< ലൂക്കോസ് 8 >
1 ഇതിനുശേഷം യേശു ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തുകൊണ്ടു പട്ടണങ്ങളിലും ഗ്രാമങ്ങളിലും യാത്രചെയ്തു. യേശുവിനോടൊപ്പം പന്ത്രണ്ട് ശിഷ്യന്മാരും
ଅପରଞ୍ଚ ଯୀଶୁ ର୍ଦ୍ୱାଦଶଭିଃ ଶିଷ୍ୟୈଃ ସାର୍ଦ୍ଧଂ ନାନାନଗରେଷୁ ନାନାଗ୍ରାମେଷୁ ଚ ଗଚ୍ଛନ୍ ଇଶ୍ୱରୀଯରାଜତ୍ୱସ୍ୟ ସୁସଂୱାଦଂ ପ୍ରଚାରଯିତୁଂ ପ୍ରାରେଭେ|
2 ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും
ତଦା ଯସ୍ୟାଃ ସପ୍ତ ଭୂତା ନିରଗଚ୍ଛନ୍ ସା ମଗ୍ଦଲୀନୀତି ୱିଖ୍ୟାତା ମରିଯମ୍ ହେରୋଦ୍ରାଜସ୍ୟ ଗୃହାଧିପତେଃ ହୋଷେ ର୍ଭାର୍ୟ୍ୟା ଯୋହନା ଶୂଶାନା
3 ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു.
ପ୍ରଭୃତଯୋ ଯା ବହ୍ୱ୍ୟଃ ସ୍ତ୍ରିଯଃ ଦୁଷ୍ଟଭୂତେଭ୍ୟୋ ରୋଗେଭ୍ୟଶ୍ଚ ମୁକ୍ତାଃ ସତ୍ୟୋ ନିଜୱିଭୂତୀ ର୍ୱ୍ୟଯିତ୍ୱା ତମସେୱନ୍ତ, ତାଃ ସର୍ୱ୍ୱାସ୍ତେନ ସାର୍ଦ୍ଧମ୍ ଆସନ୍|
4 പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:
ଅନନ୍ତରଂ ନାନାନଗରେଭ୍ୟୋ ବହୱୋ ଲୋକା ଆଗତ୍ୟ ତସ୍ୟ ସମୀପେଽମିଲନ୍, ତଦା ସ ତେଭ୍ୟ ଏକାଂ ଦୃଷ୍ଟାନ୍ତକଥାଂ କଥଯାମାସ| ଏକଃ କୃଷୀବଲୋ ବୀଜାନି ୱପ୍ତୁଂ ବହିର୍ଜଗାମ,
5 “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു.
ତତୋ ୱପନକାଲେ କତିପଯାନି ବୀଜାନି ମାର୍ଗପାର୍ଶ୍ୱେ ପେତୁଃ, ତତସ୍ତାନି ପଦତଲୈ ର୍ଦଲିତାନି ପକ୍ଷିଭି ର୍ଭକ୍ଷିତାନି ଚ|
6 ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി.
କତିପଯାନି ବୀଜାନି ପାଷାଣସ୍ଥଲେ ପତିତାନି ଯଦ୍ୟପି ତାନ୍ୟଙ୍କୁରିତାନି ତଥାପି ରସାଭାୱାତ୍ ଶୁଶୁଷୁଃ|
7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു.
କତିପଯାନି ବୀଜାନି କଣ୍ଟକିୱନମଧ୍ୟେ ପତିତାନି ତତଃ କଣ୍ଟକିୱନାନି ସଂୱୃଦ୍ଧ୍ୟ ତାନି ଜଗ୍ରସୁଃ|
8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.” ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു.
ତଦନ୍ୟାନି କତିପଯବୀଜାନି ଚ ଭୂମ୍ୟାମୁତ୍ତମାଯାଂ ପେତୁସ୍ତତସ୍ତାନ୍ୟଙ୍କୁରଯିତ୍ୱା ଶତଗୁଣାନି ଫଲାନି ଫେଲୁଃ| ସ ଇମା କଥାଂ କଥଯିତ୍ୱା ପ୍ରୋଚ୍ଚୈଃ ପ୍ରୋୱାଚ, ଯସ୍ୟ ଶ୍ରୋତୁଂ ଶ୍ରୋତ୍ରେ ସ୍ତଃ ସ ଶୃଣୋତୁ|
9 യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു.
ତତଃ ପରଂ ଶିଷ୍ୟାସ୍ତଂ ପପ୍ରଚ୍ଛୁରସ୍ୟ ଦୃଷ୍ଟାନ୍ତସ୍ୟ କିଂ ତାତ୍ପର୍ୟ୍ୟଂ?
10 അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്. “‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല; കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’
ତତଃ ସ ୱ୍ୟାଜହାର, ଈଶ୍ୱରୀଯରାଜ୍ୟସ୍ୟ ଗୁହ୍ୟାନି ଜ୍ଞାତୁଂ ଯୁଷ୍ମଭ୍ୟମଧିକାରୋ ଦୀଯତେ କିନ୍ତ୍ୱନ୍ୟେ ଯଥା ଦୃଷ୍ଟ୍ୱାପି ନ ପଶ୍ୟନ୍ତି ଶ୍ରୁତ୍ୱାପି ମ ବୁଧ୍ୟନ୍ତେ ଚ ତଦର୍ଥଂ ତେଷାଂ ପୁରସ୍ତାତ୍ ତାଃ ସର୍ୱ୍ୱାଃ କଥା ଦୃଷ୍ଟାନ୍ତେନ କଥ୍ୟନ୍ତେ|
11 “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം.
ଦୃଷ୍ଟାନ୍ତସ୍ୟାସ୍ୟାଭିପ୍ରାଯଃ, ଈଶ୍ୱରୀଯକଥା ବୀଜସ୍ୱରୂପା|
12 വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.
ଯେ କଥାମାତ୍ରଂ ଶୃଣ୍ୱନ୍ତି କିନ୍ତୁ ପଶ୍ଚାଦ୍ ୱିଶ୍ୱସ୍ୟ ଯଥା ପରିତ୍ରାଣଂ ନ ପ୍ରାପ୍ନୁୱନ୍ତି ତଦାଶଯେନ ଶୈତାନେତ୍ୟ ହୃଦଯାତୃ ତାଂ କଥାମ୍ ଅପହରତି ତ ଏୱ ମାର୍ଗପାର୍ଶ୍ୱସ୍ଥଭୂମିସ୍ୱରୂପାଃ|
13 വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു.
ଯେ କଥଂ ଶ୍ରୁତ୍ୱା ସାନନ୍ଦଂ ଗୃହ୍ଲନ୍ତି କିନ୍ତ୍ୱବଦ୍ଧମୂଲତ୍ୱାତ୍ ସ୍ୱଲ୍ପକାଲମାତ୍ରଂ ପ୍ରତୀତ୍ୟ ପରୀକ୍ଷାକାଲେ ଭ୍ରଶ୍ୟନ୍ତି ତଏୱ ପାଷାଣଭୂମିସ୍ୱରୂପାଃ|
14 മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു.
ଯେ କଥାଂ ଶ୍ରୁତ୍ୱା ଯାନ୍ତି ୱିଷଯଚିନ୍ତାଯାଂ ଧନଲୋଭେନ ଏହିକସୁଖେ ଚ ମଜ୍ଜନ୍ତ ଉପଯୁକ୍ତଫଲାନି ନ ଫଲନ୍ତି ତ ଏୱୋପ୍ତବୀଜକଣ୍ଟକିଭୂସ୍ୱରୂପାଃ|
15 നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു.
କିନ୍ତୁ ଯେ ଶ୍ରୁତ୍ୱା ସରଲୈଃ ଶୁଦ୍ଧୈଶ୍ଚାନ୍ତଃକରଣୈଃ କଥାଂ ଗୃହ୍ଲନ୍ତି ଧୈର୍ୟ୍ୟମ୍ ଅୱଲମ୍ବ୍ୟ ଫଲାନ୍ୟୁତ୍ପାଦଯନ୍ତି ଚ ତ ଏୱୋତ୍ତମମୃତ୍ସ୍ୱରୂପାଃ|
16 “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.
ଅପରଞ୍ଚ ପ୍ରଦୀପଂ ପ୍ରଜ୍ୱାଲ୍ୟ କୋପି ପାତ୍ରେଣ ନାଚ୍ଛାଦଯତି ତଥା ଖଟ୍ୱାଧୋପି ନ ସ୍ଥାପଯତି, କିନ୍ତୁ ଦୀପାଧାରୋପର୍ୟ୍ୟେୱ ସ୍ଥାପଯତି, ତସ୍ମାତ୍ ପ୍ରୱେଶକା ଦୀପ୍ତିଂ ପଶ୍ୟନ୍ତି|
17 വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ അറിയിക്കപ്പെടാതെയോ പ്രസിദ്ധമാക്കപ്പെടാതെയോ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
ଯନ୍ନ ପ୍ରକାଶଯିଷ୍ୟତେ ତାଦୃଗ୍ ଅପ୍ରକାଶିତଂ ୱସ୍ତୁ କିମପି ନାସ୍ତି ଯଚ୍ଚ ନ ସୁୱ୍ୟକ୍ତଂ ପ୍ରଚାରଯିଷ୍ୟତେ ତାଦୃଗ୍ ଗୃପ୍ତଂ ୱସ୍ତୁ କିମପି ନାସ୍ତି|
18 അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധയോടെയാണോ എന്നു സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയപ്പെടും.”
ଅତୋ ଯୂଯଂ କେନ ପ୍ରକାରେଣ ଶୃଣୁଥ ତତ୍ର ସାୱଧାନା ଭୱତ, ଯସ୍ୟ ସମୀପେ ବର୍ଦ୍ଧତେ ତସ୍ମୈ ପୁନର୍ଦାସ୍ୟତେ କିନ୍ତୁ ଯସ୍ୟାଶ୍ରଯେ ନ ବର୍ଦ୍ଧତେ ତସ୍ୟ ଯଦ୍ୟଦସ୍ତି ତଦପି ତସ୍ମାତ୍ ନେଷ୍ୟତେ|
19 യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല.
ଅପରଞ୍ଚ ଯୀଶୋ ର୍ମାତା ଭ୍ରାତରଶ୍ଚ ତସ୍ୟ ସମୀପଂ ଜିଗମିଷୱଃ
20 ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
କିନ୍ତୁ ଜନତାସମ୍ବାଧାତ୍ ତତ୍ସନ୍ନିଧିଂ ପ୍ରାପ୍ତୁଂ ନ ଶେକୁଃ| ତତ୍ପଶ୍ଚାତ୍ ତୱ ମାତା ଭ୍ରାତରଶ୍ଚ ତ୍ୱାଂ ସାକ୍ଷାତ୍ ଚିକୀର୍ଷନ୍ତୋ ବହିସ୍ତିଷ୍ଠନତୀତି ୱାର୍ତ୍ତାଯାଂ ତସ୍ମୈ କଥିତାଯାଂ
21 അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു.
ସ ପ୍ରତ୍ୟୁୱାଚ; ଯେ ଜନା ଈଶ୍ୱରସ୍ୟ କଥାଂ ଶ୍ରୁତ୍ୱା ତଦନୁରୂପମାଚରନ୍ତି ତଏୱ ମମ ମାତା ଭ୍ରାତରଶ୍ଚ|
22 ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു.
ଅନନ୍ତରଂ ଏକଦା ଯୀଶୁଃ ଶିଷ୍ୟୈଃ ସାର୍ଦ୍ଧଂ ନାୱମାରୁହ୍ୟ ଜଗାଦ, ଆଯାତ ୱଯଂ ହ୍ରଦସ୍ୟ ପାରଂ ଯାମଃ, ତତସ୍ତେ ଜଗ୍ମୁଃ|
23 അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.
ତେଷୁ ନୌକାଂ ୱାହଯତ୍ସୁ ସ ନିଦଦ୍ରୌ;
24 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി.
ଅଥାକସ୍ମାତ୍ ପ୍ରବଲଝଞ୍ଭ୍ଶଗମାଦ୍ ହ୍ରଦେ ନୌକାଯାଂ ତରଙ୍ଗୈରାଚ୍ଛନ୍ନାଯାଂ ୱିପତ୍ ତାନ୍ ଜଗ୍ରାସ| ତସ୍ମାଦ୍ ଯୀଶୋରନ୍ତିକଂ ଗତ୍ୱା ହେ ଗୁରୋ ହେ ଗୁରୋ ପ୍ରାଣା ନୋ ଯାନ୍ତୀତି ଗଦିତ୍ୱା ତଂ ଜାଗରଯାମ୍ବଭୂୱୁଃ| ତଦା ସ ଉତ୍ଥାଯ ୱାଯୁଂ ତରଙ୍ଗାଂଶ୍ଚ ତର୍ଜଯାମାସ ତସ୍ମାଦୁଭୌ ନିୱୃତ୍ୟ ସ୍ଥିରୌ ବଭୂୱତୁଃ|
25 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.
ସ ତାନ୍ ବଭାଷେ ଯୁଷ୍ମାକଂ ୱିଶ୍ୱାସଃ କ? ତସ୍ମାତ୍ତେ ଭୀତା ୱିସ୍ମିତାଶ୍ଚ ପରସ୍ପରଂ ଜଗଦୁଃ, ଅହୋ କୀଦୃଗଯଂ ମନୁଜଃ ପୱନଂ ପାନୀଯଞ୍ଚାଦିଶତି ତଦୁଭଯଂ ତଦାଦେଶଂ ୱହତି|
26 അവർ ഗലീലാപ്രദേശത്തുനിന്ന് തടാകത്തിന്റെ മറുകരെയുള്ള ഗെരസേന്യരുടെദേശത്ത് വന്നു.
ତତଃ ପରଂ ଗାଲୀଲ୍ପ୍ରଦେଶସ୍ୟ ସମ୍ମୁଖସ୍ଥଗିଦେରୀଯପ୍ରଦେଶେ ନୌକାଯାଂ ଲଗନ୍ତ୍ୟାଂ ତଟେଽୱରୋହମାୱାଦ୍
27 യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്.
ବହୁତିଥକାଲଂ ଭୂତଗ୍ରସ୍ତ ଏକୋ ମାନୁଷଃ ପୁରାଦାଗତ୍ୟ ତଂ ସାକ୍ଷାଚ୍ଚକାର| ସ ମନୁଷୋ ୱାସୋ ନ ପରିଦଧତ୍ ଗୃହେ ଚ ନ ୱସନ୍ କେୱଲଂ ଶ୍ମଶାନମ୍ ଅଧ୍ୟୁୱାସ|
28 അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
ସ ଯୀଶୁଂ ଦୃଷ୍ଟ୍ୱୈୱ ଚୀଚ୍ଛବ୍ଦଂ ଚକାର ତସ୍ୟ ସମ୍ମୁଖେ ପତିତ୍ୱା ପ୍ରୋଚ୍ଚୈର୍ଜଗାଦ ଚ, ହେ ସର୍ୱ୍ୱପ୍ରଧାନେଶ୍ୱରସ୍ୟ ପୁତ୍ର, ମଯା ସହ ତୱ କଃ ସମ୍ବନ୍ଧଃ? ତ୍ୱଯି ୱିନଯଂ କରୋମି ମାଂ ମା ଯାତଯ|
29 കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു.
ଯତଃ ସ ତଂ ମାନୁଷଂ ତ୍ୟକ୍ତ୍ୱା ଯାତୁମ୍ ଅମେଧ୍ୟଭୂତମ୍ ଆଦିଦେଶ; ସ ଭୂତସ୍ତଂ ମାନୁଷମ୍ ଅସକୃଦ୍ ଦଧାର ତସ୍ମାଲ୍ଲୋକାଃ ଶୃଙ୍ଖଲେନ ନିଗଡେନ ଚ ବବନ୍ଧୁଃ; ସ ତଦ୍ ଭଂକ୍ତ୍ୱା ଭୂତୱଶତ୍ୱାତ୍ ମଧ୍ୟେପ୍ରାନ୍ତରଂ ଯଯୌ|
30 യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ ഉത്തരം പറഞ്ഞു.
ଅନନ୍ତରଂ ଯୀଶୁସ୍ତଂ ପପ୍ରଚ୍ଛ ତୱ କିନ୍ନାମ? ସ ଉୱାଚ, ମମ ନାମ ବାହିନୋ ଯତୋ ବହୱୋ ଭୂତାସ୍ତମାଶିଶ୍ରିଯୁଃ|
31 “പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു. (Abyssos )
ଅଥ ଭୂତା ୱିନଯେନ ଜଗଦୁଃ, ଗଭୀରଂ ଗର୍ତ୍ତଂ ଗନ୍ତୁଂ ମାଜ୍ଞାପଯାସ୍ମାନ୍| (Abyssos )
32 അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി.
ତଦା ପର୍ୱ୍ୱତୋପରି ୱରାହୱ୍ରଜଶ୍ଚରତି ତସ୍ମାଦ୍ ଭୂତା ୱିନଯେନ ପ୍ରୋଚୁଃ, ଅମୁଂ ୱରାହୱ୍ରଜମ୍ ଆଶ୍ରଯିତୁମ୍ ଅସ୍ମାନ୍ ଅନୁଜାନୀହି; ତତଃ ସୋନୁଜଜ୍ଞୌ|
33 ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.
ତତଃ ପରଂ ଭୂତାସ୍ତଂ ମାନୁଷଂ ୱିହାଯ ୱରାହୱ୍ରଜମ୍ ଆଶିଶ୍ରିଯୁଃ ୱରାହୱ୍ରଜାଶ୍ଚ ତତ୍କ୍ଷଣାତ୍ କଟକେନ ଧାୱନ୍ତୋ ହ୍ରଦେ ପ୍ରାଣାନ୍ ୱିଜୃହୁଃ|
34 പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു.
ତଦ୍ ଦୃଷ୍ଟ୍ୱା ଶୂକରରକ୍ଷକାଃ ପଲାଯମାନା ନଗରଂ ଗ୍ରାମଞ୍ଚ ଗତ୍ୱା ତତ୍ସର୍ୱ୍ୱୱୃତ୍ତାନ୍ତଂ କଥଯାମାସୁଃ|
35 എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു.
ତତଃ କିଂ ୱୃତ୍ତମ୍ ଏତଦ୍ଦର୍ଶନାର୍ଥଂ ଲୋକା ନିର୍ଗତ୍ୟ ଯୀଶୋଃ ସମୀପଂ ଯଯୁଃ, ତଂ ମାନୁଷଂ ତ୍ୟକ୍ତଭୂତଂ ପରିହିତୱସ୍ତ୍ରଂ ସ୍ୱସ୍ଥମାନୁଷୱଦ୍ ଯୀଶୋଶ୍ଚରଣସନ୍ନିଧୌ ସୂପୱିଶନ୍ତଂ ୱିଲୋକ୍ୟ ବିଭ୍ୟୁଃ|
36 ഭൂതബാധിതനു സൗഖ്യം ലഭിച്ചത് എങ്ങനെയെന്ന് ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു.
ଯେ ଲୋକାସ୍ତସ୍ୟ ଭୂତଗ୍ରସ୍ତସ୍ୟ ସ୍ୱାସ୍ଥ୍ୟକରଣଂ ଦଦୃଶୁସ୍ତେ ତେଭ୍ୟଃ ସର୍ୱ୍ୱୱୃତ୍ତାନ୍ତଂ କଥଯାମାସୁଃ|
37 ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി.
ତଦନନ୍ତରଂ ତସ୍ୟ ଗିଦେରୀଯପ୍ରଦେଶସ୍ୟ ଚତୁର୍ଦିକ୍ସ୍ଥା ବହୱୋ ଜନା ଅତିତ୍ରସ୍ତା ୱିନଯେନ ତଂ ଜଗଦୁଃ, ଭୱାନ୍ ଅସ୍ମାକଂ ନିକଟାଦ୍ ୱ୍ରଜତୁ ତସ୍ମାତ୍ ସ ନାୱମାରୁହ୍ୟ ତତୋ ୱ୍ୟାଘୁଟ୍ୟ ଜଗାମ|
38 ഭൂതബാധയിൽനിന്നു മോചിതനായ ആ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ യേശു അവനോട്,
ତଦାନୀଂ ତ୍ୟକ୍ତଭୂତମନୁଜସ୍ତେନ ସହ ସ୍ଥାତୁଂ ପ୍ରାର୍ଥଯାଞ୍ଚକ୍ରେ
39 “നീ വീട്ടിൽ തിരികെച്ചെന്ന് ദൈവം നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു.
କିନ୍ତୁ ତଦର୍ଥମ୍ ଈଶ୍ୱରଃ କୀଦୃଙ୍ମହାକର୍ମ୍ମ କୃତୱାନ୍ ଇତି ନିୱେଶନଂ ଗତ୍ୱା ୱିଜ୍ଞାପଯ, ଯୀଶୁଃ କଥାମେତାଂ କଥଯିତ୍ୱା ତଂ ୱିସସର୍ଜ| ତତଃ ସ ୱ୍ରଜିତ୍ୱା ଯୀଶୁସ୍ତଦର୍ଥଂ ଯନ୍ମହାକର୍ମ୍ମ ଚକାର ତତ୍ ପୁରସ୍ୟ ସର୍ୱ୍ୱତ୍ର ପ୍ରକାଶଯିତୁଂ ପ୍ରାରେଭେ|
40 യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
ଅଥ ଯୀଶୌ ପରାୱୃତ୍ୟାଗତେ ଲୋକାସ୍ତଂ ଆଦରେଣ ଜଗୃହୁ ର୍ୟସ୍ମାତ୍ତେ ସର୍ୱ୍ୱେ ତମପେକ୍ଷାଞ୍ଚକ୍ରିରେ|
41 അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു.
ତଦନନ୍ତରଂ ଯାଯୀର୍ନାମ୍ନୋ ଭଜନଗେହସ୍ୟୈକୋଧିପ ଆଗତ୍ୟ ଯୀଶୋଶ୍ଚରଣଯୋଃ ପତିତ୍ୱା ସ୍ୱନିୱେଶନାଗମନାର୍ଥଂ ତସ୍ମିନ୍ ୱିନଯଂ ଚକାର,
42 അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു.
ଯତସ୍ତସ୍ୟ ଦ୍ୱାଦଶୱର୍ଷୱଯସ୍କା କନ୍ୟୈକାସୀତ୍ ସା ମୃତକଲ୍ପାଭୱତ୍| ତତସ୍ତସ୍ୟ ଗମନକାଲେ ମାର୍ଗେ ଲୋକାନାଂ ମହାନ୍ ସମାଗମୋ ବଭୂୱ|
43 രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
ଦ୍ୱାଦଶୱର୍ଷାଣି ପ୍ରଦରରୋଗଗ୍ରସ୍ତା ନାନା ୱୈଦ୍ୟୈଶ୍ଚିକିତ୍ସିତା ସର୍ୱ୍ୱସ୍ୱଂ ୱ୍ୟଯିତ୍ୱାପି ସ୍ୱାସ୍ଥ୍ୟଂ ନ ପ୍ରାପ୍ତା ଯା ଯୋଷିତ୍ ସା ଯୀଶୋଃ ପଶ୍ଚାଦାଗତ୍ୟ ତସ୍ୟ ୱସ୍ତ୍ରଗ୍ରନ୍ଥିଂ ପସ୍ପର୍ଶ|
44 അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു.
ତସ୍ମାତ୍ ତତ୍କ୍ଷଣାତ୍ ତସ୍ୟା ରକ୍ତସ୍ରାୱୋ ରୁଦ୍ଧଃ|
45 “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു. എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്നു പറഞ്ഞു.
ତଦାନୀଂ ଯୀଶୁରୱଦତ୍ କେନାହଂ ସ୍ପୃଷ୍ଟଃ? ତତୋଽନେକୈରନଙ୍ଗୀକୃତେ ପିତରସ୍ତସ୍ୟ ସଙ୍ଗିନଶ୍ଚାୱଦନ୍, ହେ ଗୁରୋ ଲୋକା ନିକଟସ୍ଥାଃ ସନ୍ତସ୍ତୱ ଦେହେ ଘର୍ଷଯନ୍ତି, ତଥାପି କେନାହଂ ସ୍ପୃଷ୍ଟଇତି ଭୱାନ୍ କୁତଃ ପୃଚ୍ଛତି?
46 എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
ଯୀଶୁଃ କଥଯାମାସ, କେନାପ୍ୟହଂ ସ୍ପୃଷ୍ଟୋ, ଯତୋ ମତ୍ତଃ ଶକ୍ତି ର୍ନିର୍ଗତେତି ମଯା ନିଶ୍ଚିତମଜ୍ଞାଯି|
47 തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു.
ତଦା ସା ନାରୀ ସ୍ୱଯଂ ନ ଗୁପ୍ତେତି ୱିଦିତ୍ୱା କମ୍ପମାନା ସତୀ ତସ୍ୟ ସମ୍ମୁଖେ ପପାତ; ଯେନ ନିମିତ୍ତେନ ତଂ ପସ୍ପର୍ଶ ସ୍ପର୍ଶମାତ୍ରାଚ୍ଚ ଯେନ ପ୍ରକାରେଣ ସ୍ୱସ୍ଥାଭୱତ୍ ତତ୍ ସର୍ୱ୍ୱଂ ତସ୍ୟ ସାକ୍ଷାଦାଚଖ୍ୟୌ|
48 അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
ତତଃ ସ ତାଂ ଜଗାଦ ହେ କନ୍ୟେ ସୁସ୍ଥିରା ଭୱ, ତୱ ୱିଶ୍ୱାସସ୍ତ୍ୱାଂ ସ୍ୱସ୍ଥାମ୍ ଅକାର୍ଷୀତ୍ ତ୍ୱଂ କ୍ଷେମେଣ ଯାହି|
49 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു.
ଯୀଶୋରେତଦ୍ୱାକ୍ୟୱଦନକାଲେ ତସ୍ୟାଧିପତେ ର୍ନିୱେଶନାତ୍ କଶ୍ଚିଲ୍ଲୋକ ଆଗତ୍ୟ ତଂ ବଭାଷେ, ତୱ କନ୍ୟା ମୃତା ଗୁରୁଂ ମା କ୍ଲିଶାନ|
50 ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്നു പറഞ്ഞു.
କିନ୍ତୁ ଯୀଶୁସ୍ତଦାକର୍ଣ୍ୟାଧିପତିଂ ୱ୍ୟାଜହାର, ମା ଭୈଷୀଃ କେୱଲଂ ୱିଶ୍ୱସିହି ତସ୍ମାତ୍ ସା ଜୀୱିଷ୍ୟତି|
51 യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
ଅଥ ତସ୍ୟ ନିୱେଶନେ ପ୍ରାପ୍ତେ ସ ପିତରଂ ଯୋହନଂ ଯାକୂବଞ୍ଚ କନ୍ୟାଯା ମାତରଂ ପିତରଞ୍ଚ ୱିନା, ଅନ୍ୟଂ କଞ୍ଚନ ପ୍ରୱେଷ୍ଟୁଂ ୱାରଯାମାସ|
52 എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.”
ଅପରଞ୍ଚ ଯେ ରୁଦନ୍ତି ୱିଲପନ୍ତି ଚ ତାନ୍ ସର୍ୱ୍ୱାନ୍ ଜନାନ୍ ଉୱାଚ, ଯୂଯଂ ମା ରୋଦିଷ୍ଟ କନ୍ୟା ନ ମୃତା ନିଦ୍ରାତି|
53 അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു.
କିନ୍ତୁ ସା ନିଶ୍ଚିତଂ ମୃତେତି ଜ୍ଞାତ୍ୱା ତେ ତମୁପଜହସୁଃ|
54 എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു. “മോളേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞു.
ପଶ୍ଚାତ୍ ସ ସର୍ୱ୍ୱାନ୍ ବହିଃ କୃତ୍ୱା କନ୍ୟାଯାଃ କରୌ ଧୃତ୍ୱାଜୁହୁୱେ, ହେ କନ୍ୟେ ତ୍ୱମୁତ୍ତିଷ୍ଠ,
55 അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. ഉടൻതന്നെ അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു.
ତସ୍ମାତ୍ ତସ୍ୟାଃ ପ୍ରାଣେଷୁ ପୁନରାଗତେଷୁ ସା ତତ୍କ୍ଷଣାଦ୍ ଉତ୍ତସ୍ୟୌ| ତଦାନୀଂ ତସ୍ୟୈ କିଞ୍ଚିଦ୍ ଭକ୍ଷ୍ୟଂ ଦାତୁମ୍ ଆଦିଦେଶ|
56 അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചതെന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു.
ତତସ୍ତସ୍ୟାଃ ପିତରୌ ୱିସ୍ମଯଂ ଗତୌ କିନ୍ତୁ ସ ତାୱାଦିଦେଶ ଘଟନାଯା ଏତସ୍ୟାଃ କଥାଂ କସ୍ମୈଚିଦପି ମା କଥଯତଂ|