< ലൂക്കോസ് 8 >

1 ഇതിനുശേഷം യേശു ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തുകൊണ്ടു പട്ടണങ്ങളിലും ഗ്രാമങ്ങളിലും യാത്രചെയ്തു. യേശുവിനോടൊപ്പം പന്ത്രണ്ട് ശിഷ്യന്മാരും
ಅಪರಞ್ಚ ಯೀಶು ರ್ದ್ವಾದಶಭಿಃ ಶಿಷ್ಯೈಃ ಸಾರ್ದ್ಧಂ ನಾನಾನಗರೇಷು ನಾನಾಗ್ರಾಮೇಷು ಚ ಗಚ್ಛನ್ ಇಶ್ವರೀಯರಾಜತ್ವಸ್ಯ ಸುಸಂವಾದಂ ಪ್ರಚಾರಯಿತುಂ ಪ್ರಾರೇಭೇ|
2 ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും
ತದಾ ಯಸ್ಯಾಃ ಸಪ್ತ ಭೂತಾ ನಿರಗಚ್ಛನ್ ಸಾ ಮಗ್ದಲೀನೀತಿ ವಿಖ್ಯಾತಾ ಮರಿಯಮ್ ಹೇರೋದ್ರಾಜಸ್ಯ ಗೃಹಾಧಿಪತೇಃ ಹೋಷೇ ರ್ಭಾರ್ಯ್ಯಾ ಯೋಹನಾ ಶೂಶಾನಾ
3 ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു.
ಪ್ರಭೃತಯೋ ಯಾ ಬಹ್ವ್ಯಃ ಸ್ತ್ರಿಯಃ ದುಷ್ಟಭೂತೇಭ್ಯೋ ರೋಗೇಭ್ಯಶ್ಚ ಮುಕ್ತಾಃ ಸತ್ಯೋ ನಿಜವಿಭೂತೀ ರ್ವ್ಯಯಿತ್ವಾ ತಮಸೇವನ್ತ, ತಾಃ ಸರ್ವ್ವಾಸ್ತೇನ ಸಾರ್ದ್ಧಮ್ ಆಸನ್|
4 പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:
ಅನನ್ತರಂ ನಾನಾನಗರೇಭ್ಯೋ ಬಹವೋ ಲೋಕಾ ಆಗತ್ಯ ತಸ್ಯ ಸಮೀಪೇಽಮಿಲನ್, ತದಾ ಸ ತೇಭ್ಯ ಏಕಾಂ ದೃಷ್ಟಾನ್ತಕಥಾಂ ಕಥಯಾಮಾಸ| ಏಕಃ ಕೃಷೀಬಲೋ ಬೀಜಾನಿ ವಪ್ತುಂ ಬಹಿರ್ಜಗಾಮ,
5 “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു.
ತತೋ ವಪನಕಾಲೇ ಕತಿಪಯಾನಿ ಬೀಜಾನಿ ಮಾರ್ಗಪಾರ್ಶ್ವೇ ಪೇತುಃ, ತತಸ್ತಾನಿ ಪದತಲೈ ರ್ದಲಿತಾನಿ ಪಕ್ಷಿಭಿ ರ್ಭಕ್ಷಿತಾನಿ ಚ|
6 ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി.
ಕತಿಪಯಾನಿ ಬೀಜಾನಿ ಪಾಷಾಣಸ್ಥಲೇ ಪತಿತಾನಿ ಯದ್ಯಪಿ ತಾನ್ಯಙ್ಕುರಿತಾನಿ ತಥಾಪಿ ರಸಾಭಾವಾತ್ ಶುಶುಷುಃ|
7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു.
ಕತಿಪಯಾನಿ ಬೀಜಾನಿ ಕಣ್ಟಕಿವನಮಧ್ಯೇ ಪತಿತಾನಿ ತತಃ ಕಣ್ಟಕಿವನಾನಿ ಸಂವೃದ್ಧ್ಯ ತಾನಿ ಜಗ್ರಸುಃ|
8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.” ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു.
ತದನ್ಯಾನಿ ಕತಿಪಯಬೀಜಾನಿ ಚ ಭೂಮ್ಯಾಮುತ್ತಮಾಯಾಂ ಪೇತುಸ್ತತಸ್ತಾನ್ಯಙ್ಕುರಯಿತ್ವಾ ಶತಗುಣಾನಿ ಫಲಾನಿ ಫೇಲುಃ| ಸ ಇಮಾ ಕಥಾಂ ಕಥಯಿತ್ವಾ ಪ್ರೋಚ್ಚೈಃ ಪ್ರೋವಾಚ, ಯಸ್ಯ ಶ್ರೋತುಂ ಶ್ರೋತ್ರೇ ಸ್ತಃ ಸ ಶೃಣೋತು|
9 യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു.
ತತಃ ಪರಂ ಶಿಷ್ಯಾಸ್ತಂ ಪಪ್ರಚ್ಛುರಸ್ಯ ದೃಷ್ಟಾನ್ತಸ್ಯ ಕಿಂ ತಾತ್ಪರ್ಯ್ಯಂ?
10 അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്. “‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല; കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’
ತತಃ ಸ ವ್ಯಾಜಹಾರ, ಈಶ್ವರೀಯರಾಜ್ಯಸ್ಯ ಗುಹ್ಯಾನಿ ಜ್ಞಾತುಂ ಯುಷ್ಮಭ್ಯಮಧಿಕಾರೋ ದೀಯತೇ ಕಿನ್ತ್ವನ್ಯೇ ಯಥಾ ದೃಷ್ಟ್ವಾಪಿ ನ ಪಶ್ಯನ್ತಿ ಶ್ರುತ್ವಾಪಿ ಮ ಬುಧ್ಯನ್ತೇ ಚ ತದರ್ಥಂ ತೇಷಾಂ ಪುರಸ್ತಾತ್ ತಾಃ ಸರ್ವ್ವಾಃ ಕಥಾ ದೃಷ್ಟಾನ್ತೇನ ಕಥ್ಯನ್ತೇ|
11 “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം.
ದೃಷ್ಟಾನ್ತಸ್ಯಾಸ್ಯಾಭಿಪ್ರಾಯಃ, ಈಶ್ವರೀಯಕಥಾ ಬೀಜಸ್ವರೂಪಾ|
12 വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.
ಯೇ ಕಥಾಮಾತ್ರಂ ಶೃಣ್ವನ್ತಿ ಕಿನ್ತು ಪಶ್ಚಾದ್ ವಿಶ್ವಸ್ಯ ಯಥಾ ಪರಿತ್ರಾಣಂ ನ ಪ್ರಾಪ್ನುವನ್ತಿ ತದಾಶಯೇನ ಶೈತಾನೇತ್ಯ ಹೃದಯಾತೃ ತಾಂ ಕಥಾಮ್ ಅಪಹರತಿ ತ ಏವ ಮಾರ್ಗಪಾರ್ಶ್ವಸ್ಥಭೂಮಿಸ್ವರೂಪಾಃ|
13 വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു.
ಯೇ ಕಥಂ ಶ್ರುತ್ವಾ ಸಾನನ್ದಂ ಗೃಹ್ಲನ್ತಿ ಕಿನ್ತ್ವಬದ್ಧಮೂಲತ್ವಾತ್ ಸ್ವಲ್ಪಕಾಲಮಾತ್ರಂ ಪ್ರತೀತ್ಯ ಪರೀಕ್ಷಾಕಾಲೇ ಭ್ರಶ್ಯನ್ತಿ ತಏವ ಪಾಷಾಣಭೂಮಿಸ್ವರೂಪಾಃ|
14 മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു.
ಯೇ ಕಥಾಂ ಶ್ರುತ್ವಾ ಯಾನ್ತಿ ವಿಷಯಚಿನ್ತಾಯಾಂ ಧನಲೋಭೇನ ಏಹಿಕಸುಖೇ ಚ ಮಜ್ಜನ್ತ ಉಪಯುಕ್ತಫಲಾನಿ ನ ಫಲನ್ತಿ ತ ಏವೋಪ್ತಬೀಜಕಣ್ಟಕಿಭೂಸ್ವರೂಪಾಃ|
15 നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു.
ಕಿನ್ತು ಯೇ ಶ್ರುತ್ವಾ ಸರಲೈಃ ಶುದ್ಧೈಶ್ಚಾನ್ತಃಕರಣೈಃ ಕಥಾಂ ಗೃಹ್ಲನ್ತಿ ಧೈರ್ಯ್ಯಮ್ ಅವಲಮ್ಬ್ಯ ಫಲಾನ್ಯುತ್ಪಾದಯನ್ತಿ ಚ ತ ಏವೋತ್ತಮಮೃತ್ಸ್ವರೂಪಾಃ|
16 “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.
ಅಪರಞ್ಚ ಪ್ರದೀಪಂ ಪ್ರಜ್ವಾಲ್ಯ ಕೋಪಿ ಪಾತ್ರೇಣ ನಾಚ್ಛಾದಯತಿ ತಥಾ ಖಟ್ವಾಧೋಪಿ ನ ಸ್ಥಾಪಯತಿ, ಕಿನ್ತು ದೀಪಾಧಾರೋಪರ್ಯ್ಯೇವ ಸ್ಥಾಪಯತಿ, ತಸ್ಮಾತ್ ಪ್ರವೇಶಕಾ ದೀಪ್ತಿಂ ಪಶ್ಯನ್ತಿ|
17 വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ അറിയിക്കപ്പെടാതെയോ പ്രസിദ്ധമാക്കപ്പെടാതെയോ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
ಯನ್ನ ಪ್ರಕಾಶಯಿಷ್ಯತೇ ತಾದೃಗ್ ಅಪ್ರಕಾಶಿತಂ ವಸ್ತು ಕಿಮಪಿ ನಾಸ್ತಿ ಯಚ್ಚ ನ ಸುವ್ಯಕ್ತಂ ಪ್ರಚಾರಯಿಷ್ಯತೇ ತಾದೃಗ್ ಗೃಪ್ತಂ ವಸ್ತು ಕಿಮಪಿ ನಾಸ್ತಿ|
18 അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധയോടെയാണോ എന്നു സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയപ്പെടും.”
ಅತೋ ಯೂಯಂ ಕೇನ ಪ್ರಕಾರೇಣ ಶೃಣುಥ ತತ್ರ ಸಾವಧಾನಾ ಭವತ, ಯಸ್ಯ ಸಮೀಪೇ ಬರ್ದ್ಧತೇ ತಸ್ಮೈ ಪುನರ್ದಾಸ್ಯತೇ ಕಿನ್ತು ಯಸ್ಯಾಶ್ರಯೇ ನ ಬರ್ದ್ಧತೇ ತಸ್ಯ ಯದ್ಯದಸ್ತಿ ತದಪಿ ತಸ್ಮಾತ್ ನೇಷ್ಯತೇ|
19 യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല.
ಅಪರಞ್ಚ ಯೀಶೋ ರ್ಮಾತಾ ಭ್ರಾತರಶ್ಚ ತಸ್ಯ ಸಮೀಪಂ ಜಿಗಮಿಷವಃ
20 ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
ಕಿನ್ತು ಜನತಾಸಮ್ಬಾಧಾತ್ ತತ್ಸನ್ನಿಧಿಂ ಪ್ರಾಪ್ತುಂ ನ ಶೇಕುಃ| ತತ್ಪಶ್ಚಾತ್ ತವ ಮಾತಾ ಭ್ರಾತರಶ್ಚ ತ್ವಾಂ ಸಾಕ್ಷಾತ್ ಚಿಕೀರ್ಷನ್ತೋ ಬಹಿಸ್ತಿಷ್ಠನತೀತಿ ವಾರ್ತ್ತಾಯಾಂ ತಸ್ಮೈ ಕಥಿತಾಯಾಂ
21 അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു.
ಸ ಪ್ರತ್ಯುವಾಚ; ಯೇ ಜನಾ ಈಶ್ವರಸ್ಯ ಕಥಾಂ ಶ್ರುತ್ವಾ ತದನುರೂಪಮಾಚರನ್ತಿ ತಏವ ಮಮ ಮಾತಾ ಭ್ರಾತರಶ್ಚ|
22 ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു.
ಅನನ್ತರಂ ಏಕದಾ ಯೀಶುಃ ಶಿಷ್ಯೈಃ ಸಾರ್ದ್ಧಂ ನಾವಮಾರುಹ್ಯ ಜಗಾದ, ಆಯಾತ ವಯಂ ಹ್ರದಸ್ಯ ಪಾರಂ ಯಾಮಃ, ತತಸ್ತೇ ಜಗ್ಮುಃ|
23 അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.
ತೇಷು ನೌಕಾಂ ವಾಹಯತ್ಸು ಸ ನಿದದ್ರೌ;
24 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി.
ಅಥಾಕಸ್ಮಾತ್ ಪ್ರಬಲಝಞ್ಭ್ಶಗಮಾದ್ ಹ್ರದೇ ನೌಕಾಯಾಂ ತರಙ್ಗೈರಾಚ್ಛನ್ನಾಯಾಂ ವಿಪತ್ ತಾನ್ ಜಗ್ರಾಸ| ತಸ್ಮಾದ್ ಯೀಶೋರನ್ತಿಕಂ ಗತ್ವಾ ಹೇ ಗುರೋ ಹೇ ಗುರೋ ಪ್ರಾಣಾ ನೋ ಯಾನ್ತೀತಿ ಗದಿತ್ವಾ ತಂ ಜಾಗರಯಾಮ್ಬಭೂವುಃ| ತದಾ ಸ ಉತ್ಥಾಯ ವಾಯುಂ ತರಙ್ಗಾಂಶ್ಚ ತರ್ಜಯಾಮಾಸ ತಸ್ಮಾದುಭೌ ನಿವೃತ್ಯ ಸ್ಥಿರೌ ಬಭೂವತುಃ|
25 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.
ಸ ತಾನ್ ಬಭಾಷೇ ಯುಷ್ಮಾಕಂ ವಿಶ್ವಾಸಃ ಕ? ತಸ್ಮಾತ್ತೇ ಭೀತಾ ವಿಸ್ಮಿತಾಶ್ಚ ಪರಸ್ಪರಂ ಜಗದುಃ, ಅಹೋ ಕೀದೃಗಯಂ ಮನುಜಃ ಪವನಂ ಪಾನೀಯಞ್ಚಾದಿಶತಿ ತದುಭಯಂ ತದಾದೇಶಂ ವಹತಿ|
26 അവർ ഗലീലാപ്രദേശത്തുനിന്ന് തടാകത്തിന്റെ മറുകരെയുള്ള ഗെരസേന്യരുടെദേശത്ത് വന്നു.
ತತಃ ಪರಂ ಗಾಲೀಲ್ಪ್ರದೇಶಸ್ಯ ಸಮ್ಮುಖಸ್ಥಗಿದೇರೀಯಪ್ರದೇಶೇ ನೌಕಾಯಾಂ ಲಗನ್ತ್ಯಾಂ ತಟೇಽವರೋಹಮಾವಾದ್
27 യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്.
ಬಹುತಿಥಕಾಲಂ ಭೂತಗ್ರಸ್ತ ಏಕೋ ಮಾನುಷಃ ಪುರಾದಾಗತ್ಯ ತಂ ಸಾಕ್ಷಾಚ್ಚಕಾರ| ಸ ಮನುಷೋ ವಾಸೋ ನ ಪರಿದಧತ್ ಗೃಹೇ ಚ ನ ವಸನ್ ಕೇವಲಂ ಶ್ಮಶಾನಮ್ ಅಧ್ಯುವಾಸ|
28 അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
ಸ ಯೀಶುಂ ದೃಷ್ಟ್ವೈವ ಚೀಚ್ಛಬ್ದಂ ಚಕಾರ ತಸ್ಯ ಸಮ್ಮುಖೇ ಪತಿತ್ವಾ ಪ್ರೋಚ್ಚೈರ್ಜಗಾದ ಚ, ಹೇ ಸರ್ವ್ವಪ್ರಧಾನೇಶ್ವರಸ್ಯ ಪುತ್ರ, ಮಯಾ ಸಹ ತವ ಕಃ ಸಮ್ಬನ್ಧಃ? ತ್ವಯಿ ವಿನಯಂ ಕರೋಮಿ ಮಾಂ ಮಾ ಯಾತಯ|
29 കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു.
ಯತಃ ಸ ತಂ ಮಾನುಷಂ ತ್ಯಕ್ತ್ವಾ ಯಾತುಮ್ ಅಮೇಧ್ಯಭೂತಮ್ ಆದಿದೇಶ; ಸ ಭೂತಸ್ತಂ ಮಾನುಷಮ್ ಅಸಕೃದ್ ದಧಾರ ತಸ್ಮಾಲ್ಲೋಕಾಃ ಶೃಙ್ಖಲೇನ ನಿಗಡೇನ ಚ ಬಬನ್ಧುಃ; ಸ ತದ್ ಭಂಕ್ತ್ವಾ ಭೂತವಶತ್ವಾತ್ ಮಧ್ಯೇಪ್ರಾನ್ತರಂ ಯಯೌ|
30 യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ ഉത്തരം പറഞ്ഞു.
ಅನನ್ತರಂ ಯೀಶುಸ್ತಂ ಪಪ್ರಚ್ಛ ತವ ಕಿನ್ನಾಮ? ಸ ಉವಾಚ, ಮಮ ನಾಮ ಬಾಹಿನೋ ಯತೋ ಬಹವೋ ಭೂತಾಸ್ತಮಾಶಿಶ್ರಿಯುಃ|
31 “പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു. (Abyssos g12)
ಅಥ ಭೂತಾ ವಿನಯೇನ ಜಗದುಃ, ಗಭೀರಂ ಗರ್ತ್ತಂ ಗನ್ತುಂ ಮಾಜ್ಞಾಪಯಾಸ್ಮಾನ್| (Abyssos g12)
32 അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി.
ತದಾ ಪರ್ವ್ವತೋಪರಿ ವರಾಹವ್ರಜಶ್ಚರತಿ ತಸ್ಮಾದ್ ಭೂತಾ ವಿನಯೇನ ಪ್ರೋಚುಃ, ಅಮುಂ ವರಾಹವ್ರಜಮ್ ಆಶ್ರಯಿತುಮ್ ಅಸ್ಮಾನ್ ಅನುಜಾನೀಹಿ; ತತಃ ಸೋನುಜಜ್ಞೌ|
33 ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.
ತತಃ ಪರಂ ಭೂತಾಸ್ತಂ ಮಾನುಷಂ ವಿಹಾಯ ವರಾಹವ್ರಜಮ್ ಆಶಿಶ್ರಿಯುಃ ವರಾಹವ್ರಜಾಶ್ಚ ತತ್ಕ್ಷಣಾತ್ ಕಟಕೇನ ಧಾವನ್ತೋ ಹ್ರದೇ ಪ್ರಾಣಾನ್ ವಿಜೃಹುಃ|
34 പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു.
ತದ್ ದೃಷ್ಟ್ವಾ ಶೂಕರರಕ್ಷಕಾಃ ಪಲಾಯಮಾನಾ ನಗರಂ ಗ್ರಾಮಞ್ಚ ಗತ್ವಾ ತತ್ಸರ್ವ್ವವೃತ್ತಾನ್ತಂ ಕಥಯಾಮಾಸುಃ|
35 എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു.
ತತಃ ಕಿಂ ವೃತ್ತಮ್ ಏತದ್ದರ್ಶನಾರ್ಥಂ ಲೋಕಾ ನಿರ್ಗತ್ಯ ಯೀಶೋಃ ಸಮೀಪಂ ಯಯುಃ, ತಂ ಮಾನುಷಂ ತ್ಯಕ್ತಭೂತಂ ಪರಿಹಿತವಸ್ತ್ರಂ ಸ್ವಸ್ಥಮಾನುಷವದ್ ಯೀಶೋಶ್ಚರಣಸನ್ನಿಧೌ ಸೂಪವಿಶನ್ತಂ ವಿಲೋಕ್ಯ ಬಿಭ್ಯುಃ|
36 ഭൂതബാധിതനു സൗഖ്യം ലഭിച്ചത് എങ്ങനെയെന്ന് ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു.
ಯೇ ಲೋಕಾಸ್ತಸ್ಯ ಭೂತಗ್ರಸ್ತಸ್ಯ ಸ್ವಾಸ್ಥ್ಯಕರಣಂ ದದೃಶುಸ್ತೇ ತೇಭ್ಯಃ ಸರ್ವ್ವವೃತ್ತಾನ್ತಂ ಕಥಯಾಮಾಸುಃ|
37 ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി.
ತದನನ್ತರಂ ತಸ್ಯ ಗಿದೇರೀಯಪ್ರದೇಶಸ್ಯ ಚತುರ್ದಿಕ್ಸ್ಥಾ ಬಹವೋ ಜನಾ ಅತಿತ್ರಸ್ತಾ ವಿನಯೇನ ತಂ ಜಗದುಃ, ಭವಾನ್ ಅಸ್ಮಾಕಂ ನಿಕಟಾದ್ ವ್ರಜತು ತಸ್ಮಾತ್ ಸ ನಾವಮಾರುಹ್ಯ ತತೋ ವ್ಯಾಘುಟ್ಯ ಜಗಾಮ|
38 ഭൂതബാധയിൽനിന്നു മോചിതനായ ആ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ യേശു അവനോട്,
ತದಾನೀಂ ತ್ಯಕ್ತಭೂತಮನುಜಸ್ತೇನ ಸಹ ಸ್ಥಾತುಂ ಪ್ರಾರ್ಥಯಾಞ್ಚಕ್ರೇ
39 “നീ വീട്ടിൽ തിരികെച്ചെന്ന് ദൈവം നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു.
ಕಿನ್ತು ತದರ್ಥಮ್ ಈಶ್ವರಃ ಕೀದೃಙ್ಮಹಾಕರ್ಮ್ಮ ಕೃತವಾನ್ ಇತಿ ನಿವೇಶನಂ ಗತ್ವಾ ವಿಜ್ಞಾಪಯ, ಯೀಶುಃ ಕಥಾಮೇತಾಂ ಕಥಯಿತ್ವಾ ತಂ ವಿಸಸರ್ಜ| ತತಃ ಸ ವ್ರಜಿತ್ವಾ ಯೀಶುಸ್ತದರ್ಥಂ ಯನ್ಮಹಾಕರ್ಮ್ಮ ಚಕಾರ ತತ್ ಪುರಸ್ಯ ಸರ್ವ್ವತ್ರ ಪ್ರಕಾಶಯಿತುಂ ಪ್ರಾರೇಭೇ|
40 യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
ಅಥ ಯೀಶೌ ಪರಾವೃತ್ಯಾಗತೇ ಲೋಕಾಸ್ತಂ ಆದರೇಣ ಜಗೃಹು ರ್ಯಸ್ಮಾತ್ತೇ ಸರ್ವ್ವೇ ತಮಪೇಕ್ಷಾಞ್ಚಕ್ರಿರೇ|
41 അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു.
ತದನನ್ತರಂ ಯಾಯೀರ್ನಾಮ್ನೋ ಭಜನಗೇಹಸ್ಯೈಕೋಧಿಪ ಆಗತ್ಯ ಯೀಶೋಶ್ಚರಣಯೋಃ ಪತಿತ್ವಾ ಸ್ವನಿವೇಶನಾಗಮನಾರ್ಥಂ ತಸ್ಮಿನ್ ವಿನಯಂ ಚಕಾರ,
42 അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു.
ಯತಸ್ತಸ್ಯ ದ್ವಾದಶವರ್ಷವಯಸ್ಕಾ ಕನ್ಯೈಕಾಸೀತ್ ಸಾ ಮೃತಕಲ್ಪಾಭವತ್| ತತಸ್ತಸ್ಯ ಗಮನಕಾಲೇ ಮಾರ್ಗೇ ಲೋಕಾನಾಂ ಮಹಾನ್ ಸಮಾಗಮೋ ಬಭೂವ|
43 രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
ದ್ವಾದಶವರ್ಷಾಣಿ ಪ್ರದರರೋಗಗ್ರಸ್ತಾ ನಾನಾ ವೈದ್ಯೈಶ್ಚಿಕಿತ್ಸಿತಾ ಸರ್ವ್ವಸ್ವಂ ವ್ಯಯಿತ್ವಾಪಿ ಸ್ವಾಸ್ಥ್ಯಂ ನ ಪ್ರಾಪ್ತಾ ಯಾ ಯೋಷಿತ್ ಸಾ ಯೀಶೋಃ ಪಶ್ಚಾದಾಗತ್ಯ ತಸ್ಯ ವಸ್ತ್ರಗ್ರನ್ಥಿಂ ಪಸ್ಪರ್ಶ|
44 അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു.
ತಸ್ಮಾತ್ ತತ್ಕ್ಷಣಾತ್ ತಸ್ಯಾ ರಕ್ತಸ್ರಾವೋ ರುದ್ಧಃ|
45 “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു. എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്നു പറഞ്ഞു.
ತದಾನೀಂ ಯೀಶುರವದತ್ ಕೇನಾಹಂ ಸ್ಪೃಷ್ಟಃ? ತತೋಽನೇಕೈರನಙ್ಗೀಕೃತೇ ಪಿತರಸ್ತಸ್ಯ ಸಙ್ಗಿನಶ್ಚಾವದನ್, ಹೇ ಗುರೋ ಲೋಕಾ ನಿಕಟಸ್ಥಾಃ ಸನ್ತಸ್ತವ ದೇಹೇ ಘರ್ಷಯನ್ತಿ, ತಥಾಪಿ ಕೇನಾಹಂ ಸ್ಪೃಷ್ಟಇತಿ ಭವಾನ್ ಕುತಃ ಪೃಚ್ಛತಿ?
46 എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
ಯೀಶುಃ ಕಥಯಾಮಾಸ, ಕೇನಾಪ್ಯಹಂ ಸ್ಪೃಷ್ಟೋ, ಯತೋ ಮತ್ತಃ ಶಕ್ತಿ ರ್ನಿರ್ಗತೇತಿ ಮಯಾ ನಿಶ್ಚಿತಮಜ್ಞಾಯಿ|
47 തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു.
ತದಾ ಸಾ ನಾರೀ ಸ್ವಯಂ ನ ಗುಪ್ತೇತಿ ವಿದಿತ್ವಾ ಕಮ್ಪಮಾನಾ ಸತೀ ತಸ್ಯ ಸಮ್ಮುಖೇ ಪಪಾತ; ಯೇನ ನಿಮಿತ್ತೇನ ತಂ ಪಸ್ಪರ್ಶ ಸ್ಪರ್ಶಮಾತ್ರಾಚ್ಚ ಯೇನ ಪ್ರಕಾರೇಣ ಸ್ವಸ್ಥಾಭವತ್ ತತ್ ಸರ್ವ್ವಂ ತಸ್ಯ ಸಾಕ್ಷಾದಾಚಖ್ಯೌ|
48 അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
ತತಃ ಸ ತಾಂ ಜಗಾದ ಹೇ ಕನ್ಯೇ ಸುಸ್ಥಿರಾ ಭವ, ತವ ವಿಶ್ವಾಸಸ್ತ್ವಾಂ ಸ್ವಸ್ಥಾಮ್ ಅಕಾರ್ಷೀತ್ ತ್ವಂ ಕ್ಷೇಮೇಣ ಯಾಹಿ|
49 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു.
ಯೀಶೋರೇತದ್ವಾಕ್ಯವದನಕಾಲೇ ತಸ್ಯಾಧಿಪತೇ ರ್ನಿವೇಶನಾತ್ ಕಶ್ಚಿಲ್ಲೋಕ ಆಗತ್ಯ ತಂ ಬಭಾಷೇ, ತವ ಕನ್ಯಾ ಮೃತಾ ಗುರುಂ ಮಾ ಕ್ಲಿಶಾನ|
50 ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്നു പറഞ്ഞു.
ಕಿನ್ತು ಯೀಶುಸ್ತದಾಕರ್ಣ್ಯಾಧಿಪತಿಂ ವ್ಯಾಜಹಾರ, ಮಾ ಭೈಷೀಃ ಕೇವಲಂ ವಿಶ್ವಸಿಹಿ ತಸ್ಮಾತ್ ಸಾ ಜೀವಿಷ್ಯತಿ|
51 യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
ಅಥ ತಸ್ಯ ನಿವೇಶನೇ ಪ್ರಾಪ್ತೇ ಸ ಪಿತರಂ ಯೋಹನಂ ಯಾಕೂಬಞ್ಚ ಕನ್ಯಾಯಾ ಮಾತರಂ ಪಿತರಞ್ಚ ವಿನಾ, ಅನ್ಯಂ ಕಞ್ಚನ ಪ್ರವೇಷ್ಟುಂ ವಾರಯಾಮಾಸ|
52 എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.”
ಅಪರಞ್ಚ ಯೇ ರುದನ್ತಿ ವಿಲಪನ್ತಿ ಚ ತಾನ್ ಸರ್ವ್ವಾನ್ ಜನಾನ್ ಉವಾಚ, ಯೂಯಂ ಮಾ ರೋದಿಷ್ಟ ಕನ್ಯಾ ನ ಮೃತಾ ನಿದ್ರಾತಿ|
53 അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു.
ಕಿನ್ತು ಸಾ ನಿಶ್ಚಿತಂ ಮೃತೇತಿ ಜ್ಞಾತ್ವಾ ತೇ ತಮುಪಜಹಸುಃ|
54 എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു. “മോളേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞു.
ಪಶ್ಚಾತ್ ಸ ಸರ್ವ್ವಾನ್ ಬಹಿಃ ಕೃತ್ವಾ ಕನ್ಯಾಯಾಃ ಕರೌ ಧೃತ್ವಾಜುಹುವೇ, ಹೇ ಕನ್ಯೇ ತ್ವಮುತ್ತಿಷ್ಠ,
55 അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. ഉടൻതന്നെ അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു.
ತಸ್ಮಾತ್ ತಸ್ಯಾಃ ಪ್ರಾಣೇಷು ಪುನರಾಗತೇಷು ಸಾ ತತ್ಕ್ಷಣಾದ್ ಉತ್ತಸ್ಯೌ| ತದಾನೀಂ ತಸ್ಯೈ ಕಿಞ್ಚಿದ್ ಭಕ್ಷ್ಯಂ ದಾತುಮ್ ಆದಿದೇಶ|
56 അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചതെന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു.
ತತಸ್ತಸ್ಯಾಃ ಪಿತರೌ ವಿಸ್ಮಯಂ ಗತೌ ಕಿನ್ತು ಸ ತಾವಾದಿದೇಶ ಘಟನಾಯಾ ಏತಸ್ಯಾಃ ಕಥಾಂ ಕಸ್ಮೈಚಿದಪಿ ಮಾ ಕಥಯತಂ|

< ലൂക്കോസ് 8 >