< യോഹന്നാൻ 4 >
1 യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്ന് പരീശന്മാർ കേട്ടു—
યીશુઃ સ્વયં નામજ્જયત્ કેવલં તસ્ય શિષ્યા અમજ્જયત્ કિન્તુ યોહનોઽધિકશિષ્યાન્ સ કરોતિ મજ્જયતિ ચ,
2 വാസ്തവത്തിൽ യേശു അല്ല, അവിടത്തെ ശിഷ്യന്മാരാണു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്—
ફિરૂશિન ઇમાં વાર્ત્તામશૃણ્વન્ ઇતિ પ્રભુરવગત્ય
3 ഇതറിഞ്ഞപ്പോൾ അദ്ദേഹം യെഹൂദ്യ വിട്ടു വീണ്ടും ഗലീലയിലേക്കു യാത്രയായി.
યિહૂદીયદેશં વિહાય પુન ર્ગાલીલમ્ આગત્|
4 ഇപ്രാവശ്യം അദ്ദേഹത്തിനു ശമര്യയിലൂടെ കടന്നുപോകേണ്ടിവന്നു.
તતઃ શોમિરોણપ્રદેશસ્ય મદ્યેન તેન ગન્તવ્યે સતિ
5 അങ്ങനെ അവിടന്നു ശമര്യയിൽ, യാക്കോബ് തന്റെ പുത്രനായ യോസേഫിനു നൽകിയ സ്ഥലത്തിനു സമീപമുള്ള സുഖാർ പട്ടണത്തിൽ എത്തി.
યાકૂબ્ નિજપુત્રાય યૂષફે યાં ભૂમિમ્ અદદાત્ તત્સમીપસ્થાયિ શોમિરોણપ્રદેશસ્ય સુખાર્ નામ્ના વિખ્યાતસ્ય નગરસ્ય સન્નિધાવુપાસ્થાત્|
6 അവിടെ യാക്കോബിന്റെ കിണർ ഉണ്ടായിരുന്നു. യാത്രാക്ഷീണത്താൽ യേശു കിണറ്റിനരികെ ഇരുന്നു. അപ്പോൾ ഏകദേശം മധ്യാഹ്നമായിരുന്നു.
તત્ર યાકૂબઃ પ્રહિરાસીત્; તદા દ્વિતીયયામવેલાયાં જાતાયાં સ માર્ગે શ્રમાપન્નસ્તસ્ય પ્રહેઃ પાર્શ્વે ઉપાવિશત્|
7 ഒരു ശമര്യസ്ത്രീ വെള്ളം കോരാൻ അവിടെ എത്തി; യേശു അവളോട്, “എനിക്കു കുടിക്കാൻ തരുമോ?” എന്നു ചോദിച്ചു.
એતર્હિ કાચિત્ શોમિરોણીયા યોષિત્ તોયોત્તોલનાર્થમ્ તત્રાગમત્
8 (ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിൽ പോയിരുന്നു.)
તદા શિષ્યાઃ ખાદ્યદ્રવ્યાણિ ક્રેતું નગરમ્ અગચ્છન્|
9 ശമര്യസ്ത്രീ ചോദിച്ചു, “അങ്ങ് ഒരു യെഹൂദനും ഞാൻ ഒരു ശമര്യസ്ത്രീയുമായിരിക്കെ, അങ്ങ് എന്നോടു കുടിക്കാൻ ചോദിക്കുന്നത് എങ്ങനെ?” (കാരണം, യെഹൂദർക്കു ശമര്യരുമായി സമ്പർക്കമില്ല.)
યીશુઃ શોમિરોણીયાં તાં યોષિતમ્ વ્યાહાર્ષીત્ મહ્યં કિઞ્ચિત્ પાનીયં પાતું દેહિ| કિન્તુ શોમિરોણીયૈઃ સાકં યિહૂદીયલોકા ન વ્યવાહરન્ તસ્માદ્ધેતોઃ સાકથયત્ શોમિરોણીયા યોષિતદહં ત્વં યિહૂદીયોસિ કથં મત્તઃ પાનીયં પાતુમ્ ઇચ્છસિ?
10 “ദൈവത്തിന്റെ ദാനം എന്തെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്ന് യേശു മറുപടി പറഞ്ഞു.
તતો યીશુરવદદ્ ઈશ્વરસ્ય યદ્દાનં તત્કીદૃક્ પાનીયં પાતું મહ્યં દેહિ ય ઇત્થં ત્વાં યાચતે સ વા ક ઇતિ ચેદજ્ઞાસ્યથાસ્તર્હિ તમયાચિષ્યથાઃ સ ચ તુભ્યમમૃતં તોયમદાસ્યત્|
11 ആ സ്ത്രീ പറഞ്ഞു, “യജമാനനേ, കോരിയെടുക്കാൻ അങ്ങയുടെ കൈവശം പാത്രം ഇല്ലല്ലോ, കിണറ് ആഴമുള്ളതുമാണ്. പിന്നെ ജീവനുള്ള വെള്ളം അങ്ങേക്ക് എവിടെനിന്നു ലഭിക്കും?
તદા સા સીમન્તિની ભાષિતવતિ, હે મહેચ્છ પ્રહિર્ગમ્ભીરો ભવતો નીરોત્તોલનપાત્રં નાસ્તી ચ તસ્માત્ તદમૃતં કીલાલં કુતઃ પ્રાપ્સ્યસિ?
12 അങ്ങ് ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനാണോ? അദ്ദേഹമാണ് ഈ കിണറു ഞങ്ങൾക്കു തന്നത്. അദ്ദേഹവും പുത്രന്മാരും ആടുമാടുകളും എല്ലാം ഇതിൽനിന്നാണ് വെള്ളം കുടിച്ചിരുന്നത്.”
યોસ્મભ્યમ્ ઇમમન્ધૂં દદૌ, યસ્ય ચ પરિજના ગોમેષાદયશ્ચ સર્વ્વેઽસ્ય પ્રહેઃ પાનીયં પપુરેતાદૃશો યોસ્માકં પૂર્વ્વપુરુષો યાકૂબ્ તસ્માદપિ ભવાન્ મહાન્ કિં?
13 “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും;
તતો યીશુરકથયદ્ ઇદં પાનીયં સઃ પિવતિ સ પુનસ્તૃષાર્ત્તો ભવિષ્યતિ,
14 എന്നാൽ, ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്കു പിന്നീടൊരിക്കലും ദാഹിക്കുകയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവരിൽ നിത്യജീവനിലേക്കു നിറഞ്ഞുവരുന്ന നീരുറവയായിത്തീരും” എന്ന് യേശു മറുപടി പറഞ്ഞു. (aiōn , aiōnios )
કિન્તુ મયા દત્તં પાનીયં યઃ પિવતિ સ પુનઃ કદાપિ તૃષાર્ત્તો ન ભવિષ્યતિ| મયા દત્તમ્ ઇદં તોયં તસ્યાન્તઃ પ્રસ્રવણરૂપં ભૂત્વા અનન્તાયુર્યાવત્ સ્રોષ્યતિ| (aiōn , aiōnios )
15 അപ്പോൾ സ്ത്രീ, “പ്രഭോ, എങ്കിൽ എനിക്കിനി ദാഹിക്കാതിരിക്കേണ്ടതിന്ന് ആ വെള്ളം തന്നാലും; വെള്ളം കോരാൻ ഞാൻ ഇവിടെ വരേണ്ട ആവശ്യവും ഇല്ലാതാകും” എന്നു പറഞ്ഞു.
તદા સા વનિતાકથયત્ હે મહેચ્છ તર્હિ મમ પુનઃ પીપાસા યથા ન જાયતે તોયોત્તોલનાય યથાત્રાગમનં ન ભવતિ ચ તદર્થં મહ્યં તત્તોયં દેહી|
16 യേശു അവളോട്: “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക.”
તતો યીશૂરવદદ્યાહિ તવ પતિમાહૂય સ્થાનેઽત્રાગચ્છ|
17 “എനിക്കു ഭർത്താവില്ല,” അവൾ മറുപടി പറഞ്ഞു. “നിനക്കു ഭർത്താവില്ല എന്നു നീ പറയുന്നതു ശരി.
સા વામાવદત્ મમ પતિર્નાસ્તિ| યીશુરવદત્ મમ પતિર્નાસ્તીતિ વાક્યં ભદ્રમવોચઃ|
18 വാസ്തവത്തിൽ, നിനക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള പുരുഷൻ നിന്റെ ഭർത്താവല്ല; അതിനാൽ നീ പറഞ്ഞതു ശരിതന്നെ.” എന്ന് യേശു അവളോടു പറഞ്ഞു.
યતસ્તવ પઞ્ચ પતયોભવન્ અધુના તુ ત્વયા સાર્દ્ધં યસ્તિષ્ઠતિ સ તવ ભર્ત્તા ન વાક્યમિદં સત્યમવાદિઃ|
19 “പ്രഭോ, അങ്ങ് ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു,” സ്ത്രീ പറഞ്ഞു.
તદા સા મહિલા ગદિતવતિ હે મહેચ્છ ભવાન્ એકો ભવિષ્યદ્વાદીતિ બુદ્ધં મયા|
20 “ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിലാണ് ആരാധിച്ചുവന്നത്. എന്നാൽ, ആരാധനയ്ക്കുള്ള സ്ഥലം ജെറുശലേം ആണെന്ന് നിങ്ങൾ യെഹൂദർ അവകാശപ്പെടുന്നല്ലോ?”
અસ્માકં પિતૃલોકા એતસ્મિન્ શિલોચ્ચયેઽભજન્ત, કિન્તુ ભવદ્ભિરુચ્યતે યિરૂશાલમ્ નગરે ભજનયોગ્યં સ્થાનમાસ્તે|
21 അതിനു മറുപടിയായി യേശു ആ സ്ത്രീയോടു പറഞ്ഞത്, “സ്ത്രീയേ, എന്നെ വിശ്വസിക്കുക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ല എന്നുള്ള സമയം വരുന്നു.
યીશુરવોચત્ હે યોષિત્ મમ વાક્યે વિશ્વસિહિ યદા યૂયં કેવલશૈલેઽસ્મિન્ વા યિરૂશાલમ્ નગરે પિતુર્ભજનં ન કરિષ્યધ્વે કાલ એતાદૃશ આયાતિ|
22 ശമര്യരായ നിങ്ങൾ നിങ്ങൾക്ക് അജ്ഞാതമായതിനെ ആരാധിക്കുന്നു. ഞങ്ങളോ, അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യെഹൂദരിൽനിന്നല്ലോ വരുന്നത്.
યૂયં યં ભજધ્વે તં ન જાનીથ, કિન્તુ વયં યં ભજામહે તં જાનીમહે, યતો યિહૂદીયલોકાનાં મધ્યાત્ પરિત્રાણં જાયતે|
23 എന്നാൽ, സത്യാരാധകർ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സമയം വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്.
કિન્તુ યદા સત્યભક્તા આત્મના સત્યરૂપેણ ચ પિતુર્ભજનં કરિષ્યન્તે સમય એતાદૃશ આયાતિ, વરમ્ ઇદાનીમપિ વિદ્યતે; યત એતાદૃશો ભત્કાન્ પિતા ચેષ્ટતે|
24 ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്നായിരുന്നു.
ઈશ્વર આત્મા; તતસ્તસ્ય યે ભક્તાસ્તૈઃ સ આત્મના સત્યરૂપેણ ચ ભજનીયઃ|
25 അപ്പോൾ ആ സ്ത്രീ, “മശിഹാ അഥവാ, ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു. അവിടന്നു വരുമ്പോൾ ഞങ്ങൾക്കു സകലതും വിശദീകരിച്ചുതരും” എന്നു പറഞ്ഞു.
તદા સા મહિલાવાદીત્ ખ્રીષ્ટનામ્ના વિખ્યાતોઽભિષિક્તઃ પુરુષ આગમિષ્યતીતિ જાનામિ સ ચ સર્વ્વાઃ કથા અસ્માન્ જ્ઞાપયિષ્યતિ|
26 ഇതേത്തുടർന്ന് യേശു, “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശിഹാ” എന്നു പറഞ്ഞു.
તતો યીશુરવદત્ ત્વયા સાર્દ્ધં કથનં કરોમિ યોઽહમ્ અહમેવ સ પુરુષઃ|
27 ഈ സമയത്ത് ശിഷ്യന്മാർ മടങ്ങിയെത്തി. അദ്ദേഹം ഒരു സ്ത്രീയോടു സംസാരിച്ചു കൊണ്ടിരിക്കുന്നതുകണ്ട് അവർ ആശ്ചര്യപ്പെട്ടു. എങ്കിലും “അങ്ങ് എന്തു ചോദിക്കുന്നുവെന്നോ, അവളോട് എന്തിനു സംസാരിക്കുന്നുവെന്നോ?” ആരും ചോദിച്ചില്ല.
એતસ્મિન્ સમયે શિષ્યા આગત્ય તથા સ્ત્રિયા સાર્દ્ધં તસ્ય કથોપકથને મહાશ્ચર્ય્યમ્ અમન્યન્ત તથાપિ ભવાન્ કિમિચ્છતિ? યદ્વા કિમર્થમ્ એતયા સાર્દ્ધં કથાં કથયતિ? ઇતિ કોપિ નાપૃચ્છત્|
28 ആ സ്ത്രീ വെള്ളപ്പാത്രം അവിടെ വെച്ചിട്ടു പട്ടണത്തിൽ മടങ്ങിച്ചെന്ന് അവിടെയുള്ള ജനങ്ങളോട്,
તતઃ પરં સા નારી કલશં સ્થાપયિત્વા નગરમધ્યં ગત્વા લોકેભ્યોકથાયદ્
29 “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുക. ഒരുപക്ഷേ അദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു പറഞ്ഞു.
અહં યદ્યત્ કર્મ્માકરવં તત્સર્વ્વં મહ્યમકથયદ્ એતાદૃશં માનવમેકમ્ આગત્ય પશ્યત રુ કિમ્ અભિષિક્તો ન ભવતિ?
30 അവർ പട്ടണത്തിൽനിന്ന് യേശുവിന്റെ അടുക്കൽവന്നു.
તતસ્તે નગરાદ્ બહિરાગત્ય તાતસ્ય સમીપમ્ આયન્|
31 ഇതിനിടയിൽ ശിഷ്യന്മാർ, “റബ്ബീ, ആഹാരം കഴിച്ചാലും” എന്ന് അദ്ദേഹത്തെ നിർബന്ധിച്ചു.
એતર્હિ શિષ્યાઃ સાધયિત્વા તં વ્યાહાર્ષુઃ હે ગુરો ભવાન્ કિઞ્ચિદ્ ભૂક્તાં|
32 എന്നാൽ, “നിങ്ങൾ അറിയാത്ത ആഹാരം എനിക്കുണ്ട്!” എന്ന് യേശു മറുപടി പറഞ്ഞു.
તતઃ સોવદદ્ યુષ્માભિર્યન્ન જ્ઞાયતે તાદૃશં ભક્ષ્યં મમાસ્તે|
33 “ആരെങ്കിലും അദ്ദേഹത്തിന് ആഹാരം കൊണ്ടുവന്നു കൊടുത്തിരിക്കുമോ,” എന്നു ശിഷ്യന്മാർ പരസ്പരം പറഞ്ഞു.
તદા શિષ્યાઃ પરસ્પરં પ્રષ્ટુમ્ આરમ્ભન્ત, કિમસ્મૈ કોપિ કિમપિ ભક્ષ્યમાનીય દત્તવાન્?
34 അപ്പോൾ യേശു പറഞ്ഞത്: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടത്തെ പ്രവൃത്തി നിറവേറ്റുന്നതാണ് എന്റെ ആഹാരം.
યીશુરવોચત્ મત્પ્રેરકસ્યાભિમતાનુરૂપકરણં તસ્યૈવ કર્મ્મસિદ્ધિકારણઞ્ચ મમ ભક્ષ્યં|
35 ‘ഇനി നാലുമാസം കഴിഞ്ഞാൽ കൊയ്ത്തിനു സമയമാകും,’ എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ, നിങ്ങൾ കണ്ണുതുറന്നു വയലുകളിലേക്കു നോക്കുക. അവ വിളഞ്ഞു പാകമായിരിക്കുന്നു.
માસચતુષ્ટયે જાતે શસ્યકર્ત્તનસમયો ભવિષ્યતીતિ વાક્યં યુષ્માભિઃ કિં નોદ્યતે? કિન્ત્વહં વદામિ, શિર ઉત્તોલ્ય ક્ષેત્રાણિ પ્રતિ નિરીક્ષ્ય પશ્યત, ઇદાનીં કર્ત્તનયોગ્યાનિ શુક્લવર્ણાન્યભવન્|
36 ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജീവനിലേക്കു വിളവു ശേഖരിക്കുകയുംചെയ്യുന്നു. അങ്ങനെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുപോലെ ആനന്ദിക്കും. (aiōnios )
યશ્છિનત્તિ સ વેતનં લભતે અનન્તાયુઃસ્વરૂપં શસ્યં સ ગૃહ્લાતિ ચ, તેનૈવ વપ્તા છેત્તા ચ યુગપદ્ આનન્દતઃ| (aiōnios )
37 ‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു,’ എന്നുള്ള പഴഞ്ചൊല്ല് ഇക്കാര്യത്തിൽ യാഥാർഥ്യമാകുന്നു:
ઇત્થં સતિ વપત્યેકશ્છિનત્યન્ય ઇતિ વચનં સિદ્ધ્યતિ|
38 നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യാൻ ഞാൻ നിങ്ങളെ അയച്ചു. മറ്റുള്ളവർ കഠിനാധ്വാനംചെയ്തു, അവരുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിച്ചിരിക്കുന്നു.”
યત્ર યૂયં ન પર્ય્યશ્રામ્યત તાદૃશં શસ્યં છેત્તું યુષ્માન્ પ્રૈરયમ્ અન્યે જનાઃપર્ય્યશ્રામ્યન્ યૂયં તેષાં શ્રગસ્ય ફલમ્ અલભધ્વમ્|
39 “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും അദ്ദേഹം എന്നോടു പറഞ്ഞു,” എന്ന് ആ സ്ത്രീയുടെ സാക്ഷ്യംനിമിത്തം ആ പട്ടണത്തിലുള്ള ശമര്യരിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു.
યસ્મિન્ કાલે યદ્યત્ કર્મ્માકાર્ષં તત્સર્વ્વં સ મહ્યમ્ અકથયત્ તસ્યા વનિતાયા ઇદં સાક્ષ્યવાક્યં શ્રુત્વા તન્નગરનિવાસિનો બહવઃ શોમિરોણીયલોકા વ્યશ્વસન્|
40 തങ്ങളോടുകൂടെ വന്നു താമസിക്കണമെന്ന് ആ ശമര്യർ അദ്ദേഹത്തോട് അപേക്ഷിച്ചു. രണ്ട് ദിവസം യേശു അവരോടുകൂടെ താമസിച്ചു.
તથા ચ તસ્યાન્તિકે સમુપસ્થાય સ્વેષાં સન્નિધૌ કતિચિદ્ દિનાનિ સ્થાતું તસ્મિન્ વિનયમ્ અકુર્વ્વાન તસ્માત્ સ દિનદ્વયં તત્સ્થાને ન્યવષ્ટત્
41 അദ്ദേഹത്തിന്റെ വചനം കേട്ട് പിന്നെയും ധാരാളംപേർ വിശ്വാസികളായിത്തീർന്നു.
તતસ્તસ્યોપદેશેન બહવોઽપરે વિશ્વસ્ય
42 അവർ അപ്പോൾ ആ സ്ത്രീയോട്, “നീ പറഞ്ഞതുകൊണ്ടുമാത്രമല്ല ഇനി ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾതന്നെ കേൾക്കുകയും കാണുകയുംചെയ്തിരിക്കുന്നു; ഇദ്ദേഹമാണ് സാക്ഷാൽ ലോകരക്ഷിതാവ്.”
તાં યોષામવદન્ કેવલં તવ વાક્યેન પ્રતીમ ઇતિ ન, કિન્તુ સ જગતોઽભિષિક્તસ્ત્રાતેતિ તસ્ય કથાં શ્રુત્વા વયં સ્વયમેવાજ્ઞાસમહિ|
43 രണ്ട് ദിവസം കഴിഞ്ഞ് യേശു ഗലീലയ്ക്കു യാത്രയായി.
સ્વદેશે ભવિષ્યદ્વક્તુઃ સત્કારો નાસ્તીતિ યદ્યપિ યીશુઃ પ્રમાણં દત્વાકથયત્
44 —ഒരു പ്രവാചകനും സ്വദേശത്തു മാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പറഞ്ഞിരുന്നു—
તથાપિ દિવસદ્વયાત્ પરં સ તસ્માત્ સ્થાનાદ્ ગાલીલં ગતવાન્|
45 ഗലീലയിൽ എത്തിയപ്പോൾ ആ ദേശവാസികൾ അദ്ദേഹത്തെ സ്വാഗതംചെയ്തു. പെസഹാപ്പെരുന്നാളിന് അവരും പോയിരുന്നതുകൊണ്ട് യേശു ജെറുശലേമിൽ ചെയ്തതെല്ലാം അവർ കണ്ടിരുന്നു.
અનન્તરં યે ગાલીલી લિયલોકા ઉત્સવે ગતા ઉત્સવસમયે યિરૂશલમ્ નગરે તસ્ય સર્વ્વાઃ ક્રિયા અપશ્યન્ તે ગાલીલમ્ આગતં તમ્ આગૃહ્લન્|
46 താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ അദ്ദേഹം വീണ്ടും വന്നു. കഫാർനഹൂമിലെ ഒരു രാജഭൃത്യന്റെ മകൻ രോഗിയായി കിടപ്പിലായിരുന്നു.
તતઃ પરમ્ યીશુ ર્યસ્મિન્ કાન્નાનગરે જલં દ્રાક્ષારસમ્ આકરોત્ તત્ સ્થાનં પુનરગાત્| તસ્મિન્નેવ સમયે કસ્યચિદ્ રાજસભાસ્તારસ્ય પુત્રઃ કફર્નાહૂમપુરી રોગગ્રસ્ત આસીત્|
47 യേശു യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, അദ്ദേഹം വന്ന് തന്റെ മരിക്കാറായിക്കിടക്കുന്ന മകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ചു.
સ યેહૂદીયદેશાદ્ યીશો ર્ગાલીલાગમનવાર્ત્તાં નિશમ્ય તસ્ય સમીપં ગત્વા પ્રાર્થ્ય વ્યાહૃતવાન્ મમ પુત્રસ્ય પ્રાયેણ કાલ આસન્નઃ ભવાન્ આગત્ય તં સ્વસ્થં કરોતુ|
48 യേശു അപ്പോൾ, “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ല.” എന്നു പറഞ്ഞു.
તદા યીશુરકથયદ્ આશ્ચર્ય્યં કર્મ્મ ચિત્રં ચિહ્નં ચ ન દૃષ્ટા યૂયં ન પ્રત્યેષ્યથ|
49 രാജസേവകൻ അദ്ദേഹത്തോട്, “പ്രഭോ, എന്റെ കുഞ്ഞു മരിക്കുന്നതിനുമുമ്പു വരണമേ” എന്നു പറഞ്ഞു.
તતઃ સ સભાસદવદત્ હે મહેચ્છ મમ પુત્રે ન મૃતે ભવાનાગચ્છતુ|
50 യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ മകൻ ജീവിക്കും” എന്ന് ഉത്തരം പറഞ്ഞു. ആ മനുഷ്യൻ യേശുവിന്റെ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി.
યીશુસ્તમવદદ્ ગચ્છ તવ પુત્રોઽજીવીત્ તદા યીશુનોક્તવાક્યે સ વિશ્વસ્ય ગતવાન્|
51 അയാൾ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയുമായി ദാസന്മാർ അയാളെ എതിരേറ്റു.
ગમનકાલે માર્ગમધ્યે દાસાસ્તં સાક્ષાત્પ્રાપ્યાવદન્ ભવતઃ પુત્રોઽજીવીત્|
52 മകനു സൗഖ്യം ലഭിച്ചത് എപ്പോഴെന്നു ചോദിച്ചതിന്, “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനി അവനെ വിട്ടുമാറി” എന്ന് അവർ പറഞ്ഞു.
તતઃ કં કાલમારભ્ય રોગપ્રતીકારારમ્ભો જાતા ઇતિ પૃષ્ટે તૈરુક્તં હ્યઃ સાર્દ્ધદણ્ડદ્વયાધિકદ્વિતીયયામે તસ્ય જ્વરત્યાગોઽભવત્|
53 “നിന്റെ മകൻ ജീവിക്കും,” എന്ന് യേശു പറഞ്ഞ സമയം അതുതന്നെ ആയിരുന്നെന്ന് ആ പിതാവ് ഓർമിച്ചു. അങ്ങനെ അയാളും ഭവനത്തിലുള്ളവരെല്ലാവരും വിശ്വസിച്ചു.
તદા યીશુસ્તસ્મિન્ ક્ષણે પ્રોક્તવાન્ તવ પુત્રોઽજીવીત્ પિતા તદ્બુદ્ધ્વા સપરિવારો વ્યશ્વસીત્|
54 യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നതിനുശേഷം യേശു ചെയ്ത രണ്ടാമത്തെ അത്ഭുതചിഹ്നമായിരുന്നു അത്.
યિહૂદીયદેશાદ્ આગત્ય ગાલીલિ યીશુરેતદ્ દ્વિતીયમ્ આશ્ચર્ય્યકર્મ્માકરોત્|