< ലൂക്കോസ് 16 >
1 യേശു ശിഷ്യന്മാരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ധനികനായ ഒരു മനുഷ്യന്റെ സ്വത്ത് അയാളുടെ കാര്യസ്ഥൻ ധൂർത്തടിക്കുന്നതായി പരാതിയുണ്ടായി.
୧ୟୀଶୁ ଆୟାଃ ଚେଲାକକେ କାଜିୟାଦ୍କଆଏ, “ମିଆଁଦ୍ କିସାଁଣ୍ ହଡ଼ଆଃ ଭାଣ୍ଡାରି ତାଇକେନାଏ, ଇନିଃ ମେନାଃତେୟାଃକ ଛିତିବିତି ତାନାଏ ମେନ୍ତେ କିସାଁଣାଃ ଆୟାର୍ରେ ଭାଣ୍ଡାରିକ ଚିଟାକିୟାଃକ ।
2 ധനികൻ അയാളെ വിളിപ്പിച്ചിട്ട്, ‘ഞാൻ നിന്നെക്കുറിച്ച് ഈ കേൾക്കുന്നതെന്താണ്? നിന്റെ ഭരണം മതിയാക്കി കണക്ക് എന്നെ ഏൽപ്പിക്കുക, നീ ഇനി എന്റെ കാര്യസ്ഥനായി തുടരണ്ടാ’ എന്നു പറഞ്ഞു.
୨ଏନ୍ତେ କିସାଁଣ୍ ଇନିଃକେ ହାକାଅତାନ୍ଲଃ କାଜିକିୟାଏ, ‘ଆମାଃ ବିଷାଏରେ ଚିନାଃଇଙ୍ଗ୍ ଆୟୁମ୍ତାନା? ଆମାଃ ଭାଣ୍ଡାରି କାମିରାଃ ହିସାବ୍ ଏମାଇଙ୍ଗ୍ମେ, ଆମ୍ ଆୟାର୍ତେ ଭାଣ୍ଡାରି କାମ୍ ତାଇନ୍ଦାଡ଼ିୟାଃ ।
3 “അപ്പോൾ കാര്യസ്ഥൻ ആത്മഗതമായി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ എന്താണു ചെയ്യുക? യജമാനൻ എന്നെ ജോലിയിൽനിന്ന് പിരിച്ചുവിടാൻപോകുന്നു. കിളയ്ക്കാൻ എനിക്കു ശക്തിയില്ല; ഞാൻ ഭിക്ഷ യാചിക്കാൻ ലജ്ജിക്കുന്നു.
୩ଏନ୍ ଭାଣ୍ଡାରି ଚିନାଃଇଙ୍ଗ୍ ଚିକାୟା ମେନ୍ତେ ଆୟାଃ ମନ୍ରେୟାଏ ଉଡୁଃକେଦାଃ, ଗମ୍କେତାଇଙ୍ଗ୍ଦ ଭାଣ୍ଡାରି କାମି ରେଜିଙ୍ଗ୍ତାନାଏ । ଉର୍କେଦ୍ତେ କାମିଲେକା ଆଇଁୟାଃ ପେଡ଼େଃ ବାନଃଆ, ଆଡଃ କଏଁତେଇଙ୍ଗ୍ ଗିହୁଃତାନା ।
4 അതുകൊണ്ട്, യജമാനൻ എന്നെ കാര്യസ്ഥസ്ഥാനത്തുനിന്ന് നീക്കുമ്പോൾ, ഞാൻ എന്തു ചെയ്താൽ, ജനം അവരുടെ വീടുകളിൽ എന്നെ സ്വാഗതംചെയ്യും എന്നെനിക്കറിയാം.’
୪ଭାଣ୍ଡାରିକାମିଏତେଇଙ୍ଗ୍ ଅଡଙ୍ଗ୍ଏନ୍ରେଦ ହଡ଼କ ଆକଆଃ ଅଡ଼ାଃରେକ ଦହିଙ୍କା ମେନ୍ତେ ଚିନାଃଇଙ୍ଗ୍ ଚିକାୟା ଏନାଇଙ୍ଗ୍ ସାରିୟାଃ ।’
5 “പിന്നെ അയാൾ യജമാനനിൽനിന്ന് വായ്പ വാങ്ങിയ ഓരോരുത്തരെ വിളിപ്പിച്ച് ആദ്യത്തെയാളോട്, ‘താങ്കൾ എന്റെ യജമാനനു തിരികെക്കൊടുക്കാനുള്ളത് എത്രയാണ്?’ എന്നു ചോദിച്ചു.
୫“ଏନ୍ତେ ଇନିଃ ଆୟାଃ ଗମ୍କେୟାଃ ରିଣୀସାବାକାଦ୍କଏତେ ମିମିଆଦ୍କକେ କେଡ଼ାକେଦ୍କଆଏ । ସିଦାନିଃକେ କୁଲିକିୟାଏ, ‘ଆମ୍ ଆଇଁୟାଃ ଗମ୍କେୟାଃ ଚିମିନାଙ୍ଗ୍ ରିଣୀମ୍ ଇଦିକାଦା?’
6 “‘3,000 ലിറ്റർ ഒലിവെണ്ണ,’ അയാൾ മറുപടി പറഞ്ഞു. “കാര്യസ്ഥൻ അയാളോട്, ‘നിന്റെ കണക്കുപുസ്തകമെടുത്ത്, വേഗം ഇരുന്ന് അത് 1,500 ലിറ്റർ എന്നു തിരുത്തുക’ എന്നു പറഞ്ഞു.
୬ଇନିଃ କାଜିକିୟାଏ ‘ମଣେଁହିସି ଟିନ୍ ସୁନୁମ୍ ।’ ଏନ୍ତେ ଇନିଃ, ‘ମାର୍ ଆମାଃ ବହି ଆଉୱେମେ ଆଡଃ ଦୁବ୍ଧାବ୍କେଦ୍ତେ ବାର୍ହିସି ଗେଲେୟା ଅଲେମେ’ ମେନ୍କିୟାଏ ।
7 “രണ്ടാമത്തെയാളോട് കാര്യസ്ഥൻ, ‘താങ്കൾ എത്രയാണ് കൊടുക്കാനുള്ളത്?’ എന്നു ചോദിച്ചു. “‘മുപ്പതു ടൺ ഗോതമ്പ്,’ അയാൾ ഉത്തരം പറഞ്ഞു. “‘നിന്റെ കണക്കുപുസ്തകമെടുത്ത് അത് ഇരുപത്തിനാല് ടൺ എന്നാക്കുക,’ എന്നു പറഞ്ഞു.
୭ଏନ୍ତେ ଏଟାଃନିଃକେ କାଜିକିୟାଏ, ‘ଆମ୍ ଚିମ୍ନାଙ୍ଗ୍ ରିଣୀମ୍ ଇଦିକାଦା?’ ‘ମିଦ୍ ହାଜାର୍ ବାସ୍ତା ଗହମ୍’ ମେନ୍ରୁହାଡ଼୍କିୟାଏ । ଇନିଃ କାଜିକିୟାଏ, ‘ଆମାଃ ବହି ଆଉୱେମେ ଆଡଃ ଇରାଲିୟାଶାଅ ବାସ୍ତା ଅଲ୍ତାମେ ।’
8 “ആ നെറികെട്ട കാര്യസ്ഥന്റെ കൗശലത്തോടെയുള്ള കരുനീക്കത്തെ യജമാനൻ പ്രശംസിച്ചു. ഈ ലോകജനത തങ്ങളെപ്പോലെയുള്ളവരോട് ഇടപെടുന്ന കാര്യത്തിൽ ദൈവമക്കളെക്കാൾ സാമർഥ്യമുള്ളവരാണ്. (aiōn )
୮“ଏନ୍ତେ ଇନିଃ ସେଣାଁଁତେୟାଏ କାମିୟାକାଦା ମେନ୍ତେ ଇନିୟାଃ ଗମ୍କେ ଏନ୍ କା ଧାର୍ମାନ୍ ଭାଣ୍ଡାରିକେ ସାହାରାଅକିୟାଏ । ନେ ପାରିୟାରେନ୍ ହଡ଼କଦ ଆକଆଃ ଦିପିଲିରେନ୍ ହଡ଼କଆଃ ନାଗେନ୍ତେ ମାର୍ସାଲ୍ରେନ୍ ହନ୍କଆଃଏତେ ଆଦ୍କାକ ସେଣାଁଁନାଃ ।” (aiōn )
9 ഞാൻ നിങ്ങളോടു പറയുന്നു, ലൗകികസമ്പത്തുകൊണ്ടു നിങ്ങൾ സ്നേഹിതരെ സമ്പാദിക്കുക; അങ്ങനെയായാൽ അവയെല്ലാം ഇല്ലാതാകുമ്പോൾ നിത്യഭവനത്തിലേക്ക് ആനന്ദത്തോടെ നിങ്ങൾ സ്വാഗതംചെയ്യപ്പെടും. (aiōnios )
୯ଆଇଙ୍ଗ୍ ଆପେକେ କାଜିୟାପେ ତାନାଇଙ୍ଗ୍, ଆପେ ସାଂସାର୍ରେୟାଃ କା ଧାର୍ମାନ୍ ଖୁର୍ଜିତେ ଗାତିକ ବାଇକପେ, ଏନ୍ତେ ଏନା ଟୁଣ୍ଡୁଅଃ ଇମ୍ତାଙ୍ଗ୍ ଇନ୍କୁ ଜାନାଅ ଜାନାଅ ତାଇନଃ ଠାୟାଦ୍ରେକ ଦହପେୟା । (aiōnios )
10 “നിസ്സാരകാര്യങ്ങളിൽ വിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും വിശ്വസ്തരായിരിക്കും; നിസ്സാരകാര്യങ്ങളിൽ അവിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും അവിശ്വസ്തരായിരിക്കും.
୧୦ସବେନାଃଏତେ ହୁଡିଙ୍ଗ୍ଆଁରେ ପାତିୟାର୍ରଃ ଲେକାନ୍ନିଃ ପୁରାଃ ବିଷାଏରେହଗି ପାତିୟାର୍ରଃ ଲେକାନ୍ନିଃ ତାନିଃ ଆଡଃ ସବେନାଃଏତେ ହୁଡିଙ୍ଗ୍ଆଁରେ କା ପାତିୟାର୍ରଃ ଲେକାନ୍ନିଃ ପୁରାଃ ବିଷାଏରେହଗି କା ପାତିୟାର୍ରଃ ଲେକାନ୍ନିଃ ତାନିଃ ।
11 ലൗകികസമ്പത്തു കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ സ്വർഗത്തിലെ നിത്യസമ്പത്ത് ആരു നിങ്ങളെ ഭരമേൽപ്പിക്കും?
୧୧ଏନାମେନ୍ତେ ଆପେ ସାଂସାର୍ରେୟାଃ ଖୁର୍ଜିରେ କା ପାତିୟାର୍ରଃ ଲେକାପେ ତାଇନଃରେଦ, ସାର୍ତିତେୟାଃ ଅକଏ ଏମାପେୟାଏ?
12 നിങ്ങൾ മറ്റൊരാളിന്റെ വസ്തുവകകളുടെ കാര്യത്തിൽ വിശ്വസ്തരായില്ലെങ്കിൽ സ്വന്തമായതു നിങ്ങൾക്ക് ആര് തരും?
୧୨ଆଡଃ ଆପେ ଏଟାଃନିୟାଃ ବିଷାଏରେ ପାତିୟାର୍ରଃ ଲେକା କାପେ ତାଇନ୍ରେଦ ଆପେକେ ଅକଏ ଆପେୟାଃତେୟାଃକେ ଏମାପେୟାଏ ।
13 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.”
୧୩“ଜେତାଏ ବାରିଆ ଗମ୍କେକିନାଃ ଦାସି କାଏ ହବାଦାଡ଼ିୟଃଆ, ଚିୟାଃଚି ଇନିଃ ମିହୁଡ଼୍କେ ହିଲାଙ୍ଗ୍ଇୟାଏ ଆଡଃ ଏଟାଃ ମିହୁଡ଼୍କେ ଦୁଲାଡ଼ିୟାଏ, ଚାଏ ମିଆଁଦ୍ନିଃଲଃ ମେସାନାଏ ଆଡଃ ଏଟାଃନିଃଲଃ କାଏ ମେସାନା । ଆପେ ପାର୍ମେଶ୍ୱାର୍ ଆଡଃ ଖୁର୍ଜି ବାରାନାଃରେ କାପେ ଦାସିଦାଡ଼ିନା ।”
14 ദ്രവ്യാഗ്രഹികളായ പരീശന്മാർ ഇതെല്ലാം കേട്ട് യേശുവിനെ പരിഹസിച്ചു.
୧୪ଟାକା ପାଏସାରାଃ ହାୟାତାନ୍ ଫାରୁଶୀକ ନେ ସବେନ୍ କାଜି ଆୟୁମ୍କେଦ୍ତେ, ଇନିଃକେକ ହିଲାଙ୍ଗ୍କିୟା ।
15 അദ്ദേഹം അവരോട്, “നിങ്ങൾ മനുഷ്യരുടെമുമ്പാകെ നിങ്ങളെത്തന്നെ നീതീകരിക്കുന്നവരാകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു. മനുഷ്യർ വിലമതിക്കുന്നത്, ദൈവദൃഷ്ടിയിൽ മ്ലേച്ഛമാണ്” എന്നു പറഞ്ഞു.
୧୫ଇନିଃ ଇନ୍କୁକେ କାଜିୟାଦ୍କଆଏ, “ଆପେଦ ହଡ଼କଆଃ ଆୟାର୍ରେ ଧାର୍ମାନ୍ପେ ଉଦୁବଃତାନା, ମେନ୍ଦ ପାର୍ମେଶ୍ୱାର୍ ଆପେୟାଃ ମନ୍ ସାରିୟାଏ । ହଡ଼କଆଃ ଥାଲାରେ ମାରାଙ୍ଗ୍ଅଃଦ ପାର୍ମେଶ୍ୱାର୍ଆଃ ସାନ୍ମାଙ୍ଗରେ ହିଲାଙ୍ଗ୍ଅଃଲେକା ।
16 “ന്യായപ്രമാണപുസ്തകത്തിന്റെയും പ്രവാചകഗ്രന്ഥങ്ങളുടെയും സാംഗത്യം യോഹന്നാൻസ്നാപകൻവരെയായിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്യപ്പെടുകയാണ്. എല്ലാവരും അതിൽ പ്രവേശിക്കാൻ അത്യുത്സാഹത്തോടെയിരിക്കുന്നു.
୧୬“ମୁଶାରାଃ ଆନ୍ଚୁ ଆଡଃ ନାବୀକ ବାପ୍ତିସ୍ମା ଏମଃନିଃ ଯୋହାନ୍ ଜାକେଦ୍କ ତାଇକେନା, ଇମ୍ତାଙ୍ଗ୍ଏତେ ପାର୍ମେଶ୍ୱାର୍ଆଃ ସିର୍ମା ରାଇଜ୍ରେୟାଃ ସୁକୁକାଜି ଉଦୁବଃତାନା ଆଡଃ ସବେନ୍କ ପେଡ଼େଃଲଃ ଏନାରେ ବଲଃତାନାକ ।
17 ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതാണ് എളുപ്പം.
୧୭ସିର୍ମା ଆଡଃ ଅତେ ଜିୟନଃଆ ମେନ୍ଦ ମୁଶା ନାବୀଆଃ ଆନ୍ଚୁରେୟାଃ ମିଆଁଦ୍ ଅନଲ୍ ହଗି କା ଜିୟନଃଆ ।
18 “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹംചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.
୧୮“ଜେତାଏ ହଡ଼ ଆୟାଃ କୁଡ଼ିକେ ବାଗିକେଦ୍ତେ ଏଟାଃନିଃଲଃ ଆଣ୍ଦିନ୍ରେଦ ଇନିଃ ଆପାଙ୍ଗିର୍ନିଃ ତାନିଃ ଆଡଃ କଡ଼ାତେ ବାଗିୟାକାନ୍ କୁଡ଼ିକେ ଜେତାଏ ଆଣ୍ଦିୟଃରେଦ ଇନିଃ ଆପାଙ୍ଗିର୍ନିଃ ତାନିଃ ।
19 “ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ എല്ലാ ദിവസവും ഊതവർണത്തിലും പട്ടിലും മറ്റുമുള്ള വസ്ത്രങ്ങൾ ധരിച്ച് സുഖഭോഗങ്ങളിലും ആഡംബരത്തിലും ജീവിച്ചുപോന്നു.
୧୯“ମିଆଁଦ୍ କିସାଁଣ୍ ହଡ଼ ତାଇକେନାଏ, ଇନିଃ ବାଇଗିନିଆ ଲିଜାଃ ଆଡଃ ବୁଗିନ୍ ସୁଗାଡ଼୍ ଲିଜାଃ ତୁସିଙ୍ଗ୍ଅଃଁତାନ୍ ଆଡଃ ସବେନ୍ ହୁଲାଙ୍ଗ୍ ପୁରାଃ ରାସ୍ବାସ୍ରେୟାଏ ତାଇକେନା ।
20 ദേഹം ആസകലം വ്രണങ്ങൾ നിറഞ്ഞ ലാസർ എന്നു പേരുള്ള ഒരു ദരിദ്രനെ ആ ധനികന്റെ പടിപ്പുരയ്ക്കൽ കിടത്തുമായിരുന്നു. ധനികന്റെ മേശയിൽനിന്ന് വീഴുന്ന അവശിഷ്ടങ്ങൾകൊണ്ടു വിശപ്പടക്കാൻ അയാൾ വളരെ കൊതിച്ചിരുന്നു. നായ്ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുകയും ചെയ്യുമായിരുന്നു.
୨୦ମେନ୍ଦ ଲାଜାର୍ ନୁତୁମ୍ ମିଆଁଦ୍ କଏଁହଡ଼ ଘାଅତେ ପେରେଜାକାନ୍ ତାଇକେନାଏ, ଇନିଃକେ କିସାଁଣ୍ ହଡ଼ରାଃ ଅଡ଼ାଃ ବଲଦୁଆର୍ତାଃରେ ବାଗିତୁକାକାନାଏ ତାଇକେନା ।
୨୧ନେ କିସାଁଣ୍ ହଡ଼ଆଃ ମେଜ୍ଏତେ ଉୟୁଗଃତାନ୍ କେଚାଃତେୟାଃଲଃ ଆୟାଃ ଲାହିଦ୍ ବିଏ ସାନାଙ୍ଗ୍ତାନାଏ ତାଇକେନା, ସେତାକହ ହିଜୁଃଲେନ୍ତେ ଇନିୟାଃ ଘାଅ ଜାଲ୍ଇତାନ୍କ ତାଇକେନା ।
22 “ആ ദരിദ്രൻ മരിച്ചപ്പോൾ ദൈവദൂതന്മാർ അയാളെ അബ്രാഹാമിന്റെ അടുത്തേക്കു കൊണ്ടുപോയി. ധനികനും മരിച്ചു; അടക്കപ്പെട്ടു.
୨୨“ଏନ୍ତେ ନେକା ହବାୟାନା, ନେ ରେଙ୍ଗେଃ ହଡ଼ ଗଏଃୟାନାଏ ଆଡଃ ଦୁଁତ୍କ ଆବ୍ରାହାମ୍ଆଃ କୟଙ୍ଗ୍ରେକ ତେବାଃକିୟା, ଆଡଃ ଏନ୍ କିସାଁଣ୍ ହଡ଼ହଗି ଗଏଃୟାନାଏ ଆଡଃ ତପାକିୟାଃକ ।
23 പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു. (Hadēs )
୨୩ଇନିଃ ପାତାଲ୍ରେ ଦୁକୁସାହାତିଙ୍ଗ୍ତାନ୍ ଇମ୍ତା ଆରିଦ୍ରାକାବ୍କେଦାଏ ଆଡଃ ସାଙ୍ଗିନ୍ରେ ଆବ୍ରାହାମ୍ ଆଡଃ ଆୟାଃ କୟଙ୍ଗ୍ରେ ଲାଜାର୍କେ ନେଲ୍କିୟାଏ । (Hadēs )
24 അയാൾ ഉറക്കെ വിളിച്ചു: ‘അബ്രാഹാംപിതാവേ, എന്നോടു കരുണതോന്നണമേ. ഞാൻ ഈ അഗ്നികുണ്ഡത്തിൽ അതിവേദന അനുഭവിക്കുന്നു. ലാസറിന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അയാളെ ഒന്നയയ്ക്കണമേ.’
୨୪ଏନ୍ତେ ଇନିଃ ହାକାଅକିଃତେ କାଜିକିୟାଏ, ‘ହେ ଆବା, ଆବ୍ରାହାମ୍ ଲିବୁଆଇଙ୍ଗ୍ମେଁ ଆଡଃ ଲାଜାର୍କେ କୁଲ୍ତାଇମ୍ ଇନିଃ ଆୟାଃ ସାର୍ସାର୍ରାଃ ଚୁଟି ଦାଆଃରେ ତୁପୁକେଦ୍ତେ ଆଲାଙ୍ଗ୍ତାଇୟାଁଃକେ ତୁତ୍କେନେକାଏ, ଆଇଙ୍ଗ୍ଦ ନେ ସେଙ୍ଗେଲ୍ରେ କାଲ୍ପାଅଃତାନାଇଙ୍ଗ୍ ।’
25 “എന്നാൽ അബ്രാഹാം പ്രതിവചിച്ചു: ‘കുഞ്ഞേ, നീ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു, ലാസറിന്റെ ജീവിതമോ, ദുരിതപൂർണമായിരുന്നു എന്ന് ഓർക്കുക. എന്നാൽ, ഇപ്പോൾ ലാസർ ഇവിടെ ആശ്വാസമനുഭവിക്കുന്നു, നീയോ കഠിനവേദന അനുഭവിക്കുന്നു.
୨୫ମେନ୍ଦ ଆବ୍ରାହାମ୍ କାଜିକିୟାଏ, ‘ଏ ହନ୍, ନେଆଁଁ ଉଡ଼ୁଃଇମେ, ଆମ୍ଦ ଜୀନିଦ୍ ତାଇକେନ୍ ଇମ୍ତା ଆମାଃ ବୁଗିନାଃମ୍ ନାମ୍ଚାବାକେଦାଃ ଆଡଃ ଏନ୍ ଲେକାଗି ଲାଜାର୍ ପୁରାଃ ଦୁକୁ ନାମ୍କେଦାଏ, ମେନ୍ଦ ନାହାଁଃ ଇନିଃ ନେତାଃରେ ଜୀଉରାଡ଼େଃ ନାମେତାନାଏ ଆଡଃ ଆମ୍ କାଲ୍ପାଅଃତାନାମେ ।
26 തന്നെയുമല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ വലിയൊരു പിളർപ്പു വെച്ചിരിക്കുന്നു; ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമല്ല; അവിടെനിന്ന് ആർക്കും ഞങ്ങളുടെ അടുത്തേക്കു വരാനും സാധ്യമല്ല.’
୨୬ଆଡଃ ନେଆଁଁଏତେ ଆଦ୍କା ମାରାଙ୍ଗ୍ ହୁୱାଙ୍ଗ୍ ଆଲେ ଆଡଃ ଆପେ ଥାଲାରେ ମେନାଃ, ନେତାଃଏତେ ହାନ୍ପାରମ୍ ଆପେତାଃ ଜେତାଏ କାକ ସେନ୍ଦାଡ଼ିୟା ଆଡଃ ହାନ୍ପାରମ୍ରେନ୍କ ନେ ପାରମ୍ ଆଲେତାଃ କାକ ହିଜୁଃଦାଡ଼ିୟାଃ ।’
27 “അപ്പോൾ ധനികനായിരുന്ന മനുഷ്യൻ: ‘പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ അപ്പന്റെ വീട്ടിലേക്ക് അയയ്ക്കണമേ എന്നു ഞാൻ യാചിക്കുന്നു.
୨୭ଇନିଃ କାଜିକିୟାଏ, ‘ତାବ୍ଦ ହେ ଆବା, ଲାଜାର୍କେ ଆପୁଇଁୟାଃ ଅଡ଼ାଃତେ କୁଲ୍ତାଇମ୍, ମେନ୍ତେଇଙ୍ଗ୍ ବିନ୍ତିମେ ତାନା ।
28 എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്, അവരും ഈ യാതനാസ്ഥലത്തു വരാതിരിക്കേണ്ടതിന് അയാൾ അവർക്കു മുന്നറിയിപ്പു നൽകട്ടെ.’
୨୮ଚିୟାଃଚି ଆଇଁୟାଃଦ ମଣେୟାଁ ହାଗାଇଙ୍ଗ୍କ ମେନାକଆ, ଇନିଃ ଇନ୍କୁତାଃ ପାର୍ଚାରେକାଏ, ଆଡଃ ଚେତାଅକକାଏ, କା'ରେଦ ଇନ୍କୁହଗି ନେ ଦୁକୁ ଠାୟାଦ୍ତେକ ସେଟେରାଃ ।’
29 “‘മോശയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങൾ അവരുടെ പക്കലുണ്ടല്ലോ; നിന്റെ സഹോദരന്മാർ അവ അനുസരിക്കട്ടെ,’ അബ്രാഹാം പറഞ്ഞു.
୨୯“ଆବ୍ରାହାମ୍ କାଜିକିୟାଏ, ‘ମୁଶା ଆଡଃ ନାବୀକଆଃ ପୁଥି ଇନ୍କୁତାଃରେୟାଃ; ଆମାଃ ହାଗାକ ଇନ୍କୁଆଃ କାଜିକ ଆୟୁମେକା ।’
30 “‘അങ്ങനെയല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരാൾ അവരുടെ അടുക്കൽ ചെന്നാൽ അവർ അനുതപിക്കും,’ അയാൾ പറഞ്ഞു.
୩୦ଇନିଃ କାଜିକିୟାଏ, ‘ହେ ଆବା ଆବ୍ରାହାମ୍, ବାନଃଗି! ମେନ୍ଦ ଗଜାକାନ୍କଏତେ ଜେତାଏ ଇନ୍କୁତାଃତେ ସେନଃରେଦ ଇନ୍କୁ ହେୟାତିଙ୍ଗେଆକ ଆଡଃ ପାପ୍ହେତେ ମନ୍ରୁହାଡ଼େୟାକ ।’
31 “അബ്രാഹാം അയാളോടു പറഞ്ഞത്, ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് അനുസരിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റുചെന്നാലും വിശ്വസിക്കില്ല.’”
୩୧ମେନ୍ଦ ଇନିଃ କାଜିକିୟାଏ, ‘ଇନ୍କୁ ମୁଶା ଆଡଃ ନାବୀକଆଃ କାଜି କାକ ମାନାତିଙ୍ଗ୍ରେଦ, ଗଜାକାନ୍କଏତେ ଜେତାଏ ଜୀଉବିରିଦଃରେୟ କାକ ମାନାତିୟାଁଃ ।’”