< ലൂക്കോസ് 12 >

1 ഇതിനിടയിൽ, പരസ്പരം ചവിട്ടിമെതിച്ചു പോകുന്നതുപോലെ ആയിരക്കണക്കിനു ജനം അവിടെ വന്നുകൂടി. യേശു ആദ്യം അവിടത്തെ ശിഷ്യന്മാരുടെനേരേ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞുതുടങ്ങി: “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ചമാവ് സൂക്ഷിക്കുക.
Sibꞌalaj e kꞌi winaq kꞌut xkimulij kibꞌ, xaq kakitakꞌaleꞌla chi kibꞌ, xpe kꞌu ri Jesús xuchapleꞌj kichꞌabꞌexik, nabꞌe xubꞌij chike ri utijoxelabꞌ: Chichajij iwibꞌ che ri chꞌam kech ri fariseos, pa nikꞌaj tzij chik, ri kikawachil.
2 വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
Rumal chi maj jun jastaq ri man etaꞌmatal taj ri mat kilitaj na, xuqujeꞌ maj jun jastaq awatalik ri mat ketaꞌmataj na.
3 നിങ്ങൾ ഇരുളിൽ പറഞ്ഞതു പകലിൽ കേൾക്കും; ഉള്ളറകളിൽ കതകുകൾ അടച്ചിട്ട് ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കും.
Rumal riꞌ ronojel ri ibꞌim pa ri qꞌequꞌmal katataj na cho ri utunal ri qꞌij, xuqujeꞌ ri ibꞌim chi awal are itzꞌapim ri uchiꞌ ja, karaqaqex na ubꞌixik puꞌwiꞌ taq ri ja.
4 “എന്റെ പ്രിയരേ, ഞാൻ നിങ്ങളോടു പറയട്ടെ: ശരീരത്തെ കൊല്ലുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട.
Chiꞌwe ix wech chꞌabꞌeꞌn kinbꞌij man kixiꞌj ta iwibꞌ chike ri kekamisan ri ityoꞌjal, rumal xwi riꞌ kekwinik kakibꞌano.
5 ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. (Geenna g1067)
Kinbꞌij chiꞌwe jachin choch rajawaxik kixiꞌj wi iwibꞌ, chixiꞌj iwibꞌ choch ri are kesataj ri kꞌaslemal rumal, kꞌo ukwinem kixutaq bꞌik pa ri tyoꞌnel qꞌaqꞌ, jeꞌ cho areꞌ rajawaxik kixiꞌj wi iwibꞌ. (Geenna g1067)
6 രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല.
¿La man kebꞌ saqa pwaq kajil ri jobꞌ chochiꞌ? Pune jeriꞌ man kesachan ta che ri Dios.
7 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.
Rumal cher ri Dios rajilam ronojel ri ukꞌiyal ri iwiꞌ ri kꞌo pa ijolom, xaq jeriꞌ man kixiꞌj ta iwibꞌ.
8 “ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ (ഞാനും) മനുഷ്യപുത്രനും അംഗീകരിക്കും.
Kinbꞌij kꞌu chiꞌwe xapachin ri kinuqꞌalajisaj chikiwach ri winaq, kaqꞌalajisax xuqujeꞌ na uwach chikiwach ri angelibꞌ rech ri Dios rumal ri uKꞌojol ri Achi.
9 മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ ഞാനും നിരാകരിക്കും.
Xapachin kꞌu ri karawaj nubꞌixik chkiwach ri winaq man kaqꞌalajisax ta ri ubꞌiꞌ chikiwach ri angelibꞌ rech ri Dios.
10 മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ക്ഷമ ലഭിക്കുകയില്ല.
Xapachin ri kubꞌij jun itzel tzij che ri uKꞌojol ri Achi, kakuyutaj na. Are kꞌu ri winaq ri karetzelaj uwach ri Tyoxalaj Uxlabꞌixel rukꞌ taq tzij, man kakuyutaj taj.
11 “നിങ്ങളെ പള്ളികളിലും ഭരണകർത്താക്കളുടെയും അധികാരികളുടെയും മുമ്പിലും വിസ്തരിക്കാൻ കൊണ്ടുവരുമ്പോൾ എങ്ങനെ എതിർവാദം പറയണമെന്നോ എന്തു മൊഴി കൊടുക്കണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല;
Are kixtakꞌatobꞌ pa ri Sinagoga xuqujeꞌ chikiwach ri qꞌatal taq tzij, xuqujeꞌ ri e taqanelabꞌ, man kakꞌaxkꞌobꞌ ta iwanimaꞌ chuchomaxik jas kibꞌan chutoꞌik iwibꞌ.
12 നിങ്ങൾ പറയേണ്ടതെന്തെന്നു പരിശുദ്ധാത്മാവ് ആ സമയത്തുതന്നെ നിങ്ങൾക്ക് ഉപദേശിച്ചുതരും.”
Are ri Tyoxalaj Uxlabꞌixel kakꞌutuw chiꞌwach ri rajawaxik kibꞌij.
13 ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോട്, “ഗുരോ, ഞാനുമായി പിതൃസ്വത്തു ഭാഗംവെക്കാൻ എന്റെ സഹോദരനോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു.
Kꞌo kꞌu jun achi chikixoꞌl ri winaq, xubꞌij che ri Jesús: Ajtij, bꞌij la che ri wachalal chujacha ri echabꞌal chiqawach.
14 അതിന് യേശു, “മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചതാര്?” എന്നു ചോദിച്ചു.
Ri Jesús kꞌut xubꞌij che: Achi, ¿jachin xbꞌin chawe chi in in qꞌatal tzij pa iwiꞌ?
15 അദ്ദേഹം തുടർന്ന് അവരോട്, “സൂക്ഷിക്കുക, എല്ലാവിധത്തിലുമുള്ള അത്യാഗ്രഹത്തിനെതിരേ ജാഗരൂകരായിരിക്കുക; ഒരാളുടെ ധനസമൃദ്ധിയല്ല അയാളുടെ ജീവന് ആധാരമായിരിക്കുന്നത്” എന്നു പറഞ്ഞു.
Chichajij iwibꞌ che ri kꞌarkꞌatem rumal cher man are taj ri ukꞌiyal ri uqꞌinomal ri winaq ri kayoꞌw ukꞌaslemal.
16 അദ്ദേഹം അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരു ധനികന്റെ കൃഷിസ്ഥലത്ത് സമൃദ്ധമായ വിളവുണ്ടായി.
Xutzijoj kꞌu chike we jun kꞌambꞌejabꞌal noꞌj riꞌ: Kꞌo jun qꞌinom achi, ri sibꞌalaj xwachin ri rulew.
17 എന്റെ വിളവു സൂക്ഷിക്കാൻ സ്ഥലം ഇല്ലല്ലോ ‘ഞാൻ എന്തുചെയ്യും?’ അയാൾ ആത്മഗതംചെയ്തു.
Xuchomaj kꞌut: “¿Jas kinbꞌano? ¿Jawjeꞌ kinyak wi ronojel ri nutikoꞌn ri xwachinik?”
18 “ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റു വിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു.
Kꞌisbꞌal rech xubꞌij: “Wetaꞌm jas kinbꞌano, kintukij na ri nukꞌolibꞌal jawjeꞌ ri kinyak wi ri uwach ri nutikoꞌn, kinyak chi na jun sibꞌalaj nim cho ri kꞌo kan nabꞌe, rech utz kinbꞌan chuyakik ronojel ri nutikoꞌn.
19 പിന്നെ ഞാൻ എന്നോടുതന്നെ, ‘എന്റെ ജീവനേ, അനേകം വർഷങ്ങളിലേക്കാവശ്യമായ ധാന്യവിഭവങ്ങളെല്ലാം സമൃദ്ധമായി നിന്റെ പക്കലുണ്ട്. ഇനി അധ്വാനിക്കേണ്ട; ഭക്ഷിച്ചുപാനംചെയ്ത് ആനന്ദിക്കുക’ എന്നു പറയും.
Kinbꞌij kꞌu na, wanimaꞌ sibꞌalaj kꞌi ajastaq rech kꞌi junabꞌ yakalik. Xaq bꞌa chatuxlanoq, chatwoꞌq, chatqumunoq, chakiꞌkotebꞌej ri kꞌaslemal.”
20 “എന്നാൽ ദൈവം അവനോട്, ‘മടയാ, ഈ രാത്രിയിൽത്തന്നെ നിന്റെ ജീവനെ ഞാൻ നിന്നോടു ചോദിക്കും. പിന്നെ, നീ നിനക്കായി ഒരുക്കിവെച്ചത് ആര് അനുഭവിക്കും?’ എന്നു ചോദിച്ചു.
Xubꞌij kꞌu ri Dios che: “¡Konalaj achi! Chaqꞌabꞌ kamik katkamik. ¿Jachin kꞌu pa uqꞌabꞌ kakanaj wi kan ri ajastaq ri amulim?”
21 “തനിക്കുവേണ്ടിത്തന്നെ വസ്തുവകകൾ സംഭരിച്ചുവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കുകയുംചെയ്യുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇങ്ങനെതന്നെ ആകും.”
Jewaꞌ kakꞌulmataj kukꞌ ri winaq ri kakimulij qꞌinomal xaq ke aꞌreꞌ, man are ta kakitzukuj kuꞌx qꞌinomabꞌ cho ri Dios.
22 ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്.
Kꞌa te riꞌ xubꞌij ri Jesús chike ri utijoxelabꞌ: Rumal riꞌ kinbꞌij chiꞌwe we are ri Dios yoꞌwinaq ri ikꞌaslemal, are xuqujeꞌ kayoꞌw na ri iwa, we are ri Dios yoꞌwinaq ri ityoꞌjal are xuqujeꞌ kayoꞌw na ri iwatzꞌyaq.
23 ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്?
Are nim na rajil ri kꞌaslemal cho ri tijowik rij, je xuqujeꞌ are nim ubꞌanik ri ityoꞌjal cho ri iwatzꞌyaq.
24 കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ!
¡Chiꞌwilampe ri joj! Man keꞌtikoꞌnij taj, xuqujeꞌ man kejachꞌan taj, xuqujeꞌ Man kꞌo ta kikaxon chuyakik ri kakijachꞌo. Pune jeriꞌ, ri Dios kuya kiwa. Ix kꞌut ix kꞌo na chikiwach ri aꞌwaj ri kerapinik.
25 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
¿Jachin ta kꞌu chiꞌwe rukꞌ ri kakꞌaxkꞌobꞌ ukꞌuꞌx kakwinik kuya jubꞌiqꞌ uwiꞌ ri ukꞌaslemal?
26 ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്?
¿Jas che kakꞌaxkꞌobꞌ ikꞌuꞌx chike nikꞌaj winaq chik, la man kinaꞌo chi man kixkwin ta chubꞌanik xa ta ne jun nitzꞌ laj jastaq?
27 “ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Chiwilampeꞌ ri kotzꞌiꞌj, man kechakun taj, man kakisol ta bꞌatzꞌ, pune jeriꞌ, ri Salomón rukꞌ ronojel ri ujuluwem man xkwin taj je xatzꞌyaqinik jetaq ri aꞌreꞌ.
28 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതും!
We jeriꞌ kubꞌan ri Dios kukꞌ ri qꞌayes, ri tikil kamik cho ri saq chweꞌq kꞌut kaporoxik, are kꞌu mat kuya iwatzꞌyaq ix, winaq ri xa nitzꞌ ikojobꞌal.
29 നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്.
Xaq jeriꞌ man kakꞌaxkꞌobꞌ ta ikꞌuꞌx che ri kitijo xuqujeꞌ ri kiqumuj, chixtanal che uchomaxik rij.
30 ദൈവത്തെ അറിയാത്തവരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം.
Ri winaq aꞌjuwachulew are kitereneꞌm utzukuxik ronojel waꞌ we jastaq riꞌ, ri iTat kꞌut retaꞌm chi rajawaxik ronojel waꞌ we jastaq riꞌ chiꞌwe.
31 നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.
Are chitzukuj ix ri rawajarem ri Dios, xaq kꞌu katerebꞌax na uyaꞌik ronojel waꞌ we jastaq riꞌ chiꞌwe.
32 “ചെറിയ ആട്ടിൻപറ്റമേ, ഭീതിവേണ്ട, നിങ്ങൾക്ക് അവിടത്തെ രാജ്യഭാരം നൽകാൻ നിങ്ങളുടെ പിതാവിന് പ്രസാദമായിരിക്കുന്നു.
Ri utz laj urayibꞌal ukꞌuꞌx ri Tataxel are chi kuya na ri ajawarem chiꞌwe, man kixiꞌj ta bꞌa iwibꞌ alaj taq nuchij.
33 നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല.
Chikꞌayij ri ijastaq rech kiya kirajil ri kajawataj chike. Chiloqꞌo yakbꞌal irajil ri man kajar taj, chimulij ri iqꞌinomal chilaꞌ chikaj, jawjeꞌ e maj wi eleqꞌomabꞌ, xuqujeꞌ maj iꞌxjut kok che.
34 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
Rumal ri iwanimaꞌ kakꞌojiꞌ na jawjeꞌ ri kꞌo wi ri iqꞌinomal.
35 “നിങ്ങളുടെ അര മുറുക്കിയും വിളക്കു തെളിഞ്ഞും ഇരിക്കട്ടെ.
Chitzija bꞌa ri qꞌaqꞌ tunabꞌal, chisukꞌumaj iwibꞌ, chikojo ri iwatzꞌyaq ri jas xaqareꞌ chiꞌwe.
36 വിവാഹവിരുന്നിനു പോയി മടങ്ങിയെത്തിയ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്ന സേവകരോടു തുല്യരായിരിക്കുക.
Je chixnoꞌjinoq jetaq ri kakibꞌan ri ajchakibꞌ aninaq kakijaq ri uchiꞌ ja cho ri kipatrón ri upetik pa ri nimaqꞌij rech jun kꞌulanem.
37 യജമാനൻ മടങ്ങിവരുമ്പോൾ ജാഗ്രതയോടെ കാത്തിരിക്കുന്ന സേവകർ അനുഗൃഹീതർ. യജമാനൻ തന്റെ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുവന്ന് അവരെ ശുശ്രൂഷിക്കുകയും ചെയ്യും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
Utz ke ri patanijelabꞌ ri kuleꞌriqitajoq kayeꞌm apanoq ri kajaw. Qas kinbꞌij chiꞌwe, are kul ri kajaw kukꞌex riꞌ ri ratzꞌyaq, kuꞌtaq pa tꞌuyulem ri e rajchakibꞌ, xuqujeꞌ kok chikipatanixik.
38 അദ്ദേഹം അർധരാത്രിയിലോ സൂര്യോദയത്തിനുമുമ്പോ വന്നാലും ആ സേവകർ ഒരുങ്ങിയിരുന്നാൽ അവർ അനുഗൃഹീതർ.
Jeꞌ, utz ke ri ajchakibꞌ ri pune nikꞌaj aqꞌabꞌ, o sibꞌalaj aqꞌabꞌ kisukꞌumam apanoq kibꞌ are kuleꞌriqitajoq.
39 കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ.
Chichꞌobꞌo kꞌu rij we riꞌ, we kꞌo jun ajchoqꞌe jun ja ri retaꞌm jas qꞌotaj kok ri elaqꞌom pa ri rachoch, kakꞌasiꞌ riꞌ chuchajixik rech man kok ta ri elaqꞌom pa ri ja.
40 അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.”
Rajawaxik je kibꞌan apanoq ix, rumal chi ri uKꞌojol ri Achi kapetik are man ichomanik ta apanoq.
41 അപ്പോൾ പത്രോസ്, “കർത്താവേ, അങ്ങ് ഈ സാദൃശ്യകഥ ഞങ്ങളോടുമാത്രമാണോ അതോ എല്ലാവരോടുമായാണോ പറയുന്നത്?” എന്നു ചോദിച്ചു.
Are kꞌu ri Pedro xubꞌij che ri Jesús: Ajawxel ¿la chike konojel le winaq katzijoj wi la we kꞌambꞌejabꞌal noꞌj riꞌ o xaq chaqe uj?
42 അതിനു മറുപടിയായി കർത്താവ് പറഞ്ഞത്: “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ കാര്യസ്ഥനായി യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്?
Xubꞌij ri Jesús: ¿La kariqitaj jun utz laj patanijel ri kꞌo retaꞌmabꞌal, kachilibꞌex kan che kuya kiwa ri ajchakibꞌ pa ri kꞌyaqalik qꞌotaj?
43 യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ.
Utz rech ri ajchak ri are katzalij loq ri rajaw tajin kubꞌan apanoq ri upatan.
44 അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
Qas kinbꞌij chiꞌwe, riꞌ ri winaq riꞌ kukoj che chajil rech ronojel ri ujastaq.
45 എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്നവനാണ് ആ ഭൃത്യനെങ്കിൽ, അയാൾ ഇതര ദാസീദാസന്മാരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും.
Jas kꞌu kakꞌulmataj riꞌ we kuchomaj ri ajchak chi kabꞌeyetaj riꞌ ri wajaw, kuchapleꞌj kꞌut kichꞌayik ri ajchakibꞌ achyabꞌ xuqujeꞌ ixoqibꞌ, kuchapleꞌj waꞌim xuqujeꞌ qꞌabꞌarik.
46 ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് അവിശ്വാസികൾക്കൊപ്പം ഇടം നൽകും.
Katzalij kꞌu loq ri rajaw we ajchak riꞌ, pa ri qꞌij xuqujeꞌ pa ri qꞌotaj ri man ayeꞌtal ta apanoq rumal ri rajchak, kaqꞌat kꞌu na tzij puꞌwiꞌ jetaq ri kabꞌan chike ri man e kojonelabꞌ taj.
47 “യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുങ്ങാതിരിക്കുകയും അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം പ്രവർത്തിക്കാതിരിക്കുകയുംചെയ്യുന്ന ദാസനു വളരെ മർദനമേൽക്കേണ്ടിവരും.
Kul chꞌaya kꞌu na ri patanijel ri man ubꞌanom ta apanoq jas ri karaj ri patrón.
48 എന്നാൽ അജ്ഞതയിൽ, ശിക്ഷാർഹമായവ പ്രവർത്തിക്കുന്നവനു കുറച്ചു പ്രഹരമേ ലഭിക്കുകയുള്ളൂ. ഏറെ ലഭിച്ചവനിൽനിന്ന് ഏറെ ആവശ്യപ്പെടും; അധികം ഭരമേൽപ്പിക്കപ്പെട്ടവനിൽനിന്ന് അധികം അവകാശപ്പെടും.
Ri patanijel kꞌut ri man retaꞌm taj jas ri rayibꞌal ukꞌuꞌx ri rajaw, kubꞌan kꞌu apanoq jun jastaq ri man utz taj, kaqꞌat tzij riꞌ puꞌwiꞌ xa kꞌu man sibꞌalaj kꞌax taj kabꞌan che. Ri nim yaꞌtal che, nim na katoqꞌix che, xuqujeꞌ ri nim kuꞌlibꞌal kuꞌx yaꞌtal che, sibꞌalaj nim na kata che.
49 “ഭൂമി അഗ്നിക്കിരയാക്കാനാണ് ഞാൻ വന്നിരിക്കുന്നത്; അത് ഇപ്പോൾത്തന്നെ ജ്വലിച്ചെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുകയാണ്?
Nukꞌamom la in qꞌaqꞌ cho ri uwachulew, kꞌo ta bꞌa ne wi kajinin chik.
50 എന്നാൽ എനിക്ക് ഒരു സ്നാനം സ്വീകരിക്കേണ്ടതുണ്ട്; അത് സാക്ഷാത്കൃതമാകുന്നതുവരെ ഞാൻ എത്ര ഞെരുങ്ങുന്നു!
Xa kꞌu kinikꞌow na pa ri jun kꞌax laj etabꞌal jetaq ri kabꞌan che ri qasanaꞌ, kꞌaxkꞌobꞌinaq kꞌu ri wanimaꞌ, kꞌa pa ri qꞌij ri kakꞌulmataj na we jastaq riꞌ.
51 നിങ്ങൾ കരുതുന്നത് ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നാണോ? നിശ്ചയമായും അല്ല, ഭിന്നത വരുത്താനാണ് ഞാൻ വന്നത് എന്നു ഞാൻ നിങ്ങളോടു പറയുന്നു.
¿Teꞌq pa ikꞌuꞌx ix chi jaꞌmaril nukꞌamom la cho ri uwachulew? Man je ta kꞌu riꞌ, tukinem nukꞌamom loq.
52 ഇനിമേൽ ഒരു കുടുംബത്തിൽ ആകെയുള്ള അഞ്ചുപേരിൽ രണ്ടുപേരോട് മൂന്നുപേരും മൂന്നുപേരോട് രണ്ടുപേരും ഇങ്ങനെ ഭിന്നിച്ചിരിക്കും.
Kamik kꞌut kachapleꞌtaj bꞌik ri paꞌin ibꞌ pa ri ja kꞌolibꞌal, jawjeꞌ ri e kꞌo wi jobꞌ winaq, oꞌxibꞌ kakibꞌan na kikꞌulel chike ri e kebꞌ, xuqujeꞌ ri e kebꞌ winaq kuꞌx na kikꞌulel ri oxibꞌ.
53 പിതാവ് മകനു വിരോധമായും മകൻ പിതാവിന് വിരോധമായും അമ്മ മകൾക്കു വിരോധമായും മകൾ അമ്മയ്ക്കു വിരോധമായും അമ്മായിയമ്മ മരുമകൾക്കു വിരോധമായും മരുമകൾ അമ്മായിയമ്മയ്ക്ക് വിരോധമായും ഭിന്നിച്ചിരിക്കും.”
Kechꞌoꞌjin na ri tat rukꞌ ri ukꞌojol, ri kꞌojolaxel kachꞌoꞌjin na rukꞌ ri utat, ri nan kachꞌoꞌjin na rukꞌ ri ral ali, xuqujeꞌ ri ali kachꞌoꞌjin na rukꞌ ri unan. Ri alibꞌ chuchuꞌ kachꞌoꞌjin na rukꞌ ri ralibꞌ ali, xuqujeꞌ ri alibꞌatz kachꞌoꞌjin na rukꞌ ri ralibꞌ ixoq.
54 പിന്നെ യേശു ജനക്കൂട്ടത്തെ സംബോധനചെയ്തുകൊണ്ട്, “പശ്ചിമദിക്കിൽ ഒരു മേഘം ഉയരുന്നതു കാണുമ്പോൾ ‘പെരുമഴ പെയ്യാൻ പോകുന്നു’ എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയുംചെയ്യുന്നു.
Xuqujeꞌ xubꞌij ri Jesús chike ri sibꞌalaj e kꞌi winaq: Kibꞌij ix chi kubꞌan jabꞌ are xaq kꞌa teꞌ kiwilo kapaqiꞌ la jun sutzꞌ, qas je kꞌu wi riꞌ kakꞌulmatajik.
55 തെക്കൻകാറ്റു വീശുമ്പോൾ ‘അത്യുഷ്ണം ഉണ്ടാകും’ എന്നു നിങ്ങൾ പറയുന്നു; അതും അതുപോലെ സംഭവിക്കുന്നു.
Are kape ri kyaqiqꞌ chuxukut ulew ri kajichꞌichꞌik kubꞌan qꞌaqꞌ waꞌ kixcha ix, qas je kꞌu wi riꞌ kakꞌulmatajik.
56 കപടഭക്തരേ! ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് എന്തുകൊണ്ട് ഈ കാലഘട്ടത്തെ വ്യാഖ്യാനിക്കാൻ കഴിയുന്നില്ല?
Kawach taq winaq, iwetaꞌm kichꞌobꞌ rij ri kakꞌulmataj cho ri kaj xuqujeꞌ cho ri uwachulew. ¿Jas kꞌu che man kixkwin taj kisol rij ri qꞌotaj ri uj kꞌo wi kamik?
57 “എന്താണു ശരിയെന്നു നിങ്ങൾ സ്വയം വിവേചിക്കാത്തതെന്ത്?
¿Jas che man kichomaj taj ri qas sukꞌ ubꞌanik?
58 നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ രമ്യതപ്പെടാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന്റെ അടുത്തേക്കു വലിച്ചിഴയ്ക്കുകയും ന്യായാധിപൻ നിയമപാലകനെ ഏൽപ്പിക്കുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും.
We kꞌo ne jun akꞌulel, ri rumal re kꞌa te cho ri qꞌatbꞌal tzij, chatzukuj jas kabꞌan che utayik toqꞌobꞌ che pa ri bꞌe, rech man katukꞌam ta bꞌik cho ri qꞌatal tzij, riꞌ ri qꞌatal tzij katuya bꞌik puꞌqꞌabꞌ ri katkꞌamow bꞌik pa cheꞌ rech katok kanoq pa cheꞌ.
59 അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ പറയുന്നു.”
Kinbꞌij kꞌu chawe chi we man katoj kan ri kꞌisbꞌal centaw akꞌas, man katel ta la riꞌ chilaꞌ.

< ലൂക്കോസ് 12 >