< യോഹന്നാൻ 3 >

1 യെഹൂദരുടെ ഭരണസമിതിയിൽ നിക്കോദേമൊസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു.
நிகதி³மநாமா யிஹூதீ³யாநாம் அதி⁴பதி: பி²ரூஸீ² க்ஷணதா³யாம்’
2 അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു, “റബ്ബീ, അങ്ങു ദൈവത്തിന്റെ അടുക്കൽനിന്ന് വന്ന ഒരു ആചാര്യനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ദൈവം കൂടെയില്ലെങ്കിൽ അങ്ങു ചെയ്യുന്ന ഈ ചിഹ്നങ്ങൾ ചെയ്യാൻ ആർക്കും സാധ്യമല്ല.”
யீஸௌ²ரப்⁴யர்ணம் ஆவ்ரஜ்ய வ்யாஹார்ஷீத், ஹே கு³ரோ ப⁴வாந் ஈஸ்²வராத்³ ஆக³த் ஏக உபதே³ஷ்டா, ஏதத்³ அஸ்மாபி⁴ர்ஜ்ஞாயதே; யதோ ப⁴வதா யாந்யாஸ்²சர்ய்யகர்ம்மாணி க்ரியந்தே பரமேஸ்²வரஸ்ய ஸாஹாய்யம்’ விநா கேநாபி தத்தத்கர்ம்மாணி கர்த்தும்’ ந ஸ²க்யந்தே|
3 “ഞാൻ താങ്കളോട് സത്യം സത്യമായി പറയട്ടെ: വീണ്ടും ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴിയുകയില്ല” യേശു പ്രതിവചിച്ചു.
ததா³ யீஸு²ருத்தரம்’ த³த்தவாந் தவாஹம்’ யதா²ர்த²தரம்’ வ்யாஹராமி புநர்ஜந்மநி ந ஸதி கோபி மாநவ ஈஸ்²வரஸ்ய ராஜ்யம்’ த்³ரஷ்டும்’ ந ஸ²க்நோதி|
4 “പ്രായമായശേഷം ഒരു മനുഷ്യൻ ജനിക്കുന്നത് എങ്ങനെ? രണ്ടാമതും മാതാവിന്റെ ഉദരത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമല്ലല്ലോ!” നിക്കോദേമൊസ് ചോദിച്ചു.
ததோ நிகதீ³ம: ப்ரத்யவோசத் மநுஜோ வ்ரு’த்³தோ⁴ பூ⁴த்வா கத²ம்’ ஜநிஷ்யதே? ஸ கிம்’ புந ர்மாத்ரு’ர்ஜட²ரம்’ ப்ரவிஸ்²ய ஜநிதும்’ ஸ²க்நோதி?
5 യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജനിച്ചില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ആർക്കും കഴിയുകയില്ല.
யீஸு²ரவாதீ³த்³ யதா²ர்த²தரம் அஹம்’ கத²யாமி மநுஜே தோயாத்மப்⁴யாம்’ புந ர்ந ஜாதே ஸ ஈஸ்²வரஸ்ய ராஜ்யம்’ ப்ரவேஷ்டும்’ ந ஸ²க்நோதி|
6 ഭൗതികജനനം ശാരീരികമായി സംഭവിക്കുന്നു; ആത്മികജനനം ആത്മാവിലൂടെ സംഭവിക്കുന്നു.
மாம்’ஸாத்³ யத் ஜாயதே தந் மாம்’ஸமேவ ததா²த்மநோ யோ ஜாயதே ஸ ஆத்மைவ|
7 ‘നിങ്ങൾ വീണ്ടും ജനിക്കണം,’ എന്നു ഞാൻ പറഞ്ഞതിൽ നീ ആശ്ചര്യപ്പെടേണ്ടതില്ല.
யுஷ்மாபி⁴: புந ர்ஜநிதவ்யம்’ மமைதஸ்யாம்’ கதா²யாம் ஆஸ்²சர்யம்’ மா மம்’ஸ்தா²: |
8 കാറ്റ് ഇഷ്ടമുള്ളേടത്തേക്കു വീശുന്നു. അതിന്റെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിച്ച ഏതൊരു വ്യക്തിയും അങ്ങനെതന്നെ.”
ஸதா³க³திர்யாம்’ தி³ஸ²மிச்ச²தி தஸ்யாமேவ தி³ஸி² வாதி, த்வம்’ தஸ்ய ஸ்வநம்’ ஸு²ணோஷி கிந்து ஸ குத ஆயாதி குத்ர யாதி வா கிமபி ந ஜாநாஸி தத்³வாத்³ ஆத்மந: ஸகாஸா²த் ஸர்வ்வேஷாம்’ மநுஜாநாம்’ ஜந்ம ப⁴வதி|
9 “ഇത് എങ്ങനെ സാധ്യമാകും?” നിക്കോദേമൊസ് ചോദിച്ചു.
ததா³ நிகதீ³ம: ப்ரு’ஷ்டவாந் ஏதத் கத²ம்’ ப⁴விதும்’ ஸ²க்நோதி?
10 അതിന് യേശു, “നീ ഇസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങൾ ഗ്രഹിക്കുന്നില്ലയോ?
யீஸு²: ப்ரத்யக்தவாந் த்வமிஸ்ராயேலோ கு³ருர்பூ⁴த்வாபி கிமேதாம்’ கதா²ம்’ ந வேத்ஸி?
11 സത്യം സത്യമായി ഞാൻ താങ്കളോട് പറയട്ടെ: ഞങ്ങൾ അറിയുന്നതിനെപ്പറ്റി സംസാരിക്കുകയും, കണ്ടിരിക്കുന്നതിനെപ്പറ്റി സാക്ഷ്യം പറയുകയും ചെയ്യുന്നു, എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല.
துப்⁴யம்’ யதா²ர்த²ம்’ கத²யாமி, வயம்’ யத்³ வித்³மஸ்தத்³ வச்ம: யம்’ச்ச பஸ்²யாமஸ்தஸ்யைவ ஸாக்ஷ்யம்’ த³த்³ம: கிந்து யுஷ்மாபி⁴ரஸ்மாகம்’ ஸாக்ஷித்வம்’ ந க்³ரு’ஹ்யதே|
12 ലൗകികകാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയകാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
ஏதஸ்ய ஸம்’ஸாரஸ்ய கதா²யாம்’ கதி²தாயாம்’ யதி³ யூயம்’ ந விஸ்²வஸித² தர்ஹி ஸ்வர்கீ³யாயாம்’ கதா²யாம்’ கத²ம்’ விஸ்²வஸிஷ்யத²?
13 സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന മനുഷ്യപുത്രൻ ഒഴികെ മറ്റാരും സ്വർഗത്തിൽ കയറിപ്പോയിട്ടില്ല.
ய: ஸ்வர்கே³(அ)ஸ்தி யம்’ ச ஸ்வர்கா³த்³ அவாரோஹத் தம்’ மாநவதநயம்’ விநா கோபி ஸ்வர்க³ம்’ நாரோஹத்|
14 മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്;
அபரஞ்ச மூஸா யதா² ப்ராந்தரே ஸர்பம்’ ப்ரோத்தா²பிதவாந் மநுஷ்யபுத்ரோ(அ)பி ததை²வோத்தா²பிதவ்ய: ;
15 അവനിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും നിത്യജീവൻ പ്രാപിക്കേണ്ടതിനു വേണ്ടിയാണിത്” എന്നു പറഞ്ഞു. (aiōnios g166)
தஸ்மாத்³ ய: கஸ்²சித் தஸ்மிந் விஸ்²வஸிஷ்யதி ஸோ(அ)விநாஸ்²ய: ஸந் அநந்தாயு: ப்ராப்ஸ்யதி| (aiōnios g166)
16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. (aiōnios g166)
ஈஸ்²வர இத்த²ம்’ ஜக³த³த³யத யத் ஸ்வமத்³விதீயம்’ தநயம்’ ப்ராத³தா³த் ததோ ய: கஸ்²சித் தஸ்மிந் விஸ்²வஸிஷ்யதி ஸோ(அ)விநாஸ்²ய: ஸந் அநந்தாயு: ப்ராப்ஸ்யதி| (aiōnios g166)
17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.
ஈஸ்²வரோ ஜக³தோ லோகாந் த³ண்ட³யிதும்’ ஸ்வபுத்ரம்’ ந ப்ரேஷ்ய தாந் பரித்ராதும்’ ப்ரேஷிதவாந்|
18 അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു.
அதஏவ ய: கஸ்²சித் தஸ்மிந் விஸ்²வஸிதி ஸ த³ண்டா³ர்ஹோ ந ப⁴வதி கிந்து ய: கஸ்²சித் தஸ்மிந் ந விஸ்²வஸிதி ஸ இதா³நீமேவ த³ண்டா³ர்ஹோ ப⁴வதி, யத: ஸ ஈஸ்²வரஸ்யாத்³விதீயபுத்ரஸ்ய நாமநி ப்ரத்யயம்’ ந கரோதி|
19 പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തി കാരണം അവർ പ്രകാശത്തിനു പകരം അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ് ശിക്ഷാവിധിക്ക് അടിസ്ഥാനം.
ஜக³தோ மத்⁴யே ஜ்யோதி: ப்ராகாஸ²த கிந்து மநுஷ்யாணாம்’ கர்ம்மணாம்’ த்³ரு’ஷ்டத்வாத் தே ஜ்யோதிஷோபி திமிரே ப்ரீயந்தே ஏததே³வ த³ண்ட³ஸ்ய காரணாம்’ ப⁴வதி|
20 തിന്മചെയ്യുന്ന ഏതൊരാളും പ്രകാശത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തികൾ പരസ്യമാകും എന്ന ഭയംനിമിത്തം പ്രകാശത്തിലേക്കു വരുന്നതുമില്ല.
ய: குகர்ம்ம கரோதி தஸ்யாசாரஸ்ய த்³ரு’ஷ்டத்வாத் ஸ ஜ்யோதிர்ரூ’தீயித்வா தந்நிகடம்’ நாயாதி;
21 എന്നാൽ സത്യമനുസരിച്ചു ജീവിക്കുന്നവർ, തങ്ങളുടെ പ്രവൃത്തി ദൈവംമുഖേനയാണ് ചെയ്തതെന്നു വെളിപ്പെടാൻ പ്രകാശത്തിലേക്കു വരുന്നു.
கிந்து ய: ஸத்கர்ம்ம கரோதி தஸ்ய ஸர்வ்வாணி கர்ம்மாணீஸ்²வரேண க்ரு’தாநீதி ஸதா² ப்ரகாஸ²தே தத³பி⁴ப்ராயேண ஸ ஜ்யோதிஷ: ஸந்நிதி⁴ம் ஆயாதி|
22 പിന്നീട് യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തെത്തി, അവരോടുകൂടെ അവിടെ താമസിച്ചു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.
தத: பரம் யீஸு²: ஸி²ஷ்யை: ஸார்த்³த⁴ம்’ யிஹூதீ³யதே³ஸ²ம்’ க³த்வா தத்ர ஸ்தி²த்வா மஜ்ஜயிதும் ஆரப⁴த|
23 യോഹന്നാൻ ശലേമിനടുത്തുള്ള ഐനോനിലും സ്നാനം കഴിപ്പിച്ചുപോന്നു; കാരണം അവിടെ വെള്ളം ധാരാളമുണ്ടായിരുന്നു. ജനങ്ങൾ സ്നാനം സ്വീകരിക്കാൻ വന്നുകൊണ്ടിരുന്നു.
ததா³ ஸா²லம் நக³ரஸ்ய ஸமீபஸ்தா²யிநி ஐநந் க்³ராமே ப³ஹுதரதோயஸ்தி²தேஸ்தத்ர யோஹந் அமஜ்ஜயத் ததா² ச லோகா ஆக³த்ய தேந மஜ்ஜிதா அப⁴வந்|
24 യോഹന്നാൻ തടവിലാകുന്നതിനുമുമ്പാണ് ഇതു നടന്നത്.
ததா³ யோஹந் காராயாம்’ ந ப³த்³த⁴: |
25 ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റി യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്ക് ഒരു യെഹൂദനുമായി തർക്കം ഉണ്ടായി.
அபரஞ்ச ஸா²சகர்ம்மணி யோஹாந: ஸி²ஷ்யை: ஸஹ யிஹூதீ³யலோகாநாம்’ விவாதே³ ஜாதே, தே யோஹந: ஸம்’ந்நிதி⁴ம்’ க³த்வாகத²யந்,
26 അവർ യോഹന്നാന്റെ അരികിൽ വന്ന് അദ്ദേഹത്തോട് “റബ്ബീ, യോർദാന്റെ അക്കരെ അങ്ങയോടുകൂടെ ഉണ്ടായിരുന്ന ആ മനുഷ്യൻ—അങ്ങു സാക്ഷ്യപ്പെടുത്തിയ ആൾ—സ്നാനം കഴിപ്പിച്ചുകൊണ്ടിരിക്കുന്നു: എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.” എന്നു പറഞ്ഞു.
ஹே கு³ரோ யர்த்³த³நநத்³யா: பாரே ப⁴வதா ஸார்த்³த⁴ம்’ ய ஆஸீத் யஸ்மிம்’ஸ்²ச ப⁴வாந் ஸாக்ஷ்யம்’ ப்ரத³தா³த் பஸ்²யது ஸோபி மஜ்ஜயதி ஸர்வ்வே தஸ்ய ஸமீபம்’ யாந்தி ச|
27 അതിനു മറുപടിയായി യോഹന്നാൻ: “സ്വർഗത്തിൽനിന്ന് നൽകാതെ യാതൊന്നും മനുഷ്യനു സ്വീകരിക്കാൻ കഴിയുകയില്ല.
ததா³ யோஹந் ப்ரத்யவோசத்³ ஈஸ்²வரேண ந த³த்தே கோபி மநுஜ: கிமபி ப்ராப்தும்’ ந ஸ²க்நோதி|
28 ‘ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനു മുൻഗാമിയായി അയയ്ക്കപ്പെട്ടവൻമാത്രമാണെന്നും,’ ഞാൻ പറഞ്ഞിട്ടുള്ളതിനു നിങ്ങൾ സാക്ഷികളാണല്ലോ.
அஹம்’ அபி⁴ஷிக்தோ ந ப⁴வாமி கிந்து தத³க்³ரே ப்ரேஷிதோஸ்மி யாமிமாம்’ கதா²ம்’ கதி²தவாநாஹம்’ தத்ர யூயம்’ ஸர்வ்வே ஸாக்ஷிண: ஸ்த²|
29 മണവാട്ടിയുള്ളവനാണ് മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ കൂടെ നിന്ന്, അവന്റെ സ്വരം കേട്ട് അത്യധികം ആഹ്ലാദിക്കുന്നു. ആ ആനന്ദമാണ് എനിക്കുള്ളത്; ഇപ്പോൾ അതു പൂർണമായിരിക്കുന്നു.
யோ ஜந: கந்யாம்’ லப⁴தே ஸ ஏவ வர: கிந்து வரஸ்ய ஸந்நிதௌ⁴ த³ண்டா³யமாநம்’ தஸ்ய யந்மித்ரம்’ தேந வரஸ்ய ஸ²ப்³தே³ ஸ்²ருதே(அ)தீவாஹ்லாத்³யதே மமாபி தத்³வத்³ ஆநந்த³ஸித்³தி⁴ர்ஜாதா|
30 അവിടത്തെ പ്രാമുഖ്യം വർധിച്ചുകൊണ്ടേയിരിക്കണം; എന്റെ പ്രാമുഖ്യമോ കുറഞ്ഞുകൊണ്ടിരിക്കണം.
தேந க்ரமஸோ² வர்த்³தி⁴தவ்யம்’ கிந்து மயா ஹ்ஸிதவ்யம்’|
31 “ഉന്നതത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു; ഭൂമിയിൽനിന്നുള്ളവനോ ഭൗമികനാകുന്നു; അയാൾ ഭൗമികമായതു സംസാരിക്കുന്നു. സ്വർഗത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു.
ய ஊர்த்⁴வாதா³க³ச்ச²த் ஸ ஸர்வ்வேஷாம்’ முக்²யோ யஸ்²ச ஸம்’ஸாராத்³ உத³பத்³யத ஸ ஸாம்’ஸாரிக: ஸம்’ஸாரீயாம்’ கதா²ஞ்ச கத²யதி யஸ்து ஸ்வர்கா³தா³க³ச்ச²த் ஸ ஸர்வ்வேஷாம்’ முக்²ய: |
32 താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്ക് അയാൾ സാക്ഷ്യംവഹിക്കുന്നു. എന്നാൽ അയാളുടെ സാക്ഷ്യം ആരും സ്വീകരിക്കുന്നതുമില്ല.
ஸ யத³பஸ்²யத³ஸ்²ரு’ணோச்ச தஸ்மிந்நேவ ஸாக்ஷ்யம்’ த³தா³தி ததா²பி ப்ராயஸ²: கஸ்²சித் தஸ்ய ஸாக்ஷ்யம்’ ந க்³ரு’ஹ்லாதி;
33 ആ സാക്ഷ്യം സ്വീകരിക്കുന്നവനോ ദൈവം സത്യവാൻ എന്നതു സ്ഥിരീകരിക്കുന്നു.
கிந்து யோ க்³ரு’ஹ்லாதி ஸ ஈஸ்²வரஸ்ய ஸத்யவாதி³த்வம்’ முத்³ராங்கி³தம்’ கரோதி|
34 കാരണം, ദൈവം അയച്ചിരിക്കുന്നവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവിടന്ന് ആത്മാവിനെ അളവില്ലാതെ നൽകുന്നല്ലോ.
ஈஸ்²வரேண ய: ப்ரேரித: ஸஏவ ஈஸ்²வரீயகதா²ம்’ கத²யதி யத ஈஸ்²வர ஆத்மாநம்’ தஸ்மை அபரிமிதம் அத³தா³த்|
35 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലതും അവന്റെ കൈയിൽ ഏൽപ്പിച്ചുമിരിക്കുന്നു.
பிதா புத்ரே ஸ்நேஹம்’ க்ரு’த்வா தஸ்ய ஹஸ்தே ஸர்வ்வாணி ஸமர்பிதவாந்|
36 പുത്രനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവരോ ജീവനെ കാണുകയില്ലെന്നുമാത്രമല്ല; ദൈവക്രോധം അവരുടെമേൽ നിലനിൽക്കുകയും ചെയ്യുന്നു.” (aiōnios g166)
ய: கஸ்²சித் புத்ரே விஸ்²வஸிதி ஸ ஏவாநந்தம் பரமாயு: ப்ராப்நோதி கிந்து ய: கஸ்²சித் புத்ரே ந விஸ்²வஸிதி ஸ பரமாயுஷோ த³ர்ஸ²நம்’ ந ப்ராப்நோதி கிந்த்வீஸ்²வரஸ்ய கோபபா⁴ஜநம்’ பூ⁴த்வா திஷ்ட²தி| (aiōnios g166)

< യോഹന്നാൻ 3 >