< യോഹന്നാൻ 13 >

1 പെസഹാപ്പെരുന്നാളിനു തൊട്ടുമുമ്പുള്ള സമയം: ഈ ലോകംവിട്ടു പിതാവിന്റെ അടുത്തേക്കു തനിക്ക് പോകാനുള്ള സമയം വന്നെത്തിയെന്ന് യേശു മനസ്സിലാക്കി. ഈ ലോകത്തിൽ തനിക്കുള്ളവരെ എപ്പോഴും സ്നേഹിച്ച കർത്താവ് അവസാനംവരെയും അവരെ സ്നേഹിച്ചു.
ଅନେଲାୟ୍‌ପୁରନ୍‌ ଆ ଆମ୍ମୁଙ୍‌ ଡିନ୍ନା କେନ୍‌ଆତେ ଡେଏନ୍‌ । କେନ୍‌ ଆ ପୁର୍ତି ଅମ୍‌ରେଙ୍‌ଡାଲେ ଆପେୟ୍‌ ଇସ୍ୱରନ୍‌ ଆମଙ୍‌ ଜନିରନ୍‌ ଆସନ୍‌ ଡିନ୍ନାନ୍‌ ଅଡ଼ୋଲାୟ୍‌ ଗାମ୍‌ଲେ ଜିସୁନ୍‌ ଜନାଏନ୍‌ । ଆନିନ୍‌ ପୁର୍ତିଲୋଙନ୍‌ ଆଡ୍ରକୋଲନ୍‌ ଆଡିଡ୍‌ ଅଙ୍ଗା କୁଲମ୍‌ଜିଆଡଙ୍‌ ଆନିନ୍‌ ଡିତାନ୍‌ ଡୁଙ୍‌ୟମେଞ୍ଜି, ଆମଙଞ୍ଜି ଆନିନ୍‌ ଅନଞିଡ୍‌ ଡନୁଙ୍‌ୟମନ୍‌ ଅବ୍‌ତୁଜେଞ୍ଜି ।
2 അപ്പോൾ അത്താഴത്തിന്റെ സമയമായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കാൻ, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് നേരത്തേതന്നെ ഹൃദയത്തിൽ പിശാച് പ്രേരണ ചെലുത്തിയിരുന്നു.
ତିଆଡିନ୍ନା ଜିସୁନ୍‌ ଡ ଆ ଞଙ୍‌ନେମରଞ୍ଜି ତଗଲ୍‌ ଗାଗାନେନ୍‌ ତଙ୍କୁମେଞ୍ଜି । ଜିସୁନ୍‌ଆଡଙ୍‌ ବନେରାମରଞ୍ଜି ଆସିଲୋଙ୍‌ ସନୋରୋପ୍ପାୟନ୍‌ ଆସନ୍‌ ସିମନନ୍‌ ଆ ଡାଙ୍ଗଡ଼ାଅନ୍‌ ଇସ୍କାରିତ ଜିଉଦାନ୍‌ ଆ ଉଗର୍‌ଲୋଙ୍‌ ସନୁମନ୍‌ ଗନେନ୍‌ ।
3 പിതാവു സകലകാര്യങ്ങളും തന്റെ അധികാരത്തിൽ തന്നിരിക്കുന്നെന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുത്തേക്കുതന്നെ മടങ്ങുകയാണെന്നും യേശു അറിഞ്ഞിരുന്നു.
ତିଆଡିଡ୍‌ ଆପେୟନ୍‌, ଜିସୁନ୍‌ ଆସିଲୋଙ୍‌ ଅଡ଼୍‌କୋନ୍‌ ଆ ବୋର୍ସା ସୋରୋପ୍ପାୟେନ୍‌ ଆରି ଆନିନ୍‌ ଇସ୍ୱରନ୍‌ ଆମଙ୍‌ ସିଲଡ୍‌ ଜିର୍ରାୟ୍‌, ଆରି ଆନିନ୍‌ ଇସ୍ୱରନ୍‌ ଆମଙ୍‌ ଜିର୍ତେ, ଗାମ୍‌ଲେ ଆନିନ୍‌ ଜନାଏନ୍‌ ।
4 യേശു ഭക്ഷണമേശയിൽനിന്ന് എഴുന്നേറ്റ്, പുറങ്കുപ്പായം ഊരിമാറ്റിയിട്ട് ഒരു തൂവാല അവിടത്തെ അരയിൽ ചുറ്റി.
ତିଆସନ୍‌ ଆନିନ୍‌ ଗରାଗାନେଲୋଙନ୍‌ ସିଲଡ୍‌ ଡୋଲନ୍‌ ଆ ଅଙ୍ଗିନ୍‌ ଉୟ୍‌ଲନ୍‌ ଅବୟ୍‌ ଟାବାଲନ୍‌ ପାଙ୍‌ଲେ ଆ କୁଣ୍ଡୁବ୍‌ଲୋଙନ୍‌ ରେଡ୍ଡୁବ୍‌ଲନ୍‌ ।
5 പിന്നീട് ഒരു പാത്രത്തിൽ വെള്ളം എടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുവർത്താനും തുടങ്ങി.
ସିଲଡ୍‌ଲ୍ଲନ୍‌ ଆନିନ୍‌ ଅରାସିନେ ସିମ୍ମାଲୋଙନ୍‌ ଡାଆନ୍‌ ଲାଏନ୍‌, କି ଞଙ୍‌ନେମରଞ୍ଜିଆଡଙ୍‌ ଅବ୍ବାଜଙ୍‌ଡାଲେ ଆ କୁଣ୍ଡୁବ୍‌ଲୋଙନ୍‌ ଆଜିବାଡନ୍‌ ଆ ଟାବାଲ୍‌ ବାତ୍ତେ ଗଗଡେଞ୍ଜି ।
6 ശിമോൻ പത്രോസിന്റെ അടുത്തെത്തിയപ്പോൾ അയാൾ, “കർത്താവേ, എന്റെ പാദങ്ങൾ അങ്ങ് കഴുകുന്നോ?” എന്നു ചോദിച്ചു.
ଆନିନ୍‌ ଏତ୍ତେଲେ ଅବ୍ବାଜଙ୍‌ଲେ ସିମନ୍‌ ପିତ୍ରନ୍‌ ଆମଙ୍‌ ଜିର୍ରାୟ୍‌, ସିମନନ୍‌ ଆନିନ୍‌ଆଡଙ୍‌ ବରେନ୍‌, “ପ୍ରବୁ ଆମନ୍‌ ପଙ୍‌ ଞେନ୍‌ ଅବ୍ବାଜଙ୍‌ତିଁୟ୍‌?”
7 യേശു ഉത്തരം പറഞ്ഞു: “ഞാൻ ചെയ്യുന്നതിന്റെ സാരം ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ, പിന്നീടു ഗ്രഹിക്കും.”
ଜିସୁନ୍‌ ଆନିନ୍‌ଆଡଙ୍‌ ଜାଲଙେନ୍‌, “ଞେନ୍‌ ଅଙ୍ଗାତେ ଲୁମ୍‌ତାୟ୍‌, ତିଆତେ ଆମନ୍‌ ନମି ଅଃଜ୍ଜନାଏ, ବନ୍‌ଡ ତିକ୍କି ଜନାତମ୍‌ ।”
8 “അരുത് കർത്താവേ, അങ്ങ് ഒരിക്കലും എന്റെ പാദങ്ങൾ കഴുകാൻ പാടില്ല,” പത്രോസ് പറഞ്ഞു. “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല,” യേശു പറഞ്ഞു. (aiōn g165)
ପିତ୍ରନ୍‌ ଆନିନ୍‌ଆଡଙ୍‌ ବରେନ୍‌, “ଇଜ୍ଜା, ଆମନ୍‌ ତାଲ୍‌ଜଙ୍‌ଞେନ୍‌ ଅବ୍ବାଜଙ୍‌ଡଙିଁୟ୍‌ ।” ଜିସୁନ୍‌ ଆନିନ୍‌ଆଡଙ୍‌ ଜାଲଙେନ୍‌, “ଞେନ୍‌ ତାଲ୍‌ଜଙ୍‌ନମ୍‌ ଅଃନ୍ନବ୍‌ବ୍ବାଜଙ୍‌ଲମ୍‌ ଡେନ୍‌, ଏତ୍ତେଲ୍‌ଡେନ୍‌ ଆମନ୍‌ ଞଙ୍‌ନେମର୍‌ଞେନ୍‌ ତଡ୍‌ ।” (aiōn g165)
9 അപ്പോൾ ശിമോൻ പത്രോസ്, “അങ്ങനെയെങ്കിൽ കർത്താവേ, എന്റെ പാദങ്ങൾമാത്രമല്ല, കൈകളും തലയുംകൂടെ കഴുകിയാലും” എന്നു പറഞ്ഞു.
ସିମନ୍‌ ପିତ୍ରନ୍‌ ଆନିନ୍‌ଆଡଙ୍‌ ଜାଲଙେନ୍‌, “ପ୍ରବୁ ଏତ୍ତେଲ୍‌ଡେନ୍‌ ତାଲ୍‌ଜଙ୍‌ଞେନ୍‌ ତୁମ୍‌ ତଡ୍‌, ଅବ୍‌ନାସିଇଁୟ୍‌ ଆରି ଅବ୍‌ଗଡ୍ଡାଇଁୟ୍‌ ।”
10 അതിന് യേശു, “കുളിച്ചിരിക്കുന്നവന് പാദങ്ങൾമാത്രം കഴുകിയാൽമതി; അവന്റെ ശേഷം ശരീരം ശുദ്ധമാണ്. നിങ്ങൾ ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരും അല്ലതാനും” എന്നു മറുപടി പറഞ്ഞു.
ଜିସୁନ୍‌ ଆନିନ୍‌ଆଡଙ୍‌ ଜାଲଙେନ୍‌, “ଆନା ଆଉମ୍ମାନେ, ଆନିନ୍‌ଆଡଙ୍‌ ଆ ତାଲ୍‌ଜଙନ୍‌ ତୁମ୍‌ ଅବ୍ବାଜଙ୍‌ତବୋ, ଆରି ଇନ୍ନିଙ୍‌ ଗନିୟ୍‌ଡାନ୍‌ ସନାୟ୍‌ସାୟ୍‌ ତଡ୍‌, ଆନିନ୍‌ ଆଜାଡ଼ିଡମ୍‌ ମଡ଼ିର୍‌; ଆମ୍ୱେଞ୍ଜି ଆମଡ଼ିର୍‌ଜି, ବନ୍‌ଡ ଅଡ଼୍‌କୋନ୍‌ବେନ୍‌ ତଡ୍‌ ।”
11 തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നത് ആരെന്ന് അറിഞ്ഞിരുന്നതുകൊണ്ടാണ് എല്ലാവരും ശുദ്ധരല്ല എന്ന് യേശു പറഞ്ഞത്.
ଇନିଆସନ୍‌ଗାମେଣ୍ଡେନ୍‌ ଆନା ଆନିନ୍‌ଆଡଙ୍‌ ବନେରାମରଞ୍ଜି ଆସିଲୋଙ୍‌ ସୋରୋପ୍ପାୟ୍‌ତେ, ଜିସୁନ୍‌ ତିଆତେ ଆଜନା; ତିଆସନ୍‌ ଆନିନ୍‌ ଗାମେନ୍‌, “ଆମ୍ୱେଞ୍ଜି ଅଡ଼୍‌କୋନ୍‌ବେନ୍‌ ଆମଡ଼ିର୍‌ଜି ତଡ୍‌ ।”
12 അവരുടെ പാദങ്ങൾ കഴുകിത്തീർന്നശേഷം പുറങ്കുപ്പായം ധരിച്ചു വീണ്ടും അദ്ദേഹം സ്വസ്ഥാനത്ത് ഉപവിഷ്ടനായി. “ഞാൻ നിങ്ങൾക്കു ചെയ്തതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ?” യേശു ചോദിച്ചു.
ଆନିନ୍‌ ଆ ତାଲ୍‌ଜଙଞ୍ଜି ଅବ୍ବାଜଙ୍‌ଡାଲେ ଆ ଅଙ୍ଗିନ୍‌ ରଲନ୍‌ ତଙ୍କୁମେନ୍‌, ସିଲଡ୍‌ଲ୍ଲନ୍‌ ଆନିନ୍‌ ଆନିଞ୍ଜିଆଡଙ୍‌ ବରେଞ୍ଜି, “ଞେନ୍‌ ଆମ୍ୱେଞ୍ଜି ଆସନ୍‌ ଇନି ଲୁମ୍‌ଲାୟ୍‌, ତିଆତେ ଆମ୍ୱେଞ୍ଜି ଜନାତବେନ୍‌ ପଙ୍‌?
13 “നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നു. അത് ശരിതന്നെ, കാരണം ഞാൻ ഗുരുവും കർത്താവുംതന്നെ.
ଆମ୍ୱେଞ୍ଜି ଞେନ୍‌ଆଡଙ୍‌ ଞନଙ୍‌ତିୟ୍‌ମର୍‌ ଆରି ପ୍ରବୁ ଗାମ୍‌ଲେ ଏଓଡ୍ଡେତିଁୟ୍‌, ତିଆତେ ଆମ୍ୱେଞ୍ଜି ଆଜାଡ଼ିନ୍‌ ଏବର୍ତନେ, ଇନିଆସନ୍‌ଗାମେଣ୍ଡେନ୍‌ ତିଆତେ ଞେନ୍‌ ।
14 നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടതാണ്.
ଞେନ୍‌ ପ୍ରବୁ, ଞେନ୍‌ ଞନଙ୍‌ତିୟ୍‌ମର୍‌, ଜନଙ୍‌ଡେନ୍‌ ଞେନ୍‌ ତାଲ୍‌ଜଙ୍‌ବେଞ୍ଜି ଅବ୍ବାଜଙ୍‌ଲବେନ୍‌, ତିଆସନ୍‌ ଆମ୍ୱେଞ୍ଜି ନିୟ୍‌ ଏତ୍ତେଲେ ତର୍ଡମ୍‌ ଆ ତାଲ୍‌ଜଙ୍‌ ଅଲ୍‌ନବ୍ବାଜଙ୍‌ବା ।
15 ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക കാണിച്ചുതന്നിരിക്കുന്നു.
ଇନିଆସନ୍‌ଗାମେଣ୍ଡେନ୍‌ ଞେନ୍‌ ଏଙ୍ଗାଲେ ଲୁମ୍‌ଲାୟ୍‌, ଆମ୍ୱେଞ୍ଜି ନିୟ୍‌ ଏତ୍ତେଲେ ଲୁମ୍‌ବା, ତିଆସନ୍‌ ଞେନ୍‌ ଅବ୍‌ଜଙ୍‌ଲନ୍‌ କେନ୍‌ଆତେ ଲୁମ୍‌ଲେ ଅବ୍‌ତୁୟ୍‌ଲବେନ୍‌ ।
16 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ദാസൻ യജമാനനെക്കാൾ വലിയവനല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.
ଆଜାଡ଼ିଡମ୍‌ ଞେନ୍‌ ଆମ୍ୱେଞ୍ଜିଆଡଙ୍‌ ବର୍ତବେନ୍‌, କମ୍ୱାରିମରନ୍‌ ଆ ସାଉକାରନ୍‌ ସିଲଡ୍‌ ସୋଡ଼ା ତଡ୍‌, ଆରି ଅନାପ୍ପାୟନ୍‌ ଅନାପ୍ପାୟ୍‌ମରନ୍‌ ସିଲଡ୍‌ ସୋଡ଼ା ତଡ୍‌ ।
17 ഈ കാര്യങ്ങൾ നിങ്ങൾക്കറിയാം. അതനുസരിച്ചു പ്രവർത്തിച്ചാൽ നിങ്ങൾ അനുഗൃഹീതരായിരിക്കും.
ଆମ୍ୱେଞ୍ଜି କେନ୍‌ ଅଡ଼୍‌କୋନ୍‌ ଜନାଡାଲେ, ଏନ୍ନେଲେ ଏଲୁମେନ୍‌ ଡେନ୍‌, ଆମ୍ୱେଞ୍ଜି ସନେନ୍‌ସେନ୍‌ ଡେତେବେନ୍‌ ।”
18 “ഞാൻ ഇനി പറയുന്നത് നിങ്ങളെ എല്ലാവരെയുംകുറിച്ചല്ല. തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്നാൽ ‘എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു’ എന്നുള്ള തിരുവെഴുത്ത് നിറവേറേണ്ടതാണ്.
“ଞେନ୍‌ ଅଡ଼୍‌କୋନ୍‌ବେନ୍‌ ଆ ବର୍ନେ ଅଃବ୍ବର୍ନାୟ୍‌, ଏଙ୍ଗାଗୋ ଆ ମନ୍‌ରାଜିଆଡଙ୍‌ ଞେନ୍‌ ସେଡାଲାୟ୍‌, ତିଆତେ ଞେନ୍‌ ଜନା; ବନ୍‌ଡ ସାସ୍ତ୍ରଲୋଙନ୍‌ କେନ୍‌ ଆ ବର୍ନେ ଏଙ୍ଗାଲ୍‌ଡେନ୍‌ ଡେଡମେ, ତିଆସନ୍‌ କେନ୍‌ ଅଡ଼୍‌କୋନ୍‌ ଡେତେ, ‘ଆନା ଜନୋମ୍‌ଞେନ୍‌ ଜୋମେନ୍‌, ଆନିନ୍‌ ବିରୁଦଲୋଙ୍‌ଞେନ୍‌ ଆ ଡନୁଙ୍କୁଡ଼ିଜଙନ୍‌ ଅବ୍‌ଡୋଏନ୍‌ ।’
19 “ഇപ്പോൾത്തന്നെ, കാര്യങ്ങൾ സംഭവിക്കുന്നതിനുമുമ്പേതന്നെ, ഞാൻ ഇതു നിങ്ങളോടു പറയുന്നത്, അതു സംഭവിക്കുമ്പോൾ ഞാനാകുന്നവൻ ഞാനാകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനാണ്.
ତିଆତେ ଡେଏନ୍‌ ଆଡିଡ୍‌, ‘ଞେନ୍‌ ତିଆନିନ୍‌’ ଗାମ୍‌ଲେ ଆମ୍ୱେଞ୍ଜି ଏଙ୍ଗାଲ୍‌ଡେନ୍‌ ଏଡର୍ତନେ, ତିଆସନ୍‌ ତିଆତେ ଅଣ୍ଡ୍ରଙ୍‌ ଡେଏନ୍‌ ଆ ଆମ୍ମୁଙ୍‌ ଞେନ୍‌ ନମିଞେନ୍‌ ଆମ୍ୱେଞ୍ଜିଆଡଙ୍‌ ବର୍ତବେନ୍‌ ।
20 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നയാൾ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”
ଆଜାଡ଼ିଡମ୍‌ ଞେନ୍‌ ଆମ୍ୱେଞ୍ଜିଆଡଙ୍‌ ବର୍ତବେନ୍‌, ଞେନ୍‌ ଅରାପ୍ପାୟ୍‌ଲାଞନ୍‌ ଆ ମନ୍‌ରାଆଡଙ୍‌ ଆନା ଜାତେ, ଆନିନ୍‌ ଞେନ୍‌ଆଡଙ୍‌ ଜାତିଁୟ୍‌ ଆରି ଆନା ଞେନ୍‌ଆଡଙ୍‌ ଜାତିଁୟ୍‌, ଆନିନ୍‌ ଞେନ୍‌ଆଡଙ୍‌ ଆରାପ୍ପାୟ୍‌ଲିଞନ୍‌ ଆ ମନ୍‌ରାଆଡଙ୍‌ ଜାତେ ।”
21 ഇതു പറഞ്ഞുകഴിഞ്ഞിട്ട് യേശു ആത്മാവിൽ അതിദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.”
ଜିସୁନ୍‌ କେନ୍‌ ଅଡ଼୍‌କୋ ବର୍ନେନ୍‌ ଆବର୍ରନେନ୍‌ ସିଲଡ୍‌ଲ୍ଲନ୍‌ ପୁରାଡ଼ାଲୋଙନ୍‌ ଆକ୍ରାନ୍‌ ଡୁକ୍କଡାଲନ୍‌ ଅପ୍ପୁଡ୍‌ତମ୍‌ଲନ୍‌ ସାକିନ୍‌ ତିୟେନ୍‌, “ଆଜାଡ଼ିଡମ୍‌ ଞେନ୍‌ ଆମ୍ୱେଞ୍ଜିଆଡଙ୍‌ ବର୍ତବେନ୍‌, ଅମଙ୍‌ଲୋଙ୍‌ବେନ୍‌ ସିଲଡ୍‌ ଅବୟ୍‌ନେ ଞେନ୍‌ଆଡଙ୍‌ ବନେରାମରଞ୍ଜି ଆସିଲୋଙ୍‌ ସୋରୋପ୍ପାୟ୍‌ତିଁୟ୍‌ ।”
22 യേശു ഇത് ആരെക്കുറിച്ചാണു പറഞ്ഞതെന്നറിയാതെ ശിഷ്യന്മാർ പരിഭ്രമിച്ച് പരസ്പരം നോക്കി.
ଆନାଆଡଙ୍‌ ସେଙ୍‌ଲେ ଆନିନ୍‌ କେନ୍‌ ଆ ବର୍ନେ ବର୍ରନେ ଗାମ୍‌ଲେ ସାନ୍ନିଡାଲେ ଞଙ୍‌ନେମରଞ୍ଜି ତର୍ଡମ୍‌ ଅଲ୍‌ନାଙାଙେଞ୍ଜି ।
23 യേശു സ്നേഹിച്ച ശിഷ്യന്മാരിൽ ഒരുവൻ അവിടത്തെ മാറോടുചേർന്ന് ഇരിക്കുകയായിരുന്നു.
ଞଙ୍‌ନେମରଞ୍ଜି ଆମଙ୍‌ଲୋଙ୍‌ ସିଲଡ୍‌ ଜିସୁନ୍‌ ଆନାଆଡଙ୍‌ ଗୋଗୋୟ୍‌ ଡୁଙ୍‌ୟମେନ୍‌, ଆନିନ୍‌ ଜିସୁନ୍‌ ଆ ମାୟଙ୍‌ଲୋଙ୍‌ ଇଙ୍‌ଡର୍ରନ୍‌ ଡକୋଲନ୍‌ ।
24 “ആരെ ഉദ്ദേശിച്ചാണ് ഈ പറഞ്ഞത്?” എന്നു ചോദിക്കാൻ, ശിമോൻ പത്രോസ് ആ ശിഷ്യനോട് ആംഗ്യഭാഷയിൽ പറഞ്ഞു.
ସିମନ୍‌ ପିତ୍ରନ୍‌ ଆନିନ୍‌ଆଡଙ୍‌ ଇମ୍ମଡ୍‌ଡାଲେ ବରେନ୍‌, “ଆନିନ୍‌ ଆନାଆଡଙ୍‌ ସେଙ୍‌ଲେ ଏନ୍ନେଲେ ବର୍ତନେ, ଆନିନ୍‌ଆଡଙ୍‌ ଅପ୍ପୁଙା ।”
25 അയാൾ യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, ആരാണത്?” എന്നു ചോദിച്ചു.
ଆନିନ୍‌ ଏତ୍ତେଲେମା ଜିସୁନ୍‌ ଆ ମାୟଙ୍‌ଲୋଙ୍‌ ଆଇଙ୍‌ଡରନ୍‌ ଆନିନ୍‌ଆଡଙ୍‌ ବରେନ୍‌, “ପ୍ରବୁ ଆନିନ୍‌ ଆନା?”
26 അതിനുത്തരമായി, “ഈ അപ്പക്കഷണം മുക്കി ഞാൻ ആർക്കു നൽകുന്നോ, അയാൾതന്നെ” യേശു പറഞ്ഞു. പിന്നീട് അദ്ദേഹം അപ്പം മുക്കി ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് കൊടുത്തു.
ଜିସୁନ୍‌ ଜାଲଙ୍‌ଲନେ, “ଆନା ଆସନ୍‌ ଞେନ୍‌ କେନ୍‌ ଆରେବ୍‌ରେବ୍‌ ରୁଟିନ୍‌ ଜୋବ୍‌ଡାତାୟ୍‌ ଆରି ଆନାଆଡଙ୍‌ ତିୟ୍‌ତାୟ୍‌, ଆନିନ୍‌ ।” ସିଲଡ୍‌ଲ୍ଲନ୍‌ ଆନିନ୍‌ ତି ଆରେବ୍‌ରେବ୍‌ ରୁଟିନ୍‌ ଜୋବ୍‌ଡାଡାଲେ ତିଆତେ ସିମନନ୍‌ ଆ ଡାଙ୍ଗଡ଼ାଅନ୍‌ ଇସ୍କାରିତ ଜିଉଦାନ୍‌ଆଡଙ୍‌ ତିୟେନ୍‌ ।
27 യേശുവിൽനിന്ന് അപ്പം വാങ്ങി ഭക്ഷിച്ചു. അതിനുശേഷം സാത്താൻ അയാളിൽ പ്രവേശിച്ചു. “നീ ചെയ്യാനിരിക്കുന്നതു വേഗത്തിൽത്തന്നെ ചെയ്യുക,” യേശു അവനോടു പറഞ്ഞു.
ଇସ୍କାରିତ ଜିଉଦାନ୍‌ ଆରେବ୍‌ରେବ୍‌ ରୁଟିନ୍‌ ଆଞ୍ରାଙେନ୍‌ ସିଲଡ୍‌ଲ୍ଲନ୍‌ ସନୁମନ୍‌ ଆ ଡଅଙ୍‌ଲୋଙନ୍‌ ଗନେନ୍‌ । ସିଲତ୍ତେ ଜିସୁନ୍‌ ଆନିନ୍‌ଆଡଙ୍‌ ବରେନ୍‌, “ଇନି ଲୁମ୍‌ଲୁମନ୍‌ ସାୟ୍‌ତମ୍‌, ତିଆତେ ଲଲୁମା ।”
28 യേശു ഇതു പറഞ്ഞത് എന്തിനെക്കുറിച്ചെന്ന്, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ആർക്കുംതന്നെ മനസ്സിലായില്ല.
ବନ୍‌ଡ ଜିସୁନ୍‌ ଜିଉଦାନ୍‌ଆଡଙ୍‌ ଇନିବା କେନ୍‌ ଆ ବର୍ନେ ବରେନ୍‌, ତିଆତେ ଗାଗାନେନ୍‌ ଆତଙ୍କୁମଞ୍ଜି ଆନ୍ନିଙ୍‌ ଅଃଜ୍ଜନାଲଜି ।
29 യൂദായ്ക്കു പണത്തിന്റെ ചുമതല ഉണ്ടായിരുന്നതുകൊണ്ട്, യേശു അയാളോട് പെരുന്നാളിനു വേണ്ടുന്ന വല്ലതും വാങ്ങണമെന്നോ സാധുക്കൾക്കു വല്ലതും കൊടുക്കണമെന്നോ പറയുകയായിരിക്കും എന്നു ചിലർ ചിന്തിച്ചു.
ଜିଉଦାନ୍‌ ଆମଙ୍‌ ତଙ୍କା ମୁନାନ୍‌ ଆଡ୍ରକୋଏନ୍‌ ପୁର୍‌ପୁରନ୍‌ ଆସନ୍‌ ସନାୟ୍‌ସାୟ୍‌ ଜନବନ୍‌ ଞିଞିନ୍‌ ଆସନ୍‌ ଇଜ୍ଜାନ୍‌ଡେନ୍‌ ଡୋଲେୟ୍‌ମରଞ୍ଜିଆଡଙ୍‌ ଅଜିଡ୍‌ ତନିୟନ୍‌ ଆସନ୍‌ ଜିସୁନ୍‌ ଆନିନ୍‌ଆଡଙ୍‌ ଏନ୍ନେଲେ ବରେନ୍‌ ଗାମ୍‌ଲେ ଲାଙ୍‌ଲେଡ୍‌ ଞଙ୍‌ନେମରଞ୍ଜି ଅବ୍‌ଡିସୟେଞ୍ଜି ।
30 അപ്പം വാങ്ങി ഭക്ഷിച്ച ഉടനെതന്നെ യൂദാ പുറത്തുപോയി. അപ്പോൾ രാത്രിയായിരുന്നു.
ଜିଉଦାନ୍‌ ଆରେବ୍‌ରେବ୍‌ ରୁଟିନ୍‌ ଜାଲେ, ଅବ୍‌ତାଡ଼ନ୍‌ ଆନିନ୍‌ ଡାଣ୍ଡନ୍‌ ଡୁଙ୍‌ଲନ୍‌ ଜିରେନ୍‌ । ତିଆଡିଡ୍‌ ଆତଗଲ୍‌ ।
31 യൂദാ പോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു. ദൈവവും പുത്രനിൽ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു.
ଜିଉଦାନ୍‌ ଡୁଙ୍‌ଲନ୍‌ ଆଜିର୍ରେନ୍‌ ସିଲଡ୍‌ ଜିସୁନ୍‌ ଗାମେନ୍‌, “ନମି ମନ୍‌ରା ଡାଙ୍ଗଡ଼ାଅନନ୍‌ ଗନୁଗୁ ପନେମେଙନ୍‌ ଡେଏନ୍‌, ଆରି ଆନିନ୍‌ ଅମ୍ମେଲେ ଇସ୍ୱରନ୍‌ ଗନୁଗୁ ପନେମେଙନ୍‌ ଡେଏନ୍‌ ।
32 ദൈവം പുത്രനിൽ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കിൽ അവിടന്ന് പുത്രനെ തന്നിൽത്തന്നെ മഹത്ത്വപ്പെടുത്തും; അതേ, ഉടനെതന്നെ അവനെ മഹത്ത്വപ്പെടുത്തും.
ଇସ୍ୱରନ୍‌ ମନ୍‌ରା ଡାଙ୍ଗଡ଼ାଅନନ୍‌ ଅମ୍ମେଲେ ଗନୁଗୁ ପନେମେଙନ୍‌ ଡେଏନ୍‌ ଡେନ୍‌, ଏତ୍ତେଲ୍‌ଡେନ୍‌ ଇସ୍ୱରନ୍‌ ନିୟ୍‌ ଆ ଗନୁଗୁ ପନେମେଙନ୍‌ ବାତ୍ତେ ମନ୍‌ରା ଡାଙ୍ଗଡ଼ାଅନନ୍‌ଆଡଙ୍‌ ଅବ୍‌ଗୁଗୁତେ ଅବ୍‌ପେମେଙ୍‌ତେ । ଆନିନ୍‌ ତିଆତେ ଲଲୁମ୍‌ରୟତେ ।
33 “എന്റെ കുഞ്ഞുങ്ങളേ, ഇനി ഞാൻ അൽപ്പസമയംകൂടിമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല എന്ന് യെഹൂദനേതാക്കന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു.
ପସିୟ୍‌ଜି, ଞେନ୍‌ ଆରି ବସନ୍ନେଃ ଆମ୍ୱେଞ୍ଜି ସରିନ୍‌ ଡକୋତନାୟ୍‌ । ଆମ୍ୱେଞ୍ଜି ଞେନ୍‌ଆଡଙ୍‌ ଏସାୟ୍‌ଡଙ୍‌ତିଁୟ୍‌; ଆରି, ଞେନ୍‌ ଅଙ୍ଗାଲୋଙ୍‌ ଜିର୍ତେ, ଆମ୍ୱେଞ୍ଜି ତେତ୍ତେ ଇୟ୍‌ଲେ ଏଃର୍ରପ୍ତିଏ, କେନ୍‌ଆତେ ଞେନ୍‌ ଏଙ୍ଗାଲେ ଜିଉଦିମରଞ୍ଜିଆଡଙ୍‌ ବର୍ରାଜି, ଏତ୍ତେଲେ ନମି ଆମ୍ୱେଞ୍ଜିଆଡଙ୍‌ ନିୟ୍‌ ବର୍ତବେନ୍‌ ।
34 “നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നുള്ള ഒരു പുതിയകൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.
ଆମ୍ୱେଞ୍ଜି ତର୍ଡମ୍‌ ଅଲ୍‌ଡୁଙ୍‌ୟମ୍‌ବା, କେନ୍‌ ରଙ୍‌ ବନାଞନ୍‌ ଞେନ୍‌ ଆମ୍ୱେଞ୍ଜିଆଡଙ୍‌ ତିୟ୍‌ତବେନ୍‌; ଞେନ୍‌ ଏଙ୍ଗାଲେ ଆମ୍ୱେଞ୍ଜିଆଡଙ୍‌ ଡୁଙ୍‌ୟମ୍‌ଲବେନ୍‌, ଆମ୍ୱେଞ୍ଜି ନିୟ୍‌ ଏତ୍ତେଲେ ତର୍ଡମ୍‌ ଅଲ୍‌ଡୁଙ୍‌ୟମ୍‌ବା ।
35 നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടായിരിക്കണം. അതിലൂടെയാണ് നിങ്ങൾ എന്റെ ശിഷ്യർ എന്ന് എല്ലാവരും അറിയുന്നത്.”
ଆମ୍ୱେଞ୍ଜି ତର୍ଡମ୍‌ ଅଲ୍‌ଡୁଙ୍‌ୟମ୍‌ବା, ତି ବାତ୍ତେ ଆମ୍ୱେଞ୍ଜି ଞଙ୍‌ନେମର୍‌ଞେଞ୍ଜି ଗାମ୍‌ଲେ ଅଡ଼୍‌କୋ ମନ୍‌ରାନ୍‌ ଜନାତଜି ।”
36 “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നത്?” എന്നു ശിമോൻ പത്രോസ് ചോദിച്ചു. യേശു മറുപടി നൽകി: “ഞാൻ പോകുന്നിടത്തേക്ക് എന്നെ അനുഗമിക്കാൻ ഇപ്പോൾ നിനക്കു സാധ്യമല്ല. എന്നാൽ പിന്നീടു നീ എന്നെ അനുഗമിക്കും.”
ସିମନ୍‌ ପିତ୍ରନ୍‌ ଜିସୁନ୍‌ଆଡଙ୍‌ ବରେନ୍‌, “ପ୍ରବୁ ଆମନ୍‌ ଅଡ଼େଙ୍ଗା ଇୟ୍‌ତେ?” ଜିସୁନ୍‌ ଆନିନ୍‌ଆଡଙ୍‌ ଜାଲଙେନ୍‌, “ଞେନ୍‌ ଅଙ୍ଗାଲୋଙ୍‌ ଜିର୍ତେ, ଆମ୍ୱେଞ୍ଜି ନମିଞେନ୍‌ ଞେନ୍‌ଆଡଙ୍‌ ସଣ୍ଡୋଙ୍‌ଲେ ତେତ୍ତେ ଇୟ୍‌ଲେ ଏଃର୍ରପ୍ତିଏ, ବନ୍‌ଡ ତିକ୍କି ଏଇୟ୍‌ତେ ।”
37 “കർത്താവേ, എന്തുകൊണ്ടാണ് ഇപ്പോൾത്തന്നെ എനിക്ക് അങ്ങയെ അനുഗമിക്കാൻ സാധിക്കാത്തത്?” പത്രോസ് ചോദിച്ചു. “അങ്ങേക്കുവേണ്ടി മരിക്കാനും ഞാൻ ഒരുക്കമാണ്,” പത്രോസ് പറഞ്ഞു.
ପିତ୍ରନ୍‌ ଆନିନ୍‌ଆଡଙ୍‌ ବରେନ୍‌, “ପ୍ରବୁ ନମିଞେନ୍‌ ଇନିବା ଞେନ୍‌ ଆମନ୍‌ଆଡଙ୍‌ ସଣ୍ଡୋଙ୍‌ଲେ ତେତ୍ତେ ଇୟ୍‌ଲେ ଅଃର୍ରପ୍ତିଆୟ୍‌? ଞେନ୍‌ ଆମନ୍‌ ଆସନ୍‌ ପରାନ୍ନାଞେନ୍‌ ନିୟ୍‌ ତିୟ୍‌ତାୟ୍‌ ।”
38 അതിനു മറുപടിയായി യേശു, “നീ എനിക്കുവേണ്ടി മരിക്കുമെന്നോ? സത്യം സത്യമായി ഞാൻ നിന്നോടു പറയട്ടെ: കോഴി കൂവുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തിരസ്കരിക്കും.”
ଜିସୁନ୍‌ ଆନିନ୍‌ଆଡଙ୍‌ ଜାଲଙେନ୍‌, “ଆଜାଡ଼ିଡମ୍‌ ଆମନ୍‌ ଞେନ୍‌ ଆସନ୍‌ ପରାନ୍ନାନମ୍‌ ତିୟ୍‌ତେ? ଆଜାଡ଼ିଡମ୍‌ ଞେନ୍‌ ଆମନ୍‌ଆଡଙ୍‌ ବର୍ତମ୍‌, କମ୍‌ସିମନ୍‌ ଅଣ୍ଡ୍ରଙ୍‌ ଓଲେନ୍‌ ଆମନ୍‌ ୟାଗି ତର ଞେନ୍‌ଆଡଙ୍‌ ମୁର୍ସେତିଁୟ୍‌ ।”

< യോഹന്നാൻ 13 >