< ലൂക്കോസ് 11 >

1 യേശു ഒരിക്കൽ ഒരു സ്ഥലത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. പ്രാർഥന കഴിഞ്ഞപ്പോൾ യേശുവിന്റെ ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തോട്, “കർത്താവേ, യോഹന്നാൻസ്നാപകൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കണമേ” എന്നു പറഞ്ഞു.
Na rĩrĩ, mũthenya ũmwe Jesũ aarĩ handũ akĩhooya. Rĩrĩa aarĩkirie kũhooya, mũrutwo ũmwe wake akĩmwĩra atĩrĩ, “Mwathani, tũrute kũhooya o ta ũrĩa Johana aarutire arutwo ake.”
2 യേശു അവരോടു പറഞ്ഞത്, “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ, അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.
Nake Jesũ akĩmeera atĩrĩ, “Rĩrĩa mũkũhooya, ugagai atĩrĩ: “‘Ithe witũ (ũrĩ Igũrũ), rĩĩtwa rĩaku nĩrĩamũrwo, ũthamaki waku nĩũũke. (Ũrĩa wendete nĩwĩkagwo gũkũ thĩ, o ta ũrĩa gwĩkagwo kũu igũrũ.)
3 അനുദിനാഹാരം ഞങ്ങൾക്ക് എന്നും നൽകണമേ.
Tũheage o mũthenya irio ciitũ cia gũtũigana.
4 ഞങ്ങളോടു പാപംചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ. ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.’”
Na ũtũrekere mehia maitũ, o ta ũrĩa o na ithuĩ tũrekagĩra arĩa othe matwĩhagĩria. Na ndũgatũtware magerio-inĩ (no kũhonokia ũtũhonokagie ũũru-inĩ).’”
5 തുടർന്ന് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് ഒരു സ്നേഹിതൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ അർധരാത്രിയിൽ സ്നേഹിതന്റെ അടുക്കൽ ചെന്ന് ‘സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരണമേ,
Agĩcooka akĩmeera atĩrĩ, “Mũndũ ũmwe wanyu angĩkorwo arĩ na mũrata nake athiĩ gwake ũtukũ gatagatĩ amwĩre atĩrĩ, ‘Mũrata wakwa, he mĩgate ĩtatũ,
6 എന്റെ ഒരു സുഹൃത്ത് വഴിയാത്രയിൽ എന്റെ അടുക്കൽ വന്നിരിക്കുന്നു; അവനു വിളമ്പിക്കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ല’ എന്നു പറഞ്ഞു.
nĩgũkorwo ndĩ na mũrata wakwa wanjeerera, na ndirĩ na kĩndũ gĩa kũmũhe arĩe.’
7 അപ്പോൾ അയാൾ കിടപ്പറയിൽനിന്നുതന്നെ, ‘എന്നെ ബുദ്ധിമുട്ടിക്കരുത്; വാതിൽ അടച്ചുപോയി. കുഞ്ഞുങ്ങളും എന്നോടൊപ്പം കിടക്കുന്നു. എഴുന്നേറ്റ് എന്തെങ്കിലും എടുത്തുതരാൻ എനിക്കിപ്പോൾ സാധ്യമല്ല’ എന്നു പറഞ്ഞു.
“Nake mũndũ ũcio ũrĩ nyũmba thĩinĩ amũcookerie atĩrĩ, ‘Tiga gũũthĩĩnia. Nĩndĩkĩtie kũhinga mũrango na tũrĩ toro hamwe na ciana ciakwa. Ndingĩhota gũũkĩra ngũhe mĩgate.’
8 എന്നാൽ, ഞാൻ നിങ്ങളോടു പറയട്ടെ, അയാൾ എഴുന്നേറ്റ് സുഹൃത്തിന് ആവശ്യമുള്ളേടത്തോളം അപ്പം കൊടുക്കുന്നത് സൗഹൃദം നിമിത്തമായിരിക്കുകയില്ല, മറിച്ച് അയാൾ ലജ്ജയില്ലാതെ നിർബന്ധിച്ചതുകൊണ്ടായിരിക്കും.
Ngũmwĩra atĩrĩ, o na angĩkorwo ndangĩũkĩra amũhe mĩgate ĩyo nĩ ũndũ wa ũrata-rĩ, no nĩ ũndũ wa ũrĩa amũringĩrĩirie-rĩ, mũndũ ũcio nĩegũũkĩra amũhe kĩrĩa gĩothe abatairio nĩkĩo.”
9 “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും.
“Nĩ ũndũ ũcio ngũmwĩra atĩrĩ: Hooyai na nĩmũkũheo; mathaai na nĩmũkuona; ringaringai mũrango na nĩmũkũhingũrĩrwo.
10 അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
Nĩgũkorwo ũrĩa wothe ũhooyaga nĩaheagwo; na ũrĩa ũmaathaga nĩonaga; na ũrĩa ũringaringaga mũrango nĩahingũragĩrwo.
11 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് അവന് കല്ലു കൊടുക്കുക? അല്ലാ, മകൻ മീൻ ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് പാമ്പിനെ നൽകുന്നത്?
“Nĩ mũciari ũrĩkũ thĩinĩ wanyu ũngĩĩtio thamaki nĩ mwana wake, nake amũhe nyoka?
12 അല്ലാ, മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്?
Kana eetio itumbĩ amũhe kangʼaurũ?
13 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികമായി നൽകും!”
Angĩkorwo inyuĩ, o na mũrĩ ooru, nĩmũũĩ kũhe ciana cianyu iheo njega-rĩ, Ithe wanyu ũrĩa ũrĩ Igũrũ githĩ ndarĩkĩragĩrĩria kũhe Roho Mũtheru kũrĩ arĩa mamũhooyaga!”
14 പിന്നീടൊരിക്കൽ യേശു ഊമയായ ഒരു മനുഷ്യനിൽനിന്ന് ഭൂതത്തെ പുറത്താക്കി. ഭൂതം അവനിൽനിന്ന് പുറത്തുവന്നപ്പോൾ അയാൾക്ക് സംസാരിക്കാൻ കഴിഞ്ഞു; ജനസഞ്ചയം ആശ്ചര്യഭരിതരായി.
Na rĩrĩ, Jesũ nĩaingataga ndaimono yume thĩinĩ wa mũndũ ũtaaragia. Rĩrĩa ndaimono ĩyo yoimire, mũndũ ũcio ũtaaragia akĩaria, nakĩo kĩrĩndĩ kĩa andũ gĩkĩgega.
15 എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് ഇദ്ദേഹം ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
No amwe ao makiuga atĩrĩ, “Aingataga ndaimono na hinya wa Beelizebuli ũrĩa mũnene wa ndaimono.”
16 മറ്റുചിലർ അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
Nao andũ angĩ makĩmũgeria, makĩmũũria amaringĩre kĩama kiumĩte igũrũ.
17 യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള ഏതുരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച ഭവനവും നിപതിച്ചുപോകും.
Jesũ nĩamenyire ũrĩa meciiragia, nake akĩmeera atĩrĩ: “Ũthamaki o wothe ũngĩgayũkana ũũkanĩrĩre guo mwene no ũharagane, nayo nyũmba ĩngĩgayũkana yũkanĩrĩre yo nyene no ĩgwe.
18 സാത്താൻ സ്വന്തം രാജ്യത്തിനുതന്നെ വിരോധമായി പ്രവർത്തിച്ചാൽ അവന്റെ രാജ്യം നിലനിൽക്കുമോ? ഞാൻ ബേൽസെബൂലിനെക്കൊണ്ടാണ് ഭൂതോച്ചാടനം ചെയ്യുന്നത് എന്നാണല്ലോ നിങ്ങൾ പറയുന്നത്.
Angĩkorwo Shaitani nĩagayũkanĩte akeyũkĩrĩra we mwene-rĩ, ũthamaki wake ũngĩkĩĩhaanda atĩa? Ndoiga ũguo tondũ mũroiga atĩ niĩ nyingataga ndaimono na hinya wa Beelizebuli.
19 ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ.
Ningĩ angĩkorwo niĩ nyingataga ndaimono na hinya wa Beelizebuli-rĩ, arũmĩrĩri anyu maingataga ndaimono na hinya wa ũ? Nĩ ũndũ ũcio-rĩ, acio nĩo makaamũtuĩra ciira.
20 എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവത്തിന്റെ ശക്തിയാലാണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം.
Na rĩrĩ, ingĩkorwo nyingataga ndaimono na hinya wa kĩara kĩa Ngai-rĩ, ũthamaki wa Ngai nĩũũkĩte kũrĩ inyuĩ.
21 “ബലിഷ്ഠനായ ഒരു മനുഷ്യൻ ആയുധമേന്തി സ്വന്തം മാളിക കാവൽചെയ്യുമ്പോൾ അയാളുടെ സമ്പത്ത് സുരക്ഷിതമായിരിക്കും.
“Rĩrĩa mũndũ njamba oya indo ciake ciothe cia mbaara, arangĩre nyũmba yake mwene, indo ciake ciikaraga irĩ ngitĩre.
22 എന്നാൽ, അയാളിലും ശക്തനായ ഒരാൾ വന്ന് ആ ബലിഷ്ഠനായവനെ ആക്രമിച്ചു കീഴടക്കുമ്പോൾ, ആ മനുഷ്യൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ അപഹരിക്കുകയും കൊള്ളമുതൽ വീതിച്ചെടുക്കുകയുംചെയ്യുന്നു.
No rĩrĩ, mũndũ ũngĩ ũrĩ na hinya kũmũkĩra angĩmũtharĩkĩra amũtoorie, nĩamũtunyaga indo ciake cia mbaara iria ehokete, na akagaĩra andũ indo iria akoragwo atahĩte.
23 “എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്.
“Mũndũ ũrĩa ũtarĩ hamwe na niĩ, ũcio nĩ thũ yakwa, na ũrĩa ũtacookanagĩrĩria hamwe na niĩ, ũcio nĩ kũhurunja ahurunjaga.
24 “ദുരാത്മാവ് ഒരു മനുഷ്യനിൽനിന്ന് പുറത്തുകടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല. അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു.
“Na rĩrĩ, hĩndĩ ĩrĩa ngoma thũku yoima thĩinĩ wa mũndũ, ĩtuĩkanagĩria werũ-inĩ ĩgĩcaria ũhurũko na ĩkawaga. Hĩndĩ ĩyo ĩkoiga atĩrĩ, ‘Nĩngũcooka nyũmba ĩrĩa ndoimire.’
25 അങ്ങനെ ചെല്ലുമ്പോൾ ആ വീട് അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു.
Na yacooka ĩgakora nyũmba ĩyo ĩrĩ haate, ĩgathondekwo wega.
26 അപ്പോൾ അതു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്.”
Hĩndĩ ĩyo ngoma ĩyo thũku ĩkagĩĩra ngoma ingĩ mũgwanja thũku makĩria mayo, igatoonya, igaikara kuo. Naguo mũikarĩre wa mũndũ ũcio ũgathũka gũkĩra wa mbere.”
27 യേശു ഈ കാര്യങ്ങൾ പ്രസ്താവിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു സ്ത്രീ, “അങ്ങയെ ഗർഭത്തിൽ വഹിക്കുകയും മുലയൂട്ടിവളർത്തുകയുംചെയ്ത മാതാവ് അനുഗ്രഹിക്കപ്പെട്ടവൾ” എന്നു വിളിച്ചുപറഞ്ഞു.
Rĩrĩa Jesũ aaragia maũndũ maya-rĩ, mũndũ-wa-nja warĩ gatagatĩ-inĩ ga kĩrĩndĩ akĩanĩrĩra na mũgambo mũnene, akiuga atĩrĩ, “Kũrathimwo nĩ maitũguo ũrĩa wagũciarire na agĩkuongithia.”
28 അപ്പോൾ യേശു, “ദൈവവചനം കേൾക്കുകയും അവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് അനുഗ്രഹിക്കപ്പെട്ടവർ” എന്ന് ഉത്തരം പറഞ്ഞു.
Nake Jesũ agĩcookia atĩrĩ, “Kũrathimwo nĩ arĩa maiguaga kiugo kĩa Ngai na magagĩathĩkĩra.”
29 യേശുവിനുചുറ്റും ജനക്കൂട്ടം തിങ്ങിക്കൂടിക്കൊണ്ടിരുന്നപ്പോൾ, അവിടന്ന് ഇപ്രകാരം അവരോട് പറയാൻ തുടങ്ങി: “ഈ ദുഷ്ടതയുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു. എന്നാൽ യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല.
Na rĩrĩa kĩrĩndĩ kĩa andũ kĩongererekire-rĩ, Jesũ akiuga atĩrĩ, “Rũrũ nĩ rũciaro rwaganu. Rũũragia rũringĩrwo kĩama, no gũtirĩ kĩama rũkaringĩrwo tiga o kĩrĩa kĩaringĩirwo Jona.
30 യോനാ നിനവേനിവാസികൾക്ക് ഒരു ചിഹ്നമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആയിരിക്കും,
Nĩgũkorwo o ta ũrĩa Jona aarĩ kĩmenyithia kũrĩ andũ a Nineve, ũguo noguo Mũrũ wa Mũndũ egũkorwo arĩ kĩmenyithia kũrĩ rũciaro rũrũ.
31 ന്യായവിധിദിവസത്തിൽ ശേബാ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട് അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ.
Mũtumia-mũthamaki ũrĩa wa mwena wa Gũthini nĩakarũgama hĩndĩ ya ciira hamwe na andũ a rũciaro rũrũ arũtuĩre ciira, nĩgũkorwo oimire ituri cia thĩ oke athikĩrĩrie ũũgĩ wa Solomoni, na rĩu ũmwe mũnene gũkĩra Solomoni arĩ haha.
32 ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ.
Andũ a Nineve nĩmakarũgama hĩndĩ ya ciira hamwe na rũciaro rũrũ marũtuĩre ciira; nĩgũkorwo nĩmeririre maahunjĩirio nĩ Jona, na rĩu ũmwe mũnene gũkĩra Jona arĩ haha.
33 “ആരും വിളക്കു കൊളുത്തി നിലവറയിലോ പറയുടെ കീഴിലോ വെക്കുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.
“Gũtirĩ mũndũ ũgwatagia tawa agacooka akaũiga handũ ũtangĩoneka kana akaũiga rungu rwa irebe, no aũigaga handũ igũrũ nĩguo arĩa megũtoonya nyũmba mathererwo nĩ ũtheri.
34 കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശപൂരിതമായിരിക്കും. നിന്റെ കണ്ണ് അശുദ്ധമെങ്കിലോ ശരീരം അന്ധകാരമയവുമായിരിക്കും.
Riitho rĩaku nĩrĩo tawa wa mwĩrĩ waku. Rĩrĩa maitho maku marĩ mega, mwĩrĩ waku wothe o naguo ũkoragwo ũiyũrĩte ũtheri. No rĩrĩa matarĩ mega-rĩ, mwĩrĩ waku o naguo ũkoragwo ũiyũrĩte nduma.
35 അതുകൊണ്ട് നിന്നിലുള്ള പ്രകാശം അന്ധകാരമയമായിത്തീരാതിക്കാൻ സൂക്ഷിക്കുക.
Hakĩrĩ ũguo-rĩ, menyerera ũtheri ũrĩa ũrĩ thĩinĩ waku ndũgatuĩke nduma.
36 ഇരുളടഞ്ഞ കോണുകളൊന്നും നിന്നിലില്ലാതെ, ശരീരംമുഴുവൻ പ്രകാശപൂരിതമാണെങ്കിൽ, കത്തിജ്വലിക്കുന്ന വിളക്ക് നിനക്കെതിരേ പിടിച്ചാലെന്നപോലെ നീയും പ്രഭാപൂർണനായിരിക്കും.”
Nĩ ũndũ ũcio-rĩ, mwĩrĩ waku wothe ũngĩiyũrwo nĩ ũtheri, na ndũrĩ handũ harĩ nduma, nĩũrĩtheragĩrwo nĩ ũtheri biũ, o ta ũrĩa ũtheri wa tawa ũkũmũrĩkagĩra.”
37 യേശുവിന്റെ പ്രഭാഷണം പൂർത്തിയായപ്പോൾ, തന്നോടുകൂടെ ഭക്ഷണം കഴിക്കാൻ ഒരു പരീശൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വീടിനുള്ളിൽ ചെന്നു ഭക്ഷണത്തിനായി ഇരുന്നു.
Hĩndĩ ĩrĩa Jesũ aarĩkirie kwaria, Mũfarisai ũmwe akĩmũnyiita ũgeni gwake makarĩanĩre; nĩ ũndũ ũcio agĩthiĩ, agĩikara metha-inĩ.
38 ഭക്ഷണത്തിനുമുമ്പ് യെഹൂദാപാരമ്പര്യമനുസരിച്ചുള്ള ശുദ്ധിവരുത്താതെ യേശു ഭക്ഷണത്തിനിരുന്നതു കണ്ടു പരീശൻ ആശ്ചര്യപ്പെട്ടു.
No Mũfarisai ũcio ona ũguo akĩgega nĩ ũndũ Jesũ ndaambire gwĩthamba moko atanarĩa irio.
39 അപ്പോൾ കർത്താവ് ഇങ്ങനെ പ്രതികരിച്ചു: “പരീശന്മാരായ നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ നിങ്ങളുടെ അകമോ അത്യാർത്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
Nake Mwathani akĩmwĩra atĩrĩ, “Inyuĩ Afarisai mũthambagia gĩkombe na thaani mwena wa na igũrũ, no thĩinĩ wanyu mũiyũrĩtwo nĩ ũkoroku na waganu.
40 ഭോഷന്മാരേ, പുറം മെനഞ്ഞ ദൈവമല്ലേ അകവും സൃഷ്ടിച്ചത്?
Inyuĩ irimũ ici! Githĩ ũrĩa wombire mwena wa na nja to we wombire mwena wa na thĩinĩ?
41 അതുകൊണ്ട് അത്യാർത്തിയിലൂടെ സമ്പാദിച്ചതൊക്കെയും ദരിദ്രർക്കു വിതരണംചെയ്താൽ എല്ലാം വിശുദ്ധമായിത്തീരും.
No rĩrĩ, heagai athĩĩni kĩrĩa kĩrĩ thĩinĩ wa thaani, na hĩndĩ ĩyo indo ciothe nĩigũtuĩka theru harĩ inyuĩ.”
42 “പരീശന്മാരായ നിങ്ങൾക്കു ഹാ കഷ്ടം; പുതിന, ബ്രഹ്മി തുടങ്ങി എല്ലാവിധ ഉദ്യാനസസ്യങ്ങളിൽനിന്നും ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു; എന്നാൽ നീതിയും ദൈവസ്നേഹവും നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്.
“Kaĩ mũrĩ na haaro inyuĩ Afarisai-ĩ! Tondũ mũrutagĩra Ngai gĩcunjĩ gĩa ikũmi gĩa terere, na togotia na nyeni cia mĩthemba yothe no mũkaaga kũrũmbũiya kĩhooto na wendani wa Ngai. Mwaagĩrĩirwo nĩ gwĩkaga maũndũ macio mũtegũtiganĩria macio mangĩ ma mbere.
43 “പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങൾ ആഗ്രഹിക്കുന്നു. ചന്തസ്ഥലങ്ങളിൽ മനുഷ്യർ നിങ്ങളെ അഭിവാദനംചെയ്യുന്നതും ഇഷ്ടപ്പെടുന്നു.
“Kaĩ mũrĩ na haaro inyuĩ Afarisai-ĩ! Tondũ mwendaga gũikarĩra itĩ iria cia mbere thunagogi-inĩ na mũgeithagio mũrĩ ndũnyũ-inĩ.
44 “നിങ്ങൾക്കു ഹാ കഷ്ടം! മറഞ്ഞുകിടക്കുന്ന ശവക്കല്ലറകൾപോലെയാണ് നിങ്ങൾ; എന്നാൽ, അവയ്ക്കുള്ളിലെ ജീർണത ഗ്രഹിക്കാതെ മനുഷ്യർ അവയുടെമീതേ നടക്കുന്നു.”
“Kaĩ mũrĩ na haaro-ĩ, tondũ mũtariĩ ta mbĩrĩra itarĩ rũũri iria andũ mageragĩra igũrũ rĩacio matekũmenya.”
45 ഒരു നിയമജ്ഞൻ യേശുവിനോട്, “ഗുരോ, അങ്ങ് ഈ കാര്യങ്ങൾ പറയുമ്പോൾ, ഞങ്ങളെയും ആക്ഷേപിക്കുകയാണ്” എന്നു പറഞ്ഞു.
Mũrutani ũmwe wa Watho akĩmũcookeria, akĩmwĩra atĩrĩ, “Mũrutani, rĩrĩa ũkwaria maũndũ macio-rĩ, nĩũratũruma o na ithuĩ.”
46 അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “നിയമജ്ഞരായ നിങ്ങൾക്കും ഹാ കഷ്ടം! നിങ്ങൾ വളരെ ഭാരമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് നിങ്ങൾക്കില്ല.
Nake Jesũ akĩmũcookeria atĩrĩ, “O na inyuĩ arutani a Watho kaĩ mũrĩ na haaro-ĩ! Tondũ mũkuuithagia andũ mĩrigo mĩritũ ĩrĩa matangĩhota gũkuua, na inyuĩ ene mũtingĩmĩhutia o na kaara kamwe mũmateithie.
47 “നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പിതാക്കന്മാർ വധിച്ച പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുന്നു.
“Kaĩ mũrĩ na haaro-ĩ! Tondũ mwakagĩra anabii mbĩrĩra, o arĩa mooragirwo nĩ maithe manyu ma tene.
48 അങ്ങനെ നിങ്ങളുടെ പൂർവികരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷ്യംവഹിക്കുന്നു; അവയെ അംഗീകരിക്കുകയുംചെയ്യുന്നു. കാരണം, നിങ്ങളുടെ പൂർവികർ പ്രവാചകന്മാരെ വധിക്കുന്നു; നിങ്ങൾ പ്രവാചകന്മാരുടെ ശവകുടീരങ്ങൾ പണിയുന്നു.
Nĩ ũndũ ũcio mũgakĩruta ũira atĩ nĩmwĩtĩkanĩtie na ũrĩa maithe manyu meekire; atĩ nĩo mooragire anabii, na inyuĩ mũkamaakĩra mbĩrĩra.
49 ഇതുനിമിത്തം ദൈവം തന്റെ ജ്ഞാനത്തിൽ അരുളിച്ചെയ്തു: ‘ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുത്തേക്കയയ്ക്കും; ചിലരെ അവർ വധിക്കും, ചിലരെ അവർ പീഡിപ്പിക്കും.’
Tondũ wa ũguo ũũgĩ wa Ngai uugĩte atĩrĩ, ‘Nĩngamatũmĩra anabii na atũmwo, moorage amwe ao na manyariire arĩa angĩ.’
50 ആകയാൽ ഹാബേലിന്റെ രക്തംമുതൽ യാഗപീഠത്തിനും ആലയത്തിനും മധ്യേവെച്ചു കൊല്ലപ്പെട്ട സെഖര്യാവിന്റെ രക്തംവരെ,
Nĩ ũndũ ũcio rũciaro rũrũ nĩrũgaciirithĩrio thakame ya anabii othe ĩrĩa yanaitwo kuuma o kĩambĩrĩria gĩa thĩ,
51 ലോകാരംഭംമുതൽ ചിന്തപ്പെട്ടിട്ടുള്ള സകലപ്രവാചകരക്തത്തിനും ഈ തലമുറ ഉത്തരം പറയേണ്ടിവരും. ഈ തലമുറ അതിനെല്ലാം ഉത്തരവാദി ആയിരിക്കും, നിശ്ചയം.
kuuma thakame ya Habili nginya thakame ya Zekaria ũrĩa woragĩirwo gatagatĩ-inĩ ga kĩgongona na handũ harĩa hatheru. Ĩĩ nĩguo, ngũmwĩra atĩrĩ, rũciaro rũrũ nĩrũkaherithĩrio thakame ĩyo.
52 “നിയമജ്ഞരേ, നിങ്ങൾക്കു ഹാ കഷ്ടം! ജ്ഞാനത്തിന്റെ താക്കോൽ നിങ്ങൾ മനുഷ്യരിൽനിന്ന് മറച്ചുവെച്ചിരിക്കുന്നു! നിങ്ങൾ പ്രവേശിക്കുന്നില്ലെന്നുമാത്രമല്ല; പ്രവേശിക്കുന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തിരിക്കുന്നു.”
“Kaĩ mũrĩ na haaro inyuĩ arutani a watho-ĩ! Tondũ nĩmweheretie kĩhingũro kĩa ũmenyo. Inyuĩ ene mũtiigana gũtoonya, na arĩa marenda gũtoonya mũkamagiria.”
53 യേശു ആ വീടുവിട്ടിറങ്ങിയപ്പോൾ പരീശന്മാരും വേദജ്ഞരും അദ്ദേഹത്തെ ഘോരഘോരം എതിർക്കാനും വാക്കിൽ കുടുക്കാനായി പലതിനെയുംകുറിച്ചു ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി.
Jesũ aarĩkia kuuma kũu, Afarisai na arutani a watho makĩambĩrĩria kũmũkararia marĩ na ũũru mũno na kũmũũgita na kũmũũria ciũria nĩguo aarie maũndũ maingĩ,
makĩgeria kũmũtega maigue kana nĩ harĩ ũndũ mũũrũ angĩaria.

< ലൂക്കോസ് 11 >