< യോഹന്നാൻ 15 >
1 “ഞാൻ ആകുന്നു യഥാർഥ മുന്തിരിവള്ളി, എന്റെ പിതാവ് കർഷകനും!
ਅਹੰ ਸਤ੍ਯਦ੍ਰਾਕ੍ਸ਼਼ਾਲਤਾਸ੍ਵਰੂਪੋ ਮਮ ਪਿਤਾ ਤੂਦ੍ਯਾਨਪਰਿਚਾਰਕਸ੍ਵਰੂਪਞ੍ਚ|
2 ഫലം കായ്ക്കാത്തതായി എന്നിലുള്ള ശാഖകളെല്ലാം അവിടന്നു മുറിച്ചുകളയുന്നു; കായ്ക്കുന്നവയാകട്ടെ, അധികം ഫലം കായ്ക്കേണ്ടതിനു വെട്ടിയൊരുക്കുന്നു.
ਮਮ ਯਾਸੁ ਸ਼ਾਖਾਸੁ ਫਲਾਨਿ ਨ ਭਵਨ੍ਤਿ ਤਾਃ ਸ ਛਿਨੱਤਿ ਤਥਾ ਫਲਵਤ੍ਯਃ ਸ਼ਾਖਾ ਯਥਾਧਿਕਫਲਾਨਿ ਫਲਨ੍ਤਿ ਤਦਰ੍ਥੰ ਤਾਃ ਪਰਿਸ਼਼੍ਕਰੋਤਿ|
3 ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങളാൽ നിങ്ങൾ ശുദ്ധിയുള്ളവരായിത്തീർന്നിരിക്കുന്നു.
ਇਦਾਨੀਂ ਮਯੋਕ੍ਤੋਪਦੇਸ਼ੇਨ ਯੂਯੰ ਪਰਿਸ਼਼੍ਕ੍ਰੁʼਤਾਃ|
4 എന്നിൽ വസിച്ചുകൊണ്ടിരിക്കുക, അങ്ങനെയെന്നാൽ ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ വസിക്കാത്ത കൊമ്പിനു ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ, എന്നിൽ വസിക്കാതെ നിങ്ങൾക്കും ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല.
ਅਤਃ ਕਾਰਣਾਤ੍ ਮਯਿ ਤਿਸ਼਼੍ਠਤ ਤੇਨਾਹਮਪਿ ਯੁਸ਼਼੍ਮਾਸੁ ਤਿਸ਼਼੍ਠਾਮਿ, ਯਤੋ ਹੇਤੋ ਰ੍ਦ੍ਰਾਕ੍ਸ਼਼ਾਲਤਾਯਾਮ੍ ਅਸੰਲਗ੍ਨਾ ਸ਼ਾਖਾ ਯਥਾ ਫਲਵਤੀ ਭਵਿਤੁੰ ਨ ਸ਼ਕ੍ਨੋਤਿ ਤਥਾ ਯੂਯਮਪਿ ਮੱਯਤਿਸ਼਼੍ਠਨ੍ਤਃ ਫਲਵਨ੍ਤੋ ਭਵਿਤੁੰ ਨ ਸ਼ਕ੍ਨੁਥ|
5 “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ അതിന്റെ ശാഖകളും ആകുന്നു. ഒരാൾ എന്നിലും ഞാൻ അയാളിലും വസിക്കുന്നു എങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും; എന്നെക്കൂടാതെ നിങ്ങൾക്ക് യാതൊന്നും ചെയ്യാൻ കഴിയുകയില്ല.
ਅਹੰ ਦ੍ਰਾਕ੍ਸ਼਼ਾਲਤਾਸ੍ਵਰੂਪੋ ਯੂਯਞ੍ਚ ਸ਼ਾਖਾਸ੍ਵਰੂਪੋਃ; ਯੋ ਜਨੋ ਮਯਿ ਤਿਸ਼਼੍ਠਤਿ ਯਤ੍ਰ ਚਾਹੰ ਤਿਸ਼਼੍ਠਾਮਿ, ਸ ਪ੍ਰਚੂਰਫਲੈਃ ਫਲਵਾਨ੍ ਭਵਤਿ, ਕਿਨ੍ਤੁ ਮਾਂ ਵਿਨਾ ਯੂਯੰ ਕਿਮਪਿ ਕਰ੍ੱਤੁੰ ਨ ਸ਼ਕ੍ਨੁਥ|
6 നിങ്ങൾ എന്നിൽ വസിച്ചുകൊണ്ടിരുന്നില്ലെങ്കിൽ പുറത്തെറിഞ്ഞുകളയപ്പെട്ട ഒരു കൊമ്പുപോലെ ഉണങ്ങിപ്പോകും. അങ്ങനെയുള്ളവ മനുഷ്യർ പെറുക്കിയെടുത്തു തീയിലിട്ടു കത്തിച്ചുകളയും.
ਯਃ ਕਸ਼੍ਚਿਨ੍ ਮਯਿ ਨ ਤਿਸ਼਼੍ਠਤਿ ਸ ਸ਼ੁਸ਼਼੍ਕਸ਼ਾਖੇਵ ਬਹਿ ਰ੍ਨਿਕ੍ਸ਼਼ਿਪ੍ਯਤੇ ਲੋਕਾਸ਼੍ਚ ਤਾ ਆਹ੍ਰੁʼਤ੍ਯ ਵਹ੍ਨੌ ਨਿਕ੍ਸ਼਼ਿਪ੍ਯ ਦਾਹਯਨ੍ਤਿ|
7 നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും.
ਯਦਿ ਯੂਯੰ ਮਯਿ ਤਿਸ਼਼੍ਠਥ ਮਮ ਕਥਾ ਚ ਯੁਸ਼਼੍ਮਾਸੁ ਤਿਸ਼਼੍ਠਤਿ ਤਰ੍ਹਿ ਯਦ੍ ਵਾਞ੍ਛਿਤ੍ਵਾ ਯਾਚਿਸ਼਼੍ਯਧ੍ਵੇ ਯੁਸ਼਼੍ਮਾਕੰ ਤਦੇਵ ਸਫਲੰ ਭਵਿਸ਼਼੍ਯਤਿ|
8 ധാരാളം ഫലം കായ്ക്കുന്നതിനാൽ നിങ്ങൾ എന്റെ ശിഷ്യർ എന്നു വ്യക്തമാകും, അതിലൂടെ എന്റെ പിതാവു മഹത്ത്വപ്പെടുകയും ചെയ്യും.
ਯਦਿ ਯੂਯੰ ਪ੍ਰਚੂਰਫਲਵਨ੍ਤੋ ਭਵਥ ਤਰ੍ਹਿ ਤਦ੍ਵਾਰਾ ਮਮ ਪਿਤੁ ਰ੍ਮਹਿਮਾ ਪ੍ਰਕਾਸ਼ਿਸ਼਼੍ਯਤੇ ਤਥਾ ਯੂਯੰ ਮਮ ਸ਼ਿਸ਼਼੍ਯਾ ਇਤਿ ਪਰਿਕ੍ਸ਼਼ਾਯਿਸ਼਼੍ਯਧ੍ਵੇ|
9 “പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിക്കുക.
ਪਿਤਾ ਯਥਾ ਮਯਿ ਪ੍ਰੀਤਵਾਨ੍ ਅਹਮਪਿ ਯੁਸ਼਼੍ਮਾਸੁ ਤਥਾ ਪ੍ਰੀਤਵਾਨ੍ ਅਤੋ ਹੇਤੋ ਰ੍ਯੂਯੰ ਨਿਰਨ੍ਤਰੰ ਮਮ ਪ੍ਰੇਮਪਾਤ੍ਰਾਣਿ ਭੂਤ੍ਵਾ ਤਿਸ਼਼੍ਠਤ|
10 ഞാൻ എന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിച്ച് അവിടത്തെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങളും എന്റെ കൽപ്പനകൾ അനുസരിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.
ਅਹੰ ਯਥਾ ਪਿਤੁਰਾਜ੍ਞਾ ਗ੍ਰੁʼਹੀਤ੍ਵਾ ਤਸ੍ਯ ਪ੍ਰੇਮਭਾਜਨੰ ਤਿਸ਼਼੍ਠਾਮਿ ਤਥੈਵ ਯੂਯਮਪਿ ਯਦਿ ਮਮਾਜ੍ਞਾ ਗੁਹ੍ਲੀਥ ਤਰ੍ਹਿ ਮਮ ਪ੍ਰੇਮਭਾਜਨਾਨਿ ਸ੍ਥਾਸ੍ਯਥ|
11 എന്റെ ആനന്ദം നിങ്ങളിൽ ആയിരിക്കാനും അങ്ങനെ നിങ്ങളുടെ ആനന്ദം പൂർണമാകാനുമാണ് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചത്.
ਯੁਸ਼਼੍ਮੰਨਿਮਿੱਤੰ ਮਮ ਯ ਆਹ੍ਲਾਦਃ ਸ ਯਥਾ ਚਿਰੰ ਤਿਸ਼਼੍ਠਤਿ ਯੁਸ਼਼੍ਮਾਕਮ੍ ਆਨਨ੍ਦਸ਼੍ਚ ਯਥਾ ਪੂਰ੍ੱਯਤੇ ਤਦਰ੍ਥੰ ਯੁਸ਼਼੍ਮਭ੍ਯਮ੍ ਏਤਾਃ ਕਥਾ ਅਤ੍ਰਕਥਮ੍|
12 ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നതാണ് എന്റെ കൽപ്പന.
ਅਹੰ ਯੁਸ਼਼੍ਮਾਸੁ ਯਥਾ ਪ੍ਰੀਯੇ ਯੂਯਮਪਿ ਪਰਸ੍ਪਰੰ ਤਥਾ ਪ੍ਰੀਯਧ੍ਵਮ੍ ਏਸ਼਼ਾ ਮਮਾਜ੍ਞਾ|
13 സ്നേഹിതർക്കുവേണ്ടി സ്വജീവനെ അർപ്പിക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല.
ਮਿਤ੍ਰਾਣਾਂ ਕਾਰਣਾਤ੍ ਸ੍ਵਪ੍ਰਾਣਦਾਨਪਰ੍ੱਯਨ੍ਤੰ ਯਤ੍ ਪ੍ਰੇਮ ਤਸ੍ਮਾਨ੍ ਮਹਾਪ੍ਰੇਮ ਕਸ੍ਯਾਪਿ ਨਾਸ੍ਤਿ|
14 ഞാൻ കൽപ്പിക്കുന്നത് അനുസരിച്ചാൽ നിങ്ങൾ എന്റെ സ്നേഹിതരാണ്.
ਅਹੰ ਯਦ੍ਯਦ੍ ਆਦਿਸ਼ਾਮਿ ਤੱਤਦੇਵ ਯਦਿ ਯੂਯਮ੍ ਆਚਰਤ ਤਰ੍ਹਿ ਯੂਯਮੇਵ ਮਮ ਮਿਤ੍ਰਾਣਿ|
15 ഇനിമേലാൽ ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുന്നില്ല. യജമാനന്റെ എല്ലാ പ്രവൃത്തികളും ദാസൻ അറിയുന്നില്ലല്ലോ. ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു, കാരണം ഞാൻ എന്റെ പിതാവിൽനിന്ന് കേട്ടതെല്ലാംതന്നെ നിങ്ങളെ അറിയിച്ചിരിക്കുന്നു.
ਅਦ੍ਯਾਰਭ੍ਯ ਯੁਸ਼਼੍ਮਾਨ੍ ਦਾਸਾਨ੍ ਨ ਵਦਿਸ਼਼੍ਯਾਮਿ ਯਤ੍ ਪ੍ਰਭੁ ਰ੍ਯਤ੍ ਕਰੋਤਿ ਦਾਸਸ੍ਤਦ੍ ਨ ਜਾਨਾਤਿ; ਕਿਨ੍ਤੁ ਪਿਤੁਃ ਸਮੀਪੇ ਯਦ੍ਯਦ੍ ਅਸ਼੍ਰੁʼਣਵੰ ਤਤ੍ ਸਰ੍ੱਵੰ ਯੂਸ਼਼੍ਮਾਨ੍ ਅਜ੍ਞਾਪਯਮ੍ ਤਤ੍ਕਾਰਣਾਦ੍ ਯੁਸ਼਼੍ਮਾਨ੍ ਮਿਤ੍ਰਾਣਿ ਪ੍ਰੋਕ੍ਤਵਾਨ੍|
16 നിങ്ങൾ എന്നെ തെരഞ്ഞെടുത്തതല്ല, ഞാനാണ് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ പോയി ഫലം കായ്ക്കുന്നതിന്, നിലനിൽക്കുന്ന ഫലം കായ്ക്കേണ്ടതിനു തന്നെ, ഞാൻ നിങ്ങളെ നിയമിച്ചുമിരിക്കുന്നു. നിങ്ങൾ എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും.
ਯੂਯੰ ਮਾਂ ਰੋਚਿਤਵਨ੍ਤ ਇਤਿ ਨ, ਕਿਨ੍ਤ੍ਵਹਮੇਵ ਯੁਸ਼਼੍ਮਾਨ੍ ਰੋਚਿਤਵਾਨ੍ ਯੂਯੰ ਗਤ੍ਵਾ ਯਥਾ ਫਲਾਨ੍ਯੁਤ੍ਪਾਦਯਥ ਤਾਨਿ ਫਲਾਨਿ ਚਾਕ੍ਸ਼਼ਯਾਣਿ ਭਵਨ੍ਤਿ, ਤਦਰ੍ਥੰ ਯੁਸ਼਼੍ਮਾਨ੍ ਨ੍ਯਜੁਨਜੰ ਤਸ੍ਮਾਨ੍ ਮਮ ਨਾਮ ਪ੍ਰੋਚ੍ਯ ਪਿਤਰੰ ਯਤ੍ ਕਿਞ੍ਚਿਦ੍ ਯਾਚਿਸ਼਼੍ਯਧ੍ਵੇ ਤਦੇਵ ਸ ਯੁਸ਼਼੍ਮਭ੍ਯੰ ਦਾਸ੍ਯਤਿ|
17 നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നതാണ് എന്റെ കൽപ്പന.
ਯੂਯੰ ਪਰਸ੍ਪਰੰ ਪ੍ਰੀਯਧ੍ਵਮ੍ ਅਹਮ੍ ਇਤ੍ਯਾਜ੍ਞਾਪਯਾਮਿ|
18 “ഈ ലോകജനത നിങ്ങളെ വെറുക്കുന്നെങ്കിൽ അത് നിങ്ങൾക്കുമുമ്പേ എന്നെയും വെറുക്കുന്നു എന്ന് ഓർക്കുക.
ਜਗਤੋ ਲੋਕੈ ਰ੍ਯੁਸ਼਼੍ਮਾਸੁ ਰੁʼਤੀਯਿਤੇਸ਼਼ੁ ਤੇ ਪੂਰ੍ੱਵੰ ਮਾਮੇਵਾਰ੍ੱਤੀਯਨ੍ਤ ਇਤਿ ਯੂਯੰ ਜਾਨੀਥ|
19 നിങ്ങൾ ഈ ലോകത്തിന്റെ സ്വന്തം ആയിരുന്നെങ്കിൽ ലോകം നിങ്ങളെ സ്വന്തമെന്നു കരുതി സ്നേഹിക്കുമായിരുന്നു. എന്നാൽ നിങ്ങൾ ഇനിമേൽ ഈ ലോകത്തിന്റെ സ്വന്തമല്ല, കാരണം ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടാണ് ലോകം നിങ്ങളെ വെറുക്കുന്നത്.
ਯਦਿ ਯੂਯੰ ਜਗਤੋ ਲੋਕਾ ਅਭਵਿਸ਼਼੍ਯਤ ਤਰ੍ਹਿ ਜਗਤੋ ਲੋਕਾ ਯੁਸ਼਼੍ਮਾਨ੍ ਆਤ੍ਮੀਯਾਨ੍ ਬੁੱਧ੍ਵਾਪ੍ਰੇਸ਼਼੍ਯਨ੍ਤ; ਕਿਨ੍ਤੁ ਯੂਯੰ ਜਗਤੋ ਲੋਕਾ ਨ ਭਵਥ, ਅਹੰ ਯੁਸ਼਼੍ਮਾਨ੍ ਅਸ੍ਮਾੱਜਗਤੋ(ਅ)ਰੋਚਯਮ੍ ਏਤਸ੍ਮਾਤ੍ ਕਾਰਣਾੱਜਗਤੋ ਲੋਕਾ ਯੁਸ਼਼੍ਮਾਨ੍ ਰੁʼਤੀਯਨ੍ਤੇ|
20 ‘ദാസൻ യജമാനനെക്കാൾ വലിയവനല്ല,’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് ഓർത്തുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും; അവർ എന്റെ ഉപദേശം അനുസരിച്ചിരുന്നെങ്കിൽ നിങ്ങളുടേതും അനുസരിക്കുമായിരുന്നു.
ਦਾਸਃ ਪ੍ਰਭੋ ਰ੍ਮਹਾਨ੍ ਨ ਭਵਤਿ ਮਮੈਤਤ੍ ਪੂਰ੍ੱਵੀਯੰ ਵਾਕ੍ਯੰ ਸ੍ਮਰਤ; ਤੇ ਯਦਿ ਮਾਮੇਵਾਤਾਡਯਨ੍ ਤਰ੍ਹਿ ਯੁਸ਼਼੍ਮਾਨਪਿ ਤਾਡਯਿਸ਼਼੍ਯਨ੍ਤਿ, ਯਦਿ ਮਮ ਵਾਕ੍ਯੰ ਗ੍ਰੁʼਹ੍ਲਨ੍ਤਿ ਤਰ੍ਹਿ ਯੁਸ਼਼੍ਮਾਕਮਪਿ ਵਾਕ੍ਯੰ ਗ੍ਰਹੀਸ਼਼੍ਯਨ੍ਤਿ|
21 എന്നെ അയച്ച പിതാവിനെ അവർ അറിയാത്തതുകൊണ്ട്, ഇങ്ങനെയൊക്കെ എന്റെ നാമംനിമിത്തം നിങ്ങളെ ഉപദ്രവിക്കും.
ਕਿਨ੍ਤੁ ਤੇ ਮਮ ਨਾਮਕਾਰਣਾਦ੍ ਯੁਸ਼਼੍ਮਾਨ੍ ਪ੍ਰਤਿ ਤਾਦ੍ਰੁʼਸ਼ੰ ਵ੍ਯਵਹਰਿਸ਼਼੍ਯਨ੍ਤਿ ਯਤੋ ਯੋ ਮਾਂ ਪ੍ਰੇਰਿਤਵਾਨ੍ ਤੰ ਤੇ ਨ ਜਾਨਨ੍ਤਿ|
22 ഞാൻ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ പാപത്തിന് ഒഴികഴിവു പറയാനാവില്ല.
ਤੇਸ਼਼ਾਂ ਸੰਨਿਧਿਮ੍ ਆਗਤ੍ਯ ਯਦ੍ਯਹੰ ਨਾਕਥਯਿਸ਼਼੍ਯੰ ਤਰ੍ਹਿ ਤੇਸ਼਼ਾਂ ਪਾਪੰ ਨਾਭਵਿਸ਼਼੍ਯਤ੍ ਕਿਨ੍ਤ੍ਵਧੁਨਾ ਤੇਸ਼਼ਾਂ ਪਾਪਮਾੱਛਾਦਯਿਤੁਮ੍ ਉਪਾਯੋ ਨਾਸ੍ਤਿ|
23 എന്നെ വെറുക്കുന്നയാൾ എന്റെ പിതാവിനെയും വെറുക്കുന്നു.
ਯੋ ਜਨੋ ਮਾਮ੍ ਰੁʼਤੀਯਤੇ ਸ ਮਮ ਪਿਤਰਮਪਿ ਰੁʼਤੀਯਤੇ|
24 മറ്റാരും ചെയ്തിട്ടില്ലാത്തതരം അത്ഭുതപ്രവൃത്തികൾ ഞാൻ അവരുടെമധ്യത്തിൽ ചെയ്തിട്ടില്ലായിരുന്നെങ്കിൽ അവർ കുറ്റക്കാരാകുകയില്ലായിരുന്നു. എന്നാൽ, അവർ ഈ പ്രവൃത്തികൾ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും വെറുത്തിരിക്കുന്നു.
ਯਾਦ੍ਰੁʼਸ਼ਾਨਿ ਕਰ੍ੰਮਾਣਿ ਕੇਨਾਪਿ ਕਦਾਪਿ ਨਾਕ੍ਰਿਯਨ੍ਤ ਤਾਦ੍ਰੁʼਸ਼ਾਨਿ ਕਰ੍ੰਮਾਣਿ ਯਦਿ ਤੇਸ਼਼ਾਂ ਸਾਕ੍ਸ਼਼ਾਦ੍ ਅਹੰ ਨਾਕਰਿਸ਼਼੍ਯੰ ਤਰ੍ਹਿ ਤੇਸ਼਼ਾਂ ਪਾਪੰ ਨਾਭਵਿਸ਼਼੍ਯਤ੍ ਕਿਨ੍ਤ੍ਵਧੁਨਾ ਤੇ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾਪਿ ਮਾਂ ਮਮ ਪਿਤਰਞ੍ਚਾਰ੍ੱਤੀਯਨ੍ਤ|
25 ‘കാരണംകൂടാതെ അവർ എന്നെ വെറുത്തു,’ എന്ന് ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വചനം നിവൃത്തിയാകാനാണ് ഇതു സംഭവിച്ചത്.
ਤਸ੍ਮਾਤ੍ ਤੇ(ਅ)ਕਾਰਣੰ ਮਾਮ੍ ਰੁʼਤੀਯਨ੍ਤੇ ਯਦੇਤਦ੍ ਵਚਨੰ ਤੇਸ਼਼ਾਂ ਸ਼ਾਸ੍ਤ੍ਰੇ ਲਿਖਿਤਮਾਸ੍ਤੇ ਤਤ੍ ਸਫਲਮ੍ ਅਭਵਤ੍|
26 “പിതാവിൽനിന്ന് പുറപ്പെടുന്ന സത്യത്തിന്റെ ആത്മാവ് എന്ന ആശ്വാസദായകനെ ഞാൻ പിതാവിന്റെ അടുക്കൽനിന്ന് നിങ്ങളുടെ അടുത്തേക്കയയ്ക്കും. ആ ആത്മാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംപറയും.
ਕਿਨ੍ਤੁ ਪਿਤੁ ਰ੍ਨਿਰ੍ਗਤੰ ਯੰ ਸਹਾਯਮਰ੍ਥਾਤ੍ ਸਤ੍ਯਮਯਮ੍ ਆਤ੍ਮਾਨੰ ਪਿਤੁਃ ਸਮੀਪਾਦ੍ ਯੁਸ਼਼੍ਮਾਕੰ ਸਮੀਪੇ ਪ੍ਰੇਸ਼਼ਯਿਸ਼਼੍ਯਾਮਿ ਸ ਆਗਤ੍ਯ ਮਯਿ ਪ੍ਰਮਾਣੰ ਦਾਸ੍ਯਤਿ|
27 നിങ്ങളും ആരംഭംമുതൽ എന്നോടുകൂടെ ആയിരുന്നതുകൊണ്ട് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കേണ്ടതാണ്.
ਯੂਯੰ ਪ੍ਰਥਮਮਾਰਭ੍ਯ ਮਯਾ ਸਾਰ੍ੱਧੰ ਤਿਸ਼਼੍ਠਥ ਤਸ੍ਮਾੱਧੇਤੋ ਰ੍ਯੂਯਮਪਿ ਪ੍ਰਮਾਣੰ ਦਾਸ੍ਯਥ|