< ലൂക്കോസ് 8 >
1 ഇതിനുശേഷം യേശു ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തുകൊണ്ടു പട്ടണങ്ങളിലും ഗ്രാമങ്ങളിലും യാത്രചെയ്തു. യേശുവിനോടൊപ്പം പന്ത്രണ്ട് ശിഷ്യന്മാരും
ⲁ̅ⲞⲨⲞϨ ⲀⲤϢⲰⲠⲒ ⲘⲈⲚⲈⲚⲤⲀ ⲚⲀⲒ ⲞⲨⲞϨ ⲚⲐⲞϤ ⲚⲀϤⲘⲞϢⲒ ⲔⲀⲦⲀ ⲂⲀⲔⲒ ⲚⲈⲘ ϮⲘⲒ ⲈϤϨⲒⲰⲒϢ ⲞⲨⲞϨ ⲈϤϨⲒϢⲈⲚⲚⲞⲨϤⲒ ⲚϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ ⲞⲨⲞϨ ⲠⲒⲒⲂ ⲈⲨⲚⲈⲘⲀϤ
2 ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും
ⲃ̅ⲚⲈⲘ ϨⲀⲚⲔⲈϨⲒⲞⲘⲒ ⲚⲎ ⲈⲦⲀϤⲈⲢⲪⲀϦⲢⲒ ⲈⲢⲰⲞⲨ ⲈⲂⲞⲖ ϦⲈⲚϨⲀⲚⲠⲚⲈⲨⲘⲀⲈⲨϨⲰⲞⲨ ⲚⲈⲘ ϨⲀⲚϢⲰⲚⲒ ⲘⲀⲢⲒⲀ ⲐⲎ ⲈⲦⲞⲨⲘⲞⲨϮ ⲈⲢⲞⲤ ϪⲈ ϮⲘⲀⲄⲆⲀⲖⲒⲚⲎ ⲐⲎ ⲈⲦⲀϤϨⲒ ⲠⲒⲌ ⲚⲆⲈⲘⲰⲚ ⲈⲂⲞⲖ ϨⲒⲰⲦⲤ
3 ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു.
ⲅ̅ⲚⲈⲘ ⲒⲰⲀⲚⲚⲀ ⲦⲤϨⲒⲘⲒ ⲚⲬⲞⲨⲌⲀ ⲠⲒⲈⲠⲒⲦⲢⲞⲠⲞⲤ ⲚⲦⲈⲎⲢⲰⲆⲎⲤ ⲚⲈⲘ ⲤⲞⲨⲤⲀⲚⲚⲀ ⲚⲈⲘ ϨⲀⲚⲔⲈⲬⲰⲞⲨⲚⲒ ⲈⲨⲞϢ ⲚⲎ ⲈⲚⲀⲨϢⲈⲘϢⲒ ⲘⲘⲞϤ ⲈⲂⲞⲖ ϦⲈⲚⲚⲞⲨϨⲨⲠⲀⲢⲬⲞⲚⲦⲀ.
4 പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:
ⲇ̅ⲈϤⲐⲞⲨⲎⲦ ⲆⲈ ⲚϪⲈⲞⲨⲚⲒϢϮ ⲘⲘⲎϢ ⲚⲈⲘ ⲚⲎ ⲈⲚⲀⲨⲚⲎⲞⲨ ϨⲀⲢⲞϤ ⲔⲀⲦⲀ ⲂⲀⲔⲒ ⲠⲈϪⲀϤ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲞⲨⲠⲀⲢⲀⲂⲞⲖⲎ
5 “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു.
ⲉ̅ⲀϤⲒ ⲈⲂⲞⲖ ⲚϪⲈⲪⲎ ⲈⲦⲤⲒϮ ⲈⲤⲒϮ ⲘⲠⲈϤϪⲢⲞϪ ⲞⲨⲞϨ ϦⲈⲚⲠϪⲒⲚⲐⲢⲈϤⲤⲒϮ ⲞⲨⲀⲒ ⲘⲈⲚ ⲀϤϨⲈⲒ ϦⲀⲦⲈⲚ ⲠⲒⲘⲰⲒⲦ ⲞⲨⲞϨ ⲀⲨϨⲈⲘϨⲰⲘϤ ⲞⲨⲞϨ ⲚⲒϨⲀⲖⲀϮ ⲚⲦⲈⲦⲪⲈ ⲀⲨⲞⲨⲞⲘϤ.
6 ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി.
ⲋ̅ⲞⲨⲞϨ ⲔⲈⲞⲨⲀⲒ ⲀϤϨⲈⲒ ⲈϪⲈⲚ ⲞⲨⲠⲈⲦⲢⲀ ⲞⲨⲞϨ ⲀϤⲢⲰⲦ ⲀϤϢⲰⲞⲨⲒ ⲈⲐⲂⲈϪⲈ ⲘⲘⲞⲚⲦⲈϤ ϬⲚⲞⲚⲒ ⲘⲘⲀⲨ.
7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു.
ⲍ̅ⲞⲨⲞϨ ⲔⲈⲞⲨⲀⲒ ⲀϤϨⲈⲒ ϦⲈⲚⲐⲘⲎϮ ⲚⲚⲒⲤⲞⲨⲢⲒ ⲞⲨⲞϨ ⲈⲦⲀϤⲢⲰⲦ ⲚⲈⲘⲀϤ ⲚϪⲈⲚⲒⲤⲞⲨⲢⲒ ⲀⲨⲞϪϨϤ.
8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.” ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു.
ⲏ̅ⲞⲨⲞϨ ⲔⲈⲞⲨⲀⲒ ⲀϤϨⲈⲒ ⲈϪⲈⲚ ⲠⲒⲔⲀϨⲒ ⲈⲐⲚⲀⲚⲈϤ ⲞⲨⲞϨ ⲈⲦⲀϤⲢⲰⲦ ⲀϤⲈⲚ ⲞⲨⲦⲀϨ ⲈⲂⲞⲖ ⲚⲢ ⲚⲔⲰⲂ ⲚⲀⲒ ⲈϤϪⲰ ⲘⲘⲰⲞⲨ ⲚⲀϤⲘⲞⲨϮ ⲠⲈ ϪⲈ ⲪⲎ ⲈⲦⲈ ⲞⲨⲞⲚ ⲞⲨⲘⲀϢϪ ⲘⲘⲞϤ ⲈⲤⲰⲦⲈⲘ ⲘⲀⲢⲈϤⲤⲰⲦⲈⲘ.
9 യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു.
ⲑ̅ⲚⲀⲨϢⲒⲚⲒ ⲆⲈ ⲘⲘⲞϤ ⲚϪⲈⲚⲈϤⲘⲀⲐⲎⲦⲎⲤ ϪⲈ ⲞⲨ ⲦⲈ ⲦⲀⲒⲠⲀⲢⲀⲂⲞⲖⲎ.
10 അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്. “‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല; കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’
ⲓ̅ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲚⲐⲰⲦⲈⲚ ⲈⲦⲈⲤⲦⲞⲒ ⲚⲰⲦⲈⲚ ⲈⲈⲘⲒ ⲈⲚⲒⲘⲨⲤⲦⲎⲢⲒⲞⲚ ⲚⲦⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ ⲠⲤⲰϪⲠ ⲆⲈ ϦⲈⲚϨⲀⲚⲠⲀⲢⲀⲂⲞⲖⲎ ϨⲒⲚⲀ ⲈⲨⲚⲀⲨ ⲚⲦⲞⲨϢⲦⲈⲘⲚⲀⲨ ⲞⲨⲞϨ ⲈⲨⲤⲰⲦⲈⲘ ⲚⲦⲞⲨϢⲦⲈⲘⲤⲰⲦⲈⲘ ⲞⲨⲞϨ ⲚⲦⲞⲨϢⲦⲈⲘⲔⲀϮ.
11 “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം.
ⲓ̅ⲁ̅ϮⲠⲀⲢⲀⲂⲞⲖⲎ ⲆⲈ ⲐⲀⲒ ⲦⲈ ⲠⲒϪⲢⲞϪ ⲠⲈ ⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ.
12 വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.
ⲓ̅ⲃ̅ⲚⲎ ⲆⲈ ⲈⲦϦⲀⲦⲈⲚ ⲠⲒⲘⲰⲒⲦ ⲚⲈⲚⲎ ⲈⲦⲤⲰⲦⲈⲘ ⲒⲦⲀ ϢⲀϤⲒ ⲚϪⲈⲠⲒⲆⲒⲀⲂⲞⲖⲞⲤ ⲞⲨⲞϨ ϢⲀϤⲰⲖⲒ ⲘⲠⲒⲤⲀϪⲒ ⲈⲂⲞⲖ ϦⲈⲚⲠⲞⲨϨⲎ ⲦϨⲒⲚⲀ ⲘⲎⲠⲰⲤ ⲚⲤⲈⲚⲀϨϮ ⲞⲨⲞϨ ⲚⲤⲈⲚⲞϨⲈⲘ.
13 വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു.
ⲓ̅ⲅ̅ⲚⲎ ⲆⲈ ⲈⲦϨⲒϪⲈⲚ ϮⲠⲈⲦⲢⲀ ⲚⲈⲚⲎ ϨⲞⲦⲀⲚ ⲀⲨϢⲀⲚⲤⲰⲦⲈⲘ ϢⲀⲨϢⲈⲠ ⲠⲒⲤⲀϪⲒ ⲈⲢⲰⲞⲨ ϦⲈⲚⲞⲨⲢⲀϢⲒ ⲞⲨⲞϨ ⲚⲀⲒ ⲘⲘⲞⲚⲦⲞⲨ ⲚⲞⲨⲚⲒ ⲘⲘⲀⲨ ⲚⲎ ⲈⲐⲚⲀϨϮ ⲠⲢⲞⲤ ⲞⲨⲤⲎⲞⲨ ⲞⲨⲞϨ ϦⲈⲚⲠⲤⲎⲞⲨ ⲚⲞⲨⲠⲒⲢⲀⲤⲘⲞⲤ ϢⲀⲨⲬⲀⲦⲞⲦⲞⲨ ⲈⲂⲞⲖ.
14 മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു.
ⲓ̅ⲇ̅ⲪⲎ ⲆⲈ ⲈⲦⲀϤϨⲈⲒ ϦⲈⲚⲚⲒⲤⲞⲨⲢⲒ ⲚⲀⲒ ⲚⲈⲚⲎ ⲈⲦⲤⲰⲦⲈⲘ ⲞⲨⲞϨ ⲚⲒⲢⲰⲞⲨϢ ⲚⲈⲘ ⲚⲒⲘⲈⲦⲢⲀⲘⲀⲞ ⲚⲈⲘ ⲚⲒϨⲨⲆⲞⲚⲎ ⲚⲦⲈⲠⲀⲒϪⲒⲚⲰⲚϦ ⲈⲨⲘⲞϢⲒ ⲚϦⲎⲦⲞⲨ ϢⲀⲨⲞϪϨⲞⲨ ⲞⲨⲞϨ ⲘⲠⲀⲨⲈⲚ ⲞⲨⲦⲀϨ ⲈⲂⲞⲖ.
15 നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു.
ⲓ̅ⲉ̅ⲪⲎ ⲆⲈ ⲈⲦⲀϤϨⲈⲒ ϦⲈⲚⲠⲒⲔⲀϨⲒ ⲈⲐⲚⲀⲚⲈϤ ⲚⲀⲒ ⲚⲈⲚⲎ ⲈⲦⲤⲰⲦⲈⲘ ⲈⲠⲒⲤⲀϪⲒ ϦⲈⲚⲞⲨϨⲎⲦ ⲈⲚⲀⲚⲈϤ ⲞⲨⲞϨ ⲚⲀⲄⲀⲐⲞⲚ ⲈⲨⲀⲘⲞⲚⲒ ⲘⲘⲞϤ ⲞⲨⲞϨ ϢⲀⲨⲈⲚ ⲞⲨⲦⲀϨ ⲈⲂⲞⲖ ϦⲈⲚⲞⲨϨⲨⲠⲞⲘⲞⲚⲎ.
16 “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.
ⲓ̅ⲋ̅ⲘⲠⲀⲢⲈ ϨⲖⲒ ϬⲈⲢⲈ ⲞⲨϦⲎⲂⲤ ⲚⲦⲈϤϨⲞⲂⲤϤ ϦⲈⲚⲞⲨⲤⲔⲈⲨⲞⲤ ⲒⲈ ⲚⲦⲈϤⲬⲀϤ ⲤⲀⲈϦⲢⲎ ⲒⲚⲞⲨϬⲖⲞϪ ⲀⲖⲖⲀ ⲈϢⲀⲨⲬⲀϤ ϨⲒϪⲈⲚ ⲞⲨⲖⲨⲬⲚⲒⲀ ϨⲒⲚⲀ ⲚⲎ ⲈⲐⲚⲀⲒ ⲈϦⲞⲨⲚ ⲚⲦⲞⲨⲚⲀⲨ ⲈⲠⲒⲞⲨⲰⲒⲚⲒ.
17 വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ അറിയിക്കപ്പെടാതെയോ പ്രസിദ്ധമാക്കപ്പെടാതെയോ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
ⲓ̅ⲍ̅ⲘⲘⲞⲚ ⲠⲈⲦϨⲎⲠ ⲄⲀⲢ ϪⲈ ϤⲚⲀⲞⲨⲰⲚϨ ⲈⲂⲞⲖ ⲀⲚ ⲞⲨⲆⲈ ⲘⲘⲞⲚ ⲠⲈⲦⲬⲎⲠ ϪⲈ ⲤⲈⲚⲀⲈⲘⲒ ⲈⲢⲞϤ ⲀⲚ ⲞⲨⲞϨ ⲚⲦⲈϤⲒ ⲈⲐⲘⲎϮ.
18 അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധയോടെയാണോ എന്നു സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയപ്പെടും.”
ⲓ̅ⲏ̅ⲀⲚⲀⲨ ⲞⲨⲚ ϪⲈ ⲈⲦⲀⲢⲈⲦⲈⲚⲤⲰⲦⲈⲘ ⲚⲀϢ ⲚⲢⲎϮ ⲪⲎ ⲄⲀⲢ ⲈⲦⲈ ⲞⲨⲞⲚ ⲚⲦⲀϤ ⲈⲨⲈϮ ⲚⲀϤ ⲞⲨⲞϨ ⲈⲦⲈⲘⲘⲞⲚ ⲚⲦⲀϤ ⲠⲒⲔⲈⲞⲨⲀⲒ ⲈⲦⲈϤⲘⲈⲨⲒ ⲈⲢⲞϤ ϪⲈ ϤⲈⲚⲦⲞⲦϤ ⲈⲨⲈⲞⲖϤ ⲚⲦⲞⲦϤ.
19 യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല.
ⲓ̅ⲑ̅ⲀⲤⲒ ϨⲀⲢⲞϤ ⲚϪⲈⲦⲈϤⲘⲀⲨ ⲚⲈⲘ ⲚⲈϤⲤⲚⲎⲞⲨ ⲞⲨⲞϨ ⲚⲀⲨϢϪⲈⲘϪⲞⲘ ⲀⲚ ⲠⲈ ⲈϮⲘⲀϮ ⲈⲢⲞϤ ⲈⲐⲂⲈ ⲠⲒⲘⲎϢ.
20 ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
ⲕ̅ⲀⲨⲦⲀⲘⲞϤ ⲆⲈ ϪⲈ ⲒⲤ ⲦⲈⲔⲘⲀⲨ ⲚⲈⲘ ⲚⲈⲔⲤⲚⲎⲞⲨ ⲤⲈⲞϨⲒ ⲈⲢⲀⲦⲞⲨ ⲤⲀⲂⲞⲖ ⲈⲨⲞⲨⲰϢ ⲈⲚⲀⲨ ⲈⲢⲞⲔ.
21 അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു.
ⲕ̅ⲁ̅ⲚⲐⲞϤ ⲆⲈ ⲀϤⲈⲢⲞⲨⲰ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲦⲀⲘⲀⲨ ⲚⲈⲘ ⲚⲀⲤⲚⲎⲞⲨ ⲚⲀⲒ ⲚⲈⲚⲎ ⲈⲦⲤⲰⲦⲈⲘ ⲈⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ⲞⲨⲞϨ ⲈⲦⲒⲢⲒ ⲘⲘⲞϤ.
22 ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു.
ⲕ̅ⲃ̅ⲀⲤϢⲰⲠⲒ ⲆⲈ ϦⲈⲚⲞⲨⲀⲒ ⲚⲚⲒⲈϨⲞⲞⲨ ⲚⲐⲞϤ ⲀϤⲀⲖⲎⲒ ⲈⲞⲨϪⲞⲒ ⲚⲈⲘ ⲚⲈϤⲘⲀⲐⲎⲦⲎⲤ ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲘⲀⲢⲈⲚϢⲈ ⲚⲀⲚ ⲈⲘⲎⲢ ⲈϮⲖⲨⲘⲚⲎ ⲞⲨⲞϨ ⲀⲨⲤⲰⲔ ⲈⲂⲞⲖ
23 അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.
ⲕ̅ⲅ̅ⲈⲨⲈⲢϨⲰⲦ ⲆⲈ ⲈϤⲈⲚⲔⲞⲦ ⲞⲨⲞϨ ⲀϤⲒ ⲈϦⲢⲎⲒ ⲈϮⲖⲨⲘⲚⲎ ⲚϪⲈⲞⲨⲚⲒϢϮ ⲚⲐⲎⲞⲨ ⲞⲨⲞϨ ⲚⲀϤⲔⲰϮ ⲈⲢⲰⲞⲨ ⲠⲈ ⲞⲨⲞϨ ⲚⲀⲨⲈⲢⲔⲒⲚⲆⲨⲚⲈⲨⲒⲚ.
24 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി.
ⲕ̅ⲇ̅ⲈⲦⲀⲨⲒ ⲆⲈ ⲀⲨⲚⲈϨⲤⲒ ⲘⲘⲞϤ ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲪⲢⲈϤϮⲤⲂⲰ ⲦⲈⲚⲚⲀⲦⲀⲔⲞ ⲚⲐⲞϤ ⲆⲈ ⲈⲦⲀϤⲦⲰⲚϤ ⲀϤⲈⲢⲈⲠⲒⲦⲒⲘⲀⲚ ⲘⲠⲒⲐⲎⲞⲨ ⲚⲈⲘ ⲚⲒϨⲰⲒⲘⲒ ⲚⲦⲈⲠⲒⲘⲰⲞⲨ ⲞⲨⲞϨ ⲀⲨϨⲈⲢⲒ ⲞⲨⲞϨ ⲀⲤϢⲰⲠⲒ ⲚϪⲈⲞⲨⲚⲒϢϮ ⲚϪⲀⲘⲎ.
25 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.
ⲕ̅ⲉ̅ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲀϤⲐⲰⲚ ⲠⲈⲦⲈⲚⲚⲀϨϮ ⲚⲐⲰⲞⲨ ⲆⲈ ⲈⲦⲀⲨⲈⲢϨⲞϮ ⲀⲨⲈⲢϢⲪⲎ ⲢⲒ ⲈⲨϪⲰ ⲘⲘⲞⲤ ⲚⲚⲞⲨⲈⲢⲎⲞⲨ ϪⲈ ⲚⲒⲘ ϨⲀⲢⲀ ⲠⲈ ⲪⲀⲒ ϪⲈ ϤⲞⲨⲀϨⲤⲀϨⲚⲒ ⲚⲚⲒⲔⲈⲐⲎⲞⲨ ⲚⲈⲘ ⲚⲒⲘⲰⲞⲨ ⲞⲨⲞϨ ⲤⲈⲤⲰⲦⲈⲘ ⲚⲀϤ.
26 അവർ ഗലീലാപ്രദേശത്തുനിന്ന് തടാകത്തിന്റെ മറുകരെയുള്ള ഗെരസേന്യരുടെദേശത്ത് വന്നു.
ⲕ̅ⲋ̅ⲞⲨⲞϨ ⲀⲨⲈⲢϨⲰⲦ ⲈⲦⲬⲰⲢⲀ ⲚⲦⲈⲚⲒⲄⲈⲢⲄⲈⲤⲎ ⲚⲞⲤ ⲈⲦⲈ ⲐⲎ ⲦⲈ ⲈⲦϨⲒⲘⲎⲢ ⲞⲨⲂⲈ ϮⲄⲀⲖⲒⲖⲈⲀ.
27 യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്.
ⲕ̅ⲍ̅ⲈⲦⲀϤⲒ ⲆⲈ ⲈⲂⲞⲖ ⲈⲠⲒⲔⲀϨⲒ ⲀϤⲒ ⲈⲂⲞⲖ ϨⲀⲢⲞϤ ⲚϪⲈⲞⲨⲢⲰⲘⲒ ⲈⲂⲞⲖ ϦⲈⲚϮⲂⲀⲔⲒ ⲈⲞⲨⲞⲚ ϨⲀⲚⲆⲈⲘⲰⲚ ⲚⲈⲘⲀϤ ⲞⲨⲞϨ ⲈⲀϤⲈⲢⲞⲨⲚⲒϢϮ ⲚⲬⲢⲞⲚⲞⲤ ⲘⲠⲈϤϮϨⲂⲞⲤ ϨⲒⲰⲦϤ ⲞⲨⲞϨ ⲘⲠⲈϤϢⲰⲠⲒ ϦⲈⲚⲎⲒ ⲀⲖⲖⲀ ϦⲈⲚⲚⲒⲘϨⲀⲨ.
28 അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
ⲕ̅ⲏ̅ⲈⲦⲀϤⲚⲀⲨ ⲆⲈ ⲈⲒⲎⲤⲞⲨⲤ ⲀϤⲰϢ ⲈⲂⲞⲖ ⲀϤϨⲒⲦϤ ⲈϦⲢⲎⲒ ϦⲀⲢⲀⲦϤ ⲞⲨⲞϨ ⲠⲈϪⲀϤ ϦⲈⲚⲞⲨⲚⲒϢϮ ⲚⲤⲘⲎ ϪⲈ ⲀϦⲞⲔ ⲚⲈⲘⲎⲒ ⲠϢⲎⲢⲒ ⲘⲪⲚⲞⲨϮ ⲈⲦⲞⲚϦ ϮϮϨⲞ ⲈⲢⲞⲔ ⲘⲠⲈⲢϮⲘⲔⲀϨ ⲚⲎⲒ.
29 കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു.
ⲕ̅ⲑ̅ⲚⲈ ⲀϤϨⲞⲚϨⲈⲚ ⲄⲀⲢ ⲠⲈ ⲈⲦⲞⲦϤ ⲘⲠⲒⲠⲚⲈⲨⲘⲀⲚⲀⲔⲀⲐⲀⲢⲦⲞⲚ ⲈⲒ ⲈⲂⲞⲖ ϦⲈⲚⲠⲒⲢⲰⲘⲒ ⲚⲈⲀϤϨⲞⲖⲘⲈϤ ⲄⲀⲢ ⲠⲈ ⲚϨⲀⲚⲘⲎϢ ⲚⲬⲢⲞⲚⲞⲤ ⲞⲨⲞϨ ⲚⲈϢⲀⲨⲤⲞⲚϨϤ ⲠⲈ ⲚϨⲀⲚϨⲀⲖⲨⲤⲒⲤ ⲚⲈⲘ ϨⲀⲚⲠⲈⲆⲎⲤ ⲈⲨⲀⲢⲈϨ ⲈⲢⲞϤ ⲞⲨⲞϨ ⲚⲈϢⲀϤⲤⲰⲖⲠ ⲚⲚⲒⲤⲚⲀⲨϨ ⲠⲈ ⲚⲦⲈϤϬⲰⲢⲈⲘ ⲚⲤⲰϤ ⲚϪⲈⲠⲒⲆⲈⲘⲰⲚ ⲈⲚⲒϢⲀϤⲈⲨ.
30 യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ ഉത്തരം പറഞ്ഞു.
ⲗ̅ⲀϤϢⲈⲚϤ ⲆⲈ ⲚϪⲈⲒⲎⲤⲞⲨⲤ ϪⲈ ⲚⲒⲘ ⲠⲈ ⲠⲈⲔⲢⲀⲚ ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ϪⲈ ⲖⲈⲄⲒⲰⲚ ϪⲈ ⲀⲨϢⲈ ⲚⲰⲞⲨ ⲈϦⲞⲨⲚ ⲈⲢⲞϤ ⲚϪⲈⲞⲨⲘⲎϢ ⲚⲆⲈⲘⲰⲚ
31 “പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു. (Abyssos )
ⲗ̅ⲁ̅ⲞⲨⲞϨ ⲚⲀⲨϮϨⲞ ⲈⲢⲞϤ ⲠⲈ ϨⲒⲚⲀ ⲚⲦⲈϤϢⲦⲈⲘⲞⲨⲀϨⲤⲀϨⲚⲒ ⲚⲰⲞⲨ ⲈϢⲈ ⲈⲪⲚⲞⲨⲚ (Abyssos )
32 അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി.
ⲗ̅ⲃ̅ⲚⲈ ⲞⲨⲞⲚ ⲞⲨⲞϨⲒ ⲆⲈ ⲚⲢⲒⲢ ⲘⲘⲀⲨ ⲈⲨⲘⲞⲚⲒ ϦⲈⲚⲠⲒⲦⲰⲞⲨ ⲞⲨⲞϨ ⲚⲀⲨϮϨⲞ ⲈⲢⲞϤ ϨⲒⲚⲀ ⲚⲦⲈϤⲬⲀⲨ ⲈϢⲈ ⲈϦⲞⲨⲚ ⲈⲚⲎ ⲈⲦⲈⲘⲘⲀⲨ ⲞⲨⲞϨ ⲀϤⲬⲀⲨ.
33 ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.
ⲗ̅ⲅ̅ⲈⲦⲀⲨⲒ ⲆⲈ ⲈⲂⲞⲖ ϨⲒ ⲠⲒⲢⲰⲘⲒ ⲚϪⲈⲚⲒⲆⲈⲘⲰⲚ ⲀⲨϢⲈ ⲚⲰⲞⲨ ⲈϦⲞⲨⲚ ⲈⲚⲒⲈϢⲀⲨ ⲞⲨⲞϨ ⲀⲤⲒ ⲚϪⲈϮⲀⲄⲈⲖⲎ ⲚⲢⲒⲢ ⲈϦⲢⲎⲒ ⲈϮⲖⲨⲘⲚⲎ ϦⲈⲚⲠⲒϪⲀϪⲢⲒⲘ ⲞⲨⲞϨ ⲀⲨⲰϪϨ.
34 പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു.
ⲗ̅ⲇ̅ⲈⲦⲀⲨⲚⲀⲨ ⲆⲈ ⲚϪⲈⲚⲎ ⲈⲐⲘⲞⲚⲒ ⲈⲪⲎ ⲈⲦⲀϤϢⲰⲠⲒ ⲀⲨⲪⲰⲦ ⲞⲨⲞϨ ⲀⲨⲦⲀⲘⲈ ⲚⲎ ⲈⲦϦⲈⲚ ϮⲂⲀⲔⲒ ⲚⲈⲘ ⲚⲎ ⲈⲦϦⲈⲚ ⲦⲔⲞⲒ.
35 എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു.
ⲗ̅ⲉ̅ⲀⲨⲒ ⲈⲂⲞⲖ ⲈⲚⲀⲨ ⲈⲪⲎ ⲈⲦⲀϤϢⲰⲠⲒ ⲞⲨⲞϨ ⲀⲨⲒ ϨⲀ ⲒⲎⲤⲞⲨⲤ ⲞⲨⲞϨ ⲀⲨϪⲒⲘⲒ ⲘⲠⲒⲢⲰⲘⲒ ⲈϤϨⲈⲘⲤⲒ ⲪⲎ ⲈⲦⲀ ⲚⲒⲆⲈⲘⲰⲚ ⲒⲈⲂⲞⲖ ⲚϦⲎⲦϤ ⲈϤⲞⲒ ⲚⲤⲀⲂⲈ ⲈⲢⲈ ⲚⲈϤϨⲂⲰⲤ ⲦⲞⲒ ϨⲒⲰⲦϤ ⲈϤⲬⲎ ϦⲀⲦⲈⲚ ⲚⲈⲚϬⲀⲖⲀⲨϪ ⲚⲒⲎⲤⲞⲨⲤ ⲞⲨⲞϨ ⲀⲨⲈⲢϨⲞϮ
36 ഭൂതബാധിതനു സൗഖ്യം ലഭിച്ചത് എങ്ങനെയെന്ന് ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു.
ⲗ̅ⲋ̅ⲀⲨⲦⲀⲘⲰⲞⲨ ⲆⲈ ⲚϪⲈⲚⲎ ⲈⲦⲀⲨⲚⲀⲨ ϪⲈ ⲈⲦⲀϤⲚⲞϨⲈⲘ ⲚⲀϢ ⲚⲢⲎϮ ⲚϪⲈⲪⲎ ⲈⲚⲀⲢⲈ ⲚⲒⲆⲈⲘⲰⲚ ⲚⲈⲘⲀϤ.
37 ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി.
ⲗ̅ⲍ̅ⲞⲨⲞϨ ⲀⲨϮϨⲞ ⲈⲢⲞϤ ⲚϪⲈⲠⲒⲘⲎϢ ⲦⲎⲢϤ ⲚⲦⲈϮⲠⲈⲢⲒⲬⲰⲢⲞⲤ ⲚⲦⲈⲚⲒⲄⲈⲢⲄⲈⲤⲎⲚⲞⲤ ϪⲈ ⲚⲦⲈϤϢⲈ ⲚⲀϤ ⲈⲂⲞⲖ ϨⲀⲢⲰⲞⲨ ϪⲈ ⲞⲨⲚⲒϢϮ ⲚϨⲞϮ ⲠⲈ ⲈⲚⲀⲨⲬⲎ ⲚϦⲎⲦⲤ ⲚⲐⲞϤ ⲆⲈ ⲀϤⲀⲖⲎⲒ ⲈⲠϪⲞⲒ ⲀϤⲦⲀⲤⲐⲞ.
38 ഭൂതബാധയിൽനിന്നു മോചിതനായ ആ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ യേശു അവനോട്,
ⲗ̅ⲏ̅ⲚⲀϤϮϨⲞ ⲈⲢⲞϤ ⲚϪⲈⲠⲒⲢⲰⲘⲒ ⲪⲎ ⲈⲦⲀⲨⲒ ⲈⲂⲞⲖ ⲚϦⲎⲦϤ ⲚϪⲈⲚⲒⲆⲈⲘⲰⲚ ϨⲒⲚⲀ ⲚⲦⲈϤⲞϨⲒ ⲚⲈⲘⲀϤ ⲀϤⲞⲨⲞⲢⲠϤ ⲆⲈ ⲈϤϪⲰ ⲘⲘⲞⲤ ⲚⲀϤ
39 “നീ വീട്ടിൽ തിരികെച്ചെന്ന് ദൈവം നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു.
ⲗ̅ⲑ̅ϪⲈ ⲘⲀⲦⲀⲤⲐⲞ ⲈⲠⲈⲔⲎⲒ ⲞⲨⲞϨ ⲤⲀϪⲒ ⲚⲚⲎ ⲈⲦⲀϤⲀⲒⲦⲞⲨ ⲚⲈⲘⲀⲔ ⲚϪⲈⲪⲚⲞⲨϮ ⲞⲨⲞϨ ⲀϤϢⲈ ⲚⲀϤ ⲈⲂⲞⲖ ϦⲈⲚϮⲂⲀⲔⲒ ⲦⲎⲢⲤ ⲈϤϨⲒⲰⲒϢ ⲚⲚⲎ ⲈⲦⲀϤⲀⲒⲦⲞⲨ ⲚⲀϤ ⲚϪⲈⲪⲚⲞⲨϮ.
40 യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
ⲙ̅ⲈⲦⲀϤⲦⲀⲤⲐⲞ ⲆⲈ ⲚϪⲈⲒⲎⲤⲞⲨⲤ ⲀϤϢⲞⲠϤ ⲈⲢⲞϤ ⲚϪⲈⲠⲒⲘⲎϢ ⲚⲀⲨϪⲞⲨϢⲦ ⲄⲀⲢ ⲈⲂⲞⲖ ϦⲀϪⲰϤ ⲦⲎⲢⲞⲨ ⲠⲈ.
41 അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു.
ⲙ̅ⲁ̅ⲞⲨⲞϨ ϨⲎⲠⲠⲈ ⲀϤⲒ ⲚϪⲈⲞⲨⲢⲰⲘⲒ ⲈⲠⲈϤⲢⲀⲚ ⲠⲈ ⲒⲀⲒⲢⲞⲤ ⲞⲨⲞϨ ⲪⲀⲒ ⲚⲈⲞⲨⲀⲢⲬ ⲰⲚ ⲠⲈ ⲚⲦⲈϮⲤⲨⲚⲀⲄⲰⲄⲎ ⲞⲨⲞϨ ⲈⲦⲀϤϨⲒⲦϤ ⲈϦⲢⲎⲒ ϦⲀⲦⲈⲚ ⲚⲈⲚϬⲀⲖⲀⲨϪ ⲚⲒⲎⲤⲞⲨⲤ ⲚⲀϤϮϨⲞ ⲈⲢⲞϤ ⲈⲐⲢⲈϤⲒ ⲈϦⲞⲨⲚ ⲈⲠⲈϤⲎⲒ
42 അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു.
ⲙ̅ⲃ̅ϪⲈ ⲞⲨϢⲈⲢⲒ ⲘⲘⲀⲨⲀⲦⲤ ⲈⲚⲀⲤⲚⲦⲀϤ ⲠⲈ ⲈⲤϦⲈⲚ ⲒⲂ ⲚⲢⲞⲘⲠⲒ ⲞⲨⲞϨ ⲐⲀⲒ ⲚⲀⲤⲚⲀⲘⲞⲨ ⲠⲈ ⲈϤⲚⲀⲒ ⲆⲈ ⲚϪⲈⲒⲎⲤⲞⲨⲤ ⲚⲀⲨϨⲞϪϨⲈϪ ⲘⲘⲞϤ ⲠⲈ ⲚϪⲈⲚⲒⲘⲎϢ.
43 രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
ⲙ̅ⲅ̅ⲞⲨⲞϨ ⲞⲨⲤϨⲒⲘⲒ ⲚⲈⲞⲨⲞⲚ ⲞⲨⲤⲚⲞϤ ⲬⲎ ϦⲀⲢⲞⲤ ⲘⲒⲂ ⲚⲢⲞⲘⲠⲒ ⲐⲀⲒ ⲈⲦⲀⲤϬⲞ ⲘⲠⲈⲤⲰⲚϦ ⲦⲎⲢϤ ⲈⲂⲞⲖ ⲚⲚⲒⲤⲎⲒⲚⲒ ⲞⲨⲞϨ ⲘⲠⲈⲤϢϪⲈⲘϪⲞⲘ ⲈⲐⲢⲞⲨⲈⲢⲪⲀϦⲢⲒ ⲈⲢⲞⲤ ⲈⲂⲞⲖ ϨⲒⲦⲈⲚ ϨⲖⲒ.
44 അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു.
ⲙ̅ⲇ̅ⲈⲦⲀⲤⲒ ⲈⲂⲞⲖ ϨⲒⲪⲀϨⲞⲨ ⲀⲤϬⲒ ⲚⲈⲘ ⲠϢⲦⲀϮ ⲚⲦⲈⲠⲈϤϨⲂⲞⲤ ⲞⲨⲞϨ ⲤⲀⲦⲞⲦϤ ⲀϤⲞϨⲒ ⲚϪⲈⲠⲒⲤⲚⲞϤ ⲈⲚⲀϤϢⲀⲦ ⲈⲂⲞⲖ ϦⲀⲢⲞⲤ.
45 “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു. എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്നു പറഞ്ഞു.
ⲙ̅ⲉ̅ⲞⲨⲞϨ ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ϪⲈ ⲚⲒⲘ ⲠⲈⲦⲀϤϬⲒ ⲚⲈⲘⲎⲒ ⲈⲨϪⲰⲖ ⲆⲈ ⲈⲂⲞⲖ ⲦⲎⲢⲞⲨ ⲠⲈϪⲈ ⲠⲈⲦⲢⲞⲤ ⲚⲈⲘ ⲚⲎ ⲈⲐⲚⲈⲘⲀϤ ϪⲈ ⲠⲒⲢⲈϤϮⲤⲂⲰ ⲚⲒⲘⲎϢ ⲈⲦⲔⲰϮ ⲈⲢⲞⲔ ⲞⲨⲞϨ ⲈⲦϨⲞϪϨⲈϪ ⲘⲘⲞⲔ.
46 എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
ⲙ̅ⲋ̅ⲒⲎⲤⲞⲨⲤ ⲆⲈ ⲠⲈϪⲀϤ ϪⲈ ⲞⲨⲞⲚ ⲠⲈⲦⲀϤϬⲒ ⲚⲈⲘⲎⲒ ⲀⲚⲞⲔ ⲄⲀⲢ ⲀⲒⲈⲘⲒ ⲈⲞⲨϪⲞⲘ ⲀⲤⲒ ⲈⲂⲞⲖ ⲘⲘⲞⲒ.
47 തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു.
ⲙ̅ⲍ̅ⲈⲦⲀⲤⲚⲀⲨ ⲆⲈ ⲚϪⲈϮⲤϨⲒⲘⲒ ϪⲈ ⲘⲠⲈϤⲈⲢⲠⲰⲂϢ ⲀⲤⲒ ⲈⲤⲤⲐⲈⲢⲦⲈⲢ ⲞⲨⲞϨ ⲈⲦⲀⲤϨⲒⲦⲤ ⲈϦⲢⲎⲒ ϦⲀⲢⲀⲦϤ ⲀⲤⲞⲨⲰⲚϨ ⲈⲂⲞⲖ ⲘⲠⲈⲘⲐⲞ ⲘⲠⲒⲖⲀⲞⲤ ⲦⲎⲢϤ ϪⲈ ⲈⲐⲂⲈⲞⲨ ⲚⲈⲦⲒⲀ ⲀⲤϬⲒ ⲚⲈⲘⲀϤ ⲚⲈⲘ ⲠⲒⲢⲎϮ ⲈⲦⲀⲤⲞⲨϪⲀⲒ ⲘⲘⲞϤ ⲤⲀⲦⲞⲦⲤ
48 അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
ⲙ̅ⲏ̅ⲚⲐⲞϤ ⲠⲈϪⲀϤ ⲚⲀⲤ ϪⲈ ⲦⲀϢⲈⲢⲒ ⲠⲈⲚⲀϨϮ ⲠⲈⲦⲀϤⲚⲀϨⲘⲒ ⲘⲀϢⲈ ⲚⲈϦⲈⲚⲞⲨϨⲒⲢⲎⲚⲎ.
49 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു.
ⲙ̅ⲑ̅ⲈⲦⲒ ⲈϤⲤⲀϪⲒ ⲀϤⲒ ⲚϪⲈⲞⲨⲀⲒ ⲚⲦⲈⲠⲒⲀⲢⲬⲎⲤⲨⲚⲀⲄⲰⲄⲞⲤ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲀⲤⲘⲞⲨ ⲚϪⲈⲦⲈⲔϢⲈⲢⲒ ⲘⲠⲈⲢϮϦⲒⲤⲒ ⲘⲠⲒⲢⲈϤϮⲤⲂⲰ.
50 ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്നു പറഞ്ഞു.
ⲛ̅ⲒⲎⲤⲞⲨⲤ ⲆⲈ ⲈⲦⲀϤⲤⲰⲦⲈⲘ ⲀϤⲈⲢⲞⲨⲰ ⲠⲈϪⲀϤ ϪⲈ ⲘⲠⲈⲢⲈⲢϨⲞϮ ⲘⲞⲚⲞⲚ ⲚⲀϨϮ ⲞⲨⲞϨ ⲤⲚⲀⲚⲞϨⲈⲘ.
51 യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
ⲛ̅ⲁ̅ⲈⲦⲀϤⲒ ⲆⲈ ⲈⲠⲒⲎⲒ ⲘⲠⲈϤⲬⲀ ϨⲖⲒ ⲈⲒ ⲈϦⲞⲨⲚ ⲚⲈⲘⲀϤ ⲈⲂⲎⲖ ⲈⲠⲈⲦⲢⲞⲤ ⲚⲈⲘ ⲒⲀⲔⲰⲂⲞⲤ ⲚⲈⲘ ⲒⲰⲀⲚⲚⲎⲤ ⲚⲈⲘ ⲪⲒⲰⲦ ⲚϮⲀⲖⲞⲨ ⲚⲈⲘ ⲦⲈⲤⲘⲀⲨ.
52 എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.”
ⲛ̅ⲃ̅ⲚⲀⲨⲢⲒⲘⲒ ⲆⲈ ⲦⲎⲢⲞⲨ ⲞⲨⲞϨ ⲚⲀⲨⲚⲈϨⲠⲒ ⲈⲢⲞⲤ ⲠⲈ ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ϪⲈ ⲘⲠⲈⲢⲢⲒⲘⲒ ⲘⲠⲈⲤⲘⲞⲨ ⲄⲀⲢ ⲚϪⲈϮⲀⲖⲞⲨ ⲀⲖⲖⲀ ⲀⲤⲚⲔⲞⲦ.
53 അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു.
ⲛ̅ⲅ̅ⲞⲨⲞϨ ⲚⲀⲨⲤⲰⲂⲒ ⲘⲘⲞϤ ⲠⲈ ⲈⲨⲈⲘⲒ ϪⲈ ⲀⲤⲘⲞⲨ.
54 എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു. “മോളേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞു.
ⲛ̅ⲇ̅ⲚⲐⲞϤ ⲆⲈ ⲈⲦⲀϤϨⲒⲦⲞⲨ ⲦⲎⲢⲞⲨ ⲞⲨⲞϨ ⲈⲦⲀϤⲀⲘⲞⲚⲒ ⲚⲦⲈⲤϪⲒϪ ⲀϤⲘⲞⲨϮ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ϮⲀⲖⲞⲨ ⲦⲰⲞⲨⲚⲒ.
55 അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. ഉടൻതന്നെ അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു.
ⲛ̅ⲉ̅ⲞⲨⲞϨ ⲀϤⲔⲞⲦϤ ⲈⲢⲞⲤ ⲚϪⲈⲠⲈⲤⲠⲚⲈⲨⲘⲀⲞⲨⲞϨ ⲤⲀⲦⲞⲦⲤ ⲀⲤⲦⲰⲚⲤ ⲞⲨⲞϨ ⲀϤⲞⲨⲀϨⲤⲀϨⲚⲒ ⲚⲦⲞⲨϮ ⲚⲀⲤ ⲈⲞⲨⲰⲘ.
56 അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചതെന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു.
ⲛ̅ⲋ̅ⲞⲨⲞϨ ⲀⲨⲦⲰⲘⲦ ⲚϪⲈⲚⲈⲤⲒⲞϮ ⲚⲐⲞϤ ⲆⲈ ⲀϤϨⲞⲚϨⲈⲚ ⲚⲰⲞⲨ ⲈϢⲦⲈⲘϪⲈ ⲪⲎ ⲈⲦⲀϤϢⲰⲠⲒ ⲚϨⲖⲒ.