< ലൂക്കോസ് 1 >
1 ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്.
ပြထမတော ယေ သာက္ၐိဏော ဝါကျပြစာရကာၑ္စာသန် တေ'သ္မာကံ မဓျေ ယဒျတ် သပြမာဏံ ဝါကျမရ္ပယန္တိ သ္မ
တဒနုသာရတော'နျေပိ ဗဟဝသ္တဒွၖတ္တာန္တံ ရစယိတုံ ပြဝၖတ္တား၊
3 ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു.
အတဧဝ ဟေ မဟာမဟိမထိယဖိလ် တွံ ယာ ယား ကထာ အၑိက္ၐျထာသ္တာသာံ ဒၖဎပြမာဏာနိ ယထာ ပြာပ္နောၐိ
4 അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും.
တဒရ္ထံ ပြထမမာရဘျ တာနိ သရွွာဏိ ဇ္ဉာတွာဟမပိ အနုကြမာတ် သရွွဝၖတ္တာန္တာန် တုဘျံ လေခိတုံ မတိမကာရ္ၐမ်၊
5 യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു.
ယိဟူဒါဒေၑီယဟေရောဒ္နါမကေ ရာဇတွံ ကုရွွတိ အဗီယယာဇကသျ ပရျျာယာဓိကာရီ သိခရိယနာမက ဧကော ယာဇကော ဟာရောဏဝံၑောဒ္ဘဝါ ဣလီၑေဝါချာ
6 അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു.
တသျ ဇာယာ ဒွါဝိမော် နိရ္ဒောၐော် ပြဘေား သရွွာဇ္ဉာ ဝျဝသ္ထာၑ္စ သံမနျ ဤၑွရဒၖၐ္ဋော် ဓာရ္မ္မိကာဝါသ္တာမ်၊
7 എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
တယေား သန္တာန ဧကောပိ နာသီတ်, ယတ ဣလီၑေဝါ ဗန္ဓျာ တော် ဒွါဝေဝ ဝၖဒ္ဓါဝဘဝတာမ်၊
8 ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ,
ယဒါ သွပရျျာနုကြမေဏ သိခရိယ ဤၑွာသျ သမက္ၐံ ယာဇကီယံ ကရ္မ္မ ကရောတိ
9 കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി.
တဒါ ယဇ္ဉသျ ဒိနပရိပါယျာ ပရမေၑွရသျ မန္ဒိရေ ပြဝေၑကာလေ ဓူပဇွာလနံ ကရ္မ္မ တသျ ကရဏီယမာသီတ်၊
10 ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു.
တဒ္ဓူပဇွာလနကာလေ လောကနိဝဟေ ပြာရ္ထနာံ ကရ္တုံ ဗဟိသ္တိၐ္ဌတိ
11 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി.
သတိ သိခရိယော ယသျာံ ဝေဒျာံ ဓူပံ ဇွာလယတိ တဒ္ဒက္ၐိဏပါရ္ၑွေ ပရမေၑွရသျ ဒူတ ဧက ဥပသ္ထိတော ဒရ္ၑနံ ဒဒေါ်၊
12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി.
တံ ဒၖၐ္ဋွာ သိခရိယ ဥဒွိဝိဇေ ၑၑင်္ကေ စ၊
13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.
တဒါ သ ဒူတသ္တံ ဗဘာၐေ ဟေ သိခရိယ မာ ဘဲသ္တဝ ပြာရ္ထနာ ဂြာဟျာ ဇာတာ တဝ ဘာရျျာ ဣလီၑေဝါ ပုတြံ ပြသောၐျတေ တသျ နာမ ယောဟန် ဣတိ ကရိၐျသိ၊
14 അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും.
ကိဉ္စ တွံ သာနန္ဒး သဟရ္ၐၑ္စ ဘဝိၐျသိ တသျ ဇန္မနိ ဗဟဝ အာနန္ဒိၐျန္တိ စ၊
15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
ယတော ဟေတေား သ ပရမေၑွရသျ ဂေါစရေ မဟာန် ဘဝိၐျတိ တထာ ဒြာက္ၐာရသံ သုရာံ ဝါ ကိမပိ န ပါသျတိ, အပရံ ဇန္မာရဘျ ပဝိတြေဏာတ္မနာ ပရိပူရ္ဏး
16 ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
သန် ဣသြာယေလွံၑီယာန် အနေကာန် ပြဘေား ပရမေၑွရသျ မာရ္ဂမာနေၐျတိ၊
17 പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.”
သန္တာနာန် ပြတိ ပိတၖဏာံ မနာံသိ ဓရ္မ္မဇ္ဉာနံ ပြတျနာဇ္ဉာဂြာဟိဏၑ္စ ပရာဝရ္တ္တယိတုံ, ပြဘေား ပရမေၑွရသျ သေဝါရ္ထမ် ဧကာံ သဇ္ဇိတဇာတိံ ဝိဓာတုဉ္စ သ ဧလိယရူပါတ္မၑက္တိပြာပ္တသ္တသျာဂြေ ဂမိၐျတိ၊
18 സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു.
တဒါ သိခရိယော ဒူတမဝါဒီတ် ကထမေတဒ် ဝေတ္သျာမိ? ယတောဟံ ဝၖဒ္ဓေါ မမ ဘာရျျာ စ ဝၖဒ္ဓါ၊
19 അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
တတော ဒူတး ပြတျုဝါစ ပၑျေၑွရသျ သာက္ၐာဒွရ္တ္တီ ဇိဗြာယေလ္နာမာ ဒူတောဟံ တွယာ သဟ ကထာံ ဂဒိတုံ တုဘျမိမာံ ၑုဘဝါရ္တ္တာံ ဒါတုဉ္စ ပြေၐိတး၊
20 നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.
ကိန္တု မဒီယံ ဝါကျံ ကာလေ ဖလိၐျတိ တတ် တွယာ န ပြတီတမ် အတး ကာရဏာဒ် ယာဝဒေဝ တာနိ န သေတ္သျန္တိ တာဝတ် တွံ ဝက္တုံမၑက္တော မူကော ဘဝ၊
21 ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു.
တဒါနီံ ယေ ယေ လောကား သိခရိယမပဲက္ၐန္တ တေ မဓျေမန္ဒိရံ တသျ ဗဟုဝိလမ္ဗာဒ် အာၑ္စရျျံ မေနိရေ၊
22 പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി.
သ ဗဟိရာဂတော ယဒါ ကိမပိ ဝါကျံ ဝက္တုမၑက္တး သင်္ကေတံ ကၖတွာ နိးၑဗ္ဒသ္တသျော် တဒါ မဓျေမန္ဒိရံ ကသျစိဒ် ဒရ္ၑနံ တေန ပြာပ္တမ် ဣတိ သရွွေ ဗုဗုဓိရေ၊
23 അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി.
အနန္တရံ တသျ သေဝနပရျျာယေ သမ္ပူရ္ဏေ သတိ သ နိဇဂေဟံ ဇဂါမ၊
24 ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു.
ကတိပယဒိနေၐု ဂတေၐု တသျ ဘာရျျာ ဣလီၑေဝါ ဂရ္ဗ္ဘဝတီ ဗဘူဝ
25 “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
ပၑ္စာတ် သာ ပဉ္စမာသာန် သံဂေါပျာကထယတ် လောကာနာံ သမက္ၐံ မမာပမာနံ ခဏ္ဍယိတုံ ပရမေၑွရော မယိ ဒၖၐ္ဋိံ ပါတယိတွာ ကရ္မ္မေဒၖၑံ ကၖတဝါန်၊
26 എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ,
အပရဉ္စ တသျာ ဂရ္ဗ္ဘသျ ၐၐ္ဌေ မာသေ ဇာတေ ဂါလီလ္ပြဒေၑီယနာသရတ္ပုရေ
27 ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.
ဒါယူဒေါ ဝံၑီယာယ ယူၐဖ္နာမ္နေ ပုရုၐာယ ယာ မရိယမ္နာမကုမာရီ ဝါဂ္ဒတ္တာသီတ် တသျား သမီပံ ဇိဗြာယေလ် ဒူတ ဤၑွရေဏ ပြဟိတး၊
28 ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
သ ဂတွာ ဇဂါဒ ဟေ ဤၑွရာနုဂၖဟီတကနျေ တဝ ၑုဘံ ဘူယာတ် ပြဘုး ပရမေၑွရသ္တဝ သဟာယောသ္တိ နာရီဏာံ မဓျေ တွမေဝ ဓနျာ၊
29 ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു.
တဒါနီံ သာ တံ ဒၖၐ္ဋွာ တသျ ဝါကျတ ဥဒွိဇျ ကီဒၖၑံ ဘာၐဏမိဒမ် ဣတိ မနသာ စိန္တယာမာသ၊
30 എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു.
တတော ဒူတော'ဝဒတ် ဟေ မရိယမ် ဘယံ မာကာရ္ၐီး, တွယိ ပရမေၑွရသျာနုဂြဟောသ္တိ၊
31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം.
ပၑျ တွံ ဂရ္ဗ္ဘံ ဓၖတွာ ပုတြံ ပြသောၐျသေ တသျ နာမ ယီၑုရိတိ ကရိၐျသိ၊
32 അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും.
သ မဟာန် ဘဝိၐျတိ တထာ သရွွေဘျး ၑြေၐ္ဌသျ ပုတြ ဣတိ ချာသျတိ; အပရံ ပြဘုး ပရမေၑွရသ္တသျ ပိတုရ္ဒာယူဒး သိံဟာသနံ တသ္မဲ ဒါသျတိ;
33 അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. (aiōn )
တထာ သ ယာကူဗော ဝံၑောပရိ သရွွဒါ ရာဇတွံ ကရိၐျတိ, တသျ ရာဇတွသျာန္တော န ဘဝိၐျတိ၊ (aiōn )
34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.
တဒါ မရိယမ် တံ ဒူတံ ဗဘာၐေ နာဟံ ပုရုၐသင်္ဂံ ကရောမိ တရှိ ကထမေတတ် သမ္ဘဝိၐျတိ?
35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
တတော ဒူတော'ကထယတ် ပဝိတြ အာတ္မာ တွာမာၑြာယိၐျတိ တထာ သရွွၑြေၐ္ဌသျ ၑက္တိသ္တဝေါပရိ ဆာယာံ ကရိၐျတိ တတော ဟေတောသ္တဝ ဂရ္ဗ္ဘာဒ် ယး ပဝိတြဗာလကော ဇနိၐျတေ သ ဤၑွရပုတြ ဣတိ ချာတိံ ပြာပ္သျတိ၊
36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം.
အပရဉ္စ ပၑျ တဝ ဇ္ဉာတိရိလီၑေဝါ ယာံ သရွွေ ဗန္ဓျာမဝဒန် ဣဒါနီံ သာ ဝါရ္ဒ္ဓကျေ သန္တာနမေကံ ဂရ္ဗ္ဘေ'ဓာရယတ် တသျ ၐၐ္ဌမာသောဘူတ်၊
37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.
ကိမပိ ကရ္မ္မ နာသာဓျမ် ဤၑွရသျ၊
38 “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.
တဒါ မရိယမ် ဇဂါဒ, ပၑျ ပြဘေရဟံ ဒါသီ မဟျံ တဝ ဝါကျာနုသာရေဏ သရွွမေတဒ် ဃဋတာမ်; အနနတရံ ဒူတသ္တသျား သမီပါတ် ပြတသ္ထေ၊
39 ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.
အထ ကတိပယဒိနာတ် ပရံ မရိယမ် တသ္မာတ် ပရွွတမယပြဒေၑီယယိဟူဒါယာ နဂရမေကံ ၑီဃြံ ဂတွာ
40 അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു.
သိခရိယယာဇကသျ ဂၖဟံ ပြဝိၑျ တသျ ဇာယာမ် ဣလီၑေဝါံ သမ္ဗောဓျာဝဒတ်၊
41 മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,
တတော မရိယမး သမ္ဗောဓနဝါကျေ ဣလီၑေဝါယား ကရ္ဏယေား ပြဝိၐ္ဋမာတြေ သတိ တသျာ ဂရ္ဗ္ဘသ္ထဗာလကော နနရ္တ္တ၊ တတ ဣလီၑေဝါ ပဝိတြေဏာတ္မနာ ပရိပူရ္ဏာ သတီ
42 ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!
ပြောစ္စဲရ္ဂဒိတုမာရေဘေ, ယောၐိတာံ မဓျေ တွမေဝ ဓနျာ, တဝ ဂရ္ဗ္ဘသ္ထး ၑိၑုၑ္စ ဓနျး၊
43 എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ?
တွံ ပြဘောရ္မာတာ, မမ နိဝေၑနေ တွယာ စရဏာဝရ္ပိတော်, မမာဒျ သော်ဘာဂျမေတတ်၊
44 നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി.
ပၑျ တဝ ဝါကျေ မမ ကရ္ဏယေား ပြဝိၐ္ဋမာတြေ သတိ မမောဒရသ္ထး ၑိၑုရာနန္ဒာန် နနရ္တ္တ၊
45 കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”
ယာ သ္တြီ ဝျၑွသီတ် သာ ဓနျာ, ယတော ဟေတောသ္တာံ ပြတိ ပရမေၑွရောက္တံ ဝါကျံ သရွွံ သိဒ္ဓံ ဘဝိၐျတိ၊
46 ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;
တဒါနီံ မရိယမ် ဇဂါဒ၊ ဓနျဝါဒံ ပရေၑသျ ကရောတိ မာမကံ မနး၊
47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.
မမာတ္မာ တာရကေၑေ စ သမုလ္လာသံ ပြဂစ္ဆတိ၊
48 അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.
အကရောတ် သ ပြဘု ရ္ဒုၐ္ဋိံ သွဒါသျာ ဒုရ္ဂတိံ ပြတိ၊ ပၑျာဒျာရဘျ မာံ ဓနျာံ ဝက္ၐျန္တိ ပုရုၐား သဒါ၊
49 സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം.
ယး သရွွၑက္တိမာန် ယသျ နာမာပိ စ ပဝိတြကံ၊ သ ဧဝ သုမဟတ္ကရ္မ္မ ကၖတဝါန် မန္နိမိတ္တကံ၊
50 അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും.
ယေ ဗိဘျတိ ဇနာသ္တသ္မာတ် တေၐာံ သန္တာနပံက္တိၐု၊ အနုကမ္ပာ တဒီယာ စ သရွွဒဲဝ သုတိၐ္ဌတိ၊
51 തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.
သွဗာဟုဗလတသ္တေန ပြာကာၑျတ ပရာကြမး၊ မနးကုမန္တြဏာသာရ္ဒ္ဓံ ဝိကီရျျန္တေ'ဘိမာနိနး၊
52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
သိံဟာသနဂတာလ္လောကာန် ဗလိနၑ္စာဝရောဟျ သး၊ ပဒေၐူစ္စေၐု လောကာံသ္တု က္ၐုဒြာန် သံသ္ထာပယတျပိ၊
53 വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും;
က္ၐုဓိတာန် မာနဝါန် ဒြဝျဲရုတ္တမဲး ပရိတရ္ပျ သး၊ သကလာန် ဓနိနော လောကာန် ဝိသၖဇေဒ် ရိက္တဟသ္တကာန်၊
54 അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” (aiōn )
ဣဗြာဟီမိ စ တဒွံၑေ ယာ ဒယာသ္တိ သဒဲဝ တာံ၊ သ္မၖတွာ ပုရာ ပိတၖဏာံ နော ယထာ သာက္ၐာတ် ပြတိၑြုတံ၊ (aiōn )
ဣသြာယေလ္သေဝကသ္တေန တထောပကြိယတေ သွယံ။
56 മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.
အနန္တရံ မရိယမ် ပြာယေဏ မာသတြယမ် ဣလီၑေဝယာ သဟောၐိတွာ ဝျာဃုယျ နိဇနိဝေၑနံ ယယော်၊
57 പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി.
တဒနန္တရမ် ဣလီၑေဝါယား ပြသဝကာလ ဥပသ္ထိတေ သတိ သာ ပုတြံ ပြာသောၐ္ဋ၊
58 കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു.
တတး ပရမေၑွရသ္တသျာံ မဟာနုဂြဟံ ကၖတဝါန် ဧတတ် ၑြုတွာ သမီပဝါသိနး ကုဋုမ္ဗာၑ္စာဂတျ တယာ သဟ မုမုဒိရေ၊
59 എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.
တထာၐ္ဋမေ ဒိနေ တေ ဗာလကသျ တွစံ ဆေတ္တုမ် ဧတျ တသျ ပိတၖနာမာနုရူပံ တန္နာမ သိခရိယ ဣတိ ကရ္တ္တုမီၐုး၊
60 എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു.
ကိန္တု တသျ မာတာကထယတ် တန္န, နာမာသျ ယောဟန် ဣတိ ကရ္တ္တဝျမ်၊
61 വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു.
တဒါ တေ ဝျာဟရန် တဝ ဝံၑမဓျေ နာမေဒၖၑံ ကသျာပိ နာသ္တိ၊
62 അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു.
တတး ပရံ တသျ ပိတရံ သိခရိယံ ပြတိ သင်္ကေတျ ပပြစ္ဆုး ၑိၑေား ကိံ နာမ ကာရိၐျတေ?
63 സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു.
တတး သ ဖလကမေကံ ယာစိတွာ လိလေခ တသျ နာမ ယောဟန် ဘဝိၐျတိ၊ တသ္မာတ် သရွွေ အာၑ္စရျျံ မေနိရေ၊
64 പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
တတ္က္ၐဏံ သိခရိယသျ ဇိဟွာဇာဍျေ'ပဂတေ သ မုခံ ဝျာဒါယ သ္ပၐ္ဋဝရ္ဏမုစ္စာရျျ ဤၑွရသျ ဂုဏာနုဝါဒံ စကာရ၊
65 ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി.
တသ္မာစ္စတုရ္ဒိက္သ္ထား သမီပဝါသိလောကာ ဘီတာ ဧဝမေတား သရွွား ကထာ ယိဟူဒါယား ပရွွတမယပြဒေၑသျ သရွွတြ ပြစာရိတား၊
66 കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു.
တသ္မာတ် ၑြောတာရော မနးသု သ္ထာပယိတွာ ကထယာမ္ဗဘူဝုး ကီဒၖၑောယံ ဗာလော ဘဝိၐျတိ? အထ ပရမေၑွရသ္တသျ သဟာယောဘူတ်၊
67 യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു:
တဒါ ယောဟနး ပိတာ သိခရိယး ပဝိတြေဏာတ္မနာ ပရိပူရ္ဏး သန် ဧတာဒၖၑံ ဘဝိၐျဒွါကျံ ကထယာမာသ၊
68 “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു.
ဣသြာယေလး ပြဘု ရျသ္တု သ ဓနျး ပရမေၑွရး၊ အနုဂၖဟျ နိဇာလ္လောကာန် သ ဧဝ ပရိမောစယေတ်၊
69 ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, (aiōn )
ဝိပက္ၐဇနဟသ္တေဘျော ယထာ မောစျာမဟေ ဝယံ၊ ယာဝဇ္ဇီဝဉ္စ ဓရ္မ္မေဏ သာရလျေန စ နိရ္ဘယား၊
70 തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.
သေဝါမဟဲ တမေဝဲကမ် ဧတတ္ကာရဏမေဝ စ၊ သွကီယံ သုပဝိတြဉ္စ သံသ္မၖတျ နိယမံ သဒါ၊
71 ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും
ကၖပယာ ပုရုၐာန် ပူရွွာန် နိကၐာရ္ထာတ္တု နး ပိတုး၊ ဣဗြာဟီမး သမီပေ ယံ ၑပထံ ကၖတဝါန် ပုရာ၊
72 നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും
တမေဝ သဖလံ ကရ္တ္တံ တထာ ၑတြုဂဏသျ စ၊ ၒတီယာကာရိဏၑ္စဲဝ ကရေဘျော ရက္ၐဏာယ နး၊
73 നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും
သၖၐ္ဋေး ပြထမတး သွီယဲး ပဝိတြဲ ရ္ဘာဝိဝါဒိဘိး၊ (aiōn )
74 ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും
ယထောက္တဝါန် တထာ သွသျ ဒါယူဒး သေဝကသျ တု၊
75 തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്!
ဝံၑေ တြာတာရမေကံ သ သမုတ္ပာဒိတဝါန် သွယမ်၊
76 “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും.
အတော ဟေ ဗာလက တွန္တု သရွွေဘျး ၑြေၐ္ဌ ဧဝ ယး၊ တသျဲဝ ဘာဝိဝါဒီတိ ပြဝိချာတော ဘဝိၐျသိ၊ အသ္မာကံ စရဏာန် က္ၐေမေ မာရ္ဂေ စာလယိတုံ သဒါ၊ ဧဝံ ဓွာန္တေ'ရ္ထတော မၖတျောၑ္ဆာယာယာံ ယေ တု မာနဝါး၊
ဥပဝိၐ္ဋာသ္တု တာနေဝ ပြကာၑယိတုမေဝ ဟိ၊ ကၖတွာ မဟာနုကမ္ပာံ ဟိ ယာမေဝ ပရမေၑွရး၊
78 അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും
ဦရ္ဒွွာတ် သူရျျမုဒါယျဲဝါသ္မဘျံ ပြာဒါတ္တု ဒရ္ၑနံ၊ တယာနုကမ္ပယာ သွသျ လောကာနာံ ပါပမောစနေ၊
79 അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”
ပရိတြာဏသျ တေဘျော ဟိ ဇ္ဉာနဝိၑြာဏနာယ စ၊ ပြဘော ရ္မာရ္ဂံ ပရိၐ္ကရ္တ္တုံ တသျာဂြာယီ ဘဝိၐျသိ။
80 ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.
အထ ဗာလကး ၑရီရေဏ ဗုဒ္ဓျာ စ ဝရ္ဒ္ဓိတုမာရေဘေ; အပရဉ္စ သ ဣသြာယေလော ဝံၑီယလောကာနာံ သမီပေ ယာဝန္န ပြကဋီဘူတသ္တာသ္တာဝတ် ပြာန္တရေ နျဝသတ်၊