< ലൂക്കോസ് 6 >
1 ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചു കൈകളിൽവെച്ചു തിരുമ്മി ധാന്യം തിന്നാൻതുടങ്ങി.
၁ဒုတိယဧကဒက်ဥပုသ်နေ့ ၌ ကိုယ်တော် သည် ဂျုံစပါးလယ်ကွက် တို့ကို ရှောက်ကြွ တော်မူလျှင် ၊ တပည့် တော်တို့သည် စပါး အသီးအနှံကိုဆွတ် ၍ လက် နှင့် ပွတ်နယ် စား ကြ၏။
2 അപ്പോൾ, “ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു നിങ്ങൾ ചെയ്യുന്നതെന്ത്?” എന്നു ചില പരീശന്മാർ ചോദിച്ചു.
၂ဖာရိရှဲ အချို့ တို့က၊ ဥပုသ်နေ့ ၌ မ ပြုအပ် သောအမှု ကိုသင်တို့သည် အဘယ်ကြောင့် ပြု ကြသနည်းဟု ဆို ကြသော်၊
3 അതിനുത്തരമായി യേശു അവരോട്, “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
၃ယေရှု က၊ ဒါဝိဒ် သည် မိမိ အဘော် တို့နှင့်တကွ မွတ်သိပ် သောအခါ ၊
4 ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.”
၄ဘုရားသခင် ၏ အိမ် တော်သို့ ဝင် ၍ ယဇ်ပုရောဟိတ် တို့မှတစ်ပါး အဘယ်သူ မျှမ စား အပ် သော ရှေ့ တော် မုန့် ကို ယူ စား ၍ ၊ မိမိ အဘော် တို့အားပေး သည်အကြောင်းကိုမျှ သင်တို့သည်မ ဘတ် ဘူးသလော။
5 തുടർന്ന് യേശു, “മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്” എന്നു പറഞ്ഞു.
၅ထိုမှတပါး ၊ လူ သား သည် ဥပုသ်နေ့ ကိုပင် အစိုးရ သည် ဟု မိန့် တော်မူ၏။
6 മറ്റൊരു ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽച്ചെന്ന് ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലതുകൈ ശോഷിച്ചുപോയ ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു.
၆အခြား သောဥပုသ်နေ့ ၌ ကိုယ်တော် သည်တရားစရပ် သို့ ဝင် ၍ ဆုံးမ ဩဝါဒပေးတော်မူသည်တွင်၊ ထို စရပ်၌ လက်ျာ လက် သေ သောသူ တစ်ယောက်ရှိ ၏။
7 പരീശന്മാരും വേദജ്ഞരും യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
၇ဥပုသ်နေ့ ၌ သူ၏ရောဂါကို ငြိမ်း စေမည် မငြိမ်းစေမည်ကို ကျမ်းပြု ဆရာနှင့် ဖာရိရှဲ တို့သည် ကိုယ်တော် ၌ အပြစ်တင် ခွင့်ကို ရှာ ၍ ချောင်းကြည့် ကြ၏။
8 എന്നാൽ, അവരുടെ വിചാരം ഗ്രഹിച്ചിട്ട് യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു. അയാൾ അവിടെ എഴുന്നേറ്റുനിന്നു.
၈ကိုယ်တော် သည် ထိုသူ တို့အကြံအစည် ကိုသိ လျှင်၊ လက် သေ သောသူ အား၊ ထ လော့။ အလယ် ၌ မတ်တတ် နေလော့ ဟု မိန့် တော်မူသည်အတိုင်း ထိုသူသည်ထ ၍ မတ်တတ် နေ၏။
9 തുടർന്ന് യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ഞാൻ നിങ്ങളോടു ചോദിക്കട്ടെ, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ അതിനെ നശിപ്പിക്കുന്നതോ ഏതാണ് നിയമവിധേയം?”
၉ယေရှု ကလည်း၊ သင် တို့ကိုငါမေး မည်။ ဥပုသ်နေ့ ၌ အဘယ်သို့ပြုအပ် သနည်း။ ကျေးဇူးပြု အပ်သလော ။ သူ့အကျိုးကို ဖျက်ဆီး အပ်သလော။ အသက် ကို ကယ် အပ်သလော ၊ သတ် အပ်သလော ဟု ပရိသတ် တို့အား မေး တော်မူပြီးလျှင် ၊
10 അദ്ദേഹം അവരെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. തുടർന്ന് കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു; അയാളുടെ കൈക്കു പരിപൂർണസൗഖ്യം ലഭിച്ചു.
၁၀ထိုသူ အပေါင်း တို့ကို ပတ်လည် ကြည့်ရှုလျက်၊ သင် ၏လက် ကို ဆန့် လော့ ဟု ထိုသူ အားမိန့် တော်မူ၍ သူသည်မိမိလက်ကိုဆန့် လျှင် ၊ ထိုလက် သည် လက်တစ်ဘက်ကဲ့သို့ပကတိ ဖြစ်လေ၏။
11 എന്നാൽ പരീശന്മാരും വേദജ്ഞരും, ക്രോധം നിറഞ്ഞവരായി, യേശുവിനെ എന്തു ചെയ്യണമെന്ന് പരസ്പരം ചർച്ചചെയ്തു.
၁၁ထိုသူ များတို့သည် ဒေါသ စိတ်နှင့် ယစ်မူး ၍ ယေရှု အား အဘယ်သို့ ပြု အံ့နည်းဟု အချင်းချင်း ဆွေးနွေး ကြ၏။
12 അന്നൊരിക്കൽ യേശു പ്രാർഥിക്കാൻ മലയിലേക്കു കയറിപ്പോയി; ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് രാത്രിമുഴുവനും ചെലവഴിച്ചു.
၁၂ထို နေ့ရက် ကာလ၌ ကိုယ်တော် သည် ဆုတောင်း ပဌနာပြုခြင်းငှာတောင် ပေါ်သို့ ကြွ ၍ ဘုရားသခင် အား ဆုတောင်း ပဌနာပြုလျက် တစ် ညဉ့်နေ တော်မူ၏။
13 പ്രഭാതമായപ്പോൾ അദ്ദേഹം ശിഷ്യന്മാരെ അടുക്കൽവിളിച്ചു; അവരിൽനിന്ന് പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവർക്ക് അപ്പൊസ്തലന്മാർ എന്നു നാമകരണംചെയ്തു. അവരുടെ പേരുകൾ ഇവയാണ്:
၁၃မိုဃ်းလင်း သောအခါ တပည့် တော်တို့ကို ခေါ် တော်မူ၍ ၊
14 പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി,
၁၄ပေတရု အမည်သစ်ကိုရသော ရှိမုန် နှင့် သူ့ ညီ အန္ဒြေ ၊ ယာကုပ် နှင့် ယောဟန် ၊ ဖိလိပ္ပု နှင့် ဗာသောလမဲ ၊
15 മത്തായി, തോമസ്, അല്‌ഫായിയുടെ മകനായ യാക്കോബ്, ദേശീയവാദിയായിരുന്ന ശിമോൻ,
၁၅မသ္သဲ နှင့် သောမ ၊ အာလဖဲ ၏သားယာကုပ် နှင့် ဇေလုပ် ဟုခေါ်ဝေါ် သော ရှိမုန် ၊
16 യാക്കോബിന്റെ മകനായ യൂദാ, വഞ്ചകനായിത്തീർന്ന ഈസ്കര്യോത്ത് യൂദാ.
၁၆ယာကုပ် ၏ ညီယုဒ နှင့် ကိုယ်တော်ကိုအပ်နှံ သော ယုဒ ရှကာရုတ် တည်းဟူသောတကျိပ် နှစ်ပါးတို့ကို ရွေးကောက် ၍ တမန်တော် အမည် ဖြင့် သမုတ်တော်မူ၏။
17 യേശു അവരോടൊപ്പം മലയിൽനിന്ന് ഇറങ്ങി സമതലഭൂമിയിൽ വന്നു. അവിടെ അദ്ദേഹത്തിന്റെ ശിഷ്യരുടെ ഒരു വലിയ സമൂഹവും; ജെറുശലേമിൽനിന്നും യെഹൂദ്യയിലെ മറ്റെല്ലായിടത്തുനിന്നും സമുദ്രതീരപട്ടണങ്ങളായ സോരിൽനിന്നും സീദോനിൽനിന്നും
၁၇ထိုသူ တို့နှင့်တကွ ကိုယ်တော်သည် တောင်ပေါ်ကဆင်းကြွ ၍ မြေညီ ရာအရပ် ၌ ရပ် တော်မူ၏။ တရား နာခြင်းငှာ၎င်း ၊ အနာ ရောဂါတို့ကိုငြိမ်း စေခြင်းငှာ၎င်း၊ယေရုရှလင် မြို့မှစ၍ ယုဒ ပြည်။ ပင်လယ် ကမ်းနား၊ တုရု မြို့၊ ဇိဒုန် မြို့ အရပ်ရပ် တို့က လာ ကြ သော လူ အစုအဝေး အပေါင်း တို့နှင့် တပည့် တော်အပေါင်း တို့သည် ရှိကြ၏။
18 യേശുവിന്റെ വാക്കുകൾ ശ്രവിക്കാനും രോഗസൗഖ്യംപ്രാപിക്കാനും വലിയൊരു ജനാവലിയും വന്നിട്ടുണ്ടായിരുന്നു. ദുരാത്മപീഡിതർ സൗഖ്യംപ്രാപിച്ചു.
၁၈ညစ်ညူး သောနတ် ညှင်းဆဲ သောသူ တို့သည်လည်း လာ၍ချမ်းသာ ရကြ၏။
19 അദ്ദേഹത്തിൽനിന്ന് ശക്തി പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കിയിരുന്നതുകൊണ്ടു ജനങ്ങൾ എല്ലാവരും അദ്ദേഹത്തെ സ്പർശിക്കാൻ ശ്രമിച്ചു.
၁၉ကိုယ်တော် အထဲ ကတန်ခိုး ထွက် ၍ လူအပေါင်း တို့ကို သက်သာ စေတော်မူသည်ဖြစ်၍၊ ပရိသတ် အပေါင်း တို့သည် ကိုယ်တော် ကိုတို့ ခြင်းငှာရှာကြံ ကြ၏။
20 ശിഷ്യരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങളുടേതല്ലോ ദൈവരാജ്യം.
၂၀ထိုအခါ ကိုယ်တော် သည်မြော် ၍ တပည့် တော်တို့ကို ကြည့်ရှုတော်မူလျှင်၊ ဆင်းရဲ သောသင်တို့သည် မင်္ဂလာ ရှိကြ၏။ အကြောင်းမူကား ၊ ဘုရားသခင် ၏ နိုင်ငံ တော်သည် သင် တို့၏နိုင်ငံဖြစ် ၏။
21 ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ സംതൃപ്തരാകും. ഇപ്പോൾ വിലപിക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ ആഹ്ലാദിക്കും.
၂၁ယခု တွင် ငတ်မွတ် သောသင်တို့သည် မင်္ဂလာ ရှိကြ၏။ အကြောင်းမူကား ၊ သင်တို့သည် ဝပြော ခြင်းသို့ ရောက်ကြလတံ့။ ယခု တွင် ငိုကြွေး သော သင်တို့သည်မင်္ဂလာ ရှိကြ၏။ အကြောင်းမူကား ၊ သင်တို့သည် ရယ် ကြ လတံ့။ သူတစ်ပါး တို့သည် လူ သား ကြောင့် သင် တို့ကိုမုန်း သောအခါ ၊
22 നിങ്ങൾ മനുഷ്യപുത്രന്റെ (എന്റെ) അനുയായികളായതുകൊണ്ട് ജനം നിങ്ങളെ വെറുത്ത്, സമുദായഭ്രഷ്ടരാക്കി അപമാനിച്ച്, നിങ്ങളുടെ പേരുകൾ ശപിക്കപ്പെട്ടത് എന്ന് ഗണിക്കുമ്പോൾ, നിങ്ങൾ അനുഗൃഹീതർ.
၂၂ပယ်ရှား နှင်ထုတ်၍ ကဲ့ရဲ့ ခြင်း၊ အသရေ ရှုတ်ချ ခြင်းကို ပြုသောအခါ သင်တို့သည် မင်္ဂလာ ရှိ ကြ၏။
23 “അന്നാളിൽ നിങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അവരുടെ പൂർവികർ ദൈവത്തിന്റെ പ്രവാചകന്മാരോടും അങ്ങനെതന്നെയാണല്ലോ ചെയ്തത്.
၂၃ထို ကာလ ၌ ဝမ်းမြောက် ခြင်းရှိကြလော့။ ရွင်မြူးသောစိတ်နှင့် ခုန် ကြလော့။ အကြောင်းမူကား ၊ ကောင်းကင် ဘုံ၌ သင် တို့၏အကျိုး သည် ကြီးလှ ပေ၏။ သူ တို့၏ဘိုးဘေး များသည် ပရောဖက် တို့ကို ထိုသို့ ပင်ပြု ကြပြီ။
24 “ധനികരായ നിങ്ങൾക്കോ, ഹാ കഷ്ടം! നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾ അനുഭവിച്ചുകഴിഞ്ഞു.
၂၄တစ်နည်းကား၊ ငွေရတတ် သောသင် တို့ သည် အမင်္ဂလာ ရှိကြ၏။ အကြောင်းမူကား ၊ သင်တို့သည် မိမိ သက်သာ ခြင်းကို ယခုခံရ ကြ၏။
25 ഇപ്പോൾ ഭക്ഷിച്ചു സംതൃപ്തരായിരിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ വിശന്നുവലയും. ഇപ്പോൾ ആഹ്ലാദിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ അതിദുഃഖത്തോടെ വിലപിക്കും.
၂၅ဝ စွာစားရသော သင် တို့သည် အမင်္ဂလာ ရှိကြ၏။ အကြောင်းမူကား ၊ သင်တို့သည် ငတ်မွတ် ခြင်းသို့ ရောက်ရကြလတံ့။ ယခု ရယ် တတ်သောသင်တို့သည် အမင်္ဂလာ ရှိကြ၏။ အကြောင်းမူကား ၊ သင်တို့သည် ညည်းတွား ငိုကြွေး ရကြလတံ့။
26 എല്ലാവരും നിങ്ങളെ പ്രശംസിക്കുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം! അവരുടെ പൂർവികരും വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പ്രശംസിച്ചിട്ടുണ്ടല്ലോ.
၂၆လူ တို့သည် သင် တို့ကို ချီးမွမ်း သောအခါ ၊ သင်တို့သည် အမင်္ဂလာ ရှိကြ၏။ အကြောင်းမူကား ၊ သူ တို့၏ ဘိုးဘေး များသည် မိစ္ဆာ ပရောဖက်တို့ကို ထိုသို့ ပင် ပြု ကြပြီ။
27 “എന്നാൽ, എന്റെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയട്ടെ: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക,
၂၇ငါ့စကားကိုကြား ရသော သင် တို့အား ငါဆို သည်ကား၊ သင် တို့၏ ရန်သူ တို့ကို ချစ် ကြလော့။ သင် တို့ကို မုန်း သောသူ တို့အား ကျေးဇူး ပြု ကြလော့။
28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.
၂၈သင် တို့ကို ကျိန်ဆဲ သောသူ တို့အား မေတ္တာပို့ ကြလော့။ သင် တို့ကို နှောင့်ရှက် သောသူ တို့အဘို့ ဘုရားသခင်ကို ဆုတောင်း ကြလော့။
29 ഒരാൾ നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നെങ്കിൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം എടുക്കുന്നയാൾക്ക് വസ്ത്രവുംകൂടെ നൽകാൻ മടിക്കരുത്.
၂၉သင် ၏ ပါး တဘက်ကို ပုတ် သောသူ အား ပါးတဘက် ကိုပေး ဦးလော့။ သင့် ဝတ်လုံ ကို သိမ်းယူ သော သူ အား သင့်အင်္ကျီ ကိုလည်း ယူစေခြင်းငှာအခွင့် ပေးဦးလော့။
30 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നവർക്ക് അത് നൽകുക; നിനക്കുള്ളത് ആരെങ്കിലും അപഹരിച്ചാൽ അതു തിരികെ ആവശ്യപ്പെടരുത്.
၃၀အကြင်သူ သည် သင့် ကိုတောင်း ၏။ ထိုသူအားပေး လော့။ သင့် ဥစ္စာ ကို သိမ်းယူ သောသူ အားပြန် ၍ မ တောင်းနှင့်။
31 മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക.
၃၁သင်တို့သည် ကိုယ် ၌သူတစ်ပါး ပြု စေလို သည်အတိုင်း သူတစ်ပါး ၌ ပြု ကြလော့။
32 “നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ അതിൽ നിങ്ങൾക്ക് അഭിമാനിക്കാൻ എന്താണുള്ളത്? പാപികളെന്നു സമൂഹം പരിഗണിക്കുന്നവരും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ.
၃၂သင် တို့ကို ချစ် သောသူ တို့အားသာချစ်တုံ့ပြု လျှင် အဘယ် ကျေးဇူး တင် သနည်း။ ဆိုး သောသူ တို့သည် ကိုယ် ကိုချစ် သောသူ တို့အား ချစ်တုံ့ပြု ကြသည် မဟုတ်လော။
33 നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നിങ്ങൾ നന്മ ചെയ്താൽ അതിൽ അഭിമാനിക്കാൻ എന്താണുള്ളത്? പാപികളും അതുതന്നെ ചെയ്യുന്നുണ്ടല്ലോ.
၃၃သင် တို့ကို ကျေးဇူးပြု သောသူ တို့အားသာ ကျေးဇူး ပြုလျှင် အဘယ် ကျေးဇူး တင် သနည်း။ ဆိုး သော သူ တို့သည် ဤမျှလောက် ပြု ကြသည်မဟုတ်လော့။
34 തിരികെ ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾ വായ്പകൊടുത്താൽ അതിൽ നിങ്ങൾക്ക് എന്താണ് അഭിമാനിക്കാനുള്ളത്? പാപികളും എല്ലാം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ, പാപികൾക്കു വായ്പകൊടുക്കുന്നുണ്ടല്ലോ.
၃၄သူတစ်ပါးအား ဥစ္စာချေးငှား သောအခါ ဆပ်ပေး လိမ့်မည်ဟု မြော်လင့် လျက် ချေးငှားလျှင် အဘယ် ကျေးဇူး တင် သနည်း။ ဆိုး သောသူတို့သည် ကျေးဇူးဆပ်ခြင်းကိုခံ လို၍ ဆိုး သောသူချင်းတို့အား ချေးငှား တတ် သည် မဟုတ်လော။
35 എന്നാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക; തിരികെ ലഭിക്കുമെന്ന പ്രതീക്ഷകൂടാതെ അവർക്കു വായ്പകൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം മഹത്തായിരിക്കും. അങ്ങനെയാണ് പരമോന്നതന്റെ മക്കൾ പ്രവർത്തിക്കുക; കാരണം, അവിടന്നു നന്ദികെട്ടവരോടും ദുഷ്ടരോടും ദയാലുവാകുന്നു.
၃၅သင် တို့မူကား ရန်သူ တို့ကိုချစ် ကြသလော။ ကျေးဇူး ပြုကြလော့။ တစ်စုံတစ်ခုကိုရမည်ဟု မြော်လင့် ခြင်း မ ရှိဘဲချေးငှား ကြလော့။ ထိုသို့ပြုလျှင်သင် တို့အကျိုး ကြီး လိမ့်မည်။ အမြင့်ဆုံး သောဘုရား၏ သား ဖြစ် ကြလိမ့်မည်။
36 നിങ്ങളുടെ പിതാവ് കരുണാമയൻ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.
၃၆ထိုဘုရား သည် ကျေးဇူး မသိသောသူ ၊ ဆိုးညစ် သောသဘောရှိသော သူတို့အား ကျေးဇူး ပြု တော်မူ၏။ ထို့ကြောင့် သင် တို့အဘ သည် သနား ခြင်းစိတ်ရှိ တော်မူသည်နည်းတူ သင်တို့သည်လည်း သနား ခြင်းစိတ်ရှိ ကြ လော့။
37 “മറ്റുള്ളവരെ ന്യായംവിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല. ശിക്ഷവിധിക്കരുത്; നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല. ക്ഷമിക്കുക; നിങ്ങളോടും ക്ഷമിക്കും.
၃၇သူတစ်ပါး၏အမှု၌ စစ်ကြော ဆုံးဖြတ်ခြင်းကို မ ပြုကြနှင့်။ မ ပြုလျှင်သင်တို့သည် စစ်ကြော ဆုံးဖြတ်ခြင်း နှင့် ကင်းလွတ် ကြလိမ့်မည်။ သူတစ်ပါးကို အပြစ် မ စီရင်ကြနှင့် ။ မ စီရင်လျှင် သင်တို့သည် အပြစ် စီရင်ခြင်းနှင့် ကင်းလွတ် ကြလိမ့်မည်။ သူ့အပြစ်ကို လွှတ် ကြလော့။ လွှတ်လျှင် ကိုယ်အပြစ်လွတ် လိမ့်မည်။
38 കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും; അളവുപാത്രത്തിൽ അമർത്തിക്കുലുക്കി പുറത്തേക്കു കവിയുന്ന അളവിൽ നിങ്ങളുടെ മടിയിൽ പ്രതിഫലം ലഭിക്കും. നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.”
၃၈သူတစ်ပါးအားပေး ကြလော့။ ပေးလျှင် သူတစ်ပါးသည် သင် တို့အားပေး ကြလိမ့်မည်။ အမှန် ခြင် ရုံမျှမက၊ သိပ်နှက် လျက်၊ လှုပ် လျက်၊ လျှံ လျက်ရှိခြင်းနှင့် သင် တို့ရင်ခွင် ၌ ပေး ကြလိမ့်မည်။ အကြောင်းမူကား ၊ အကြင် ချိန်၊ တင်းပမာဏ နှင့် သင် တို့သည် သူတစ်ပါးအားပေး ၏၊ ထိုပမာဏ အတိုင်း ကိုယ်ခံရကြမည်။
39 തുടർന്ന് യേശു അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരന്ധന് മറ്റൊരന്ധനെ നയിക്കാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീണുപോകുകയില്ലയോ?
၃၉ဥပမာ ကား ၊ လူကန်း သည် လူကန်း ကို လမ်းပြနိုင် သလော။ နှစ် ဦးတို့သည် တွင်း ထဲသို့ ကျ လိမ့်မည်မ ဟုတ်လော။
40 ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; എന്നാൽ അഭ്യസനം പൂർത്തിയാക്കിയ ശിഷ്യൻ ഗുരുവിനെപ്പോലെയായിത്തീരും.
၄၀တပည့် သည် ဆရာ ထက် မ သာ။ အပြီး သင်ပြီးသော တပည့်တိုင်း မိမိ ဆရာ ကဲ့သို့ ဖြစ် လိမ့်မည်။
41 “സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്?
၄၁ကိုယ် မျက်စိ ၌ ရှိသောတံကျင် ကို မ အောက် မမေ့ဘဲ၊ ညီအစ်ကို မျက်စိ ၌ ရှိသော ငြောင့်ငယ် ကို အဘယ်ကြောင့် ကြည့်ရှု သနည်း။
42 നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ അതു കാണാതെ ‘സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.
၄၂ကိုယ် မျက်စိ ၌ ရှိသော တံကျင် ကို မ မြင်မှတ် ဘဲလျက်၊ ညီအစ်ကို ၊ သင် ၏မျက်စိ ၌ ရှိသော ငြောင့်ငယ် ကို ထုတ် ပါရစေဟု အဘယ်သို့ ညီအစ်ကို အားဆို ရသနည်း။ လျှို့ဝှက် သောသူ၊ ကိုယ် မျက်စိ ၌ ရှိသောတံကျင် ကို ရှေးဦးစွာ ထုတ် လော့။ နောက်မှ ညီအစ်ကို မျက်စိ ၌ ရှိသော ငြောင့်ငယ် ကိုထုတ် ခြင်းငှာရှင်းလင်း စွာမြင်လိမ့်မည်။
43 “വിഷഫലം കായ്ക്കുന്ന നല്ലവൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന വിഷവൃക്ഷവുമില്ല.
၄၃မကောင်း သောအသီး ကိုသီး သော အပင်ကား၊ ကောင်း သောအပင် မ ဟုတ် ။ ကောင်း သောအသီး ကို သီး သော အပင်ကား၊ မကောင်း သောအပင် မ ဟုတ်။
44 ഏതു വൃക്ഷവും അതിന്റെ ഫലംകൊണ്ട് തിരിച്ചറിയാം. ആരും മുൾച്ചെടികളിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽനിന്ന് മുന്തിരിക്കുലയോ ശേഖരിക്കുന്നില്ല.
၄၄အသီး ကိုထောက်၍အပင် သဘော ကိုသိ ရ၏။ ဆူးပင် ၌ သင်္ဘောသဖန်း သီးကို မ ဆွတ် တတ်။ တောချုံ ၌ စပျစ်သီး ကိုမ ဆွတ် တတ်။
45 നല്ല മനുഷ്യൻ, തന്റെ ഹൃദയത്തിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്റെ ഹൃദയത്തിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്.
၄၅ကောင်း သောသူ သည် ကောင်း သော မိမိစိတ် နှလုံး ဘဏ္ဍာတိုက် ထဲက ကောင်း သောအရာ ကို ထုတ်ဘော် တတ်၏။ မကောင်း သောသူ သည် မကောင်း သောအရာ ကိုထုတ်ဘော် တတ်၏။ အကြောင်းမူကား ၊ စိတ် နှလုံးအပြည့် ရှိသည်အတိုင်း နှုတ် မြွတ် တတ်၏။
46 “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ,’ എന്നു വിളിക്കുകയും ഞാൻ പറയുന്നതു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
၄၆ငါ့စကား ကို နား မ ထောင်ဘဲလျက်၊ ငါ့ ကိုသခင် ၊ သခင် ဟု အဘယ်ကြောင့် ခေါ် ကြသနည်း။
47 എന്റെ അടുക്കൽവന്ന് എന്റെ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി ആരോടു സദൃശൻ എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.
၄၇ငါ့ ထံသို့ လာ ၍ ငါ့ စကား ကိုကြား သည်အတိုင်း နားထောင် သောသူ သည် အဘယ်သူ နှင့် တူ သနည်း ဟူမူကား၊
48 ആഴത്തിൽ കുഴിച്ചു പാറമേൽ അടിസ്ഥാനമിട്ടു വീടുപണിയുന്നവനോട് സദൃശനാണയാൾ. പ്രളയമുണ്ടായി ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചു. എന്നാൽ, അത് ബലവത്തായി പണിതിരുന്നതുകൊണ്ട് അതിന് ഇളക്കം തട്ടിയതേയില്ല.
၄၈တိုက် ကိုတည် သောအခါ နက် စွာတူး ၍ ကျောက် ပေါ်မှာ တိုက်မြစ် ချ သောသူ နှင့်တူ၏။ မြစ် ရေထ သဖြင့် ရေစီး ၍ ထို တိုက် ကိုရိုက်ခတ် သောအခါ ကျောက်ပေါ်မှာတည် လျက်ရှိသောကြောင့် မ လှုပ် နိုင် ရာ။
49 എന്നാൽ, എന്റെ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി, അടിസ്ഥാനമിടാതെ മണ്ണിന്മേൽ വീടുപണിത മനുഷ്യനോട് സദൃശൻ. ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചയുടൻതന്നെ അതു തകർന്നുവീണു; അതിന്റെ നാശം പരിപൂർണമായിരുന്നു.”
၄၉ငါ့စကားကိုကြား ၍ နားထောင် သောသူ မူကား ၊ အခုအခံ မ ရှိဘဲ မြေ ပေါ်မှာ တိုက် ကိုတည် သောသူ နှင့်တူ၏။ ရေစီး ၍ ထို တိုက် ကိုရိုက်ခတ် သောအခါ၊ ချက်ခြင်း လဲ ၍ အကုန်အစင် ပြိုပျက် လေသည် ဟု ဟော တော်မူ၏။