< യോഹന്നാൻ 13 >
1 പെസഹാപ്പെരുന്നാളിനു തൊട്ടുമുമ്പുള്ള സമയം: ഈ ലോകംവിട്ടു പിതാവിന്റെ അടുത്തേക്കു തനിക്ക് പോകാനുള്ള സമയം വന്നെത്തിയെന്ന് യേശു മനസ്സിലാക്കി. ഈ ലോകത്തിൽ തനിക്കുള്ളവരെ എപ്പോഴും സ്നേഹിച്ച കർത്താവ് അവസാനംവരെയും അവരെ സ്നേഹിച്ചു.
୧ନିସ୍ତାର୍ ପରବର୍ ଆଗ୍ତୁର୍ ଦିନ୍ ଅଇରଇଲା । ଜିସୁ, ଏ ଜଗତ୍ ଚାଡି ବାବା ପର୍ମେସରର୍ ଲଗେ ଜିବାକେ ତାର୍ ବେଲା କେଟ୍ଲାବେ ବଲି ଜାନିରଇଲା । ଦୁନିଆଇ ରଇବା ତାର୍ ସବୁ ଲକ୍ମନ୍କେ ସାରାସାରି ଜାକ ବେସି ଆଲାଦ୍ କର୍ତେରଇଲା ।
2 അപ്പോൾ അത്താഴത്തിന്റെ സമയമായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കാൻ, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് നേരത്തേതന്നെ ഹൃദയത്തിൽ പിശാച് പ്രേരണ ചെലുത്തിയിരുന്നു.
୨ସେଦିନର୍ ରାତି ଜିସୁ ଆରି ତାର୍ ସିସ୍ମନ୍ କାଇବାକେ ବସିରଇଲାଇ । ଜିସୁକେ ବିସ୍ବାସେ ବିସ୍ ଦେଲାପାରା କରାଇବା ଚିନ୍ତା, ସଇତାନ୍ ସିମନ୍ ଇସ୍କାରିୟତର୍ ପିଲା ଜିଉଦାର୍ ମନେ ପୁରିକରି ଦେଲା ।
3 പിതാവു സകലകാര്യങ്ങളും തന്റെ അധികാരത്തിൽ തന്നിരിക്കുന്നെന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുത്തേക്കുതന്നെ മടങ്ങുകയാണെന്നും യേശു അറിഞ്ഞിരുന്നു.
୩ବାବା ପର୍ମେସର୍, ତାକେ ସବୁ ବିସଇର୍ ଅଦିକାର୍ ଦେଇ ଆଚେ, ସେ ପର୍ମେସରର୍ ଟାନେଅନି ଆସିଆଚେ ଆରି ତାର୍ ଲଗେସେ ଜାଇସି, ବଲି ଜିସୁ ସବୁ ବିସଇ ଜାନିରଇଲା ।
4 യേശു ഭക്ഷണമേശയിൽനിന്ന് എഴുന്നേറ്റ്, പുറങ്കുപ്പായം ഊരിമാറ്റിയിട്ട് ഒരു തൂവാല അവിടത്തെ അരയിൽ ചുറ്റി.
୪ତେବର୍ପାଇ ସେ କାଇବା ଜାଗାଇଅନି ଉଟିକରି ଅଡି ରଇବା ବସ୍ତର୍ ବେଟି ସଙ୍ଗଇ, ଆଁଟାଇ ଗଟେକ୍ ତୁଆଲ୍ ବାନ୍ଦିଅଇଲା ।
5 പിന്നീട് ഒരു പാത്രത്തിൽ വെള്ളം എടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുവർത്താനും തുടങ്ങി.
୫ତାର୍ ପଚେ ସେ ଗଟେକ୍ ମୁତାଇ ପାନିନେଲା ଆରି ନିଜର୍ ସିସ୍ମନର୍ ପାଦ୍ ଦଇକରି ବାନ୍ଦିଅଇଲା ତୁଆଲ୍ ବେଟି ପୁଚି ଦେବାର୍ ଦାର୍ଲା ।
6 ശിമോൻ പത്രോസിന്റെ അടുത്തെത്തിയപ്പോൾ അയാൾ, “കർത്താവേ, എന്റെ പാദങ്ങൾ അങ്ങ് കഴുകുന്നോ?” എന്നു ചോദിച്ചു.
୬ଜେଡେବେଲେ ଜିସୁ ସିମନ୍ ପିତରର୍ ଲଗେ ଆଇଲା, ପିତର୍ ତାକେ କଇଲା, “ମାପ୍ରୁ ତମେ ମର୍ ପାଦ୍ ଦଇସା କି?”
7 യേശു ഉത്തരം പറഞ്ഞു: “ഞാൻ ചെയ്യുന്നതിന്റെ സാരം ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ, പിന്നീടു ഗ്രഹിക്കും.”
୭ଜିସୁ ତାକେ କଇଲା, “ମୁଇ ଏବେ ଜାଇଟା କଲିନି, ସେଟା ତମେ ବୁଜି ନାପାରାସ୍, ମାତର୍ ପଚେ ବୁଜ୍ସା ।”
8 “അരുത് കർത്താവേ, അങ്ങ് ഒരിക്കലും എന്റെ പാദങ്ങൾ കഴുകാൻ പാടില്ല,” പത്രോസ് പറഞ്ഞു. “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല,” യേശു പറഞ്ഞു. (aiōn )
୮ପିତର୍ ତାକେ ମନାକରି କଇଲା, “ନିଚୁ, ତମେ ମର୍ ପାଦ୍ ଦୁଆନାଇ ।” ଜିସୁ ତାକେ କଇଲା, “ମୁଇ ଜଦି ତର୍ ପାଦ୍ ନ ଦଇଲେ, କେବେ ମିସା ମର୍ ସିସ୍ ଅଇ ନାପାରୁସ୍ ।” (aiōn )
9 അപ്പോൾ ശിമോൻ പത്രോസ്, “അങ്ങനെയെങ്കിൽ കർത്താവേ, എന്റെ പാദങ്ങൾമാത്രമല്ല, കൈകളും തലയുംകൂടെ കഴുകിയാലും” എന്നു പറഞ്ഞു.
୯ସିମନ୍ ପିତର୍ ତାକେ କଇଲା, “ମାପ୍ରୁ ସେନ୍ତାର୍ଆଲେ କାଇକେ ମର୍ ପାଦ୍ସେ ଦଇ ଦେଇସୁ? ମର୍ ମୁଣ୍ଡ୍ ଆରି ଆତ୍ ମିସା ଦଇଦିଆସ୍ ।”
10 അതിന് യേശു, “കുളിച്ചിരിക്കുന്നവന് പാദങ്ങൾമാത്രം കഴുകിയാൽമതി; അവന്റെ ശേഷം ശരീരം ശുദ്ധമാണ്. നിങ്ങൾ ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരും അല്ലതാനും” എന്നു മറുപടി പറഞ്ഞു.
୧୦ଜିସୁ ପିତର୍କେ କଇଲା, “ଜନ୍ ଲକ୍ମନ୍ ଗାଦଇ ସାରିଆଚତ୍, ସେମନ୍ ପୁରାପୁରୁନ୍ ସୁକଲ୍ । ପାଦ୍ ଦଇବାଟା ଚାଡି, କାଇଟା ଦଇବାର୍ ଲଡାନାଇ । ଗଟେକ୍ ଲକ୍କେ ଚାଡି, ତମେ ସବୁଲକ୍ ସୁକଲ୍ ଆଚାସ୍ ।”
11 തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നത് ആരെന്ന് അറിഞ്ഞിരുന്നതുകൊണ്ടാണ് എല്ലാവരും ശുദ്ധരല്ല എന്ന് യേശു പറഞ്ഞത്.
୧୧କାଇକେ ବଇଲେ ଜନ୍ ସିସ୍ ଜିସୁକେ ସତ୍ରୁମନ୍କେ ଦାରାଇଦେଇସି ତାକେ ଜିସୁ ଜାନି ରଇଲା । ସେଟାର୍ ପାଇ ସେ ଗଟେକ୍ ଲକ୍କେ ଚାଡି ସବୁଲକ୍ ସୁକଲ୍ ଆଚାସ୍ ବଲି କଇଲା ।
12 അവരുടെ പാദങ്ങൾ കഴുകിത്തീർന്നശേഷം പുറങ്കുപ്പായം ധരിച്ചു വീണ്ടും അദ്ദേഹം സ്വസ്ഥാനത്ത് ഉപവിഷ്ടനായി. “ഞാൻ നിങ്ങൾക്കു ചെയ്തതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ?” യേശു ചോദിച്ചു.
୧୨ଜିସୁ ସିସ୍ମନର୍ ପାଦ୍ ଦଇଲା ପଚେ ବେଟିରଇଲା ବସ୍ତର୍ ପିନ୍ଦିକରି ବସି ସେମନ୍କେ ପାଚାର୍ଲା, “ଏବେ ମୁଇ ତମର୍ ପାଇ କଲା କାମ୍ ବୁଜ୍ଲାସ୍ନି କି?”
13 “നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നു. അത് ശരിതന്നെ, കാരണം ഞാൻ ഗുരുവും കർത്താവുംതന്നെ.
୧୩ଆରି ସେ କଇଲା, “ତମେ ମକେ ଗୁରୁ ଆରି ମାପ୍ରୁ ବଲି ଡାକ୍ଲାସ୍ନି, ସେଟା ଟିକ୍ସେ । କାଇକେ ବଇଲେ ଗୁରୁ ଆରି ମାପ୍ରୁ ମୁଇସେ ।”
14 നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടതാണ്.
୧୪ମୁଇ ତମର୍ ଗୁରୁ ଆରି ମାପ୍ରୁ ଅଇକରି, ତମର୍ ପାଦ୍ ଦଇଦେଲି ଆଚି ବଇଲେ ତମେ ମିସା ତମର୍ ତମର୍ ବିତ୍ରେ ପାଦ୍ ଦଇବାର୍ ଆଚେ ।
15 ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക കാണിച്ചുതന്നിരിക്കുന്നു.
୧୫ମୁଇ ଏଟା ତମର୍ ପାଇ ଗଟେକ୍ ଉଦାଅରଣ୍ ପାରା କଲିଆଚି, ତମେ ମିସା ବିନ୍ ଲକ୍ମନ୍କେ ଏନ୍ତି କରା ।
16 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ദാസൻ യജമാനനെക്കാൾ വലിയവനല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.
୧୬ମୁଇ ତମ୍କେ ସତ୍ କାତା କଇଲିନି, ଗତିଦାଙ୍ଗ୍ଡା ନିଜର୍ ସାଉକାରର୍ ତେଇଅନି ବଡ୍ ନଏଁ । ଆରି କବର୍ ନେଉଁ କବର୍ ପାଟାଇଲା ଲକର୍ତେଇଅନି ବଡ୍ ନଏଁ ।
17 ഈ കാര്യങ്ങൾ നിങ്ങൾക്കറിയാം. അതനുസരിച്ചു പ്രവർത്തിച്ചാൽ നിങ്ങൾ അനുഗൃഹീതരായിരിക്കും.
୧୭ଜଦି ତମେ ଏ ସବୁ ବିସଇ ଜାନିଆଚାସ୍, ଆରି ସେ ଇସାବେ କର୍ସା ବଇଲେ ବେସି ସାର୍ଦା ଅଇସା ।
18 “ഞാൻ ഇനി പറയുന്നത് നിങ്ങളെ എല്ലാവരെയുംകുറിച്ചല്ല. തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്നാൽ ‘എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു’ എന്നുള്ള തിരുവെഴുത്ത് നിറവേറേണ്ടതാണ്.
୧୮ମୁଇ ତମର୍ ସବୁ ଲକର୍ ବିସଇ ନେଇକରି କଇନାଇ, ଜନ୍ ଲକ୍ମନ୍କେ ବାଚି ଆଚି, ସେମନ୍ କେନ୍ତି ବଲି ଜାନିଆଚି । ମାତର୍ ସାସ୍ତରେ ଲେକା ଅଇଲା କାତା ସିଦ୍ ଅଇବାକେ ଏନ୍ତି ଗଟ୍ନା ଅଇଲାନି । ସାସ୍ତରେ ଲେକା ଅଇଲା ଆଚେ ଜେ ମର୍ ସଙ୍ଗ୍ କାଇଲାନି ସେ ମର୍ ବିରଦେ ଉଟ୍ସି ।
19 “ഇപ്പോൾത്തന്നെ, കാര്യങ്ങൾ സംഭവിക്കുന്നതിനുമുമ്പേതന്നെ, ഞാൻ ഇതു നിങ്ങളോടു പറയുന്നത്, അതു സംഭവിക്കുമ്പോൾ ഞാനാകുന്നവൻ ഞാനാകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനാണ്.
୧୯ଏବେ ଏ ଗଟ୍ନା ଅଇବା ଆଗ୍ତୁସେ ମୁଇ ତମ୍କେ ଏ କାତା କଇଲିନି । ଜେଡେବେଲା ଏ ଗଟ୍ନା ଗଟ୍ସି, ତମେ ମୁଇ ମସିଅ ବଲି ବିସ୍ବାସ୍ କର୍ସା ।
20 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നയാൾ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”
୨୦“ତମ୍କେ ସତ୍ କାତା କଇଲିନି, ଜନ୍ ଲକ୍ମନ୍ ମର୍ କବର୍ ନେବା ଲକ୍ମନ୍କେ ନାମ୍ବାଇ, ସେମନ୍ ମକେ ମିସା ନାମ୍ବାଇ, ଆରି ମକେ ପାଟାଇଲା ପର୍ମେସର୍କେ ମିସା ନାମ୍ବାଇ ।”
21 ഇതു പറഞ്ഞുകഴിഞ്ഞിട്ട് യേശു ആത്മാവിൽ അതിദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.”
୨୧ଜିସୁ ଏ ସବୁ କାତା କଇସାରାଇଲା ପଚେ, ଆତ୍ମାଇ ବାୟାବିକଲ୍ ଅଇ ପୁଟ୍କାର୍ କରି କଇଲା, “ମୁଇ ତମ୍କେ ସତ୍ କାତା କଇଲିନି, ତମର୍ ବିତ୍ରେଅନି ଗଟେକ୍ ଲକ୍ ମକେ ବିସ୍ବାସେ ବିସ୍ ଦେଲାପାରା କର୍ସି ।”
22 യേശു ഇത് ആരെക്കുറിച്ചാണു പറഞ്ഞതെന്നറിയാതെ ശിഷ്യന്മാർ പരിഭ്രമിച്ച് പരസ്പരം നോക്കി.
୨୨ସେ ଏ କାତା, କାର୍ ବିସଇ ନେଇକରି କଇଲାନି ବଲି ସିସ୍ମନ୍ ବୁଜିନାପାରି ନିଜର୍ ନିଜର୍ ବିତ୍ରେ ଆର୍ ମୁଏ ସେ ତାର୍ ମୁଏ ଏ, ଦେକାଦେକି ଅଇବାର୍ ଦାର୍ଲାଇ ।
23 യേശു സ്നേഹിച്ച ശിഷ്യന്മാരിൽ ഒരുവൻ അവിടത്തെ മാറോടുചേർന്ന് ഇരിക്കുകയായിരുന്നു.
୨୩ଜିସୁର୍ ସିସ୍ମନର୍ ବିତ୍ରେଅନି ଜଅନ୍, ଜାକେକି ଜିସୁ ମୁକିଅ ଇସାବେ ଆଲାଦ୍ କର୍ତେ ରଇଲା, ସେ ଜିସୁର୍ ଲଗେ ବସିକରି କାଇତେ ରଇଲା ।
24 “ആരെ ഉദ്ദേശിച്ചാണ് ഈ പറഞ്ഞത്?” എന്നു ചോദിക്കാൻ, ശിമോൻ പത്രോസ് ആ ശിഷ്യനോട് ആംഗ്യഭാഷയിൽ പറഞ്ഞു.
୨୪ସିମନ୍ ପିତର୍ ଜଅନ୍କେ ସଗିଆ କରି କଇଲା, “ସେ କାର୍ ବିସଇ ନେଇକରି କଇଲାନି, ତାକେ ପାଚାର୍ ।”
25 അയാൾ യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, ആരാണത്?” എന്നു ചോദിച്ചു.
୨୫ସେଟାର୍ ପାଇ ଜଅନ୍ ଜିସୁର୍ ଉପ୍ରେ ଆଉଜି ଅଇକରି ପାଚାର୍ଲା, “ଏ ମାପ୍ରୁ, ସେ ଲକ୍ କେ?”
26 അതിനുത്തരമായി, “ഈ അപ്പക്കഷണം മുക്കി ഞാൻ ആർക്കു നൽകുന്നോ, അയാൾതന്നെ” യേശു പറഞ്ഞു. പിന്നീട് അദ്ദേഹം അപ്പം മുക്കി ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് കൊടുത്തു.
୨୬ଜିସୁ କଇଲା, “ମୁଇ ଏ ରୁଟି ଜଲେ ଚବାଲି ଜାକେ ଦେବି, ସେ ଲକ୍ ସେ ।” ସେବେଲେ ସେ ରୁଟି ଜଲେ ଚବାଲି କରି ସିମନ୍ ଇସ୍କାରିୟତର୍ ପିଲା ଜିଉଦାକେ ଦେଲା ।
27 യേശുവിൽനിന്ന് അപ്പം വാങ്ങി ഭക്ഷിച്ചു. അതിനുശേഷം സാത്താൻ അയാളിൽ പ്രവേശിച്ചു. “നീ ചെയ്യാനിരിക്കുന്നതു വേഗത്തിൽത്തന്നെ ചെയ്യുക,” യേശു അവനോടു പറഞ്ഞു.
୨୭ଇସ୍କାରିୟତ୍ ଜିଉଦା ରୁଟି ମାଙ୍ଗ୍ଲା ଦାପ୍ରେ ସଇତାନ୍ ତାର୍ ମନ୍ ବିତ୍ରେ ଜାଇକରି ଚାଲାଇବାର୍ ଦାର୍ଲା । ଜିସୁ ସେ ବେଲାଇ ତାକେ କଇଲା, “ତୁଇ ଜାଇଟା କର୍ବାକେ ଗାଲୁସ୍ନି ବେଗି କର୍ ।”
28 യേശു ഇതു പറഞ്ഞത് എന്തിനെക്കുറിച്ചെന്ന്, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ആർക്കുംതന്നെ മനസ്സിലായില്ല.
୨୮ଜିସୁ ଏ କାତା ଇସ୍କାରିୟତ୍ ଜିଉଦାକେ କାଇକେ କଇଲା, ତେଇ କାଇବାକେ ବସି ରଇଲା ଲକ୍ମନର୍ ବିତ୍ରେଅନି କେମିସା, ବୁଜି ନାପାର୍ଲାଇ ।
29 യൂദായ്ക്കു പണത്തിന്റെ ചുമതല ഉണ്ടായിരുന്നതുകൊണ്ട്, യേശു അയാളോട് പെരുന്നാളിനു വേണ്ടുന്ന വല്ലതും വാങ്ങണമെന്നോ സാധുക്കൾക്കു വല്ലതും കൊടുക്കണമെന്നോ പറയുകയായിരിക്കും എന്നു ചിലർ ചിന്തിച്ചു.
୨୯ଇସ୍କାରିୟତ୍ ଜିଉଦାର୍ ଲଗେ ଡାବୁ ପେଡି ରଇଲାଜେ କେତେଟା ସିସ୍ମନ୍ ପାଚାର୍ଲାଇ, “ପରବ୍ ପାଇ କାଇକାଇଟା ଦର୍କାର୍ ଆଚେ, ସେଟାର୍ପାଇ ନଇଲେ ଗରିବ୍ ଲକ୍ମନ୍କେ ଦାନ୍ଦେବାକେ ଜିସୁ ତାକେ କଇଲାଆଚେ ।”
30 അപ്പം വാങ്ങി ഭക്ഷിച്ച ഉടനെതന്നെ യൂദാ പുറത്തുപോയി. അപ്പോൾ രാത്രിയായിരുന്നു.
୩୦ତାର୍ ପଚେ ଇସ୍କାରିୟତ ଜିଉଦା ରୁଟି ମାଙ୍ଗି ଦାପ୍ରେ ବାରଇକରି ଉଟିଗାଲା । ସେ ବେଲେ ରାତି ଅଇରଇଲା ।
31 യൂദാ പോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു. ദൈവവും പുത്രനിൽ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു.
୩୧ଇସ୍କାରିୟତ୍ ଜିଉଦା ବାରଇକରି ଉଟିଗାଲା ପଚେ ଜିସୁ କଇଲା, “ଏବେ ପର୍ମେସରର୍ ତେଇଅନି ଆଇଲା ନର୍ପିଲା ମୁଇ ତାର୍ଟାନେଅନି ଡାକ୍ପୁଟା ପାଇବା ବେଲା ଆସିଆଚେ । ଆରି ମର୍ ଲାଗି ପର୍ମେସର୍ ମିସା ଡାକ୍ପୁଟା ପାଇସି ।
32 ദൈവം പുത്രനിൽ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കിൽ അവിടന്ന് പുത്രനെ തന്നിൽത്തന്നെ മഹത്ത്വപ്പെടുത്തും; അതേ, ഉടനെതന്നെ അവനെ മഹത്ത്വപ്പെടുത്തും.
୩୨ଜଦି ପର୍ମେସର୍ ମର୍ତେଇଅନି ଡାକ୍ପୁଟା ଅଇଲେ, ନିଜର୍ ମଇମାସଙ୍ଗ୍ ନର୍ପିଲା ମକେ ମିସା ଡାକ୍ପୁଟା କରାଇସି । ଦାପ୍ରେସେ ମକେ ସେନ୍ତି କରାଇସି ।
33 “എന്റെ കുഞ്ഞുങ്ങളേ, ഇനി ഞാൻ അൽപ്പസമയംകൂടിമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല എന്ന് യെഹൂദനേതാക്കന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു.
୩୩ଏ ମର୍ ପିଲାମନ୍ ମୁଇ ତମର୍ ସଙ୍ଗ୍ ଚନେକର୍ପାଇ ରଇବି । ତାର୍ ପଚେ ତମେ ମକେ କଜ୍ସା, ଆରି ମୁଇ ଜନ୍ତି ଗାଲିନି ତମେ ତେଇ ଜାଇନାପାରାସ୍ । ଏ ବିସଇ ଜିଉଦି ନେତାମନ୍କେ ଜେନ୍ତି କଇରଇଲି, ସେନ୍ତି ଏବେ ତମ୍କେ ଆରିତରେକ୍ କଇଲିନି ।
34 “നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നുള്ള ഒരു പുതിയകൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.
୩୪ମୁଇ ତମ୍କେ ଗଟେକ୍ ନୁଆ ଆଦେସ୍ ଦେଲିନି, ତମେ ତମର୍ ନିଜର୍ ନିଜର୍ ବିତ୍ରେ ଆଲାଦ୍ କରା । ମୁଇ ଜେନ୍ତି ତମ୍କେ ଆଲାଦ୍ କଲିଆଚି, ତମେ ମିସା ନିଜର୍ ନିଜର୍ ବିତ୍ରେ ଆଲାଦ୍ କର୍ବାର୍ଆଚେ ।
35 നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടായിരിക്കണം. അതിലൂടെയാണ് നിങ്ങൾ എന്റെ ശിഷ്യർ എന്ന് എല്ലാവരും അറിയുന്നത്.”
୩୫ତମର୍ ନିଜର୍ ନିଜର୍ ବିତ୍ରେ ଆଲାଦ୍ ରଇଲେ, ତମେ ମର୍ ସିସ୍ ବଲି ସବୁଲକ୍ ଜାନ୍ବାଇ ।”
36 “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നത്?” എന്നു ശിമോൻ പത്രോസ് ചോദിച്ചു. യേശു മറുപടി നൽകി: “ഞാൻ പോകുന്നിടത്തേക്ക് എന്നെ അനുഗമിക്കാൻ ഇപ്പോൾ നിനക്കു സാധ്യമല്ല. എന്നാൽ പിന്നീടു നീ എന്നെ അനുഗമിക്കും.”
୩୬ସିମନ୍ ପିତର୍ ଜିସୁକେ ପାଚାର୍ଲା, “ଏ ମାପ୍ରୁ ତମେ କନ୍ତି ଗାଲାସ୍ନି?” ଜିସୁ କଇଲା, “ମୁଇ ଜନ୍ତି ଗାଲିନି ସେ ଜାଗାଇ ଏବେ ତୁଇ ଆସି ନାପାରୁସ୍ ମାତର୍ ପଚେ ଆଇସୁ ।”
37 “കർത്താവേ, എന്തുകൊണ്ടാണ് ഇപ്പോൾത്തന്നെ എനിക്ക് അങ്ങയെ അനുഗമിക്കാൻ സാധിക്കാത്തത്?” പത്രോസ് ചോദിച്ചു. “അങ്ങേക്കുവേണ്ടി മരിക്കാനും ഞാൻ ഒരുക്കമാണ്,” പത്രോസ് പറഞ്ഞു.
୩୭ପିତର୍ ଜିସୁକେ କଇଲା, “ଏ ମାପ୍ରୁ ଏବେ କାଇକେ ତମର୍ ପଚେ ପଚେ ଆସିନାପାରି? ମୁଇ ତମର୍ପାଇ ମର୍ବାକେ ମିସା ରାଜିଆଚି ।”
38 അതിനു മറുപടിയായി യേശു, “നീ എനിക്കുവേണ്ടി മരിക്കുമെന്നോ? സത്യം സത്യമായി ഞാൻ നിന്നോടു പറയട്ടെ: കോഴി കൂവുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തിരസ്കരിക്കും.”
୩୮ଜିସୁ ତାକେ କଇଲା, “ତୁଇ କାଇକେ ମର୍ପାଇ ମର୍ସୁ? ମୁଇ ତକେ ସତ୍ କାତା କଇଲିନି କୁକୁଡା ନ ଡାକ୍ତେ ତୁଇ ମକେ ତିନ୍ ତର୍ ନାଜାନି ବଲି କଇସୁ ।”