< ന്യായാധിപന്മാർ 21 >

1 ഇസ്രായേല്യർ മിസ്പായിൽവെച്ച് ഇപ്രകാരം ശപഥംചെയ്തിരുന്നു; “നമ്മിൽ ആരും നമ്മുടെ പുത്രിയെ ഒരു ബെന്യാമീന്യനു ഭാര്യയായി കൊടുക്കരുത്.”
Andũ acio a Isiraeli nĩmehĩtĩte mwĩhĩtwa marĩ kũu Mizipa makoiga atĩrĩ, “Gũtirĩ o na ũmwe witũ ũkaaneana mũirĩtu wake ahikio nĩ Mũbenjamini.”
2 ജനം ബേഥേലിലേക്കുപോയി, അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ വിലപിച്ചു.
Andũ acio nĩmathiire Betheli, kũrĩa maikarire mbere ya Ngai o nginya hwaĩ-inĩ, makĩanĩrĩra na mũgambo makĩrĩra na kĩgirĩko kĩnene.
3 “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ഇസ്രായേലിന് ഇങ്ങനെ സംഭവിച്ചതെന്ത്? ഇസ്രായേലിൽ ഒരു ഗോത്രം ഇന്ന് ഇല്ലാതായിപ്പോകുമല്ലോ,” അവർ പറഞ്ഞു.
Nao makiuga atĩrĩ, “Hĩ! Jehova Ngai wa Isiraeli, nĩ kĩĩ gĩtũmĩte ũndũ ũyũ woneke Isiraeli? Nĩ kĩĩ gĩgũtũma mũhĩrĩga ũmwe ũkorwo ũtarĩ ho thĩinĩ wa Isiraeli ũmũthĩ?”
4 പിറ്റേദിവസം അതിരാവിലെ ജനം എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
Mũthenya ũyũ ũngĩ rũciinĩ tene andũ magĩaka kĩgongona na makĩruta maruta ma njino o na maruta ma ũiguano.
5 പിന്നെ ഇസ്രായേൽമക്കൾ: “എല്ലാ ഇസ്രായേൽ ഗോത്രങ്ങളിൽനിന്നും ഇവിടെ യഹോവയുടെ സന്നിധിയിൽ വന്നുചേരാത്തരായി ആരെങ്കിലും ഉണ്ടോ?” എന്ന് അന്വേഷിച്ചു. മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വരാത്തവർക്ക് മരണശിക്ഷനൽകണം എന്ന് അവർ ശപഥംചെയ്തിരുന്നു.
Hĩndĩ ĩyo andũ a Isiraeli makĩũria atĩrĩ, “Mĩhĩrĩga-inĩ yothe ya Isiraeli-rĩ, nũũ ũtokĩte kũngana haha mbere ya Jehova?” Nĩgũkorwo nĩmeehĩtĩte mwĩhĩtwa mũrũmu atĩ ũrĩa ũkwaga gũũka kĩũngano mbere ya Jehova kũu Mizipa ti-itherũ nĩagĩrĩire kũũragwo.
6 തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് ഇസ്രായേൽമക്കൾക്ക് അനുകമ്പതോന്നി. “ഇന്ന് ഇസ്രായേലിൽനിന്ന് ഒരു ഗോത്രം ഛേദിക്കപ്പെട്ടിരുന്നു.
Na rĩrĩ, andũ a Isiraeli magĩcakaya nĩ ũndũ wa ariũ a ithe wao, andũ a Benjamini, na makiuga atĩrĩ, “Ũmũthĩ mũhĩrĩga ũmwe nĩmweherie kuuma Isiraeli.
7 ശേഷിച്ചിരിക്കുന്നവർക്കു നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതെന്ന് നാം യഹോവയുടെ നാമത്തിൽ സത്യവും ചെയ്തിരിക്കുന്നു. ഇനി അവർക്കു ഭാര്യമാരെ ലഭിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു.
Tũngĩhota atĩa kuonera arĩa matigarĩte atumia, kuona atĩ nĩtwĩhĩtĩte mwĩhĩtwa mbere ya Jehova atĩ tũtikaamahe airĩtu aitũ mamahikie?”
8 “ഇസ്രായേൽ ഗോത്രങ്ങളിൽനിന്നു മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വരാത്തവർ ആരെങ്കിലും ഉണ്ടോ?” എന്ന് അവർ അന്വേഷിച്ചു. ഗിലെയാദിലെ യാബേശിൽനിന്നുള്ളവർ ആരും പാളയത്തിൽ സമ്മേളിച്ചിരുന്നില്ലെന്ന് അവർ മനസ്സിലാക്കി.
Magĩcooka makĩũria atĩrĩ, “Nĩ mũhĩrĩga ũrĩkũ wa Isiraeli ũtokĩte kĩũngano-inĩ mbere ya Jehova kũu Mizipa?” Nao makĩmenya atĩ gũtirĩ mũndũ o na ũmwe kuuma Jabeshi-Gileadi wokĩte kambĩ-inĩ ĩyo nĩ ũndũ wa kĩũngano kĩu.
9 ജനത്തെ എണ്ണിനോക്കിയപ്പോൾ ഗിലെയാദിലെ യാബേശ് നിവാസികൾ ആരും വന്നിട്ടില്ല എന്നുകണ്ടു.
Tondũ rĩrĩa maatarire andũ, nĩmamenyire atĩ gũtirĩ mũndũ o na ũmwe kuuma Jabeshi-Gileadi warĩ kuo.
10 അപ്പോൾ ആ സമൂഹം പന്തീരായിരം യോദ്ധാക്കളെ അവിടേക്കു നിയോഗിച്ച്, അവരോടു കൽപ്പിച്ചു: “നിങ്ങൾ ഗിലെയാദിലെ യാബേശിലേക്കുചെന്ന് അതിലുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരെയും വാൾകൊണ്ടു കൊല്ലുക.”
Nĩ ũndũ ũcio kĩũngano kĩu gĩgĩtũma andũ a kũrũa 12,000 marĩ na mawatho mathiĩ nginya Jabeshi-Gileadi na moorage arĩa maatũũraga kuo na rũhiũ rwa njora, gwata atumia na ciana.
11 നിങ്ങൾ ഇപ്രകാരമാണു ചെയ്യേണ്ടത്: “സകലപുരുഷന്മാരെയും പുരുഷനോടുകൂടെ കിടക്കപങ്കിട്ടിട്ടുള്ള സകലസ്ത്രീകളെയും കൊല്ലണം.”
Nao makiuga atĩrĩ, “Ũũ nĩguo mũgwĩka, ũragai mũndũ mũrũme o wothe na mũndũ-wa-nja o wothe ũrĩa ũtarĩ gathirange.”
12 അങ്ങനെ അവർ ചെയ്തു. ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷനുമായി കിടക്കപങ്കിട്ടു പുരുഷസംസർഗം ചെയ്തിട്ടില്ലാത്ത നാനൂറ് യുവതികളെ കണ്ടെത്തി അവരെ കനാൻദേശത്തു ശീലോവിലെ പാളയത്തിലേക്കു കൊണ്ടുവന്നു.
Nao magĩkora gatagatĩ-inĩ ka andũ arĩa maatũũraga kũu Jabeshi-Gileadi airĩtu magana mana arĩa mataakomete na mũndũ mũrũme, makĩmatwara kambĩ ĩrĩa yarĩ Shilo kũu Kaanani.
13 അപ്പോൾ സമൂഹം മുഴുവനും ഒന്നുചേർന്ന് രിമ്മോൻപാറയിലെ ബെന്യാമീന്യരുടെ അടുക്കൽ ആളയച്ച് അവരോട് സമാധാനം പ്രഖ്യാപിച്ചു.
Ningĩ kĩũngano gĩothe gĩgĩtũma ihooya rĩa thayũ kũrĩ andũ a Benjamini o hau rwaro-inĩ rwa ihiga rĩa Rimoni.
14 ആ ബെന്യാമീന്യർ മടങ്ങിവന്നു. ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽ അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്കു കൊടുത്തു; എന്നാൽ എല്ലാവർക്കും തികഞ്ഞില്ല.
Nĩ ũndũ ũcio andũ a Benjamini makĩhũndũka ihinda o rĩu na makĩheo andũ-a-nja a Jabeshi-Gileadi arĩa matooragĩtwo. No matingĩamaiganire.
15 യഹോവ ഇസ്രായേൽഗോത്രങ്ങളിൽ ഒരു ഛിദ്രം വരുത്തിയതുകൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.
Nao andũ magĩcakaĩra andũ a Benjamini, tondũ Jehova nĩatũmire hagĩe na ithenya mĩhĩrĩga-inĩ ya Isiraeli.
16 അതുകൊണ്ട് ജനത്തിലെ നേതാക്കന്മാർ പറഞ്ഞു: “ശേഷിച്ചവർക്കുകൂടെ സ്ത്രീകളെ കിട്ടേണ്ടതിനു നാം എന്താണ് ചെയ്യേണ്ടത്? ബെന്യാമീൻഗോത്രത്തിൽ സ്ത്രീകൾ ഇല്ലാതെയായിരിക്കുന്നു.
Nao athuuri arĩa akũrũ a kĩũngano makiuga atĩrĩ, “Tondũ andũ-a-nja a Benjamini nĩaniine-rĩ, tũkuonera arũme arĩa matigaire atumia kũ?”
17 ഇസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചുപോകാതിരിക്കേണ്ടതിന് ബെന്യാമീൻഗോത്രക്കാരിൽ ശേഷിച്ചവർക്ക് അവരുടെ ഓഹരി നിലനിർത്തണമല്ലോ.
Makiuga atĩrĩ, “Abenjamini arĩa maahonokire no nginya magĩe na a kũmagaya, nĩguo gũtikagĩe mũhĩrĩga o na ũmwe wa Isiraeli ũkũniinũkio.
18 ‘ബെന്യാമീന്യർക്കു ഭാര്യയെ നൽകുന്നവൻ ശപിക്കപ്പെട്ടവൻ,’ എന്ന് ഇസ്രായേൽമക്കൾ ശപഥംചെയ്തിരിക്കുന്നതിനാൽ നമുക്ക് നമ്മുടെ പുത്രിമാരെ അവർക്ക് ഭാര്യമാരായി നൽകാനും സാധ്യമല്ല.
Tũtingĩmahe airĩtu aitũ matuĩke atumia ao, nĩgũkorwo ithuĩ andũ a Isiraeli nĩtwehĩtire mwĩhĩtwa ũyũ: ‘Kũrumwo-rĩ, nĩ mũndũ ũrĩa ũngĩhe Mũbenjamini mũtumia.’
19 അപ്പോൾ അവർ പറഞ്ഞു: ബെഥുവേലിനു വടക്കും ബേഥേലിൽനിന്നു ശേഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കുമുള്ള ശീലോവിൽ വർഷംതോറും യഹോവയുടെ ഉത്സവം ആഘോഷിക്കാറുണ്ടല്ലോ.”
No rĩrĩ, nĩkũgĩaga gĩathĩ kĩa Jehova o mwaka kũu Shilo, mwena wa gathigathini wa Betheli, na mwena wa irathĩro wa njĩra ĩrĩa ĩthiiaga kuuma Betheli nginya Shekemu, na mwena wa gũthini wa Lebona.”
20 അവർ ബെന്യാമീന്യരോടു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ മുന്തിരിത്തോപ്പുകളിൽചെന്ന് ഒളിച്ചു
Nĩ ũndũ ũcio magĩatha andũ a Benjamini, makĩmeera atĩrĩ, “Thiĩi mwĩhithe kũu mĩgũnda-inĩ ya mĩthabibũ
21 കാത്തിരിക്കുക. ശീലോവിലെ കന്യകമാർ നൃത്തക്കാരോടു ചേരുന്നതിനു പുറത്തേക്കുവരുമ്പോൾ നിങ്ങൾ മുന്തിരിത്തോപ്പിൽനിന്നു പുറത്തുവന്ന് ഓരോരുത്തരും അവരവരുടെ ഭാര്യയാക്കുന്നതിനു ശീലോവിലെ കന്യകമാരിൽനിന്നു ഓരോരുത്തരെ പിടിച്ച് ബെന്യാമീൻദേശത്തേക്കു കൊണ്ടുപോകുക.
na mũikare mũkĩroraga. Rĩrĩa airĩtu a Shilo mariumĩra meturanĩre na arĩa angĩ rwĩmbo-inĩ-rĩ, mũguthũke kuuma mĩgũnda-inĩ ya mĩthabibũ, na o mũndũ ehurĩrie mũtumia kuuma kũrĩ airĩtu acio a Shilo, na mũthiĩ bũrũri wa Benjamini.
22 അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ ഞങ്ങളോടു വന്നു പരാതിപറഞ്ഞാൽ ഞങ്ങൾ അവരോട്, ‘നിങ്ങൾ അവരെ ഞങ്ങൾക്കു ദാനംചെയ്തതുപോലെ ഇരിക്കട്ടെ; യുദ്ധത്തിൽ അവർക്കു ഭാര്യമാരെ ലഭിച്ചില്ല, നിങ്ങൾ അവർക്കു കൊടുത്തതുമില്ല. കൊടുക്കാതിരുന്നതിനാൽ നിങ്ങൾ ഇന്നു കുറ്റക്കാരല്ല’ എന്നു പറഞ്ഞുകൊള്ളാം.”
Rĩrĩa maithe mao kana ariũ a maithe mao magaatũrehera thitango, tũkaameera atĩrĩ, ‘Twĩkei wega na kũmateithia, tondũ tũtiamooneire atumia hĩndĩ ya mbaara, no inyuĩ mũtirĩ na mahĩtia, tondũ mũtiamaheire airĩtu anyu.’”
23 ബെന്യാമീന്യർ അപ്രകാരംചെയ്തു. നൃത്തത്തിനുവരുന്ന യുവതികളെ തങ്ങളുടെ എണ്ണത്തിനനുസരിച്ചു പിടിച്ചു ഭാര്യമാരായി കൊണ്ടുപോയി. അവർ തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്ന് അവിടെ വീണ്ടും പട്ടണങ്ങൾ പണിത് അവയിൽ വസിച്ചു.
Ũguo nĩguo andũ a Benjamini meekire. O rĩrĩa airĩtu maainaga-rĩ, o mũndũ akĩnyiita ũmwe, na akĩmũkuua agatuĩke mũtumia wake. Hĩndĩ ĩyo magĩcooka kũrĩ igai rĩao, magĩaka matũũra mao rĩngĩ, na magĩtũũra kuo.
24 ഇസ്രായേൽമക്കളും അവിടംവിട്ട് ഓരോരുത്തരും തങ്ങളുടെ അവകാശഭൂമിയിലേക്കും ഗോത്രത്തിലേക്കും വീട്ടിലേക്കും മടങ്ങി.
Na ihinda rĩu andũ a Isiraeli makiuma kũndũ kũu, makĩinũka mũciĩ kũrĩ mĩhĩrĩga yao na nyũmba ciao, o mũndũ kũrĩ igai rĩake.
25 ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തരും തങ്ങൾക്കു യുക്തമെന്നു തോന്നിയതുപോലെ പ്രവർത്തിച്ചു.
Matukũ-inĩ macio Isiraeli gũtiarĩ na mũthamaki; o mũndũ ekaga ũrĩa oonaga kwagĩrĩire.

< ന്യായാധിപന്മാർ 21 >