< മർക്കൊസ് 11 >

1 അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ, ബെഥാന്യ എന്നീ ഗ്രാമങ്ങളുടെ സമീപമെത്തിയപ്പോൾ, യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു:
Linu hachi va keza mwa Jerusalama, va vena hafuhi ni Betefage ni Betenia, he rundu lya Olive, mi Jesu cha tuma vovere va varutwani vakwe,
2 “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക. അതിൽ പ്രവേശിക്കുമ്പോൾത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവിടെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക.
mi cha va wambila, “Muyende ha munzi wutuli lolele nawo. Haho kuti chimwa wi njila, ka muwane imberesa iseni kumbereswa. Mu isumunune mi mu ka ini letere.
3 ‘നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്താണ്’ എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്; കർത്താവ് ഉടനെതന്നെ ഇതിനെ ഇവിടെ തിരിച്ചയയ്ക്കും’ എന്ന് അയാളോട് മറുപടി പറയുക.”
Mi haiva zumwi mwa wambe kwenu, 'Chinzi ha mupanga ichi?' mu swanera kuwamba, 'Simwine u isaka mi haho vulyo mutuka itumine kunu.'”
4 അവർ പോയി; തെരുവിൽ വാതിലിനു പുറത്തായി ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവർ അതിനെ അഴിക്കുമ്പോൾ,
Vava yendi mi chivaka wana imbongolo isuminwe ha mulyango hanze he nzila iyalukite, mi chi ba isumununa.
5 അവിടെ നിന്നിരുന്ന ചില ആളുകൾ, “നിങ്ങൾ എന്താണു ചെയ്യുന്നത്? എന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്?” എന്നു ചോദിച്ചു.
Vamwi vantu vavali ku zimene hateni ni chiva wamba kubali, “Mutenda nzi, ha mu sumununa imbongolo iyo?”
6 യേശു പറഞ്ഞിരുന്നതുപോലെ ശിഷ്യന്മാർ മറുപടി പറഞ്ഞു. അവർ അവരെ പോകാൻ അനുവദിച്ചു.
Vava wambi kuvali mwavava teli Jesu, mi vantu chi vava siya kuti ba yende.
7 അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. തങ്ങളുടെ പുറങ്കുപ്പായങ്ങൾ അതിന്റെ പുറത്തു വിരിച്ചു. അദ്ദേഹം അതിന്മേൽ കയറിയിരുന്നു.
Valutwani vovele chi ba ileta imbongolo kwa Jesu mi chi va zindwelela inguvo zavo kuti Jesu a tante hateni.
8 പലരും തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. ചിലർ പറമ്പുകളിൽനിന്ന് ഇലതൂർന്ന ചെറുമരക്കൊമ്പുകൾ വെട്ടിക്കൊണ്ടുവന്നു നിരത്തി.
Vungi vwa vantu ni va zala zizwato zavo munzila, mi vamwi ni va zala mitavi yi va va ku tema mu mawa.
9 മുന്നിലും പിന്നിലും നടന്നവർ ആർത്തുവിളിച്ചു: “ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!”
Avo vavena ha busu bwakwe navo vavali kumwi chilire chiva huwa, “Hosana! Imbuyoti njozo wiza mwi zina lya Simwine.
10 “നമ്മുടെ പിതാവായ ദാവീദിന്റെ, വരാനുള്ള രാജ്യം വാഴ്ത്തപ്പെട്ടത്!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!”
Imbuyoti yo muvuso ukezite weshetu Davida. Hosana mwi wulu!”
11 യേശു ജെറുശലേംനഗരത്തിൽ എത്തി, ദൈവാലയാങ്കണത്തിൽ പ്രവേശിച്ചു. അദ്ദേഹം ചുറ്റുമുള്ളതെല്ലാം നോക്കിക്കണ്ടു. എന്നാൽ, നേരം വൈകിയിരുന്നതുകൊണ്ട് പന്ത്രണ്ട് ശിഷ്യന്മാരോടുകൂടെ ബെഥാന്യയിലേക്കു തിരികെ പോയി.
Mi Jesu che njila mwa Jerusalema ni kuya mwi tempele ni kuka lola hazintu zonse. Linu, inako kakuti chi yi ba manite, cha ya kwa Betenia ni vena ikumi ka vovele.
12 അടുത്തദിവസം അവർ ബെഥാന്യ വിട്ടുപോരുമ്പോൾ യേശുവിന് വിശന്നു.
Izuva lichilira, hava ka vola kwa Betenia, ava fwile nzala.
13 നിറയെ ഇലകളുള്ള ഒരു അത്തിമരം ദൂരെ കണ്ടിട്ട് അദ്ദേഹം അതിൽ ഫലം വല്ലതും ഉണ്ടോ എന്നു നോക്കാൻ ചെന്നു. എന്നാൽ, അതിന്റെ അടുത്ത് എത്തിയപ്പോൾ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല.
Ha vona isamu lye ifenga livena makova kuule zana, cha yenda kuti mwendi ka wane kwateni muselo. Mi hakeza kwateni kakwina chava wani konzi makoba, kakuti kana ibali inako ye misero ye feiga.
14 അപ്പോൾ അദ്ദേഹം ആ മരത്തോട്, “നിന്നിൽനിന്ന് ആരും ഇനിമേൽ ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു. യേശു ഈ പറഞ്ഞത് ശിഷ്യന്മാർ കേട്ടിരുന്നു. (aiōn g165)
Cha wambila kulili, “Kakwina yete na lye muselo kwako hape.” Mi balutwani bakwe vava zuwi. (aiōn g165)
15 യേശു ജെറുശലേമിൽ എത്തി. ഉടൻതന്നെ, ദൈവാലയാങ്കണത്തിൽ ചെന്ന് അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു;
Ni beza kwa Jerusalama, mi che njila mwi tempele ni ku kalisa kuzwisa bawulisi hanze ni ba ba kuwula mwi tempele. Cha pindumuna mataafule a ba tambuzana mali ni zipula zabo ba ba ku wuza inkwilimba.
16 ദൈവാലയാങ്കണത്തിൽക്കൂടെ കച്ചവടസാധനങ്ങൾ ഒന്നും കൊണ്ടുപോകാൻ ആരെയും അനുവദിച്ചില്ല.
Kena a ba ku zuminina muntu yo hindite choku wuza kuhita mukati ke itempele.
17 ഇതിനുശേഷം അദ്ദേഹം ജനത്തെ ഇപ്രകാരം ഉപദേശിച്ചു: “‘എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം’ എന്നു വിളിക്കപ്പെടും എന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത്? നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.”
Na valuta nati, “Ku ñoletwa, “I nzubo yangu mu yi sumpwa inzubo ye tapelo ya mishobo yonse'? Kono inwe chi mwa yi panga maipato a vasa.
18 ഇതു കേട്ട് പുരോഹിതമുഖ്യന്മാരും വേദജ്ഞരും അദ്ദേഹത്തെ വധിക്കാനുള്ള മാർഗം അന്വേഷിച്ചെങ്കിലും, ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചിരുന്നതുകൊണ്ട് അവർ അദ്ദേഹത്തെ ഭയപ്പെട്ടു.
Vapuritsita bakulwana ni bañoli ni ba zuwa za waamba, mi ni vaa saka inzila iba wola ku mwihaya. Mi vava tiite kakuti vungi vwa vantu vava komokiswe mwa va ku lutila.
19 സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി.
Mi chitengu muchivali kwizilanga, vavali kusiyanga muleneñi.
20 രാവിലെ അവർ യാത്രപോകുമ്പോൾ തലേന്നു കണ്ട അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.
Havavali kukavu yenda kakusasani, chi ba bona i samu lye ifeiga lizumite kutwala ku mihisi yalyo.
21 അപ്പോൾ പത്രോസിന് തലേദിവസത്തെ കാര്യം ഓർമ വന്നു. അയാൾ യേശുവിനോട്, “റബ്ബീ, നോക്കൂ, അങ്ങ് ശപിച്ച അത്തിവൃക്ഷം ഉണങ്ങിപ്പോയിരിക്കുന്നു!” എന്നു പറഞ്ഞു.
Pitorosi cha kumbulukwa mi cha wamba, “Rabbi, bone! I samu lye ifeiga lyo va kuuti li zumite.”
22 അതിനുത്തരമായി യേശു പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവരായിരിക്കുക.
Jesu cha ve tava, “Mu ve ni ntumelo kwe Ireeza.
23 ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറയുകയും താൻ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താൽ അത് അവന് സാധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
Cha vuniti ni mi wambile ye nse yete a wambe kweli iluundu, 'Nyamuke mi u lizindile umwine mwiwate,' mi heva ka hakanyehi munkulo yakwe kono na zumina kuti mwa wambila ka ku tendahale, icho Ireza chete na pange.
24 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു ലഭിച്ചു എന്നു വിശ്വസിക്കുക, എന്നാൽ അതു നിങ്ങൾക്കു ലഭിക്കും.
Lyahanu ni wamba kwenu: Chonse chete mulapele ni ku chi kumbila, muzumine kuti chimwa chitambula, mi ka chive nji chenu.
25 നിങ്ങൾ പ്രാർഥിക്കാൻ നിൽക്കുമ്പോൾ, ആർക്കെങ്കിലും വിരോധമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവരോട് ക്ഷമിക്കുക.
Heva no zima ni ku lapela, u lukela kuwondela chonse ca ku fosekeze zumwi, ili kuti Ishenu wina kwiwulu naye ami wondele milandu yanu.”
26 അപ്പോൾ സ്വർഗസ്ഥനായ പിതാവ് നിങ്ങളുടെ പാപങ്ങൾ നിങ്ങളോടും ക്ഷമിക്കും.”
Kono haiva nosa wondeli, nanga Iso wina kiwulu kete aku wondela zivi zako.
27 അവർ വീണ്ടും ജെറുശലേമിൽ എത്തി. യേശു ദൈവാലയാങ്കണത്തിൽ നടന്നുകൊണ്ടിരുന്നു. പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്,
Chi veza kwa Jerusalema hape. Jesu hava kuka vuyenda mwi tempele, mupurisita mukulwana, vañoli, ni vakulwana chi veza kwali.
28 “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഇതു ചെയ്യാൻ താങ്കൾക്ക് ആരാണ് അധികാരം നൽകിയത്?” എന്നു ചോദിച്ചു.
Chiva wamba kwali, “chowuhi mulao wo panga izi zintu? imi njeni ya va kuhi mataa a ku zi panga?”
29 അതിന് യേശു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും, അതിന് ഉത്തരം നൽകുക; അപ്പോൾ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം.
Jesu chawamba, “Ka ni mivuze i mpuzo yonke. Muni wambile mi name ka ni mi wambile kuti chaahi maata anipanga izi zintu.
30 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? എന്നോടു പറയുക.”
I nkolobezo ya Joani, i ba kuzwa kwi wulu kamba ku vaantu? Mu ni tabe.”
31 അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
Chi va wambola mukati kavo mi chi kanana mi chi ku wamba, “Heva tuwamba, 'kuzwa kwiwulu,' ka wambe, 'chinzi hamusena muva muzumini?'
32 ‘മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ’…” (അവർ ജനത്തെ ഭയപ്പെട്ടു; കാരണം എല്ലാവരും യോഹന്നാനെ യഥാർഥത്തിൽ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.)
Kono heba nituwamba', Kuzwa kuvaantu...” Vava tiite vaantu, kakuli zumwi ni zumwi ava zumine kuti Joani ivali mupolofita.
33 അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അതിന് യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
Linu chive tava Jesu ni vati, “Ka twizi.” Linu Jesu na va cho, “Name kani mi wambili chaahi maata ani panga zinu zintu.”

< മർക്കൊസ് 11 >