< യൂദാ 1 >
1 യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്താൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിനായി സംരക്ഷിക്കപ്പെട്ടുമിരിക്കുന്ന വിളിക്കപ്പെട്ടവർക്ക്, എഴുതുന്നത്:
ଯୀଶୁଖ୍ରୀଷ୍ଟସ୍ୟ ଦାସୋ ଯାକୂବୋ ଭ୍ରାତା ଯିହୂଦାସ୍ତାତେନେଶ୍ୱରେଣ ପୱିତ୍ରୀକୃତାନ୍ ଯୀଶୁଖ୍ରୀଷ୍ଟେନ ରକ୍ଷିତାଂଶ୍ଚାହୂତାନ୍ ଲୋକାନ୍ ପ୍ରତି ପତ୍ରଂ ଲିଖତି|
2 നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
କୃପା ଶାନ୍ତିଃ ପ୍ରେମ ଚ ବାହୁଲ୍ୟରୂପେଣ ଯୁଷ୍ମାସ୍ୱଧିତିଷ୍ଠତୁ|
3 പ്രിയരേ, നാം പങ്കാളികളായിരിക്കുന്ന രക്ഷയെപ്പറ്റി നിങ്ങൾക്ക് എഴുതാൻ ഞാൻ അത്യന്തം ഉത്സാഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ദൈവം വിശുദ്ധർക്ക് ഒരിക്കലായി ഏൽപ്പിച്ചിട്ടുള്ള വിശ്വാസത്തിനുവേണ്ടി അടരാടാൻ പ്രബോധിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് എഴുതാൻ ഞാൻ നിർബന്ധിതനായി.
ହେ ପ୍ରିଯାଃ, ସାଧାରଣପରିତ୍ରାଣମଧି ଯୁଷ୍ମାନ୍ ପ୍ରତି ଲେଖିତୁଂ ମମ ବହୁଯତ୍ନେ ଜାତେ ପୂର୍ୱ୍ୱକାଲେ ପୱିତ୍ରଲୋକେଷୁ ସମର୍ପିତୋ ଯୋ ଧର୍ମ୍ମସ୍ତଦର୍ଥଂ ଯୂଯଂ ପ୍ରାଣୱ୍ୟଯେନାପି ସଚେଷ୍ଟା ଭୱତେତି ୱିନଯାର୍ଥଂ ଯୁଷ୍ମାନ୍ ପ୍ରତି ପତ୍ରଲେଖନମାୱଶ୍ୟକମ୍ ଅମନ୍ୟେ|
4 കാരണം, നമ്മുടെ ദൈവത്തിന്റെ കൃപയെ അസാന്മാർഗികജീവിതത്തിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുകയും നമ്മുടെ ഏകാധിനാഥനും കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുകയുംചെയ്യുന്ന അഭക്തരായ ചിലർ നിങ്ങളുടെയിടയിൽ നുഴഞ്ഞുകയറിയിരിക്കുന്നു. ഇവരുടെ ശിക്ഷാവിധി പണ്ടുതന്നെ എഴുതിയിരിക്കുന്നു.
ଯସ୍ମାଦ୍ ଏତଦ୍ରୂପଦଣ୍ଡପ୍ରାପ୍ତଯେ ପୂର୍ୱ୍ୱଂ ଲିଖିତାଃ କେଚିଜ୍ଜନା ଅସ୍ମାନ୍ ଉପସୃପ୍ତୱନ୍ତଃ, ତେ ଽଧାର୍ମ୍ମିକଲୋକା ଅସ୍ମାକମ୍ ଈଶ୍ୱରସ୍ୟାନୁଗ୍ରହଂ ଧ୍ୱଜୀକୃତ୍ୟ ଲମ୍ପଟତାମ୍ ଆଚରନ୍ତି, ଅଦ୍ୱିତୀଯୋ ଽଧିପତି ର୍ୟୋ ଽସ୍ମାକଂ ପ୍ରଭୁ ର୍ୟୀଶୁଖ୍ରୀଷ୍ଟସ୍ତଂ ନାଙ୍ଗୀକୁର୍ୱ୍ୱନ୍ତି|
5 നിങ്ങൾ എല്ലാം അറിഞ്ഞവരെങ്കിലും നിങ്ങളെ ഞാൻ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നത്, കർത്താവ് തന്റെ ജനത്തെ ഒരിക്കലായി ഈജിപ്റ്റിൽനിന്ന് വിടുവിച്ചതിനുശേഷവും വിശ്വാസത്തിൽ നിലനിൽക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു.
ତସ୍ମାଦ୍ ଯୂଯଂ ପୁରା ଯଦ୍ ଅୱଗତାସ୍ତତ୍ ପୁନ ର୍ୟୁଷ୍ମାନ୍ ସ୍ମାରଯିତୁମ୍ ଇଚ୍ଛାମି, ଫଲତଃ ପ୍ରଭୁରେକକୃତ୍ୱଃ ସ୍ୱପ୍ରଜା ମିସରଦେଶାଦ୍ ଉଦଧାର ଯତ୍ ତତଃ ପରମ୍ ଅୱିଶ୍ୱାସିନୋ ୱ୍ୟନାଶଯତ୍|
6 ദൈവം ദൂതന്മാരെ ഏൽപ്പിച്ച അധികാരസീമയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കാതെ തങ്ങളുടെ നിവാസസ്ഥാനം ഉപേക്ഷിച്ചുപോയ ദൂതന്മാരെ ദൈവം മഹാദിവസത്തിലെ ന്യായവിധിക്കായി നിത്യബന്ധനത്തിലാക്കി ഘോരാന്ധകാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. (aïdios )
ଯେ ଚ ସ୍ୱର୍ଗଦୂତାଃ ସ୍ୱୀଯକର୍ତୃତ୍ୱପଦେ ନ ସ୍ଥିତ୍ୱା ସ୍ୱୱାସସ୍ଥାନଂ ପରିତ୍ୟକ୍ତୱନ୍ତସ୍ତାନ୍ ସ ମହାଦିନସ୍ୟ ୱିଚାରାର୍ଥମ୍ ଅନ୍ଧକାରମଯେ ଽଧଃସ୍ଥାନେ ସଦାସ୍ଥାଯିଭି ର୍ବନ୍ଧନୈରବଧ୍ନାତ୍| (aïdios )
7 അതേവിധത്തിൽ, സൊദോമിലും ഗൊമോറായിലും ചുറ്റുമുള്ള പട്ടണങ്ങളിലും ജീവിച്ചിരുന്നവർ ഹീനമായ ലൈംഗിക അസാന്മാർഗികതയിൽ മുഴുകി അസ്വാഭാവികമായ ഭോഗവിലാസത്തിൽ ജീവിച്ചതുമൂലം നിത്യാഗ്നിയുടെ ശിക്ഷാവിധി അനുഭവിച്ചത് ഇന്നുള്ളവർക്കും ഒരു അപായസൂചനയായി നിലകൊള്ളുന്നു. (aiōnios )
ଅପରଂ ସିଦୋମମ୍ ଅମୋରା ତନ୍ନିକଟସ୍ଥନଗରାଣି ଚୈତେଷାଂ ନିୱାସିନସ୍ତତ୍ସମରୂପଂ ୱ୍ୟଭିଚାରଂ କୃତୱନ୍ତୋ ୱିଷମମୈଥୁନସ୍ୟ ଚେଷ୍ଟଯା ୱିପଥଂ ଗତୱନ୍ତଶ୍ଚ ତସ୍ମାତ୍ ତାନ୍ୟପି ଦୃଷ୍ଟାନ୍ତସ୍ୱରୂପାଣି ଭୂତ୍ୱା ସଦାତନୱହ୍ନିନା ଦଣ୍ଡଂ ଭୁଞ୍ଜତେ| (aiōnios )
8 ഇപ്രകാരംതന്നെയാണ് നിങ്ങളുടെ ഇടയിൽ നുഴഞ്ഞുകയറിയവരും. അവർ സ്വപ്നദർശികളായി ശരീരത്തെ മലിനമാക്കുകയും അധികാരത്തെ ധിക്കരിക്കുകയും സ്വർഗീയജീവികളെ അധിക്ഷേപിക്കുകയുംചെയ്യുന്നു.
ତଥୈୱେମେ ସ୍ୱପ୍ନାଚାରିଣୋଽପି ସ୍ୱଶରୀରାଣି କଲଙ୍କଯନ୍ତି ରାଜାଧୀନତାଂ ନ ସ୍ୱୀକୁର୍ୱ୍ୱନ୍ତ୍ୟୁଚ୍ଚପଦସ୍ଥାନ୍ ନିନ୍ଦନ୍ତି ଚ|
9 എന്നാൽ പ്രധാന ദൂതനായ മീഖായേൽപോലും, മോശയുടെ ശരീരത്തെ സംബന്ധിച്ച് പിശാചിനോടു തർക്കിച്ചപ്പോൾ, “കർത്താവ് നിന്നെ ശാസിക്കട്ടെ” എന്നു പറഞ്ഞതല്ലാതെ അവനെതിരായി ന്യായവിധിനടത്തി ദൈവദൂഷണം ചെയ്യാൻ മുതിർന്നില്ല.
କିନ୍ତୁ ପ୍ରଧାନଦିୱ୍ୟଦୂତୋ ମୀଖାଯେଲୋ ଯଦା ମୂସସୋ ଦେହେ ଶଯତାନେନ ୱିୱଦମାନଃ ସମଭାଷତ ତଦା ତିସ୍ମନ୍ ନିନ୍ଦାରୂପଂ ଦଣ୍ଡଂ ସମର୍ପଯିତୁଂ ସାହସଂ ନ କୃତ୍ୱାକଥଯତ୍ ପ୍ରଭୁସ୍ତ୍ୱାଂ ଭର୍ତ୍ସଯତାଂ|
10 എന്നാൽ ഇവരാകട്ടെ, വിശേഷബുദ്ധിയില്ലാതെ ജന്മവാസനകൊണ്ടു ഗ്രഹിക്കുന്ന മൃഗങ്ങളെപ്പോലെ, തങ്ങൾക്കു ഗ്രഹിക്കാൻ പ്രയാസമുള്ളതിനെയെല്ലാം ദുഷിക്കുന്നു. ഇങ്ങനെ ഇവർ നശിക്കുകയുംചെയ്യുന്നു.
କିନ୍ତ୍ୱିମେ ଯନ୍ନ ବୁଧ୍ୟନ୍ତେ ତନ୍ନିନ୍ଦନ୍ତି ଯଚ୍ଚ ନିର୍ବ୍ବୋଧପଶୱ ଇୱେନ୍ଦ୍ରିଯୈରୱଗଚ୍ଛନ୍ତି ତେନ ନଶ୍ୟନ୍ତି|
11 ഇവർക്കു ഹാ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കുകയും, പ്രതിഫലം മോഹിച്ചു ബിലെയാമിന്റെ വഞ്ചനയ്ക്ക് സ്വയം ഏൽപ്പിച്ചുകൊടുക്കുകയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകുകയുംചെയ്യുന്നു.
ତାନ୍ ଧିକ୍, ତେ କାବିଲୋ ମାର୍ଗେ ଚରନ୍ତି ପାରିତୋଷିକସ୍ୟାଶାତୋ ବିଲିଯମୋ ଭ୍ରାନ୍ତିମନୁଧାୱନ୍ତି କୋରହସ୍ୟ ଦୁର୍ମ୍ମୁଖତ୍ୱେନ ୱିନଶ୍ୟନ୍ତି ଚ|
12 ഇവർ നിങ്ങളുടെ സ്നേഹവിരുന്നുകളിലെ കളങ്കങ്ങളാണ്. യാതൊരു ലജ്ജയുമില്ലാതെ തിന്നുകുടിച്ചു മദിക്കുന്നവർ! സ്വന്തം വിശപ്പുമാത്രം തീർക്കുന്ന ഇടയന്മാർ! കാറ്റിൽ പാറിപ്പോകുന്ന, വെള്ളമില്ലാത്ത മേഘങ്ങൾ! ഫലമില്ലാത്തതും പിഴുതെടുത്തതും രണ്ടുവട്ടം ചത്തതുമായ ശരൽക്കാല വൃക്ഷങ്ങൾ!
ଯୁଷ୍ମାକଂ ପ୍ରେମଭୋଜ୍ୟେଷୁ ତେ ୱିଘ୍ନଜନକା ଭୱନ୍ତି, ଆତ୍ମମ୍ଭରଯଶ୍ଚ ଭୂତ୍ୱା ନିର୍ଲଜ୍ଜଯା ଯୁଷ୍ମାଭିଃ ସାର୍ଦ୍ଧଂ ଭୁଞ୍ଜତେ| ତେ ୱାଯୁଭିଶ୍ଚାଲିତା ନିସ୍ତୋଯମେଘା ହେମନ୍ତକାଲିକା ନିଷ୍ଫଲା ଦ୍ୱି ର୍ମୃତା ଉନ୍ମୂଲିତା ୱୃକ୍ଷାଃ,
13 സ്വന്തം നാണക്കേടിന്റെ നുരയും പതയും വമിച്ച് അലറുന്ന കടൽത്തിരകൾ! കൊടുംതമസ്സിനായി നിത്യം സൂക്ഷിക്കപ്പെട്ടിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ! (aiōn )
ସ୍ୱକୀଯଲଜ୍ଜାଫେଣୋଦ୍ୱମକାଃ ପ୍ରଚଣ୍ଡାଃ ସାମୁଦ୍ରତରଙ୍ଗାଃ ସଦାକାଲଂ ଯାୱତ୍ ଘୋରତିମିରଭାଗୀନି ଭ୍ରମଣକାରୀଣି ନକ୍ଷତ୍ରାଣି ଚ ଭୱନ୍ତି| (aiōn )
14 ആദാംമുതൽ ഏഴാമനായ ഹാനോക്കും ഇവരെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചിരിക്കുന്നു: “സകലരെയും ന്യായംവിധിക്കാനും ദൈവഭയമില്ലാതെ ചെയ്ത സകലതിന്മപ്രവൃത്തികളെക്കുറിച്ചും ഭക്തികെട്ട പാപികൾ കർത്താവിനെതിരേ പറഞ്ഞ സകലനിഷ്ഠുര വചനങ്ങളെക്കുറിച്ചും അവർക്കു ബോധംവരുത്താനുമായി, കർത്താവ് അവിടത്തെ ആയിരമായിരം വിശുദ്ധരോടുകൂടി ഇതാ വരുന്നു.”
ଆଦମତଃ ସପ୍ତମଃ ପୁରୁଷୋ ଯୋ ହନୋକଃ ସ ତାନୁଦ୍ଦିଶ୍ୟ ଭୱିଷ୍ୟଦ୍ୱାକ୍ୟମିଦଂ କଥିତୱାନ୍, ଯଥା, ପଶ୍ୟ ସ୍ୱକୀଯପୁଣ୍ୟାନାମ୍ ଅଯୁତୈ ର୍ୱେଷ୍ଟିତଃ ପ୍ରଭୁଃ|
ସର୍ୱ୍ୱାନ୍ ପ୍ରତି ୱିଚାରାଜ୍ଞାସାଧନାଯାଗମିଷ୍ୟତି| ତଦା ଚାଧାର୍ମ୍ମିକାଃ ସର୍ୱ୍ୱେ ଜାତା ଯୈରପରାଧିନଃ| ୱିଧର୍ମ୍ମକର୍ମ୍ମଣାଂ ତେଷାଂ ସର୍ୱ୍ୱେଷାମେୱ କାରଣାତ୍| ତଥା ତଦ୍ୱୈପରୀତ୍ୟେନାପ୍ୟଧର୍ମ୍ମାଚାରିପାପିନାଂ| ଉକ୍ତକଠୋରୱାକ୍ୟାନାଂ ସର୍ୱ୍ୱେଷାମପି କାରଣାତ୍| ପରମେଶେନ ଦୋଷିତ୍ୱଂ ତେଷାଂ ପ୍ରକାଶଯିଷ୍ୟତେ||
16 ഇവർ തങ്ങളുടെ അവസ്ഥയെക്കുറിച്ച് എപ്പോഴും പിറുപിറുക്കുന്നവരും ദോഷംമാത്രം കാണുന്നവരും സ്വന്തം ദുർമോഹങ്ങളെ പിൻതുടരുന്നവരുമാണ്. തങ്ങളെക്കുറിച്ച് ഇവർ പൊങ്ങച്ചം പറയുകയും കാര്യസാധ്യത്തിനായി മുഖസ്തുതി പ്രയോഗിക്കുകയുംചെയ്യുന്നു.
ତେ ୱାକ୍କଲହକାରିଣଃ ସ୍ୱଭାଗ୍ୟନିନ୍ଦକାଃ ସ୍ୱେଚ୍ଛାଚାରିଣୋ ଦର୍ପୱାଦିମୁଖୱିଶିଷ୍ଟା ଲାଭାର୍ଥଂ ମନୁଷ୍ୟସ୍ତାୱକାଶ୍ଚ ସନ୍ତି|
17 നിങ്ങളോ പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുന്നറിയിപ്പായി നിങ്ങളോടു പറഞ്ഞ സന്ദേശങ്ങൾ ഓർക്കുക.
କିନ୍ତୁ ହେ ପ୍ରିଯତମାଃ, ଅସ୍ମାକଂ ପ୍ରଭୋ ର୍ୟୀଶୁଖ୍ରୀଷ୍ଟସ୍ୟ ପ୍ରେରିତୈ ର୍ୟଦ୍ ୱାକ୍ୟଂ ପୂର୍ୱ୍ୱଂ ଯୁଷ୍ମଭ୍ୟଂ କଥିତଂ ତତ୍ ସ୍ମରତ,
18 “അന്ത്യകാലത്തു ഭക്തിവിരുദ്ധമായ സ്വന്തം മോഹങ്ങളെ പിൻതുടരുന്ന പരിഹാസകർ ഉണ്ടാകും” എന്ന് അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
ଫଲତଃ ଶେଷସମଯେ ସ୍ୱେଚ୍ଛାତୋ ଽଧର୍ମ୍ମାଚାରିଣୋ ନିନ୍ଦକା ଉପସ୍ଥାସ୍ୟନ୍ତୀତି|
19 ലൗകികരും ദൈവാത്മാവ് ഇല്ലാത്തവരുമായ ഇവരാണ് നിങ്ങളുടെയിടയിൽ ഭിന്നിപ്പുണ്ടാക്കുന്നത്.
ଏତେ ଲୋକାଃ ସ୍ୱାନ୍ ପୃଥକ୍ କୁର୍ୱ୍ୱନ୍ତଃ ସାଂସାରିକା ଆତ୍ମହୀନାଶ୍ଚ ସନ୍ତି|
20 നിങ്ങളോ പ്രിയരേ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തിൽ നിങ്ങൾക്കുതന്നെ ആത്മികശാക്തീകരണം വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും
କିନ୍ତୁ ହେ ପ୍ରିଯତମାଃ, ଯୂଯଂ ସ୍ୱେଷାମ୍ ଅତିପୱିତ୍ରୱିଶ୍ୱାସେ ନିଚୀଯମାନାଃ ପୱିତ୍ରେଣାତ୍ମନା ପ୍ରାର୍ଥନାଂ କୁର୍ୱ୍ୱନ୍ତ
21 നിത്യജീവനായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നും ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക. (aiōnios )
ଈଶ୍ୱରସ୍ୟ ପ୍ରେମ୍ନା ସ୍ୱାନ୍ ରକ୍ଷତ, ଅନନ୍ତଜୀୱନାଯ ଚାସ୍ମାକଂ ପ୍ରଭୋ ର୍ୟୀଶୁଖ୍ରୀଷ୍ଟସ୍ୟ କୃପାଂ ପ୍ରତୀକ୍ଷଧ୍ୱଂ| (aiōnios )
22 ചഞ്ചലമാനസരോടു കരുണ കാണിക്കുക;
ଅପରଂ ଯୂଯଂ ୱିୱିଚ୍ୟ କାଂଶ୍ଚିଦ୍ ଅନୁକମ୍ପଧ୍ୱଂ
23 ചിലരെ നിത്യാഗ്നിയിൽനിന്നു വലിച്ചെടുത്തു രക്ഷിക്കുക; മറ്റുചിലരോട്, ജീവിതങ്ങളെ മലീമസമാക്കുന്ന അവരുടെ പാപപ്രവൃത്തികളെ വെറുത്തുകൊണ്ട് അത്യധികം ഭയഭക്തിയോടെ സൂക്ഷ്മത പുലർത്തിക്കൊണ്ടു കരുണ കാണിക്കുക.
କାଂଶ୍ଚିଦ୍ ଅଗ୍ନିତ ଉଦ୍ଧୃତ୍ୟ ଭଯଂ ପ୍ରଦର୍ଶ୍ୟ ରକ୍ଷତ, ଶାରୀରିକଭାୱେନ କଲଙ୍କିତଂ ୱସ୍ତ୍ରମପି ଋତୀଯଧ୍ୱଂ|
24 വീഴാതെ നിങ്ങളെ സൂക്ഷിച്ചു തന്റെ തേജസ്സുള്ള സന്നിധിയിൽ മഹാ ആനന്ദത്തോടെ കളങ്കമറ്റവരായി നിർത്താൻ കഴിവുള്ള ദൈവത്തിന്,
ଅପରଞ୍ଚ ଯୁଷ୍ମାନ୍ ସ୍ଖଲନାଦ୍ ରକ୍ଷିତୁମ୍ ଉଲ୍ଲାସେନ ସ୍ୱୀଯତେଜସଃ ସାକ୍ଷାତ୍ ନିର୍ଦ୍ଦୋଷାନ୍ ସ୍ଥାପଯିତୁଞ୍ଚ ସମର୍ଥୋ
25 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മുടെ രക്ഷകനായ ഏകദൈവത്തിനുതന്നെ, സർവകാലങ്ങൾക്ക് മുമ്പും ഇപ്പോഴും എന്നേക്കും തേജസ്സും മഹിമയും ബലവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ. (aiōn )
ଯୋ ଽସ୍ମାକମ୍ ଅଦ୍ୱିତୀଯସ୍ତ୍ରାଣକର୍ତ୍ତା ସର୍ୱ୍ୱଜ୍ଞ ଈଶ୍ୱରସ୍ତସ୍ୟ ଗୌରୱଂ ମହିମା ପରାକ୍ରମଃ କର୍ତୃତ୍ୱଞ୍ଚେଦାନୀମ୍ ଅନନ୍ତକାଲଂ ଯାୱଦ୍ ଭୂଯାତ୍| ଆମେନ୍| (aiōn )