< ഇയ്യോബ് 39 >
1 “കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകൾ പ്രസവിക്കുന്നതു നീ നിരീക്ഷിച്ചിട്ടുണ്ടോ?
“Wee nĩũũĩ rĩrĩa mbũri cia irĩma-inĩ iciaraga? Wee nĩwĩroragĩra rĩrĩa thwariga ĩgũciara kaana kayo?
2 അവയ്ക്കു ഗർഭം തികയുന്ന മാസം കണക്കുകൂട്ടാൻ നിനക്കു കഴിയുമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
Wee nĩũtaraga mĩeri ĩrĩa ciikaraga ingĩgaaciara? Nĩũũĩ hĩndĩ ĩrĩa iciaraga?
3 അവ മുട്ടുകുത്തി കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; അവയുടെ പ്രസവവേദന പെട്ടെന്നു കഴിഞ്ഞുപോകുന്നു.
Ciĩthunaga igaciara twana twacio; ruo rwacio rwa gũciara rũgathira.
4 അവയുടെ സന്തതികൾ ബലപ്പെട്ട് വനാന്തരങ്ങളിൽ വളർന്നുവരുന്നു. അവ പുറപ്പെട്ടുപോകുന്നു; തിരികെ വരുന്നതുമില്ല.
Twana twacio twagĩraga mwĩrĩ, tũgakũra tũrĩ na hinya o kũu gĩthaka-inĩ; tũkinyaga ihinda rĩa kwehera na tũticookaga.
5 “സ്വാതന്ത്ര്യത്തോടെ കാട്ടുകഴുതയെ പോകാൻ അനുവദിച്ചത് ആരാണ്? അതിന്റെ കെട്ടുകൾ അഴിച്ചുവിട്ടത് ആരാണ്?
“Nũũ warekereirie njagĩ ĩthiiage ĩtarĩ mũũria? Nũũ wamĩohorire mĩhĩndo?
6 മരുഭൂമിയെ അവയ്ക്കു ഭവനമായും ഓരുനിലങ്ങളെ അവയുടെ പാർപ്പിടമായും ഞാൻ നൽകി.
Ndaamĩheire werũ ũtuĩke mũciĩ wayo, naguo bũrũri wa cumbĩ ũtuĩke gĩtũũro kĩayo.
7 പട്ടണത്തിലെ ആരവത്തെ അതു പുച്ഛിക്കുന്നു; തെളിക്കുന്നവരുടെ ഒച്ച അതു കേൾക്കുന്നുമില്ല.
Ĩthekagĩrĩra inegene rĩrĩ thĩinĩ wa itũũra; ndĩiguaga mũkaĩrĩrio wa mũtwarithia.
8 മലനിരകളെ അതു മേച്ചിൽസ്ഥലമാക്കുന്നു, പച്ചയായ എല്ലാറ്റിനെയും അതു തെരഞ്ഞു കണ്ടെത്തുന്നു.
Ĩrimũthagĩra irĩma-inĩ ĩgĩetha gwa kũrĩa, ĩkahaara kahuti o gothe karuru.
9 “കാട്ടുകാള നിന്നെ സേവിക്കാൻ മനസ്സുവെക്കുമോ? അതു നിന്റെ പുൽത്തൊട്ടിക്കരികെ രാപാർക്കുമോ?
“Mbogo ya njamba-rĩ, yetĩkĩra gũgũtungata? No ĩkindĩrie mũharatĩ-inĩ waku ũtukũ?
10 ഒരു കാട്ടുകാളയെ നിനക്ക് നുകത്തിൽ കയറുകൊണ്ടു ബന്ധിക്കാമോ? അതു നിന്റെ പിന്നാലെ വന്ന് വയൽ ഉഴുമോ?
No ũhote kũmĩoha matandĩko ĩrĩme na mũraũ? No ĩkuume thuutha ituamba-inĩ ĩkĩrĩmaga na mũraũ?
11 അതു കരുത്തുറ്റതാകുകയാൽ നിനക്ക് അതിൽ ആശ്രയിക്കാൻ കഴിയുമോ? നിന്റെ കഠിനജോലികൾ ചെയ്യാൻ അതിനെ ഏൽപ്പിക്കുമോ?
No ũmĩĩhoke nĩ ũndũ atĩ ĩrĩ na hinya mũingĩ? No ũmĩtigĩre wĩra waku mũritũ ĩrutage?
12 അതു നിന്റെ കറ്റകൾ വലിച്ചുകൊണ്ടുവന്ന് മെതിക്കളത്തിൽ എത്തിക്കുമെന്നു നിനക്കു വിശ്വസിക്കാൻ കഴിയുമോ?
No ũmĩĩhoke ĩkũrehere ngano yaku, na ĩmĩcookanĩrĩrie kĩhuhĩro-inĩ gĩaku?
13 “ഒട്ടകപ്പക്ഷികൾ അഭിമാനത്തോടെ ചിറകു വീശുന്നു; എന്നാൽ കൊക്കിന്റെയോ ചിറകുകളോടോ തൂവലുകളോടോ അവ താരതമ്യംചെയ്യാൻ കഴിയുകയില്ലല്ലോ?
“Mathagu ma nyaga mabatabataga nĩ gũkena, no matingĩgerekanio na mathagu na njoya cia njũũ.
14 അവൾ നിലത്തു മുട്ടയിടുന്നു അതു മണലിൽ ചൂടേൽക്കാൻ ഉപേക്ഷിക്കുന്നു.
Ĩrekagĩria matumbĩ mayo tĩĩri-inĩ na ĩkamatiga mũthanga-inĩ magwate ũrugarĩ,
15 അതു ചവിട്ടേറ്റ് ഉടഞ്ഞുപോകുമെന്നോ കാട്ടുമൃഗം ചവിട്ടിമെതിക്കുമെന്നോ അതു ചിന്തിക്കുന്നില്ല.
ĩtegwĩciiria atĩ no makinywo na magũrũ makue, kana marangwo nĩ nyamũ ya gĩthaka.
16 അവൾ തന്റെ കുഞ്ഞുങ്ങളോട്, അവ തനിക്കുള്ളവയല്ല എന്ന മട്ടിൽ ക്രൂരമായിപ്പെരുമാറുന്നു; അവളുടെ പ്രസവവേദന വ്യർഥമായിപ്പോകും എന്നതിലും അവൾക്ക് ആകുലതയില്ല.
Ĩĩkaga ciana ciayo ũũru ta itarĩ ciayo; ndĩmakaga atĩ wĩra wayo no ũtuĩke wa tũhũ,
17 കാരണം ദൈവം അവൾക്കു ജ്ഞാനം നൽകിയില്ല; അഥവാ, വിവേകശക്തിയും അനുവദിച്ചുനൽകിയില്ല.
nĩgũkorwo Ngai ndaamĩheire ũũgĩ kana akĩmĩhe igai rĩa mwĩciirĩrie mwega.
18 അതു ചിറകുവിരിച്ചുകൊണ്ട് ഓടുമ്പോൾ കുതിരയെയും അതിന്മേൽ സവാരിചെയ്യുന്നവനെയും പരിഹസിക്കുന്നു.
No rĩrĩ, rĩrĩa yatambũrũkia mathagu ĩhanyũke, ĩthekagĩrĩra mbarathi na mũmĩhaici.
19 “കുതിരയ്ക്കു ശക്തി നൽകിയത് നീയോ? അതിന്റെ കഴുത്തിൽ നീയോ കുഞ്ചിരോമം അണിയിച്ചത്?
“Wee nĩwe ũheaga mbarathi hinya wayo, kana ũkamĩhumba ngingo na mũreera?
20 അതിനെ വെട്ടുക്കിളിയെപ്പോലെ നിനക്കു കുതിച്ചുചാടിക്കാമോ? അതിന്റെ ശക്തിയേറിയ ചീറ്റൽ ഭയാനകംതന്നെ!
Wee nĩwe ũtũmaga ĩrũũge ta ngigĩ, ĩkahahũra andũ na mũtiihĩre wayo wa mwĩtĩĩo?
21 അതു താഴ്വരയിൽ മാന്തുകയും കരുത്തിൽ ഊറ്റംകൊള്ളുകയും സൈന്യനിരയ്ക്കുനേരേ പാഞ്ഞടുക്കുകയും ചെയ്യുന്നു.
Ĩhuragia thĩ na ũcamba ĩgĩkenagĩra hinya wayo, ĩkaguthũka ĩtoonyete mbaara-inĩ.
22 അതു ഭയത്തെ പുച്ഛിച്ചുതള്ളി കൂസലില്ലാതെ മുന്നേറുന്നു; വാളിൽനിന്ന് അതു പിന്തിരിയുന്നതുമില്ല.
Ĩthekagĩrĩra guoya, ĩtarĩ ũndũ ĩngĩtigĩra; ndĩmakagio nĩ rũhiũ rwa njora.
23 ആവനാഴിയുടെ കിലുകിലുക്കത്തെയും കുന്തത്തിന്റെയും ശൂലത്തിന്റെയും തിളക്കത്തെയും അത് എതിരിടുന്നു.
Thiaka wa mũmĩhaici ũbocabocaga mbaru-inĩ ciayo, hamwe na itimũ rĩkũhenia na mĩcengi.
24 ഉഗ്രരോഷത്തോടും ആവേശത്തോടും അതു ദൂരം പിന്നിടുന്നു; കാഹളശബ്ദം കേട്ടാൽ അത് അടങ്ങിനിൽക്കുകയില്ല.
Irĩĩaga tĩĩri nĩ ũrũme; ndĩngĩrũgama ĩkindĩirie hĩndĩ ĩrĩa karumbeta kagamba.
25 കാഹളം മുഴങ്ങുന്തോറും അത്, ‘ആഹാ!’ എന്നു ചിനയ്ക്കുന്നു! വിദൂരതയിൽനിന്ന് അത് യുദ്ധത്തിന്റെ ഗന്ധം മണത്തറിയുന്നു, പടനായകരുടെ അട്ടഹാസവും ആർപ്പുവിളിയുംതന്നെ.
Hĩndĩ ĩrĩa karumbeta kagamba ĩgatiiha, ‘Hĩ!’ Ĩnyiitaga thaaha wa mbaara ĩrĩ o haraaya, na ĩkaigua kayũ ka anene a mbaara, o na mbugĩrĩrio ya mbaara.
26 “പരുന്ത് പറന്നുയരുന്നതും ദക്ഷിണദിശയിലേക്കു ചിറകുകൾ വിരിക്കുന്നതും നിന്റെ ജ്ഞാനംനിമിത്തമോ?
“Rwĩgĩ-rĩ, nĩwe ũrũhotithagia kũmbũka na ũũgĩ waku, kana gũtambũrũkia mathagu maruo rwerekeire mwena wa gũthini?
27 നിന്റെ ആജ്ഞയനുസരിച്ചോ കഴുകൻ പറന്നുയരുന്നതും ഉയരത്തിൽ കൂടുകെട്ടുന്നതും?
Nderi nĩwe ũmĩathaga yũmbũke na igũrũ, na ĩkeyakĩra gĩtara kĩayo igũrũ mũno?
28 പാറപ്പിളർപ്പിൽ അതു വസിക്കുകയും അവിടെ രാപാർക്കുകയും ചെയ്യുന്നു; കിഴുക്കാംതൂക്കായ പാറ അതിന്റെ ശക്തികേന്ദ്രമാകുന്നു.
Ĩtũũraga kĩharũrũka-inĩ kĩa ihiga, na nĩ ho ĩraaraga; rũhĩa-inĩ rwa ihiga iraaya mũno nĩ ho mwĩgitio wayo.
29 അവിടെനിന്നും അത് ഇര തേടുന്നു; അതിന്റെ ദൃഷ്ടി വിദൂരതയിൽനിന്ന് ഇര കണ്ടെത്തുന്നു.
Ĩrĩ hau nĩguo ĩcaragĩria gĩa kũrĩa; maitho mayo moonaga irio irĩ o kũraya.
30 അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു; ശവം എവിടെയുണ്ടോ അവിടെ കഴുകനുമുണ്ട്.”
Tũcui twayo tũnyuuaga thakame, na handũ harĩa arĩa moragĩtwo marĩ, hau nĩ ho ĩkoragwo.”