< യോഹന്നാൻ 9 >

1 യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു.
តតះ បរំ យីឝុគ៌ច្ឆន៑ មាគ៌មធ្យេ ជន្មាន្ធំ នរម៑ អបឝ្យត៑។
2 ശിഷ്യന്മാർ ചോദിച്ചു: “റബ്ബീ, ആർ പാപംചെയ്തിട്ടാണ് ഇവൻ അന്ധനായി ജനിച്ചത്? ഇവനോ ഇവന്റെ മാതാപിതാക്കളോ?”
តតះ ឝិឞ្យាស្តម៑ អប្ឫច្ឆន៑ ហេ គុរោ នរោយំ ស្វបាបេន វា ស្វបិត្រាះ បាបេនាន្ធោៜជាយត?
3 മറുപടിയായി യേശു പറഞ്ഞു. “ഇവനോ ഇവന്റെ മാതാപിതാക്കളോ പാപംചെയ്തിട്ടല്ല; ഇവനിലൂടെ ദൈവത്തിന്റെ പ്രവൃത്തി പ്രത്യക്ഷമാകാനാണ്.
តតះ ស ប្រត្យុទិតវាន៑ ឯតស្យ វាស្យ បិត្រោះ បាបាទ៑ ឯតាទ្ឫឝោភូទ ឥតិ នហិ កិន្ត្វនេន យថេឝ្វរស្យ កម៌្ម ប្រកាឝ្យតេ តទ្ធេតោរេវ។
4 പകൽ ആയിരിക്കുന്നിടത്തോളം എന്നെ അയച്ചവന്റെ പ്രവർത്തനങ്ങൾ നാം തുടരേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു.
ទិនេ តិឞ្ឋតិ មត្ប្រេរយិតុះ កម៌្ម មយា កត៌្តវ្យំ យទា កិមបិ កម៌្ម ន ក្រិយតេ តាទ្ឫឝី និឝាគច្ឆតិ។
5 ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശം ആകുന്നു.”
អហំ យាវត្កាលំ ជគតិ តិឞ្ឋាមិ តាវត្កាលំ ជគតោ ជ្យោតិះស្វរូបោស្មិ។
6 ഇങ്ങനെ പറഞ്ഞശേഷം യേശു നിലത്തു തുപ്പി, ഉമിനീരുകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണുകളിൽ പുരട്ടി.
ឥត្យុក្ត្តា ភូមៅ និឞ្ឋីវំ និក្ឞិប្យ តេន បង្កំ ក្ឫតវាន្
7 “നീ ചെന്നു ശീലോഹാം കുളത്തിൽ കഴുകുക,” എന്ന് അവനോടു പറഞ്ഞു. (ശീലോഹാം എന്ന വാക്കിന് അയയ്ക്കപ്പെട്ടവൻ എന്നർഥം.) അങ്ങനെ ആ മനുഷ്യൻ പോയി, കണ്ണു കഴുകി, കാഴ്ചയുള്ളവനായി മടങ്ങിയെത്തി.
បឝ្ចាត៑ តត្បង្កេន តស្យាន្ធស្យ នេត្រេ ប្រលិប្យ តមិត្យាទិឝត៑ គត្វា ឝិលោហេ ៜរ្ថាត៑ ប្រេរិតនាម្និ សរសិ ស្នាហិ។ តតោន្ធោ គត្វា តត្រាស្នាត៑ តតះ ប្រន្នចក្ឞុ រ្ភូត្វា វ្យាឃុដ្យាគាត៑។
8 അയാളുടെ അയൽക്കാരും അയാൾ ഭിക്ഷ യാചിക്കുന്നതു കണ്ടിട്ടുള്ളവരും ചോദിച്ചു. “ഇയാൾതന്നെയല്ലേ അവിടെ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നത്?”
អបរញ្ច សមីបវាសិនោ លោកា យេ ច តំ បូវ៌្វមន្ធម៑ អបឝ្យន៑ តេ ពក្ត្តុម៑ អារភន្ត យោន្ធលោកោ វត៌្មន្យុបវិឝ្យាភិក្ឞត ស ឯវាយំ ជនះ កិំ ន ភវតិ?
9 “അയാൾതന്നെ,” എന്നു ചിലർ പറഞ്ഞു. “അല്ല, അവനെപ്പോലെയുള്ള ഒരാൾ.” എന്നു മറ്റുചിലർ വിളിച്ചുപറഞ്ഞു. “ഞാൻതന്നെയാണ് ആ മനുഷ്യൻ,” അയാൾ തറപ്പിച്ചുപറഞ്ഞു.
កេចិទវទន៑ ស ឯវ កេចិទវោចន៑ តាទ្ឫឝោ ភវតិ កិន្តុ ស ស្វយមព្រវីត៑ ស ឯវាហំ ភវាមិ។
10 “എങ്ങനെയാണ് നിന്റെ കണ്ണുകൾ തുറന്നത്?” ജനം അയാളോടു ചോദിച്ചു.
អតឯវ តេ ៜប្ឫច្ឆន៑ ត្វំ កថំ ទ្ឫឞ្ដិំ បាប្តវាន៑?
11 അയാൾ ഉത്തരം പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണുകളിൽ പുരട്ടി, എന്നോട് ശീലോഹാം കുളത്തിൽ ചെന്നു കഴുകാൻ പറഞ്ഞു. ഞാൻ പോയി കഴുകി; അങ്ങനെയാണ് എനിക്ക് കാഴ്ച ലഭിച്ചത്.”
តតះ សោវទទ៑ យីឝនាមក ឯកោ ជនោ មម នយនេ បង្កេន ប្រលិប្យ ឥត្យាជ្ញាបយត៑ ឝិលោហកាសារំ គត្វា តត្រ ស្នាហិ។ តតស្តត្រ គត្វា មយិ ស្នាតេ ទ្ឫឞ្ដិមហំ លព្ធវាន៑។
12 “ആ മനുഷ്യൻ എവിടെ?” അവർ ചോദിച്ചു. “എനിക്ക് അറിഞ്ഞുകൂടാ,” അയാൾ മറുപടി പറഞ്ഞു.
តទា តេ ៜវទន៑ ស បុមាន៑ កុត្រ? តេនោក្ត្តំ នាហំ ជានាមិ។
13 അന്ധനായിരുന്ന മനുഷ്യനെ അവർ പരീശന്മാരുടെ അടുത്തു കൊണ്ടുപോയി.
អបរំ តស្មិន៑ បូវ៌្វាន្ធេ ជនេ ផិរូឝិនាំ និកដម៑ អានីតេ សតិ ផិរូឝិនោបិ តមប្ឫច្ឆន៑ កថំ ទ្ឫឞ្ដិំ ប្រាប្តោសិ?
14 യേശു ചേറുണ്ടാക്കി അയാളുടെ കണ്ണുകൾ തുറന്നത് ഒരു ശബ്ബത്തുദിവസത്തിലായിരുന്നു.
តតះ ស កថិតវាន៑ ស បង្កេន មម នេត្រេ ៜលិម្បត៑ បឝ្ចាទ៑ ស្នាត្វា ទ្ឫឞ្ដិមលភេ។
15 അതുകൊണ്ട് പരീശന്മാരും അയാൾക്കു കാഴ്ച ലഭിച്ചത് എങ്ങനെയെന്ന് ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “യേശു എന്റെ കണ്ണുകളിൽ ചേറു പുരട്ടി, ഞാൻ പോയി കഴുകി; ഇപ്പോൾ ഞാൻ കാണുന്നു.”
កិន្តុ យីឝុ រ្វិឝ្រាមវារេ កទ៌្ទមំ ក្ឫត្វា តស្យ នយនេ ប្រសន្នេៜករោទ៑ ឥតិការណាត៑ កតិបយផិរូឝិនោៜវទន្
16 പരീശന്മാരിൽ ചിലർ, “ശബ്ബത്ത് ആചരിക്കാത്ത ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ല” എന്നു പറഞ്ഞു. മറ്റുചിലർ ചോദിച്ചു: “പാപിയായ ഒരാൾക്ക് ഇങ്ങനെയുള്ള ചിഹ്നങ്ങൾ ചെയ്യാൻ കഴിയുമോ?” അവരുടെതന്നെ ഇടയിൽ ഇങ്ങനെ ഒരു ഭിന്നതയുണ്ടായി.
ស បុមាន៑ ឦឝ្វរាន្ន យតះ ស វិឝ្រាមវារំ ន មន្យតេ។ តតោន្យេ កេចិត៑ ប្រត្យវទន៑ បាបី បុមាន៑ កិម៑ ឯតាទ្ឫឝម៑ អាឝ្ចយ៌្យំ កម៌្ម កត៌្តុំ ឝក្នោតិ?
17 അന്ധനായിരുന്നവനോട് അവർ വീണ്ടും ചോദിച്ചു: “നിനക്ക് അയാളെക്കുറിച്ച് എന്താണു പറയാനുള്ളത്? അയാളാണല്ലോ നിന്റെ കണ്ണുകൾ തുറന്നത്!” “അദ്ദേഹം ഒരു പ്രവാചകനാണ്,” ആ മനുഷ്യൻ മറുപടി പറഞ്ഞു.
ឥត្ថំ តេឞាំ បរស្បរំ ភិន្នវាក្យត្វម៑ អភវត៑។ បឝ្ចាត៑ តេ បុនរបិ តំ បូវ៌្វាន្ធំ មានុឞម៑ អប្រាក្ឞុះ យោ ជនស្តវ ចក្ឞុឞី ប្រសន្នេ ក្ឫតវាន៑ តស្មិន៑ ត្វំ កិំ វទសិ? ស ឧក្ត្តវាន៑ ស ភវិឝទ្វាទី។
18 അയാളുടെ മാതാപിതാക്കളെ വരുത്തി അവരോടു ചോദിക്കുന്നതുവരെയും, അന്ധനായിരുന്നിട്ട് കാഴ്ച ലഭിച്ചത് ഈ മനുഷ്യനുതന്നെയെന്ന് യെഹൂദന്മാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ស ទ្ឫឞ្ដិម៑ អាប្តវាន៑ ឥតិ យិហូទីយាស្តស្យ ទ្ឫឞ្ដិំ ប្រាប្តស្យ ជនស្យ បិត្រោ រ្មុខាទ៑ អឝ្រុត្វា ន ប្រត្យយន៑។
19 അവരോട്, “ഇതു നിങ്ങളുടെ മകൻതന്നെയാണോ? ഇവൻ ജന്മനാ അന്ധനായിരുന്നോ? ഇപ്പോൾ എങ്ങനെയാണ് ഇവന് കാഴ്ച ലഭിച്ചത്?” എന്ന് അവർ ചോദിച്ചു.
អតឯវ តេ តាវប្ឫច្ឆន៑ យុវយោ រ្យំ បុត្រំ ជន្មាន្ធំ វទថះ ស កិមយំ? តហ៌ីទានីំ កថំ ទ្រឞ្ដុំ ឝក្នោតិ?
20 അവന്റെ മാതാപിതാക്കൾ മറുപടി പറഞ്ഞു: “ഇവൻ ഞങ്ങളുടെ മകനാണ്, ഇവൻ ജനിച്ചതേ അന്ധനായിട്ടായിരുന്നു.
តតស្តស្យ បិតរៅ ប្រត្យវោចតាម៑ អយម៑ អាវយោះ បុត្រ អា ជនេរន្ធឝ្ច តទប្យាវាំ ជានីវះ
21 എന്നാൽ ഇപ്പോൾ ഇവനു കാഴ്ച ലഭിച്ചത് എങ്ങനെയെന്നോ, ഇവന്റെ കണ്ണുകൾ തുറന്നത് ആരെന്നോ ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അവനോടു ചോദിക്കുക. അവനു പ്രായമുണ്ടല്ലോ; അവൻതന്നെ പറയട്ടെ.”
កិន្ត្វធុនា កថំ ទ្ឫឞ្ដិំ ប្រាប្តវាន៑ តទាវាំ ន៑ ជានីវះ កោស្យ ចក្ឞុឞី ប្រសន្នេ ក្ឫតវាន៑ តទបិ ន ជានីវ ឯឞ វយះប្រាប្ត ឯនំ ប្ឫច្ឆត ស្វកថាំ ស្វយំ វក្ឞ្យតិ។
22 യെഹൂദനേതാക്കന്മാരെ ഭയന്നിട്ടാണ് മാതാപിതാക്കൾ ഇങ്ങനെ മറുപടി പറഞ്ഞത്; യേശുവിനെ ക്രിസ്തുവായി ആരെങ്കിലും അംഗീകരിച്ചാൽ അയാൾക്ക് പള്ളിയിൽനിന്ന് ഭ്രഷ്ട് കൽപ്പിക്കണമെന്ന് യെഹൂദർ മുൻകൂട്ടി തീരുമാനിച്ചിരുന്നു.
យិហូទីយានាំ ភយាត៑ តស្យ បិតរៅ វាក្យមិទម៑ អវទតាំ យតះ កោបិ មនុឞ្យោ យទិ យីឝុម៑ អភិឞិក្តំ វទតិ តហ៌ិ ស ភជនគ្ឫហាទ៑ ទូរីការិឞ្យតេ យិហូទីយា ឥតិ មន្ត្រណាម៑ អកុវ៌្វន្
23 അതുകൊണ്ടാണ്, “അവനു പ്രായമുണ്ടല്ലോ, അവനോടുതന്നെ ചോദിക്കുക” എന്ന് അവന്റെ മാതാപിതാക്കൾ പറഞ്ഞത്.
អតស្តស្យ បិតរៅ វ្យាហរតាម៑ ឯឞ វយះប្រាប្ត ឯនំ ប្ឫច្ឆត។
24 അന്ധനായിരുന്ന മനുഷ്യനെ യെഹൂദർ രണ്ടാമതും വിളിപ്പിച്ചു; “സത്യം പറഞ്ഞുകൊണ്ട് ദൈവത്തിനുമാത്രം മഹത്ത്വംകൊടുക്കുക, ഈ മനുഷ്യൻ പാപിയാണെന്ന് ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു.
តទា តេ បុនឝ្ច តំ បូវ៌្វាន្ធម៑ អាហូយ វ្យាហរន៑ ឦឝ្វរស្យ គុណាន៑ វទ ឯឞ មនុឞ្យះ បាបីតិ វយំ ជានីមះ។
25 “അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ,” അയാൾ പറഞ്ഞു. “ഒന്നെനിക്കറിയാം; ഞാൻ അന്ധനായിരുന്നു, എന്നാൽ ഇപ്പോൾ എനിക്കു കാഴ്ചയുണ്ട്.”
តទា ស ឧក្ត្តវាន៑ ស បាបី ន វេតិ នាហំ ជានេ បូវ៌ាមន្ធ អាសមហម៑ អធុនា បឝ្យាមីតិ មាត្រំ ជានាមិ។
26 അവർ അയാളോട്, “ഈ മനുഷ്യൻ നിനക്ക് എന്താണ് ചെയ്തത്? എങ്ങനെയാണ് അയാൾ നിന്റെ കണ്ണു തുറന്നത്?” എന്നു പിന്നെയും ചോദിച്ചു.
តេ បុនរប្ឫច្ឆន៑ ស ត្វាំ ប្រតិ កិមករោត៑? កថំ នេត្រេ ប្រសន្នេ ៜករោត៑?
27 അതിനു മറുപടിയായി അയാൾ, “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞല്ലോ, നിങ്ങൾ ശ്രദ്ധിച്ചില്ല; എന്തിനാണ് അതുതന്നെ വീണ്ടും കേൾക്കുന്നത്? നിങ്ങൾക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആകാൻ ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.
តតះ សោវាទីទ៑ ឯកក្ឫត្វោកថយំ យូយំ ន ឝ្ឫណុថ តហ៌ិ កុតះ បុនះ ឝ្រោតុម៑ ឥច្ឆថ? យូយមបិ កិំ តស្យ ឝិឞ្យា ភវិតុម៑ ឥច្ឆថ?
28 അപ്പോൾ അവർ അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു, “നീയാണ് അയാളുടെ ശിഷ്യൻ! ഞങ്ങൾ മോശയുടെ ശിഷ്യന്മാർ!
តទា តេ តំ តិរស្ក្ឫត្យ វ្យាហរន៑ ត្វំ តស្យ ឝិឞ្យោ វយំ មូសាះ ឝិឞ្យាះ។
29 മോശയോടു ദൈവം സംസാരിച്ചെന്നു ഞങ്ങൾക്കറിയാം. എന്നാൽ ഇയാൾ, എവിടെനിന്നു വരുന്നു എന്നുപോലും ഞങ്ങൾക്കറിഞ്ഞുകൂടാ.”
មូសាវក្ត្រេណេឝ្វរោ ជគាទ តជ្ជានីមះ កិន្ត្វេឞ កុត្រត្យលោក ឥតិ ន ជានីមះ។
30 അയാൾ ഉത്തരം പറഞ്ഞു: “ഇത് അത്ഭുതമായിരിക്കുന്നു! അദ്ദേഹം എന്റെ കണ്ണുകൾ തുറന്നിട്ടുപോലും, അദ്ദേഹം എവിടെനിന്നു വന്നു എന്നു നിങ്ങൾക്കറിയാൻ കഴിയുന്നില്ല!
សោវទទ៑ ឯឞ មម លោចនេ ប្រសន្នេ ៜករោត៑ តថាបិ កុត្រត្យលោក ឥតិ យូយំ ន ជានីថ ឯតទ៑ អាឝ្ចយ៌្យំ ភវតិ។
31 പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്ന് നമുക്കറിയാം, എന്നാൽ അവിടത്തെ ഇഷ്ടം ചെയ്യുന്ന ഭക്തന്മാരുടെ അപേക്ഷ അവിടന്നു കേൾക്കുന്നു.
ឦឝ្វរះ បាបិនាំ កថាំ ន ឝ្ឫណោតិ កិន្តុ យោ ជនស្តស្មិន៑ ភក្តិំ ក្ឫត្វា តទិឞ្ដក្រិយាំ ករោតិ តស្យៃវ កថាំ ឝ្ឫណោតិ ឯតទ៑ វយំ ជានីមះ។
32 ജന്മനാ അന്ധനായിരുന്ന ഒരുവന്റെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഒരിക്കലും കേട്ടിട്ടില്ല. (aiōn g165)
កោបិ មនុឞ្យោ ជន្មាន្ធាយ ចក្ឞុឞី អទទាត៑ ជគទារម្ភាទ៑ ឯតាទ្ឫឝីំ កថាំ កោបិ កទាបិ នាឝ្ឫណោត៑។ (aiōn g165)
33 ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തിന് അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാൻ സാധിക്കുമായിരുന്നില്ല.”
អស្មាទ៑ ឯឞ មនុឞ្យោ យទីឝ្វរាន្នាជាយត តហ៌ិ កិញ្ចិទបីទ្ឫឝំ កម៌្ម កត៌្តុំ នាឝក្នោត៑។
34 അതിനു മറുപടിയായി, “ജന്മനാ പാപത്തിൽ മുഴുകിയിരിക്കുന്ന നീ ഞങ്ങളെ ഉപദേശിക്കാൻ ഭാവിക്കുന്നോ?” എന്നു ചോദിച്ചുകൊണ്ട് അവർ അയാളെ യെഹൂദപ്പള്ളിയിൽനിന്ന് പുറത്താക്കി.
តេ វ្យាហរន៑ ត្វំ បាបាទ៑ អជាយថាះ កិមស្មាន៑ ត្វំ ឝិក្ឞយសិ? បឝ្ចាត្តេ តំ ពហិរកុវ៌្វន៑។
35 അയാളെ പുറത്താക്കിയെന്ന് യേശു കേട്ടു. പിന്നീട് യേശു അയാളെ കണ്ടപ്പോൾ ചോദിച്ചു, “നീ മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുണ്ടോ?”
តទនន្តរំ យិហូទីយៃះ ស ពហិរក្រិយត យីឝុរិតិ វាត៌្តាំ ឝ្រុត្វា តំ សាក្ឞាត៑ ប្រាប្យ ប្ឫឞ្ដវាន៑ ឦឝ្វរស្យ បុត្រេ ត្វំ វិឝ្វសិឞិ?
36 “അദ്ദേഹം ആരാണു, പ്രഭോ?” അയാൾ ചോദിച്ചു. “എനിക്കു പറഞ്ഞുതന്നാൽ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കാം.”
តទា ស ប្រត្យវោចត៑ ហេ ប្រភោ ស កោ យត៑ តស្មិន្នហំ វិឝ្វសិមិ?
37 യേശു അവനോട്, “നീ അദ്ദേഹത്തെ കണ്ടിരിക്കുന്നു; ഇപ്പോൾ നിന്നോടു സംസാരിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹംതന്നെയാണ്” എന്നു പറഞ്ഞു.
តតោ យីឝុះ កថិតវាន៑ ត្វំ តំ ទ្ឫឞ្ដវាន៑ ត្វយា សាកំ យះ កថំ កថយតិ សឯវ សះ។
38 “കർത്താവേ, ഞാൻ വിശ്വസിക്കുന്നു,” എന്നു പറഞ്ഞ് ആ മനുഷ്യൻ യേശുവിനെ നമസ്കരിച്ചു.
តទា ហេ ប្រភោ វិឝ្វសិមីត្យុក្ត្វា ស តំ ប្រណាមត៑។
39 യേശു പറഞ്ഞു: “ന്യായവിധിക്കായി ഞാൻ ഈ ലോകത്തിലേക്കു വന്നിരിക്കുന്നു; അന്ധർക്കു കാഴ്ച ലഭിക്കേണ്ടതിനും കാഴ്ചയുള്ളവർ അന്ധരായിത്തീരേണ്ടതിനുംതന്നെ.”
បឝ្ចាទ៑ យីឝុះ កថិតវាន៑ នយនហីនា នយនានិ ប្រាប្នុវន្តិ នយនវន្តឝ្ចាន្ធា ភវន្តីត្យភិប្រាយេណ ជគទាហម៑ អាគច្ឆម៑។
40 സമീപത്തുനിന്നിരുന്ന ചില പരീശന്മാർ ഇതു കേട്ടിട്ട്, “എന്ത്, ഞങ്ങളും അന്ധരാണോ?” എന്നു ചോദിച്ചു.
ឯតត៑ ឝ្រុត្វា និកដស្ថាះ កតិបយាះ ផិរូឝិនោ វ្យាហរន៑ វយមបិ កិមន្ធាះ?
41 യേശു പറഞ്ഞു: “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്ക് പാപം ഇല്ലാതിരിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ കാഴ്ചയുണ്ടെന്നു സ്വയം പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നിലനിൽക്കുന്നു.”
តទា យីឝុរវាទីទ៑ យទ្យន្ធា អភវត តហ៌ិ បាបានិ នាតិឞ្ឋន៑ កិន្តុ បឝ្យាមីតិ វាក្យវទនាទ៑ យុឞ្មាកំ បាបានិ តិឞ្ឋន្តិ។

< യോഹന്നാൻ 9 >