< ലൂക്കോസ് 1 >

1 ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്.
پْرَتھَمَتو یے ساکْشِنو واکْیَپْرَچارَکاشْچاسَنْ تےسْماکَں مَدھْیے یَدْیَتْ سَپْرَمانَں واکْیَمَرْپَیَنْتِ سْمَ
2
تَدَنُسارَتونْییپِ بَہَوَسْتَدْورِتّانْتَں رَچَیِتُں پْرَورِتّاح۔
3 ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു.
اَتَایوَ ہے مَہامَہِمَتھِیَپھِلْ تْوَں یا یاح کَتھا اَشِکْشْیَتھاسْتاساں درِڈھَپْرَمانانِ یَتھا پْراپْنوشِ
4 അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും.
تَدَرْتھَں پْرَتھَمَمارَبھْیَ تانِ سَرْوّانِ جْناتْواہَمَپِ اَنُکْرَماتْ سَرْوَّورِتّانْتانْ تُبھْیَں لیکھِتُں مَتِمَکارْشَمْ۔
5 യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു.
یِہُودادیشِییَہیرودْنامَکے راجَتْوَں کُرْوَّتِ اَبِییَیاجَکَسْیَ پَرْیّایادھِکارِی سِکھَرِیَنامَکَ ایکو یاجَکو ہارونَوَںشودْبھَوا اِلِیشیواکھْیا
6 അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു.
تَسْیَ جایا دْواوِمَو نِرْدوشَو پْرَبھوح سَرْوّاجْنا وْیَوَسْتھاشْچَ سَںمَنْیَ اِیشْوَرَدرِشْٹَو دھارْمِّکاواسْتامْ۔
7 എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
تَیوح سَنْتانَ ایکوپِ ناسِیتْ، یَتَ اِلِیشیوا بَنْدھْیا تَو دْواویوَ ورِدّھاوَبھَوَتامْ۔
8 ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ,
یَدا سْوَپَرْیّانُکْرَمینَ سِکھَرِیَ اِیشْواسْیَ سَمَکْشَں یاجَکِییَں کَرْمَّ کَروتِ
9 കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി.
تَدا یَجْنَسْیَ دِنَپَرِپایّا پَرَمیشْوَرَسْیَ مَنْدِرے پْرَویشَکالے دھُوپَجْوالَنَں کَرْمَّ تَسْیَ کَرَنِییَماسِیتْ۔
10 ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു.
تَدّھُوپَجْوالَنَکالے لوکَنِوَہے پْرارْتھَناں کَرْتُں بَہِسْتِشْٹھَتِ
11 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി.
سَتِ سِکھَرِیو یَسْیاں ویدْیاں دھُوپَں جْوالَیَتِ تَدَّکْشِنَپارْشْوے پَرَمیشْوَرَسْیَ دُوتَ ایکَ اُپَسْتھِتو دَرْشَنَں دَدَو۔
12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി.
تَں درِشْٹْوا سِکھَرِیَ اُدْوِوِجے شَشَنْکے چَ۔
13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.
تَدا سَ دُوتَسْتَں بَبھاشے ہے سِکھَرِیَ ما بھَیسْتَوَ پْرارْتھَنا گْراہْیا جاتا تَوَ بھارْیّا اِلِیشیوا پُتْرَں پْرَسوشْیَتے تَسْیَ نامَ یوہَنْ اِتِ کَرِشْیَسِ۔
14 അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും.
کِنْچَ تْوَں سانَنْدَح سَہَرْشَشْچَ بھَوِشْیَسِ تَسْیَ جَنْمَنِ بَہَوَ آنَنْدِشْیَنْتِ چَ۔
15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
یَتو ہیتوح سَ پَرَمیشْوَرَسْیَ گوچَرے مَہانْ بھَوِشْیَتِ تَتھا دْراکْشارَسَں سُراں وا کِمَپِ نَ پاسْیَتِ، اَپَرَں جَنْمارَبھْیَ پَوِتْریناتْمَنا پَرِپُورْنَح
16 ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
سَنْ اِسْراییلْوَںشِییانْ اَنیکانْ پْرَبھوح پَرَمیشْوَرَسْیَ مارْگَمانیشْیَتِ۔
17 പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.”
سَنْتانانْ پْرَتِ پِترِناں مَناںسِ دھَرْمَّجْنانَں پْرَتْیَناجْناگْراہِنَشْچَ پَراوَرْتَّیِتُں، پْرَبھوح پَرَمیشْوَرَسْیَ سیوارْتھَمْ ایکاں سَجِّتَجاتِں وِدھاتُنْچَ سَ ایلِیَرُوپاتْمَشَکْتِپْراپْتَسْتَسْیاگْرے گَمِشْیَتِ۔
18 സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു.
تَدا سِکھَرِیو دُوتَمَوادِیتْ کَتھَمیتَدْ ویتْسْیامِ؟ یَتوہَں ورِدّھو مَمَ بھارْیّا چَ ورِدّھا۔
19 അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
تَتو دُوتَح پْرَتْیُواچَ پَشْییشْوَرَسْیَ ساکْشادْوَرْتِّی جِبْراییلْناما دُوتوہَں تْوَیا سَہَ کَتھاں گَدِتُں تُبھْیَمِماں شُبھَوارْتّاں داتُنْچَ پْریشِتَح۔
20 നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.
کِنْتُ مَدِییَں واکْیَں کالے پھَلِشْیَتِ تَتْ تْوَیا نَ پْرَتِیتَمْ اَتَح کارَنادْ یاوَدیوَ تانِ نَ سیتْسْیَنْتِ تاوَتْ تْوَں وَکْتُںمَشَکْتو مُوکو بھَوَ۔
21 ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു.
تَدانِیں یے یے لوکاح سِکھَرِیَمَپَیکْشَنْتَ تے مَدھْییمَنْدِرَں تَسْیَ بَہُوِلَمْبادْ آشْچَرْیَّں مینِرے۔
22 പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി.
سَ بَہِراگَتو یَدا کِمَپِ واکْیَں وَکْتُمَشَکْتَح سَنْکیتَں کرِتْوا نِحشَبْدَسْتَسْیَو تَدا مَدھْییمَنْدِرَں کَسْیَچِدْ دَرْشَنَں تینَ پْراپْتَمْ اِتِ سَرْوّے بُبُدھِرے۔
23 അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി.
اَنَنْتَرَں تَسْیَ سیوَنَپَرْیّایے سَمْپُورْنے سَتِ سَ نِجَگیہَں جَگامَ۔
24 ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു.
کَتِپَیَدِنیشُ گَتیشُ تَسْیَ بھارْیّا اِلِیشیوا گَرْبّھَوَتِی بَبھُووَ
25 “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
پَشْچاتْ سا پَنْچَماسانْ سَںگوپْیاکَتھَیَتْ لوکاناں سَمَکْشَں مَماپَمانَں کھَنْڈَیِتُں پَرَمیشْوَرو مَیِ درِشْٹِں پاتَیِتْوا کَرْمّیدرِشَں کرِتَوانْ۔
26 എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ,
اَپَرَنْچَ تَسْیا گَرْبّھَسْیَ شَشْٹھے ماسے جاتے گالِیلْپْرَدیشِییَناسَرَتْپُری
27 ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.
دایُودو وَںشِییایَ یُوشَپھْنامْنے پُرُشایَ یا مَرِیَمْنامَکُمارِی واگْدَتّاسِیتْ تَسْیاح سَمِیپَں جِبْراییلْ دُوتَ اِیشْوَرینَ پْرَہِتَح۔
28 ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
سَ گَتْوا جَگادَ ہے اِیشْوَرانُگرِہِیتَکَنْیے تَوَ شُبھَں بھُویاتْ پْرَبھُح پَرَمیشْوَرَسْتَوَ سَہایوسْتِ نارِیناں مَدھْیے تْوَمیوَ دھَنْیا۔
29 ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു.
تَدانِیں سا تَں درِشْٹْوا تَسْیَ واکْیَتَ اُدْوِجْیَ کِیدرِشَں بھاشَنَمِدَمْ اِتِ مَنَسا چِنْتَیاماسَ۔
30 എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു.
تَتو دُوتووَدَتْ ہے مَرِیَمْ بھَیَں ماکارْشِیح، تْوَیِ پَرَمیشْوَرَسْیانُگْرَہوسْتِ۔
31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം.
پَشْیَ تْوَں گَرْبّھَں دھرِتْوا پُتْرَں پْرَسوشْیَسے تَسْیَ نامَ یِیشُرِتِ کَرِشْیَسِ۔
32 അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും.
سَ مَہانْ بھَوِشْیَتِ تَتھا سَرْوّیبھْیَح شْریشْٹھَسْیَ پُتْرَ اِتِ کھْیاسْیَتِ؛ اَپَرَں پْرَبھُح پَرَمیشْوَرَسْتَسْیَ پِتُرْدایُودَح سِںہاسَنَں تَسْمَے داسْیَتِ؛
33 അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. (aiōn g165)
تَتھا سَ یاکُوبو وَںشوپَرِ سَرْوَّدا راجَتْوَں کَرِشْیَتِ، تَسْیَ راجَتْوَسْیانْتو نَ بھَوِشْیَتِ۔ (aiōn g165)
34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.
تَدا مَرِیَمْ تَں دُوتَں بَبھاشے ناہَں پُرُشَسَنْگَں کَرومِ تَرْہِ کَتھَمیتَتْ سَمْبھَوِشْیَتِ؟
35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
تَتو دُوتوکَتھَیَتْ پَوِتْرَ آتْما تْواماشْرایِشْیَتِ تَتھا سَرْوَّشْریشْٹھَسْیَ شَکْتِسْتَووپَرِ چھایاں کَرِشْیَتِ تَتو ہیتوسْتَوَ گَرْبّھادْ یَح پَوِتْرَبالَکو جَنِشْیَتے سَ اِیشْوَرَپُتْرَ اِتِ کھْیاتِں پْراپْسْیَتِ۔
36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം.
اَپَرَنْچَ پَشْیَ تَوَ جْناتِرِلِیشیوا یاں سَرْوّے بَنْدھْیامَوَدَنْ اِدانِیں سا وارْدّھَکْیے سَنْتانَمیکَں گَرْبّھےدھارَیَتْ تَسْیَ شَشْٹھَماسوبھُوتْ۔
37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.
کِمَپِ کَرْمَّ ناسادھْیَمْ اِیشْوَرَسْیَ۔
38 “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.
تَدا مَرِیَمْ جَگادَ، پَشْیَ پْرَبھیرَہَں داسِی مَہْیَں تَوَ واکْیانُسارینَ سَرْوَّمیتَدْ گھَٹَتامْ؛ اَنَنَتَرَں دُوتَسْتَسْیاح سَمِیپاتْ پْرَتَسْتھے۔
39 ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.
اَتھَ کَتِپَیَدِناتْ پَرَں مَرِیَمْ تَسْماتْ پَرْوَّتَمَیَپْرَدیشِییَیِہُودایا نَگَرَمیکَں شِیگھْرَں گَتْوا
40 അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു.
سِکھَرِیَیاجَکَسْیَ گرِہَں پْرَوِشْیَ تَسْیَ جایامْ اِلِیشیواں سَمْبودھْیاوَدَتْ۔
41 മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,
تَتو مَرِیَمَح سَمْبودھَنَواکْیے اِلِیشیوایاح کَرْنَیوح پْرَوِشْٹَماتْرے سَتِ تَسْیا گَرْبّھَسْتھَبالَکو نَنَرْتَّ۔ تَتَ اِلِیشیوا پَوِتْریناتْمَنا پَرِپُورْنا سَتِی
42 ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!
پْروچَّیرْگَدِتُماریبھے، یوشِتاں مَدھْیے تْوَمیوَ دھَنْیا، تَوَ گَرْبّھَسْتھَح شِشُشْچَ دھَنْیَح۔
43 എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ?
تْوَں پْرَبھورْماتا، مَمَ نِویشَنے تْوَیا چَرَناوَرْپِتَو، مَمادْیَ سَوبھاگْیَمیتَتْ۔
44 നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി.
پَشْیَ تَوَ واکْیے مَمَ کَرْنَیوح پْرَوِشْٹَماتْرے سَتِ مَمودَرَسْتھَح شِشُرانَنْدانْ نَنَرْتَّ۔
45 കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”
یا سْتْرِی وْیَشْوَسِیتْ سا دھَنْیا، یَتو ہیتوسْتاں پْرَتِ پَرَمیشْوَروکْتَں واکْیَں سَرْوَّں سِدّھَں بھَوِشْیَتِ۔
46 ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;
تَدانِیں مَرِیَمْ جَگادَ۔ دھَنْیَوادَں پَریشَسْیَ کَروتِ مامَکَں مَنَح۔
47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.
مَماتْما تارَکیشے چَ سَمُلّاسَں پْرَگَچّھَتِ۔
48 അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.
اَکَروتْ سَ پْرَبھُ رْدُشْٹِں سْوَداسْیا دُرْگَتِں پْرَتِ۔ پَشْیادْیارَبھْیَ ماں دھَنْیاں وَکْشْیَنْتِ پُرُشاح سَدا۔
49 സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം.
یَح سَرْوَّشَکْتِمانْ یَسْیَ ناماپِ چَ پَوِتْرَکَں۔ سَ ایوَ سُمَہَتْکَرْمَّ کرِتَوانْ مَنِّمِتَّکَں۔
50 അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും.
یے بِبھْیَتِ جَناسْتَسْماتْ تیشاں سَنْتانَپَںکْتِشُ۔ اَنُکَمْپا تَدِییا چَ سَرْوَّدَیوَ سُتِشْٹھَتِ۔
51 തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.
سْوَباہُبَلَتَسْتینَ پْراکاشْیَتَ پَراکْرَمَح۔ مَنَحکُمَنْتْرَناسارْدّھَں وِکِیرْیَّنْتےبھِمانِنَح۔
52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
سِںہاسَنَگَتالّوکانْ بَلِنَشْچاوَروہْیَ سَح۔ پَدیشُوچّیشُ لوکاںسْتُ کْشُدْرانْ سَںسْتھاپَیَتْیَپِ۔
53 വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും;
کْشُدھِتانْ مانَوانْ دْرَوْیَیرُتَّمَیح پَرِتَرْپْیَ سَح۔ سَکَلانْ دھَنِنو لوکانْ وِسرِجیدْ رِکْتَہَسْتَکانْ۔
54 അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” (aiōn g165)
اِبْراہِیمِ چَ تَدْوَںشے یا دَیاسْتِ سَدَیوَ تاں۔ سْمرِتْوا پُرا پِترِناں نو یَتھا ساکْشاتْ پْرَتِشْرُتَں۔ (aiōn g165)
اِسْراییلْسیوَکَسْتینَ تَتھوپَکْرِیَتے سْوَیَں۔۔
56 മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.
اَنَنْتَرَں مَرِیَمْ پْرایینَ ماسَتْرَیَمْ اِلِیشیوَیا سَہوشِتْوا وْیاگھُیَّ نِجَنِویشَنَں یَیَو۔
57 പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി.
تَدَنَنْتَرَمْ اِلِیشیوایاح پْرَسَوَکالَ اُپَسْتھِتے سَتِ سا پُتْرَں پْراسوشْٹَ۔
58 കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു.
تَتَح پَرَمیشْوَرَسْتَسْیاں مَہانُگْرَہَں کرِتَوانْ ایتَتْ شْرُتْوا سَمِیپَواسِنَح کُٹُمْباشْچاگَتْیَ تَیا سَہَ مُمُدِرے۔
59 എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.
تَتھاشْٹَمے دِنے تے بالَکَسْیَ تْوَچَں چھیتُّمْ ایتْیَ تَسْیَ پِترِنامانُرُوپَں تَنّامَ سِکھَرِیَ اِتِ کَرْتُّمِیشُح۔
60 എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു.
کِنْتُ تَسْیَ ماتاکَتھَیَتْ تَنَّ، ناماسْیَ یوہَنْ اِتِ کَرْتَّوْیَمْ۔
61 വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു.
تَدا تے وْیاہَرَنْ تَوَ وَںشَمَدھْیے نامیدرِشَں کَسْیاپِ ناسْتِ۔
62 അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു.
تَتَح پَرَں تَسْیَ پِتَرَں سِکھَرِیَں پْرَتِ سَنْکیتْیَ پَپْرَچّھُح شِشوح کِں نامَ کارِشْیَتے؟
63 സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു.
تَتَح سَ پھَلَکَمیکَں یاچِتْوا لِلیکھَ تَسْیَ نامَ یوہَنْ بھَوِشْیَتِ۔ تَسْماتْ سَرْوّے آشْچَرْیَّں مینِرے۔
64 പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
تَتْکْشَنَں سِکھَرِیَسْیَ جِہْواجاڈْیےپَگَتے سَ مُکھَں وْیادایَ سْپَشْٹَوَرْنَمُچّارْیَّ اِیشْوَرَسْیَ گُنانُوادَں چَکارَ۔
65 ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി.
تَسْماچَّتُرْدِکْسْتھاح سَمِیپَواسِلوکا بھِیتا ایوَمیتاح سَرْوّاح کَتھا یِہُودایاح پَرْوَّتَمَیَپْرَدیشَسْیَ سَرْوَّتْرَ پْرَچارِتاح۔
66 കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു.
تَسْماتْ شْروتارو مَنَحسُ سْتھاپَیِتْوا کَتھَیامْبَبھُووُح کِیدرِشویَں بالو بھَوِشْیَتِ؟ اَتھَ پَرَمیشْوَرَسْتَسْیَ سَہایوبھُوتْ۔
67 യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു:
تَدا یوہَنَح پِتا سِکھَرِیَح پَوِتْریناتْمَنا پَرِپُورْنَح سَنْ ایتادرِشَں بھَوِشْیَدْواکْیَں کَتھَیاماسَ۔
68 “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു.
اِسْراییلَح پْرَبھُ رْیَسْتُ سَ دھَنْیَح پَرَمیشْوَرَح۔ اَنُگرِہْیَ نِجالّوکانْ سَ ایوَ پَرِموچَییتْ۔
69 ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, (aiōn g165)
وِپَکْشَجَنَہَسْتیبھْیو یَتھا موچْیامَہے وَیَں۔ یاوَجِّیوَنْچَ دھَرْمّینَ سارَلْیینَ چَ نِرْبھَیاح۔
70 തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.
سیوامَہَے تَمیوَیکَمْ ایتَتْکارَنَمیوَ چَ۔ سْوَکِییَں سُپَوِتْرَنْچَ سَںسْمرِتْیَ نِیَمَں سَدا۔
71 ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും
کرِپَیا پُرُشانْ پُورْوّانْ نِکَشارْتھاتُّ نَح پِتُح۔ اِبْراہِیمَح سَمِیپے یَں شَپَتھَں کرِتَوانْ پُرا۔
72 നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും
تَمیوَ سَپھَلَں کَرْتَّں تَتھا شَتْرُگَنَسْیَ چَ۔ رِتِییاکارِنَشْچَیوَ کَریبھْیو رَکْشَنایَ نَح۔
73 നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും
سرِشْٹیح پْرَتھَمَتَح سْوِییَیح پَوِتْرَے رْبھاوِوادِبھِح۔ (aiōn g165)
74 ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും
یَتھوکْتَوانْ تَتھا سْوَسْیَ دایُودَح سیوَکَسْیَ تُ۔
75 തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്!
وَںشے تْراتارَمیکَں سَ سَمُتْپادِتَوانْ سْوَیَمْ۔
76 “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും.
اَتو ہے بالَکَ تْوَنْتُ سَرْوّیبھْیَح شْریشْٹھَ ایوَ یَح۔ تَسْیَیوَ بھاوِوادِیتِ پْرَوِکھْیاتو بھَوِشْیَسِ۔ اَسْماکَں چَرَنانْ کْشیمے مارْگے چالَیِتُں سَدا۔ ایوَں دھْوانْتےرْتھَتو مرِتْیوشْچھایایاں یے تُ مانَواح۔
اُپَوِشْٹاسْتُ تانیوَ پْرَکاشَیِتُمیوَ ہِ۔ کرِتْوا مَہانُکَمْپاں ہِ یامیوَ پَرَمیشْوَرَح۔
78 അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും
اُورْدْوّاتْ سُورْیَّمُدایَّیواسْمَبھْیَں پْراداتُّ دَرْشَنَں۔ تَیانُکَمْپَیا سْوَسْیَ لوکاناں پاپَموچَنے۔
79 അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”
پَرِتْرانَسْیَ تیبھْیو ہِ جْنانَوِشْرانَنایَ چَ۔ پْرَبھو رْمارْگَں پَرِشْکَرْتُّں تَسْیاگْرایِی بھَوِشْیَسِ۔۔
80 ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.
اَتھَ بالَکَح شَرِیرینَ بُدّھیا چَ وَرْدّھِتُماریبھے؛ اَپَرَنْچَ سَ اِسْراییلو وَںشِییَلوکاناں سَمِیپے یاوَنَّ پْرَکَٹِیبھُوتَسْتاسْتاوَتْ پْرانْتَرے نْیَوَسَتْ۔

< ലൂക്കോസ് 1 >