< മത്തായി 13 >

1 ആ ദിവസംതന്നെ യേശു വീട്ടിൽനിന്ന് പുറപ്പെട്ട് തടാകതീരത്ത് ഉപവിഷ്ടനായി.
Helyo izuva Jesu avayendi hanze yenzuoo ni kukala kwimbali ye wate.
2 ഒരു വൻ ജനാവലി തനിക്കുചുറ്റും തിങ്ങിക്കൂടുന്നതുകൊണ്ട് അദ്ദേഹം ഒരു വള്ളത്തിൽ കയറി ഇരുന്നു; ജനാവലി മുഴുവനും കരയിൽ നിന്നു.
Inyangela inkando iva kopene kumuzimbuluka, chechila mu chisepe ni kwikala mwateni. Inyangela yonse iva zimene helizo.
3 യേശു സാദൃശ്യകഥകളിലൂടെ അനേകം കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അത് ഇപ്രകാരമായിരുന്നു: “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു;
Linu Jesu chawamba zintu zingi kuvali mwi nguli. Chati, “Muvone, mubyali avayendi kukubyila.
4 വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. അത് പക്ഷികൾ വന്നു കൊത്തിത്തിന്നു.
Haba kukavubyala vulyo, imwi umbuto chiyawila kwimbali yenzila, mi zizuni chizakeza chizeza kuilya.
5 ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു, ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു.
Imwi imbuto iba wili mwivu lya mabwe, uko kuisena iva wani ivu ilingi. Haho fele chiya mena, kakuti ivu kena livatungite.
6 എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി.
Kono izuva hali tanta, zivamenete chiza letuka kakuli kena zivena mihisi, mi chizazuma.
7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിക്കളഞ്ഞു.
Imwi imbuko iva wili mu kati kezi samu. Masamu amwiya chia kula ni kuzi puputiza,
8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകി.
Imwi imbuto iba wili mwivu lina hande mi ziva biki vuheke, amwi makumi e kumi nikuhitilila, amwi makumi amana iyanza ni limwina, amwi makumi otatwe.
9 ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ.”
Eye yo zuwa, mumusiye atekeleze.
10 ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങു ജനത്തോട് സാദൃശ്യകഥകളിലൂടെമാത്രം സംസാരിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു.
Valutwana chivakeza ni chivati kwa Jesu, “Chinzi howamba kwi nyangela mwinguli?”
11 അതിനു മറുപടിയായി യേശു അവരോടു പറഞ്ഞത്: “സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; അവർക്കോ അത് നൽകപ്പെട്ടിട്ടില്ല.
Jesu chetava ni chati kuvali, “Muvahewa inswenelo yaku zuwisisa inkunutu zamuvuso wa kwiulu, kono kuvali kena kevava hewa.
12 ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.
Kakuti yense yo wina, kwali kahewe zingi, mi kakwi zule kwali. Kono yense ya sena, kwali kanyangwe ni chakwete.
13 “അവർ നോക്കുന്നെങ്കിലും കാണുന്നില്ല; അവർ കേൾക്കുന്നെങ്കിലും ശ്രദ്ധിക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ല. ഇതുകൊണ്ടാണ് ഞാൻ ജനത്തോട് സാദൃശ്യകഥകളിലൂടെ സംസാരിക്കുന്നത്.
Cwale niwamba kubali che nguli, kakuti ni haike vavona, kava vonisisi. Mi nihava zuwa vulyo, kavazuwi, mikava zuwisisi.
14 ഇവരെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ഇപ്രകാരം നിവൃത്തിയായിരിക്കുന്നു. “‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല.
Kuvali chipolofita cha Isaya chivezuzilizwa, chita kuti, 'Chotekeleze uzuwa kono kete uzuwisise, chololete uvona, kono kete uvonisise.
15 ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു; അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല. അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ചെവികൾകൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട് അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു.’
kakuti vantu inkulo zavo chiza nuna, mi vakukutu kuzuwa, mi vave yali menso avo, ili kiti senzi vavoni ni menso avo, kapa kuzuwa chamatwi avo, kapa kuzuwisisa che nkulo zavo, ili kuti vasandumuke hape, mi nini vavahozi.'
16 എന്നാൽ, നിങ്ങളുടെ കാഴ്ചയുള്ള കണ്ണുകളും കേൾവിയുള്ള കാതുകളും അനുഗ്രഹിക്കപ്പെട്ടവ.
Kono chi tonofezwe menso enu, kuti avone; ni matwi enu, kuti azuwe.
17 അനേകം പ്രവാചകന്മാരും നീതിനിഷ്ഠരും നിങ്ങൾ കാണുന്നത് കാണാൻ അതിയായി ആശിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ല, നിങ്ങൾ കേൾക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചെങ്കിലും കേൾക്കാൻ കഴിഞ്ഞില്ല എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു.
Cheniti ni miwambila kuti vungu bwa vapolofita ni vantu valukite vatavela kuvona zintu zimuvona, mi kana vavaziboni. Vatabela kuzuwa zintu zimuzuwa, mi kana vavazizuwi.
18 “കർഷകന്റെ സാദൃശ്യകഥയുടെ അർഥം ശ്രദ്ധിക്കുക:
Muteke kwi nguli ya mubyali.
19 ഒരാൾ സ്വർഗരാജ്യത്തിന്റെസന്ദേശം കേൾക്കുന്നു. പക്ഷേ, അത് ഗ്രഹിക്കുന്നില്ല. അപ്പോൾ പിശാച് വന്ന്, അയാളുടെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് അപഹരിക്കുന്നു. ഇതാണ് വഴിയോരത്ത് വിതയ്ക്കപ്പെട്ട വിത്ത്.
Linu yense muntu hazuwa linzwi lya muvuso kono kali zuwisisi, haho vantu vavi vakeza kwiza kuhinda cha byalite mwi nkulo yakwe. Iyi nji mbuto iva byaliwe kwimbali ye nzila.
20 പാറസ്ഥലത്ത് വിതയ്ക്കപ്പെട്ട വിത്തു പ്രതിനിധാനംചെയ്യുന്നത്, വചനം കേൾക്കുകയും ഉടനെതന്നെ അത് ആനന്ദത്തോടെ സ്വീകരിക്കുകയുംചെയ്യുന്ന വ്യക്തികളെയാണ്.
Iye yava byalwa hevu lya mabwe njo zuwa linzwi ni kulitambula cho kusanga haho.
21 എന്നാൽ, അവർക്ക് ആഴത്തിൽ വേരില്ലായ്കയാൽ അധികനാൾ നിലനിൽക്കുകയില്ല. വചനംനിമിത്തം കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അവർ വേഗം വിശ്വാസം ത്യജിച്ചുകളയുന്നു.
Mi kena mihisi iye mwine kono ukwata vulyo inako zana. Linu manyando kapa kwihaiwa chikwava kwateni chevaka lye nzi, ka sitatale njiho haho.
22 മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് വചനം കേൾക്കുന്ന വ്യക്തികളാണ്, എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു. (aiōn g165)
Yavabyila mukati ke zisamu zamiya, uzu njiyena yozuwa linzi, kono kuvilelela ifasi nikusaka ahulu chifuma zi sina linzwi ni kusaha miselo. (aiōn g165)
23 നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം കേൾക്കുകയും ഗ്രഹിക്കുകയുംചെയ്യുന്നവരാണ്. അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകുകയുംചെയ്യുന്നു.”
Yavabyilwa he ivu ilotu, uzu njo zuwa linzwi nikuli zuwisisa. Uzu njo vikava miselo, ni yoilima; imwi makumi a kumi nikuhitilila, imwi mashumi akwanisa iyanza ni lyonke, imwi makumi otatwe.
24 യേശു മറ്റൊരു സാദൃശ്യകഥ അവരോടു പറഞ്ഞു: “തന്റെ വയലിൽ നല്ല വിത്ത് വിതച്ച ഒരു കർഷകനോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
Jesu chavaha imwi inguli. Chati. “Muso wa kwiwuulu ukola sina ili muntu yabyali intanga zilotu mwiwa lyakwe.
25 എന്നാൽ, എല്ലാവരും ഉറങ്ങുമ്പോൾ തന്റെ ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു.
Kono vantu nivalele, zila zakwe nazo chizakeza kubya mumukula mukati ka vuloto ni kuyenda.
26 വിത്ത് പൊട്ടിമുളച്ച്, ചെടി വളർന്ന്, കതിരിട്ടപ്പോൾ കളയും കാണപ്പെട്ടു.
Linu vuloto havukula mena ni kuvika miselo mukula nawo chiwavoneka.
27 “വേലക്കാർ ഉടമസ്ഥന്റെ അടുക്കൽവന്ന്, ‘യജമാനനേ, അങ്ങു നല്ല വിത്തല്ലയോ വയലിൽ വിതച്ചത്? പിന്നെ, കളകൾ എങ്ങനെ വന്നു?’ എന്നു ചോദിച്ചു.
Valeki vamwine waluwa chivakeza chivati kwali, 'Unkoshangu, kena uvabyali intanga zina hande muluwa lwako? Chinzi hachikuwanika mukula?'
28 “‘ഇത് ശത്രു ചെയ്തതാണ്,’ അദ്ദേഹം ഉത്തരം പറഞ്ഞു. “വേലക്കാർ അദ്ദേഹത്തോട്, ‘ഞങ്ങൾ ചെന്ന് കള പറിച്ചുകൂട്ടട്ടെയോ?’ എന്നു ചോദിച്ചു.
Chati kuvali, 'Yonitoyete nja vapangi vulyo,' Vatanga vakwe chivati kwali, 'Cwale usaka kuti tuka zinyukule mwateni?'
29 “യജമാനൻ അവരോടു പറഞ്ഞത്: ‘വേണ്ടാ, നിങ്ങൾ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും.
Mwina luwa chati, 'Nee, kakuti chi mwakanyukula mwateni mukula, pona chimuka nyukulilila ni vuloto.
30 കൊയ്ത്തുവരെ രണ്ടും ഒരുമിച്ചു വളരട്ടെ. വിളവെടുപ്പിനു സമയമാകട്ടെ, അന്നു ഞാൻ കൊയ്ത്തുകാരോട്: ആദ്യം കളകൾ പറിച്ചു ചുട്ടുകളയേണ്ടതിന് കറ്റകളാക്കി കെട്ടുക, പിന്നെ ഗോതമ്പു ശേഖരിച്ച് എന്റെ കളപ്പുരയിലേക്കു കൊണ്ടുവരിക’ എന്നും പറയും.”
Muzisiye zikulille hamwina kulindila inkutulo. He nako ye nkutulo kaniwambe kuva kutuli, “Chentanzi munyukolo mukula ni kuisumina mañata kuti uhisiwe, kono mukunganye vuloto muzishete zangu.'””
31 യേശു അവരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ഒരു കർഷകൻ എടുത്ത് തന്റെ പുരയിടത്തിൽ നട്ട കടുകുമണിയോടു സ്വർഗരാജ്യത്തെ ഉപമിക്കാം.
Jesu chawamba imwi inguli kuvali, chati, “Muvuso wa kwiul ukola sina intanga ya masitete iyo muntu yavahindi ni kubyala muluwa lwakwe.
32 അത് എല്ലാ വിത്തുകളിലും ചെറുതെങ്കിലും വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലിയ ഒരു വൃക്ഷമായി; ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയുംചെയ്യുന്നു.”
Iyi imbuto inini kwimbuto zonse. Kono haiva ya byalwa hande, inkando kuzi chalano za muluwa. Ikula iva isamu, mi zizuni ze wulu zikeza kuzaka zizumbo kumitayi yalyo.
33 അദ്ദേഹം പിന്നെയും അവരോട് വേറൊരു സാദൃശ്യകഥ പറഞ്ഞു: “മൂന്നുപറ മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനമാണ് സ്വർഗരാജ്യം.”
Jesu linu chavawambila imwi inguli. “Muvuso wakwiulu ukola ili chivilisa icho mwanakazi avahindi ni kukopanya ni ntikanyo zo tatwe za busu konji hakufunduluka.”
34 യേശു ജനക്കൂട്ടത്തോട് ഈ കാര്യങ്ങളെല്ലാം സംസാരിച്ചത് സാദൃശ്യകഥകളിലൂടെയാണ്; സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല.
Zonse inzi zintu Jesu avaziwambi kwinyangela mwinguli. Mi kwanda yenguli kakwina chavawambi kuvali.
35 “സാദൃശ്യകഥകൾ സംസാരിക്കാൻ ഞാൻ വായ് തുറക്കും; ലോകാരംഭംമുതൽ നിഗൂഢമായിരിക്കുന്നവ ഞാൻ വിളംബരംചെയ്യും,” എന്നു പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നത് ഇങ്ങനെ നിറവേറി.
Iyi ivavi intaelo kuti chonse chiva vawambwa chamupolofita chiwola kuba init. Haho chati, “kaniyalule kaholo kangu mwinguli. Kani wambe zintu zibapatitwe kuzwa kumatangizo inkanda.
36 അതിനുശേഷം ജനക്കൂട്ടത്തെ യാത്രയയച്ചിട്ട് യേശു ഭവനത്തിലേക്ക് പോയി. ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “വയലിലെ കളയുടെ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരാമോ” എന്നു ചോദിച്ചു.
Linu Jesu chasiya chichava nikuya mwinzuvo. Valutwana bakwe chivakeza kwali mi chivati, “Tutolokele inguli ya mufuka mwiwa.”
37 യേശു അതിനുത്തരം പറഞ്ഞത്: “മനുഷ്യപുത്രൻ നല്ല വിത്ത് വിതയ്ക്കുന്ന കർഷകനാണ്.
Jesu chetaba chati, “Yababyali intanga zina hande Mwana wa Mulimu.
38 വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകൾ പിശാചിന്റെ പുത്രന്മാരും ആകുന്നു.
Luwa inkanda; Mi intanga zina hande, izi vana va mubuso, mufuka vana va satani.
39 കള വിതയ്ക്കുന്ന ശത്രു പിശാചുതന്നെ. വിളവെടുപ്പ് യുഗാവസാനമാകുന്നു. കൊയ്ത്തുകാർ ദൂതന്മാരും ആകുന്നു. (aiōn g165)
Mi chila chivazibyali nji diavulusi. Inkutulo njimamanimani e nkanda, bakutuli mañiloyi. (aiōn g165)
40 “കളകൾ പിഴുതെടുത്ത് അഗ്നിക്ക് ഇരയാക്കുന്നതുപോലെ യുഗാവസാനത്തിൽ സംഭവിക്കും. (aiōn g165)
Hakuva vulyo, mukula kaukunganye nikuhiswa chamulilo, njete kuve njimamanimani e nkanda. (aiōn g165)
41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ നിയോഗിക്കും. അവർ അദ്ദേഹത്തിന്റെ രാജ്യത്തുനിന്ന് പാപകാരണമായ സകലതും, അധർമം പ്രവർത്തിക്കുന്ന എല്ലാവരെയും, ഉന്മൂലനംചെയ്യും.
Mwana muntu ka tumine mañiloi akwe, mikava kunganyeze hanze ya muvuso zintu zonse zileta chivi, niva vapanga vulilala.
42 അവർ അവരെ കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
Kavava sohele mwilyanga lilo, uko kavakalile nikukwecha meeno.
43 അപ്പോൾ നീതിനിഷ്ഠർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!
Linu bantu balukite kavavenye sina izuva mumubuso weshevo. Iye yowina matwi, musiye atekeleze.
44 “വയലിൽ ഒളിച്ചുവെച്ച നിധിയോട് സ്വർഗരാജ്യത്തെ ഉപമിക്കാം; അത് ഒരു മനുഷ്യൻ കണ്ട് മറച്ചുവെച്ചു. പിന്നെ ആഹ്ലാദത്തോടെ പോയി, തനിക്കുണ്ടായിരുന്നതെല്ലാം വിറ്റ് ആ വയൽ വാങ്ങി.
Muvuso wa kwiulu ukola ili ibwe lya butokwa lipatitwe muluwa. Muntu abaliwan mi chalipata. Mwintavo ya kwe chayenda, ku uza zintu zonse zavakwete, nikuula ulo luwa.
45 “ഇനിയും സ്വർഗരാജ്യത്തെ നല്ല രത്നങ്ങൾ അന്വേഷിക്കുന്ന വ്യാപാരിയോട് ഉപമിക്കാം.
Hape muvuso wa Mulimu ukola ili muntu yo patehete kukavulola mabwe abutokwa.
46 അയാൾ വിലയേറിയ ഒരു രത്നം കണ്ടിട്ട് പോയി തനിക്കുള്ള സർവതും വിറ്റ് അതു വാങ്ങി.
Hawana ibwe lina maemo ena hande, avayendi nikukauza zintu zakwe zonse zava kwete nikuliula.
47 “യേശു പിന്നെയും, എല്ലാത്തരം മത്സ്യത്തെയും പിടിക്കാനായി തടാകത്തിൽ ഇറക്കിയ ഒരു വലയോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
Hape, muvuso wa kwiulu ukola ili kanyandi kavasohelwa mwi wate, kavachesi mufutafuta ye zintu.
48 വല നിറഞ്ഞപ്പോൾ അവർ അതു കരയിലേക്ക് വലിച്ചടുപ്പിച്ചു. അവർ ഇരുന്ന് നല്ല മത്സ്യം കുട്ടകളിൽ ശേഖരിക്കുകയും ഉപയോഗശൂന്യമായവ എറിഞ്ഞുകളയുകയും ചെയ്തു.
Linu hakezula, muyambi chaka kwitila hamutunda. Linu chivekala hansi ni ku kunganya zintu zilotu muchiseye, mi zintu zivi zivasohelwa kwimbali.
49 യുഗാന്ത്യത്തിലും ഇതുപോലെ സംഭവിക്കും. ദൂതന്മാർ വന്ന് നീതിനിഷ്ഠർക്കിടയിൽനിന്ന് ദുഷ്ടരെ വേർതിരിച്ച് (aiōn g165)
Mukuve mweyi inzila kumamanimani inkanda. Mañiloi muakeze kukauhanya vavi mukati ka vantu valukite. (aiōn g165)
50 കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
Kavava sohele mwi bimbililo lya mulilo, kwete vakahye niku kwecha meeno.
51 “നിങ്ങൾ ഈ കാര്യങ്ങളെല്ലാം ഗ്രഹിച്ചുവോ?” യേശു ശിഷ്യന്മാരോട് ചോദിച്ചു. “ഗ്രഹിച്ചു,” അവർ പ്രതിവചിച്ചു.
Mwazizuwisisa nzose izi zintu?” Valutwana chivati kwali, “Eni, “
52 അദ്ദേഹം തുടർന്ന് അവരോട്, “സ്വർഗരാജ്യത്തിനു ശിഷ്യനായിത്തീർന്ന ഓരോ വേദജ്ഞനും തന്റെ നിക്ഷേപങ്ങളിൽനിന്ന് പഴയതും പുതിയതും എടുത്തുകൊടുക്കുന്ന ഒരു വീട്ടുടമസ്ഥന് തുല്യനാണ്” എന്നു പറഞ്ഞു.
Linu Jesu chati kuvali, “Hakuva vulyo vañoli vonse vavavi valutwana ku muvuso weulu vaswa ili nji muntu yeli mwine we nzuvo. Yozwisa zakale ni zintu zihya muchifumu chakwe.”
53 ഈ സാദൃശ്യകഥകൾ പറഞ്ഞതിനുശേഷം യേശു അവിടെനിന്നു യാത്രയായി
Linu nichiya keza kuva vulyo Jesu hamana izi inguli, cha katuka kuzwa mwe chochivaka.
54 സ്വന്തം പട്ടണത്തിലെത്തി; അവരുടെ പള്ളിയിൽവെച്ച് ജനത്തെ ഉപദേശിച്ചുതുടങ്ങി. “ഈ ജ്ഞാനവും അത്ഭുതശക്തികളും ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” അവർ ആശ്ചര്യപ്പെട്ടു.
Linu Jesu che njila muchi kiliti chakwe ni kuluta vantu mumasinagoge avo. Inkalavo ivali kukomokwa ni kuti, “Kanti uzu mutu uwana kuhi vutali ne zi imakazo kuhi?
55 “ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ? ഇയാളുടെ മാതാവിന്റെ പേര് മറിയ എന്നല്ലേ? യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നിവർ ഇയാളുടെ സഹോദരന്മാരല്ലേ?
Uzu muntu kena mwana wa muvezi? Kena vanyina nji Maria? Ni vanche kena nji Jamusi, Josefa, Simone ni Judasi?
56 ഇയാളുടെ സഹോദരിമാരും നമ്മോടൊപ്പം ഉണ്ടല്ലോ. പിന്നെ, ഇതെല്ലാം ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” എന്ന് അവർ ചോദിച്ചു.
Ni vanchizya kwe kavakwina mukati ketu? Cwale uzu muntu uwana kuhi zonse izi zintu?”
57 യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ യേശു അവരോട്: “ഒരു പ്രവാചകൻ ആദരണീയനല്ലാത്തത് സ്വന്തം പട്ടണത്തിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു.
Vava vengwiswa kwali. Kono Jesu chati kuvali, “Mupolofita uswanela kukutekiwa kuunde mwinkanda yakwe ni kuvaluhasi lwakwe.
58 അവരുടെ വിശ്വാസരാഹിത്യം നിമിത്തം യേശു അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല.
Mi kena ava pangi imakazo zingi kwateni chevaka lyakuvula intumelo.

< മത്തായി 13 >