< ലൂക്കോസ് 21 >

1 യേശു തലയുയർത്തിനോക്കി, ധനികർ ദൈവാലയഭണ്ഡാരത്തിൽ പണം അർപ്പിച്ചുകൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചു.
اَتھَ دھَنِلوکا بھانْڈاگارے دھَنَں نِکْشِپَنْتِ سَ تَدیوَ پَشْیَتِ،
2 അപ്പോൾ ദരിദ്രയായ ഒരു വിധവ അവിടെ വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ അർപ്പിക്കുന്നതും അദ്ദേഹം കണ്ടു.
ایتَرْہِ کاچِدِّینا وِدھَوا پَنَدْوَیَں نِکْشِپَتِ تَدْ دَدَرْشَ۔
3 “ഈ ദരിദ്രയായ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ അർപ്പിച്ചിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
تَتو یِیشُرُواچَ یُشْمانَہَں یَتھارْتھَں وَدامِ، دَرِدْرییَں وِدھَوا سَرْوّیبھْیودھِکَں نْیَکْشیپْسِیتْ،
4 മറ്റെല്ലാവരും അവരുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചിരിക്കുന്നത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽനിന്ന്, അവളുടെ ഉപജീവനത്തിനുണ്ടായിരുന്നതു മുഴുവനും അർപ്പിച്ചിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
یَتونْیے سْوَپْراجْیَدھَنیبھْیَ اِیشْوَرایَ کِنْچِتْ نْیَکْشیپْسُح، کِنْتُ دَرِدْرییَں وِدھَوا دِنَیاپَنارْتھَں سْوَسْیَ یَتْ کِنْچِتْ سْتھِتَں تَتْ سَرْوَّں نْیَکْشیپْسِیتْ۔
5 ചില ശിഷ്യർ ദൈവാലയത്തെക്കുറിച്ച്, അതു മനോഹരമായ കല്ലുകളാലും വഴിപാടായി ലഭിച്ച വസ്തുക്കളാലും അലംകൃതമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു:
اَپَرَنْچَ اُتَّمَپْرَسْتَرَیرُتْسرِشْٹَوْیَیشْچَ مَنْدِرَں سُشوبھَتیتَراں کَیشْچِدِتْیُکْتے سَ پْرَتْیُواچَ
6 “നിങ്ങൾ ഈ കാണുന്നത്, ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം എല്ലാം നിലംപൊത്തുന്ന കാലം വരുന്നു.”
یُویَں یَدِدَں نِچَیَنَں پَشْیَتھَ، اَسْیَ پاشانَیکوپْیَنْیَپاشانوپَرِ نَ سْتھاسْیَتِ، سَرْوّے بھُوسادْبھَوِشْیَنْتِ کالویَمایاتِ۔
7 “ഗുരോ, എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ സംഭവിക്കാറായി എന്നതിന്റെ ലക്ഷണം എന്തായിരിക്കും?” അവർ ചോദിച്ചു.
تَدا تے پَپْرَچّھُح، ہے گُرو گھَٹَنیدرِشِی کَدا بھَوِشْیَتِ؟ گھَٹَنایا ایتَسْیَسَشْچِہْنَں وا کِں بھَوِشْیَتِ؟
8 അദ്ദേഹം അതിനു മറുപടി ഇങ്ങനെ പറഞ്ഞു: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ആകുന്നു ക്രിസ്തു’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വരും. അവരുടെ പിന്നാലെ പോകരുത്.
تَدا سَ جَگادَ، ساوَدھانا بھَوَتَ یَتھا یُشْماکَں بھْرَمَں کوپِ نَ جَنَیَتِ، کھِیشْٹوہَمِتْیُکْتْوا مَمَ نامْرا بَہَوَ اُپَسْتھاسْیَنْتِ سَ کالَح پْرایینوپَسْتھِتَح، تیشاں پَشْچانْما گَچّھَتَ۔
9 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്. ഇവ ആദ്യം സംഭവിക്കേണ്ടതാകുന്നു. എന്നാൽ, അത്രപെട്ടെന്ന് യുഗാവസാനം സംഭവിക്കുകയില്ല.”
یُدّھَسْیوپَپْلَوَسْیَ چَ وارْتّاں شْرُتْوا ما شَنْکَدھْوَں، یَتَح پْرَتھَمَمْ ایتا گھَٹَنا اَوَشْیَں بھَوِشْیَنْتِ کِنْتُ ناپاتے یُگانْتو بھَوِشْیَتِ۔
10 അദ്ദേഹം തുടർന്നു, “ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും.
اَپَرَنْچَ کَتھَیاماسَ، تَدا دیشَسْیَ وِپَکْشَتْوینَ دیشو راجْیَسْیَ وِپَکْشَتْوینَ راجْیَمْ اُتّھاسْیَتِ،
11 വലിയ ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭയാനകസംഭവങ്ങളും ആകാശത്ത് വലിയ അത്ഭുതചിഹ്നങ്ങളും ദൃശ്യമാകും.
ناناسْتھانیشُ مَہابھُوکَمْپو دُرْبھِکْشَں مارِی چَ بھَوِشْیَنْتِ، تَتھا وْیومَمَنْڈَلَسْیَ بھَیَنْکَرَدَرْشَنانْیَشْچَرْیَّلَکْشَنانِ چَ پْرَکاشَیِشْیَنْتے۔
12 “എന്നാൽ ഇതിനെല്ലാംമുമ്പേ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ ബന്ധിതരാക്കി ഉപദ്രവിക്കും. നിങ്ങളെ പള്ളികളിലേക്കും കാരാഗൃഹങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോകും; എന്റെ അനുയായികളായതിനാൽ, രാജാക്കന്മാരുടെയും അധികാരികളുടെയും മുമ്പിൽ നിർത്തും.
کِنْتُ سَرْوّاسامیتاساں گھَٹَناناں پُورْوَّں لوکا یُشْمانْ دھرِتْوا تاڈَیِشْیَنْتِ، بھَجَنالَیے کارایانْچَ سَمَرْپَیِشْیَنْتِ مَمَ نامَکارَنادْ یُشْمانْ بھُوپاناں شاسَکانانْچَ سَمُّکھَں نیشْیَنْتِ چَ۔
13 അതു നിങ്ങൾക്ക് എന്നെക്കുറിച്ച് സാക്ഷ്യം പറയാനുള്ള അവസരമായിരിക്കും.
ساکْشْیارْتھَمْ ایتانِ یُشْمانْ پْرَتِ گھَٹِشْیَنْتے۔
14 അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല.
تَدا کِمُتَّرَں وَکْتَوْیَمْ ایتَتْ نَ چِنْتَیِشْیامَ اِتِ مَنَحسُ نِشْچِتَنُتَ۔
15 എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും.
وِپَکْشا یَسْماتْ کِمَپْیُتَّرَمْ آپَتِّنْچَ کَرْتُّں نَ شَکْشْیَنْتِ تادرِشَں واکْپَٹُتْوَں جْنانَنْچَ یُشْمَبھْیَں داسْیامِ۔
16 മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും.
کِنْچَ یُویَں پِتْرا ماتْرا بھْراتْرا بَنْدھُنا جْناتْیا کُٹُمْبینَ چَ پَرَکَریشُ سَمَرْپَیِشْیَدھْوے؛ تَتَسْتے یُشْماکَں کَنْچَنَ کَنْچَنَ گھاتَیِشْیَنْتِ۔
17 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും.
مَمَ نامْنَح کارَناتْ سَرْوَّے رْمَنُشْیَے رْیُویَمْ رِتِییِشْیَدھْوے۔
18 എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല.
کِنْتُ یُشْماکَں شِرَحکیشَیکوپِ نَ وِنَںکْشْیَتِ،
19 നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.
تَسْمادیوَ دھَیرْیَّمَوَلَمْبْیَ سْوَسْوَپْرانانْ رَکْشَتَ۔
20 “സൈന്യം ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്നു നിങ്ങൾക്കറിയാൻ കഴിയും.
اَپَرَنْچَ یِرُوشالَمْپُرَں سَینْیَویشْٹِتَں وِلوکْیَ تَسْیوچّھِنَّتایاح سَمَیَح سَمِیپَ اِتْیَوَگَمِشْیَتھَ۔
21 അപ്പോൾ യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരത്തിനകത്തുള്ളവർ അവിടംവിട്ടു പുറത്തിറങ്ങി വരട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ നഗരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കട്ടെ.
تَدا یِہُودادیشَسْتھا لوکاح پَرْوَّتَں پَلایَنْتاں، یے چَ نَگَرے تِشْٹھَنْتِ تے دیشانْتَرَں پَلایَنْتا، یے چَ گْرامے تِشْٹھَنْتِ تے نَگَرَں نَ پْرَوِشَنْتُ،
22 കാരണം, പ്രവചനലിഖിതങ്ങൾ എല്ലാം പൂർത്തിയാകുന്ന പ്രതികാരകാലമാകുന്നു അത്.
یَتَسْتَدا سَمُچِتَدَنْڈَنایَ دھَرْمَّپُسْتَکے یانِ سَرْوّانِ لِکھِتانِ تانِ سَپھَلانِ بھَوِشْیَنْتِ۔
23 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! ദേശത്തെല്ലാം വലിയ ദുരിതവും ദേശവാസികൾക്കെതിരേ ക്രോധവും ഉണ്ടാകും.
کِنْتُ یا یاسْتَدا گَرْبھَوَتْیَح سْتَنْیَداوْیَشْچَ تاماں دُرْگَتِ رْبھَوِشْیَتِ، یَتَ ایتالّوکانْ پْرَتِ کوپو دیشے چَ وِشَمَدُرْگَتِ رْگھَٹِشْیَتے۔
24 അവരിൽ അനേകരെ വാളിനിരയാക്കുകയും മറ്റുള്ളവരെ സകലരാഷ്ട്രങ്ങളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യും. യെഹൂദേതരർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന കാലം പൂർത്തിയാകുംവരെ അവർ ജെറുശലേമിനെ ചവിട്ടിയരയ്ക്കും.
وَسْتُتَسْتُ تے کھَنْگَدھارَپَرِوَّنْگَں لَپْسْیَنْتے بَدّھاح سَنْتَح سَرْوَّدیشیشُ نایِشْیَنْتے چَ کِنْچانْیَدیشِییاناں سَمَیوپَسْتھِتِپَرْیَّنْتَں یِرُوشالَمْپُرَں تَیح پَدَتَلَے رْدَلَیِشْیَتے۔
25 “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ചിഹ്നങ്ങൾ ഉണ്ടാകും; കടലിന്റെയും ഭീകരതിരമാലകളുടെയും ഗർജനത്താൽ ഭൂമിയിലെ ജനസഞ്ചയങ്ങൾ നടുങ്ങി പരിഭ്രമിക്കും.
سُورْیَّچَنْدْرَنَکْشَتْریشُ لَکْشَنادِ بھَوِشْیَنْتِ، بھُوِ سَرْوَّدیشِییاناں دُحکھَں چِنْتا چَ سِنْدھَو وِیچِیناں تَرْجَنَں گَرْجَنَنْچَ بھَوِشْیَنْتِ۔
26 ആകാശഗോളങ്ങൾ സ്വസ്ഥാനത്തുനിന്നു വ്യതിചലിക്കുന്നതുകൊണ്ട് ലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന സംഭ്രമത്തോടെ മനുഷ്യർ ഭീതിപൂണ്ട് ബോധരഹിതരായി നിപതിക്കും.
بھُوبھَو بھاوِگھَٹَناں چِنْتَیِتْوا مَنُجا بھِیامرِتَکَلْپا بھَوِشْیَنْتِ، یَتو وْیومَمَنْڈَلے تیجَسْوِنو دولایَمانا بھَوِشْیَنْتِ۔
27 അപ്പോൾ ശക്തിയോടും മഹാതേജസ്സോടുംകൂടെ മനുഷ്യപുത്രൻ (ഞാൻ) മേഘത്തിൽ വരുന്നത് എല്ലാവരും ദർശിക്കും.
تَدا پَراکْرَمینا مَہاتیجَسا چَ میگھارُوڈھَں مَنُشْیَپُتْرَمْ آیانْتَں دْرَکْشْیَنْتِ۔
28 ഇക്കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ, ധൈര്യപൂർവം നിവർന്നുനിൽക്കുക; നിങ്ങളുടെ വിമോചനം സമീപമായിരിക്കുന്നു!”
کِنْتْویتاساں گھَٹَنانامارَمْبھے سَتِ یُویَں مَسْتَکانْیُتّولْیَ اُورْدَدھْوَں دْرَکْشْیَتھَ، یَتو یُشْماکَں مُکْتیح کالَح سَوِدھو بھَوِشْیَتِ۔
29 പിന്നെ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “അത്തിവൃക്ഷത്തെയും മറ്റു വൃക്ഷങ്ങളെയും ശ്രദ്ധിച്ചുനോക്കുക;
تَتَسْتینَیتَدرِشْٹانْتَکَتھا کَتھِتا، پَشْیَتَ اُڈُمْبَرادِورِکْشاناں
30 അവ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്ന് ആരും പറയാതെതന്നെ നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
نَوِینَپَتْرانِ جاتانِیتِ درِشْٹْوا نِداوَکالَ اُپَسْتھِتَ اِتِ یَتھا یُویَں جْناتُں شَکْنُتھَ،
31 അതുപോലെതന്നെ, ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യവും ആസന്നമായിരിക്കുന്നെന്നു നിങ്ങൾക്കു മനസ്സിലാക്കാം.
تَتھا سَرْوّاساماساں گھَٹَنانامْ آرَمْبھے درِشْٹے سَتِیشْوَرَسْیَ راجَتْوَں نِکَٹَمْ اِتْیَپِ جْناسْیَتھَ۔
32 “ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം.
یُشْمانَہَں یَتھارْتھَں وَدامِ، وِدْیَمانَلوکانامیشاں گَمَناتْ پُورْوَّمْ ایتانِ گھَٹِشْیَنْتے۔
33 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
نَبھوبھُوورْلوپو بھَوِشْیَتِ مَمَ واکْ تُ کَداپِ لُپْتا نَ بھَوِشْیَتِ۔
34 “സൂക്ഷിക്കുക! സുഖലോലുപതയിലും മദ്യാസക്തിയിലും മതിമറന്നും, ജീവിതോത്കണ്ഠയിൽ ആമഗ്നരായും മന്ദമനസ്ക്കരായിത്തീർന്നിട്ട് ആ നാൾ ഒരു കെണി എന്നപോലെ തികച്ചും അപ്രതീക്ഷിതമായി നിങ്ങൾക്കു വരാതിരിക്കട്ടെ.
اَتَایوَ وِشَماشَنینَ پانینَ چَ ساںمارِکَچِنْتابھِشْچَ یُشْماکَں چِتّیشُ مَتّیشُ تَدِّنَمْ اَکَسْمادْ یُشْمانْ پْرَتِ یَتھا نوپَتِشْٹھَتِ تَدَرْتھَں سْویشُ ساوَدھاناسْتِشْٹھَتَ۔
35 ആ ദിവസം സകലഭൂവാസികളുടെമേലും വരും.
پرِتھِوِیسْتھَسَرْوَّلوکانْ پْرَتِ تَدِّنَمْ اُنْماتھَ اِوَ اُپَسْتھاسْیَتِ۔
36 എപ്പോഴും പ്രാർഥനാനിരതരായി ജാഗ്രതയോടിരിക്കുക! താമസംവിനാ സംഭവിക്കാനിരിക്കുന്ന ഈ ഭീകരാനുഭവങ്ങളിൽനിന്നെല്ലാം രക്ഷനേടാൻ സുശക്തരാകുന്നതിനും മനുഷ്യപുത്രന്റെ മുമ്പാകെ നിർലജ്ജം നിൽക്കുന്നതിനും അപ്പോൾ നിങ്ങൾക്കു കഴിയും.”
یَتھا یُویَمْ ایتَدْبھاوِگھَٹَنا اُتَّرْتُّں مَنُجَسُتَسْیَ سَمُّکھے سَںسْتھاتُنْچَ یوگْیا بھَوَتھَ کارَنادَسْماتْ ساوَدھاناح سَنْتو نِرَنْتَرَں پْرارْتھَیَدھْوَں۔
37 യേശു പകലെല്ലാം ദൈവാലയത്തിൽ ഉപദേശിക്കുകയും സന്ധ്യയാകുമ്പോൾ ഒലിവുമലയിൽ ചെന്നു രാപാർക്കുകയും ചെയ്തുവന്നു.
اَپَرَنْچَ سَ دِوا مَنْدِرَ اُپَدِشْیَ راچَے جَیتُنادْرِں گَتْواتِشْٹھَتْ۔
38 അദ്ദേഹത്തിന്റെ വചനം കേൾക്കേണ്ടതിന് ജനമെല്ലാം അതിരാവിലെതന്നെ എഴുന്നേറ്റ് ദൈവാലയത്തിൽ വന്നുകൊണ്ടിരുന്നു.
تَتَح پْرَتْیُوشے لاکاسْتَتْکَتھاں شْروتُں مَنْدِرے تَدَنْتِکَمْ آگَچّھَنْ۔

< ലൂക്കോസ് 21 >