< ലൂക്കോസ് 8 >
1 ഇതിനുശേഷം യേശു ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തുകൊണ്ടു പട്ടണങ്ങളിലും ഗ്രാമങ്ങളിലും യാത്രചെയ്തു. യേശുവിനോടൊപ്പം പന്ത്രണ്ട് ശിഷ്യന്മാരും
අපරඤ්ච යීශු ර්ද්වාදශභිඃ ශිෂ්යෛඃ සාර්ද්ධං නානානගරේෂු නානාග්රාමේෂු ච ගච්ඡන් ඉශ්වරීයරාජත්වස්ය සුසංවාදං ප්රචාරයිතුං ප්රාරේභේ|
2 ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും
තදා යස්යාඃ සප්ත භූතා නිරගච්ඡන් සා මග්දලීනීති විඛ්යාතා මරියම් හේරෝද්රාජස්ය ගෘහාධිපතේඃ හෝෂේ ර්භාර්ය්යා යෝහනා ශූශානා
3 ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു.
ප්රභෘතයෝ යා බහ්ව්යඃ ස්ත්රියඃ දුෂ්ටභූතේභ්යෝ රෝගේභ්යශ්ච මුක්තාඃ සත්යෝ නිජවිභූතී ර්ව්යයිත්වා තමසේවන්ත, තාඃ සර්ව්වාස්තේන සාර්ද්ධම් ආසන්|
4 പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:
අනන්තරං නානානගරේභ්යෝ බහවෝ ලෝකා ආගත්ය තස්ය සමීපේ(අ)මිලන්, තදා ස තේභ්ය ඒකාං දෘෂ්ටාන්තකථාං කථයාමාස| ඒකඃ කෘෂීබලෝ බීජානි වප්තුං බහිර්ජගාම,
5 “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു.
තතෝ වපනකාලේ කතිපයානි බීජානි මාර්ගපාර්ශ්වේ පේතුඃ, තතස්තානි පදතලෛ ර්දලිතානි පක්ෂිභි ර්භක්ෂිතානි ච|
6 ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി.
කතිපයානි බීජානි පාෂාණස්ථලේ පතිතානි යද්යපි තාන්යඞ්කුරිතානි තථාපි රසාභාවාත් ශුශුෂුඃ|
7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു.
කතිපයානි බීජානි කණ්ටකිවනමධ්යේ පතිතානි තතඃ කණ්ටකිවනානි සංවෘද්ධ්ය තානි ජග්රසුඃ|
8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.” ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു.
තදන්යානි කතිපයබීජානි ච භූම්යාමුත්තමායාං පේතුස්තතස්තාන්යඞ්කුරයිත්වා ශතගුණානි ඵලානි ඵේලුඃ| ස ඉමා කථාං කථයිත්වා ප්රෝච්චෛඃ ප්රෝවාච, යස්ය ශ්රෝතුං ශ්රෝත්රේ ස්තඃ ස ශෘණෝතු|
9 യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു.
තතඃ පරං ශිෂ්යාස්තං පප්රච්ඡුරස්ය දෘෂ්ටාන්තස්ය කිං තාත්පර්ය්යං?
10 അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്. “‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല; കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’
තතඃ ස ව්යාජහාර, ඊශ්වරීයරාජ්යස්ය ගුහ්යානි ඥාතුං යුෂ්මභ්යමධිකාරෝ දීයතේ කින්ත්වන්යේ යථා දෘෂ්ට්වාපි න පශ්යන්ති ශ්රුත්වාපි ම බුධ්යන්තේ ච තදර්ථං තේෂාං පුරස්තාත් තාඃ සර්ව්වාඃ කථා දෘෂ්ටාන්තේන කථ්යන්තේ|
11 “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം.
දෘෂ්ටාන්තස්යාස්යාභිප්රායඃ, ඊශ්වරීයකථා බීජස්වරූපා|
12 വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.
යේ කථාමාත්රං ශෘණ්වන්ති කින්තු පශ්චාද් විශ්වස්ය යථා පරිත්රාණං න ප්රාප්නුවන්ති තදාශයේන ශෛතානේත්ය හෘදයාතෘ තාං කථාම් අපහරති ත ඒව මාර්ගපාර්ශ්වස්ථභූමිස්වරූපාඃ|
13 വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു.
යේ කථං ශ්රුත්වා සානන්දං ගෘහ්ලන්ති කින්ත්වබද්ධමූලත්වාත් ස්වල්පකාලමාත්රං ප්රතීත්ය පරීක්ෂාකාලේ භ්රශ්යන්ති තඒව පාෂාණභූමිස්වරූපාඃ|
14 മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു.
යේ කථාං ශ්රුත්වා යාන්ති විෂයචින්තායාං ධනලෝභේන ඒහිකසුඛේ ච මජ්ජන්ත උපයුක්තඵලානි න ඵලන්ති ත ඒවෝප්තබීජකණ්ටකිභූස්වරූපාඃ|
15 നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു.
කින්තු යේ ශ්රුත්වා සරලෛඃ ශුද්ධෛශ්චාන්තඃකරණෛඃ කථාං ගෘහ්ලන්ති ධෛර්ය්යම් අවලම්බ්ය ඵලාන්යුත්පාදයන්ති ච ත ඒවෝත්තමමෘත්ස්වරූපාඃ|
16 “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.
අපරඤ්ච ප්රදීපං ප්රජ්වාල්ය කෝපි පාත්රේණ නාච්ඡාදයති තථා ඛට්වාධෝපි න ස්ථාපයති, කින්තු දීපාධාරෝපර්ය්යේව ස්ථාපයති, තස්මාත් ප්රවේශකා දීප්තිං පශ්යන්ති|
17 വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ അറിയിക്കപ്പെടാതെയോ പ്രസിദ്ധമാക്കപ്പെടാതെയോ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
යන්න ප්රකාශයිෂ්යතේ තාදෘග් අප්රකාශිතං වස්තු කිමපි නාස්ති යච්ච න සුව්යක්තං ප්රචාරයිෂ්යතේ තාදෘග් ගෘප්තං වස්තු කිමපි නාස්ති|
18 അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധയോടെയാണോ എന്നു സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയപ്പെടും.”
අතෝ යූයං කේන ප්රකාරේණ ශෘණුථ තත්ර සාවධානා භවත, යස්ය සමීපේ බර්ද්ධතේ තස්මෛ පුනර්දාස්යතේ කින්තු යස්යාශ්රයේ න බර්ද්ධතේ තස්ය යද්යදස්ති තදපි තස්මාත් නේෂ්යතේ|
19 യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല.
අපරඤ්ච යීශෝ ර්මාතා භ්රාතරශ්ච තස්ය සමීපං ජිගමිෂවඃ
20 ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
කින්තු ජනතාසම්බාධාත් තත්සන්නිධිං ප්රාප්තුං න ශේකුඃ| තත්පශ්චාත් තව මාතා භ්රාතරශ්ච ත්වාං සාක්ෂාත් චිකීර්ෂන්තෝ බහිස්තිෂ්ඨනතීති වාර්ත්තායාං තස්මෛ කථිතායාං
21 അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു.
ස ප්රත්යුවාච; යේ ජනා ඊශ්වරස්ය කථාං ශ්රුත්වා තදනුරූපමාචරන්ති තඒව මම මාතා භ්රාතරශ්ච|
22 ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു.
අනන්තරං ඒකදා යීශුඃ ශිෂ්යෛඃ සාර්ද්ධං නාවමාරුහ්ය ජගාද, ආයාත වයං හ්රදස්ය පාරං යාමඃ, තතස්තේ ජග්මුඃ|
23 അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.
තේෂු නෞකාං වාහයත්සු ස නිදද්රෞ;
24 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി.
අථාකස්මාත් ප්රබලඣඤ්භ්ශගමාද් හ්රදේ නෞකායාං තරඞ්ගෛරාච්ඡන්නායාං විපත් තාන් ජග්රාස| තස්මාද් යීශෝරන්තිකං ගත්වා හේ ගුරෝ හේ ගුරෝ ප්රාණා නෝ යාන්තීති ගදිත්වා තං ජාගරයාම්බභූවුඃ| තදා ස උත්ථාය වායුං තරඞ්ගාංශ්ච තර්ජයාමාස තස්මාදුභෞ නිවෘත්ය ස්ථිරෞ බභූවතුඃ|
25 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.
ස තාන් බභාෂේ යුෂ්මාකං විශ්වාසඃ ක? තස්මාත්තේ භීතා විස්මිතාශ්ච පරස්පරං ජගදුඃ, අහෝ කීදෘගයං මනුජඃ පවනං පානීයඤ්චාදිශති තදුභයං තදාදේශං වහති|
26 അവർ ഗലീലാപ്രദേശത്തുനിന്ന് തടാകത്തിന്റെ മറുകരെയുള്ള ഗെരസേന്യരുടെദേശത്ത് വന്നു.
තතඃ පරං ගාලීල්ප්රදේශස්ය සම්මුඛස්ථගිදේරීයප්රදේශේ නෞකායාං ලගන්ත්යාං තටේ(අ)වරෝහමාවාද්
27 യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്.
බහුතිථකාලං භූතග්රස්ත ඒකෝ මානුෂඃ පුරාදාගත්ය තං සාක්ෂාච්චකාර| ස මනුෂෝ වාසෝ න පරිදධත් ගෘහේ ච න වසන් කේවලං ශ්මශානම් අධ්යුවාස|
28 അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
ස යීශුං දෘෂ්ට්වෛව චීච්ඡබ්දං චකාර තස්ය සම්මුඛේ පතිත්වා ප්රෝච්චෛර්ජගාද ච, හේ සර්ව්වප්රධානේශ්වරස්ය පුත්ර, මයා සහ තව කඃ සම්බන්ධඃ? ත්වයි විනයං කරෝමි මාං මා යාතය|
29 കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു.
යතඃ ස තං මානුෂං ත්යක්ත්වා යාතුම් අමේධ්යභූතම් ආදිදේශ; ස භූතස්තං මානුෂම් අසකෘද් දධාර තස්මාල්ලෝකාඃ ශෘඞ්ඛලේන නිගඩේන ච බබන්ධුඃ; ස තද් භංක්ත්වා භූතවශත්වාත් මධ්යේප්රාන්තරං යයෞ|
30 യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ ഉത്തരം പറഞ്ഞു.
අනන්තරං යීශුස්තං පප්රච්ඡ තව කින්නාම? ස උවාච, මම නාම බාහිනෝ යතෝ බහවෝ භූතාස්තමාශිශ්රියුඃ|
31 “പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു. (Abyssos )
අථ භූතා විනයේන ජගදුඃ, ගභීරං ගර්ත්තං ගන්තුං මාඥාපයාස්මාන්| (Abyssos )
32 അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി.
තදා පර්ව්වතෝපරි වරාහව්රජශ්චරති තස්මාද් භූතා විනයේන ප්රෝචුඃ, අමුං වරාහව්රජම් ආශ්රයිතුම් අස්මාන් අනුජානීහි; තතඃ සෝනුජඥෞ|
33 ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.
තතඃ පරං භූතාස්තං මානුෂං විහාය වරාහව්රජම් ආශිශ්රියුඃ වරාහව්රජාශ්ච තත්ක්ෂණාත් කටකේන ධාවන්තෝ හ්රදේ ප්රාණාන් විජෘහුඃ|
34 പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു.
තද් දෘෂ්ට්වා ශූකරරක්ෂකාඃ පලායමානා නගරං ග්රාමඤ්ච ගත්වා තත්සර්ව්වවෘත්තාන්තං කථයාමාසුඃ|
35 എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു.
තතඃ කිං වෘත්තම් ඒතද්දර්ශනාර්ථං ලෝකා නිර්ගත්ය යීශෝඃ සමීපං යයුඃ, තං මානුෂං ත්යක්තභූතං පරිහිතවස්ත්රං ස්වස්ථමානුෂවද් යීශෝශ්චරණසන්නිධෞ සූපවිශන්තං විලෝක්ය බිභ්යුඃ|
36 ഭൂതബാധിതനു സൗഖ്യം ലഭിച്ചത് എങ്ങനെയെന്ന് ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു.
යේ ලෝකාස්තස්ය භූතග්රස්තස්ය ස්වාස්ථ්යකරණං දදෘශුස්තේ තේභ්යඃ සර්ව්වවෘත්තාන්තං කථයාමාසුඃ|
37 ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി.
තදනන්තරං තස්ය ගිදේරීයප්රදේශස්ය චතුර්දික්ස්ථා බහවෝ ජනා අතිත්රස්තා විනයේන තං ජගදුඃ, භවාන් අස්මාකං නිකටාද් ව්රජතු තස්මාත් ස නාවමාරුහ්ය තතෝ ව්යාඝුට්ය ජගාම|
38 ഭൂതബാധയിൽനിന്നു മോചിതനായ ആ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ യേശു അവനോട്,
තදානීං ත්යක්තභූතමනුජස්තේන සහ ස්ථාතුං ප්රාර්ථයාඤ්චක්රේ
39 “നീ വീട്ടിൽ തിരികെച്ചെന്ന് ദൈവം നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു.
කින්තු තදර්ථම් ඊශ්වරඃ කීදෘඞ්මහාකර්ම්ම කෘතවාන් ඉති නිවේශනං ගත්වා විඥාපය, යීශුඃ කථාමේතාං කථයිත්වා තං විසසර්ජ| තතඃ ස ව්රජිත්වා යීශුස්තදර්ථං යන්මහාකර්ම්ම චකාර තත් පුරස්ය සර්ව්වත්ර ප්රකාශයිතුං ප්රාරේභේ|
40 യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
අථ යීශෞ පරාවෘත්යාගතේ ලෝකාස්තං ආදරේණ ජගෘහු ර්යස්මාත්තේ සර්ව්වේ තමපේක්ෂාඤ්චක්රිරේ|
41 അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു.
තදනන්තරං යායීර්නාම්නෝ භජනගේහස්යෛකෝධිප ආගත්ය යීශෝශ්චරණයෝඃ පතිත්වා ස්වනිවේශනාගමනාර්ථං තස්මින් විනයං චකාර,
42 അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു.
යතස්තස්ය ද්වාදශවර්ෂවයස්කා කන්යෛකාසීත් සා මෘතකල්පාභවත්| තතස්තස්ය ගමනකාලේ මාර්ගේ ලෝකානාං මහාන් සමාගමෝ බභූව|
43 രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
ද්වාදශවර්ෂාණි ප්රදරරෝගග්රස්තා නානා වෛද්යෛශ්චිකිත්සිතා සර්ව්වස්වං ව්යයිත්වාපි ස්වාස්ථ්යං න ප්රාප්තා යා යෝෂිත් සා යීශෝඃ පශ්චාදාගත්ය තස්ය වස්ත්රග්රන්ථිං පස්පර්ශ|
44 അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു.
තස්මාත් තත්ක්ෂණාත් තස්යා රක්තස්රාවෝ රුද්ධඃ|
45 “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു. എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്നു പറഞ്ഞു.
තදානීං යීශුරවදත් කේනාහං ස්පෘෂ්ටඃ? තතෝ(අ)නේකෛරනඞ්ගීකෘතේ පිතරස්තස්ය සඞ්ගිනශ්චාවදන්, හේ ගුරෝ ලෝකා නිකටස්ථාඃ සන්තස්තව දේහේ ඝර්ෂයන්ති, තථාපි කේනාහං ස්පෘෂ්ටඉති භවාන් කුතඃ පෘච්ඡති?
46 എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
යීශුඃ කථයාමාස, කේනාප්යහං ස්පෘෂ්ටෝ, යතෝ මත්තඃ ශක්ති ර්නිර්ගතේති මයා නිශ්චිතමඥායි|
47 തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു.
තදා සා නාරී ස්වයං න ගුප්තේති විදිත්වා කම්පමානා සතී තස්ය සම්මුඛේ පපාත; යේන නිමිත්තේන තං පස්පර්ශ ස්පර්ශමාත්රාච්ච යේන ප්රකාරේණ ස්වස්ථාභවත් තත් සර්ව්වං තස්ය සාක්ෂාදාචඛ්යෞ|
48 അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
තතඃ ස තාං ජගාද හේ කන්යේ සුස්ථිරා භව, තව විශ්වාසස්ත්වාං ස්වස්ථාම් අකාර්ෂීත් ත්වං ක්ෂේමේණ යාහි|
49 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു.
යීශෝරේතද්වාක්යවදනකාලේ තස්යාධිපතේ ර්නිවේශනාත් කශ්චිල්ලෝක ආගත්ය තං බභාෂේ, තව කන්යා මෘතා ගුරුං මා ක්ලිශාන|
50 ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്നു പറഞ്ഞു.
කින්තු යීශුස්තදාකර්ණ්යාධිපතිං ව්යාජහාර, මා භෛෂීඃ කේවලං විශ්වසිහි තස්මාත් සා ජීවිෂ්යති|
51 യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
අථ තස්ය නිවේශනේ ප්රාප්තේ ස පිතරං යෝහනං යාකූබඤ්ච කන්යායා මාතරං පිතරඤ්ච විනා, අන්යං කඤ්චන ප්රවේෂ්ටුං වාරයාමාස|
52 എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.”
අපරඤ්ච යේ රුදන්ති විලපන්ති ච තාන් සර්ව්වාන් ජනාන් උවාච, යූයං මා රෝදිෂ්ට කන්යා න මෘතා නිද්රාති|
53 അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു.
කින්තු සා නිශ්චිතං මෘතේති ඥාත්වා තේ තමුපජහසුඃ|
54 എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു. “മോളേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞു.
පශ්චාත් ස සර්ව්වාන් බහිඃ කෘත්වා කන්යායාඃ කරෞ ධෘත්වාජුහුවේ, හේ කන්යේ ත්වමුත්තිෂ්ඨ,
55 അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. ഉടൻതന്നെ അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു.
තස්මාත් තස්යාඃ ප්රාණේෂු පුනරාගතේෂු සා තත්ක්ෂණාද් උත්තස්යෞ| තදානීං තස්යෛ කිඤ්චිද් භක්ෂ්යං දාතුම් ආදිදේශ|
56 അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചതെന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു.
තතස්තස්යාඃ පිතරෞ විස්මයං ගතෞ කින්තු ස තාවාදිදේශ ඝටනායා ඒතස්යාඃ කථාං කස්මෛචිදපි මා කථයතං|