< ഇയ്യോബ് 4 >
1 അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു:
Nake Elifazu ũrĩa Mũtemaani agĩcookia, akĩmũũria atĩrĩ:
2 “നിന്നോട് ആരെങ്കിലും ഒരു വാക്കു സംസാരിക്കാൻ തുനിഞ്ഞാൽ നീ അക്ഷമനാകുമോ? എന്നാൽ ആർക്കു സംസാരിക്കാതിരിക്കാൻ കഴിയും?
“Mũndũ angĩgeria gũkũgwetera koigo kamwe-rĩ, hihi wamũkirĩrĩria? No rĩrĩ, nũũ ũngĩhota kwĩgirĩrĩria kwaria?
3 നീ ധാരാളംപേരെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്; ശക്തിക്ഷയിച്ച കൈകളെ നീ ബലപ്പെടുത്തിയിട്ടുള്ളതും ഓർക്കുക.
Ririkana ũrĩa wanataara andũ aingĩ, na ũrĩa wanekĩra moko marĩa maregeru hinya.
4 ഇടറുന്നവരെ നിന്റെ വാക്കുകൾ ഉറപ്പിച്ചുനിർത്തി; ദുർബലമായ കാൽമുട്ടുകൾക്കു നീ ബലം പകർന്നു.
Ciugo ciaku cianatiirĩrĩra arĩa manahĩngwo makenda kũgũa; nĩwe wanekĩra maru marĩa magondoku hinya.
5 ഇപ്പോഴിതാ, ദുരന്തം നിന്നെ വേട്ടയാടിയിരിക്കുന്നു, നിന്റെ ധൈര്യം ചോർന്നുപോകുകയും ചെയ്തിരിക്കുന്നു; അതു നിന്നെ ആഞ്ഞടിച്ചപ്പോൾ നീ പരിഭ്രാന്തനായിരിക്കുന്നു.
No rĩu-rĩ, nĩũkoretwo nĩ thĩĩna, nawe ũkoorwo nĩ hinya; ũhũũrĩtwo, nawe ũkanyiitwo nĩ kĩmako.
6 നിന്റെ ദൈവഭക്തി നിനക്ക് ആത്മവിശ്വാസം നൽകുന്നില്ലേ? നിന്റെ നിർമലമാർഗങ്ങളല്ലേ നിനക്കു പ്രത്യാശ നൽകുന്നത്?
Githĩ wĩtigĩri Ngai waku tiguo wagĩrĩirwo gũtuĩka ũũmĩrĩru waku, nayo mĩthiĩre yaku ĩtarĩ ũcuuke-rĩ, githĩ tiyo mwĩhoko waku?
7 “ഓർത്തുനോക്കുക: നിഷ്കളങ്കരായ ആരെങ്കിലും നശിച്ചുപോയിട്ടുണ്ടോ? പരമാർഥികൾ എപ്പോഴെങ്കിലും മുടിഞ്ഞുപോയിട്ടുണ്ടോ?
“Ta wĩcũũranie atĩrĩ: Nĩ mũndũ ũrĩkũ wanathĩĩnĩka atekĩte ũũru? Nĩ kũ andũ arĩa arũngĩrĩru marĩ maniinwo?
8 എന്റെ നിരീക്ഷണത്തിൽ, അനീതി ഉഴുകയും ദോഷം വിതയ്ക്കുകയും ചെയ്യുന്നവർ അതുതന്നെ കൊയ്തുകൂട്ടുന്നു.
Niĩ ũrĩa nyonete-rĩ, nĩ atĩ andũ arĩa marĩmaga ũũru, na arĩa mahaandaga thĩĩna-rĩ, maũndũ macio no mo magethaga.
9 ദൈവത്തിന്റെ നിശ്വാസത്താൽ അവർ നശിക്കുന്നു; അവിടത്തെ കോപാഗ്നിയിൽ അവർ വെന്തുവെണ്ണീറാകുന്നു.
Manangagwo nĩ mĩhũmũ ya Ngai; makaniinwo nĩ kĩhuhũkanio kĩa marakara make.
10 സിംഹം അലറുകയും മുരളുകയും ചെയ്തേക്കാം, എന്നിട്ടും ഭീകരസിംഹങ്ങളുടെ ദംഷ്ട്രങ്ങൾ തകർക്കപ്പെടുന്നു.
Mĩrũũthi no ĩrume na ĩrarame, no magego ma mĩrũũthi ĩyo mĩnene nĩmakoinangwo.
11 സിംഹം ഇര കിട്ടായ്കയാൽ നശിച്ചുപോകുകയും സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുകയും ചെയ്യുന്നു.
Mũrũũthi nĩũkuaga nĩ kwaga gĩa kũguĩma, nacio ciana cia mũrũũthi wa mũgoma ikahurunjũka.
12 “ഇപ്പോൾ ഒരു വാർത്ത രഹസ്യമായി എന്റെ ചെവിയിലെത്തി; അതിന്റെ മന്ത്രണം എന്റെ കാതുകളിൽ പതിച്ചു.
“Nĩ kũrĩ kohoro karanginyĩire na hitho, namo matũ makwa marakaigua gakĩhehanwo.
13 രാത്രിയിൽ അസ്വസ്ഥചിന്തകൾ ഉളവാക്കുന്ന സ്വപ്നങ്ങൾക്കിടയിൽ, മനുഷ്യർ ഗാഢനിദ്രയിൽ ആണ്ടുപോകുന്ന നേരത്തുതന്നെ,
Ũtukũ ngĩĩcũũrania ũhoro wa cioneki cia kũmakania, ũtukũ rĩrĩa andũ makoragwo marĩ toro mũnene,
14 ഭീതിയും നടുക്കവും എന്നെ പിടികൂടി; എന്റെ അസ്ഥികളെയെല്ലാം അതു പിടിച്ചുകുലുക്കി.
ngĩnyiitwo nĩ guoya na kũinaina, namo mahĩndĩ makwa mothe magĩthingitha.
15 ഒരാത്മാവ് എന്റെ മുഖത്തുകൂടി തെന്നിമാറി; എന്റെ ശരീരം രോമാഞ്ചമണിഞ്ഞു.
O hĩndĩ ĩyo roho ũraahĩtũkĩra o ũthiũ-inĩ wakwa, nacio njuĩrĩ cia mwĩrĩ wakwa irambarara.
16 അതു നിശ്ചലമായി നിന്നു; എങ്കിലും ആ രൂപം എന്താണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല. ഒരു രൂപം എന്റെ കണ്ണുകൾക്കുമുമ്പിൽ നിലകൊണ്ടു; നിശ്ശബ്ദതയിൽ ഞാൻ ഒരു പതിഞ്ഞസ്വരം കേട്ടു:
Roho ũcio ũrarũgama, no ndinahota kũmenya ũrĩa ũratariĩ. Mbere yakwa hararũgama mũhianĩre wa kĩndũ, ndĩracooka ndĩraigua gũkĩario na mĩheehũ gũkĩũrio atĩrĩ,
17 ‘മർത്യനു ദൈവത്തെക്കാൾ നീതിമാനാകാൻ കഴിയുമോ? തന്റെ സ്രഷ്ടാവിനെക്കാൾ നിർമലനാകാൻ ഒരു മനുഷ്യനു സാധിക്കുമോ?
‘Mũndũ wa gũkua-rĩ, aahota gũtuĩka mũthingu gũkĩra Ngai? Mũndũ aahota gũtuĩka mũtheru gũkĩra Mũmũũmbi?
18 ദൈവം തന്റെ സേവകരിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ; തന്റെ ദൂതന്മാരിൽ അങ്ങ് കുറ്റമാരോപിക്കുന്നെങ്കിൽ,
Angĩkorwo Ngai ndangĩhota kwĩhoka ndungata ciake-rĩ, na angĩkorwo nĩonaga araika ake marĩ na mahĩtia-rĩ,
19 മൺകൂടാരങ്ങളിൽ വസിക്കുന്നവർ, പൊടിയിൽനിന്ന് ഉദ്ഭവിച്ചവർ, നിശാശലഭത്തെക്കാൾ വേഗത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നവർ എത്രയധികം കുറ്റക്കാരായിരിക്കും!
githĩ to oone mahĩtia maingĩ mũno ma andũ arĩa matũũraga nyũmba cia ndoro, acio mĩthingi yao ĩrĩ rũkũngũ-inĩ, acio mamemendagwo na ihenya gũkĩra kĩĩhuruta!
20 ഉഷസ്സിനും സായംസന്ധ്യക്കും മധ്യേ അവർ ഛിന്നഭിന്നമാകുന്നു; അഗണ്യരായി, അവർ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു.
Kuuma rũciinĩ nginya hwaĩ-inĩ moinangagwo tũcunjĩ; magathira tene na tene matekũrũmbũiyo.
21 അവരുടെ ജീവതന്തു അവർക്കുള്ളിൽത്തന്നെ അറ്റുപോകുകയല്ലേ? അവർ ജ്ഞാനം പ്രാപിക്കാതെ മരിക്കുകയല്ലേ ചെയ്യുന്നത്?’
Githĩ mĩkanda ya hema yao ndĩmunyũrĩtwo, nĩguo makue matarĩ na ũũgĩ?’