< മർക്കൊസ് 13 >

1 യേശു ദൈവാലയത്തിൽനിന്ന് പുറത്തേക്കു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ, “ഗുരോ, നോക്കിയാലും, എന്തൊരു കല്ല്! എങ്ങനെയുള്ള പണി!” എന്ന് അദ്ദേഹത്തോട് പറഞ്ഞു.
အနန္တရံ မန္ဒိရာဒ် ဗဟိရ္ဂမနကာလေ တသျ ၑိၐျာဏာမေကသ္တံ ဝျာဟၖတဝါန် ဟေ ဂုရော ပၑျတု ကီဒၖၑား ပါၐာဏား ကီဒၖက် စ နိစယနံ၊
2 യേശു അവനോട്, “ഇത്ര മഹത്തായ പണികൾ നീ കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും” എന്നു പറഞ്ഞു.
တဒါ ယီၑုသ္တမ် အဝဒတ် တွံ ကိမေတဒ် ဗၖဟန္နိစယနံ ပၑျသိ? အသျဲကပါၐာဏောပိ ဒွိတီယပါၐာဏောပရိ န သ္ထာသျတိ သရွွေ 'ဓးက္ၐေပ္သျန္တေ၊
3 ഇതിനുശേഷം യേശു ഒലിവുമലയിൽ ദൈവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും സ്വകാര്യമായി അദ്ദേഹത്തോട്,
အထ ယသ္မိန် ကာလေ ဇဲတုန္ဂိရော် မန္ဒိရသျ သမ္မုခေ သ သမုပဝိၐ္ဋသ္တသ္မိန် ကာလေ ပိတရော ယာကူဗ် ယောဟန် အာန္ဒြိယၑ္စဲတေ တံ ရဟသိ ပပြစ္ဆုး,
4 “എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ നിവൃത്തിയാകും എന്നതിന്റെ ലക്ഷണം എന്തായിരിക്കുമെന്ന് ഞങ്ങൾക്കു പറഞ്ഞുതന്നാലും” എന്ന് അഭ്യർഥിച്ചു.
ဧတာ ဃဋနား ကဒါ ဘဝိၐျန္တိ? တထဲတတ္သရွွာသာံ သိဒ္ဓျုပကြမသျ ဝါ ကိံ စိဟ္နံ? တဒသ္မဘျံ ကထယတု ဘဝါန်၊
5 യേശു അവരോടു പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക.
တတော ယာၑုသ္တာန် ဝက္တုမာရေဘေ, ကောပိ ယထာ ယုၐ္မာန် န ဘြာမယတိ တထာတြ ယူယံ သာဝဓာနာ ဘဝတ၊
6 ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും.
ယတး ခြီၐ္ဋောဟမိတိ ကထယိတွာ မမ နာမ္နာနေကေ သမာဂတျ လောကာနာံ ဘြမံ ဇနယိၐျန္တိ;
7 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം.
ကိန္တု ယူယံ ရဏသျ ဝါရ္တ္တာံ ရဏာဍမ္ဗရဉ္စ ၑြုတွာ မာ ဝျာကုလာ ဘဝတ, ဃဋနာ ဧတာ အဝၑျမ္မာဝိနျး; ကိန္တွာပါတတော န ယုဂါန္တော ဘဝိၐျတိ၊
8 ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂകമ്പങ്ങളും ക്ഷാമവും ഉണ്ടാകും. ഇവ പ്രസവവേദനയുടെ ആരംഭംമാത്രം.
ဒေၑသျ ဝိပက္ၐတယာ ဒေၑော ရာဇျသျ ဝိပက္ၐတယာ စ ရာဇျမုတ္ထာသျတိ, တထာ သ္ထာနေ သ္ထာနေ ဘူမိကမ္ပော ဒုရ္ဘိက္ၐံ မဟာက္လေၑာၑ္စ သမုပသ္ထာသျန္တိ, သရွွ ဧတေ ဒုးခသျာရမ္ဘား၊
9 “ഇനിയാണ് നിങ്ങൾ ഏറ്റവും ജാഗ്രതയുള്ളവരായിരിക്കേണ്ടത്. മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും. നിങ്ങൾ എന്റെ അനുയായികളായതിനാൽ, അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ എന്റെ സാക്ഷികളായി നിർത്തപ്പെടും.
ကိန္တု ယူယမ် အာတ္မာရ္ထေ သာဝဓာနာသ္တိၐ္ဌတ, ယတော လောကာ ရာဇသဘာယာံ ယုၐ္မာန် သမရ္ပယိၐျန္တိ, တထာ ဘဇနဂၖဟေ ပြဟရိၐျန္တိ; ယူယံ မဒရ္ထေ ဒေၑာဓိပါန် ဘူပါံၑ္စ ပြတိ သာက္ၐျဒါနာယ တေၐာံ သမ္မုခေ ဥပသ္ထာပယိၐျဓွေ၊
10 എന്നാൽ, അവസാനം വരുന്നതിനുമുമ്പായി സകലജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്.
ၑေၐီဘဝနာတ် ပူရွွံ သရွွာန် ဒေၑီယာန် ပြတိ သုသံဝါဒး ပြစာရယိၐျတေ၊
11 അവർ നിങ്ങളെ കൊണ്ടുപോയി കുറ്റവിചാരണയ്ക്ക് ഏൽപ്പിക്കുമ്പോൾ, അവിടെ എന്താണു പറയേണ്ടതെന്നു ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല. ആ സമയത്ത് ദൈവം നിങ്ങളോടു പറയുന്നതെന്തോ അതുമാത്രം പറഞ്ഞാൽ മതി; കാരണം നിങ്ങളല്ല, പരിശുദ്ധാത്മാവാണ് നിങ്ങളിലൂടെ സംസാരിക്കുന്നത്.
ကိန္တု ယဒါ တေ ယုၐ္မာန် ဓၖတွာ သမရ္ပယိၐျန္တိ တဒါ ယူယံ ယဒျဒ် ဥတ္တရံ ဒါသျထ, တဒဂြ တသျ ဝိဝေစနံ မာ ကုရုတ တဒရ္ထံ ကိဉ္စိဒပိ မာ စိန္တယတ စ, တဒါနီံ ယုၐ္မာကံ မနးသု ယဒျဒ် ဝါကျမ် ဥပသ္ထာပယိၐျတေ တဒေဝ ဝဒိၐျထ, ယတော ယူယံ န တဒွက္တာရး ကိန္တု ပဝိတြ အာတ္မာ တသျ ဝက္တာ၊
12 “സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും.
တဒါ ဘြာတာ ဘြာတရံ ပိတာ ပုတြံ ဃာတနာရ္ထံ ပရဟသ္တေၐု သမရ္ပယိၐျတေ, တထာ ပတျာနိ မာတာပိတြော ရွိပက္ၐတယာ တော် ဃာတယိၐျန္တိ၊
13 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും; എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.
မမ နာမဟေတေား သရွွေၐာံ သဝိဓေ ယူယံ ဇုဂုပ္သိတာ ဘဝိၐျထ, ကိန္တု ယး ကၑ္စိတ် ၑေၐပရျျန္တံ ဓဲရျျမ် အာလမ္ဗိၐျတေ သဧဝ ပရိတြာသျတေ၊
14 “എന്നാൽ ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ നിൽക്കരുതാത്ത സ്ഥാനത്തു നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ—യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
ဒါနိယေလ္ဘဝိၐျဒွါဒိနာ ပြောက္တံ သရွွနာၑိ ဇုဂုပ္သိတဉ္စ ဝသ္တု ယဒါ တွယောဂျသ္ထာနေ ဝိဒျမာနံ ဒြက္ၐထ (ယော ဇနး ပဌတိ သ ဗုဓျတာံ) တဒါ ယေ ယိဟူဒီယဒေၑေ တိၐ္ဌန္တိ တေ မဟီဓြံ ပြတိ ပလာယန္တာံ;
15 മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്.
တထာ ယော နရော ဂၖဟောပရိ တိၐ္ဌတိ သ ဂၖဟမဓျံ နာဝရောဟတု, တထာ ကိမပိ ဝသ္တု ဂြဟီတုံ မဓျေဂၖဟံ န ပြဝိၑတု;
16 വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്.
တထာ စ ယော နရး က္ၐေတြေ တိၐ္ဌတိ သောပိ သွဝသ္တြံ ဂြဟီတုံ ပရာဝၖတျ န ဝြဇတု၊
17 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം!
တဒါနီံ ဂရ္ဗ္ဘဝတီနာံ သ္တနျဒါတြီဏာဉ္စ ယောၐိတာံ ဒုရ္ဂတိ ရ္ဘဝိၐျတိ၊
18 നിങ്ങളുടെ പലായനം ശീതകാലത്ത് ആകരുതേ എന്നു പ്രാർഥിക്കുക.
ယုၐ္မာကံ ပလာယနံ ၑီတကာလေ ယထာ န ဘဝတိ တဒရ္ထံ ပြာရ္ထယဓွံ၊
19 കാരണം, ദൈവം ലോകത്തെ സൃഷ്ടിച്ച നാൾമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ പീഡനത്തിന്റെ നാളുകൾ ആയിരിക്കും അവ.
ယတသ္တဒါ ယာဒၖၑီ ဒုရ္ဃဋနာ ဃဋိၐျတေ တာဒၖၑီ ဒုရ္ဃဋနာ ဤၑွရသၖၐ္ဋေး ပြထမမာရဘျာဒျ ယာဝတ် ကဒါပိ န ဇာတာ န ဇနိၐျတေ စ၊
20 “കർത്താവ് ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി കർത്താവ് ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു.
အပရဉ္စ ပရမေၑွရော ယဒိ တသျ သမယသျ သံက္ၐေပံ န ကရောတိ တရှိ ကသျာပိ ပြာဏဘၖတော ရက္ၐာ ဘဝိတုံ န ၑက္ၐျတိ, ကိန္တု ယာန် ဇနာန် မနောနီတာန် အကရောတ် တေၐာံ သွမနောနီတာနာံ ဟေတေား သ တဒနေဟသံ သံက္ၐေပ္သျတိ၊
21 അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്.
အနျစ္စ ပၑျတ ခြီၐ္ဋောတြ သ္ထာနေ ဝါ တတြ သ္ထာနေ ဝိဒျတေ, တသ္မိန္ကာလေ ယဒိ ကၑ္စိဒ် ယုၐ္မာန် ဧတာဒၖၑံ ဝါကျံ ဝျာဟရတိ, တရှိ တသ္မိန် ဝါကျေ ဘဲဝ ဝိၑွသိတ၊
22 കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്ന് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും!
ယတောနေကေ မိထျာခြီၐ္ဋာ မိထျာဘဝိၐျဒွါဒိနၑ္စ သမုပသ္ထာယ ဗဟူနိ စိဟ္နာနျဒ္ဘုတာနိ ကရ္မ္မာဏိ စ ဒရ္ၑယိၐျန္တိ; တထာ ယဒိ သမ္ဘဝတိ တရှိ မနောနီတလောကာနာမပိ မိထျာမတိံ ဇနယိၐျန္တိ၊
23 ആകയാൽ ജാഗ്രത പാലിക്കുക; ഞാൻ ഇത് മുൻകൂട്ടിത്തന്നെ സകലതും നിങ്ങളോടു പറഞ്ഞിരിക്കുന്നു.
ပၑျတ ဃဋနာတး ပူရွွံ သရွွကာရျျသျ ဝါရ္တ္တာံ ယုၐ္မဘျမဒါမ်, ယူယံ သာဝဓာနာသ္တိၐ္ဌတ၊
24 “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചതിനുശേഷം, “‘സൂര്യൻ അന്ധകാരമയമാകും, ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും:
အပရဉ္စ တသျ က္လေၑကာလသျာဝျဝဟိတေ ပရကာလေ ဘာသ္ကရး သာန္ဓကာရော ဘဝိၐျတိ တထဲဝ စန္ဒြၑ္စန္ဒြိကာံ န ဒါသျတိ၊
25 നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും; ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’
နဘးသ္ထာနိ နက္ၐတြာဏိ ပတိၐျန္တိ, ဝျောမမဏ္ဍလသ္ထာ ဂြဟာၑ္စ ဝိစလိၐျန္တိ၊
26 “അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും പ്രതാപത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് മനുഷ്യർ കാണും.
တဒါနီံ မဟာပရာကြမေဏ မဟဲၑွရျျေဏ စ မေဃမာရုဟျ သမာယာန္တံ မာနဝသုတံ မာနဝါး သမီက္ၐိၐျန္တေ၊
27 അവിടന്ന് തെരഞ്ഞെടുത്തവർക്കായി അന്നാളിൽ അവിടത്തെ ദൂതന്മാരെ അയയ്ക്കും; ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന്, മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ ദൂതന്മാർ ഒരുമിച്ചുകൂട്ടും.
အနျစ္စ သ နိဇဒူတာန် ပြဟိတျ နဘောဘူမျေား သီမာံ ယာဝဒ် ဇဂတၑ္စတုရ္ဒိဂ္ဘျး သွမနောနီတလောကာန် သံဂြဟီၐျတိ၊
28 “അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
ဥဍုမ္ဗရတရော ရ္ဒၖၐ္ဋာန္တံ ၑိက္ၐဓွံ ယဒေါဍုမ္ဗရသျ တရော ရ္နဝီနား ၑာခါ ဇာယန္တေ ပလ္လဝါဒီနိ စ ရ္နိဂစ္ဆန္တိ, တဒါ နိဒါဃကာလး သဝိဓော ဘဝတီတိ ယူယံ ဇ္ဉာတုံ ၑက္နုထ၊
29 അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക.
တဒွဒ် ဧတာ ဃဋနာ ဒၖၐ္ဋွာ သ ကာလော ဒွါရျျုပသ္ထိတ ဣတိ ဇာနီတ၊
30 ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല നിശ്ചയം.
ယုၐ္မာနဟံ ယထာရ္ထံ ဝဒါမိ, အာဓုနိကလောကာနာံ ဂမနာတ် ပူရွွံ တာနိ သရွွာဏိ ဃဋိၐျန္တေ၊
31 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
ဒျာဝါပၖထိဝျော ရွိစလိတယေား သတျော ရ္မဒီယာ ဝါဏီ န ဝိစလိၐျတိ၊
32 “ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ പുത്രൻപോലുമോ അറിയുന്നില്ല.
အပရဉ္စ သွရ္ဂသ္ထဒူတဂဏော ဝါ ပုတြော ဝါ တာတာဒနျး ကောပိ တံ ဒိဝသံ တံ ဒဏ္ဍံ ဝါ န ဇ္ဉာပယတိ၊
33 സൂക്ഷിക്കുക! ജാഗ്രതയോടെയിരിക്കുക! ആ സമയം എപ്പോൾ വരുന്നെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.
အတး သ သမယး ကဒါ ဘဝိၐျတိ, ဧတဇ္ဇ္ဉာနာဘာဝါဒ် ယူယံ သာဝဓာနာသ္တိၐ္ဌတ, သတရ္ကာၑ္စ ဘူတွာ ပြာရ္ထယဓွံ;
34 ഒരു മനുഷ്യൻ തന്റെ വീട് സേവകരെ ഏൽപ്പിച്ചിട്ടു സേവകർ ഓരോരുത്തർക്കും ഓരോ ജോലി ഏൽപ്പിക്കുകയും വാതിൽകാവൽക്കാരനോടു ജാഗ്രതയോടെ ഇരിക്കാൻ കൽപ്പിക്കുകയുംചെയ്തിട്ട് ദൂരേക്കു പോകുന്നതുപോലെയാകുന്നു ഇത്.
ယဒွတ် ကၑ္စိတ် ပုမာန် သွနိဝေၑနာဒ် ဒူရဒေၑံ ပြတိ ယာတြာကရဏကာလေ ဒါသေၐု သွကာရျျသျ ဘာရမရ္ပယိတွာ သရွွာန် သွေ သွေ ကရ္မ္မဏိ နိယောဇယတိ; အပရံ ဒေါ်ဝါရိကံ ဇာဂရိတုံ သမာဒိၑျ ယာတိ, တဒွန် နရပုတြး၊
35 “ഭവനത്തിന്റെ യജമാനൻ തിരികെ വരുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക. അത് സന്ധ്യക്കോ അർധരാത്രിയിലോ അതിരാവിലെയോ പുലർച്ചയ്ക്കോ ആയിരിക്കാം.
ဂၖဟပတိး သာယံကာလေ နိၑီထေ ဝါ တၖတီယယာမေ ဝါ ပြာတးကာလေ ဝါ ကဒါဂမိၐျတိ တဒ် ယူယံ န ဇာနီထ;
36 അദ്ദേഹത്തിന്റെ വരവ് അപ്രതീക്ഷിത സമയത്തായിരിക്കുകയാൽ നിങ്ങൾ ഉറങ്ങുന്നവരായി കാണപ്പെടരുത്.
သ ဟဌာဒါဂတျ ယထာ ယုၐ္မာန် နိဒြိတာန် န ပၑျတိ, တဒရ္ထံ ဇာဂရိတာသ္တိၐ္ဌတ၊
37 ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നതുതന്നെ എല്ലാവരോടുമുള്ള എന്റെ കൽപ്പനയാണ്: ‘ജാഗ്രതയോടെയിരിക്കുക!’”
ယုၐ္မာနဟံ ယဒ် ဝဒါမိ တဒေဝ သရွွာန် ဝဒါမိ, ဇာဂရိတာသ္တိၐ္ဌတေတိ၊

< മർക്കൊസ് 13 >