< മർക്കൊസ് 7 >

1 പരീശന്മാരും വേദജ്ഞരിൽ ചിലരും യേശുവിനെ കാണാനായി ജെറുശലേമിൽനിന്ന് വന്ന് അദ്ദേഹത്തിന്റെ ചുറ്റുംകൂടി.
ⲁ̅ⲟⲩⲟϩ ⲁⲩⲑⲱⲟⲩϯ ϩⲁⲣⲟϥ ⳿ⲛϫⲉ ⲛⲓⲪⲁⲣⲓⲥⲉⲟⲥ ⲛⲉⲙ ϩⲁⲛⲟⲩⲟⲛ ⳿ⲉⲃⲟⲗϧⲉⲛ ⲛⲓⲥⲁϧ ⳿ⲉⲁⲩ⳿ⲓ ⳿ⲉⲃⲟⲗϧⲉⲛ Ⲓⲗ̅ⲏ̅ⲙ̅.
2 അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത, അതായത്, യെഹൂദാചാരപ്രകാരം കഴുകാത്ത കൈകൊണ്ട്, ആഹാരം കഴിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.
ⲃ̅ⲟⲩⲟϩ ⳿ⲉⲧⲁⲩⲛⲁⲩ ⳿ⲉϩⲁⲛⲟⲩⲟⲛ ⳿ⲛⲧⲉ ⲛⲉϥⲙⲁⲑⲏⲧⲏⲥ ϫⲉ ⲥⲉⲟⲩⲱⲙ ⳿ⲛⲛⲓⲱⲓⲕ ⳿ⲉⲣⲉ ⲛⲟⲩϫⲓϫ ⲑⲱⲗⲉⲃ ⳿ⲉⲧⲉ ⲫⲁⲓ ⲡⲉ ϫⲉ ⳿ⲛⲁⲧⲓⲁ ⲧⲟⲧⲟⲩ.
3 പൂർവികരുടെ പാരമ്പര്യമനുസരിച്ചു പരീശരും യെഹൂദരെല്ലാവരും ആചാരപരമായി കൈകഴുകാതെ ആഹാരം കഴിക്കുകയില്ല.
ⲅ̅ⲛⲓⲪⲁⲣⲓⲥⲉⲟⲥ ⲅⲁⲣ ⲛⲉⲙ ⲛⲓⲒⲟⲩⲇⲁⲓ ⲧⲏⲣⲟⲩ ⳿ⲙⲡⲁⲩⲟⲩⲱⲙ ⲁⲩ⳿ϣⲧⲉⲙⲓⲁ ⲧⲟⲧⲟⲩ ⳿ⲛⲟⲩⲙⲏϣ ⳿ⲛⲥⲟⲡ ⲉⲩ⳿ⲁⲙⲟⲛⲓ ⳿ⲛϯⲡⲁⲣⲁⲇⲟⲥⲓⲥ ⳿ⲛⲧⲉ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ.
4 ചന്തസ്ഥലത്തുനിന്നു വരുമ്പോഴും ഒരു അനുഷ്ഠാനമെന്നനിലയിൽ ശുദ്ധിവരുത്താതെ ഒന്നും ഭക്ഷിക്കുകയില്ല. പാനപാത്രങ്ങൾ, കുടങ്ങൾ, ഓട്ടുപാത്രങ്ങൾ എന്നിവ കഴുകുക തുടങ്ങി മറ്റനേകം ആചാരങ്ങളും അവർ അനുഷ്ഠിച്ചിരുന്നു.
ⲇ̅ⲟⲩⲟϩ ⳿ⲉϣⲱⲡ ⲁⲩ⳿ϣⲧⲉⲙⲟⲙⲥⲟⲩ ⳿ⲉⲃⲟⲗϧⲉⲛ ϯ⳿ⲁⲅⲟⲣⲁ ⳿ⲙⲡⲁⲩⲟⲩⲱⲙ ⲟⲩⲟϩ ⳿ⲉⲟⲩⲟⲛ ϩⲁⲛⲕⲉⲙⲏϣ ⳿ⲉⲁⲩϭⲓⲧⲟⲩ ⲉⲩ⳿ⲁⲙⲟⲛⲓ ⳿ⲙⲙⲱⲟⲩ ϩⲁⲛⲱⲙⲥ ⳿ⲛⲧⲉ ϩⲁⲛ⳿ⲁⲫⲟⲧ ⲛⲉⲙ ϩⲁⲛⲝⲉⲥⲧⲏⲥ ⲛⲉⲙ ϩⲁⲛⲭⲁⲗⲕⲓⲟⲛ.
5 അതുകൊണ്ട്, പരീശന്മാരും വേദജ്ഞരും യേശുവിനോട്, “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം അനുഷ്ഠിച്ചു ജീവിക്കാതെ ‘അശുദ്ധമായ’ കൈകൾകൊണ്ടു ഭക്ഷണം കഴിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
ⲉ̅ⲟⲩⲟϩ ⲁⲩϣⲉⲛϥ ⳿ⲛϫⲉ ⲛⲓⲪⲁⲣⲓⲥⲉⲟⲥ ⲛⲉⲙ ⲛⲓⲥⲁϧ ϫⲉ ⲉⲑⲃⲉ ⲟⲩ ⲥⲉⲙⲟϣⲓ ⲁⲛ ⳿ⲛϫⲉ ⲛⲉⲕⲙⲁⲑⲏⲧⲏⲥ ⲕⲁⲧⲁ ϯⲡⲁⲣⲁⲇⲟⲥⲓⲥ ⳿ⲛⲧⲉ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲁⲗⲗⲁ ϧⲉⲛ ϩⲁⲛϫⲓϫ ⲉⲩⲑⲱⲗⲉⲃ ⲥⲉⲟⲩⲱⲙ ⳿ⲙⲡⲓⲱⲓⲕ.
6 അതിന് അദ്ദേഹം: “കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു: “‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.
ⲋ̅⳿ⲛⲑⲟϥ ⲇⲉ ⲡⲉϫⲁϥ ⲛⲱⲟⲩ ϫⲉ ⲕⲁⲗⲱⲥ ⲁϥⲉⲣ⳿ⲡⲣⲟⲫⲏⲧⲉⲩⲓⲛ ⲉⲑⲃⲉ ⲑⲏⲛⲟⲩ ⳿ⲛϫⲉ Ⲏ̇ⲥⲁ⳿ⲏⲁⲥ ϧⲁ ⲛⲓϣⲟⲃⲓ ⳿ⲙ⳿ⲫⲣⲏϯ ⲉⲧ⳿ⲥϧⲏⲟⲩⲧ ϫⲉ ⲡⲁⲓⲗⲁⲟⲥ ⲉⲣⲧⲓⲙⲁⲛ ⳿ⲙⲙⲟⲓ ϧⲉⲛ ⲛⲟⲩ⳿ⲥⲫⲟⲧⲟⲩ ⲡⲟⲩϩⲏⲧ ⲇⲉ ⳿ϥⲟⲩ⳿ⲏⲟⲩ ⲥⲁⲃⲟⲗ ⳿ⲙⲙⲟⲓ.
7 അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു; അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’
ⲍ̅ⲉⲩⲉⲣⲥⲉⲃⲉⲥⲑⲉ ⳿ⲙⲙⲟⲓ ⳿ⲉ⳿ⲫⲗⲏⲟⲩ ⲉⲩϯ⳿ⲥⲃⲱ ⳿ⲛϩⲁⲛ⳿ⲥⲃⲱ ⳿ⲛϩⲟⲛϩⲉⲛ ⳿ⲛⲣⲱⲙⲓ.
8 നിങ്ങൾ ദൈവകൽപ്പനകൾ ഉപേക്ഷിച്ചു മാനുഷികപാരമ്പര്യങ്ങൾ മുറുകെപ്പിടിക്കുന്നു,” എന്നു പറഞ്ഞു.
ⲏ̅⳿ⲉⲁⲧⲉⲧⲉⲛⲭⲁ ϯⲉⲛⲧⲟⲗⲏ ⳿ⲛⲧⲉ Ⲫϯ ⳿ⲛⲥⲁ ⲑⲏⲛⲟⲩ ⲧⲉⲧⲉⲛ⳿ⲁⲙⲟⲛⲓ ⳿ⲛϯⲡⲁⲣⲁⲇⲟⲥⲓⲥ ⳿ⲛⲧⲉ ⲛⲓⲣⲱⲙⲓ ϩⲁⲛⲱⲙⲥ ⳿ⲛⲧⲉ ϩⲁⲛ⳿ⲁⲫⲟϯ ⲛⲉⲙ ϩⲁⲛⲝⲉⲥⲧⲏⲥ ⲛⲉⲙ ⲟⲩⲙⲏϣ ⲉϥⲟϣ.
9 അദ്ദേഹം അവരോടു തുടർന്നു പറഞ്ഞത്: “സ്വന്തം പാരമ്പര്യങ്ങൾ പാലിക്കാൻവേണ്ടി കൗശലപൂർവം നിങ്ങൾ ദൈവകൽപ്പനകൾ അവഗണിക്കുന്നു.
ⲑ̅ⲟⲩⲟϩ ⲛⲁϥϫⲱ ⳿ⲙⲙⲟⲥ ⲛⲱⲟⲩ ϫⲉ ⲕⲁⲗⲱⲥ ⲧⲉⲧⲉⲛⲉⲣ⳿ⲁⲑⲉⲧⲓⲛ ⳿ⲛϯⲉⲛⲧⲟⲗⲏ ⳿ⲛⲧⲉ Ⲫϯ ϩⲓⲛⲁ ⳿ⲛⲧⲉⲧⲉⲛ⳿ⲁⲣⲉϩ ⳿ⲉⲛⲉⲧⲉⲛⲡⲁⲣⲁⲇⲟⲥⲓⲥ.
10 ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും മോശ കൽപ്പിച്ചിരിക്കുന്നു.
ⲓ̅Ⲙⲱ⳿ⲩⲥⲏⲥ ⲅⲁⲣ ⲁϥϫⲟⲥ ϫⲉ ⲙⲁⲧⲁⲓ⳿ⲉ ⲡⲉⲕⲓⲱⲧ ⲛⲉⲙ ⲧⲉⲕⲙⲁⲩ ⲟⲩⲟϩ ⲫⲏⲉⲑⲛⲁⲥⲁϫⲓ ⲉϥϩⲱⲟⲩ ⳿ⲛⲥⲁ ⲡⲉϥⲓⲱⲧ ⲛⲉⲙ ⲧⲉϥⲙⲁⲩ ⲙⲁⲣⲉϥⲙⲟⲩ ⳿ⲛⲟⲩⲙⲟⲩ.
11 എന്നാൽ നിങ്ങൾ: ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ ‘ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ അഥവാ, ‘കൊർബാൻ’ എന്നു പറഞ്ഞാൽ മാതാപിതാക്കളോടുള്ള അയാളുടെ കടമ തീർന്നു എന്നു പറയുന്നു.
ⲓ̅ⲁ̅⳿ⲛⲑⲱⲧⲉⲛ ⲇⲉ ⲧⲉⲧⲉⲛϫⲱ ⳿ⲙⲙⲟⲥ ϫⲉ ⳿ⲁⲣⲉϣⲁⲛ ⲟⲩⲣⲱⲙⲓ ϫⲟⲥ ⳿ⲙⲡⲉϥⲓⲱⲧ ⲛⲉⲙ ⲧⲉϥⲙⲁⲩ ϫⲉ ⲕⲟⲣⲃⲁⲛ ⳿ⲉⲧⲉ ⲟⲩⲧⲁⲓ⳿ⲟ ⲡⲉ ⲁⲕϣⲁⲛϫⲉⲙϩⲏⲟⲩ ⳿ⲙⲙⲟϥ ⳿ⲉⲃⲟⲗ ⳿ⲙⲙⲟⲓ.
12 അങ്ങനെ പിതാവിനോ മാതാവിനോവേണ്ടി ഒരിക്കലും എന്തെങ്കിലും ചെയ്തുകൊടുക്കാൻ നിങ്ങൾ അവനെ അനുവദിക്കുന്നുമില്ല.
ⲓ̅ⲃ̅⳿ⲛⲧⲉⲧⲉⲛⲭⲱ ⳿ⲙⲙⲟϥ ⲁⲛ ⳿ⲉⲉⲣ ⳿ϩⲗⲓ ⳿ⲙⲡⲉϥⲓⲱⲧ ⲓⲉ ⲧⲉϥⲙⲁⲩ.
13 ഇപ്രകാരം നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പനയെ അസാധുവാക്കുന്നു. ഇതുമാത്രമല്ല, ഇതുപോലെയുള്ള പലതും നിങ്ങൾ ചെയ്യുന്നുണ്ട്.”
ⲓ̅ⲅ̅⳿ⲉⲣⲉⲧⲉⲛⲕⲱⲣϥ ⳿ⲙⲡⲓⲥⲁϫⲓ ⳿ⲛⲧⲉ Ⲫϯ ϧⲉⲛ ⲧⲉⲧⲉⲛⲡⲁⲣⲁⲇⲟⲥⲓⲥ ⲑⲏ⳿ⲉⲧⲁⲣⲉⲧⲉⲛⲧⲏⲓⲥ ⲟⲩⲟϩ ϩⲁⲛⲙⲏϣ ⳿ⲙⲡⲁⲓⲣⲏϯ ⲉⲩ⳿ⲟⲛⲓ ⳿ⲛⲛⲁⲓ ⲧⲉⲧⲉⲛⲣⲁ ⳿ⲙⲙⲱⲟⲩ.
14 യേശു ജനക്കൂട്ടത്തെ വീണ്ടും തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “എല്ലാവരും എന്റെ വാക്ക് ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക.
ⲓ̅ⲇ̅ⲟⲩⲟϩ ⳿ⲉⲧⲁϥⲙⲟⲩϯ ⲟⲛ ⳿ⲉⲡⲓⲙⲏϣ ⲡⲉϫⲁϥ ⲛⲱⲟⲩ ϫⲉ ⲥⲱⲧⲉⲙ ϫⲉ ⳿ⲉⲣⲟⲓ ⲟⲩⲟϩ ⲕⲁϯ.
15 പുറമേനിന്നു മനുഷ്യന്റെ അകത്തേക്കു ചെല്ലുന്ന യാതൊന്നിനും ആ വ്യക്തിയെ ‘അശുദ്ധമാക്കാൻ’ കഴിയുകയില്ല.
ⲓ̅ⲉ̅⳿ⲙⲙⲟⲛ ⳿ϩⲗⲓ ⲥⲁⲃⲟⲗ ⳿ⲙⲡⲓⲣⲱⲙⲓ ⲉϥⲛⲁ ⳿ⲉϧⲟⲩⲛ ⳿ⲉⲣⲱϥ ⳿ⲉⲟⲩⲟⲛ⳿ϣϫⲟⲙ ⳿ⲙⲙⲟϥ ⳿ⲉⲥⲟϥϥ ⲁⲗⲗⲁ ⲛⲏⲉⲑⲛⲏⲟⲩ ⳿ⲉⲃⲟⲗϧⲉⲛ ⲣⲱϥ ⳿ⲙⲡⲓⲣⲱⲙⲓ ⲛⲏⲉⲧⲥⲱϥ ⳿ⲙⲡⲓⲣⲱⲙⲓ.
16 പിന്നെയോ, മനുഷ്യഹൃദയത്തിൽനിന്നു പുറത്തു വരുന്നതാണ് ആ മനുഷ്യനെ അശുദ്ധമാക്കുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”
ⲓ̅ⲋ̅ⲫⲏ⳿ⲉⲧⲉ ⲟⲩⲟⲛ ⲙⲁϣϫ ⳿ⲙⲙⲟϥ ⳿ⲉⲥⲱⲧⲉⲙ ⲙⲁⲣⲉϥⲥⲱⲧⲉⲙ.
17 ജനക്കൂട്ടത്തെ വിട്ട് അദ്ദേഹം ഭവനത്തിൽ എത്തിയപ്പോൾ ശിഷ്യന്മാർ ഈ സാദൃശ്യകഥയെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു.
ⲓ̅ⲍ̅ⲟⲩⲟϩ ϩⲟⲧⲉ ⳿ⲉⲧⲁⲩ⳿ⲓ ⳿ⲉϧⲟⲩⲛ ⳿ⲉⲡⲓⲏⲓ ⳿ⲉⲃⲟⲗϩⲁ ⲡⲓⲙⲏϣ ⲛⲁⲩϣⲓⲛⲓ ⳿ⲙⲙⲟϥ ⳿ⲛϫⲉ ⲛⲉϥⲙⲁⲑⲏⲧⲏⲥ ⳿ⲉϯⲡⲁⲣⲁⲃⲟⲗⲏ.
18 “നിങ്ങൾ ഇത്ര ബുദ്ധിഹീനരോ?” അദ്ദേഹം ചോദിച്ചു. “പുറമേനിന്ന് ഉള്ളിലേക്കുചെല്ലുന്ന യാതൊരു ഭക്ഷണത്തിനും ഒരു മനുഷ്യനെ അശുദ്ധമാക്കാൻ കഴിയുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലയോ?
ⲓ̅ⲏ̅ⲟⲩⲟϩ ⲡⲉϫⲁϥ ⲛⲱⲟⲩ ϫⲉ ⲡⲁⲓⲣⲏϯ ⳿ⲛⲑⲱⲧⲉⲛ ϩⲁⲛⲁⲧⲕⲁϯ ϩⲱⲧⲉⲛ ⳿ⲙⲡⲉⲧⲉⲛⲕⲁϯ ϫⲉ ϩⲱⲃ ⲛⲓⲃⲉⲛ ⲉⲧⲥⲁⲃⲟⲗ ⲉⲑⲛⲁ ⳿ⲉϧⲟⲩⲛ ⳿ⲉⲣⲱϥ ⳿ⲙⲡⲓⲣⲱⲙⲓ ⳿ⲙⲙⲟⲛ⳿ϣϫⲟⲙ ⳿ⲙⲙⲱⲟⲩ ⳿ⲉⲥⲟϥϥ.
19 കാരണം, അത് അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കും പിന്നെ ശരീരത്തിനു പുറത്തേക്കുമാണ് പോകുന്നത്.” എല്ലാ ഭക്ഷണവും ശുദ്ധമെന്ന് ഈ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കി.
ⲓ̅ⲑ̅ϫⲉ ⲥⲉⲛⲁ ⳿ⲉϧⲟⲩⲛ ⳿ⲉⲡⲉϥϩⲏⲧ ⲁⲛ ⲁⲗⲗⲁ ⳿ⲉⲧⲉϥⲛⲉϫⲓ ⲟⲩⲟϩ ϣⲁⲩϣⲉⲛⲱⲟⲩ ⳿ⲉⲛⲓⲙⲁⲛϩⲉⲙⲥⲓ ⲉϥⲧⲟⲩⲃⲟ ⳿ⲛⲛⲓ⳿ϧⲣⲏⲟⲩ⳿ⲓ ⲧⲏⲣⲟⲩ.
20 അദ്ദേഹം തുടർന്നു: “മനുഷ്യന്റെ ഹൃദയത്തിൽനിന്ന് പുറപ്പെടുന്നവയാണ് അയാളെ അശുദ്ധമാക്കുന്നത്.
ⲕ̅ⲛⲁϥϫⲱ ⲇⲉ ⳿ⲙⲙⲟⲥ ϫⲉ ⲡⲉⲑⲛⲏⲟⲩ ⳿ⲉⲃⲟⲗϧⲉⲛ ⳿ⲙⲡⲓⲣⲱⲙⲓ ⳿ⲛⲑⲟϥ ⲉⲧⲥⲱϥ ⳿ⲙⲡⲓⲣⲱⲙⲓ.
21 വഷളവിചാരങ്ങൾ, വ്യഭിചാരം, മോഷണം, കൊലപാതകം, പരസംഗം,
ⲕ̅ⲁ̅⳿ⲉⲃⲟⲗ ⲅⲁⲣ ⲥⲁϧⲟⲩⲛ ⳿ⲉⲃⲟⲗϧⲉⲛ ⲡⲓϩⲏⲧ ⳿ⲛⲧⲉ ⲛⲓⲣⲱⲙⲓ ϣⲁⲩ⳿ⲓ ⳿ⲉⲃⲟⲗ ⳿ⲛϫⲉ ⲡⲓⲙⲟⲕⲙⲉⲕ ⲉⲧϩⲱⲟⲩ ⲛⲓⲡⲟⲣⲛⲓ⳿ⲁ ⲛⲓϭⲓⲟⲩ⳿ⲓ ⲛⲓϧⲱⲧⲉⲃ.
22 അത്യാഗ്രഹം, ദുഷ്‌പ്രവൃത്തികൾ, വഞ്ചന, ലൈംഗികാധർമം, ഈർഷ്യ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ ഉള്ളിൽനിന്ന്, മനുഷ്യന്റെ ഹൃദയത്തിൽനിന്നു വരുന്നു.
ⲕ̅ⲃ̅ⲛⲓⲙⲉⲧⲛⲱⲓⲕ ⲛⲓⲙⲉⲧϭⲓ⳿ⲛϫⲟⲛⲥ ⲛⲓⲙⲉⲧⲡⲉⲧϩⲱⲟⲩ ⲛⲓⲙⲉⲧⲇⲟⲗⲟⲥ ⲛⲓⲥⲱϥ ⲛⲓⲃⲁⲗ ⲉⲧϩⲱⲟⲩ ⲛⲓϫⲉⲟⲩ⳿ⲁ ⲟⲩϭⲓⲥⲓ ⳿ⲛϩⲏⲧ ⲟⲩⲙⲉⲧⲁⲧⲕⲁϯ.
23 ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വന്ന് മനുഷ്യനെ അശുദ്ധമാക്കുന്നു.”
ⲕ̅ⲅ̅ⲛⲁⲓ ⲧⲏⲣⲟⲩ ⲉⲩϩⲱⲟⲩ ⲉⲩⲛⲏⲟⲩ ⳿ⲉⲃⲟⲗ ⲥⲁϧⲟⲩⲛ ⲟⲩⲟϩ ⲥⲉⲥⲱϥ ⳿ⲙⲡⲓⲣⲱⲙⲓ.
24 യേശു ആ സ്ഥലംവിട്ടു സോരിന്റെ പ്രദേശത്തേക്കുപോയി. അദ്ദേഹം ഒരു ഭവനത്തിൽ പ്രവേശിച്ചു; അത് ആരും അറിയരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു, എങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം രഹസ്യമായി വെക്കുക അസാധ്യമായിരുന്നു.
ⲕ̅ⲇ̅⳿ⲉⲧⲁϥⲧⲱⲛϥ ⲇⲉ ⳿ⲉⲃⲟⲗ ⳿ⲙⲙⲁⲩ ⲁϥϣⲉⲛⲁϥ ⳿ⲉⲛⲓⲥⲁ ⳿ⲛⲧⲉ Ⲧⲩⲣⲟⲥ ⲛⲉⲙ Ⲧ̇ⲥⲓⲇⲱⲛ ⲟⲩⲟϩ ⳿ⲉⲧⲁϥϣⲉⲛⲁϥ ⳿ⲉϧⲟⲩⲛ ⳿ⲉⲟⲩⲏⲓ ⲛⲁϥⲟⲩⲱϣ ⲁⲛ ⲡⲉ ⳿ⲛⲧⲉ ⳿ϩⲗⲓ ⳿ⲉⲙⲓ ⲟⲩⲟϩ ⳿ⲙⲡⲉϥ⳿ϣϫⲉⲙϫⲟⲙ ⳿ⲛⲭⲟⲡϥ.
25 ദുരാത്മാവു ബാധിച്ച ഒരു പെൺകുട്ടിയുടെ അമ്മ അദ്ദേഹത്തെക്കുറിച്ചു കേട്ടയുടനെ, വന്ന് അദ്ദേഹത്തിന്റെ കാൽക്കൽവീണു.
ⲕ̅ⲉ̅ⲁⲗⲗⲁ ⲥⲁⲧⲟⲧⲥ ⲁⲥⲥⲱⲧⲉⲙ ⳿ⲛϫⲉ ⲟⲩ⳿ⲥϩⲓⲙⲓ ⲉⲑⲃⲏⲧϥ ⲑⲏ⳿ⲉⲧⲉ ⲟⲩⲟⲛ ⲟⲩⲡ͞ⲛⲁ̅ ⳿ⲛ⳿ⲁⲕⲁⲑⲁⲣⲧⲟⲛ ⲛⲉⲙ ⲧⲉⲥϣⲉⲣⲓ ⳿ⲉⲧⲁⲥ⳿ⲓ ⳿ⲉϧⲟⲩⲛ ⲁⲥϩⲓⲧⲥ ⳿ⲉ⳿ϧⲣⲏⲓ ϧⲁ ⲛⲉϥϭⲁⲗⲁⲩϫ.
26 അവൾ സുറൊഫൊയ്നീക്യയിൽ ജനിച്ച ഒരു ഗ്രീക്കുകാരി ആയിരുന്നു. തന്റെ മകളിൽനിന്ന് ഭൂതത്തെ പുറത്താക്കാൻ അവൾ യേശുവിനോട് അപേക്ഷിച്ചു.
ⲕ̅ⲋ̅ϯ⳿ⲥϩⲓⲙⲓ ⲇⲉ ⲛⲉ Ⲟⲩⲉⲓⲛⲓⲛ ⲧⲉ ⳿ⲛⲧⲉ Ⲧ̇ⲥⲩⲣⲓ⳿ⲁ ⲡⲉⲥⲅⲉⲛⲟⲥ ⲟⲩ ⳿ⲉⲃⲟⲗϧⲉⲛ ϯⲪⲟⲓⲛⲓⲕⲏ ⲡⲉ ⲟⲩⲟϩ ⲛⲁⲥϯϩⲟ ⳿ⲉⲣⲟϥ ⲡⲉ ϩⲓⲛⲁ ⳿ⲛⲧⲉϥϩⲓ ⲡⲓⲇⲉⲙⲱⲛ ⳿ⲉⲃⲟⲗ ϧⲉⲛ ⲧⲉⲥϣⲉⲣⲓ.
27 യേശു അവളോട്, “ആദ്യം മക്കൾ തിന്നു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല” എന്നു പറഞ്ഞു.
ⲕ̅ⲍ̅ⲟⲩⲟϩ ⲛⲁϥϫⲱ ⳿ⲙⲙⲟⲥ ⲛⲁⲥ ϫⲉ ⲭⲁⲥ ⳿ⲛϣⲟⲣⲡ ⳿ⲛⲧⲟⲩⲥⲓ ⳿ⲛϫⲉ ⲛⲓϣⲏⲣⲓ ϫⲉ ⲟⲩⲏⲓ ⲅⲁⲣ ⲛⲁⲛⲉⲥ ⲁⲛ ⳿ⲉⲉⲗ ⳿ⲡⲱⲓⲕ ⳿ⲛⲛⲓϣⲏⲣⲓ ⳿ⲉⲧⲏⲓϥ ⳿ⲛⲛⲓⲟⲩϩⲱⲣ.
28 അതിന് അവൾ, “അതേ കർത്താവേ, മേശയുടെ കീഴിൽ ഉള്ള നായ്ക്കുട്ടികളും മക്കളുടെ കൈകളിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ” എന്നു മറുപടി പറഞ്ഞു.
ⲕ̅ⲏ̅⳿ⲛⲑⲟⲥ ⲇⲉ ⲁⲥⲉⲣⲟⲩ⳿ⲱ ⲡⲉϫⲁⲥ ⲛⲁϥ ϫⲉ ⲥⲉ Ⲡⲁ⳪ ⲛⲓⲕⲉⲟⲩϩⲱⲣ ⲥⲉⲟⲩⲱⲙ ⲥⲁ ⳿ϧⲣⲏⲓ ⳿ⲛϯ⳿ⲧⲣⲁⲛⲉⲍⲁ ⳿ⲉⲃⲟⲗϧⲉⲛ ⲛⲓⲗⲉϥⲗⲓϥⲓ ⳿ⲛⲧⲉ ⲛⲓ⳿ⲁⲗⲱⲟⲩ⳿ⲓ.
29 അപ്പോൾ യേശു അവളോടു പറഞ്ഞത്: പൊയ്ക്കൊള്ളൂ, “നിന്റെ വിശ്വാസം നിറഞ്ഞ ഈ വാക്കുകൾനിമിത്തം ഭൂതം നിന്റെ മകളെ വിട്ടുപോയിരിക്കുന്നു.”
ⲕ̅ⲑ̅ⲟⲩⲟϩ ⲡⲉϫⲁϥ ⲛⲁⲥ ϫⲉ ⲉⲑⲃⲉ ⲡⲁⲓⲥⲁϫⲓ ⲙⲁϣⲉⲛⲉ ⲟⲩⲟϩ ⲁϥϣⲉⲛⲁϥ ⳿ⲉⲃⲟⲗϩⲓ ⲧⲉϣⲉⲣⲓ ⳿ⲛϫⲉ ⲡⲓⲇⲉⲙⲱⲛ.
30 അവൾ വീട്ടിൽ എത്തിയപ്പോൾ കുട്ടി ഭൂതബാധ ഒഴിഞ്ഞ് കട്ടിലിൽ കിടക്കുന്നതു കണ്ടു.
ⲗ̅ⲟⲩⲟϩ ⳿ⲉⲧⲁⲥϣⲉⲛⲁⲥ ⳿ⲉⲡⲉⲥⲏⲓ ⲁⲥϫⲉⲙ ϯ⳿ⲁⲗⲟⲩ ϩⲓϫⲉⲛ ⲡⲓϭⲗⲟϫ ⲟⲩⲟϩ ⲡⲓⲇⲉⲙⲱⲛ ⲁϥϣⲉⲛⲁϥ ⳿ⲉⲃⲟⲗ ϩⲓⲱⲧⲥ.
31 പിന്നീട് യേശു സോർപ്രദേശം വിട്ടു സീദോനിലൂടെ ദെക്കപ്പൊലിവഴി ഗലീലാതടാകതീരത്തേക്കു പോയി.
ⲗ̅ⲁ̅ⲟⲩⲟϩ ⳿ⲉⲧⲁϥ⳿ⲓ ⲟⲛ ⳿ⲉⲃⲟⲗϧⲉⲛ ⲛⲓⲑⲟϣ ⳿ⲛⲧⲉ Ⲧⲩⲣⲟⲥ ⲁϥⲥⲓⲛⲓ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ⳿Ⲧ̇ⲥⲓⲇⲱⲛ ⳿ⲉ⳿ⲫⲓⲟⲙ ⳿ⲛⲧⲉ ϯⲄⲁⲗⲓⲗⲉ⳿ⲁ ⲟⲩⲧⲉ ⲛⲓⲑⲟϣ ⳿ⲛⲧⲉ ϯⲙⲏϯ ⳿ⲙⲃⲁⲕⲓ.
32 അവിടെ ചിലർ ബധിരനും മൂകനുമായ ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു; അയാളുടെമേൽ കൈവെച്ച് സൗഖ്യമാക്കണമെന്ന് അദ്ദേഹത്തോടു യാചിച്ചു.
ⲗ̅ⲃ̅ⲟⲩⲟϩ ⲁⲩ⳿ⲓⲛⲓ ⲛⲁϥ ⳿ⲛⲟⲩⲕⲟⲩⲣ ⳿ⲛⲉⲃⲟ ⲟⲩⲟϩ ⲁⲩϯϩⲟ ⳿ⲉⲣⲟϥ ϩⲓⲛⲁ ⳿ⲛⲧⲉϥⲭⲁ ϫⲓϫ ϩⲓϫⲱϥ.
33 യേശു ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്ന് മാറ്റിനിർത്തി തന്റെ വിരലുകൾ അയാളുടെ ചെവികളിൽ ഇട്ടു; തന്റെ തുപ്പൽ അയാളുടെ നാവിൽ തൊടുവിച്ചു.
ⲗ̅ⲅ̅ⲟⲩⲟϩ ⲁϥⲟⲗϥ ⲥⲁ⳿ⲡⲥⲁ ⳿ⲉⲃⲟⲗϩⲁ ⲡⲓⲙⲏϣ ⲁϥϩⲓ ⲛⲉϥⲧⲏⲃ ⳿ⲉϧⲟⲩⲛ ⳿⳿ⲉⲛⲉϥⲙⲁϣϫ ⲟⲩⲟϩ ⳿ⲉⲧⲁϥϩⲓⲑⲁϥ ⲁϥϭⲓⲛⲉⲙ ⲡⲉϥⲗⲁⲥ.
34 അദ്ദേഹം സ്വർഗത്തിലേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ “തുറന്നുവരിക” എന്നർഥമുള്ള “എഫഥാ” എന്നു പറഞ്ഞു.
ⲗ̅ⲇ̅ⲟⲩⲟϩ ⳿ⲉⲧⲁϥϫⲟⲩϣⲧ ⳿ⲉ⳿ⲡϣⲱⲓ ⳿ⲉ⳿ⲧⲫⲉ ⲁϥϥⲓ⳿ⲁϩⲟⲙ ⲟⲩⲟϩ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⳿ⲉⲫⲫⲁⲑⲁ ⳿ⲉⲧⲉ ⲫⲁⲓ ⲡⲉ ϫⲉ ⳿ⲁⲟⲩⲱⲛ.
35 അപ്പോൾ അയാളുടെ ചെവികൾ തുറന്നു; നാവിന്റെ തടസ്സം നീങ്ങി. അവൻ വ്യക്തമായി സംസാരിച്ചുതുടങ്ങി.
ⲗ̅ⲉ̅ⲟⲩⲟϩ ⲁⲩⲟⲩⲱⲛ ⳿ⲛϫⲉ ⲛⲉϥⲥⲱⲧⲉⲙ ⲟⲩⲟϩ ⲁϥϯⲟⲩ⳿ⲱ ⳿ⲛϫⲉ ⲡⲓ⳿ⲥⲛⲁϩ ⳿ⲛⲧⲉ ⲡⲉϥⲗⲁⲥ ⲟⲩⲟϩ ⲛⲁϥⲥⲁϫⲓ ⲡⲉ ⲉϥⲥⲟⲩⲧⲱⲛ.
36 ഇത് ആരോടും പറയരുത് എന്ന് യേശു കൽപ്പിച്ചു. അദ്ദേഹം പറയരുതെന്ന് എത്രയേറെ കൽപ്പിച്ചുവോ അത്രയേറെ അവർ അതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു.
ⲗ̅ⲋ̅ⲟⲩⲟϩ ⲁϥϩⲟⲛϩⲉⲛ ⳿ⲉⲧⲟⲧⲟⲩ ϩⲓⲛⲁ ⳿ⲛⲧⲟⲩ⳿ϣⲧⲉⲙϫⲟⲥ ⳿ⲛ⳿ϩⲗⲓ ϩⲱⲥⲧⲉ ⳿ⲉⲧⲁϥϩⲟⲛϩⲉⲛ ⳿ⲉⲧⲟⲧⲟⲩ ⳿ⲛⲑⲱⲟⲩ ⲙⲁⲗⲗⲟⲛ ⲛⲁⲩϩⲓⲱⲓϣ ⳿ⲛϩⲟⲩ⳿ⲟ.
37 “അദ്ദേഹം എല്ലാം നന്നായി ചെയ്തിരിക്കുന്നു, ബധിരർക്കു കേൾവിയും മൂകർക്കു സംസാരശേഷിയും നൽകുന്നല്ലോ,” എന്നു പറഞ്ഞ് ജനങ്ങൾ അത്യന്തം ആശ്ചര്യപ്പെട്ടു.
ⲗ̅ⲍ̅ⲟⲩⲟϩ ⳿ⲛϩⲟⲩ⳿ⲟ ⳿ⲛϩⲟⲩ⳿ⲟ ⲛⲁⲩⲉⲣ⳿ϣⲫⲏⲣⲓ ⲉⲩϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲕⲁⲗⲱⲥ ⲁϥⲁⲓⲧⲟⲩ ⲧⲏⲣⲟⲩ ⳿ⲙ⳿ⲫⲣⲏϯ ⳿ⲉⲧⲁϥ⳿ⲑⲣⲉ ⲛⲓⲕⲟⲩⲣ ⲥⲱⲧⲉⲙ ⲟⲩⲟϩ ⲛⲓⲁⲧⲥⲁϫⲓ ⳿ⲛⲧⲟⲩⲥⲁϫⲓ

< മർക്കൊസ് 7 >