< ലൂക്കോസ് 6 >
1 ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചു കൈകളിൽവെച്ചു തിരുമ്മി ധാന്യം തിന്നാൻതുടങ്ങി.
ⲁ̅ⲁⲥϣⲱⲡⲓ ⲇⲉ ⲧⲁϥⲥⲓⲛⲓ ϧⲉⲛ ⲛⲓⲥⲁⲃⲃⲁⲧⲟⲛ ⳿ⲉⲃⲟⲗ ϩⲓⲧⲟⲧⲟⲩ ⳿ⲛⲛⲓⲣⲟϯ ⲟⲩⲟϩ ⲛⲁⲣⲉ ⲛⲉϥⲙⲁⲑⲏⲧⲏⲥ ϥⲱϫⲓ ⳿ⲛⲛⲓϧⲉⲙⲥ ⲉⲩⲥⲁϩⲥⲁϩ ⳿ⲙⲙⲱⲟⲩ ϧⲉⲛ ⲛⲟⲩϫⲓϫ ⲟⲩⲟϩ ⲩⲟⲩⲱⲙ ⳿ⲙⲙⲱⲟⲩ.
2 അപ്പോൾ, “ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു നിങ്ങൾ ചെയ്യുന്നതെന്ത്?” എന്നു ചില പരീശന്മാർ ചോദിച്ചു.
ⲃ̅ϩⲁⲛⲟⲩⲟⲛ ⲇⲉ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲓⲫⲁⲣⲓⲥⲉⲟⲥ ⲡⲉϫⲱⲟⲩ ϫⲉ ⲉⲑⲃⲉⲟⲩ ⲧⲉⲧⲉⲛ⳿ⲓⲣⲓ ⳿ⲙⲡⲉⲧⲥⲉ⳿ⲙ⳿ⲡϣⲁ ⳿ⲛⲁⲓϥ ⲁⲛ ϧⲉⲛ ⲛⲓⲥⲁⲃⲃⲁⲧⲟⲛ.
3 അതിനുത്തരമായി യേശു അവരോട്, “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
ⲅ̅ⲟⲩⲟϩ ⲁϥⲉⲣⲟⲩⲱ ⳿ⲛϫⲉ Ⲓⲏ̅ⲥ̅ ⲡⲉϫⲁϥ ⲛⲱⲟⲩ ϫⲉ ⲟⲩⲇⲉ ⲫⲁⲓ ⳿ⲙⲡⲉⲧⲉⲛⲟϣϥ ⲫⲏⲉⲧⲁ ⲇⲁⲩⲓⲇ ⲁⲓϥ ϩⲟⲧⲉ ⲉⲧⲁϥ⳿ϩⲕⲟ ⲛⲉⲙ ⲛⲏⲉⲑⲛⲉⲙⲁϥ.
4 ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.”
ⲇ̅ⲡⲱⲥ ⲁϥϣⲉ ⲛⲁϥ ⳿ⲉϧⲟⲩⲛ ⳿ⲉ⳿ⲡⲏⲓ ⳿ⲙⲫϯ ⲟⲩⲟϩ ⲛⲓⲱⲓⲕ ⳿ⲛⲧⲉ ϯ⳿ⲡⲣⲟⲑⲉⲥⲓⲥ ⲁϥϭⲓⲧⲟⲩ ⲁϥⲟⲩⲟⲙⲟⲩ ⲟⲩⲟϩ ⲁϥϯ ⳿ⲛⲛⲓⲕⲉⲭⲱⲟⲩⲛⲓ ⲉⲑⲛⲉⲙⲁϥ ⲛⲏ ⲧⲉⲛ⳿ⲥϣⲉ ⲛⲱⲟⲩ ⲁⲛ ⳿ⲉⲟⲩⲟⲙⲟⲩ ⳿ⲉⲃⲏⲗ ⳿ⲉⲛⲓⲟⲩⲏⲃ ⳿ⲙⲙⲁⲩⲁⲧⲟⲩ.
5 തുടർന്ന് യേശു, “മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്” എന്നു പറഞ്ഞു.
ⲉ̅ⲟⲩⲟϩ ⲛⲁϥϫⲱ ⳿ⲙⲙⲟⲥ ⲛⲱⲟⲩ ϫⲉ Ⲡ⳪ ⳿ⲙⲡⲓⲥⲁⲃⲃⲁⲧⲟⲛ ⲡⲉ ⳿ⲡϣⲏⲣⲓ ⲙ⳿ⲫⲣⲱⲙⲓ.
6 മറ്റൊരു ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽച്ചെന്ന് ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലതുകൈ ശോഷിച്ചുപോയ ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു.
ⲋ̅ⲁⲥϣⲱⲡⲓ ⲇⲉ ϧⲉⲛ ⲡⲓⲕⲉⲥⲁⲃⲃⲁⲧⲟⲛ ⲁϥϣⲉ ⲛⲁϥ ⳿ⲉϧⲟⲩⲛ ⳿ⲉⲧⲟⲩⲥⲩⲛⲁⲅⲱⲅⲏ ⲟⲩⲟϩ ⲁϥ ϯ⳿ⲥⲃⲱ ⲟⲩⲟϩ ⲛⲉ ⲟⲩⲟⲛ ⲟⲩⲣⲱⲙⲓ ⳿ⲙⲙⲁⲩ ⲉ ⲉⲣⲉ ⲧⲉϥϫⲓϫ ⳿ⲛⲟⲩ⳿ⲓⲛⲁⲙ ϣⲟⲩ⳿ⲱⲟⲩ.
7 പരീശന്മാരും വേദജ്ഞരും യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
ⲍ̅ⲛⲁⲩϯ⳿ⲛⲓⲁⲧⲟⲩ ⲛⲁϥ ⳿ⲛϫⲉ ⲛⲓⲥⲁϧ ⲛⲉⲙ ⲛⲓⲫⲁⲣⲓⲥⲉⲟⲥ ϫⲉ ⲁⲛ ⳿ϥⲛⲁⲉⲣⲫⲁϧⲣⲓ ϧⲉⲛ ⳿ⲡⲥⲁⲃⲃⲁⲧⲟⲛ ϩⲓⲛⲁ ⲛⲧⲟⲩϫⲉⲙ ⲕⲁⲧⲏⲅⲟⲣⲓ⳿ⲁ ϧⲁⲣⲟϥ.
8 എന്നാൽ, അവരുടെ വിചാരം ഗ്രഹിച്ചിട്ട് യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു. അയാൾ അവിടെ എഴുന്നേറ്റുനിന്നു.
ⲏ̅⳿ⲛⲑⲟϥ ⲇⲉ ⲛⲁϥ⳿ⲉⲙⲓ ⳿ⲉⲛⲟⲩⲙⲟⲕⲙⲉⲕ ⲡⲉϫⲁϥ ⲛⲱⲟⲩ ⳿ⲙⲡⲓⲣⲱⲙⲓ ⳿ⲉⲛⲁⲣⲉ ⲧⲉϥϫⲓϫ ϣⲟⲩ⳿ⲱⲟⲩ ϫⲉ ⲧⲱⲛⲕ ϩⲓ ⲉⲣⲁⲧⲕ ϧⲉⲛ ⳿ⲑⲙⲏϯ ⲟⲩⲟϩ ⲁϥⲧⲱⲛϥ ⲁϥⲟϩⲓ ⳿ⲉⲣⲁⲧϥ.
9 തുടർന്ന് യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ഞാൻ നിങ്ങളോടു ചോദിക്കട്ടെ, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ അതിനെ നശിപ്പിക്കുന്നതോ ഏതാണ് നിയമവിധേയം?”
ⲑ̅ⲡⲉϫⲉ Ⲓⲏ̅ⲥ̅ ⲛⲱⲟⲩ ϫⲉ ϯϣⲓⲛⲓ ⳿ⲙⲙⲱⲧⲉⲛ ϫⲉ ⲁⲛ ⳿ⲥϣⲉ ⳿ⲛⲉⲣ ⲡⲉⲑⲛⲁⲛⲉϥ ϧⲉⲛ ⲓⲥⲁⲃⲃⲁⲧⲟⲛ ϣⲁⲛ ⳿ⲉⲉⲣ ⲡⲉⲧϩⲱⲟⲩ ⲟⲩⲯⲩⲭⲏ ⳿ⲉⲛⲁϩⲙⲉⲥ ϣⲁⲛ ⳿ⲉⲧⲁⲕⲟⲥ.
10 അദ്ദേഹം അവരെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. തുടർന്ന് കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു; അയാളുടെ കൈക്കു പരിപൂർണസൗഖ്യം ലഭിച്ചു.
ⲓ̅ⲟⲩⲟϩ ⲉⲧⲁϥϫⲟⲩϣⲧ ⳿ⲉⲣⲱⲟⲩ ⲧⲏⲣⲟⲩ ⲡⲉϫⲁϥ ⳿ⲙⲡⲓⲣⲱⲙⲓ ϫⲉ ⲟⲩⲧⲉⲛ ⲧⲉⲕϫⲓϫ ⳿ⲉⲃⲟⲗ ⳿ⲛⲑⲟϥ ⲇⲉ ⲁϥⲥⲟⲩⲧⲱⲛⲥ ⳿ⲉⲃⲟⲗ ⲟⲩⲟϩ ⲁⲥⲟⲩϫⲁⲓ ⳿ⲛϫⲉ ⲧⲉϥϫⲓϫ.
11 എന്നാൽ പരീശന്മാരും വേദജ്ഞരും, ക്രോധം നിറഞ്ഞവരായി, യേശുവിനെ എന്തു ചെയ്യണമെന്ന് പരസ്പരം ചർച്ചചെയ്തു.
ⲓ̅ⲁ̅⳿ⲛⲑⲱⲟⲩ ⲇⲉ ⲁⲩⲙⲟϩ ⳿ⲉⲃⲟⲗ ϧⲉⲛ ⲩⲙⲉⲧⲁⲧⲕⲁϯ ⲟⲩⲟϩ ⲛⲁⲩⲥⲁϫⲓ ⲛⲉⲙ ⲛⲟⲩ⳿ⲉⲣⲏⲟⲩ ϫⲉ ⲟⲩ ⲡⲉⲧⲟⲩⲛⲁⲁⲓϥ ⳿ⲛⲒⲏ̅ⲥ̅.
12 അന്നൊരിക്കൽ യേശു പ്രാർഥിക്കാൻ മലയിലേക്കു കയറിപ്പോയി; ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് രാത്രിമുഴുവനും ചെലവഴിച്ചു.
ⲓ̅ⲃ̅ⲁⲥϣⲱⲡⲓ ⲇⲉ ϧⲉⲛ ⲛⲓ⳿ⲉϩⲟⲟⲩ ⳿ⲉⲧⲉ⳿ⲙⲙⲁⲩ ⲁϥ⳿ⲓ ⳿ⲉⲃⲟⲗ ⳿ⲉϫⲉⲛ ⲡⲓⲧⲱⲟⲩ ⲉⲉⲣ⳿ⲡⲣⲟⲥⲉⲩⲭ ⲉⲥⲑⲉ ⲟⲩⲟϩ ⲛⲁϥⲟⲓ ⳿ⲛ⳿ϣⲣⲱⲓⲥ ϧⲉⲛ ϯ ⳿ⲡⲣⲟⲥⲉⲩⲭⲏ ⳿ⲛⲧⲉ ⲫϯ.
13 പ്രഭാതമായപ്പോൾ അദ്ദേഹം ശിഷ്യന്മാരെ അടുക്കൽവിളിച്ചു; അവരിൽനിന്ന് പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവർക്ക് അപ്പൊസ്തലന്മാർ എന്നു നാമകരണംചെയ്തു. അവരുടെ പേരുകൾ ഇവയാണ്:
ⲓ̅ⲅ̅ⲟⲩⲟϩ ⲉⲧⲁ ⲡⲓ⳿ⲉϩⲟⲟⲩ ϣⲱⲡⲓ ⲁϥⲙⲟⲩϯ ⳿ⲉⲛⲉϥⲙⲁⲑⲏⲧⲏⲥ ⲩⲟϩ ϥⲥⲱⲧⲡ ⳿ⲉⲃⲟⲗ ⳿ⲛϧⲏ ⲧⲟⲩ ⳿ⲙⲓ̅ⲃ̅ ⲛⲏⲉⲧⲁϥϯⲣⲉⲛⲟⲩ ϫⲉ ⲁⲡⲟⲥⲧⲟⲗⲟⲥ.
14 പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി,
ⲓ̅ⲇ̅ⲥⲓⲙⲱⲛ ⲫⲏⲉⲧⲟⲩⲙⲟⲩϯ ⳿ⲉⲣⲟϥ ϫⲉ ⲡⲉⲧⲣⲟⲥ ⲛⲉⲙ ⲁⲛⲇⲣⲉⲁⲥ ⲁⲕⲱⲃⲟⲥ ⲛⲉⲙ ⲓⲱⲁⲛⲛⲏⲥ ⲫⲓⲗⲓⲡⲡⲟⲥ ⲛⲉⲙ ⲃⲁⲣⲑⲟⲗⲟⲙⲉⲟⲥ.
15 മത്തായി, തോമസ്, അല്‌ഫായിയുടെ മകനായ യാക്കോബ്, ദേശീയവാദിയായിരുന്ന ശിമോൻ,
ⲓ̅ⲉ̅ⲛⲉⲙ ⲙⲁⲧⲑⲉⲟⲥ ⲛⲉⲙ ⲑⲱⲙⲁⲥ ⲛⲉⲙ ⲓⲁⲕⲱⲃⲟⲥ ⳿ⲛⲧⲉ ⲁⲗⲫⲉⲟⲥ ⲛⲉⲙ ⲥⲓⲙⲱⲛ ⲏ ⲉⲧⲟⲩⲙⲟⲩϯ ⳿ⲉⲣⲟϥ ϫⲉ ⲡⲓⲣⲉϥⲭⲟϩ.
16 യാക്കോബിന്റെ മകനായ യൂദാ, വഞ്ചകനായിത്തീർന്ന ഈസ്കര്യോത്ത് യൂദാ.
ⲓ̅ⲋ̅ⲛⲉⲙ ⲓⲟⲩⲇⲁⲥ ⳿ⲛⲧⲉ ⲓⲁⲕⲱⲃⲟⲥ ⲛⲉⲙ ⲓⲟⲩⲇⲁⲥ ⲡⲓ⳿ⲥⲕⲁⲣⲓⲱⲧⲏⲥ.
17 യേശു അവരോടൊപ്പം മലയിൽനിന്ന് ഇറങ്ങി സമതലഭൂമിയിൽ വന്നു. അവിടെ അദ്ദേഹത്തിന്റെ ശിഷ്യരുടെ ഒരു വലിയ സമൂഹവും; ജെറുശലേമിൽനിന്നും യെഹൂദ്യയിലെ മറ്റെല്ലായിടത്തുനിന്നും സമുദ്രതീരപട്ടണങ്ങളായ സോരിൽനിന്നും സീദോനിൽനിന്നും
ⲓ̅ⲍ̅ⲟⲩⲟϩ ⲉⲧⲁϥ⳿ⲓ ⳿ⲉ⳿ϧⲣⲏⲓ ⲛⲉⲙⲱⲟⲩ ϥ⳿ⲟϩⲓ ⳿ⲉⲣⲁⲧϥ ϧⲉⲛ ⲟⲩⲙⲁ⳿ⲛⲕⲟⲓ ⲛⲉⲙ ⲟⲩⲙⲏϣ ⳿ⲛⲧⲉ ⲛⲉϥⲙⲁⲑⲏⲧⲏⲥ ⲛⲉⲙ ⲕⲉⲙⲏϣ ⲉϥⲟϣ ⳿ⲛⲧⲉ ⲡⲓⲗⲁⲟⲥ ⳿ⲉⲃⲟⲗ ϧⲉⲛ ϯⲓⲟⲩⲇⲉ⳿ⲁ ⲧⲏⲣⲥ ⲛⲉⲙ ⲓⲗ̅ⲏ̅ⲙ̅ ⲛⲉⲙ ⳿ⲉⲃⲟⲗ ϧⲉⲛ ϯⲡⲁⲣⲁⲗⲓ⳿ⲁ ⳿ⲛⲧⲉ ⲧⲩⲣⲟⲥ ⲛⲉⲙ ⳿ⲧⲥⲓⲇⲱⲛ ⲛⲏ⳿ⲉⲧⲁⲩ⳿ⲓ ⳿ⲉⲥⲱⲧⲉⲙ ⳿ⲉⲣⲟϥ ⲟⲩⲟϩ ⳿ⲛⲧⲉϥⲧⲁⲗϭⲱⲟⲩ ⳿ⲉⲃⲟⲗϧⲉⲛ ⲛⲟⲩϣⲱⲛⲓ.
18 യേശുവിന്റെ വാക്കുകൾ ശ്രവിക്കാനും രോഗസൗഖ്യംപ്രാപിക്കാനും വലിയൊരു ജനാവലിയും വന്നിട്ടുണ്ടായിരുന്നു. ദുരാത്മപീഡിതർ സൗഖ്യംപ്രാപിച്ചു.
ⲓ̅ⲏ̅ⲟⲩⲟϩ ⲛⲏ⳿ⲉⲧⲁⲩ⳿ⲧϩⲉⲙⲕⲟ ⳿ⲙⲙⲱⲟⲩ ⳿ⲛϫⲉ ⲛⲓⲡ̅ⲛ̅ⲁ̅ ⳿ⲛ⳿ⲁⲕⲁⲑⲁⲣⲧⲟⲛ ⲛⲁϥⲉⲣⲫⲁϧⲣⲓ ⳿ⲉⲣⲱⲟⲩ.
19 അദ്ദേഹത്തിൽനിന്ന് ശക്തി പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കിയിരുന്നതുകൊണ്ടു ജനങ്ങൾ എല്ലാവരും അദ്ദേഹത്തെ സ്പർശിക്കാൻ ശ്രമിച്ചു.
ⲓ̅ⲑ̅ⲟⲩⲟϩ ⲛⲁⲣⲉ ⲡⲓⲙⲏϣ ⲧⲏⲣϥ ⲕⲱϯ ⳿ⲛⲥⲁ ϭⲓ ⲛⲉⲙⲁϥ ϫⲉ ⲟⲩⲏⲓ ⲁ⳿ⲥⲛⲏⲟⲩ ⳿ⲉⲃⲟⲗ ⳿ⲙⲙⲟϥ ⳿ⲛϫⲉ ⲟⲩϫⲟⲙ ⲟⲩⲟϩ ⲛⲁϥⲧⲁⲗϭⲟ ⳿ⲙⲙⲱⲟⲩ ⲧⲏⲣⲟⲩ ⲡⲉ.
20 ശിഷ്യരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങളുടേതല്ലോ ദൈവരാജ്യം.
ⲕ̅ⲟⲩⲟϩ ⳿ⲛⲑⲟϥ ⲉⲧⲁϥϥⲁⲓ ⳿ⲛⲛⲉϥⲃⲁⲗ ⳿ⲉ⳿ⲡϣⲱⲓ ⳿ⲉⲛⲉϥⲙⲁⲑⲏⲧⲏⲥ ⲛⲁϥϫⲱ ⳿ⲙⲙⲟⲥ ⲱⲟⲩ⳿ⲛⲓⲁⲧⲉⲛ ⲑⲏⲛⲟⲩ ⲛⲓϩⲏⲕⲓ ϫⲉ ⲑⲱⲧⲉⲛ ⲧⲉ ϯⲙⲉⲧⲟⲩⲣⲟ ⳿ⲛⲧⲉ ⲫϯ.
21 ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ സംതൃപ്തരാകും. ഇപ്പോൾ വിലപിക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ ആഹ്ലാദിക്കും.
ⲕ̅ⲁ̅ⲱⲟⲩ⳿ⲛⲓⲁⲧⲉⲛ ⲑⲏⲛⲟⲩ ⲛⲏ ⲧϩⲟⲕⲉⲣ ϯⲛⲟⲩ ϫⲉ ⲧⲉⲧⲉⲛⲛⲁⲥⲓ ⲱⲟⲩ⳿ⲛⲓⲁⲧⲉⲛ ⲑⲏⲛⲟⲩ ⲛⲏⲉⲧⲣⲓⲙⲓ ϯⲛⲟⲩ ϫⲉ ⲧⲉⲧⲉⲛⲛⲁⲥⲱⲃⲓ.
22 നിങ്ങൾ മനുഷ്യപുത്രന്റെ (എന്റെ) അനുയായികളായതുകൊണ്ട് ജനം നിങ്ങളെ വെറുത്ത്, സമുദായഭ്രഷ്ടരാക്കി അപമാനിച്ച്, നിങ്ങളുടെ പേരുകൾ ശപിക്കപ്പെട്ടത് എന്ന് ഗണിക്കുമ്പോൾ, നിങ്ങൾ അനുഗൃഹീതർ.
ⲕ̅ⲃ̅ⲱⲟⲩ⳿ⲛⲓⲁⲧⲉⲛ ⲑⲏⲛⲟⲩ ⲉϣⲱⲡ ⲛⲧⲟⲩⲙⲉⲥⲧⲉ ⲑⲏⲛⲟⲩ ⳿ⲛϫⲉ ⲛⲓⲣⲱⲙⲓ ⲟⲩⲟϩ ⳿ⲛⲧⲟⲩⲟⲩⲉⲧ ⲑⲏⲛⲟⲩ ⳿ⲉⲃⲟⲗ ⲟⲩⲟϩ ⳿ⲛⲧⲟⲩϣⲉϣ ⲑⲏⲛⲟⲩ ⲟⲩⲟϩ ⳿ⲛⲧⲟⲩϩⲓ ⲡⲉⲧⲉⲛⲣⲁⲛ ⳿ⲉⲃⲟⲗ ⳿ⲙ⳿ⲫⲣⲏϯ ⳿ⲛⲟⲩⲡⲉⲧϩⲱⲟⲩ ⲉⲑⲃⲉ ⳿ⲡϣⲏⲣⲓ ⳿ⲙ⳿ⲫⲣⲱⲙⲓ.
23 “അന്നാളിൽ നിങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അവരുടെ പൂർവികർ ദൈവത്തിന്റെ പ്രവാചകന്മാരോടും അങ്ങനെതന്നെയാണല്ലോ ചെയ്തത്.
ⲕ̅ⲅ̅ⲣⲁϣⲓ ϧⲉⲛ ⲡⲓ⳿ⲉϩⲟⲟⲩ ⳿ⲉⲧⲉ⳿ⲙⲙⲁⲩ ⲟⲩⲟϩ ⲑⲉⲗⲏⲗ ϩⲏⲡⲡⲉ ⲅⲁⲣ ⲡⲉⲧⲉⲛⲃⲉⲭⲉ ⲟⲩⲛⲓϣϯ ⲡⲉ ⳿ⲛ⳿ϩⲣⲏⲓ ⲉⲛ ⳿ⲧⲫⲉ ⲛⲁⲓ ⲅⲁⲣ ⳿ⲉⲛⲁⲩ⳿ⲓⲣⲓ ⳿ⲙⲙⲱⲟⲩ ⳿ⲛⲛⲓⲡⲣⲟⲫⲏⲧⲏⲥ ⳿ⲛϫⲉ ⲛⲟⲩⲓⲟϯ.
24 “ധനികരായ നിങ്ങൾക്കോ, ഹാ കഷ്ടം! നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾ അനുഭവിച്ചുകഴിഞ്ഞു.
ⲕ̅ⲇ̅⳿ⲡⲗⲏⲛ ⲟⲩⲟⲓ ⲛⲱⲧⲉⲛ ϧⲁ ⲛⲓⲣⲁⲙⲁ⳿ⲟ ϫⲉ ⲁⲣⲉⲧⲉⲛⲕⲏⲛ ⲉⲣⲉⲧⲉⲛϭⲓ ⲙⲡⲉⲧⲉⲛϯϩⲟ.
25 ഇപ്പോൾ ഭക്ഷിച്ചു സംതൃപ്തരായിരിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ വിശന്നുവലയും. ഇപ്പോൾ ആഹ്ലാദിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ അതിദുഃഖത്തോടെ വിലപിക്കും.
ⲕ̅ⲉ̅ⲟⲩⲟⲓ ⲛⲱⲧⲉⲛ ϧⲁ ⲛⲏⲉⲧⲥⲏⲟⲩ ϯⲛⲟⲩ ϫⲉ ⲧⲉⲧⲉⲛⲛⲁ⳿ϩⲕⲟ ⲟⲩⲟⲓ ⲛⲱⲧⲉⲛ ϧⲁ ⲛⲏⲉⲧⲥⲱⲃⲓ ϯⲛⲟⲩ ϫⲉ ⲧⲉⲧⲉⲛⲛⲁⲉⲣϩⲏⲃⲓ ⲩⲟϩ ⲧⲉⲧⲉⲛⲛⲁⲣⲓⲙⲓ.
26 എല്ലാവരും നിങ്ങളെ പ്രശംസിക്കുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം! അവരുടെ പൂർവികരും വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പ്രശംസിച്ചിട്ടുണ്ടല്ലോ.
ⲕ̅ⲋ̅ⲟⲩⲟⲓ ⲛⲱⲧⲉⲛ ⲉϣⲱⲡ ⲁⲩϣⲁⲛϫⲟⲥ ⳿ⲉⲣⲱⲧⲉⲛ ⳿ⲛϫⲉ ⲛⲓⲣⲱⲙⲓ ⲧⲏⲣⲟⲩ ϫⲉ ⲕⲁⲗⲱⲥ ⲛⲁⲓ ⲅⲁⲣ ⲟⲛ ⳿ⲙⲡⲁⲓⲣⲏϯ ⳿ⲉⲛⲁⲩ⳿ⲓⲣⲓ ⲙⲙⲱⲟⲩ ⳿ⲛⲛⲓⲡⲣⲟⲫⲏⲧⲏⲥ ⳿ⲛⲛⲟⲩϫ ⳿ⲛϫⲉ ⲛⲟⲩⲓⲟϯ.
27 “എന്നാൽ, എന്റെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയട്ടെ: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക,
ⲕ̅ⲍ̅ⲁⲗⲗⲁ ϯϫⲱ ⳿ⲙⲙⲟⲥ ⲛⲱⲧⲉⲛ ϧⲁ ⲛⲏⲉⲧⲥⲱⲧⲉⲙ ϫⲉ ⲙⲉⲛⲣⲉ ⲛⲉⲧⲉⲛϫⲁϫⲓ ⲁⲣⲓ ⲉⲑⲛⲁⲛⲉϥ ⳿ⲛⲛⲏⲉⲑⲙⲟⲥϯ ⳿ⲙⲙⲱⲧⲉⲛ.
28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.
ⲕ̅ⲏ̅⳿ⲥⲙⲟⲩ ⳿ⲉⲛⲏⲉⲧⲥⲁϩⲟⲩ⳿ⲓ ⳿ⲉⲣⲱⲧⲉⲛ ⲧⲱⲃϩ ⳿ⲉϫⲉⲛ ⲛⲏⲉⲧϭⲟϫⲓ ⳿ⲛⲥⲁ ⲑⲏⲛⲟⲩ.
29 ഒരാൾ നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നെങ്കിൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം എടുക്കുന്നയാൾക്ക് വസ്ത്രവുംകൂടെ നൽകാൻ മടിക്കരുത്.
ⲕ̅ⲑ̅ⲫⲏⲉⲑⲛⲁϩⲓⲟⲩ⳿ⲓ ⲉⲛ ⲧⲁⲓⲟⲩⲟϫⲓ ⲭⲁ ϯⲭⲉϯ ϧⲁⲧⲟⲧϥ ⲟⲩⲟϩ ⲫⲏⲉⲑⲛⲁⲱⲗⲓ ⳿ⲙⲡⲉⲕ⳿ϩⲃⲟⲥ ⳿ⲙⲡⲉⲣⲧⲁϩⲛⲟ ⳿ⲙⲙⲟϥ ⳿ⲉⲱⲗⲓ ⳿ⲛⲧⲉⲕⲕⲉ⳿ϣⲑⲏ ⲛ.
30 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നവർക്ക് അത് നൽകുക; നിനക്കുള്ളത് ആരെങ്കിലും അപഹരിച്ചാൽ അതു തിരികെ ആവശ്യപ്പെടരുത്.
ⲗ̅ⲟⲩⲟⲛ ⲇⲉ ⲛⲓⲃⲉⲛ ⲑⲛⲁⲉⲣⲉⲧⲓⲛ ⳿ⲙⲙⲟⲕ ⲙⲟⲓ ⲛⲁϥ ⲟⲩⲟϩ ⲫⲏⲉⲑⲛⲁⲉⲗ ⲛⲉⲧⲉⲛⲟⲩⲕ ⳿ⲙⲡⲉⲣϣⲁⲧϥ ⳿ⲙⲙⲱⲟⲩ.
31 മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക.
ⲗ̅ⲁ̅ⲟⲩⲟϩ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲉⲧⲉⲧⲉⲛⲟⲩⲱϣ ⳿ⲛⲧⲟⲩ⳿ⲓⲣⲓ ⲱⲧⲉⲛ ⳿ⲛϫⲉ ⲛⲓⲣⲱⲙⲓ ⲁⲣⲓⲟⲩ⳿ⲓ ⲛⲱⲟⲩ ϩⲱⲧⲉⲛ ⳿ⲙⲡⲁⲓⲣⲏϯ.
32 “നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ അതിൽ നിങ്ങൾക്ക് അഭിമാനിക്കാൻ എന്താണുള്ളത്? പാപികളെന്നു സമൂഹം പരിഗണിക്കുന്നവരും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ.
ⲗ̅ⲃ̅ⲟⲩⲟϩ ⲓⲥϫⲉ ⲁⲣⲉⲧⲉⲛⲛⲁⲙⲉⲛⲣⲉ ⲛⲏⲉⲑⲙⲉⲓ ⳿ⲙⲙⲱⲧⲉⲛ ⲁϣ ⲡⲉ ⲡⲉⲧⲉⲛ⳿ϩⲙⲟⲧ ⲕⲉ ⲁⲣ ⲛⲓⲕⲉⲣⲉϥⲉⲣⲛⲟⲃⲓ ⲁⲩⲙⲉⲓ ⳿ⲛⲛⲏⲉⲑⲙⲉⲓ ⳿ⲙⲙⲱⲟⲩ.
33 നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നിങ്ങൾ നന്മ ചെയ്താൽ അതിൽ അഭിമാനിക്കാൻ എന്താണുള്ളത്? പാപികളും അതുതന്നെ ചെയ്യുന്നുണ്ടല്ലോ.
ⲗ̅ⲅ̅ⲟⲩⲟϩ ⲉϣⲱⲡ ⲁⲣⲉⲧⲉⲛⲛⲁⲉⲣ ⲡⲉⲑⲛⲁⲛⲉϥ ⳿ⲛⲛⲏⲉⲧⲉⲣ ⲡⲉⲑⲛⲁⲛⲉϥ ⲛⲉⲙⲱⲧⲉⲛ ⲁϣ ⲡⲉ ⲡⲉⲧⲉⲛ⳿ϩⲙⲟⲧ ⲛⲓⲕⲉⲣⲉϥⲉⲣⲛⲟⲃⲓ ⲥⲉ⳿ⲓⲣⲓ ⳿ⲙⲡⲁⲓⲣⲏϯ.
34 തിരികെ ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾ വായ്പകൊടുത്താൽ അതിൽ നിങ്ങൾക്ക് എന്താണ് അഭിമാനിക്കാനുള്ളത്? പാപികളും എല്ലാം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ, പാപികൾക്കു വായ്പകൊടുക്കുന്നുണ്ടല്ലോ.
ⲗ̅ⲇ̅ⲟⲩⲟϩ ⲉϣⲱⲡ ⲁⲣⲉⲧⲉⲛϣⲁⲛⲉⲣⲇⲁⲛⲓⲍⲓⲛ ⳿ⲛϩⲁⲛⲟⲩⲟⲛ ⲉⲣⲉⲧⲉⲛϩⲉⲗⲡⲓⲥ ⳿ⲉϭⲓ ⳿ⲛⲧⲟⲧⲟⲩ ϣ ⲡⲉ ⲡⲉⲧⲉⲛ⳿ϩⲙⲟⲧ ⲛⲓⲕⲉⲣⲉϥⲉⲣⲛⲟⲃⲓ ϩⲱⲟⲩ ⲥⲉⲉⲣⲇⲁⲛⲓⲍⲓⲛ ⳿ⲛⲛⲓⲣⲉϥⲉⲣⲛⲟⲃⲓ ϩⲓⲛⲁ ⳿ⲛⲧⲟⲩϭⲓ ⳿ⲛⲧⲟⲧⲟⲩ ⳿ⲛⲧⲟⲩϣⲉⲃⲓⲱ.
35 എന്നാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക; തിരികെ ലഭിക്കുമെന്ന പ്രതീക്ഷകൂടാതെ അവർക്കു വായ്പകൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം മഹത്തായിരിക്കും. അങ്ങനെയാണ് പരമോന്നതന്റെ മക്കൾ പ്രവർത്തിക്കുക; കാരണം, അവിടന്നു നന്ദികെട്ടവരോടും ദുഷ്ടരോടും ദയാലുവാകുന്നു.
ⲗ̅ⲉ̅⳿ⲡⲗⲏⲛ ⲙⲉⲛⲣⲉ ⲉⲧⲉⲛϫⲁϫⲓ ⲟⲩⲟϩ ⲁⲣⲓ ⲡⲉⲑⲛⲁⲛⲉϥ ⲛⲱⲟⲩ ⲟⲩⲟϩ ⲙⲟⲓ ⳿ⲛⲧⲉⲧⲉⲛⲉⲣⲁⲡⲉⲗⲡⲓⲍⲓⲛ ⲁⲛ ⳿ⲛ⳿ϩⲗⲓ ⲟⲩⲟϩ ⳿ϥⲛⲁϣⲱⲡⲓ ⳿ⲛϫⲉ ⲡⲉⲧⲉⲛⲃⲉⲭⲉ ⳿ⲉⲛⲁϣⲱϥ ⲟⲩⲟϩ ⲉⲧⲉⲛⲛⲁϣⲱⲡⲓ ⳿ⲛϣⲏⲣⲓ ⳿ⲙⲡⲉⲧϭⲟⲥⲓ ϫⲉ ⳿ⲛⲑⲟϥ ⲟⲩⲭ̅ⲥ̅ ⲡⲉ ⳿ⲉϫⲉⲛ ⲛⲓⲁⲧ⳿ϩⲙⲟⲧ ⲛⲉⲙ ⲛⲓⲡⲟⲛⲏⲣⲟⲥ.
36 നിങ്ങളുടെ പിതാവ് കരുണാമയൻ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.
ⲗ̅ⲋ̅ϣⲱⲡⲓ ⲉⲣⲉⲧⲉⲛⲟⲓ ⳿ⲛⲛⲁⲏⲧ ⳿ⲙ⳿ⲫⲣⲏϯ ⳿ⲙⲡⲉⲧⲉⲛⲓⲱⲧ ⲉϥⲟⲓ ⳿ⲛⲛⲁⲏⲧ.
37 “മറ്റുള്ളവരെ ന്യായംവിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല. ശിക്ഷവിധിക്കരുത്; നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല. ക്ഷമിക്കുക; നിങ്ങളോടും ക്ഷമിക്കും.
ⲗ̅ⲍ̅⳿ⲙⲡⲉⲣϯϩⲁⲡ ⲟⲩⲟϩ ⳿ⲛⲛⲟⲩϯϩⲁⲡ ⳿ⲉⲣⲱⲧⲉⲛ ⳿ⲙⲡⲉⲣϩⲓⲟⲩ⳿ⲓ ⳿ⲙ⳿ⲡϩⲁⲡ ⲟⲩⲟϩ ⲥⲉⲛⲁϩⲓ ⲑⲏⲛⲟⲩ ⳿ⲙ⳿ⲡϩⲁⲡ ⲁⲛ ⲭⲱ ⲉⲃⲟⲗ ⲟⲩⲟϩ ⳿ⲛⲧⲟⲩⲭⲱ ⲛⲱⲧⲉⲛ ⳿ⲉⲃⲟⲗ.
38 കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും; അളവുപാത്രത്തിൽ അമർത്തിക്കുലുക്കി പുറത്തേക്കു കവിയുന്ന അളവിൽ നിങ്ങളുടെ മടിയിൽ പ്രതിഫലം ലഭിക്കും. നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.”
ⲗ̅ⲏ̅ⲙⲟⲓ ⲟⲩⲟϩ ⳿ⲛⲧⲟⲩϯ ⲛⲱⲧⲉⲛ ⲟⲩϣⲓ ⳿ⲉⲛⲁⲛⲉϥ ⲉϥⲙⲉϩ ⲉϥϩⲉⲛϩⲱⲛ ⲉϥⲫⲉⲛⲫⲱⲛ ⳿ⲉⲃⲟⲗ ⲥⲉⲛⲁⲧⲏⲓϥ ⲉ⳿ϧⲣⲏⲓ ⳿ⲉⲕⲉⲛ ⲑⲏⲛⲟⲩ ⲡⲓϣⲓ ⲅⲁⲣ ⲉⲧⲉⲧⲉⲛⲛⲁϣⲓ ⳿ⲙⲙⲟϥ ⲁⲩⲛⲁϣⲓ ⲛⲱⲧⲉⲛ ⳿ⲙⲙⲟϥ.
39 തുടർന്ന് യേശു അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരന്ധന് മറ്റൊരന്ധനെ നയിക്കാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീണുപോകുകയില്ലയോ?
ⲗ̅ⲑ̅ⲁϥϫⲉ ⲕⲉⲡⲁⲣⲁⲃⲟⲗⲏ ⲇⲉ ⲛⲱⲟⲩ ϫⲉ ⲙⲏⲧⲓ ⲟⲩⲟⲛ ϣϫⲟⲙ ⳿ⲛⲟⲩⲃⲉⲗⲗⲉ ⳿ⲉϭⲓⲙⲱⲓⲧ ϧⲁϫⲱϥ ⳿ⲛⲟⲩⲃⲉⲗⲗⲉ ⲙⲏ ⲥⲉⲛⲁϩⲉⲓ ⲁⲛ ⳿ⲉ⳿ϧⲣⲏⲓ ⳿ⲛⲟⲩϣⲓⲕ ⳿ⲙ⳿ⲡⲃ̅.
40 ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; എന്നാൽ അഭ്യസനം പൂർത്തിയാക്കിയ ശിഷ്യൻ ഗുരുവിനെപ്പോലെയായിത്തീരും.
ⲙ̅ⲙⲏ ⲟⲩⲟⲛ ⲟⲩⲙⲁⲑⲏⲧⲏⲥ ⲉϥⲟⲩⲟⲧ ⳿ⲉⲡⲉϥⲣⲉϥϯ⳿ⲥⲃⲱ ⲙⲁⲣⲉϥϣⲱⲡⲓ ⲇⲉ ⳿ⲛϫⲉ ⲟⲩⲟⲛ ⲛⲓⲃⲉⲛ ⲉϥⲥⲉⲃⲧⲱⲧ ⳿ⲙ⳿ⲫⲣⲏϯ ⳿ⲙⲡⲓⲣⲉϥϯ⳿ⲥⲃⲱ.
41 “സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്?
ⲙ̅ⲁ̅ⲉⲑⲃⲉⲟⲩ ϫⲉ ⳿ⲭⲛⲁⲩ ⳿ⲉⲡⲓϫⲏⲓ ϧⲉⲛ ⳿ⲫⲃⲁⲗ ⳿ⲙⲡⲉⲕⲥⲟⲛ ⲡⲓⲥⲟⲓ ⲇⲉ ⲉⲧϧⲉⲛ ⲡⲉⲕⲃⲁⲗ ⳿ⲛ⳿ⲕϯ⳿ⲛⲓⲁⲧⲕ ⳿ⲙⲙⲟϥ ⲁⲛ.
42 നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ അതു കാണാതെ ‘സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.
ⲙ̅ⲃ̅ⲓⲉ ⲡⲱⲥ ⲟⲩⲟⲛ ⳿ϣϫⲟⲙ ⳿ⲙⲙⲟⲕ ⳿ⲉϫⲟⲥ ⳿ⲙⲡⲉⲕⲥⲟⲛ ϫⲉ ⲡⲁⲥⲟⲛ ⲭⲁⲧ ⳿ⲛⲧⲁϩⲓ ⲓϫⲏⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⲡⲉⲕⲃⲁⲗ ⳿ⲛⲑⲟⲕ ⲇⲉ ϩⲱⲕ ⳿ⲭⲛⲁⲩ ⲁⲛ ⳿ⲉⲡⲓⲥⲟⲓ ⲉⲧϧⲉⲛ ⲡⲉⲕⲃⲁⲗ ⲡⲓϣⲟⲃⲓ ϩⲓ ⲡⲓⲥⲟⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⲡⲉⲕⲃⲁⲗ ⳿ⲛϣⲟⲣⲡ ⲟⲩⲟϩ ⲧⲟⲧⲉ ⲉⲕ⳿ⲉⲛⲁⲩ ⳿ⲙⲃⲟⲗ ⳿ⲉϩⲓ ⲡⲓϫⲏⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲫⲃⲁⲗ ⳿ⲙⲡⲉⲕⲥⲟⲛ.
43 “വിഷഫലം കായ്ക്കുന്ന നല്ലവൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന വിഷവൃക്ഷവുമില്ല.
ⲙ̅ⲅ̅ⲟⲩ ⲅⲁⲣ ⳿ⲙⲙⲟⲛ ⲟⲩ⳿ϣϣⲏⲛ ⳿ⲉⲛⲁⲛⲉϥ ⲉϥ⳿ⲓⲣⲓ ⳿ⲛⲟⲩⲟⲩⲧⲁϩ ⲉϥϩⲱⲟⲩ ⲡⲁⲗⲓⲛ ⲙⲙⲟⲛ ⲟⲩ⳿ϣϣⲏⲛ ⲉϥϩⲱⲟⲩ ⲉϥ⳿ⲓⲣⲓ ⳿ⲛⲟⲩⲟⲩⲧⲁϩ ⳿ⲉⲛⲁⲛⲉϥ.
44 ഏതു വൃക്ഷവും അതിന്റെ ഫലംകൊണ്ട് തിരിച്ചറിയാം. ആരും മുൾച്ചെടികളിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽനിന്ന് മുന്തിരിക്കുലയോ ശേഖരിക്കുന്നില്ല.
ⲙ̅ⲇ̅ⲡⲓⲟⲩⲁⲓ ⲅⲁⲣ ⲡⲓⲟⲩⲁⲓ ⳿ⲛⲛⲓ⳿ϣϣⲏⲛ ⲉϣⲁⲩⲥⲟⲩⲱⲛϥ ⳿ⲉⲃⲟⲗ ϧⲉⲛ ⲡⲉϥⲟⲩⲧⲁϩ ⲟⲩ ⲅⲁⲣ ⳿ⲙⲡⲁⲩⲥⲉⲕ ⲕⲉⲛⲧⲉ ⳿ⲉⲃⲟⲗ ϧⲉⲛ ϩⲁⲛⲥⲟⲩⲣⲓ ⲟⲩⲟϩ ⳿ⲙⲡⲁⲩϭⲉⲗ ⳿ⲁⲗⲟⲗⲓ ⳿ⲉⲃⲟⲗ ϩⲓ ⲟⲩⲃⲁⲧⲟⲥ.
45 നല്ല മനുഷ്യൻ, തന്റെ ഹൃദയത്തിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്റെ ഹൃദയത്തിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്.
ⲙ̅ⲉ̅ⲡⲓⲁⲅⲁⲑⲟⲥ ⳿ⲛⲣⲱⲙⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⲡⲓⲁϩⲟ ⳿ⲛⲁⲅⲁⲑⲟⲛ ⳿ⲛⲧⲉ ⲡⲉϥϩⲏⲧ ϣⲁϥ⳿ⲓⲛⲓ ⳿ⲙⲡⲓⲁⲅⲁⲑⲟⲛ ⳿ⲉⲃⲟⲗ ⲟⲩⲟϩ ⲡⲓⲥⲁ⳿ⲙⲡⲉⲧϩⲱⲟⲩ ⳿ⲉⲃⲟⲗ ϧⲉⲛ ⲡⲓⲁϩⲟ ⲉⲧϩⲱⲟⲩ ϣⲁϥⲓⲛⲓ ⳿ⲙⲡⲓⲡⲉⲧϩⲱⲟⲩ ⳿ⲉⲃⲟⲗ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲡϩⲟⲩⲟ ⳿ⲙ⳿ⲡϩⲏⲧ ϣⲁⲣⲉ ⲡⲓⲣⲱϥ ⲥⲁϫⲓ.
46 “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ,’ എന്നു വിളിക്കുകയും ഞാൻ പറയുന്നതു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
ⲙ̅ⲋ̅ⲉⲑⲃⲉⲟⲩ ⲇⲉ ⲧⲉⲧⲉⲛⲙⲟⲩϯ ⳿ⲉⲣⲟⲓ ϫⲉ Ⲡ⳪ Ⲡ⳪ ⲟⲩⲟϩ ⲧⲉⲧⲉⲛ⳿ⲓⲣⲓ ⲁⲛ ⳿ⲛⲛⲏ ⳿ⲉϯϫⲱ ⳿ⲙⲙⲱⲟⲩ.
47 എന്റെ അടുക്കൽവന്ന് എന്റെ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി ആരോടു സദൃശൻ എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.
ⲙ̅ⲍ̅ⲟⲩⲟⲛ ⲛⲓⲃⲉⲛ ⲉⲑⲛⲁ⳿ⲓ ϩⲁⲣⲟⲓ ⲟⲩⲟϩ ⳿ⲛⲧⲉϥⲥⲱⲧⲉⲙ ⳿ⲉⲛⲁⲥⲁϫⲓ ⲟⲩⲟϩ ⳿ⲛⲧⲉϥⲁⲓⲧⲟⲩ ϯⲛⲁⲧⲁⲙⲱⲧⲉⲛ ϫⲉ ⲁϥⲧⲉⲛⲑⲱⲛⲧ ⳿ⲉⲛⲓⲙ.
48 ആഴത്തിൽ കുഴിച്ചു പാറമേൽ അടിസ്ഥാനമിട്ടു വീടുപണിയുന്നവനോട് സദൃശനാണയാൾ. പ്രളയമുണ്ടായി ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചു. എന്നാൽ, അത് ബലവത്തായി പണിതിരുന്നതുകൊണ്ട് അതിന് ഇളക്കം തട്ടിയതേയില്ല.
ⲙ̅ⲏ̅ⲁ ⲧⲉⲛⲑⲱⲛⲧ ⳿ⲉⲟⲩⲣⲱⲙⲓ ⲉϥⲕⲱⲧ ⳿ⲛⲟⲩⲏⲓ ⲫⲏⲉⲧⲁϥϫⲱϫⲓ ⲟⲩⲟϩ ⲁϥϣⲱⲕⲓ ⳿ⲉ⳿ϧⲣⲏⲓ ⲟⲩⲟϩ ⲁϥⲭⲱ ⳿ⲛⲟⲩⲥⲉⲛϯ ϩⲓϫⲉⲛ ϯⲡⲉⲧⲣⲁ ⲧⲁⲩϣⲱⲡⲓ ⲇⲉ ⳿ⲛϫⲉ ϩⲁⲛⲙⲟⲩ⳿ⲛϩⲱⲟⲩ ⲉⲩⲟϣ ⲁϥⲕⲱⲗϩ ⳿ⲛϫⲉ ⳿ⲡⲓⲁⲣⲟ ⳿ⲉϧⲟⲩⲛ ⳿ⲛⲥⲁ ⲡⲓⲏⲓ ⳿ⲉⲧⲉ⳿ⲙⲙⲁⲩ ⲟⲩⲟϩ ⳿ⲙⲡⲉϥ⳿ϣϫⲉⲙϫⲟⲙ ⳿ⲛⲕⲓⲙ ⳿ⲉⲣⲟϥ ⲉⲑⲃⲉϫⲉ ⲛⲁϥⲕⲏⲧ ⳿ⲛⲕⲁⲗⲱⲥ.
49 എന്നാൽ, എന്റെ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി, അടിസ്ഥാനമിടാതെ മണ്ണിന്മേൽ വീടുപണിത മനുഷ്യനോട് സദൃശൻ. ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചയുടൻതന്നെ അതു തകർന്നുവീണു; അതിന്റെ നാശം പരിപൂർണമായിരുന്നു.”
ⲙ̅ⲑ̅ⲫⲏ ⲇⲉ ⲉⲑⲛⲁⲥⲱⲧⲉⲙ ⳿ⲉⲛⲁⲥⲁϫⲓ ⲟⲩⲟϩ ⳿ⲛⲧⲉϥ⳿ϣⲧⲉⲙⲁⲓⲧⲟⲩ ⲁϥⲧⲉⲛⲑⲱⲛⲧ ⳿ⲉⲟⲩⲣⲱⲙⲓ ⳿ⲉⲁϥⲕⲱⲧ ⳿ⲛⲟⲩⲏⲓ ϩⲓϫⲉⲛ ⲓⲕⲁϩⲓ ⲭⲱⲣⲓⲥ ⲥⲉⲛϯ ⲫⲏⲉⲧⲁ ⲡⲓⲓⲁⲣⲟ ⲕⲱⲗϩ ⳿ⲉϧⲟⲩⲛ ⳿ⲉⲣⲟϥ ⲟⲩⲟϩ ⲥⲁⲧⲟⲧϥ ⲁϥϩⲉⲓ ⲟⲩⲟϩ ⲁ ⳿ⲡϩⲉⲓ ⳿ⲙⲡⲓⲏⲓ ⳿ⲉⲧⲉ⳿ⲙⲙⲁⲩ ⲁϥⲉⲣⲟⲩⲛⲓϣϯ