< യോശുവ 9 >
1 യോർദാനു പശ്ചിമഭാഗത്തുള്ള രാജാക്കന്മാർ—മലകളിലും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങളിലും, ലെബാനോൻവരെ മെഡിറ്ററേനിയൻ കടലിന്റെ തീരപ്രദേശത്തുമുള്ള ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാർ—
Na rĩrĩa athamaki othe arĩa maarĩ mwena wa ithũĩro wa Rũũĩ rwa Jorodani maiguire maũndũ macio, na arĩa maarĩ bũrũri ũrĩa ũrĩ irĩma, na arĩa maarĩ ituamba-ini ciikũrũko cia irĩma cia mwena wa ithũĩro, na kũu hũgũrũrũ-inĩ cia Iria rĩrĩa Inene guothe o nginya Lebanoni (nĩo athamaki a andũ a Ahiti, na Aamori, na Akaanani, na Aperizi, na Ahivi, na Ajebusi),
2 ഈ വസ്തുതകളെല്ലാം കേട്ടപ്പോൾ യോശുവയോടും ഇസ്രായേലിനോടും യുദ്ധംചെയ്യാൻ ഒന്നിച്ചുകൂടി.
magĩcookanĩrĩra hamwe nĩguo mahũũrane na Joshua na Isiraeli.
3 എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോൻനിവാസികൾ കേട്ടപ്പോൾ,
No rĩrĩ, rĩrĩa andũ a Gibeoni maaiguire ũrĩa Joshua ekĩte itũũra rĩa Jeriko o na rĩa Ai,
4 അവർ ഒരു കൗശലംപ്രയോഗിച്ചു: ഒരു നിവേദകസംഘമായി കീറിപ്പറിഞ്ഞ ചാക്കുകളും കീറിയതും തുന്നിക്കെട്ടിയതുമായ പഴയ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,
magĩĩka ũndũ wa wara. Magĩthiĩ marĩ ta andũ matũmĩtwo marĩ na ndigiri ciao ikuuithĩtio makũnia matarũkangu, na mondo ngũrũ mũno cia ndibei irĩ nduĩkangu na igatumwo.
5 തേഞ്ഞതും തുന്നിച്ചേർത്തതുമായ ചെരിപ്പും പഴയ വസ്ത്രങ്ങളും ധരിച്ച് അവർ പുറപ്പെട്ടു. അവർ കരുതിയിരുന്ന ആഹാരമെല്ലാം ഉണങ്ങിയതും പൂത്തതുമായ അപ്പമായിരുന്നു.
Nao arũme acio meekĩrĩte iraatũ ciarĩ ndarũku, ciarĩ na iraka, na makehumba nguo ngũrũ. Irio ciao ciothe iria meekuuĩire rĩĩgu ciarĩ nyũmũ na ikagĩa mbuu.
6 ഗിൽഗാലിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ ചെന്ന് അദ്ദേഹത്തോടും ഇസ്രായേൽ പുരുഷന്മാരോടും, “ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു. ഞങ്ങളോട് ഒരു സമാധാനയുടമ്പടി ചെയ്യണം” എന്നു പറഞ്ഞു.
Nao magĩthiĩ kũrĩ Joshua kambĩ-inĩ o kũu Giligali, makĩmwĩra atĩrĩ we mwene hamwe na andũ a Isiraeli, “Tũũkĩte kuuma bũrũri wa kũraya mũno na gũkũ; tondũ ũcio gĩai kĩrĩkanĩro na ithuĩ.”
7 ഇസ്രായേൽപുരുഷന്മാർ ഹിവ്യരോട്: “ഒരുപക്ഷേ നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കുന്നവരായിരിക്കും. അങ്ങനെയെങ്കിൽ എങ്ങനെ നിങ്ങളുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും?” എന്നു ചോദിച്ചു.
Nao andũ a Isiraeli makĩĩra Ahivi acio atĩrĩ, “Hihi no gũkorwo mũtũũraga o gũkũ gũkuhĩ na ithuĩ, tũngĩhota atĩa kũgĩa kĩrĩkanĩro na inyuĩ?”
8 അവർ യോശുവയോട്: “ഞങ്ങൾ നിങ്ങളുടെ ദാസന്മാർ” എന്നു പറഞ്ഞു. എന്നാൽ യോശുവ അവരോട്, “നിങ്ങൾ ആരാകുന്നു? എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു.
Nao magĩcookeria Joshua atĩrĩ, “Ithuĩ tũrĩ ndungata ciaku.” Ningĩ Joshua akĩmooria atĩrĩ, “Inyuĩ mũrĩ a, na muumĩte kũ?”
9 അവർ ഉത്തരമായി, “അങ്ങയുടെ ദൈവമായ യഹോവയുടെ കീർത്തി ഹേതുവായി അങ്ങയുടെ ദാസന്മാർ വളരെ ദൂരത്തുനിന്നു വന്നിരിക്കുന്നു. അവിടന്ന് ഈജിപ്റ്റിൽ ചെയ്തതൊക്കെയും,
Nao makĩmũcookeria atĩrĩ, “Ithuĩ ndungata ciaku tuumĩte bũrũri wa kũraya mũno na gũkũ, tũũkĩte nĩ ũndũ wa ngumo ya Jehova Ngai wanyu. Nĩgũkorwo nĩtũiguĩte ũhoro wake: o na maũndũ mothe marĩa eekire bũrũri wa Misiri,
10 യോർദാനു കിഴക്ക്, ഹെശ്ബോൻരാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് എന്നീ രണ്ട് അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടിരിക്കുന്നു.
na ũrĩa wothe eekire athamaki arĩa eerĩ a Aamori kũu irathĩro rĩa Rũũĩ rwa Jorodani, nao nĩ Sihoni mũthamaki wa Heshiboni, na Ogu mũthamaki wa Bashani, ũrĩa wathamakaga Ashitarothu.
11 അതുകൊണ്ടു ഞങ്ങളുടെ ഗോത്രത്തലവന്മാരും ദേശവാസികൾ എല്ലാവരും ഞങ്ങളോട്, ‘യാത്രയ്ക്കുവേണ്ട ഭക്ഷണസാധനം എടുത്ത്, അവരെ ചെന്നുകണ്ട്, “ഞങ്ങൾ നിങ്ങളുടെ ദാസന്മാരാകുന്നു. ഞങ്ങളുമായി ഒരു സമാധാനയുടമ്പടി ചെയ്യുക” എന്നു പറയണം’ എന്നു പറഞ്ഞു.
Nao athuuri atongoria aitũ na andũ arĩa othe matũũraga bũrũri witũ nĩmatwĩrire atĩrĩ, ‘Kuuai irio nĩ ũndũ wa rũgendo rwanyu, mũthiĩ mũcemanie na andũ acio, na mũmeere atĩrĩ, “Ithuĩ tũrĩ ndungata cianyu; gĩai kĩrĩkanĩro na ithuĩ.”’
12 ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിനായിട്ട് ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു. ഇപ്പോൾ ഇതാ അത് ഉണങ്ങി പൂത്തിരിക്കുന്നു.
Irio ici ciitũ cia rĩĩgu ciarĩ hiũ mũthenya ũrĩa tuoimire gwitũ tũke kũrĩ inyuĩ. No rĩu ta kĩonei ũrĩa ciũmĩte na ikagĩa mbuu.
13 ഞങ്ങൾ വീഞ്ഞുനിറച്ച ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ അവ കീറിയിരിക്കുന്നു; ഞങ്ങളുടെ വസ്ത്രവും ചെരിപ്പും ദീർഘദൂരയാത്രമൂലം പഴകിയിരിക്കുന്നു.”
Nacio mondo ici ciarĩ njerũ tũgĩciyũria ndibei, no rĩu ta kĩonei ũrĩa ituĩkangĩte. Nacio nguo ciitũ na iraatũ nĩikũrĩte nĩ ũndũ wa rũgendo kũraiha mũno.”
14 ഇസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനങ്ങൾ രുചിച്ചുനോക്കി.
Nao andũ a Isiraeli makĩrora irio imwe cia andũ acio, no matiigana kũhooya kĩrĩra kuuma harĩ Jehova.
15 അവരെ ജീവിക്കാൻ അനുവദിക്കുമെന്നുള്ള ഒരു സമാധാനയുടമ്പടി യോശുവ അവരുമായി ചെയ്തു; സമൂഹത്തിലെ പ്രഭുക്കന്മാർ അതു ശപഥംചെയ്ത് അംഗീകരിക്കുകയും ചെയ്തു.
Nake Joshua akĩgĩa kĩrĩkanĩro gĩa thayũ nao atĩ areke matũũre muoyo, nao atongoria a kĩũngano kĩu kĩa andũ a Isiraeli magĩĩkĩra ũhoro ũcio hinya na mwĩhĩtwa.
16 ഗിബെയോന്യരുമായി സമാധാനയുടമ്പടി ചെയ്ത് മൂന്നുദിവസം കഴിഞ്ഞപ്പോൾ, അവർ സമീപത്തു താമസിക്കുന്ന അയൽക്കാർ ആണെന്ന് ഇസ്രായേല്യർ മനസ്സിലാക്കി.
Mĩthenya ĩtatũ thuutha wa kũgĩa na kĩrĩkanĩro kĩu na andũ acio a Gibeoni, andũ a Isiraeli makĩigua atĩ andũ acio maahakanĩte nao, na maatũũraga o hakuhĩ nao.
17 അതിനാൽ ഇസ്രായേല്യർ പുറപ്പെട്ടു മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീരാ, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവിടങ്ങളിൽ എത്തി.
Nĩ ũndũ ũcio andũ a Isiraeli makiumagara, na mũthenya wa gatatũ magĩkinya matũũra-inĩ mao manene, na nĩmo: Gibeoni, na Kefira, na Beerothu, na Kiriathu-Jearimu.
18 ഇസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു സമൂഹത്തിലെ പ്രഭുക്കന്മാർ ശപഥംചെയ്യുകമൂലം ഇസ്രായേൽമക്കൾ അവരെ ആക്രമിച്ചില്ല. എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെനേരേ പിറുപിറുത്തു.
No andũ a Isiraeli matiigana kũmahũũra, nĩ ũndũ atongoria a kĩũngano kĩao nĩmehĩtĩte na mwĩhĩtwa makĩgwetaga rĩĩtwa rĩa Jehova Ngai wa Isiraeli. Nakĩo kĩũngano kĩu gĩothe gĩkĩnuguna nĩ ũndũ wa atongoria acio,
19 എന്നാൽ പ്രഭുക്കന്മാർ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഞങ്ങൾ ശപഥം ചെയ്തിരിക്കുകയാൽ നമുക്കിപ്പോൾ അവരെ തൊട്ടുകൂടാ.
no atongoria acio othe makĩmacookeria atĩrĩ, “Nĩtwĩhĩtĩte na mwĩhĩtwa tũkĩgwetaga rĩĩtwa rĩa Jehova Ngai wa Isiraeli, na tondũ ũcio tũtingĩmahutia.
20 നമുക്ക് അവരോട് ഇങ്ങനെ ചെയ്യാം: അവരെ ജീവിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ നാം ചെയ്ത ശപഥം ലംഘിക്കുന്നതുമൂലം ദൈവകോപം നമ്മുടെമേൽ വരുമല്ലോ.
Ũrĩa tũngĩmeeka nĩ atĩrĩ: Nĩ tũkũreka matũũre muoyo, nĩgeetha tũtikanacookererwo nĩ marakara nĩ ũndũ wa kuuna mwĩhĩtwa ũrĩa twehĩtire nĩ ũndũ wao.”
21 അവർ ജീവിക്കട്ടെ. എങ്കിലും അവർ മുഴുവൻ സമൂഹത്തിനും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കട്ടെ.” അങ്ങനെ അവരോടുള്ള പ്രഭുക്കന്മാരുടെ ശപഥം പാലിക്കപ്പെട്ടു.
O na ningĩ makĩmeera atĩrĩ, “Rekei matũũre muoyo, no matuĩke a kuunaga ngũ na a gũtahagĩra kĩrĩndĩ gĩkĩ gĩothe gĩa Isiraeli maaĩ.” Nĩ ũndũ ũcio atongoria makĩiga kĩrĩko kĩao kũrĩ andũ acio a Gibeoni.
22 പിന്നെ യോശുവ ഗിബെയോന്യരെ വിളിച്ച് അവരോട്, “നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കെ, വളരെദൂരെ താമസിക്കുന്നു എന്നു പറഞ്ഞു ഞങ്ങളെ കബളിപ്പിച്ചതെന്ത്?
Ningĩ Joshua agĩĩta andũ acio a Gibeoni akĩmooria atĩrĩ, “Nĩ kĩĩ gĩatũmire mũtũheenie rĩrĩa mwoigire atĩrĩ, ‘Tũtũũraga kũndũ kũraya mũno na inyuĩ,’ o rĩrĩa mũtũũraga o gũkũ gũkuhĩ na ithuĩ?
23 അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ശപിക്കപ്പെട്ടവരാകുന്നു. നിങ്ങൾ എല്ലാ കാലവും എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിത്തുടരും” എന്നു പറഞ്ഞു.
Tondũ ũcio nĩmwagwatwo nĩ kĩrumi, na inyuĩ mũtigatiga gũtuĩka ndungata cia kuuna ngũ na gũtahagĩra nyũmba ya Ngai wakwa maaĩ.”
24 അവർ യോശുവയോട്: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെമുമ്പിൽനിന്ന് ഈ ദേശവാസികളെയെല്ലാം ഉന്മൂലനംചെയ്യുമെന്നും തന്റെ ദാസനായ മോശയോടു കൽപ്പിച്ചിരിക്കുന്നെന്ന് അടിയങ്ങൾക്കറിവു കിട്ടിയതിനാൽ നിങ്ങൾനിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചുള്ള ഭയത്താൽ ഇതു ചെയ്തു.
Nao magĩcookeria Joshua makĩmwĩra atĩrĩ, “Ithuĩ ndungata ciaku nĩtwerirwo o wega ũrĩa Jehova Ngai waku aathire ndungata yake Musa akamũhe bũrũri ũyũ wothe, na atĩ aniine andũ othe arĩa matũũraga kuo mehere mbere yanyu. Nĩ ũndũ ũcio tũgĩĩtigĩra mũno, tweciria ũrĩa mũngĩtũũraga, na nĩkĩo twekire ũndũ ũcio.
25 ഇപ്പോൾ ഇതാ, ഞങ്ങൾ അങ്ങയുടെ കരങ്ങളിലാണ്; അങ്ങേക്കു നല്ലതെന്നും ശരിയെന്നും തോന്നുന്നതെന്തും ഞങ്ങളോടു ചെയ്തുകൊൾക” എന്നു പറഞ്ഞു.
Na rĩrĩ, rĩu tũrĩ moko-inĩ maku. Twĩke ũndũ ũrĩa wothe ũkuona ũrĩ mwega na wa kĩhooto.”
26 അങ്ങനെ യോശുവ ഇസ്രായേൽമക്കളിൽനിന്നും അവരെ രക്ഷിച്ചു; അവർ അവരെ കൊന്നില്ല.
Nĩ ũndũ ũcio Joshua akĩmahonokia kuuma kũrĩ andũ a Isiraeli, na matiamoragire.
27 അന്ന് അവരെ ഇസ്രായേല്യസമൂഹത്തിനും യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് അവന്റെ യാഗപീഠത്തിനും വിറകുകീറുന്നവരും വെള്ളംകോരുന്നവരുമാക്കി. അവർ ഇന്നുവരെയും അങ്ങനെ ചെയ്തുവരുന്നു.
Mũthenya o ro ũcio Joshua agĩtua andũ acio a Gibeoni oini a ngũ na atahĩri mũingĩ wa Isiraeli maaĩ, o na atahĩri kĩgongona kĩa Jehova maaĩ o harĩa hothe Jehova angĩathuurire. Ũguo nĩguo matũire nginya ũmũthĩ.