< വിലാപങ്ങൾ 3 >

1 യഹോവയുടെ ക്രോധത്തിന്റെ വടികൊണ്ട് കഷ്ടത അനുഭവിച്ച മനുഷ്യനാണ് ഞാൻ.
Kai tah a thinpom caitueng dongkah phacipphabaem aka hmu hlang ni.
2 അവിടന്നെന്നെ ആട്ടിയകറ്റി എന്നെ വെളിച്ചത്തിലേക്കല്ല, ഇരുട്ടിലേക്കുതന്നെ നടക്കുമാറാക്കി;
Kai te m'hmaithawn tih hmaisuep ah n'caeh sak vaengah vangnah om pawh.
3 അവിടത്തെ കരം അവിടന്ന് എന്റെനേരേ തിരിച്ചു വീണ്ടും വീണ്ടും, ദിവസം മുഴുവനുംതന്നെ.
Kai taengah a tloeng tangloeng tih khohnin yung ah a kut a hluem.
4 എന്റെ ത്വക്കും എന്റെ മാംസവും ഉരുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു, എന്റെ അസ്ഥികൾ അവിടന്ന് തകർക്കുകയും ചെയ്തിരിക്കുന്നു.
Ka vin neh ka saa a hmawn sak tih ka rhuh a paep sak.
5 കയ്‌പിനാലും കഠിനയാതനയാലും അവിടന്ന് എന്നെ ഉപരോധിക്കുകയും എന്നെ വളയുകയും ചെയ്തിരിക്കുന്നു.
Kai he rhahalung n'suem thil tih sue neh bongboepnah te m'ven thil.
6 പണ്ടേ മരിച്ചവരെപ്പോലെ അവിടന്ന് എന്നെ ഇരുളിൽ പാർപ്പിക്കുന്നു.
Ka khosak he khosuen kah aka duek bangla khohmuep ah ka om.
7 രക്ഷപ്പെടാൻ കഴിയാത്തവിധം അവിടന്ന് എന്റെ ചുറ്റും മതിലുയർത്തി; ഭാരമുള്ള ചങ്ങലകളാൽ അവിടന്ന് എന്നെ തളർത്തിയുമിരിക്കുന്നു.
Kai taengah khoep a biing tih ka rhohum loh n'nan he ka loeih pawh.
8 സഹായത്തിനായി ഞാൻ മുറവിളികൂട്ടിയാലും നിലവിളിച്ചാലും അവിടന്ന് എന്റെ പ്രാർഥനയെ നിഷേധിക്കുന്നു.
Ka khue tih ka pang vaengah pataeng ka thangthuinah te a toeng.
9 അവിടന്ന് പാറക്കെട്ടുകളാൽ എന്റെ വഴി അടച്ചു; എന്റെ പാതകൾ അവിടന്ന് ദുർഗമമാക്കി.
Lungrhaih neh ka longpuei a biing tih ka hawn a paihaeh sak.
10 ഇരയ്ക്കായി പതുങ്ങിക്കിടക്കുന്ന കരടിയെപ്പോലെ, ഒളിവിടങ്ങളിലെ സിംഹത്തെപ്പോലെ,
Kai taengah tah vom neh sathueng pataeng a huephael kah sathueng bangla amah rhongngol coeng.
11 അവിടന്ന് എന്നെ വഴിയിൽനിന്ന് വലിച്ചിഴച്ച്, ഛിന്നഭിന്നമാക്കി, നിസ്സഹായനായി എന്നെ ഉപേക്ഷിച്ചിരിക്കുന്നു.
Ka longpuei ah m'phaelh sak tih kai n'soek dongah kai aka pong la n'khueh.
12 അവിടന്ന് വില്ലുകുലയ്ക്കുകയും അവിടത്തെ അമ്പുകൾ എന്നെ ലക്ഷ്യമാക്കുകയും ചെയ്തിരിക്കുന്നു.
A lii a phuk tih thaltang ham kutnoek la kai n'tai.
13 അവിടത്തെ ആവനാഴിയിൽനിന്നുള്ള അമ്പുകളാൽ അവിടന്ന് എന്റെ ഹൃദയം കുത്തിത്തുളച്ചു.
Anih kah liva ca loh ka kuel khuila pawlh.
14 ഞാൻ എന്റെ എല്ലാ ജനത്തിനും പരിഹാസവിഷയമായി; ദിവസംമുഴുവനും പാട്ടിലൂടെ അവർ എന്നെ പരിഹസിക്കുന്നു.
Ka pilnam pum kah nueihbu neh khohnin yung ah amih kah rhotoeng la ka poeh.
15 അവിടന്ന് എന്നെ കയ്‌പുചീരകൊണ്ടു നിറച്ചു, കാഞ്ഞിരം എനിക്കു കുടിക്കാൻ നൽകിയിരിക്കുന്നു.
Ankhaa te kai ng'kum sak tih pantong neh kai m'hmilhmal sak.
16 അവിടന്ന് ചരലുകൊണ്ട് എന്റെ പല്ലു തകർത്തു; അവിടന്ന് എന്നെ പൂഴിയിൽ ഇട്ട് ഉരുട്ടുകയും ചെയ്തു.
Ka no he lungcang neh a mawth tih hmaiphu khuiah kai m'vuei.
17 എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു; ഐശ്വര്യം എന്തെന്ന് ഞാൻ മറന്നുപോയി.
Ka hinglu he ngaimongnah lamloh a hlahpham tih a then khaw ka hnilh.
18 അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന് ഞാൻ പ്രത്യാശിച്ചതെല്ലാംതന്നെ പൊയ്പ്പോയിരിക്കുന്നു,” എന്നു ഞാൻ പറയുന്നു.
Te dongah kai kah hmailong neh BOEIPA lamkah ka ngaiuepnah khaw paltham coeng ka ti.
19 എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും കയ്‌പും കാഞ്ഞിരവും ഞാൻ ഓർക്കുന്നു.
Kai kah phaiphabaem neh ka airhoeng khaw, ka pantong neh ka anrhat khaw poek lah.
20 ഞാൻ അവയെ നന്നായി ഓർക്കുന്നു, എന്റെ പ്രാണൻ എന്റെയുള്ളിൽ വിഷാദപൂർണമായി.
A poek a poek vaengah ka khuikah ka hinglu tah tlayae la tlayae coeng.
21 എങ്കിലും ഞാൻ ഇത് ഓർക്കും അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:
He he ka ngaiuep dongah ni ka lungbuei he ka mael puei.
22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.
BOEIPA kah sitlohnah tah bawt pawt tih a haidamnah khaw muei pawh.
23 അവ പ്രഭാതംതോറും പുതിയതാകുന്നു; അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.
Mincang ah na uepomnah thai khaw ping.
24 ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി; അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”
Ka hinglu loh, “BOEIPA tah ka khoyo ni,” a ti dongah amah te ka ngaiuep van.
25 തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ;
BOEIPA tah amah aka lamtawn ham neh amah aka toem hinglu ham a then pah.
26 രക്ഷ യഹോവയിൽനിന്നും വരുന്നതിനായി ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്.
BOEIPA kah loeihnah dongah tah rhingoel ngolsut ham khaw then.
27 യൗവനത്തിൽത്തന്നെ നുകം ചുമക്കുന്നത് പുരുഷന് നല്ലത്.
A camoe vaengah hnamkun a phueih te ni hlang ham khaw then.
28 യഹോവയാണ് അവന്മേൽ ആ നുകം വെച്ചിരിക്കുന്നത് അതിനാൽ അവൻ ഏകാകിയായി നിശ്ശബ്ദനായിരിക്കട്ടെ.
Amah soah a poeh bangla amah bueng khosa saeh lamtah kuemsuem saeh.
29 പൂഴിയിൽ അവൻ മുഖം പൂഴ്ത്തട്ടെ; ഒരുപക്ഷേ ഇനിയും പ്രത്യാശയുണ്ടാകും.
A ka te laipi khuiah vuei saeh lamtah ngaiuepnah a om khaming.
30 തന്നെ അടിക്കുന്നവന് അവൻ തന്റെ കവിൾ കാട്ടിക്കൊടുക്കട്ടെ, നിന്ദയാൽ അവൻ നിറയട്ടെ.
Amah aka ngawn ham a kam duen pah saeh lamtah kokhahnah neh kum saeh.
31 കർത്താവ് ആരെയും ശാശ്വതമായി പരിത്യജിക്കുകയില്ല.
Ka Boeipa loh kumhal duela a hlahpham ngawn moenih.
32 അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും, കാരണം അവിടത്തെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണ്.
Pae sak bal mai cakhaw a sitlohnah dongkah sitlohnah a khawk vanbangla a haidam bitni.
33 മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം കഷ്ടതയോ ദുഃഖമോ വരുത്തുന്നില്ല.
Hlang ca te a lungbuei a phaep pah tih a pae sak bal moenih.
34 ദേശത്തിലെ സകലബന്ധിതരെയും കാൽച്ചുവട്ടിൽ മെതിച്ചാൽ
Khohmuen kah thongtla boeih te a kho hmuiah a phop ham,
35 അത്യുന്നതന്റെ മുമ്പിൽ ഒരു മനുഷ്യന് തന്റെ അവകാശം നിഷേധിച്ചാൽ
Khohni kah mikhmuh ah hlang kah tiktamnah hnawt ham,
36 ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ— കർത്താവ് ഇതൊന്നും കാണുകയില്ലേ.
A tuituknah neh hlang a khun sak ham khaw ka Boeipa loh a hmuh ngaih moenih.
37 കർത്താവ് ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ, ആരുടെ ആജ്ഞയാണ് നിറവേറ്റപ്പെടുന്നത്?
Ka Boeipa loh a uen pawt te om ni tila unim aka thui thai.
38 അത്യുന്നതന്റെ നാവിൽനിന്നാണല്ലോ വിനാശങ്ങളും നന്മകളും വരുന്നത്?
A thae neh a then khaw Khohni ka lamloh thoeng pawt nim.
39 തന്റെ പാപങ്ങൾനിമിത്തം ശിക്ഷിക്കപ്പെടുമ്പോൾ ജീവിക്കുന്ന ഏതു മനുഷ്യനും പരാതിപ്പെടുന്നത് എന്തിന്?
A tholhnah sokah a tholhnah yuvat ah balae tih tongpa hlang hing loh a kohuet mai eh.
40 നമുക്ക് നമ്മുടെ വഴികളെ പരിശോധിച്ച് അവയെ പരീക്ഷിക്കാം, നമുക്ക് യഹോവയിലേക്കു മടങ്ങാം.
Mamih kah longpuei he phuelhthaih tih n'khe phoeiah BOEIPA taengla mael uh sih.
41 സ്വർഗത്തിലുള്ള ദൈവത്തിലേക്ക് നമ്മുടെ ഹൃദയങ്ങളും കരങ്ങളും ഉയർത്തിക്കൊണ്ടു പറയാം:
Mamih kah thinko neh kut he vaan kah Pathen taengah phuel uh sih.
42 “ഞങ്ങൾ പാപംചെയ്തു മത്സരിച്ചു അവിടന്ന് ക്ഷമിച്ചതുമില്ല.
Kaimih kah boekoek neh nang kan koek uh te khodawk nan ngai uh moenih.
43 “അവിടന്ന് കോപം പുതച്ച് ഞങ്ങളെ പിൻതുടർന്നു; ദയയില്ലാതെ അവിടന്ന് കൊന്നുകളഞ്ഞിരിക്കുന്നു.
Thintoek neh na cun uh vaengah kaimih nan hloem tih lungma ti kolla nan ngawn.
44 പ്രാർഥനയൊന്നും കടന്നുവരാതിരിക്കത്തക്കവിധം അവിടന്ന് സ്വയം മേഘംകൊണ്ടു മൂടി.
Thangthuinah neh paan ham khaw namah te cingmai neh na cun uh.
45 അവിടന്ന് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിലെ മാലിന്യവും ചവറും ആക്കി മാറ്റിയിരിക്കുന്നു.
Kaimih he pilnam lakli ah yun-aek neh kawnhnawt la nan khueh.
46 “ഞങ്ങളുടെ ശത്രുക്കളെല്ലാം ഞങ്ങളുടെനേരേ അവരുടെ വായ് മലർക്കെ തുറന്നു.
Ka thunkha boeih loh kaimih taengah a ka a ang uh.
47 ഞങ്ങൾ ഭീതിയും കെണികളും തകർച്ചയും നാശവും സഹിച്ചു.”
Birhihnah neh rhom khaw kaimih taengah omdamnah neh pocinah la thoeng.
48 എന്റെ ജനം നശിപ്പിക്കപ്പെട്ടതിനാൽ എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു.
Ka pilnam nu kah a pocinah dongah ka mik he sokca tui la long.
49 യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കിക്കാണുവോളം, എന്റെ മിഴികൾ ആശ്വാസമറിയാതെ നിരന്തരം ഒഴുകും.
Ka mik loh a hawk vetih a bawtnah om pawt hil kak mahpawh.
A dan neh BOEIPA loh vaan lamkah a hmuh duela.
51 എന്റെ നഗരത്തിലെ സകലസ്ത്രീകളും നിമിത്തം ഞാൻ കാണുന്നതെന്തും എനിക്ക് ദുഃഖം വരുത്തുന്നു.
Ka khopuei tanu boeih kongah ka mik loh ka hinglu he a poelyoe.
52 കാരണംകൂടാതെ എന്റെ ശത്രുക്കളായിരുന്നവർ പക്ഷി എന്നപോലെ എന്നെ വേട്ടയാടി.
Lunglilungla maila kai he ka thunkha rhoek loh vaa bangla m'mae khaw m'mae uh mai.
53 ഒരു കുഴിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അവർ ശ്രമിച്ചു, എന്റെനേരേ കല്ലുകൾ എറിയുകയും ചെയ്തു;
Ka hingnah te tangrhom ah a det uh kai taengah lungto a omtoem thil.
54 വെള്ളം എന്റെ തലയ്ക്കുമീതേ കവിഞ്ഞു ഞാൻ നശിക്കാൻ പോകുകയാണ് എന്നുകരുതി.
Ka lu he tui loh a et vaengah tah n'tuiphih muema ka ti.
55 യഹോവേ, കുഴിയുടെ ആഴങ്ങളിൽനിന്ന് ഞാൻ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചു.
BOEIPA na ming te tangrhom laedil lamloh kang khue.
56 “ആശ്വാസത്തിനുവേണ്ടിയുള്ള എന്റെ നിലവിളിക്ക് അവിടത്തെ ചെവി അടയ്ക്കരുതേ,” എന്ന എന്റെ അപേക്ഷ അവിടന്ന് കേട്ടു.
Ka hilhoemnah ham ka pang te hna na buem pawt dongah ka ol na yaak coeng.
57 ഞാൻ വിളിച്ചപ്പോൾ അവിടന്ന് അരികെവന്നു, അവിടന്ന് കൽപ്പിച്ചു, “ഭയപ്പെടരുത്.”
Namah kang khue khohnin ah na mop tih, “Rhih boeh,” na ti.
58 കർത്താവേ, അവിടന്ന് എന്റെ വ്യവഹാരം ഏറ്റെടുത്ത് എന്റെ ജീവനെ അവിടന്ന് വീണ്ടെടുത്തു.
Ka hinglu kah tuituknah khaw ka Boeipa loh na rhoe tih ka hingnah na tlan.
59 യഹോവേ, എന്നോടുള്ള അന്യായം അവിടന്ന് കണ്ടു. എന്റെ ന്യായം ഉയർത്തണമേ!
BOEIPA aw ka lolhmaihnah na hmuh cakhaw ka laitloeknah dongah n'tang sak lah.
60 അവരുടെ പ്രതികാരത്തിന്റെ ആഴവും എനിക്കെതിരേയുള്ള അവരുടെ ഗൂഢാലോചനകളും അവിടന്ന് കണ്ടിരിക്കുന്നു.
Kai soah amih kah tawnlohnah boeih neh amih kah kopoek boeih te na hmuh.
61 യഹോവേ, അവരുടെ ശകാരങ്ങളും എനിക്കെതിരേയുള്ള അവരുടെ എല്ലാ ഗൂഢാലോചനകളും,
BOEIPA aw kai soah amih kah kokhahnah neh amih kah kopoek boeih te na yaak coeng.
62 ദിവസംമുഴുവനുമുള്ള എന്റെ ശത്രുക്കളുടെ അടക്കംപറച്ചിലും പിറുപിറുപ്പും അവിടന്ന് കേട്ടുവല്ലോ.
Khohnin yung ah a phungding ol neh kamah taengah kai m'pai thiluh.
63 അവരെ നോക്കണമേ! അവർ ഇരുന്നാലും എഴുന്നേറ്റാലും അവരുടെ പാട്ടിലൂടെ എന്നെ പരിഹസിക്കുന്നു.
A hoepnah neh a painah ah, amih kah hnaelnah ni ka paelki.
64 അവരുടെ കൈകൾ ചെയ്തത് അനുസരിച്ച് യഹോവേ, അർഹിക്കുന്നത് അവർക്ക് പകരംനൽകണമേ.
BOEIPA aw, amih kut dongkah khoboe neh a tiing la amih te thuung lah.
65 അവരുടെ ഹൃദയങ്ങളിൽ ഒരു മൂടുപടം വിരിക്കണമേ, അവിടത്തെ ശാപം അവരുടെമേൽ വരട്ടെ!
Amih te lungbuei kotalh la khueh lamtah na tapvoepnah te amih soah thoeng sak.
66 കോപത്തോടെ അവരെ പിൻതുടർന്ന് അവരെ നശിപ്പിക്കണമേ, യഹോവയുടെ ആകാശത്തിനു കീഴിൽനിന്നുതന്നെ.
BOEIPA aw thintoek te na hloem dongah ni amih te vaan hmui lamloh na mitmoeng sak.

< വിലാപങ്ങൾ 3 >