< ലൂക്കോസ് 22 >

1 പെസഹായെന്നും വിളിക്കപ്പെട്ടിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു വരികയായിരുന്നു.
অপৰঞ্চ কিণ্ৱশূন্যপূপোৎসৱস্য কাল উপস্থিতে
2 പുരോഹിതമുഖ്യന്മാരും വേദജ്ഞരും യേശുവിനെ ഉന്മൂലനംചെയ്യുന്നതിനു ഗൂഢാലോചന നടത്തിവരികയായിരുന്നു, എന്നാൽ അവർ ജനത്തിന്റെ പ്രതികരണം ഭയപ്പെട്ടിരുന്നു.
প্ৰধানযাজকা অধ্যাযকাশ্চ যথা তং হন্তুং শক্নুৱন্তি তথোপাযাম্ অচেষ্টন্ত কিন্তু লোকেভ্যো বিভ্যুঃ|
3 ആ സമയത്ത്, പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാളായിരുന്ന യൂദാ ഈസ്കര്യോത്തിൽ സാത്താൻ പ്രവേശിച്ചു.
এতস্তিন্ সমযে দ্ৱাদশশিষ্যেষু গণিত ঈষ্কৰিযোতীযৰূঢিমান্ যো যিহূদাস্তস্যান্তঃকৰণং শৈতানাশ্ৰিতৎৱাৎ
4 അയാൾ പുരോഹിതമുഖ്യന്മാരുടെയും ദൈവാലയത്തിലെ പടനായകരുടെയും അടുക്കൽ ചെന്ന് യേശുവിനെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്ന് അവരുമായി കൂടിയാലോചിച്ചു.
স গৎৱা যথা যীশুং তেষাং কৰেষু সমৰ্পযিতুং শক্নোতি তথা মন্ত্ৰণাং প্ৰধানযাজকৈঃ সেনাপতিভিশ্চ সহ চকাৰ|
5 അവർ അത്യധികം ആനന്ദിച്ച് അയാൾക്കു പണം നൽകാമെന്ന് വാഗ്ദാനംചെയ്തു.
তেন তে তুষ্টাস্তস্মৈ মুদ্ৰাং দাতুং পণং চক্ৰুঃ|
6 അയാൾ അതിനു സമ്മതിച്ചു. യേശുവിനുചുറ്റും ജനക്കൂട്ടം ഇല്ലാത്ത സമയംനോക്കി യൂദാ, യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.
ততঃ সোঙ্গীকৃত্য যথা লোকানামগোচৰে তং পৰকৰেষু সমৰ্পযিতুং শক্নোতি তথাৱকাশং চেষ্টিতুমাৰেভে|
7 പെസഹാക്കുഞ്ഞാടിനെ യാഗം അർപ്പിക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നുചേർന്നു.
অথ কিণ্ৱশূন্যপূপোত্মৱদিনে, অৰ্থাৎ যস্মিন্ দিনে নিস্তাৰোৎসৱস্য মেষো হন্তৱ্যস্তস্মিন্ দিনে
8 യേശു പത്രോസിനെയും യോഹന്നാനെയും വിളിച്ച് “നിങ്ങൾ പോയി നമുക്കു പെസഹ ഭക്ഷിക്കേണ്ടതിനുള്ള ഒരുക്കങ്ങൾ നടത്തുക” എന്നു പറഞ്ഞയച്ചു.
যীশুঃ পিতৰং যোহনঞ্চাহূয জগাদ, যুৱাং গৎৱাস্মাকং ভোজনাৰ্থং নিস্তাৰোৎসৱস্য দ্ৰৱ্যাণ্যাসাদযতং|
9 “ഞങ്ങൾ എവിടെയാണ് പെസഹ ഒരുക്കേണ്ടത്?” എന്ന് അവർ ചോദിച്ചു.
তদা তৌ পপ্ৰচ্ছতুঃ কুচাসাদযাৱো ভৱতঃ কেচ্ছা?
10 യേശു ഉത്തരമായി, “നിങ്ങൾ ജെറുശലേം പട്ടണത്തിനുള്ളിൽ കടക്കുമ്പോൾ ഒരുകുടം വെള്ളം ചുമന്നുകൊണ്ടുപോകുന്ന ഒരുവൻ നിങ്ങൾക്കുനേരേ വരും. അയാൾ കയറുന്ന വീട്ടിലേക്ക് അയാളുടെ പിന്നാലെ ചെല്ലുക.
১০তদা সোৱাদীৎ, নগৰে প্ৰৱিষ্টে কশ্চিজ্জলকুম্ভমাদায যুৱাং সাক্ষাৎ কৰিষ্যতি স যন্নিৱেশনং প্ৰৱিশতি যুৱামপি তন্নিৱেশনং তৎপশ্চাদিৎৱা নিৱেশনপতিম্ ইতি ৱাক্যং ৱদতং,
11 ആ വീടിന്റെ ഉടമസ്ഥനോട്, ‘ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാനുള്ള വിരുന്നുശാല എവിടെ, എന്ന് ഗുരു ചോദിക്കുന്നു എന്നു പറയുക’ എന്നു പറഞ്ഞു.
১১যত্ৰাহং নিস্তাৰোৎসৱস্য ভোজ্যং শিষ্যৈঃ সাৰ্দ্ধং ভোক্তুং শক্নোমি সাতিথিশালা কুত্ৰ? কথামিমাং প্ৰভুস্ত্ৱাং পৃচ্ছতি|
12 വിശാലവും സുസജ്ജവുമായൊരു മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും; അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യുക” എന്നു പറഞ്ഞു.
১২ততঃ স জনো দ্ৱিতীযপ্ৰকোষ্ঠীযম্ একং শস্তং কোষ্ঠং দৰ্শযিষ্যতি তত্ৰ ভোজ্যমাসাদযতং|
13 അവർ പോയി, യേശു അവരോടു പറഞ്ഞിരുന്നതുപോലെതന്നെ എല്ലാം കണ്ടു; അവിടെ അവർ പെസഹ ഒരുക്കി.
১৩ততস্তৌ গৎৱা তদ্ৱাক্যানুসাৰেণ সৰ্ৱ্ৱং দৃষ্দ্ৱা তত্ৰ নিস্তাৰোৎসৱীযং ভোজ্যমাসাদযামাসতুঃ|
14 സമയം ആയപ്പോൾ യേശുവും അപ്പൊസ്തലന്മാരും പെസഹാചരണത്തിന് ഇരുന്നു.
১৪অথ কাল উপস্থিতে যীশু ৰ্দ্ৱাদশভিঃ প্ৰেৰিতৈঃ সহ ভোক্তুমুপৱিশ্য কথিতৱান্
15 യേശു അവരോട്, “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടെ ഈ പെസഹ കഴിക്കാൻ ഞാൻ വളരെ വാഞ്ഛിച്ചു.
১৫মম দুঃখভোগাৎ পূৰ্ৱ্ৱং যুভাভিঃ সহ নিস্তাৰোৎসৱস্যৈতস্য ভোজ্যং ভোক্তুং মযাতিৱাঞ্ছা কৃতা|
16 ദൈവരാജ്യത്തിൽ അതു പരിപൂർണമാകുന്നതുവരെ ഞാൻ ഇനി അതു ഭക്ഷിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
১৬যুষ্মান্ ৱদামি, যাৱৎকালম্ ঈশ্ৱৰৰাজ্যে ভোজনং ন কৰিষ্যে তাৱৎকালম্ ইদং ন ভোক্ষ্যে|
17 പിന്നെ പാനപാത്രം എടുത്തു ദൈവത്തിന് സ്തോത്രംചെയ്തശേഷം പറഞ്ഞു: “ഇതു വാങ്ങി പങ്കിടുക.
১৭তদা স পানপাত্ৰমাদায ঈশ্ৱৰস্য গুণান্ কীৰ্ত্তযিৎৱা তেভ্যো দৎৱাৱদৎ, ইদং গৃহ্লীত যূযং ৱিভজ্য পিৱত|
18 ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
১৮যুষ্মান্ ৱদামি যাৱৎকালম্ ঈশ্ৱৰৰাজৎৱস্য সংস্থাপনং ন ভৱতি তাৱদ্ দ্ৰাক্ষাফলৰসং ন পাস্যামি|
19 തുടർന്ന് അവിടന്ന് അപ്പം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “ഇതു നിങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.
১৯ততঃ পূপং গৃহীৎৱা ঈশ্ৱৰগুণান্ কীৰ্ত্তযিৎৱা ভঙ্ক্তা তেভ্যো দৎৱাৱদৎ, যুষ্মদৰ্থং সমৰ্পিতং যন্মম ৱপুস্তদিদং, এতৎ কৰ্ম্ম মম স্মৰণাৰ্থং কুৰুধ্ৱং|
20 അതുപോലെതന്നെ അവിടന്ന് അത്താഴത്തിനുശേഷം, പാനപാത്രം എടുത്ത്, “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടുന്ന എന്റെ രക്തത്തിലെ ശ്രേഷ്ഠമായ ഉടമ്പടി ആകുന്നു,” എന്നു പറഞ്ഞു.
২০অথ ভোজনান্তে তাদৃশং পাত্ৰং গৃহীৎৱাৱদৎ, যুষ্মৎকৃতে পাতিতং যন্মম ৰক্তং তেন নিৰ্ণীতনৱনিযমৰূপং পানপাত্ৰমিদং|
21 “എന്നാൽ, ഈ മേശമേൽത്തന്നെ എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അരികെയുണ്ട്.
২১পশ্যত যো মাং পৰকৰেষু সমৰ্পযিষ্যতি স মযা সহ ভোজনাসন উপৱিশতি|
22 ദൈവികപദ്ധതി അനുസരിച്ചുതന്നെ മനുഷ്യപുത്രൻ (ഞാൻ) ഇതാ പോകുന്നു; എന്നാൽ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം!”
২২যথা নিৰূপিতমাস্তে তদনুসাৰেণা মনুষ্যপুত্ৰস্য গতি ৰ্ভৱিষ্যতি কিন্তু যস্তং পৰকৰেষু সমৰ্পযিষ্যতি তস্য সন্তাপো ভৱিষ্যতি|
23 “ആരായിരിക്കും ഇതു ചെയ്യുക,” എന്ന് അവർ പരസ്പരം ചോദിച്ചുതുടങ്ങി.
২৩তদা তেষাং কো জন এতৎ কৰ্ম্ম কৰিষ্যতি তৎ তে পৰস্পৰং প্ৰষ্টুমাৰেভিৰে|
24 തങ്ങളിൽ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടതെന്ന് വേറൊരു വിഷയവും അവർക്കിടയിൽ ചർച്ചയായി.
২৪অপৰং তেষাং কো জনঃ শ্ৰেষ্ঠৎৱেন গণযিষ্যতে, অত্ৰাৰ্থে তেষাং ৱিৱাদোভৱৎ|
25 യേശു അവരോടു പറഞ്ഞു: “ഈ ലോകത്തിലെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യംനടത്തുന്നു. തങ്ങളുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നവരെ ജനം തങ്ങളുടെ അഭ്യുദയകാംക്ഷികൾ എന്നും വിളിക്കുന്നു.
২৫অস্মাৎ কাৰণাৎ সোৱদৎ, অন্যদেশীযানাং ৰাজানঃ প্ৰজানামুপৰি প্ৰভুৎৱং কুৰ্ৱ্ৱন্তি দাৰুণশাসনং কৃৎৱাপি তে ভূপতিৎৱেন ৱিখ্যাতা ভৱন্তি চ|
26 എന്നാൽ, നിങ്ങൾ അനുവർത്തിക്കേണ്ടത് അങ്ങനെയല്ല. നിങ്ങളിലെ മഹാന്മാർ ഏറ്റവും ഇളയവരെപ്പോലെയും നേതാക്കൾ ശുശ്രൂഷകരെപ്പോലെയും ആയിരിക്കണം.
২৬কিন্তু যুষ্মাকং তথা ন ভৱিষ্যতি, যো যুষ্মাকং শ্ৰেষ্ঠো ভৱিষ্যতি স কনিষ্ঠৱদ্ ভৱতু, যশ্চ মুখ্যো ভৱিষ্যতি স সেৱকৱদ্ভৱতু|
27 ഇവരിൽ ആരാണു മഹാൻ? ഭക്ഷണത്തിനിരിക്കുയാളോ ശുശ്രൂഷിക്കുന്നയാളോ? ഭക്ഷണത്തിന് ഇരിക്കുന്നയാളല്ലേ? എന്നാൽ ഞാൻ നിങ്ങളുടെ മധ്യത്തിൽ ഒരു ശുശ്രൂഷകനെപ്പോലെയാണല്ലോ.
২৭ভোজনোপৱিষ্টপৰিচাৰকযোঃ কঃ শ্ৰেষ্ঠঃ? যো ভোজনাযোপৱিশতি স কিং শ্ৰেষ্ঠো ন ভৱতি? কিন্তু যুষ্মাকং মধ্যেঽহং পৰিচাৰকইৱাস্মি|
28 ഞാൻ അഭിമുഖീകരിച്ച പരീക്ഷകളിൽ എന്നെ വിട്ടുപിരിയാതെ എന്നോടൊപ്പം നിന്നവർ നിങ്ങളാണല്ലോ.
২৮অপৰঞ্চ যুযং মম পৰীক্ষাকালে প্ৰথমমাৰভ্য মযা সহ স্থিতা
29 എന്റെ പിതാവ് എനിക്ക് രാജ്യഭാരം കൽപ്പിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും തരുന്നു.
২৯এতৎকাৰণাৎ পিত্ৰা যথা মদৰ্থং ৰাজ্যমেকং নিৰূপিতং তথাহমপি যুষ্মদৰ্থং ৰাজ্যং নিৰূপযামি|
30 അങ്ങനെ നിങ്ങൾ എന്റെ രാജ്യത്തിൽ, എന്റെ മേശയിൽനിന്ന് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യും, സിംഹാസനസ്ഥരായി ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കുകയും ചെയ്യും.
৩০তস্মান্ মম ৰাজ্যে ভোজনাসনে চ ভোজনপানে কৰিষ্যধ্ৱে সিংহাসনেষূপৱিশ্য চেস্ৰাযেলীযানাং দ্ৱাদশৱংশানাং ৱিচাৰং কৰিষ্যধ্ৱে|
31 “ശിമോനേ, ശിമോനേ, സാത്താൻ നിങ്ങൾ ഓരോരുത്തരെയും ഗോതമ്പു പാറ്റുന്നതുപോലെ പാറ്റേണ്ടതിന് അനുവാദം ചോദിച്ചു;
৩১অপৰং প্ৰভুৰুৱাচ, হে শিমোন্ পশ্য তিতউনা ধান্যানীৱ যুষ্মান্ শৈতান্ চালযিতুম্ ঐচ্ছৎ,
32 എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്ളണം.”
৩২কিন্তু তৱ ৱিশ্ৱাসস্য লোপো যথা ন ভৱতি এতৎ ৎৱদৰ্থং প্ৰাৰ্থিতং মযা, ৎৱন্মনসি পৰিৱৰ্ত্তিতে চ ভ্ৰাতৃণাং মনাংসি স্থিৰীকুৰু|
33 അപ്പോൾ ശിമോൻ, “കർത്താവേ, അങ്ങയോടുകൂടെ തടവിലാകാനും മരിക്കാനും ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു.
৩৩তদা সোৱদৎ, হে প্ৰভোহং ৎৱযা সাৰ্দ্ধং কাৰাং মৃতিঞ্চ যাতুং মজ্জিতোস্মি|
34 യേശു അവനോട്, “പത്രോസേ, ഞാൻ നിന്നോടു പറയുന്നു: എന്നെ അറിയുന്നില്ല എന്ന് നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചു പറയുംവരെ ഇന്നു കോഴി കൂവുകയില്ല.”
৩৪ততঃ স উৱাচ, হে পিতৰ ৎৱাং ৱদামি, অদ্য কুক্কুটৰৱাৎ পূৰ্ৱ্ৱং ৎৱং মৎপৰিচযং ৱাৰত্ৰযম্ অপহ্ৱোষ্যসে|
35 പിന്നെ യേശു അവരോടു ചോദിച്ചു: “ഞാൻ നിങ്ങളെ മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോകൂടാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ?” “ഒരു കുറവും ഉണ്ടായില്ല” അവർ മറുപടി പറഞ്ഞു.
৩৫অপৰং স পপ্ৰচ্ছ, যদা মুদ্ৰাসম্পুটং খাদ্যপাত্ৰং পাদুকাঞ্চ ৱিনা যুষ্মান্ প্ৰাহিণৱং তদা যুষ্মাকং কস্যাপি ন্যূনতাসীৎ? তে প্ৰোচুঃ কস্যাপি ন|
36 യേശു തുടർന്ന് അവരോടു പറഞ്ഞത്: “എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കുക; അതുപോലെതന്നെ സഞ്ചിയും. നിങ്ങളുടെപക്കൽ ഒരു വാൾ ഇല്ലായെങ്കിൽ തന്റെ വസ്ത്രം വിറ്റ് ഒരു വാൾ വാങ്ങുക.
৩৬তদা সোৱদৎ কিন্ত্ৱিদানীং মুদ্ৰাসম্পুটং খাদ্যপাত্ৰং ৱা যস্যাস্তি তেন তদ্গ্ৰহীতৱ্যং, যস্য চ কৃপাণো নাস্তি তেন স্ৱৱস্ত্ৰং ৱিক্ৰীয স ক্ৰেতৱ্যঃ|
37 ‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു,’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം എന്നിൽ നിറവേറേണ്ടതാകുന്നു. അതേ, എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂർത്തീകരിക്കപ്പെടണം.”
৩৭যতো যুষ্মানহং ৱদামি, অপৰাধিজনৈঃ সাৰ্দ্ধং গণিতঃ স ভৱিষ্যতি| ইদং যচ্ছাস্ত্ৰীযং ৱচনং লিখিতমস্তি তন্মযি ফলিষ্যতি যতো মম সম্বন্ধীযং সৰ্ৱ্ৱং সেৎস্যতি|
38 അതിനു ശിഷ്യന്മാർ, “ഇതാ, കർത്താവേ, ഇവിടെ രണ്ട് വാൾ ഉണ്ട്” എന്നു പറഞ്ഞു. “അതു മതി,” അദ്ദേഹം ഉത്തരം പറഞ്ഞു.
৩৮তদা তে প্ৰোচুঃ প্ৰভো পশ্য ইমৌ কৃপাণৌ| ততঃ সোৱদদ্ এতৌ যথেষ্টৌ|
39 ഇതിനുശേഷം യേശു മാളികമുറിക്ക് പുറത്തിറങ്ങി പതിവുപോലെ ഒലിവുമലയിലേക്കു യാത്രയായി; ശിഷ്യന്മാർ അദ്ദേഹത്തെ അനുഗമിച്ചു.
৩৯অথ স তস্মাদ্ৱহি ৰ্গৎৱা স্ৱাচাৰানুসাৰেণ জৈতুননামাদ্ৰিং জগাম শিষ্যাশ্চ তৎপশ্চাদ্ যযুঃ|
40 അവിടെ എത്തിയപ്പോൾ അദ്ദേഹം അവരോട്, “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്നു പറഞ്ഞു.
৪০তত্ৰোপস্থায স তানুৱাচ, যথা পৰীক্ষাযাং ন পতথ তদৰ্থং প্ৰাৰ্থযধ্ৱং|
41 പിന്നെ അവരിൽനിന്ന് ഒരു കല്ലേറു ദൂരത്തിനപ്പുറം ചെന്നു മുട്ടുകുത്തി,
৪১পশ্চাৎ স তস্মাদ্ একশৰক্ষেপাদ্ বহি ৰ্গৎৱা জানুনী পাতযিৎৱা এতৎ প্ৰাৰ্থযাঞ্চক্ৰে,
42 “പിതാവേ, തിരുവിഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.
৪২হে পিত ৰ্যদি ভৱান্ সম্মন্যতে তৰ্হি কংসমেনং মমান্তিকাদ্ দূৰয কিন্তু মদিচ্ছানুৰূপং ন ৎৱদিচ্ছানুৰূপং ভৱতু|
43 സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി അദ്ദേഹത്തിന് ശക്തിപകർന്നു.
৪৩তদা তস্মৈ শক্তিং দাতুং স্ৱৰ্গীযদূতো দৰ্শনং দদৌ|
44 പിന്നെ, യേശു അതിവേദനയിലായി, അത്യധികം തീവ്രതയോടെ പ്രാർഥിച്ചു. അദ്ദേഹത്തിന്റെ വിയർപ്പ് വലിയ രക്തത്തുള്ളികൾപോലെ നിലത്തുവീണു.
৪৪পশ্চাৎ সোত্যন্তং যাতনযা ৱ্যাকুলো ভূৎৱা পুনৰ্দৃঢং প্ৰাৰ্থযাঞ্চক্ৰে, তস্মাদ্ বৃহচ্ছোণিতবিন্দৱ ইৱ তস্য স্ৱেদবিন্দৱঃ পৃথিৱ্যাং পতিতুমাৰেভিৰে|
45 പ്രാർഥന കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ, അവർ ദുഃഖത്താൽ തളർന്ന് ഉറങ്ങിപ്പോയിരിക്കുന്നതു കണ്ട്,
৪৫অথ প্ৰাৰ্থনাত উত্থায শিষ্যাণাং সমীপমেত্য তান্ মনোদুঃখিনো নিদ্ৰিতান্ দৃষ্ট্ৱাৱদৎ
46 “നിങ്ങൾ ഉറങ്ങുന്നത് എന്ത്? എഴുന്നേൽക്കൂ, പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്ന് യേശു അവരോടു പറഞ്ഞു.
৪৬কুতো নিদ্ৰাথ? পৰীক্ষাযাম্ অপতনাৰ্থং প্ৰৰ্থযধ্ৱং|
47 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ ഒരു ജനക്കൂട്ടം അവിടെ വന്നുചേർന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ആയിരുന്നു അവർക്കു വഴികാട്ടിയായി നടന്നിരുന്നത്. അയാൾ യേശുവിനെ ചുംബിക്കേണ്ടതിന് അദ്ദേഹത്തിന്റെ അടുത്തേക്കുചെന്നു.
৪৭এতৎকথাযাঃ কথনকালে দ্ৱাদশশিষ্যাণাং মধ্যে গণিতো যিহূদানামা জনতাসহিতস্তেষাম্ অগ্ৰে চলিৎৱা যীশোশ্চুম্বনাৰ্থং তদন্তিকম্ আযযৌ|
48 എന്നാൽ യേശു അയാളോട്, “യൂദായേ, നീ ചുംബനം കൊണ്ടാണോ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്നു ചോദിച്ചു.
৪৮তদা যীশুৰুৱাচ, হে যিহূদা কিং চুম্বনেন মনুষ্যপুত্ৰং পৰকৰেষু সমৰ্পযসি?
49 എന്താണു സംഭവിക്കാൻ പോകുന്നതെന്നു യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ഗ്രഹിച്ചിട്ട്, “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടണമോ?” എന്നു ചോദിച്ചു.
৪৯তদা যদ্যদ্ ঘটিষ্যতে তদনুমায সঙ্গিভিৰুক্তং, হে প্ৰভো ৱযং কি খঙ্গেন ঘাতযিষ্যামঃ?
50 അവരിൽ ഒരാൾ മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു.
৫০তত একঃ কৰৱালেনাহত্য প্ৰধানযাজকস্য দাসস্য দক্ষিণং কৰ্ণং চিচ্ছেদ|
51 “അരുത്, അത് പാടില്ല,” യേശു പറഞ്ഞു. പിന്നെ അദ്ദേഹം അവന്റെ കാതിൽ തൊട്ട് അവനെ സൗഖ്യമാക്കി.
৫১অধূনা নিৱৰ্ত্তস্ৱ ইত্যুক্ত্ৱা যীশুস্তস্য শ্ৰুতিং স্পৃষ্ট্ৱা স্ৱস্যং চকাৰ|
52 തനിക്കെതിരേവന്ന പുരോഹിതമുഖ്യന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും സമുദായനേതാക്കന്മാരോടും യേശു, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്?
৫২পশ্চাদ্ যীশুঃ সমীপস্থান্ প্ৰধানযাজকান্ মন্দিৰস্য সেনাপতীন্ প্ৰাচীনাংশ্চ জগাদ, যূযং কৃপাণান্ যষ্টীংশ্চ গৃহীৎৱা মাং কিং চোৰং ধৰ্ত্তুমাযাতাঃ?
53 ഞാൻ ദിവസവും ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ നിങ്ങൾ എന്റെമേൽ കൈവെച്ചില്ല. എന്നാൽ ഇതു നിങ്ങളുടെ സമയം, അന്ധകാരം അധികാരം നടത്തുന്ന സമയം” എന്നു പറഞ്ഞു.
৫৩যদাহং যুষ্মাভিঃ সহ প্ৰতিদিনং মন্দিৰেঽতিষ্ঠং তদা মাং ধৰ্ত্তং ন প্ৰৱৃত্তাঃ, কিন্ত্ৱিদানীং যুষ্মাকং সমযোন্ধকাৰস্য চাধিপত্যমস্তি|
54 അവർ യേശുവിനെ പിടിച്ചു മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. പത്രോസ് അൽപ്പം അകലംവിട്ട് പിന്നാലെ ചെന്നു.
৫৪অথ তে তং ধৃৎৱা মহাযাজকস্য নিৱেশনং নিন্যুঃ| ততঃ পিতৰো দূৰে দূৰে পশ্চাদিৎৱা
55 ചിലർ അരമനാങ്കണത്തിന് നടുവിൽ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോൾ പത്രോസും അവരോടൊപ്പം ചേർന്നു.
৫৫বৃহৎকোষ্ঠস্য মধ্যে যত্ৰাগ্নিং জ্ৱালযিৎৱা লোকাঃ সমেত্যোপৱিষ্টাস্তত্ৰ তৈঃ সাৰ্দ্ধম্ উপৱিৱেশ|
56 ഒരു വേലക്കാരി പെൺകുട്ടി തീയുടെ പ്രകാശത്തിൽ അയാൾ ഇരിക്കുന്നതു കണ്ടു; സൂക്ഷിച്ചുനോക്കിയിട്ട്, “ഈ മനുഷ്യനും അയാളുടെ അനുയായികളിൽ ഒരാളാണ്” എന്നു പറഞ്ഞു.
৫৬অথ ৱহ্নিসন্নিধৌ সমুপৱেশকালে কাচিদ্দাসী মনো নিৱিশ্য তং নিৰীক্ষ্যাৱদৎ পুমানযং তস্য সঙ্গেঽস্থাৎ|
57 എന്നാൽ പത്രോസ് അതു നിഷേധിച്ച്, “സ്ത്രീയേ, ഞാൻ അയാളെ അറിയുന്നില്ല” എന്നു പറഞ്ഞു.
৫৭কিন্তু স তদ্ অপহ্নুত্যাৱাদীৎ হে নাৰি তমহং ন পৰিচিনোমি|
58 അൽപ്പസമയം കഴിഞ്ഞ് വേറെ ഒരാൾ അയാളെ കണ്ടിട്ട്, “നീയും അവരുടെ കൂട്ടത്തിലുള്ളവൻ” എന്നു പറഞ്ഞു. “മനുഷ്യാ, ഞാൻ അക്കൂട്ടത്തിലുള്ളവനല്ല,” പത്രോസ് മറുപടി പറഞ്ഞു.
৫৮ক্ষণান্তৰেঽন্যজনস্তং দৃষ্ট্ৱাব্ৰৱীৎ ৎৱমপি তেষাং নিকৰস্যৈকজনোসি| পিতৰঃ প্ৰত্যুৱাচ হে নৰ নাহমস্মি|
59 ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു മറ്റൊരാൾ ഉറപ്പിച്ചുപറഞ്ഞു: “തീർച്ചയായും ഇയാൾ അയാളോടുകൂടെ ഉണ്ടായിരുന്ന ആൾതന്നെ. നോക്കൂ ഇയാളും ഗലീലക്കാരനാണല്ലോ!”
৫৯ততঃ সাৰ্দ্ধদণ্ডদ্ৱযাৎ পৰং পুনৰন্যো জনো নিশ্চিত্য বভাষে, এষ তস্য সঙ্গীতি সত্যং যতোযং গালীলীযো লোকঃ|
60 അതിനു പത്രോസ്, “ഹേ മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് ഉത്തരം പറഞ്ഞു. പത്രോസ് സംസാരിക്കുമ്പോൾ കോഴി കൂവി.
৬০তদা পিতৰ উৱাচ হে নৰ ৎৱং যদ্ ৱদমি তদহং বোদ্ধুং ন শক্নোমি, ইতি ৱাক্যে কথিতমাত্ৰে কুক্কুটো ৰুৰাৱ|
61 അപ്പോൾ കർത്താവ് തിരിഞ്ഞ് പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്ന് കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും,” എന്നു കർത്താവ് തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത്
৬১তদা প্ৰভুণা ৱ্যাধুট্য পিতৰে নিৰীক্ষিতে কৃকৱাকুৰৱাৎ পূৰ্ৱ্ৱং মাং ত্ৰিৰপহ্নোষ্যসে ইতি পূৰ্ৱ্ৱোক্তং তস্য ৱাক্যং পিতৰঃ স্মৃৎৱা
62 പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.
৬২বহিৰ্গৎৱা মহাখেদেন চক্ৰন্দ|
63 യേശുവിനു കാവൽനിന്നിരുന്ന പടയാളികൾ അദ്ദേഹത്തെ പരിഹസിക്കാനും അടിക്കാനും തുടങ്ങി.
৬৩তদা যৈ ৰ্যীশুৰ্ধৃতস্তে তমুপহস্য প্ৰহৰ্ত্তুমাৰেভিৰে|
64 അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടിയിട്ട്, “ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്നിങ്ങനെയും
৬৪ৱস্ত্ৰেণ তস্য দৃশৌ বদ্ধ্ৱা কপোলে চপেটাঘাতং কৃৎৱা পপ্ৰচ্ছুঃ, কস্তে কপোলে চপেটাঘাতং কৃতৱান? গণযিৎৱা তদ্ ৱদ|
65 മറ്റുപലതും അദ്ദേഹത്തെ അപഹസിച്ചുകൊണ്ട് അവർ പറഞ്ഞു.
৬৫তদন্যৎ তদ্ৱিৰুদ্ধং বহুনিন্দাৱাক্যং ৱক্তুমাৰেভিৰে|
66 നേരം പുലർന്നപ്പോൾ, സമുദായനേതാക്കന്മാരും പുരോഹിതമുഖ്യന്മാരും വേദജ്ഞരും ഉൾപ്പെട്ട ന്യായാധിപസമിതി സമ്മേളിച്ച് യേശുവിനെ തങ്ങളുടെമുമ്പിൽ വരുത്തി.
৬৬অথ প্ৰভাতে সতি লোকপ্ৰাঞ্চঃ প্ৰধানযাজকা অধ্যাপকাশ্চ সভাং কৃৎৱা মধ্যেসভং যীশুমানীয পপ্ৰচ্ছুঃ, ৎৱম্ অভিষিকতোসি ন ৱাস্মান্ ৱদ|
67 “നീ ക്രിസ്തുവാണോ,” അവർ ആരാഞ്ഞു, “ഞങ്ങളോടു പറയുക.” അതിന് യേശു, “ഞാൻ നിങ്ങളോടു പറഞ്ഞാലും നിങ്ങൾ എന്നെ വിശ്വസിക്കുകയില്ല,
৬৭স প্ৰত্যুৱাচ, মযা তস্মিন্নুক্তেঽপি যূযং ন ৱিশ্ৱসিষ্যথ|
68 ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു നിങ്ങൾ ഉത്തരം പറയുകയുമില്ല.
৬৮কস্মিংশ্চিদ্ৱাক্যে যুষ্মান্ পৃষ্টেঽপি মাং ন তদুত্তৰং ৱক্ষ্যথ ন মাং ত্যক্ষ্যথ চ|
69 എന്നാൽ മനുഷ്യപുത്രൻ (ഞാൻ) ദൈവശക്തിയുടെ വലതുഭാഗത്ത് ഉപവിഷ്ടനാകുന്ന സമയം ഇതാ വന്നെത്തിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
৬৯কিন্ত্ৱিতঃ পৰং মনুজসুতঃ সৰ্ৱ্ৱশক্তিমত ঈশ্ৱৰস্য দক্ষিণে পাৰ্শ্ৱে সমুপৱেক্ষ্যতি|
70 “നീ അപ്പോൾ ദൈവപുത്രൻതന്നെയോ?” അവർ എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചു. “നിങ്ങൾ പറഞ്ഞതുപോലെതന്നെ; ഞാൻ ആകുന്നു,” യേശു ഉത്തരം പറഞ്ഞു.
৭০ততস্তে পপ্ৰচ্ছুঃ, ৰ্তিহ ৎৱমীশ্ৱৰস্য পুত্ৰঃ? স কথযামাস, যূযং যথাৰ্থং ৱদথ স এৱাহং|
71 അപ്പോൾ അവർ, “ഇനി നമുക്ക് വേറെ സാക്ഷ്യത്തിന്റെ ആവശ്യം എന്ത്? അവന്റെ വായിൽനിന്നുതന്നെ നാം അതു കേട്ടുകഴിഞ്ഞല്ലോ” എന്നു പറഞ്ഞു.
৭১তদা তে সৰ্ৱ্ৱে কথযামাসুঃ, ৰ্তিহ সাক্ষ্যেঽন্সস্মিন্ অস্মাকং কিং প্ৰযোজনং? অস্য স্ৱমুখাদেৱ সাক্ষ্যং প্ৰাপ্তম্|

< ലൂക്കോസ് 22 >