< ലൂക്കോസ് 5 >

1 ഒരു ദിവസം യേശു ഗെന്നേസരെത്ത് തടാകതീരത്തു നിൽക്കുമ്പോൾ, ജനക്കൂട്ടം ദൈവവചനം കേൾക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
ଅନନ୍ତରଂ ଯୀଶୁରେକଦା ଗିନେଷରଥ୍ଦସ୍ୟ ତୀର ଉତ୍ତିଷ୍ଠତି, ତଦା ଲୋକା ଈଶ୍ୱରୀଯକଥାଂ ଶ୍ରୋତୁଂ ତଦୁପରି ପ୍ରପତିତାଃ|
2 അപ്പോൾ വല കഴുകിക്കൊണ്ടിരുന്ന മീൻപിടിത്തക്കാരുടെ രണ്ട് വള്ളം തടാകതീരത്തോട് ചേർന്നു കിടക്കുന്നത് അദ്ദേഹം കണ്ടു.
ତଦାନୀଂ ସ ହ୍ଦସ୍ୟ ତୀରସମୀପେ ନୌଦ୍ୱଯଂ ଦଦର୍ଶ କିଞ୍ଚ ମତ୍ସ୍ୟୋପଜୀୱିନୋ ନାୱଂ ୱିହାଯ ଜାଲଂ ପ୍ରକ୍ଷାଲଯନ୍ତି|
3 അവയിലൊന്ന് ശിമോന്റേതായിരുന്നു. യേശു അതിൽ കയറിയിട്ട് വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ ശിമോനോട് ആവശ്യപ്പെട്ടു. അദ്ദേഹം ആ വള്ളത്തിൽ ഇരുന്നുകൊണ്ട് ജനത്തെ ഉപദേശിച്ചു.
ତତସ୍ତଯୋର୍ଦ୍ୱଯୋ ର୍ମଧ୍ୟେ ଶିମୋନୋ ନାୱମାରୁହ୍ୟ ତୀରାତ୍ କିଞ୍ଚିଦ୍ଦୂରଂ ଯାତୁଂ ତସ୍ମିନ୍ ୱିନଯଂ କୃତ୍ୱା ନୌକାଯାମୁପୱିଶ୍ୟ ଲୋକାନ୍ ପ୍ରୋପଦିଷ୍ଟୱାନ୍|
4 യേശു തന്റെ പ്രഭാഷണം അവസാനിപ്പിച്ചതിനുശേഷം, “നിന്റെ വള്ളം ആഴമുള്ളിടത്തേക്ക് നീക്കി അവിടെ വലയിറക്കുക” എന്ന് ശിമോനോട് കൽപ്പിച്ചു.
ପଶ୍ଚାତ୍ ତଂ ପ୍ରସ୍ତାୱଂ ସମାପ୍ୟ ସ ଶିମୋନଂ ୱ୍ୟାଜହାର, ଗଭୀରଂ ଜଲଂ ଗତ୍ୱା ମତ୍ସ୍ୟାନ୍ ଧର୍ତ୍ତୁଂ ଜାଲଂ ନିକ୍ଷିପ|
5 അതിനു ശിമോൻ, “പ്രഭോ, രാത്രിമുഴുവൻ കഷ്ടപ്പെട്ടിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ച് ഞാൻ വലയിറക്കാം” എന്ന് ഉത്തരം പറഞ്ഞു.
ତତଃ ଶିମୋନ ବଭାଷେ, ହେ ଗୁରୋ ଯଦ୍ୟପି ୱଯଂ କୃତ୍ସ୍ନାଂ ଯାମିନୀଂ ପରିଶ୍ରମ୍ୟ ମତ୍ସ୍ୟୈକମପି ନ ପ୍ରାପ୍ତାସ୍ତଥାପି ଭୱତୋ ନିଦେଶତୋ ଜାଲଂ କ୍ଷିପାମଃ|
6 അവർ അങ്ങനെ ചെയ്തപ്പോൾ വലിയ മീൻകൂട്ടം വലയിൽപ്പെട്ടു; അവരുടെ വല കീറാൻ തുടങ്ങി.
ଅଥ ଜାଲେ କ୍ଷିପ୍ତେ ବହୁମତ୍ସ୍ୟପତନାଦ୍ ଆନାଯଃ ପ୍ରଚ୍ଛିନ୍ନଃ|
7 അപ്പോളവർ, മറ്റേ വള്ളത്തിലുള്ള പങ്കാളികൾ വന്നു തങ്ങളെ സഹായിക്കേണ്ടതിന് അവരെ ആംഗ്യംകാട്ടി വിളിച്ചു. അവർ വന്നു, രണ്ട് വള്ളങ്ങളും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു.
ତସ୍ମାଦ୍ ଉପକର୍ତ୍ତୁମ୍ ଅନ୍ୟନୌସ୍ଥାନ୍ ସଙ୍ଗିନ ଆଯାତୁମ୍ ଇଙ୍ଗିତେନ ସମାହ୍ୱଯନ୍ ତତସ୍ତ ଆଗତ୍ୟ ମତ୍ସ୍ୟୈ ର୍ନୌଦ୍ୱଯଂ ପ୍ରପୂରଯାମାସୁ ର୍ୟୈ ର୍ନୌଦ୍ୱଯଂ ପ୍ରମଗ୍ନମ୍|
8 ഇതു കണ്ടപ്പോൾ ശിമോൻ പത്രോസ് യേശുവിന്റെ കാൽക്കൽവീണ്, “കർത്താവേ, എന്നെവിട്ടു പോകണമേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നു” എന്നു പറഞ്ഞു.
ତଦା ଶିମୋନ୍ପିତରସ୍ତଦ୍ ୱିଲୋକ୍ୟ ଯୀଶୋଶ୍ଚରଣଯୋଃ ପତିତ୍ୱା, ହେ ପ୍ରଭୋହଂ ପାପୀ ନରୋ ମମ ନିକଟାଦ୍ ଭୱାନ୍ ଯାତୁ, ଇତି କଥିତୱାନ୍|
9 ശിമോനും ശിമോന്റെ എല്ലാ കൂട്ടുകാരും തങ്ങൾ നടത്തിയ മീൻപിടിത്തത്തെപ്പറ്റി വിസ്മയഭരിതരായിരുന്നു;
ଯତୋ ଜାଲେ ପତିତାନାଂ ମତ୍ସ୍ୟାନାଂ ଯୂଥାତ୍ ଶିମୋନ୍ ତତ୍ସଙ୍ଗିନଶ୍ଚ ଚମତ୍କୃତୱନ୍ତଃ; ଶିମୋନଃ ସହକାରିଣୌ ସିୱଦେଃ ପୁତ୍ରୌ ଯାକୂବ୍ ଯୋହନ୍ ଚେମୌ ତାଦୃଶୌ ବଭୂୱତୁଃ|
10 സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നീ പങ്കാളികളും വിസ്മയിച്ചു. അപ്പോൾ യേശു ശിമോനോട്, “ഭയപ്പെടരുത്; ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു.
ତଦା ଯୀଶୁଃ ଶିମୋନଂ ଜଗାଦ ମା ଭୈଷୀରଦ୍ୟାରଭ୍ୟ ତ୍ୱଂ ମନୁଷ୍ୟଧରୋ ଭୱିଷ୍ୟସି|
11 അങ്ങനെ, അവർ തങ്ങളുടെ വള്ളങ്ങൾ വലിച്ചു കരയ്ക്കു കയറ്റിയശേഷം എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
ଅନନ୍ତରଂ ସର୍ୱ୍ୱାସୁ ନୌସୁ ତୀରମ୍ ଆନୀତାସୁ ତେ ସର୍ୱ୍ୱାନ୍ ପରିତ୍ୟଜ୍ୟ ତସ୍ୟ ପଶ୍ଚାଦ୍ଗାମିନୋ ବଭୂୱୁଃ|
12 യേശു ഒരു പട്ടണത്തിൽ ആയിരുന്നപ്പോൾ ദേഹമാസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ അവിടെവന്നു. അയാൾ യേശുവിനെ കണ്ടിട്ട് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.
ତତଃ ପରଂ ଯୀଶୌ କସ୍ମିଂଶ୍ଚିତ୍ ପୁରେ ତିଷ୍ଠତି ଜନ ଏକଃ ସର୍ୱ୍ୱାଙ୍ଗକୁଷ୍ଠସ୍ତଂ ୱିଲୋକ୍ୟ ତସ୍ୟ ସମୀପେ ନ୍ୟୁବ୍ଜଃ ପତିତ୍ୱା ସୱିନଯଂ ୱକ୍ତୁମାରେଭେ, ହେ ପ୍ରଭୋ ଯଦି ଭୱାନିଚ୍ଛତି ତର୍ହି ମାଂ ପରିଷ୍କର୍ତ୍ତୁଂ ଶକ୍ନୋତି|
13 യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠരോഗത്തിൽനിന്ന് അയാൾക്കു സൗഖ്യം ലഭിച്ചു.
ତଦାନୀଂ ସ ପାଣିଂ ପ୍ରସାର୍ୟ୍ୟ ତଦଙ୍ଗଂ ସ୍ପୃଶନ୍ ବଭାଷେ ତ୍ୱଂ ପରିଷ୍କ୍ରିଯସ୍ୱେତି ମମେଚ୍ଛାସ୍ତି ତତସ୍ତତ୍କ୍ଷଣଂ ସ କୁଷ୍ଠାତ୍ ମୁକ୍ତଃ|
14 അപ്പോൾ യേശു അവനോട്, “ഇത് ആരോടും പറയരുത്, എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു കൽപ്പിച്ചു.
ପଶ୍ଚାତ୍ ସ ତମାଜ୍ଞାପଯାମାସ କଥାମିମାଂ କସ୍ମୈଚିଦ୍ ଅକଥଯିତ୍ୱା ଯାଜକସ୍ୟ ସମୀପଞ୍ଚ ଗତ୍ୱା ସ୍ୱଂ ଦର୍ଶଯ, ଲୋକେଭ୍ୟୋ ନିଜପରିଷ୍କୃତତ୍ୱସ୍ୟ ପ୍ରମାଣଦାନାଯ ମୂସାଜ୍ଞାନୁସାରେଣ ଦ୍ରୱ୍ୟମୁତ୍ମୃଜସ୍ୱ ଚ|
15 എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത വളരെ പരന്നു. തൽഫലമായി വലിയ ജനക്കൂട്ടങ്ങൾ അദ്ദേഹത്തിന്റെ വചനം കേൾക്കാനും തങ്ങളുടെ രോഗസൗഖ്യത്തിനുമായി വന്നുചേർന്നു.
ତଥାପି ଯୀଶୋଃ ସୁଖ୍ୟାତି ର୍ବହୁ ୱ୍ୟାପ୍ତୁମାରେଭେ କିଞ୍ଚ ତସ୍ୟ କଥାଂ ଶ୍ରୋତୁଂ ସ୍ୱୀଯରୋଗେଭ୍ୟୋ ମୋକ୍ତୁଞ୍ଚ ଲୋକା ଆଜଗ୍ମୁଃ|
16 എന്നാൽ, യേശു പലപ്പോഴും വിജനസ്ഥലങ്ങളിലേക്കു പിൻവാങ്ങി പ്രാർഥിച്ചുകൊണ്ടിരുന്നു.
ଅଥ ସ ପ୍ରାନ୍ତରଂ ଗତ୍ୱା ପ୍ରାର୍ଥଯାଞ୍ଚକ୍ରେ|
17 ഒരു ദിവസം യേശു ഉപദേശിക്കുമ്പോൾ ഗലീലയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും വന്നെത്തിയ പരീശന്മാരും വേദജ്ഞരും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. രോഗികളെ സൗഖ്യമാക്കാൻ കർത്താവിന്റെ ശക്തി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു.
ଅପରଞ୍ଚ ଏକଦା ଯୀଶୁରୁପଦିଶତି, ଏତର୍ହି ଗାଲୀଲ୍ୟିହୂଦାପ୍ରଦେଶଯୋଃ ସର୍ୱ୍ୱନଗରେଭ୍ୟୋ ଯିରୂଶାଲମଶ୍ଚ କିଯନ୍ତଃ ଫିରୂଶିଲୋକା ୱ୍ୟୱସ୍ଥାପକାଶ୍ଚ ସମାଗତ୍ୟ ତଦନ୍ତିକେ ସମୁପୱିୱିଶୁଃ, ତସ୍ମିନ୍ କାଲେ ଲୋକାନାମାରୋଗ୍ୟକାରଣାତ୍ ପ୍ରଭୋଃ ପ୍ରଭାୱଃ ପ୍ରଚକାଶେ|
18 അപ്പോൾ ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയിൽ വഹിച്ചുകൊണ്ടുവന്നു. അവനെ യേശു ഇരുന്നിരുന്ന വീടിനുള്ളിൽ കൊണ്ടുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ കിടത്താൻ ശ്രമിച്ചു.
ପଶ୍ଚାତ୍ କିଯନ୍ତୋ ଲୋକା ଏକଂ ପକ୍ଷାଘାତିନଂ ଖଟ୍ୱାଯାଂ ନିଧାଯ ଯୀଶୋଃ ସମୀପମାନେତୁଂ ସମ୍ମୁଖେ ସ୍ଥାପଯିତୁଞ୍ଚ ୱ୍ୟାପ୍ରିଯନ୍ତ|
19 ജനത്തിരക്കു നിമിത്തം അങ്ങനെ ചെയ്യുക സാധ്യമല്ല എന്നുകണ്ട് അവർ മേൽക്കൂരയിൽ കയറി, ചില ഓടുകൾ നീക്കി അവനെ കിടക്കയോടെ ജനമധ്യത്തിൽ, യേശുവിന്റെ നേരേമുമ്പിൽ ഇറക്കിവെച്ചു.
କିନ୍ତୁ ବହୁଜନନିୱହସମ୍ୱାଧାତ୍ ନ ଶକ୍ନୁୱନ୍ତୋ ଗୃହୋପରି ଗତ୍ୱା ଗୃହପୃଷ୍ଠଂ ଖନିତ୍ୱା ତଂ ପକ୍ଷାଘାତିନଂ ସଖଟ୍ୱଂ ଗୃହମଧ୍ୟେ ଯୀଶୋଃ ସମ୍ମୁଖେ ଽୱରୋହଯାମାସୁଃ|
20 അവരുടെ വിശ്വാസം കണ്ടിട്ട് യേശു, “സ്നേഹിതാ, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
ତଦା ଯୀଶୁସ୍ତେଷାମ୍ ଈଦୃଶଂ ୱିଶ୍ୱାସଂ ୱିଲୋକ୍ୟ ତଂ ପକ୍ଷାଘାତିନଂ ୱ୍ୟାଜହାର, ହେ ମାନୱ ତୱ ପାପମକ୍ଷମ୍ୟତ|
21 എന്നാൽ പരീശന്മാരും വേദജ്ഞരും, “ദൈവത്തെ നിന്ദിക്കുന്ന ഇദ്ദേഹം ആരാണ്? പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ ആർക്കാണു കഴിയുക?” എന്നു ചിന്തിക്കാൻ തുടങ്ങി.
ତସ୍ମାଦ୍ ଅଧ୍ୟାପକାଃ ଫିରୂଶିନଶ୍ଚ ଚିତ୍ତୈରିତ୍ଥଂ ପ୍ରଚିନ୍ତିତୱନ୍ତଃ, ଏଷ ଜନ ଈଶ୍ୱରଂ ନିନ୍ଦତି କୋଯଂ? କେୱଲମୀଶ୍ୱରଂ ୱିନା ପାପଂ କ୍ଷନ୍ତୁଂ କଃ ଶକ୍ନୋତି?
22 അവരുടെ വിചിന്തനം ഗ്രഹിച്ച യേശു അവരോടു ചോദിച്ചു, “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതെന്ത്?
ତଦା ଯୀଶୁସ୍ତେଷାମ୍ ଇତ୍ଥଂ ଚିନ୍ତନଂ ୱିଦିତ୍ୱା ତେଭ୍ୟୋକଥଯଦ୍ ଯୂଯଂ ମନୋଭିଃ କୁତୋ ୱିତର୍କଯଥ?
23 ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക,’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?
ତୱ ପାପକ୍ଷମା ଜାତା ଯଦ୍ୱା ତ୍ୱମୁତ୍ଥାଯ ୱ୍ରଜ ଏତଯୋ ର୍ମଧ୍ୟେ କା କଥା ସୁକଥ୍ୟା?
24 എന്നാൽ, മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു.
କିନ୍ତୁ ପୃଥିୱ୍ୟାଂ ପାପଂ କ୍ଷନ୍ତୁଂ ମାନୱସୁତସ୍ୟ ସାମର୍ଥ୍ୟମସ୍ତୀତି ଯଥା ଯୂଯଂ ଜ୍ଞାତୁଂ ଶକ୍ନୁଥ ତଦର୍ଥଂ (ସ ତଂ ପକ୍ଷାଘାତିନଂ ଜଗାଦ) ଉତ୍ତିଷ୍ଠ ସ୍ୱଶଯ୍ୟାଂ ଗୃହୀତ୍ୱା ଗୃହଂ ଯାହୀତି ତ୍ୱାମାଦିଶାମି|
25 അപ്പോൾത്തന്നെ അയാൾ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നു; താൻ കിടന്നിരുന്ന കിടക്കയെടുത്തു; ദൈവത്തെ സ്തുതിച്ചുകൊണ്ടു ഭവനത്തിലേക്കു പോയി.
ତସ୍ମାତ୍ ସ ତତ୍କ୍ଷଣମ୍ ଉତ୍ଥାଯ ସର୍ୱ୍ୱେଷାଂ ସାକ୍ଷାତ୍ ନିଜଶଯନୀଯଂ ଗୃହୀତ୍ୱା ଈଶ୍ୱରଂ ଧନ୍ୟଂ ୱଦନ୍ ନିଜନିୱେଶନଂ ଯଯୌ|
26 എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ പുകഴ്ത്തി. അവർ ഭയഭക്തിനിറഞ്ഞവരായി, “നാം ഇന്ന് അത്യപൂർവകാര്യങ്ങൾ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.
ତସ୍ମାତ୍ ସର୍ୱ୍ୱେ ୱିସ୍ମଯ ପ୍ରାପ୍ତା ମନଃସୁ ଭୀତାଶ୍ଚ ୱଯମଦ୍ୟାସମ୍ଭୱକାର୍ୟ୍ୟାଣ୍ୟଦର୍ଶାମ ଇତ୍ୟୁକ୍ତ୍ୱା ପରମେଶ୍ୱରଂ ଧନ୍ୟଂ ପ୍ରୋଦିତାଃ|
27 ഈ സംഭവത്തിനുശേഷം യേശു പുറത്തേക്കു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതിപിരിവുകാരൻ നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു.
ତତଃ ପରଂ ବହିର୍ଗଚ୍ଛନ୍ କରସଞ୍ଚଯସ୍ଥାନେ ଲେୱିନାମାନଂ କରସଞ୍ଚାଯକଂ ଦୃଷ୍ଟ୍ୱା ଯୀଶୁସ୍ତମଭିଦଧେ ମମ ପଶ୍ଚାଦେହି|
28 ലേവി എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തെ അനുഗമിച്ചു.
ତସ୍ମାତ୍ ସ ତତ୍କ୍ଷଣାତ୍ ସର୍ୱ୍ୱଂ ପରିତ୍ୟଜ୍ୟ ତସ୍ୟ ପଶ୍ଚାଦିଯାଯ|
29 പിന്നീട് ലേവി തന്റെ ഭവനത്തിൽ യേശുവിനു വലിയൊരു വിരുന്നുസൽക്കാരം നടത്തി. യേശുവിനോടൊപ്പം നികുതിപിരിവുകാരും മറ്റുപലരും അടങ്ങിയ വലിയൊരു സമൂഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
ଅନନ୍ତରଂ ଲେୱି ର୍ନିଜଗୃହେ ତଦର୍ଥଂ ମହାଭୋଜ୍ୟଂ ଚକାର, ତଦା ତୈଃ ସହାନେକେ କରସଞ୍ଚାଯିନସ୍ତଦନ୍ୟଲୋକାଶ୍ଚ ଭୋକ୍ତୁମୁପୱିୱିଶୁଃ|
30 എന്നാൽ, പരീശന്മാരും അവരുടെ വിഭാഗത്തിൽപ്പെട്ട വേദജ്ഞരും അദ്ദേഹത്തിന്റെ ശിഷ്യന്മാരോട്, “നിങ്ങൾ നികുതിപിരിവുകാരോടും കുപ്രസിദ്ധപാപികളോടുമൊപ്പം ഭക്ഷിച്ചു പാനംചെയ്യുന്നതെന്ത്?” എന്നു ചോദിക്കുകയും പിറുപിറുക്കുകയും ചെയ്തു.
ତସ୍ମାତ୍ କାରଣାତ୍ ଚଣ୍ଡାଲାନାଂ ପାପିଲୋକାନାଞ୍ଚ ସଙ୍ଗେ ଯୂଯଂ କୁତୋ ଭଂଗ୍ଧ୍ୱେ ପିୱଥ ଚେତି କଥାଂ କଥଯିତ୍ୱା ଫିରୂଶିନୋଽଧ୍ୟାପକାଶ୍ଚ ତସ୍ୟ ଶିଷ୍ୟୈଃ ସହ ୱାଗ୍ୟୁଦ୍ଧଂ କର୍ତ୍ତୁମାରେଭିରେ|
31 യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.
ତସ୍ମାଦ୍ ଯୀଶୁସ୍ତାନ୍ ପ୍ରତ୍ୟୱୋଚଦ୍ ଅରୋଗଲୋକାନାଂ ଚିକିତ୍ସକେନ ପ୍ରଯୋଜନଂ ନାସ୍ତି କିନ୍ତୁ ସରୋଗାଣାମେୱ|
32 ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്കു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.
ଅହଂ ଧାର୍ମ୍ମିକାନ୍ ଆହ୍ୱାତୁଂ ନାଗତୋସ୍ମି କିନ୍ତୁ ମନଃ ପରାୱର୍ତ୍ତଯିତୁଂ ପାପିନ ଏୱ|
33 പിന്നൊരിക്കൽ ചിലർ യേശുവിനോട്, “യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിക്കുകയും പ്രാർഥിക്കുകയുംചെയ്യുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെചെയ്യുന്നു. എന്നാൽ അങ്ങയുടെ ശിഷ്യന്മാരാകട്ടെ, ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നു” എന്നു പറഞ്ഞു.
ତତସ୍ତେ ପ୍ରୋଚୁଃ, ଯୋହନଃ ଫିରୂଶିନାଞ୍ଚ ଶିଷ୍ୟା ୱାରଂୱାରମ୍ ଉପୱସନ୍ତି ପ୍ରାର୍ଥଯନ୍ତେ ଚ କିନ୍ତୁ ତୱ ଶିଷ୍ୟାଃ କୁତୋ ଭୁଞ୍ଜତେ ପିୱନ୍ତି ଚ?
34 അതിന് യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാൻ കഴിയുമോ?
ତଦା ସ ତାନାଚଖ୍ୟୌ ୱରେ ସଙ୍ଗେ ତିଷ୍ଠତି ୱରସ୍ୟ ସଖିଗଣଂ କିମୁପୱାସଯିତୁଂ ଶକ୍ନୁଥ?
35 എന്നാൽ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും” എന്ന് ഉത്തരം പറഞ്ഞു.
କିନ୍ତୁ ଯଦା ତେଷାଂ ନିକଟାଦ୍ ୱରୋ ନେଷ୍ୟତେ ତଦା ତେ ସମୁପୱତ୍ସ୍ୟନ୍ତି|
36 തുടർന്ന് അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “പുതിയ വസ്ത്രത്തിൽനിന്ന് ഒരു കഷണം കീറിയെടുത്ത് ആരും പഴയത് തുന്നിച്ചേർക്കുന്നില്ല. അങ്ങനെചെയ്താൽ പുതിയ വസ്ത്രം കീറുമെന്നുമാത്രമല്ല പുതിയ തുണിക്കഷണം പഴയതിനോട് ചേരുകയുമില്ല.
ସୋପରମପି ଦୃଷ୍ଟାନ୍ତଂ କଥଯାମ୍ବଭୂୱ ପୁରାତନୱସ୍ତ୍ରେ କୋପି ନୁତନୱସ୍ତ୍ରଂ ନ ସୀୱ୍ୟତି ଯତସ୍ତେନ ସେୱନେନ ଜୀର୍ଣୱସ୍ତ୍ରଂ ଛିଦ୍ୟତେ, ନୂତନପୁରାତନୱସ୍ତ୍ରଯୋ ର୍ମେଲଞ୍ଚ ନ ଭୱତି|
37 ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ പുതുവീഞ്ഞ് അവയെ പിളർക്കും, വീഞ്ഞ് ഒഴുകിപ്പോകുകയും തുകൽക്കുടങ്ങൾ നശിക്കുകയും ചെയ്യും.
ପୁରାତନ୍ୟାଂ କୁତ୍ୱାଂ କୋପି ନୁତନଂ ଦ୍ରାକ୍ଷାରସଂ ନ ନିଦଧାତି, ଯତୋ ନୱୀନଦ୍ରାକ୍ଷାରସସ୍ୟ ତେଜସା ପୁରାତନୀ କୁତୂ ର୍ୱିଦୀର୍ୟ୍ୟତେ ତତୋ ଦ୍ରାକ୍ଷାରସଃ ପତତି କୁତୂଶ୍ଚ ନଶ୍ୟତି|
38 അരുത്, പുതിയ വീഞ്ഞ് പുതിയ തുകൽക്കുടങ്ങളിലാണ് പകർന്നുവെക്കേണ്ടത്.
ତତୋ ହେତୋ ର୍ନୂତନ୍ୟାଂ କୁତ୍ୱାଂ ନୱୀନଦ୍ରାକ୍ଷାରସଃ ନିଧାତୱ୍ୟସ୍ତେନୋଭଯସ୍ୟ ରକ୍ଷା ଭୱତି|
39 പഴയ വീഞ്ഞു കുടിച്ചതിനുശേഷം ആരും പുതിയത് ആവശ്യപ്പെടുന്നില്ല, ‘പഴയതു തന്നെ മെച്ചം’ എന്നു പറയും.”
ଅପରଞ୍ଚ ପୁରାତନଂ ଦ୍ରାକ୍ଷାରସଂ ପୀତ୍ୱା କୋପି ନୂତନଂ ନ ୱାଞ୍ଛତି, ଯତଃ ସ ୱକ୍ତି ନୂତନାତ୍ ପୁରାତନମ୍ ପ୍ରଶସ୍ତମ୍|

< ലൂക്കോസ് 5 >