බද්ධා කාරායාං ස්ථාපිතවාන්|
4 “നീ നിയമവിരുദ്ധമായാണ് അവളെ സ്വന്തമാക്കിയിരിക്കുന്നത്,” എന്ന് യോഹന്നാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നതിനാലാണ് അപ്രകാരം ചെയ്തത്.
යතෝ යෝහන් උක්තවාන්, ඒත්සයාඃ සංග්රහෝ භවතෝ නෝචිතඃ|
5 യോഹന്നാനെ വധിക്കാൻ ഹെരോദാവ് ആഗ്രഹിച്ചെങ്കിലും ജനം യോഹന്നാനെ ഒരു പ്രവാചകൻ എന്നു കരുതിയിരുന്നതിനാൽ രാജാവ് ജനത്തെ ഭയപ്പെട്ടിരുന്നു.
තස්මාත් නෘපතිස්තං හන්තුමිච්ඡන්නපි ලෝකේභ්යෝ විභයාඤ්චකාර; යතඃ සර්ව්වේ යෝහනං භවිෂ්යද්වාදිනං මේනිරේ|
6 ഹെരോദാരാജാവിന്റെ ജന്മദിനത്തിൽ ഹെരോദ്യയുടെ പുത്രി രാജസദസ്സിൽ നൃത്തം ചെയ്ത്, അദ്ദേഹത്തെ വളരെ പ്രസാദിപ്പിച്ചതിനാൽ
කින්තු හේරෝදෝ ජන්මාහීයමහ උපස්ථිතේ හේරෝදීයායා දුහිතා තේෂාං සමක්ෂං නෘතිත්වා හේරෝදමප්රීණ්යත්|
7 അവൾ എന്തു ചോദിച്ചാലും കൊടുക്കാമെന്ന് രാജാവ് ശപഥംചെയ്തുപറഞ്ഞു.
තස්මාත් භූපතිඃ ශපථං කුර්ව්වන් ඉති ප්රත්යඥාසීත්, ත්වයා යද් යාච්යතේ, තදේවාහං දාස්යාමි|
8 അപ്പോൾ അവൾ തന്റെ അമ്മയുടെ നിർദേശപ്രകാരം, “യോഹന്നാൻസ്നാപകന്റെ തല ഒരു തളികയിൽ എനിക്ക് തരണമേ” എന്നപേക്ഷിച്ചു.
සා කුමාරී ස්වීයමාතුඃ ශික්ෂාං ලබ්ධා බභාෂේ, මජ්ජයිතුර්යෝහන උත්තමාඞ්ගං භාජනේ සමානීය මහ්යං විශ්රාණය|
9 രാജാവ് ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ ആഗ്രഹം നിറവേറ്റാൻ ആജ്ഞ നൽകി.
තතෝ රාජා ශුශෝච, කින්තු භෝජනායෝපවිශතාං සඞ්ගිනාං ස්වකෘතශපථස්ය චානුරෝධාත් තත් ප්රදාතුම ආදිදේශ|
10 അങ്ങനെ കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദംചെയ്യിച്ചു;
පශ්චාත් කාරාං ප්රති නරං ප්රහිත්ය යෝහන උත්තමාඞ්ගං ඡිත්ත්වා
11 അദ്ദേഹത്തിന്റെ തല ഒരു തളികയിൽ കൊണ്ടുവന്ന് ആ പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി.
තත් භාජන ආනාය්ය තස්යෛ කුමාර්ය්යෛ ව්යශ්රාණයත්, තතඃ සා ස්වජනන්යාඃ සමීපං තන්නිනාය|
12 യോഹന്നാന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ ശരീരം എടുത്ത് സംസ്കരിച്ചു. പിന്നെ അവർ ഈ വിവരം യേശുവിനെ അറിയിച്ചു.
පශ්චාත් යෝහනඃ ශිෂ්යා ආගත්ය කායං නීත්වා ශ්මශානේ ස්ථාපයාමාසුස්තතෝ යීශෝඃ සන්නිධිං ව්රජිත්වා තද්වාර්ත්තාං බභාෂිරේ|
13 യേശു ഇതു കേട്ടിട്ട് വള്ളത്തിൽ കയറി അവിടെനിന്ന് തനിച്ച് ഒരു വിജനസ്ഥലത്തേക്ക് പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളിൽനിന്ന് കരമാർഗം അദ്ദേഹത്തെ ലക്ഷ്യമാക്കി യാത്രചെയ്തു.
අනන්තරං යීශුරිති නිශභ්ය නාවා නිර්ජනස්ථානම් ඒකාකී ගතවාන්, පශ්චාත් මානවාස්තත් ශ්රුත්වා නානානගරේභ්ය ආගත්ය පදෛස්තත්පශ්චාද් ඊයුඃ|
14 യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടത്തെക്കണ്ടു; അദ്ദേഹത്തിന് അവരോടു സഹതാപം തോന്നി; അവരുടെ രോഗികളെ സൗഖ്യമാക്കി.
තදානීං යීශු ර්බහිරාගත්ය මහාන්තං ජනනිවහං නිරීක්ෂ්ය තේෂු කාරුණිකඃ මන් තේෂාං පීඩිතජනාන් නිරාමයාන් චකාර|
15 സന്ധ്യാനേരം അടുത്തപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഇതൊരു വിജനസ്ഥലമാണ്; നേരവും വളരെ വൈകിയിരിക്കുന്നു. ജനത്തിന് ആവശ്യമായ ആഹാരം വാങ്ങുന്നതിന് അവരെ ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചാലും” എന്നു പറഞ്ഞു.
තතඃ පරං සන්ධ්යායාං ශිෂ්යාස්තදන්තිකමාගත්ය කථයාඤ්චක්රුඃ, ඉදං නිර්ජනස්ථානං වේලාප්යවසන්නා; තස්මාත් මනුජාන් ස්වස්වග්රාමං ගන්තුං ස්වාර්ථං භක්ෂ්යාණි ක්රේතුඤ්ච භවාන් තාන් විසෘජතු|
16 അതിനു മറുപടിയായി യേശു, “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു.
කින්තු යීශුස්තානවාදීත්, තේෂාං ගමනේ ප්රයෝජනං නාස්ති, යූයමේව තාන් භෝජයත|
17 “ഇവിടെ ഞങ്ങളുടെപക്കൽ അഞ്ചപ്പവും രണ്ടുമീനും അല്ലാതെ ഒന്നുമില്ല,” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു.
තදා තේ ප්රත්යවදන්, අස්මාකමත්ර පූපපඤ්චකං මීනද්වයඤ්චාස්තේ|
18 “എങ്കിൽ അവ ഇവിടെ കൊണ്ടുവരിക,” എന്ന് യേശു പറഞ്ഞിട്ട്
තදානීං තේනෝක්තං තානි මදන්තිකමානයත|
19 ജനങ്ങളോട് പുൽപ്പുറത്ത് ഇരിക്കാൻ നിർദേശിച്ചു. യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്ക് കൊടുത്തു; ശിഷ്യന്മാർ അത് ജനത്തിന് വിളമ്പി.
අනන්තරං ස මනුජාන් යවසෝපර්ය්යුපවේෂ්ටුම් ආඥාපයාමාස; අපර තත් පූපපඤ්චකං මීනද්වයඤ්ච ගෘහ්ලන් ස්වර්ගං ප්රති නිරීක්ෂ්යේශ්වරීයගුණාන් අනූද්ය භංක්ත්වා ශිෂ්යේභ්යෝ දත්තවාන්, ශිෂ්යාශ්ච ලෝකේභ්යෝ දදුඃ|
20 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.
තතඃ සර්ව්වේ භුක්ත්වා පරිතෘප්තවන්තඃ, තතස්තදවශිෂ්ටභක්ෂ්යෛඃ පූර්ණාන් ද්වාදශඩලකාන් ගෘහීතවන්තඃ|
21 ഭക്ഷിച്ചവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
තේ භෝක්තාරඃ ස්ත්රීර්බාලකාංශ්ච විහාය ප්රායේණ පඤ්ච සහස්රාණි පුමාංස ආසන්|
22 യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരയ്ക്കു പോകാൻ അവരെ നിർബന്ധിച്ചു.
තදනන්තරං යීශු ර්ලෝකානාං විසර්ජනකාලේ ශිෂ්යාන් තරණිමාරෝඪුං ස්වාග්රේ පාරං යාතුඤ්ච ගාඪමාදිෂ්ටවාන්|
23 ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഏകനായി ഒരു മലയിലേക്ക് കയറിപ്പോയി. അദ്ദേഹം ആ രാത്രിയിൽ അവിടെ തനിച്ചായിരുന്നു.
තතෝ ලෝකේෂු විසෘෂ්ටේෂු ස විවික්තේ ප්රාර්ථයිතුං ගිරිමේකං ගත්වා සන්ධ්යාං යාවත් තත්රෛකාකී ස්ථිතවාන්|
24 അപ്പോൾ വള്ളം കരയിൽനിന്ന് വളരെദൂരം പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ വള്ളം തിരകളാൽ ആടിയുലയുകയുമായിരുന്നു.
කින්තු තදානීං සම්මුඛවාතත්වාත් සරිත්පතේ ර්මධ්යේ තරඞ්ගෛස්තරණිර්දෝලායමානාභවත්|
25 രാത്രി മൂന്നുമണിക്കുശേഷം യേശു തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി.
තදා ස යාමින්යාශ්චතුර්ථප්රහරේ පද්භ්යාං ව්රජන් තේෂාමන්තිකං ගතවාන්|
26 അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാർ ഭയവിഹ്വലരായി, “അയ്യോ, ഭൂതം!” എന്നു പറഞ്ഞ് ഭയന്ന് അവർ അലമുറയിട്ടു.
කින්තු ශිෂ්යාස්තං සාගරෝපරි ව්රජන්තං විලෝක්ය සමුද්විග්නා ජගදුඃ, ඒෂ භූත ඉති ශඞ්කමානා උච්චෛඃ ශබ්දායාඤ්චක්රිරේ ච|
27 ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.”
තදෛව යීශුස්තානවදත්, සුස්ථිරා භවත, මා භෛෂ්ට, ඒෂෝ(අ)හම්|
28 അപ്പോൾ പത്രോസ്, “കർത്താവേ, അത് അങ്ങ് ആകുന്നെങ്കിൽ, ഞാൻ വെള്ളത്തിനുമീതേ നടന്ന് അങ്ങയുടെ അടുത്തെത്താൻ കൽപ്പിക്കണമേ” എന്നപേക്ഷിച്ചു.
තතඃ පිතර ඉත්යුක්තවාන්, හේ ප්රභෝ, යදි භවානේව, තර්හි මාං භවත්සමීපං යාතුමාඥාපයතු|
29 “വരിക,” അദ്ദേഹം പറഞ്ഞു. അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനുമീതേകൂടി യേശുവിന്റെ അടുത്തേക്കു നടന്നു.
තතඃ තේනාදිෂ්ටඃ පිතරස්තරණිතෝ(අ)වරුහ්ය යීශේරන්තිකං ප්රාප්තුං තෝයෝපරි වව්රාජ|
30 എന്നാൽ, അയാൾ കൊടുങ്കാറ്റു കണ്ട് ഭയപ്പെട്ട് മുങ്ങാൻ തുടങ്ങി. “കർത്താവേ, രക്ഷിക്കണമേ,” അയാൾ നിലവിളിച്ചു.
කින්තු ප්රචණ්ඩං පවනං විලෝක්ය භයාත් තෝයේ මංක්තුම් ආරේභේ, තස්මාද් උච්චෛඃ ශබ්දායමානඃ කථිතවාන්, හේ ප්රභෝ, මාමවතු|
31 യേശു ഉടൻതന്നെ കൈനീട്ടി പത്രോസിനെ പിടിച്ചു; “അൽപ്പവിശ്വാസീ, നീ എന്തിന് സംശയിച്ചു?” എന്നു ചോദിച്ചു.
යීශුස්තත්ක්ෂණාත් කරං ප්රසාර්ය්ය තං ධරන් උක්තවාන්, හ ස්තෝකප්රත්යයින් ත්වං කුතඃ සමශේථාඃ?
32 പിന്നെ, അവർ വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു.
අනන්තරං තයෝස්තරණිමාරූඪයෝඃ පවනෝ නිවවෘතේ|
33 വള്ളത്തിൽ ഉണ്ടായിരുന്നവർ, “അങ്ങ് ദൈവപുത്രൻതന്നെ സത്യം” എന്നു പറഞ്ഞ് അദ്ദേഹത്തെ വീണുവണങ്ങി.
තදානීං යේ තරණ්යාමාසන්, ත ආගත්ය තං ප්රණභ්ය කථිතවන්තඃ, යථාර්ථස්ත්වමේවේශ්වරසුතඃ|
34 അവർ തടാകത്തിന്റെ അക്കരെ ഗെന്നേസരെത്തിൽ എത്തി.
අනන්තරං පාරං ප්රාප්ය තේ ගිනේෂරන්නාමකං නගරමුපතස්ථුඃ,
35 ആ ദേശവാസികൾ യേശുവിനെ തിരിച്ചറിഞ്ഞപ്പോൾ, യേശു വന്ന വിവരം സമീപപ്രദേശങ്ങളിലെല്ലാം അറിയിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.
තදා තත්රත්යා ජනා යීශුං පරිචීය තද්දේශ්ස්ය චතුර්දිශෝ වාර්ත්තාං ප්රහිත්ය යත්ර යාවන්තඃ පීඩිතා ආසන්, තාවතඒව තදන්තිකමානයාමාසුඃ|
36 അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടാൻ രോഗികൾക്ക് അനുവാദം നൽകണമെന്ന് അവർ യാചിച്ചു; തൊട്ടവർക്കെല്ലാം സൗഖ്യം ലഭിച്ചു.
අපරං තදීයවසනස්ය ග්රන්ථිමාත්රං ස්ප්රෂ්ටුං විනීය යාවන්තෝ ජනාස්තත් ස්පර්ශං චක්රිරේ, තේ සර්ව්වඒව නිරාමයා බභූවුඃ|