< ലൂക്കോസ് 8 >

1 ഇതിനുശേഷം യേശു ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തുകൊണ്ടു പട്ടണങ്ങളിലും ഗ്രാമങ്ങളിലും യാത്രചെയ്തു. യേശുവിനോടൊപ്പം പന്ത്രണ്ട് ശിഷ്യന്മാരും
aparañca yīśu rdvādaśabhiḥ śiṣyaiḥ sārddhaṁ nānānagarēṣu nānāgrāmēṣu ca gacchan iśvarīyarājatvasya susaṁvādaṁ pracārayituṁ prārēbhē|
2 ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും
tadā yasyāḥ sapta bhūtā niragacchan sā magdalīnīti vikhyātā mariyam hērōdrājasya gr̥hādhipatēḥ hōṣē rbhāryyā yōhanā śūśānā
3 ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു.
prabhr̥tayō yā bahvyaḥ striyaḥ duṣṭabhūtēbhyō rōgēbhyaśca muktāḥ satyō nijavibhūtī rvyayitvā tamasēvanta, tāḥ sarvvāstēna sārddham āsan|
4 പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:
anantaraṁ nānānagarēbhyō bahavō lōkā āgatya tasya samīpē'milan, tadā sa tēbhya ēkāṁ dr̥ṣṭāntakathāṁ kathayāmāsa| ēkaḥ kr̥ṣībalō bījāni vaptuṁ bahirjagāma,
5 “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു.
tatō vapanakālē katipayāni bījāni mārgapārśvē pētuḥ, tatastāni padatalai rdalitāni pakṣibhi rbhakṣitāni ca|
6 ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി.
katipayāni bījāni pāṣāṇasthalē patitāni yadyapi tānyaṅkuritāni tathāpi rasābhāvāt śuśuṣuḥ|
7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു.
katipayāni bījāni kaṇṭakivanamadhyē patitāni tataḥ kaṇṭakivanāni saṁvr̥ddhya tāni jagrasuḥ|
8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.” ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു.
tadanyāni katipayabījāni ca bhūmyāmuttamāyāṁ pētustatastānyaṅkurayitvā śataguṇāni phalāni phēluḥ| sa imā kathāṁ kathayitvā prōccaiḥ prōvāca, yasya śrōtuṁ śrōtrē staḥ sa śr̥ṇōtu|
9 യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു.
tataḥ paraṁ śiṣyāstaṁ papracchurasya dr̥ṣṭāntasya kiṁ tātparyyaṁ?
10 അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്. “‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല; കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’
tataḥ sa vyājahāra, īśvarīyarājyasya guhyāni jñātuṁ yuṣmabhyamadhikārō dīyatē kintvanyē yathā dr̥ṣṭvāpi na paśyanti śrutvāpi ma budhyantē ca tadarthaṁ tēṣāṁ purastāt tāḥ sarvvāḥ kathā dr̥ṣṭāntēna kathyantē|
11 “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം.
dr̥ṣṭāntasyāsyābhiprāyaḥ, īśvarīyakathā bījasvarūpā|
12 വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.
yē kathāmātraṁ śr̥ṇvanti kintu paścād viśvasya yathā paritrāṇaṁ na prāpnuvanti tadāśayēna śaitānētya hr̥dayātr̥ tāṁ kathām apaharati ta ēva mārgapārśvasthabhūmisvarūpāḥ|
13 വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു.
yē kathaṁ śrutvā sānandaṁ gr̥hlanti kintvabaddhamūlatvāt svalpakālamātraṁ pratītya parīkṣākālē bhraśyanti taēva pāṣāṇabhūmisvarūpāḥ|
14 മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു.
yē kathāṁ śrutvā yānti viṣayacintāyāṁ dhanalōbhēna ēhikasukhē ca majjanta upayuktaphalāni na phalanti ta ēvōptabījakaṇṭakibhūsvarūpāḥ|
15 നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു.
kintu yē śrutvā saralaiḥ śuddhaiścāntaḥkaraṇaiḥ kathāṁ gr̥hlanti dhairyyam avalambya phalānyutpādayanti ca ta ēvōttamamr̥tsvarūpāḥ|
16 “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.
aparañca pradīpaṁ prajvālya kōpi pātrēṇa nācchādayati tathā khaṭvādhōpi na sthāpayati, kintu dīpādhārōparyyēva sthāpayati, tasmāt pravēśakā dīptiṁ paśyanti|
17 വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ അറിയിക്കപ്പെടാതെയോ പ്രസിദ്ധമാക്കപ്പെടാതെയോ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
yanna prakāśayiṣyatē tādr̥g aprakāśitaṁ vastu kimapi nāsti yacca na suvyaktaṁ pracārayiṣyatē tādr̥g gr̥ptaṁ vastu kimapi nāsti|
18 അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധയോടെയാണോ എന്നു സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയപ്പെടും.”
atō yūyaṁ kēna prakārēṇa śr̥ṇutha tatra sāvadhānā bhavata, yasya samīpē barddhatē tasmai punardāsyatē kintu yasyāśrayē na barddhatē tasya yadyadasti tadapi tasmāt nēṣyatē|
19 യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല.
aparañca yīśō rmātā bhrātaraśca tasya samīpaṁ jigamiṣavaḥ
20 ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
kintu janatāsambādhāt tatsannidhiṁ prāptuṁ na śēkuḥ| tatpaścāt tava mātā bhrātaraśca tvāṁ sākṣāt cikīrṣantō bahistiṣṭhanatīti vārttāyāṁ tasmai kathitāyāṁ
21 അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു.
sa pratyuvāca; yē janā īśvarasya kathāṁ śrutvā tadanurūpamācaranti taēva mama mātā bhrātaraśca|
22 ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു.
anantaraṁ ēkadā yīśuḥ śiṣyaiḥ sārddhaṁ nāvamāruhya jagāda, āyāta vayaṁ hradasya pāraṁ yāmaḥ, tatastē jagmuḥ|
23 അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.
tēṣu naukāṁ vāhayatsu sa nidadrau;
24 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി.
athākasmāt prabalajhañbhśagamād hradē naukāyāṁ taraṅgairācchannāyāṁ vipat tān jagrāsa|tasmād yīśōrantikaṁ gatvā hē gurō hē gurō prāṇā nō yāntīti gaditvā taṁ jāgarayāmbabhūvuḥ|tadā sa utthāya vāyuṁ taraṅgāṁśca tarjayāmāsa tasmādubhau nivr̥tya sthirau babhūvatuḥ|
25 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.
sa tān babhāṣē yuṣmākaṁ viśvāsaḥ ka? tasmāttē bhītā vismitāśca parasparaṁ jagaduḥ, ahō kīdr̥gayaṁ manujaḥ pavanaṁ pānīyañcādiśati tadubhayaṁ tadādēśaṁ vahati|
26 അവർ ഗലീലാപ്രദേശത്തുനിന്ന് തടാകത്തിന്റെ മറുകരെയുള്ള ഗെരസേന്യരുടെദേശത്ത് വന്നു.
tataḥ paraṁ gālīlpradēśasya sammukhasthagidērīyapradēśē naukāyāṁ lagantyāṁ taṭē'varōhamāvād
27 യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്.
bahutithakālaṁ bhūtagrasta ēkō mānuṣaḥ purādāgatya taṁ sākṣāccakāra| sa manuṣō vāsō na paridadhat gr̥hē ca na vasan kēvalaṁ śmaśānam adhyuvāsa|
28 അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
sa yīśuṁ dr̥ṣṭvaiva cīcchabdaṁ cakāra tasya sammukhē patitvā prōccairjagāda ca, hē sarvvapradhānēśvarasya putra, mayā saha tava kaḥ sambandhaḥ? tvayi vinayaṁ karōmi māṁ mā yātaya|
29 കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു.
yataḥ sa taṁ mānuṣaṁ tyaktvā yātum amēdhyabhūtam ādidēśa; sa bhūtastaṁ mānuṣam asakr̥d dadhāra tasmāllōkāḥ śr̥ṅkhalēna nigaḍēna ca babandhuḥ; sa tad bhaṁktvā bhūtavaśatvāt madhyēprāntaraṁ yayau|
30 യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ ഉത്തരം പറഞ്ഞു.
anantaraṁ yīśustaṁ papraccha tava kinnāma? sa uvāca, mama nāma bāhinō yatō bahavō bhūtāstamāśiśriyuḥ|
31 “പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു. (Abyssos g12)
atha bhūtā vinayēna jagaduḥ, gabhīraṁ garttaṁ gantuṁ mājñāpayāsmān| (Abyssos g12)
32 അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി.
tadā parvvatōpari varāhavrajaścarati tasmād bhūtā vinayēna prōcuḥ, amuṁ varāhavrajam āśrayitum asmān anujānīhi; tataḥ sōnujajñau|
33 ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.
tataḥ paraṁ bhūtāstaṁ mānuṣaṁ vihāya varāhavrajam āśiśriyuḥ varāhavrajāśca tatkṣaṇāt kaṭakēna dhāvantō hradē prāṇān vijr̥huḥ|
34 പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു.
tad dr̥ṣṭvā śūkararakṣakāḥ palāyamānā nagaraṁ grāmañca gatvā tatsarvvavr̥ttāntaṁ kathayāmāsuḥ|
35 എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു.
tataḥ kiṁ vr̥ttam ētaddarśanārthaṁ lōkā nirgatya yīśōḥ samīpaṁ yayuḥ, taṁ mānuṣaṁ tyaktabhūtaṁ parihitavastraṁ svasthamānuṣavad yīśōścaraṇasannidhau sūpaviśantaṁ vilōkya bibhyuḥ|
36 ഭൂതബാധിതനു സൗഖ്യം ലഭിച്ചത് എങ്ങനെയെന്ന് ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു.
yē lōkāstasya bhūtagrastasya svāsthyakaraṇaṁ dadr̥śustē tēbhyaḥ sarvvavr̥ttāntaṁ kathayāmāsuḥ|
37 ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി.
tadanantaraṁ tasya gidērīyapradēśasya caturdiksthā bahavō janā atitrastā vinayēna taṁ jagaduḥ, bhavān asmākaṁ nikaṭād vrajatu tasmāt sa nāvamāruhya tatō vyāghuṭya jagāma|
38 ഭൂതബാധയിൽനിന്നു മോചിതനായ ആ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ യേശു അവനോട്,
tadānīṁ tyaktabhūtamanujastēna saha sthātuṁ prārthayāñcakrē
39 “നീ വീട്ടിൽ തിരികെച്ചെന്ന് ദൈവം നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു.
kintu tadartham īśvaraḥ kīdr̥ṅmahākarmma kr̥tavān iti nivēśanaṁ gatvā vijñāpaya, yīśuḥ kathāmētāṁ kathayitvā taṁ visasarja| tataḥ sa vrajitvā yīśustadarthaṁ yanmahākarmma cakāra tat purasya sarvvatra prakāśayituṁ prārēbhē|
40 യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
atha yīśau parāvr̥tyāgatē lōkāstaṁ ādarēṇa jagr̥hu ryasmāttē sarvvē tamapēkṣāñcakrirē|
41 അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു.
tadanantaraṁ yāyīrnāmnō bhajanagēhasyaikōdhipa āgatya yīśōścaraṇayōḥ patitvā svanivēśanāgamanārthaṁ tasmin vinayaṁ cakāra,
42 അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു.
yatastasya dvādaśavarṣavayaskā kanyaikāsīt sā mr̥takalpābhavat| tatastasya gamanakālē mārgē lōkānāṁ mahān samāgamō babhūva|
43 രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
dvādaśavarṣāṇi pradararōgagrastā nānā vaidyaiścikitsitā sarvvasvaṁ vyayitvāpi svāsthyaṁ na prāptā yā yōṣit sā yīśōḥ paścādāgatya tasya vastragranthiṁ pasparśa|
44 അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു.
tasmāt tatkṣaṇāt tasyā raktasrāvō ruddhaḥ|
45 “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു. എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്നു പറഞ്ഞു.
tadānīṁ yīśuravadat kēnāhaṁ spr̥ṣṭaḥ? tatō'nēkairanaṅgīkr̥tē pitarastasya saṅginaścāvadan, hē gurō lōkā nikaṭasthāḥ santastava dēhē gharṣayanti, tathāpi kēnāhaṁ spr̥ṣṭa̮iti bhavān kutaḥ pr̥cchati?
46 എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
yīśuḥ kathayāmāsa, kēnāpyahaṁ spr̥ṣṭō, yatō mattaḥ śakti rnirgatēti mayā niścitamajñāyi|
47 തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു.
tadā sā nārī svayaṁ na guptēti viditvā kampamānā satī tasya sammukhē papāta; yēna nimittēna taṁ pasparśa sparśamātrācca yēna prakārēṇa svasthābhavat tat sarvvaṁ tasya sākṣādācakhyau|
48 അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
tataḥ sa tāṁ jagāda hē kanyē susthirā bhava, tava viśvāsastvāṁ svasthām akārṣīt tvaṁ kṣēmēṇa yāhi|
49 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു.
yīśōrētadvākyavadanakālē tasyādhipatē rnivēśanāt kaścillōka āgatya taṁ babhāṣē, tava kanyā mr̥tā guruṁ mā kliśāna|
50 ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്നു പറഞ്ഞു.
kintu yīśustadākarṇyādhipatiṁ vyājahāra, mā bhaiṣīḥ kēvalaṁ viśvasihi tasmāt sā jīviṣyati|
51 യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
atha tasya nivēśanē prāptē sa pitaraṁ yōhanaṁ yākūbañca kanyāyā mātaraṁ pitarañca vinā, anyaṁ kañcana pravēṣṭuṁ vārayāmāsa|
52 എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.”
aparañca yē rudanti vilapanti ca tān sarvvān janān uvāca, yūyaṁ mā rōdiṣṭa kanyā na mr̥tā nidrāti|
53 അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു.
kintu sā niścitaṁ mr̥tēti jñātvā tē tamupajahasuḥ|
54 എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു. “മോളേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞു.
paścāt sa sarvvān bahiḥ kr̥tvā kanyāyāḥ karau dhr̥tvājuhuvē, hē kanyē tvamuttiṣṭha,
55 അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. ഉടൻതന്നെ അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു.
tasmāt tasyāḥ prāṇēṣu punarāgatēṣu sā tatkṣaṇād uttasyau| tadānīṁ tasyai kiñcid bhakṣyaṁ dātum ādidēśa|
56 അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചതെന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു.
tatastasyāḥ pitarau vismayaṁ gatau kintu sa tāvādidēśa ghaṭanāyā ētasyāḥ kathāṁ kasmaicidapi mā kathayataṁ|

< ലൂക്കോസ് 8 >