< യോഹന്നാൻ 2 >
1 മൂന്നാംദിവസം ഗലീലയിലെ കാനാ എന്നു പേരുള്ള ഗ്രാമത്തിൽ ഒരു വിവാഹം നടന്നു. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.
၁သုံး ရက်မြောက်သောနေ့ ၌ ဂါလိလဲ ပြည်ကာန မြို့တွင် မင်္ဂလာဆောင် ပွဲကိုခံ ကြစဉ်၊ ထို ပွဲ၌ယေရှု ၏ မယ်တော် ရှိ ၏။
2 യേശുവിനെയും ശിഷ്യന്മാരെയും ആ വിവാഹത്തിനു ക്ഷണിച്ചിരുന്നു.
၂ယေရှု နှင့် တပည့် တော်တို့ကိုလည်း ထိုပွဲ သို့ ခေါ်ပင့် ကြ၏။
3 വീഞ്ഞു തികയാതെവന്നപ്പോൾ യേശുവിന്റെ അമ്മ, “അവർക്കു വീഞ്ഞു തീർന്നുപോയി” എന്ന് യേശുവിനോടു പറഞ്ഞു.
၃စပျစ်ရည် ကုန် သောအခါ ၊ ယေရှု ၏မယ်တော် က၊ စပျစ်ရည် မ ရှိ ဟုကြားပြော ၏။
4 അതിന് യേശു, “സ്ത്രീയേ, നമുക്ക് ഇതിലെന്തു കാര്യം? എന്റെ സമയം ഇതുവരെയും വന്നിട്ടില്ല” എന്ന് പറഞ്ഞു.
၄ယေရှု ကလည်း ၊ အချင်းမိန်းမ ၊ သင် သည် ငါ နှင့် အဘယ်သို့ ဆိုင်သနည်း။ ငါ့ အချိန် မ ရောက် သေး ဟု မိန့် တော်မူ၏။
5 യേശുവിന്റെ അമ്മ വേലക്കാരോട്, “അദ്ദേഹം നിങ്ങളോട് എന്തു കൽപ്പിച്ചാലും അതു ചെയ്യുക” എന്നു പറഞ്ഞു.
၅မယ်တော် ကလည်း၊ သူ စေခိုင်း သမျှတို့ကိုပြု ကြလော့ဟု အစေခံ တို့အားဆို လေ၏။
6 അവിടെ യെഹൂദർ, ആചാരപരമായ ശുദ്ധീകരണത്തിനു വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്നതും നൂറ് ലിറ്ററോളം വെള്ളം കൊള്ളുന്നതുമായ ആറ് കൽഭരണികൾ ഉണ്ടായിരുന്നു.
၆ယုဒ ဘာသာအလျောက် စင်ကြယ် ခြင်းအဘို့ အလိုငှာ၊ ထို အရပ်၌ နှစ် တင်းသုံး တင်းခန့် ဝင်သော ကျောက် အိုး စရည်းခြောက် လုံး ထား လျက်ရှိ၏။
7 “ഈ ഭരണികളിൽ വെള്ളം നിറയ്ക്കുക” യേശു വേലക്കാരോടു കൽപ്പിച്ചു; അവർ ഭരണികളുടെ വക്കുവരെ വെള്ളം നിറച്ചു.
၇ယေရှု ကလည်း၊ ဤရေ အိုးတို့ကိုရေ ဖြည့် ကြ ဟု အစေခံ တို့အားမိန့် တော်မူလျှင်၊ ထိုသူ တို့သည် လျှံ မတတ်ဖြည့် ကြ၏။
8 തുടർന്ന് “ഇനി ഇതിൽനിന്ന് കുറച്ചു പകർന്ന് കലവറക്കാരന് കൊടുക്കുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അങ്ങനെ ചെയ്തു.
၈ယခု ခပ် ၍ ပွဲအုပ် ထံသို့သွင်း ကြလော့ဟု မိန့် တော်မူသည်အတိုင်း သွင်း ကြ၏။
9 കലവറക്കാരൻ, വീഞ്ഞായിത്തീർന്ന വെള്ളം രുചിച്ചുനോക്കി. അത് എവിടെനിന്നെന്ന് വേലക്കാർക്ക് അറിയാമായിരുന്നെങ്കിലും കലവറക്കാരന് അറിയില്ലായിരുന്നു. അയാൾ മണവാളനെ അരികിൽ വിളിച്ചുപറഞ്ഞു,
၉ပွဲအုပ် သည် စပျစ်ရည် ဖြစ် စေသောရေ ကို မြည်းစမ်း ၍ ၊ ထို ရေ ကို ခပ် သောအစေခံ တို့သည် စပျစ်ရည်ကို အဘယ်မှာ ရသည်ကိုသိ သော်လည်း ၊ ပွဲအုပ် သည် မ သိ သောကြောင့်၊ မင်္ဂလာဆောင် လုလင်အား အသံကို လွှင့် ၍၊
10 “എല്ലാവരും അതിഥികൾക്ക് ആദ്യം ഏറ്റവും നല്ലതരം വീഞ്ഞും, പിന്നീട്, അതിഥികൾ ആവശ്യത്തിലേറെ കുടിച്ചുകഴിഞ്ഞശേഷം, സാധാരണതരത്തിലുള്ള വീഞ്ഞും വിളമ്പുന്നു; എന്നാൽ, താങ്കൾ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷിച്ചുവെച്ചിരുന്നല്ലോ!”
၁၀အခြားသောသူ မည်သည်ကား ၊ ရှေးဦးစွာ ကောင်း သောစပျစ်ရည် ကို ထည့် ၍ ဝစွာသောက် ကြပြီးမှ ညံ့ သောစပျစ်ရည်ကိုထည့်လေ့ရှိ၏။ သင်မူကား၊ ကောင်း သောစပျစ်ရည် ကို ယခု တိုင်အောင် သိုထား ပြီဟုဆို ၏။
11 യേശു ഗലീലയിലെ കാനായിൽവെച്ച് അത്ഭുതചിഹ്നങ്ങളുടെ ആരംഭമായി ഇതു ചെയ്ത് തന്റെ മഹത്ത്വം വെളിപ്പെടുത്തി; അങ്ങനെ ശിഷ്യന്മാർ അദ്ദേഹത്തിൽ വിശ്വസിച്ചു.
၁၁ထိုသို့ ယေရှု သည် ရှေးဦးစွာ သော ဤ နိမိတ်လက္ခဏာကိုဂါလိလဲ ပြည်၊ ကာန မြို့၌ ပြ ၍ မိမိ ဘုန်း တော် ကိုထင်ရှား စေတော်မူ၏။ တပည့် တော်တို့သည်လည်း ယုံကြည် ကြ၏။
12 ഇതിനുശേഷം യേശു തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടെ, തടാകതീരത്തുള്ള കഫാർനഹൂം എന്ന പട്ടണത്തിലേക്ക് യാത്രയായി. എന്നാൽ, അവർ അവിടെ അധികനാൾ താമസിച്ചില്ല.
၁၂ထိုနောက် မယ်တော် မှစ၍ ညီ တော်၊ တပည့် တော်တို့နှင့်တကွ ၊ ကပေရနောင် မြို့သို့ ကြွ တော်မူ၏။ ထို မြို့မှာ ကြာမြင့် စွာမ နေ ဘဲ၊
13 യെഹൂദരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ട് യേശു ജെറുശലേമിലേക്കു യാത്രയായി.
၁၃ယုဒ ပသခါ ပွဲခံချိန် နီး သည်ရှိ သော်၊ ယေရုရှလင် မြို့သို့ ကြွ တော်မူ၏။
14 ദൈവാലയാങ്കണത്തിൽ ആടുമാടുകൾ, പ്രാവുകൾ എന്നിവ വിൽക്കുന്നവരെയും നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരെയും കണ്ടു.
၁၄ဗိမာန် တော်၌ သိုး ၊ နွား ၊ ချိုးငှက် ရောင်း သောသူ တို့ကို ၎င်း၊ ပွဲစား များထိုင် လျက်ရှိသည်ကို ၎င်း တွေ့ တော်မူလျှင်၊
15 അപ്പോൾ യേശു കയറുകൊണ്ട് ഒരു ചാട്ടവാർ ഉണ്ടാക്കി, ആടുമാടുകളുൾപ്പെടെ എല്ലാവരെയും ദൈവാലയാങ്കണത്തിൽനിന്ന് പുറത്താക്കി; നാണയവിനിമയക്കാരുടെ മേശകൾ മറിച്ചിട്ട് നാണയങ്ങൾ ചിതറിച്ചുകളഞ്ഞു.
၁၅ရိုက် စရာဘို့ ကြိုး သေးများကို ပြုပြင် ပြီးမှ၊ ထိုသူအပေါင်း တို့ကို၎င်း၊ သိုး ၊ နွား များကို၎င်း၊ ဗိမာန် တော်မှ နှင်ထုတ် တော်မူ၍ ၊ ပွဲစား တို့၏ ငွေ တင်ခုံ များကို တွန်းပစ် မှောက် ထားတော်မူ၏၊
16 പ്രാവുകളെ വിൽക്കുന്നവരോട് പറഞ്ഞു, “ഇവയെ ഇവിടെനിന്നു കൊണ്ടുപോകുക, എന്റെ പിതാവിന്റെ ഭവനത്തെ ഒരു ചന്തസ്ഥലമാക്കരുത്.”
၁၆ချိုးငှက် ရောင်း သောသူ တို့အားလည်း ၊ ဤ ဥစ္စာ ကို ယူသွား ကြ။ ငါ့ အဘ ၏ အိမ် တော်ကို ပွဲ တဲမ လုပ် ကြ နှင့် ဟု မိန့် တော်မူ၏။
17 അപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ, “അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്ത് ഓർത്തു.
၁၇ကိုယ်တော် ၏အိမ် တော်၌ စွဲလမ်း ပူပန်ခြင်းစိတ်သည် အကျွန်ုပ် ကိုးစား ပါ၏ဟူ၍ကျမ်းစာလာ သည်ကို၊ ထိုအခါတပည့် တော်တို့သည် မှတ်မိ ကြ၏။
18 യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട്, “ഇതെല്ലാം ചെയ്യാൻ താങ്കൾക്ക് അധികാരം ഉണ്ടെന്നതിന് ഒരു അത്ഭുതചിഹ്നം കാണിക്കുക.” എന്ന് ആവശ്യപ്പെട്ടു.
၁၈ယုဒ လူတို့ကလည်း ၊ သင်သည် ဤသို့ ပြု လျှင် အဘယ် နိမိတ် လက္ခဏာကို ငါ တို့အား ပြ မည်နည်းဟု ဆို ကြ၏။
19 “ഈ മന്ദിരം പൊളിക്കുക; മൂന്നുദിവസത്തിനകം ഞാൻ ഇതു പണിതുയർത്തും,” എന്ന് യേശു അവരോടു പറഞ്ഞു.
၁၉ယေရှု ကလည်း ၊ ဤ ဗိမာန် တော်ကို ဖြိုဖျက် ကြလော့။ သုံး ရက် အတွင်း တွင် ငါတည်ဆောက် မည် ဟု မိန့် တော်မူ၏။
20 യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട് ചോദിച്ചു, “ഈ മന്ദിരം പണിയുന്നതിനു നാൽപ്പത്താറു വർഷം വേണ്ടിവന്നു; താങ്കൾ അതു കേവലം മൂന്നുദിവസംകൊണ്ടു പണിയുമെന്നോ?”
၂၀ယုဒ လူတို့က၊ အနှစ် လေးဆယ် ခြောက် နှစ်ပတ်လုံးဤ ဗိမာန် တော်ကို တည်ဆောက် ကြ၏။ သင် မူကား ၊ သုံး ရက် တည်း နှင့် တည်ဆောက် မည်လောဟု ဆို ကြ၏။
21 എന്നാൽ, യേശു സ്വന്തം ശരീരം എന്ന മന്ദിരത്തെക്കുറിച്ചായിരുന്നു പറഞ്ഞത്.
၂၁ထိုသို့ မိန့် တော်မူရာ၌ မိမိ ကိုယ် တည်းဟူသောဗိမာန် ကိုအမှတ် ပြု၍မိန့်တော်မူ၏။
22 യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, അവിടന്നു പറഞ്ഞിരുന്ന ഈ കാര്യം ശിഷ്യന്മാർ ഓർത്തു. അങ്ങനെ അവർ തിരുവെഴുത്തും യേശുവിന്റെ വചനവും വിശ്വസിച്ചു.
၂၂ထိုကြောင့် သေ ခြင်းမှ ထမြောက် တော်မူသည် နောက်။ ထို စကား တော်ကို တပည့် တော်တို့သည် မှတ်မိ ကြသဖြင့်၊ ကျမ်းစာ ကို၎င်း ၊ ယေရှု ၏ နှုတ်ကပတ် တော်ကို၎င်း ယုံ ကြ၏။
23 യേശു പെസഹാപ്പെരുന്നാളിൽ ജെറുശലേമിൽ ആയിരുന്നപ്പോൾ അവിടന്ന് പ്രവർത്തിച്ച ചിഹ്നങ്ങൾ കണ്ട പലരും അവിടത്തെ നാമത്തിൽ വിശ്വസിച്ചു.
၂၃ပသခါ ပွဲ အတွင်း တွင် ယေရှုသည် ယေရုရှလင် မြို့၌ ရှိ ၍ ၊ ပြ တော်မူသော နိမိတ် လက္ခဏာတို့ကို များစွာ သောသူတို့သည် မြင် ရသဖြင့် ကိုယ်တော် ကို ယုံကြည် ခြင်းသို့ ရောက်ကြ၏။
24 എന്നാൽ, യേശുവിന് മനുഷ്യപ്രകൃതി നന്നായി അറിയാമായിരുന്നതുകൊണ്ട് അവരെ വിശ്വസിച്ചില്ല.
၂၄သို့သော်လည်း ယေရှု သည် ထိုသူ တို့၌ ကိုယ် ကိုအပ် တော်မ မူ။ အကြောင်းမူကား ၊ ခပ်သိမ်း သောသူတို့ကို သိ တော်မူ၏။
25 മനുഷ്യനിലുള്ളത് എന്തെന്നു ഗ്രഹിച്ചിരുന്നതിനാൽ മനുഷ്യനെക്കുറിച്ച് അദ്ദേഹത്തിന് ആരുടെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
၂၅လူ ၏အထဲ ၌ရှိ သမျှ ကို သိ တော်မူသောကြောင့် ၊ လူ ၏အကြောင်း ကို သက်သေခံ စေခြင်းငှာ အဘယ်သူ ကိုမျှအလို တော်မ ရှိ။